#😱 കാമുകിയെ കൊന്ന് വിവാഹിതൻ! വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി; ഞെട്ടലിൽ നാട് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
വിശാഖപട്ടണത്തെ ഗജുവാക എൽ.വി. നഗറിലെ താമസക്കാരനാണ് രവീന്ദ്ര. നാവികസേനയിൽ ടെക്നീഷ്യനായ രവീന്ദ്ര കഴിഞ്ഞ ഒരുവർഷമായി ഐഎൻഎസ് ഡേഗയിലാണ് രവീന്ദ്ര ജോലിചെയ്യുന്നത്. 2021-ലാണ് ഇയാൾ ഡേറ്റിങ് ആപ്പിലൂടെ മൗനികയുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരും വിശാഖപട്ടണത്തെ വിവിധയിടങ്ങളിൽവെച്ച് പലതവണ നേരിട്ടുകണ്ടു. സൗഹൃദം പ്രണയമായി വളർന്നു. എന്നാൽ, 2024-ൽ രവീന്ദ്ര മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. വിവാഹശേഷവും ഇയാൾ മൗനികയുമായി ബന്ധം തുടർന്നു. ഇതിനിടെ, പ്രണയബന്ധം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് മൗനിക രവീന്ദ്രയെ പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ പണം ആവശ്യപ്പെടാനും തുടങ്ങി. ഏകദേശം മൂന്നരലക്ഷത്തോളം രൂപ മൗനിക ഇത്തരത്തിൽ കൈക്കലാക്കിയെന്നാണ് രവീന്ദ്ര പറയുന്നത്. ഭീഷണിയും പണം ആവശ്യപ്പെടലും തുടർന്നതോടെയാണ് മൗനികയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പ്രതി വെളിപ്പെടുത്തി.
ഒരാഴ്ച മുൻപ് രവീന്ദ്രയുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതോടെ രവീന്ദ്ര ഒറ്റയ്ക്കായിരുന്നു എൽ.വി. നഗറിലെ ഫ്‌ളാറ്റിൽ താമസം. തുടർന്നാണ് മൗനികയെ ഇല്ലാതാക്കാനുള്ള സമയം ഇതാണെന്ന് പ്രതി തീരുമാനിച്ചത്. ഭാര്യ സ്വന്തം വീട്ടിൽപോയെന്നും ആരുമില്ലെന്നും പറഞ്ഞാണ് രവീന്ദ്ര ഞായറാഴ്ച മൗനികയെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയത്. ഫ്‌ളാറ്റിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തർക്കത്തിനിടെ പ്രതി യുവതിയുടെ മൂക്കും വായയും പൊത്തിപ്പിടിച്ചു. ശ്വാസംമുട്ടി യുവതി മരിച്ചു. യുവതിയുടെ മരണം ഉറപ്പാക്കിയതോടെ മൃതദേഹം ഉപേക്ഷിക്കാനും തെളിവ് നശിപ്പിക്കാനുമായിരുന്നു പ്രതിയുടെ ശ്രമം. തുടർന്ന് മൃതദേഹം വെട്ടിനുറുക്കി പലഭാഗങ്ങളായി ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചത്.
മൃതദേഹം വെട്ടിനുറുക്കാനായി ഓൺലൈനിലാണ് കത്തി വാങ്ങിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കത്തി കിട്ടിയതോടെ മൃതദേഹത്തിൽനിന്ന് തലയും കൈകാലുകളും അറത്തുമാറ്റി. തുടർന്ന് അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗവും കാലുകളും ഒരു ട്രോളി ബാഗിലാക്കി. തലയും കൈകളുമില്ലാത്ത ബാക്കി ഭാഗം ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചു. പിന്നീട് നേരത്തേ അറത്തുമാറ്റിയ തലയും കൈകളും സിംഹാചലം മേഖലയിലെ വിജനമായ സ്ഥലത്തേക്ക് രഹസ്യമായി കൊണ്ടുപോയി അവിടെവെച്ച് കത്തിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു.