ഒക്ടോബർ 27:
വയലാർ രാമവർമ്മ ഓർമ്മദിനം
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കേരളത്തിലെ ജനകീയ വിപ്ലവകവി വയലാര്‍ രാമവര്‍മ്മയുടെ ഓർമ്മകൾക്ക് 50 വയസ്സ്.*
🎻ചന്ദനപ്പല്ലക്കിൽ വീടു കാണാൻ വന്ന....
🎸ബലികുടീരങ്ങളേ....
🎻പ്രവാചകൻമാരേ പറയൂ....
🎸ദേവലോക രഥവുമായ്....
🎻ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം....
🎸കേരളം കേരളം....
🎻കള്ളി പാലകൾ പൂത്തു...
🎸പ്രേമ ഭിക്ഷുകീ....
🎻പാലാഴിമഥനം കഴിഞ്ഞു....
🎸സന്യാസിനി....
🎻ആമ്പൽ പൂവേ....
🎸സംഗമം സംഗമം ത്രിവേണി സംഗമം....
🎻കുടമുല്ല പൂവിനും....
🎸രൂപവതീ രുചിരാംഗി....
🎻തേടി വരും കണ്ണുകളിൽ...
🎸യവന സുന്ദരി...
🎻അകലെയകലെ നീലാകാശം.....
🎸സൂര്യകാന്തി സ്വപ്നം കാണുവതാരേ....
🎻 അഞ്ജന കണ്ണെഴുതി....
🎸പകൽ കിനാവിൻ സുന്ദരമാകും.... തുടങ്ങി കാല്‍പ്പനികത പൂത്തുലഞ്ഞ സംഗീതസാന്ദ്ര ഗാനങ്ങൾ മലയാളിക്ക് നല്‍കിയ പ്രിയകവി.
1956 ല്‍ കൂടപ്പിറപ്പ് എന്ന സിനിമയിലൂടെ സിനിമാജീവിതം ആരംഭിച്ച വയലാര്‍ 250 ലേറെ ചിത്രങ്ങള്‍ക്കായി എഴുതിയത് 1300 ലേറെ ഗാനങ്ങളാണ്. ജി. ദേവരാജന്‍ മാസ്റ്ററുമായുള്ള കൂട്ടുകെട്ട് മലയാള സിനിമാ ചരിത്രത്തിലെ റെക്കോഡാണ് സൃഷ്ടിച്ചത്. 135 ചിത്രങ്ങളില്‍ നിന്ന് 755 ഗാനങ്ങളാണ് വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടില്‍ നിന്ന് പിറന്നത്. എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, സലിൽ ചൗധരി തുടങ്ങിയ സംഗീതജ്ഞര്‍ ക്കൊപ്പവും വയലാര്‍ പ്രവര്‍ത്തിച്ചു.
1928 മാർച്ച് 25-ന് ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ വെള്ളാരപ്പള്ളി കേരളവർമ്മയുടെയും വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. കോവിലകങ്ങളില്‍ നിലനിന്ന ഗുരുകുല വിദ്യാഭ്യാസരീതിയില്‍ സംസ്‌കൃത വിദ്യാഭ്യാസവും ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലെ 9-ാംക്ലാസ് വരെയുള്ള പഠനവുമാണ് ഔപചാരിക വിദ്യാഭ്യാസം. 1946ല്‍ പുന്നപ്രവയലാര്‍ സമരം നടക്കുമ്പോള്‍ 18 വയസ്സായിരുന്നു. പാരമ്പര്യമായി കിട്ടിയ സഞ്ചിത സംസ്‌കാരത്തിന്റെ കേവല സൗന്ദര്യ ബോധത്തോടൊപ്പം സമരംചെയ്യുന്ന മനുഷ്യന്റെ ലക്ഷ്യബോധവും നാടിന്റെ പോര്‍വീര്യവും വയലാറിനെ സാമൂഹിക ബോധമുള്ള കവിയാക്കി. അധ്വാനിക്കുന്നവന്റെ വിയര്‍പ്പില്‍നിന്ന് ജീവിതമൂല്യങ്ങള്‍ കഴുകിയെടുത്തു ശുദ്ധീകരിച്ച കവിതകള്‍.
ആദ്യ കവിത ‘സ്വരാട്ട് ‘ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ചു. ചക്രവാളം, അരുണോദയം തുടങ്ങിയ മാസികകളിലും എഴുതി. ചെറുകഥകളും നാടകങ്ങളും രചിച്ചു. 1951-ല്‍ ‘ജനാധിപത്യം’ വാരിക ആരംഭിച്ചു. അന്വേഷണം വാരികയുടെ പത്രാധിപരായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1948 ആഗസ്തിലാണ് ആദ്യ കവിതാസമാഹാരമായ ‘പാദമുദ്രകള്‍’ പ്രസിദ്ധീകരിക്കുന്നത്.
‘കൊന്തയും പൂണൂലും’ എന്ന സമാഹാരം വിപ്ലവകവിയായി വയലാറിനെ മാറ്റി. ഗാന്ധിഭക്തിയുടെ ‘പാദമുദ്ര’കളില്‍ നിന്ന് വിപ്ലവാവേശത്തിന്റെ കനല്‍ക്കാടുകള്‍ ചികഞ്ഞ് സാമൂഹികനീതിക്കായി ആ തൂലിക ചലിക്കാന്‍ തുടങ്ങിയത് 22 വയസ്സില്‍.
ചങ്ങമ്പുഴയുടെ കളരിയില്‍ ചുവടുറപ്പിച്ച വയലാര്‍ കവിതകള്‍ സാമാന്യമായി വാചാലമായവയാണ്. 1950നും 1961നും ഇടയില്‍ നാടിന്റെ നാദം, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂഡാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗസംഗീതം എന്നീ സമാഹാരങ്ങള്‍ക്കൊപ്പം ‘ആയിഷ’ ചെറുകഥാസമാഹാരവും പുരുഷാന്തരങ്ങളിലൂടെ യാത്രാവിവരണവും രചിച്ചു. മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭേദചിന്തകള്‍ക്കപ്പുറമുള്ള മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ഥതലങ്ങളിലേക്ക് സംവേദനം നടക്കുന്നവയാണ് ഒട്ടുമിക്ക കവിതകളും. 1975ലെ ‘വൃക്ഷ’മാണ് അവസാന കവിത. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് രണ്ടുവർഷം മുമ്പ് 1962 ഒക്ടോബർ 27ന് വയലാറിൽ നടന്ന പതിനാറാമത് രക്തസാക്ഷി സമ്മേളനത്തിൽ
✒️ അനുസ്മരണ മനോജ്ഞ ചൈന... എന്ന ചൈനയെ പുകഴ്ത്തി കവിത ഇറങ്ങിയ സമയത്ത്
✒️ ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ.... എന്ന് തിരുത്താനുള്ള ചങ്കൂറ്റവും വയലാർ കാണിച്ചു. വിശ്വസിച്ചിരുന്ന പാർട്ടിയാണെങ്കിൽ പോലും തെറ്റിലേയ്ക്ക് പോകുമ്പോൾ അതിനെ ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം അദ്ദേഹം കാണിച്ചിരുന്നു എന്നുള്ളതാണ് രാമവർമ്മയെ മറ്റു വിപ്ലവ കവികളിൽ നിന്നും വേർതിരിച്ചു നിർത്തുന്നതും. പിന്നീട് മറ്റൊരു ഒക്ടോബർ 27-നുതന്നെ അദ്ദേഹം അന്തരിച്ചത് യാദൃച്ഛികമായി. സാമൂഹിക മൂല്യങ്ങള്‍ക്കൊപ്പം സൗന്ദര്യാത്മക തലങ്ങളും ഉയര്‍ത്തിയ കവിതകള്‍ മരണമില്ലാതെ നില്‍ക്കുന്നു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ മകനാണ്.
💐➖💐➖💐➖💐
#വയലാർ ഓർമദിനം
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി #വയലാർ രാമവർമ്മ ഓർമ്മദിനം 🌹