JABY AMBALATH
722 views
1 months ago
24 വർഷമായി ഫ്രാൻസിന്റെ കരളിൽ എരിഞ്ഞുകൊണ്ടിരുന്ന ഒരു കനൽ - അതാണ് സെനഗൽ. 1998ൽ ആദ്യമായി ലോകകപ്പ് നേടി അതിന്റെ പ്രതാപവുമായി 2002ൽ വന്നിറങ്ങിയ സിനദിൻ സിദാനും തിയറി ഹെൻറിയും പാട്രിക് വിയേരയും അടങ്ങുന്ന ഫ്രഞ്ച് പടയെ കാത്തിരുന്നത് ആദ്യത്തെ ലോകകപ്പ് കളിക്കാനെത്തിയ സെനഗൽ. അവരുടെ ഏകപക്ഷീയമായ ഒരു ഗോളിനു വീണുടഞ്ഞത് ലോകചാമ്പ്യന്മാർ എന്ന ഫ്രാൻസിന്റെ കിരീടം. ഒരു കളി പോലും ജയിക്കാതെ, ഒരു ഗോളു പോലും അടിക്കാതെ, കപ്പ് തിരിച്ചേൽപ്പിച്ചു ഫ്രാൻസ് മടങ്ങി. ലോകകപ്പിലെ സെനഗൽ വിപ്ലവം. അതിനുശേഷം ഇന്നുവരെ ഫ്രാൻസും സെനഗലും ഒരിക്കൽ പോലും ലോകകപ്പിൽ എതിരാളികൾ ആയിട്ടില്ല. അന്നു നാണംകെട്ട് പുറത്താകുമ്പോൾ മൂന്നുവയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഒരു ചെക്കൻ വളർന്നുവലുതായി മൂന്നിൽ രണ്ടുഗോളുകളും അടിച്ചു കണക്കു ചോദിച്ചിരിക്കുന്നു. 24 വർഷമായി ഫ്രാൻസ് കരുതിവച്ചിരുന്ന ആ ഗോളുകൾ അടിച്ചുകയറ്റി ലോകകപ്പ് മൈതാനത്ത് എംബാപ്പെയുടെ ഫ്രഞ്ച് വിപ്ലവം! #⚽ എമ്പാപ്പയുടെ ഡബിളിൽ ഫ്രാൻസിന് വിജയത്തുടക്കം #⚽ടീം ഫ്രാൻസ് 💙