40 വർഷത്തെ ചതി! പെറ്റമ്മയെ തേടി ആ മകൻ കടൽ കടന്നെത്തി.. ഒരു മകന്റെ ആവിശ്വാസനീയമായ പോരാട്ടം..👏👏🥰🥰
കൈയ്യിലുള്ള ഒരേയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ നോക്കി ഡെന്മാർക്കിലെ തണുപ്പിലിരുന്ന് ഞാൻ ഒരായിരം വട്ടം ആലോചിച്ചിട്ടുണ്ട്, എന്തിനായിരിക്കും എന്റെ അമ്മ എന്നെ ഉപേക്ഷിച്ചത്? ദാരിദ്ര്യം കൊണ്ടോ അതോ സ്നേഹമില്ലാത്തതുകൊണ്ടോ? ഈ ചോദ്യം ഒരു മുള്ളുപോലെ എന്റെ നെഞ്ചിൽ നാൽപ്പത് വർഷം തറച്ചുനിന്നു. എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്നെങ്കിലും പെറ്റമ്മ ഉപേക്ഷിച്ച വേദന എന്നെ വല്ലാതെ വേട്ടയാടി.
കടൽ കടന്ന് മറ്റൊരു രാജ്യത്ത് മറ്റൊരു സംസ്കാരത്തിൽ വളരുമ്പോഴും എന്റെ ഉള്ളിലെ ചോരയ്ക്ക് ഇന്ത്യയുടെ ഗന്ധമായിരുന്നു. ഒടുവിൽ എന്റെ വേരുകൾ തേടി, എന്നെ വേണ്ടെന്നു വെച്ച ആ സ്ത്രീയെ തേടി 2013-ൽ ഞാൻ ചെന്നൈയിൽ എത്തുമ്പോൾ ഉള്ളിൽ വല്ലാത്തൊരു പകയും സങ്കടവും കലർന്ന വികാരമായിരുന്നു. ആറുവർഷം ഞാൻ ആ നഗരത്തിലെ തെരുവുകളിലൂടെ അലഞ്ഞു. മരിച്ചുപോയിട്ടുണ്ടാകും എന്ന് പലരും പറഞ്ഞിട്ടും, എന്റെ ഉള്ളിലെ ഏതോ ഒരു വിളി എന്നെ മുന്നോട്ട് നയിച്ചു.
ഒടുവിൽ, ഒരു വീഡിയോ കോളിലൂടെ എനിക്ക് ജന്മം നൽകിയ ആ സ്ത്രീയുടെ മുഖം ആദ്യമായി കണ്ടപ്പോൾ, വാക്കുകൾക്ക് തീർക്കാൻ കഴിയാത്ത മൗനമായിരുന്നു ഞങ്ങളുടെ ഇടയിൽ. ചെന്നൈയിലെ ആ കൊച്ചു വീട്ടിലേക്ക് ഞാൻ നടന്നുകയറുമ്പോൾ, ഒരു വൃദ്ധയായ സ്ത്രീ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച് അലമുറയിട്ടു കരഞ്ഞു. ഭാഷ അറിയില്ലെങ്കിലും ആ കൈകളുടെ സ്പർശനത്തിൽ ഞാൻ ഒരു കാര്യം തിരിച്ചറിഞ്ഞു. ഈ അമ്മ ഒരിക്കലും എന്നെ ഉപേക്ഷിച്ചതല്ല.
ഒടുവിൽ ആ സത്യം അമ്മ തന്നെ തുറന്ന് പറഞ്ഞു.. തനിക്ക് വളർത്താൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ, കുഞ്ഞുങ്ങളെ സുരക്ഷിതമായി നോക്കുമെന്ന് ഉറപ്പുനൽകിയ അനാഥാലയ അധികൃതർ എന്റെ അമ്മയെ പറ്റിച്ച് എന്നെ കവർന്നെടുത്തതായിരുന്നു. എന്നെയും എന്റെ സഹോദരനെയും ദത്തു നൽകാനെന്ന പേരിൽ വിദേശത്തേക്ക് വിൽക്കുമ്പോൾ, തന്റെ മക്കൾ എവിടെയാണെന്നറിയാതെ 40 വർഷം ആ അമ്മ നീറി കഴിയുകയായിരുന്നു. നഷ്ടപ്പെട്ട നാൽപ്പത് വർഷങ്ങൾക്ക് പകരം വെക്കാൻ ഒന്നുമില്ലെങ്കിലും, ആ ചതിയന്മാരോട് കാലം കണക്കുചോദിച്ചത് ഞങ്ങളുടെ ഈ കൂടിക്കാഴ്ചയിലൂടെയാണ്.🙏🙏❤️❤️
#കൂടിക്കാഴ്ച❤️💚❤️ #കൗതുക കാഴ്ചകൾ #കൗതുക വാർത്ത