ഷാൻ ✍🏻
11.6K views
ആമീ.. മോൾക്ക് എല്ലാ കുട്ടികളേയും പോലെ സ്കൂളിൽ കൊണ്ടുപോകാനും യാത്ര പോകുമ്പോൾ കൂട്ടു വരാനുമൊക്കെഅച്ഛനില്ലാത്തതിന് ഭയങ്കര സങ്കടമല്ലേ? അതെ എന്റെ ക്ലാസിലെ എല്ലാ കുട്ടികൾക്കും അച്ഛനുണ്ട് എനിക്കു മാത്രമില്ല' എന്നാൽ അടുത്തോരുദിവസം മോളുടെ അച്ഛൻ ഈ വീട്ടിലോട്ടുവരും.. അമ്മമ്മ എന്തായീ പറയണത് എന്റച്ഛൻ മരിച്ചു പോയില്ലേ എല്ലാരും കൂടെ തീയിലിട്ട് കത്തിച്ച് കളഞില്ലേ? ആമി വിതുമ്പിക്കരഞ്ഞു. യ്യോ! മോളുകരയാതെ '' മോളെ സ്നേഹിക്കാൻ പുതിയൊരച്ഛൻ വരും .. 'രാജലക്ഷ്മി കൈയ്യിലിരുന്ന ഫോണിൽ കട്ടി മീശയുള്ള ഒരാളിന്റെ പടം കാണിച്ചു .. ഇതാണ് മോളുടെ പുതിയ അച്ഛൻ എനിക്കെങ്ങും വേണ്ടാ ഈ പുതിയ അച്ഛനെ എനിക്കെന്റെ പഴയ അച്ഛനെ മതി .. എന്റെ സുതിയച്ഛനെയാണെനിക്കിഷ്ടം. അതൊക്കെ ഇഷ്ടപ്പെട്ടോളും മോളുടെ അമ്മയുടെ കല്യാണമാണ് അടുത്ത തിങ്കളാഴ്ച. ഞാൻ വരില്ലാ.. എന്റെ ദീപാമ്മ കല്യാണം കഴിക്കണ്ടാ എനിക്കിഷ്ടമല്ലാ.. അഞ്ചുവയസിൽ നഷ്ടപ്പെട്ട അച്ഛനെ മൂന്നു വർഷം കഴിഞ്ഞിട്ടും ആമിക്ക് മറക്കാൻ കഴിഞ്ഞില്ല. അതു കൊണ്ടാവാം അനിരുദ്ധനെ അവൾ ഇഷ്ടപ്പെട്ടില്ല.. അയാൾ അവളോട് എത്ര അടുക്കാൻ ശ്രമിച്ചിട്ടും .എനിക്കിഷ്ടമല്ലാ എന്നു മാത്രം അവൾ പറഞ്ഞു കൊണ്ടിരിക്കും. ദീപയുടെ മുറിയിൽ അവരോടൊപ്പം ഉറങ്ങാനും അവൾ തയ്യാറായില്ല. അവളുടെ ഉറക്കം അമ്മമ്മയോടൊപ്പമായി. പുതിയ അച്ഛനെ കൊണ്ടുവന്ന ദീപയോടും അവൾക്ക് ദേഷ്യമായി. ഒരുർഷം കഴിഞ്ഞപ്പോൾ അവൾക്കായി ഒരു മുറി ഒരുക്കി അവൾ തനിയെ ഉറങ്ങാൻ ശീലിച്ചു.. ഒരു ദിവസം സ്കൂൾ വിട്ട് വന്നപ്പോൾ അമ്മമ്മ കെട്ടിപ്പിടിച്ച് തനിക്ക് ഒരു അനുജനോ അനുജത്തിയോ വരാൻ പോകുന്നൂന്നറിയിച്ചപ്പോൾ അമ്മമ്മയെ തള്ളിമാറ്റിയിട്ടവൾ ആഹാരം പോലുംകഴിക്കാതെ മുറിയടച്ചിരുന്നു.. മാസങ്ങൾ കടന്നു പോയി.. ഒരു ദിവസം അവൾ ദീപയോട് പറഞ്ഞു. എന്റെ കൂട്ടുകാരി സ്നേഹയെ സ്കൂൾ പോസ്റ്റലിൽ നിർത്തിയാണ് ഇനിയും പഠിപ്പിക്കുന്നത് അവളുടെ മമ്മി ,ഡാഡി യോടൊപ്പം കുവൈയ്റ്റിൽ പോകുവാണ് ജോലി കിട്ടിയാൽ അവർ ഉടനെ വരില്ല എനിക്കും ഹോസ്റ്റലിൽ നിന്ന് പഠിച്ചാ മതി. അവൾ പോയെന്നു പറഞ്ഞ് നീ എന്തിനാ പോകുന്നത് ? ഈ വീട്ടിൽ നിനക്ക് എന്തു കുറവാണുളളത്? ഇവിടെ നിന്ന് പഠിക്കാനെനിക്കിഷ്ടമല്ല ആമീ ഒരു കാരണവുമില്ലാതെ നീ പിടിവാശി എടുക്കരുത്,? എനിക്കും പോകണം അമ്മയുടെ ഈ വീർത്തു വരുന്ന വയറ് കാണുന്നതെനിക്കിഷ്ടമല്ലാ. പത്ത് വയസു മാത്രമുള്ള ഒരു കുട്ടി ഇങ്ങനെ ഒക്കെ പറയുമെന്ന് വിശ്വസിക്കാനാവാതെ ദീപ ത്തെട്ടിത്തരിച്ച് നിന്നു പോയി. ഒരാഴ്ച അവളുടെ പിടിവാശി നടപ്പിലാക്കാതിരിക്കാൻ ദീപ ശ്രമിച്ചു. പ്പക്ഷെ മകളുടെ വാശിയും ദേഷ്യവും, നിരാഹാര സമരവും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്ന് അനിരുദ്ധൻ അവളെ പറഞ്ഞ് മനസ്സിലാക്കി .. ദീപാ ഇപ്പം നമ്മൾക്ക് അവളുടെ മുൻപിൽ തോറ്റു കൊടുക്കാം മാറി നിന്നവളെ നിരീക്ഷിക്കാം ഞാൻ തനിക്ക് വാക്ക് തരാം പതുക്കെ അവളെ നമ്മളിൽ ഒരാളായി മാറ്റിയെടുക്കാം. അങ്ങനെ ആമിയുടെ വാശി ജയിച്ചു .. കൊണ്ട് വിടാൻ അനിരുദ്ധൻ വരണ്ടാ, അമ്മമ്മ വന്നാ മതിയെന്ന് അവൾ പറഞ്ഞു നോക്കിയതാണ്.. പക്ഷേ ദീപ സമ്മതിച്ചില്ല. നിവൃത്തിയില്ലാതെ കാറിന്റെ പുറകു സീറ്റിൽ അവൾ കയറി ഇരുന്നു. ദീപയും അനിരുദ്ധനും കൂടി അവളെ ഹോസ്റ്റലിൽ എത്തിച്ചു.. നാലുകുട്ടികളുള്ള ഒരു മുറിയിൽ സ്നേഹയോടൊപ്പം അവളും താമസമാക്കി. എല്ലാ ദിവസവും ദീപ ഫോണിൽ വിളിക്കും ആമിക്ക് വീട്ടിൽ നിന്നും മാറിയതിൽ ഒരു വിഷമവുമില്ല സന്തോഷം മാത്രമാണെന്നറിയുമ്പോൾ സങ്കടത്തോടെ അവൾ ഫോൺ വയ്ക്കും.. കുട്ടികൾ എന്നായാലും പഠനത്തിനു വേണ്ടി മാറി നിൽക്കേണ്ടി വരും ഇത് കുറച്ച് നേരത്തെ ആയി എന്നല്ലേയുള്ളൂ... സാരമില്ലെഡോ.' എന്നൊക്കെ പറഞ്ഞ് അനിരുദ്ധൻ ദീപയെ സമാധാനിപ്പിക്കും.. അന്ന് ദീപയ്ക്ക് പകരം അമ്മമ്മയാണ് അവളുടെ ഫോണിലേയ്ക്ക് വിളിച്ചത്? ആമിക്കുട്ടീ അമ്മമ്മ ഒരു സന്തോഷ വാർത്ത പറയട്ടേ? എന്താ അമ്മമ്മേ സന്തോഷ വാർത്ത.? എന്റെ മോൾക്ക് ഒരനിയൻ കുട്ടി ഉണ്ടായി.. ആമി ഒന്നും മിണ്ടാതെ ഫോൺ വെച്ചു. ദീപാ ഇതാ ആമി വിളിക്കുന്നു .. ജയലക്ഷ്മി ഫോണും കൊണ്ട് അവരുടെ അരികിലെത്തി. എനിക്കവളോടൊന്നും സംസാരിക്കാനില്ല നാലു ദിവസമായി അവളെന്നെ വിളിച്ചിട്ട് ഈ കുഞ്ഞിനെ ഒന്നു കാണാൻ വരാൻ പോലും അവൾക്ക് തോന്നിയില്ലല്ലോ .. അമ്മ ആ ഫോണിങ്ങു താ.. അനിരുദ്ധൻ ഫോൺ ദീപയുടെ കൈയ്യിൽ കൊടുത്തു. ദീപാ ആമി നമ്മളുടെ ജനറേഷനിലുള്ള കുട്ടികളെപ്പോലെയല്ല.. അവൾ വ്യത്യസ്തയാണ് അവൾക്ക് അവളുടേതായ ന്യായങ്ങൾ ഉണ്ട്.. അവളുടെ മനസ്സിന് മാറ്റങ്ങൾ ഉണ്ടാകുംവരെ നമ്മൾ കാത്തിരിക്കണം എന്തിനാണ് വിളിച്ചതെന്ന് ചോദിക്കൂ .. ദീപ ഫോൺ കൈയ്യിൽ വാങ്ങി.. ആലോചിക്കാം എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു. ആമി എന്താ പറഞ്ഞത്.? സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നു .. അവൾക്കും പോകണം അതിന് മൂവായിരം രൂപ ഗൂഗിൾ പേ ചെയ്യണം അതാ പറഞ്ഞത്. ഈ കുഞ്ഞിനെക്കുറിച്ച് അവളൊന്നും ചോദിച്ചില്ല.. അവൾ ചോദിക്കും ദീപാ നീസങ്കടപ്പെടാതെ .. എല്ലാക്കുട്ടികളും പോകുമ്പോൾ അവളെ വിടാതിരിക്കുന്നത് ശരിയല്ല.. ഞാൻ അവൾക്ക് കാശ് അയച്ചു കൊടുക്കാൻ പോവുകയാണ്.. എന്തിനാ അനിയേട്ടാ നിങ്ങൾ അവളെ ഇങ്ങനെ സ്നേഹിക്കുന്നത്? ഇന്നുവരെ അവൾ നിങ്ങളോട് ഒന്നു മിണ്ടീട്ടുണ്ടോ? എല്ലാം ശരിയാകുമെഡോ: അങ്ങനെ ആമിയും ക്ലാസിലെ മുപ്പത് കുട്ടികളോടൊപ്പം ആടിയും പാടിയും മൂന്നു ദിവസത്തെ ഉല്ലാസയാത്രയ്ക്ക് യാത്രയായി. ദീപയേയും കുഞ്ഞിനെയും കൊണ്ട് അനിരുദ്ധൻ വീട്ടിലേയ്ക്കും പോയി. വീട്ടിലെത്തി മൂന്നാമത്തെ ദിവസം അനിരുദ്ധൻ വെറുതെ ഇരുന്നപ്പോൾ ഫോണിലെ 24 വാർത്തകൾ വെച്ചു കാണുന്നതിനിടയിലാണ് ആ വാർത്ത കണ്ടത് ഇടുക്കി പൂപ്പാറയിൽ വെച്ച് വിനോദയാത്രയ്ക്ക് പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു.. അപകടത്തിൽ പരിക്കേറ്റ കുട്ടികളെ തേനി മെഡിക്കൽ കോളേജിൽ എത്തിച്ചു. ആമി പോയ ബസാണല്ലോ ദൈവമേ.. ഇത് ദീപകണ്ടാൽ പ്രശ്നമാകും.. അയാൾ ഫോണും കൊണ്ട് വെളിയിലിറങ്ങി ആമിയുടെ കൂടെ പോയ ടീച്ചർമാരെ മാറി മാറി വിളിച്ചു.. ആരും ഫോണെടുക്കുന്നില്ല അറിയാവുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ഫോൺ നമ്പരിലേയ്ക്കും വിളിച്ചു.. എടുത്തവരിൽ പലരും തേനിക്ക് പോകാൻ തയ്യാറായി.. അനിരുദ്ധൻ ജയലക്ഷ്മിയോട് കാര്യം പറഞ്ഞു.. ടി വി ഓണാക്കരുത് ദീപയോട് ഇപ്പം കാര്യങ്ങൾ പറയണ്ടാ ഞാൻ അത്യാവശ്യമായി ഒരിടം വരെ പോയി എന്നു മാത്രം പറയണം എന്നും പറഞ്ഞ് അയാൾയാത്രയായി. ഇടയ്ക്ക് വെച്ച് ഒരു ടീച്ചർ തിരികെ വിളിച്ചു ആമി എവിടാണെന്നറിയില്ല കിട്ടിയവരെ ഒരോത്തരെ തേനി മെഡിക്കൽ കോളേജിലേയ്ക്കാണ് കൊണ്ടുപോയത് എന്നു പറഞ്ഞു. തേനി മെഡിക്കൽ കോളേജിലെ പല വാർഡുകളിൽ കയറി ഇറങ്ങിയിട്ടാണ് അയാൾക്ക് ആമിയെ കണ്ടെത്താൻ കഴിഞ്ഞത്. അപ്പോഴേയ്ക്കും ദീപയുടെ വിളി വന്നു.. മകൾക്ക് കുഴപ്പമില്ലാ നാളെ അവളേയും കൊണ്ടു വരാം എന്നുറപ്പ് പറഞ്ഞ് ഫോൺ കട്ടു ചെയ്തു. അബോധാവസ്തയിലായിരുന്ന ആമിയുടെ കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. രാത്രിയിൽ പലപ്പോഴും വേദന കൊണ്ട് അവൾ കരഞ്ഞപ്പോഴെല്ലാം അവളെ ആശ്വസിപ്പിച്ച് ഉറങ്ങാതെ അയാൾ കാവലിരുന്നു. രാവിലെ ആമിയുണർന്നപ്പോൾ അടുത്ത് ആരും ഉണ്ടായിരുന്നില്ല. ആമീടെ അച്ഛൻ ഇതുവരെ ഇവിടെയുണ്ടായിരുന്നു ഡോക്ടർ വിളിച്ചിട്ട് അങ്ങോട്ട് പോയി.. പാവം രാത്രി ഉറങ്ങിയിട്ടില്ല. അടുത്ത ബെഡിൽ കിടന്ന കുട്ടിയുടെ അമ്മ പറഞ്ഞതു കേട്ടപ്പോൾ എന്താ പറയെണ്ടതെന്നറിയാതെ അവൾ കണ്ണടച്ചു കിടന്നു. അനിരുദ്ധൻ തിരികെ എത്തിയിട്ടും അവൾ കണ്ണുകൾ തുറന്നില്ല. ആമിയുടെ മുടിയിഴകളിൽ തലോടി നെറുകയിലയാൾ ഉമ്മ വെച്ചു. എന്നിട്ട് അവളുടെ അരികിലിരുന്നു .. ആമിക്കത് വല്ലാത്ത ഒരു അനുഭവമായിരുന്നു .. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സുധിയച്ചൻ ചേർത്ത് പിടിക്കുന്നതും ഉമ്മ തരുന്നതും ഒക്കെ അവൾ ഓർത്തു ... ഇത് എന്റെ സുധിയച്ചൻ തന്നെയാണോ? അനിരുദ്ധൻ ആമിയുടെ മരുന്നും സാധനങ്ങളും ഒക്കെ എടുത്ത് കവറിലാക്കിഅടുക്കി വെയ്ച്ചു. നിങ്ങൾ ഡിസ്ചാർജായോ? അടുത്ത ബെഡിലെ കുട്ടിയുടെ അമ്മ ചോദിച്ചു. അതെ.. മോൾക്ക് വല്യ കുഴപ്പമില്ല കാലിന് ഫ്രാച്ചർ മാത്രമേയുള്ളൂ... ഞാനൊരു ടാക്സി വിളിക്കാൻ പോകുകയാണ് കുറച്ചു നേരം മോളെ ഒന്നു ശ്രദ്ധിക്കാമോ? പോയി വന്നോളൂ... ടാക്സിയിലേയ്ക്ക് ആമിയെ കോരിയെടുത്തു കിടത്തിയപ്പോഴും അവൾ കണ്ണു തുറന്നില്ല അയാളെ നോക്കാൻ അവൾക്ക് വല്ലാത്ത മടിയായിരുന്നു .. വീട്ടിലെത്തിയിട്ടും അവളെ കോരിയെടുത്ത് ബെഡിൽ കിടത്തിയതും കഴുത്തു വരെ പുതപ്പപ്പു കൊണ്ട് മൂടി അവൾ വീഴാതിരിക്കാൻ തലയിണവെച്ചതും. ആമിയുടെ മനസ്സിൽ ചെറിയ നൊമ്പരമുണ്ടാക്കി .. മോളേന്ന് വിളിച്ചടുത്തെത്തിയ ദീപയോട് അവൾ ഉറങ്ങട്ടെ യാത്രാ ക്ഷീണമുണ്ടാകും എന്നു പറഞ്ഞതും ആമി കേട്ടു ... പിന്നുള്ള ഓരോ ദിവസങ്ങളിലും ഒരച്ഛന്റെ സ്നേഹം, കരുതൽ ഒക്കെ ആമി തിരിച്ചറിഞ്ഞു .. ഒരു ദിവസം ഉറക്കം നടിച്ചു കിടക്കുമ്പോൾ അനിരുദ്ധനോട് ദീപ ചോദിക്കുന്നവൾ കേട്ടു .. അനിയേട്ടൻ ഈ കാണിക്കുന്ന സ്നേഹം ആമി തിരിച്ചറിയുമോ?അതോ കാലിന് സുഖമാകുമ്പോൾ അവൾ നമ്മളെ വീണ്ടും വേദനിപ്പിക്കുമോ? ഇല്ലെഡോ ആമി എന്റെ മകളാണ് അവൾക്ക് എന്നെ മനസ്സിലാകും.. ആമിയുടെ മനസ്സിൽ ഒരിക്കലും മായാതെ പതിഞ്ഞു പോയി ആ വാക്കുകൾ . ആമി അനിരുദ്ധന്റെ മകളായി മാറാൻ അധിക ദിവസം വേണ്ടി വന്നില്ല ... അമ്മയെക്കാൾ ഏറെ അവൾ അച്ചനെ സ്നേഹിച്ചു .. കുഞ്ഞനുജനെ സ്നേഹിച്ചു ... ഇന്ന് ആമി ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയാണ് നാളെ അനുജ' ന്റെ നൂലുകെട്ടും പേരിടൽ ചടങ്ങുമാണ്.. കൂട്ടുകാരെയെല്ലാം.അവൾ വീട്ടിലേയ്ക്ക് ക്ഷെണിച്ചിട്ടുണ്ട് .. വളരെ ഏറെ ആഹ്ളാദത്തോടെ എല്ലാവരോടും യാത്ര പറഞ്ഞ്. അനിയച്ഛനോടൊപ്പം അവൾ' യാത്രയായി. #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ