💚شريفة بَشير💚
2.4K views
1 days ago
#🤲🏻 റമളാൻ Quotes 📝 #🤲 റമളാൻ കരീം 🕋 #🕌പുണ്യ റമളാൻ സ്റ്റാറ്റസുകൾ ☪️ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 ‌‌‌‌‌‌‌ *അല്ലാഹുﷻവിന്റെ കാരുണ്യം* عَنْ عُمَرَ بْنِ الْخَطَّابِ ـ رضى الله عنه ـ قَدِمَ عَلَى النَّبِيِّ صلى الله عليه وسلم سَبْىٌ، فَإِذَا امْرَأَةٌ مِنَ السَّبْىِ قَدْ تَحْلُبُ ثَدْيَهَا تَسْقِي، إِذَا وَجَدَتْ صَبِيًّا فِي السَّبْىِ أَخَذَتْهُ فَأَلْصَقَتْهُ بِبَطْنِهَا وَأَرْضَعَتْهُ، فَقَالَ لَنَا النَّبِيُّ صلى الله عليه وسلم ‏"‏ أَتَرَوْنَ هَذِهِ طَارِحَةً وَلَدَهَا فِي النَّارِ ‏"‌‏.‏ قُلْنَا لاَ وَهْىَ تَقْدِرُ عَلَى أَنْ لاَ تَطْرَحَهُ‏.‏ فَقَالَ ‏"‏ اللَّهُ أَرْحَمُ بِعِبَادِهِ مِنْ هَذِهِ بِوَلَدِهَا ‏"‌‏.‏ (بخاري:٥٩٩٩) ഉമർ (റ) നിവേദനം: ഒരിക്കൽ പ്രവാചകരുടെ (ﷺ) മുമ്പിൽ കുറേ യുദ്ധത്തടവുകാരെ ഹാജരാക്കപ്പെട്ടു. അവരിൽ ഒരു സ്ത്രീ ഓടിനടക്കുന്നതായും പിന്നീട് അവരുടെ കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ വാരിയെടുക്കുകയും മാറോടണക്കുകയും ചെയ്യുന്നതായി കണ്ടു. അപ്പോൾ നബി ﷺ ചോദിച്ചു: ഈ സ്ത്രീ അവളുടെ കുഞ്ഞിനെ തീയിലേക്ക് എറിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ..? ഞങ്ങൾ പറഞ്ഞു: ഇല്ല അല്ലാഹു ﷻ തന്നെ സത്യം. അപ്പോൾ അവിടുന്ന് (ﷺ) പറഞ്ഞു: എന്നാൽ ഈ സ്ത്രീക്ക് തന്റെ കുഞ്ഞിനോടുളളതിനേക്കാൾ അല്ലാഹു ﷻ തന്റെ ദാസൻമാരോട് കാരുണ്യമുളളവനാണ്. (ബുഖാരി:5999) നാം എത്ര സൽകർമ്മങ്ങൾ ചെയ്താലും അല്ലാഹുﷻവിന്റെ കാരുണ്യം ലഭിച്ചാൽ മാത്രമേ സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂ. عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " لَنْ يُدْخِلَ أَحَدًا مِنْكُمْ عَمَلُهُ الْجَنَّةَ " قَالُوا: وَلَا أَنْتَ يَا رَسُولَ اللهِ؟ قَالَ: " وَلَا أَنَا، إِلَّا أَنْ يَتَغَمَّدَنِي اللهُ مِنْهُ بِفَضْلٍ وَرَحْمَةٍ അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാളെയും അവന്റെ കര്‍മങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല. സഹാബികള്‍ ചോദിച്ചു: അല്ലാഹുﷻവിന്റെ ദൂതരേ താങ്കളുടെ കാര്യവും അങ്ങനെ തന്നെയാണോ..? അവിടുന്ന് (ﷺ) പറഞ്ഞു: ഞാനും പ്രവേശിക്കില്ല, അല്ലാഹു ﷻ തന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് എന്നെ വലയം ചെയ്താലല്ലാതെ. (അഹ്മദ്) മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം. ഒരാള്‍ ഒരു പക്ഷിക്കുഞ്ഞിനെ പിടിച്ചു മടിയില്‍ വെച്ചു. കുഞ്ഞിനെ തേടി വന്ന തള്ളപ്പക്ഷി അയാളുടെ മടിയിലേക്ക് പാറി വന്നു. അങ്ങനെ അയാള്‍ അതിനെയും പിടിച്ചു. അപ്പോള്‍ മുത്ത് നബി ﷺ പറഞ്ഞു. “അത്ഭുതം തന്നെ, കുഞ്ഞിനോടുള്ള ദയാവായ്പ് നിമിത്തം ഒരു പക്ഷി സ്വജീവന്‍ പോലും പണയപ്പെടുത്തിയിരിക്കുന്നു. അല്ലാഹുﷻവാണ് സത്യം, ഈ പക്ഷിക്ക് കുഞ്ഞിനോടുള്ളതിനേക്കാള്‍ അല്ലാഹു ﷻ അവന്റെ വിശ്വാസിയായ അടിമയോട് കാരുണ്യമുള്ളവനാണ്.’ عَنْ أَنَسُ بْنُ مَالِكٍ رضي الله عنه، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : قَالَ اللَّهُ يَا ابْنَ آدَمَ إِنَّكَ مَا دَعَوْتَنِي وَرَجَوْتَنِي غَفَرْتُ لَكَ عَلَى مَا كَانَ فِيكَ وَلاَ أُبَالِي يَا ابْنَ آدَمَ لَوْ بَلَغَتْ ذُنُوبُكَ عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتَنِي غَفَرْتُ لَكَ وَلاَ أُبَالِي يَا ابْنَ آدَمَ إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا ثُمَّ لَقِيتَنِي لاَ تُشْرِكُ بِي شَيْئًا لأَتَيْتُكَ بِقُرَابِهَا مَغْفِرَةً. (سنن الترمذي:٣٥٤٠) അനസ് (റ) നിവേദനം ചെയ്യുന്നു: മുത്ത്നബി ﷺ പറയുന്നതായി ഞാൻ കേട്ടു. അല്ലാഹു ﷻ പറയുന്നു: 'മനുഷ്യാ, നീ എന്നോട് പ്രാർത്ഥിക്കുകയും എന്റെ കാരുണ്യം ആശിക്കുകയും ചെയ്യുന്നിടത്തോളം നിന്നിലുള്ള പാപങ്ങൾ ഞാൻ പൊറുത്തു തരുന്നതാണ്.' ആദമിന്റെ മകനെ!, നിന്റെ പാപങ്ങൾ ആകാശത്തോളമെത്തിയിട്ട് നീ എന്നോട് മാപ്പിന് അപേക്ഷിച്ചാൽ അതെത്ര യാണെന്ന് ഗൗനിക്കാതെ ഞാൻ നിനക്ക് മാപ്പാക്കിത്തരും. മനുഷ്യപുത്രാ, ഭൂമിയോളം വരുന്ന പാപങ്ങൾ ചെയ്ത് നീ എന്റെ അടുത്ത് വന്നാലും എന്നിൽ മറ്റൊന്നിനെയും പങ്ക് ചേർക്കാതെയാണ് എന്നെ നീ‍ കണ്ടുമുട്ടുന്നതെങ്കിൽ ആ പാപങ്ങളുടെ അത്രതന്നെ മാപ്പുകളുമായി ഞാൻ നിന്റെ അടുത്ത് വരുന്നതാണ്. (തുർമുദി:3540) ‎‎‎‎