-
854 views
2 days ago
മൂസയും , മനോഹരമായ സന്ദേശവും ഒരു സാധാരണക്കാരന് എന്ന നിലയിൽ എന്നെ ഏറെ അത്ഭുതപെടുത്തുന്ന ഒന്നാണ് ഖുർആൻ വായന , ഓരോ തവണ വായിക്കുമ്പോഴും സംശയങ്ങൾ കൂടുകയും , നാം മുന്നേ വായിച്ചിട്ടുള്ളതാണെങ്കിൽ കൂടി അത്ഭുതം തോന്നുന്ന സൂറത്തുകളും ഖുറാനിൽ ഉണ്ട് , അങ്ങനെ ഒന്ന് എനിക്ക് ഈ അടുത്ത് അനുഭവവപെട്ടതാണ് സുര താഹ , ഈ സൂറ മൂസ് നബിയുടെ കഥ ചർച്ച ചെയുന്നു ഉണ്ടെങ്കിലും , അതിനുള്ളിലെ സംഭാഷണങ്ങളിലെ മാഹാത്മ്യം ആണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത് നമ്മുക്ക് സൂറത്തുൽ thaha യിലൂടെ ഒന്ന് സഞ്ചരിക്കാം , കഥ അവിടെ നിൽക്കട്ടെ ,അതിലൂടെ അള്ളാഹു ലോകർക്ക് വേണ്ടി പറയുന്ന സന്ദേശം നമ്മുക്ക് ഒന്ന് നോക്കാം ആദ്യത്തെ എട്ടു വരികൾ ഖുർആനിനെ കുറിച്ചും ദൈവത്തെ കുറിച്ചും സംസാരിക്കുന്നു ആദ്യത്തെ എട്ടു വരികൾ ======================== "ത്വാഹാ നിനക്ക്‌ നാം ഖുര്‍ആന്‍ അവതരിപ്പിച്ച്‌ തന്നത്‌ നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല. ഭയപ്പെടുന്നവര്‍ക്ക്‌ ഉല്‍ബോധനം നല്‍കാന്‍ വേണ്ടി മാത്രമാണത്‌. ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്‍റെ പക്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ അത്‌. പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു. അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിടയിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം. നീ വാക്ക്‌ ഉച്ചത്തിലാക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ ( അല്ലാഹു ) രഹസ്യമായതും, അത്യന്തം നിഗൂഢമായതും അറിയും ( എന്ന്‌ നീ മനസ്സിലാക്കുക ) അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍" ========================================================================================= .ഇതിനു ശേഷം മൂസയും അല്ലാഹുവും മുഖാമുഖം ഉള്ള സംഭാഷണം ആണ് , അതിൽ അള്ളാഹു മൂസയെ അള്ളാഹു ഉൽബോധനം ചെയ്‌നുണ്ട് അതിലൂടെ വായനകരനെയും , അള്ളാഹു ആരാ എന്നും , ജീവിത ലക്ഷ്യത്തെ കുറിച്ചും പതിനാല് മുതൽ പതിനേഴ് വചനങ്ങളിൽ പറയുന്നു "തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത്‌ ഗോപ്യമാക്കി വെച്ചേക്കാം.ആകയാല്‍ അതില്‍ ( അന്ത്യസമയത്തില്‍ ) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ ( വിശ്വസിക്കുന്നതില്‍ ) നിന്ന്‌ നിന്നെ തടയാതിരിക്കട്ടെ. അങ്ങനെസംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്‌." സൂറ താഹ 14 -16 അള്ളാഹു മൂസ നബിയെ അവരുടെ ദൗത്യം എന്താന്ന് എന്ന് പറഞ്ഞു മനസിലാക്കി കൊടുക്കുന്നുണ്ട് ,അതിൽ അള്ളാഹു വിശ്വാസികൾ ഏപ്പോഴും ഇടക്കേണ്ട നിലപാടിനെ കുറിച്ച് വ്യക്തമാക്കുന്നു , എപ്പോഴും അള്ളാഹു കൂടെ ഉണ്ടെന്ന സത്യം സൂറ താഹ 43 -46 "നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക്‌ പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു.എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം.അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ ( ഫിര്‍ഔന്‍ ) ഞങ്ങളുടെ നേര്‍ക്ക്‌ എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു.അവന്‍ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്"സൂറ താഹ 43 -46 ഇവിടെ തന്റെ ശത്രുവിനോട് പോലും സൗമ്യമായി സംസാരിക്കാൻ കല്പിക്കുന്നു . മൂസയും ഫിർഔനും നേർക്ക് നേർ, അതിലെ സന്ദേശങ്ങൾ (സൂറ താഹ 49 -55 ) ======================================================= "അവന്‍ ( ഫിര്‍ഔന്‍ ) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ്‌ നിങ്ങളുടെ രണ്ട്‌ പേരുടെയും രക്ഷിതാവ്‌?അദ്ദേഹം ( മൂസാ ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട്‌ ( അതിന്‌ ) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌.അവന്‍ പറഞ്ഞു: അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ്‌ ?അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ്‌ എന്‍റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്‌. എന്‍റെ രക്ഷിതാവ്‌ പിഴച്ച്‌ പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല.നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക്‌ അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത്‌ നിന്ന്‌ വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത്‌ ( വെള്ളം ) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം ( അല്ലാഹു ) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.നിങ്ങള്‍ തിന്നുകയും, നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക. ബുദ്ധിമാന്‍മാര്‍ക്ക്‌ അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.". സൂറ താഹ 49 -55 ഈ ആയത്തുകളിൽ എടുത്തു പറയുന്ന ഒരു കാര്യം മുൻ തലമുറകളെ കുറിച്ചുള്ള ചോദ്യവും , അല്ലാഹുവെ കുറിച്ചും,പിന്നെ നിഷേദികൾക്കാണ് ശിക്ഷ എന്ന് വ്യക്തമാക്കുന്നു . ഫിർഔനും കൂട്ടരും മൂസ ഒരു മായാജാലക്കാരൻ ആണ് എന്ന് വരുത്തി തീർക്കുകയും ,അവസാനം അവർ പരാജയ പെടുകയും , മാന്ത്രികന്മാർ അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് , ഫിർഔനിന്റെ മുൻപിൽ അവന്റെ ഭയപ്പെടത്തലിൽ പേടിക്കാതെ സംസാരിക്കുന്നുണ്ട് , അപ്പോൾ അള്ളാഹു ലോകർക്കായി ആർക്കാണ് ഉന്നത പദവി എന്ന് വ്യക്തമാക്കുന്ന സന്ദേശം പറയുന്നുണ്ട് സൂറ താഹ 74 -76 "തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട്‌ തന്‍റെ രക്ഷിതാവിന്‍റെ അടുത്ത്‌ ചെല്ലുന്ന പക്ഷം അവന്നുള്ളത്‌ നരകമത്രെ. അതിലവന്‍ മരിക്കുകയില്ല.ജീവിക്കുകയുമില്ല.സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ്‌ വല്ലവനും അവന്‍റെയടുത്ത്‌ ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍.അതായത്‌ താഴ്ഭാഗത്ത്‌ കൂടി നദികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ്‌ പരിശുദ്ധി നേടിയവര്‍ക്കുള്ള പ്രതിഫലം." സൂറ താഹ 74 -76 പിനീട് അല്ലാഹുവിന്റെ കാരുണ്യം ആർക്കാണ് എന്ന് അള്ളാഹു വിശദീകരിക്കുന്നു , സൂറ താഹ 82 "പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക്‌ തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ." സൂറ താഹ 82 ഈ സൂറത്തിൽ മൂസയുടെ കഥ അവസാനിക്കുന്നത് മൂസയുടെ ജനത ,മൂസ അല്ലാഹുമായി സംഭാഷണത്തിന് പോയ നേരം അവർ പശു കുട്ടിയെ ഉണ്ടാക്കി ആരാധിക്കുകയും , സാമിരിയെ അതിനു ശിക്ഷിക്കുകയും ചെയുന്നത് വരെ ആണ് പശു കുട്ടിയെ ആരാധിച്ചവരോടായി ഖുർആൻ ചോദിക്കുന്നുണ്ട് "എന്നാല്‍ അത്‌ ഒരു വാക്ക്‌ പോലും അവരോട്‌ മറുപടി പറയുന്നില്ലെന്നും, അവര്‍ക്ക്‌ യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന്‌ കഴിയില്ലെന്നും അവര്‍ കാണുന്നില്ലേ?" ഈ സൂറ ഇവിടെ അവസാനിക്കുന്നില്ല , പിന്നെ മുഹമ്മദ് നബിയോടായി സ്വർഗ്ഗത്തെയും ,അന്ത്യനാൾ എന്നി വിഷയങ്ങളെ കുറിച്ച് അറിയിക്കുന്നുണ്ട് ,അതിലൂടെ വായനക്കാരന് ഉൽബോധോനവും . ആ ഉല്ബോധനത്തിൽ അള്ളാഹു പറയുന്നുണ്ട് " നിന്‍റെ കുടുംബത്തോട്‌ നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍( നമസ്കാരത്തില്‍ ) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട്‌ നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക്‌ ഉപജീവനം നല്‍കുകയാണ്‌ ചെയ്യുന്നത്‌. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം." സൂറ താഹ ൧൩൨ ഇന്നി സൂറ നമലിൽ ചില പ്രധാന ഭാഗങ്ങൾ സൂറ നമ്മൽ 10-11 ഒന്ന് ശ്രെദ്ധിക്കു "നിന്റെ വടി താഴെയിടൂ.” അങ്ങനെ അതൊരു പാമ്പിനെപ്പോലെ പുളയാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ മൂസ പിന്തിരിഞ്ഞോടി. തിരിഞ്ഞുനോക്കിയതുപോലുമില്ല. അല്ലാഹു പറഞ്ഞു: "മൂസാ, പേടിക്കേണ്ട. എന്റെ അടുത്ത് ദൈവദൂതന്മാര്‍ ഭയപ്പെടാറില്ല;"അതിക്രമം പ്രവര്‍ത്തിച്ചവരൊഴികെ. പിന്നെ തിന്മക്കു പിറകെ പകരം നന്മ കൊണ്ടുവരികയാണെങ്കില്‍; ഞാന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവും തന്നെ." എത്ര മഹത്തരമായ വചനങ്ങൾ ,എത്രെ മനോഹരം . ഇനി നമ്മുക്ക് സൂറ qasas ഒന്ന് നോക്കാം ,എല്ലാ ഫാസിസിസ്റ് ഭരണാധികളും എങ്ങനെ ആവും എന്ന് ഖുർആൻ വരച്ചു കാട്ടുന്നു .ഫറവോയുടെ രീതികളും സൂറ കസസ് 4"ഫറവോന്‍ നാട്ടില്‍ അഹങ്കരിച്ചുനടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റെ ദുര്‍ബലമാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍മക്കളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു; തീര്‍ച്ച." മൂസയുടെ കഥയിൽ നമ്മുക്ക് പല മാതൃകകൾ ഉണ്ട് ,അദ്ദേഹം അറിയാതെ ഒരാളെ കോണത്തിനു ശേഷം ഉള്ള പ്രാർത്ഥന സുര kasas 15-16"നഗരവാസികള്‍ അശ്രദ്ധരായിരിക്കെ മൂസ അവിടെ കടന്നുചെന്നു. അപ്പോള്‍ രണ്ടുപേര്‍ തമ്മില്‍ തല്ലുകൂടുന്നത് അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവനാണ്. അപരന്‍ ശത്രുവിഭാഗത്തിലുള്ളവനും. തന്റെ കക്ഷിയില്‍ പെട്ടവന്‍ ശത്രുവിഭാഗത്തിലുള്ളവനെതിരെ മൂസായോട് സഹായം തേടി. അപ്പോള്‍ മൂസ അയാളെ ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസ പറഞ്ഞു: "ഇതു പിശാചിന്റെ ചെയ്തികളില്‍പെട്ടതാണ്. സംശയമില്ല; അവന്‍ പ്രത്യക്ഷ ശത്രുവാണ്. വഴിപിഴപ്പിക്കുന്നവനും. അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ, തീര്‍ച്ചയായും ഞാനെന്നോടു തന്നെ അതിക്രമം കാണിച്ചിരിക്കുന്നു. അതിനാല്‍ നീയെനിക്കു പൊറുത്തുതരേണമേ." അപ്പോള്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും. മൂസ നബിയും മദ്യനില്ലെ പെൺകുട്ടികൾക്ക് വെള്ളം കോരി കൊടുത്തതിനു ശേഷം ഉള്ള രംഗം "മദ്യനിലെ ജലാശയത്തിനടുത്തെത്തിയപ്പോള്‍ അവിടെ ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കുന്നതുകണ്ടു. അവരില്‍ നിന്ന് വിട്ടുമാറി രണ്ടു സ്ത്രീകള്‍ ആടുകളെ തടഞ്ഞുനിര്‍ത്തുന്നതായും. അതിനാല്‍ അദ്ദേഹം ചോദിച്ചു: "നിങ്ങളുടെ പ്രശ്നമെന്താണ്?" അവരിരുവരും പറഞ്ഞു: "ആ ഇടയന്മാര്‍ അവരുടെ ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാനാവില്ല. ഞങ്ങളുടെ പിതാവാണെങ്കില്‍ അവശനായ ഒരു വൃദ്ധനാണ് , അപ്പോള്‍ അദ്ദേഹം അവര്‍ക്കുവേണ്ടി ആടുകളെ വെള്ളം കുടിപ്പിച്ചു. പിന്നീട് ഒരു തണലില്‍ ചെന്നിരുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: "എന്റെ നാഥാ, നീയെനിക്കിറക്കിത്തന്ന ഏതൊരുനന്മയ്ക്കും ഏറെ ആവശ്യമുള്ളവനാണ് ഞാന്‍."" ഇതിനു ശേഷം അദ്ദേഹം ചിന്തിയ്ക്കാത്ത രീതിയിൽ അള്ളാഹു അവർക്കു വരുമാനവും ഒരു കുടുംബവും കൊടുക്കുന്ന സൂറ ഗാഫിരിൽ ഫാറവയുടെ ഒരാൾ മുസ്ലിമാവുന്നു ,അവൾ വാചാലാവുന്നതായി ഖുർആൻ ""എന്റെ ജനമേ, ഇന്ന് നിങ്ങള്‍ക്കിവിടെ ആധിപത്യമുണ്ട്. നാട്ടില്‍ ജയിച്ചുനില്‍ക്കുന്നവരും നിങ്ങള്‍ തന്നെ. എന്നാല്‍ ദൈവശിക്ഷ വന്നെത്തിയാല്‍ നമ്മെ സഹായിക്കാന്‍ ആരാണുണ്ടാവുക?" ഫറവോന്‍ പറഞ്ഞു: "എനിക്കു ശരിയായി തോന്നുന്ന കാര്യമാണ് ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നത്. നേര്‍വഴിയില്‍ തന്നെയാണ് ഞാന്‍ നിങ്ങളെ നയിക്കുന്നത്.,ആ സത്യവിശ്വാസി പറഞ്ഞു: "എന്റെ ജനമേ, ആ കക്ഷികള്‍ക്കുണ്ടായ ദുര്‍ദിനം പോലൊന്ന് നിങ്ങള്‍ക്കുമുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.നൂഹിന്റെ ജനതക്കും ആദിനും സമൂദിനും അവര്‍ക്കു ശേഷമുള്ളവര്‍ക്കും ഉണ്ടായതുപോലുള്ള അനുഭവം. അല്ലാഹു തന്റെ ദാസന്മാരോട് അതിക്രമം കാണിക്കാനുദ്ദേശിക്കുന്നില്ല." മൂസയുടെ കഥ ഖുറാനിൽ പലയിടത്തായി പറയുന്നുണ്ട് ,അതിൽ എലാം മനുഷ്യന്റെ നന്മക്കായിയുള്ള പ്രാർത്ഥനകൾ ,സന്ദേശങ്ങൾ എലാം ഉണ്ട്......................കടൽ പിളരുന്നതിനു മുൻപ് മൂസയുടെ കൂട്ടർ തങ്ങൾ നശിച്ചു എന്നും ഫിർഔനും കൂട്ടരും തങ്ങളെ പിടികൂടും എന്നും കരുതുന്നു , അപ്പോൾ മൂസ പറയുന്നുണ്ട് "അള്ളാഹു നമ്മോടു ഒപ്പം ഉണ്ട് ".......പിനീട് കടൽ പിളരുന്നതും ഫിർഔനും കൂട്ടരും മുങ്ങി ചാവുന്നതും ....................ആ നിലപാട് ,അതായതു അള്ളാഹു വിശ്വാസികളുടെ കൂടെ ഉണ്ടാവും എന്ന് കൂടി പഠിപ്പിക്കാൻ വേണ്ടിയാണു ഖുർആൻ ആ രംഗം വിവരിക്കുന്നത് #islam #ഇസ്ലാം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #Deen #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢