നിലാവ് #travel #jaykar #vaipur
#mallappally #Manimalayar
تو
മാമ്പഴക്കാലത്തും ചക്കക്കാലത്തും നിലാവിനെ ഓർമ്മ വരും. അവളെന്നും പ്രിയപ്പെട്ട ചേച്ചിയായിരുന്നു .അവധി കാലം കഴിഞ്ഞു വരുമ്പോൾ അവൾ ഒരു പാടു മാമ്പഴം കൊണ്ടുവരും. അവളുടെ അമ്മയുണ്ടാക്കി യിരുന്ന ചക്കവരട്ടി അതിവിശിഷ്ട മായിരുന്നു.
പുഴയൊഴുകും വായ്പൂരിന്
അതിശയിപ്പിക്കുന്ന സൗന്ദര്യമാ . വായ് പൂരപ്പൻ്റെ സ്വന്തം മണ്ണ്. വാവരുടെ സ്വന്തം നാട് അവൾ വായ്പൂരിനെക്കുറിച്ച് ഒരുപാട് പറയും. ഒരിക്കൽ ഞാനവളുടെ വീട് NSS സ്‌കൂളിനുപുറകിലാണെന്ന് കണ്ടെത്തി. ഉച്ചക്കുള്ള ഇടവേളകളിൽ ഞങ്ങൾ അവിടേക്ക് ഓടി. മീശക്കൊമ്പനായ അവളുടെ അച്‌ഛനെ പരിചയ പ്പെട്ടു. ഞങ്ങളുടെ കൂട്ടത്തിലൊരാളെ തൂക്കിയെടുത്ത് അദ്ദേഹം അടിച്ചു
പറയാതെ മാങ്ങാ എറിഞ്ഞു വീഴ്ത്തുന്നതിലെ പ്രതിഷേധമായിരുന്നു അത്. ഇടക്കിടെ ഞാൻ വീണ്ടും അവിടെ ചെന്നു.
ഒരു ദിവസം മാങ്ങയെലക്ഷ്യമാക്കി എറിയുന്നതിനിടയിൽ ആ വീട്ടിലെ ട്യൂബ് പൊട്ടിയിരുന്നു. പെട്ടെന്ന് വാതിലാരോ തുറന്നു. നിലാവിൻ്റെ അച്ഛനാണ് .മേലാകെ വിറച്ചു. അടി ഉറപ്പാണ് മനസ്സുപറഞ്ഞു. വായ്പൂരപ്പാ ഞാൻ അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു.
അദ്ദേഹം ഓടിവന്ന് എന്നെ തൂക്കിയെടു ത്ത് അകത്തേക്കോടി. അടി ഉറപ്പാണ്. കൂട്ടുകാർ രക്ഷ പ്പെട്ടിരിക്കുന്നു. സ്കൂൾ ബെൽ അടിക്കുന്നത് കേട്ടു.
എനിക്കാകെ ഭയം തോന്നി. ഇരുട്ട് കൂടി വന്നു
ഞാൻ കൈ നീട്ടി നിന്നു
അദ്ദേഹം പെട്ടെന്ന് വന്ന് എന്നെ മോനെ എന്നു വിളിച്ചു അകത്തേക്ക് വിളിച്ച് നല്ല 'മധുരമുള്ള കുറച്ച്‌മാമ്പഴങ്ങൾ എനിക്കു തിന്നാൻ തന്നു. കൂട്ടുകാർക്കും അവ നൽകാൻ പറഞ്ഞു.
എനിക്ക് അത്ഭുതം തോന്നി. . അദ്ദേഹം മുറ്റത്തെ ട്യൂബ് പൊട്ടിയിട്ടും എന്നെ തല്ലുന്നില്ല. ശ്രീയുടെ മകനല്ലേ കൈ പിൻവലിക്കാതെ നിന്നപ്പോൾ അദ്ദേഹം പറഞ്ഞു.
നിലാവ് മറഞ്ഞു പോയിരിക്കുന്നു. തേലക്കടവിൽ കുളിക്കാൻ
പോയതാണ് മങ്ങിവരാതെ മണിമലയാറ്റിൽ അവൾ അപ്രത്യക്ഷ ആയിരിക്കുന്നു നിങ്ങൾ കൂട്ടുകാരെല്ലാരും ഇനിയും വരണം അദ്ദേഹം പറഞ്ഞു. ഞാൻ വായ്പൂർ തൂക്കു പാലത്തിലൂടെ താഴേക്കു നോക്കി. മണിമലയാർ ഒരു നീർച്ചാലായി ഒഴുക്കുന്നു. നിലാവ് #✍️വിദ്യാഭ്യാസം #💚 എന്റെ കേരളം #❤ സ്നേഹം മാത്രം 🤗 #സ്പെഷ്യൽ സ്റ്റോറീസ് ✍ അവളിലുണ്ട് ഒരിക്കലും പിരിയാത്ത സുഗന്ധമായി. മുളകൾക്കിടയിലെ സുന്ദരരാഗമായി.
കഥയെഴുത്ത് ജയകർ ടി.എസ്സ്