#❤ സ്നേഹം മാത്രം 🤗 സുഗന്ധം പരത്തുന്ന കാവ്യങ്ങളും ഏഴ്അഴകുള്ള ഗാനങ്ങളും മലയാളിക്ക് സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ
ഓർമ്മദിനം🙏 🙏🌹🌹
മലയാളത്തിന്റെ ഏറ്റവും പ്രിയങ്കരനായ ഗാന രചയിതാവും, കവിയും, കഥാകൃത്തുമായിരുന്നു അദ്ദേഹം.
ജ്യോതിഷം വൈദ്യം വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായിരുന്ന പുളിക്കൂൽ കൃഷ്ണപ്പണിക്കരുടെയും, കർണാടക സംഗീതജ്ഞ മീനാക്ഷി അമ്മയുടെയും മകനായി 1961 മെയ് 1ന് കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ ജനിച്ചു. മൊടക്കല്ലൂർ യുപി സ്കൂൾ, പാലോറ സെക്കൻഡറി സ്കൂൾ, ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
🍁കേരള കലാമണ്ഡലം, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ഭരണസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
🍀1989 ൽ പുറത്തിറങ്ങിയ എൻക്വയറി എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതി കൊണ്ടാണ് മലയാള ചലചിത്ര ഗാനശാഖയിലേക്ക് കാൽ വയ്ക്കുന്നത്.
മികച്ച ഗാനരചനയ്ക്കുള്ള കേരള സർക്കാരിൻറെ പുരസ്കാരങ്ങൾ ഏഴു തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
സൂര്യകിരീടം വീണുടഞ്ഞു,...
ആരോ വിരൽ മീട്ടി...
പിന്നെയും പിന്നെയും ആരോ...,
കണ്ണുംനട്ട് കാത്തിരുന്നിട്ടും....
ആകാശദീപങ്ങൾ സാക്ഷി...
നിലാവിൻറെ നീലഭസ്മക്കുറിയണിഞ്ഞവളെ...
ഇന്നലെ എൻറെ നെഞ്ചിലെ....
രാത്തിങ്കൾ പൂത്താലി ചാർത്തി....
ഒരു രാത്രി കൂടി വിടവാങ്ങവേ...
അമ്മ മഴ കാറിന്......
കളഭം തരാം......
കൈക്കുടന്ന നിറയെ.....
ഹരിമുരളീരവം.....
തുടങ്ങിയവ അദ്ദേഹത്തിൻറെ പ്രശസ്ത ഗാനങ്ങളിൽ ചിലത്.
🍀തനിച്ചല്ല, ഷഡ്ജം, എൻറെ പ്രിയപ്പെട്ട പാട്ടുകൾ തുടങ്ങിയ കവിതാ സമാഹാരങ്ങളും , മേലെ പറമ്പിൽ ആൺവീട്, ഇക്കരെയാണെന്റെ മാനസം, പല്ലാവൂർ ദേവനാരായണൻ,
വടക്കുംനാഥൻ, അടിവാരം, ഓരോ വിളിയും കാതോർത്ത്, കേരള ഹൗസ് ഉടൻ വില്പനയ്ക്ക് എന്നീ ചിത്രങ്ങളുടെ കഥയും,
വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, കിന്നരി പുഴയോരം,
ബ്രഹ്മരക്ഷസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും അദ്ദേഹം രചിച്ചതാണ്.
🍁ബീനയാണ് ജീവിതപങ്കാളി.
ജിതിൻ പുത്തഞ്ചേരി,
ദിൻനാഥ് പുത്തഞ്ചേരി എന്നിവർ മക്കളും. 2010 ഫെബ്രുവരി 10ന് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ വച്ച് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു.
ഓർമ്മകൾക്ക് മുമ്പിൽ
ഒരു കോടി പ്രണാമം 🙏🙏🌹🌹
#girishputhanchancheri #malayalamfilmsongs #ഗിരിഷ്പുത്തഞ്ചേരി #kjyesudas