❤️പ്രണയപരീക്ഷ❤️
ഈ കഥയും കഥപത്രങ്ങളും സങ്കൽപ്പികം മാത്രം ആണ്.
-------------------------------------------------
ഒരു ചെറിയ വീട്. ആ വീട്ടിലെ ഒരു മുറിയിൽ
ആ മുറിയിലെ മേശപ്പുറത്ത് ഒരു ഫോൺ റിങ് ചെയ്യുന്നുണ്ട്. റിങ് ചെയ്യുന്ന ഫോണിന്റെ സ്ക്രീനിൽ 'അസ്ന' എന്ന് നമ്പർ സേവ് ചെയ്തിട്ടുണ്ട്.
ഫോൺ റിങ് ചെയ്തുകൊണ്ടേ ഇരുന്നു.
അതേ സമയം മറ്റൊരു വീട്ടിലെ ഒരു മുറിയിൽ,
ആ മുറിയിലെ കട്ടിലിൽ ഒരു പെൺകുട്ടി ഇരിപ്പുണ്ട്.
"ഇവൻ ഇത് എവിടെ പോയി കിടക്കുവാണ് ആവോ?"
അതും പറഞ്ഞുകൊണ്ട് അവൾ വീണ്ടും കോൾ ചെയ്തു.
അല്പ നേരത്തെ റിങ്ങിന് ശേഷം ആ കോൾ അറ്റൻഡ് ചെയ്തു.
"ഹലോ."
"വിഷ്ണു, നീ എവിടെ ആയിരുന്നു? എത്ര നേരമായി വിളിക്കുന്നു. എന്നിട്ട് എന്താ കോൾ എടുക്കാതിരുന്നത്?" കോൾ അറ്റൻഡ് ചെയ്തപ്പോൾ തന്നെ അസ്ന ചോദിച്ചു.
"ഞാൻ ഇപ്പൊ ഓട്ടം കഴിഞ്ഞ് വന്നതേ ഉള്ളൂ. വന്ന് കുളിക്കാൻ കയറിയിരിക്കുവായിരുന്നു. അതാ എടുക്കാതിരുന്നത്." അസ്നയുടെ ചോദ്യത്തിന് വിഷ്ണു മറുപടി പറഞ്ഞു.
"ഡാ, എനിക്ക് നാളെ നിന്നെ ഒന്ന് കാണണം."
"എന്തിനാ അസ്ന?"
"വിഷ്ണു, നീ കാര്യം അറിഞ്ഞാലേ വരൂ?"
"കാണാം. ഞാൻ എവിടെ വരണം?" വിഷ്ണു തിരിച്ചു ചോദിച്ചു.
"നമ്മൾ ആദ്യം കണ്ടുമുട്ടിയ ബസ് സ്റ്റോപ്പിൽ. ഞാൻ രാവിലെ എത്തിയേക്കാം."
അതും പറഞ്ഞ് ആ കോൾ കട്ട് ചെയ്തു.
ആ കോൾ കട്ടാക്കിയ ശേഷം ഇരുവരും ഉറങ്ങാൻ കിടന്നു.
പിറ്റേ ദിവസം
ഇന്നലെ പറഞ്ഞത് പ്രകാരം അസ്ന ആ ബസ് സ്റ്റോപ്പിൽ വന്ന് ഇരിപ്പുണ്ട്. അവളുടെ കൂടെ രണ്ട് വലിയ ബാഗുകളും ഉണ്ട്.
അവിടേക്ക് വിഷ്ണു തന്റെ ഓട്ടോ കൊണ്ട് എത്തി.
"എന്തായിരുന്നു അസ്നേ, കാണണം എന്ന് പറഞ്ഞത്? ഇത് എന്താ ബാഗ് ഒക്കെയായി?" വിഷ്ണു ചോദിച്ചു.
"ഡാ, ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി."
"എന്തിന്?" വിഷ്ണു ഒരു ഞെട്ടലോടെ ചോദിച്ചു.
"ഡാ, വീട്ടിൽ ഒരു ആലോചനയുമായി ഉപ്പ വന്നു. ഉപ്പയോട് ഞാൻ പറഞ്ഞു, എനിക്ക് നിന്നെ ഇഷ്ടമാണെന്ന്. ഉപ്പ സമ്മതിക്കുന്നില്ല ഡാ."
"അത് എന്താ ഡീ? ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആയത് കൊണ്ടാണോ?"
"അതൊന്നും അല്ല. ഉപ്പ പറഞ്ഞത്, ഒരു പിച്ചക്കാരന് എന്നെ കെട്ടിച്ചു കൊടുത്താലും നിനക്ക് കെട്ടിച്ചു തരില്ല എന്നാണ്. കാരണം നീ മുസ്ലിം അല്ല, അതുതന്നെ. ഞാൻ അതുകൊണ്ട് ഇറങ്ങി പോന്നു. ഞാൻ പ്രായപൂർത്തിയായ പെണ്ണാണ്. അതുകൊണ്ട് എനിക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്." അസ്ന വിഷ്ണുവിനോടായി പറഞ്ഞു.
"ഡീ, ഇത് വലിയ പ്രശ്നം ആവും. 'ലവ് ജിഹാദ്' കോപ്പ് എന്നൊക്കെ പറഞ്ഞ് ഇപ്പൊ തന്നെ ആളുകൾ ഇറങ്ങും. അതിലും ഭേദം നീ വീട്ടിലേക്ക് പോ. അതാണ് നല്ലത്. എന്നെക്കൊണ്ട് പറ്റില്ല ആളുകളുടെ കയ്യിൽ നിന്ന് അടി കൊള്ളാൻ." അസ്ന പറഞ്ഞു നിർത്തിയപ്പോൾ വിഷ്ണു മറുപടിയായി പറഞ്ഞു.
"ഇത്രയ്ക്കും പേടി ആണെങ്കിൽ പിന്നെ എന്തിനാ പ്രേമിക്കാൻ പോയത്?പ്രേമിക്കുന്ന സമയത്ത് ഓർത്തില്ലേയിരുന്നോ ഞാൻ മുസ്ലിം ആണ് എന്ന്.നീ എന്തായാലും പോയിക്കോ, പോയി സുഖമായി ജീവിച്ചോ. ഞാൻ എന്തായാലും വീട്ടിലേക്ക് ഇല്ല."
അസ്ന അത് പറഞ്ഞപ്പോൾ രണ്ട് സെക്കൻഡ് വിഷ്ണു മൗനം ആയി. അതിന് ശേഷം അവളുടെ ഒരു ബാഗ് എടുത്തു.
"ഡീ അസ്നാ..."
അപ്പോൾ തന്നെ അവിടേക്ക് ഒരാൾ വന്നു ഉറക്കെ വിളിച്ചു.
"ഇക്കാക്ക..." അവൾ പറഞ്ഞു.
"എന്താടീ ഇവിടെ ഇവന്റെ ഒപ്പം?"
"ഇക്കാക്ക, എനിക്ക് വിഷ്ണുവിനെ ഇഷ്ടമാണ്."
അത് കേട്ടതും ഷംനാദിന്റെ മുഖം ദേഷ്യം കൊണ്ട് മാറി. ഷംനാദ് അപ്പോൾ തന്നെ അവരുടെ അടുത്തേക്ക് ചെന്ന് വിഷ്ണുവിന്റെ മുഖത്ത് നോക്കി ഒരു അടി കൊടുത്തു. അതിന് ശേഷം അവളുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് പോയി. ഷംനാദിന്റെ കൂടെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. അവൻ ആ ബാഗുകളും എടുത്തു.
വിഷ്ണു അവിടെ തന്നെ നിന്നു. അവളെ പിടിച്ചുവലിച്ചുകൊണ്ട് പോകുന്നത് നോക്കി.
അല്പ സമയത്തിനുള്ളിൽ അവർ അസ്നയെ കൊണ്ട് വീട്ടിൽ എത്തി.
"ഇക്കാ, അവനെ തല്ലിയത് ശരിയായില്ലട്ടോ. പാവം എന്റെ വിഷ്ണു. അവന് വേദനിച്ചിട്ടുണ്ടാവും." വീട്ടിൽ എത്തിയപ്പോൾ തന്നെ അസ്ന പറഞ്ഞു.
"ഹ... ഹ... ഹ..."
അസ്ന അത് പറയുന്നത് കേട്ടപ്പോൾ തന്നെ അവളുടെ ഇക്കാക്ക ഷംനാദ് ഒന്ന് ചിരിച്ചു.
"എന്തിനാ ചിരിക്കുന്നത്?" അസ്ന കുറച്ചു ദേഷ്യത്തോടെ തന്നെ ഷംനാദിനോട് ചോദിച്ചു.
"ബെസ്റ്റ് ആളെ ആണല്ലോ ഡീ നീ പ്രേമിച്ചത്. ഒരു പേടിത്തൊണ്ടൻ. അവൻ നല്ലൊരു ആണ് ആയിരുന്നു എങ്കിൽ, നിന്നെ ഞാൻ അവിടെ നിന്ന് വലിച്ചിഴച്ചുകൊണ്ട് വന്നപ്പോൾ എനിക്ക് രണ്ട് തന്നിട്ട് നിന്റെ കൈ പിടിച്ച് നടന്നു പോയേനെ. ഇത് ഒരു മാതിരി... അതാണ് ഞാൻ ഇന്നലെ പറഞ്ഞത്, അവന് പ്രശ്നങ്ങൾ നേരിടാനുള്ള ധൈര്യം ഉണ്ടോ എന്ന് നോക്കട്ടെ എന്ന്." അസ്നയുടെ ദേഷ്യം കണ്ടപ്പോൾ തന്നെ ഷംനാദ് പറഞ്ഞു.
-------------------------------------------------
ഫ്ലാഷ് ബാക്ക് - ഇന്നലെ രാത്രി അസ്നയുടെ വീട്ടിൽ
ഷംനാദ് അസ്നയുടെ മുറിയിലേക്ക് വന്നു.
"മോളെ, എന്ത് പറ്റി?" ഷംനാദ് അസ്നയോട് ചോദിച്ചു.
"ഇക്കാ, ഉപ്പയുടെ അടുത്ത് ഒന്ന് പറയോ എനിക്ക് ആ കല്യാണം വേണ്ടന്ന്?" ഷംനാദ് ചോദിച്ചതിന് അസ്ന മറുപടി പറഞ്ഞു.
"അത് എന്താ?"
"എനിക്ക് ഒരാളെ ഇഷ്ടമാണ്."
"എന്താ അവന്റെ പേര്?"
"വിഷ്ണു."
"ബെസ്റ്റ്! ഇത് ഉപ്പയുടെ അടുത്ത് ഞാൻ പറയണ്ട താമസം, അപ്പോൾ തന്നെ നിന്റെ മയ്യത്ത് പള്ളിക്കാട്ടിലേക്ക് എടുക്കാം." അസ്ന പേര് പറഞ്ഞപ്പോൾ തന്നെ ഷംനാദ് അസ്നയോട് പറഞ്ഞു.
"എനിക്ക് അവനെ മറക്കാൻ പറ്റില്ല. അത്രയ്ക്ക് ഇഷ്ടമാണ്."
അസ്ന കുറച്ചു സങ്കടത്തോടെ ഷംനാദിനോട് പറഞ്ഞു.
"ഞാൻ കൂടെ നിൽക്കാം. പക്ഷെ എനിക്ക് അറിയണം, ഒരു പ്രശ്നം വന്നാൽ അതിനെ നേരിടാനുള്ള ധൈര്യം അവന് ഉണ്ടോ എന്ന്. നീ അവനെ വിളിച്ചിട്ട് നാളെ അവനെ കാണണം എന്ന് പറ. നിനക്ക് ഒരു പ്രശ്നം വന്നാൽ ചങ്ക് പറിച്ചു കൂടെ നിൽക്കാൻ പറ്റുന്നവൻ ആണെങ്കിൽ, ഞാൻ നടത്തി തരാം നിങ്ങടെ കല്യാണം. ഒരു മാതിരി പേടിത്തൊണ്ടൻ ആണെങ്കിൽ, 'ഇക്കാ, പ്രേമം മണ്ണാങ്കട്ട' എന്നൊന്നും പറഞ്ഞ് എന്റെ അടുത്ത് വരരുത്."
ഷംനാദ് അതും പറഞ്ഞ് ആ റൂമിൽ നിന്ന് പോയി.
-------------------------------------------------
(പ്രസന്റ്)
"അസ്നേ, നീ അവനെ മറന്നിട്ട് ഉപ്പ കൊണ്ട് വന്ന അജ്മലിനെ കെട്ടി സുഖമായി ജീവിക്കാൻ നോക്ക്. ഇവനൊരു മണകൊണാഞ്ചൻ. ഡാ വാ, പുറത്തോട്ട് പോകാം."
അതും അസ്നയോട് പറഞ്ഞ് കൂട്ടുകാരനെ വിളിച്ചുകൊണ്ട് ഷംനാദ് പുറത്തോട്ട് പോയി.
ഷംനാദ് പോയി കഴിഞ്ഞപ്പോൾ തന്നെ അസ്ന ഫോൺ എടുത്ത് അവളുടെ ബെസ്റ്റ് ഫ്രണ്ടിനെ വിളിച്ചു.
"ഹലോ."
"ടോണി, നീ എവിടെ?"
"എന്താ ഡീ?"
"എനിക്ക് നിന്നെ ഒന്ന് കാണണം."
"നാളെ മതിയോ ഡീ?"
"മതി ഡാ. ഞാൻ എവിടെ വരണം?"
"സ്ഥലം ഞാൻ വാട്സാപ്പ് ചെയ്യാം ഡീ."
"ഓക്കേ ഡാ."
അതും പറഞ്ഞ് അസ്ന ഫോൺ വെച്ചു.
ടോണി പറഞ്ഞ സ്ഥലത്തേക്ക് അസ്ന എത്തി.
ടോണി അവിടെ ഇരിപ്പുണ്ട്. അസ്ന അങ്ങോട്ട് നടന്ന് എത്തി.
"ടോണി..."
അവൾ വിളിച്ചു.
"എന്താ ഡീ കാണണം എന്ന് പറഞ്ഞത്?" അവൾ വിളിച്ചപ്പോൾ ടോണി ചോദിച്ചു.
"ഡാ, വീട്ടിൽ ഉപ്പ കല്യാണം ആലോചിച്ചു തുടങ്ങി. എനിക്ക് ആണെങ്കിൽ അതിനോട് താല്പര്യം ഇല്ല ഡാ. നീ ഒരു ഹെൽപ്പ് ചെയ്യണം."
"സോറി ഡീ, നിന്നെ പ്രേമിക്കണം എന്ന് പറയരുത്. എനിക്ക് എന്തോ പ്രേമിക്കാൻ താല്പര്യം ഇല്ല."
"അയ്യോ ഡാ, പ്രേമിക്കാൻ പറ്റിയ ഒരു പീസ്!"
"എന്താ ഡീ, എനിക്ക് ഒരു കുഴപ്പം?"
"ഒരു കുഴപ്പവും ഇല്ല. ഡാ, എനിക്ക് വിഷ്ണു എന്ന് പറഞ്ഞ ഒരാളെ ഇഷ്ടമാണ്. എനിക്ക് അവനില്ലാതെ പറ്റില്ല."
അതും പറഞ്ഞ് അവൾ ഒന്ന് നിർത്തി.
"ഞാൻ എന്താ ചെയ്യേണ്ടത്?" അപ്പോൾ തന്നെ ടോണി അസ്നയോട് ചോദിച്ചു.
"ഡാ, ഉപ്പ കൊണ്ട് വന്ന ആ കല്യാണം എങ്ങനെയെങ്കിലും മുടക്കണം. പിന്നെ വിഷ്ണുവിന്റെ കൂടെ സുഖമായി ജീവിക്കണം. പക്ഷെ വിഷ്ണുവിന് പേടിയാണ്. അവന് പേടി ഇല്ല എന്ന് എന്റെ ഇക്കാക്ക് തോന്നിയാൽ ബാക്കി ഇക്കാക്ക ഏറ്റു."
"അത്രയുള്ളൂ? ഇത് സിമ്പിൾ അല്ലേ, ഇത് ഞാൻ ഏറ്റു. ഡീ, പക്ഷെ ഒരു പ്രശ്നം ഉണ്ടല്ലോ?"
"എന്ത് പ്രശ്നം?"
"നീ മുസ്ലിം, വിഷ്ണു എന്ന് പറയുന്നത് ഹിന്ദു.നിനക്ക് അറിയാലോ കുറച്ച് നാൾ മുൻപ് നവീൻ-ജാനകി എന്ന രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ ഡാൻസ് കളിച്ചിട്ട് അത് വൈറൽ ആയപ്പോൾ ഒരു വിഭാഗം ആളുകൾ അവരുടെ പേരിലെ ജാതി കണ്ടുപിടിച്ച നാടാണ് ഇത്. നിങ്ങൾ ഒന്നിച്ചാൽ ഇപ്പൊ ഇറങ്ങും 'ലവ് ജിഹാദ്' എന്ന് പറഞ്ഞ് ഒരു വിഭാഗം. അതാണ് ഞാൻ പറഞ്ഞ പ്രശ്നം."
"ഇറങ്ങട്ടെ. ഡാ, പ്രണയത്തിന് ഒറ്റ ജാതിയുള്ളൂ, അതാണ് സ്നേഹം."
"നീ എന്തായാലും പേടിക്കണ്ട, ഒരു ഐഡിയ ഉണ്ട്. അവന് ധൈര്യം ഉണ്ടോ എന്ന് അറിയാൻ."
"എന്ത് ഐഡിയ?"
അസ്ന അത് ചോദിച്ചുകൊണ്ട് ടോണിയുടെ മുഖത്തേക്ക് നോക്കി.
-------------------------------------------------
പിറ്റേ ദിവസം
അസ്ന ഒരു റോഡിലൂടെ നടന്നു വരികയാണ്. അവളുടെ പുറകെ ഷംനാദിന്റെ കൂട്ടുകാരനും ഉണ്ട്. അവിടെ വേറെ ആരും തന്നെ ഇല്ല. അവൻ വേഗം തന്നെ നടന്ന് അസ്നയുടെ അടുത്തേക്ക് അടുത്തു.
അവൻ അവളെ വലിച്ച് ആ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോയി. എന്നാൽ അത് ടോണി കണ്ടു. ടോണി അങ്ങോട്ട് ഓടി ചെന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ആ വഴി വിഷ്ണു നടന്നു വന്നു.
"കോപ്പ്, എന്ത് വെയിൽ ആണ്. ഓട്ടോ ഇന്ന് തന്നെ പണി തന്നല്ലോ."
അതും പിറുപിറുത്തുകൊണ്ട് ആ റോഡിലൂടെ നടന്നു വന്നു. അപ്പോൾ ആണ് അവൻ അസ്നയുടെ ചെരുപ്പ് കണ്ടത്. അസ്നയുടെ ശബ്ദവും അവന് കേൾക്കാം ആയിരുന്നു. അവൻ അങ്ങോട്ട് നടന്നു ചെന്നു. സുധീഷ് എന്ന ഷംനാദിന്റെ കൂട്ടുകാരൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു. ആ നടക്കുന്ന ഓരോ സ്റ്റെപ്പിലും അവന്റെ ഷർട്ടിന്റെ ബട്ടൺസ് അഴിക്കുന്നുണ്ട്.
അത് കണ്ട വിഷ്ണു ഓടി ചെന്നു.
വിഷ്ണുവും സുധീഷും തമ്മിൽ ഇടി.
"ദേ, നിന്റെ മറ്റവൻ ഇടി കൊണ്ട് ദേ മൂലയ്ക്ക് കിടക്കുന്നു. വിളിച്ചെഴുന്നേൽപ്പിച്ച് വീട്ടിൽ കൊണ്ടുപോ."
ടോണിയെ ചൂണ്ടി കാണിച്ചുകൊണ്ട് വിഷ്ണു അസ്നയോട് പറഞ്ഞുകൊണ്ട് അവിടെ നിന്ന് പോയി.
സമയം കടന്നു പോയി. അന്ന് വൈകുന്നേരം അസ്നയുടെ വീട്ടിൽ
അസ്നയുടെ മുറിയിൽ അവൾ കട്ടിലിൽ കിടക്കുകയാണ്.
"മോളെ..."
ഷംനാദ് അസ്നയെ വിളിച്ചു.
"ഇക്കാ..."
"ഡീ, ഇന്നലെ ഉപ്പ പറഞ്ഞ അജ്മലിന് നിന്നെ നേരിൽ കാണണം എന്ന്."
"ഇക്കാ, എനിക്ക് ഒരു വാക്ക് തന്നിരുന്നു. എനിക്ക് ഒരു പ്രശ്നം വന്നാൽ വിഷ്ണുവിന് നേരിടാൻ പറ്റും എങ്കിൽ ഞങ്ങളുടെ കല്യാണം ഇക്കാക്ക നടത്തി തരാം എന്ന്."
"പറഞ്ഞിരുന്നു. പക്ഷെ അവന്റെ ധൈര്യം എനിക്ക് മനസ്സിലായില്ലല്ലോ?"
"എന്നാ ഇക്കാക്ക ഇത് ഒന്ന് കണ്ടു നോക്ക്."
അതും പറഞ്ഞ് അസ്ന മൊബൈൽ എടുത്ത് ഷംനാദിന് നേരെ നീട്ടി. അവൻ അത് കാണുവാൻ തുടങ്ങി. അത് ഇന്ന് രാവിലെ വിഷ്ണു സുധീഷിനെ ഇടിക്കുന്നത് ആയിരുന്നു.
"ഇപ്പൊ ഇക്കാക്ക് ബോധ്യം ആയോ, എനിക്ക് ഒരു പ്രശ്നം വന്നാൽ വിഷ്ണുവിന് എന്റെ കൂടെ നിൽക്കാൻ പറ്റും എന്ന്? പിന്നെ ഉപ്പ കൊണ്ട് വന്നവന് എന്നെ കെട്ടണം എന്ന് അല്ലേ? അവന്റെ അടുത്ത് വരാൻ പറ, നാളെ ബസ് സ്റ്റോപ്പിൽ."
അസ്ന അത് പറഞ്ഞപ്പോൾ ഷംനാദ് ഒന്നും മിണ്ടാതെ പോയി.
അസ്ന അപ്പോൾ തന്നെ ഫോൺ എടുത്ത് ടോണിക്ക് കോൾ ചെയ്തു.
"ഹലോ."
"ഡാ, നാളെത്തെ കാര്യം..."
"നീ വിഷ്ണുവിന്റെ അടുത്ത് വരാൻ പറഞ്ഞാൽ മതി അസ്നേ."
"ഡാ, എന്നെ കെട്ടണം എന്ന് പറഞ്ഞ് ഉപ്പയുടെ പുറകെ നടക്കുന്നവനോട് വരാൻ പറഞ്ഞിട്ടുണ്ട്."
"അവനും പോന്നോട്ടെ. നാളെത്തോട് കൂടി ആ ഉളയുടെ ശല്യം തീരും അല്ലേ? ശരി ഡീ."
അതും പറഞ്ഞ് ഫോൺ വെച്ചു.
പിറ്റേ ദിവസം ബസ് സ്റ്റോപ്പിൽ
അസ്നയും ഷംനാദും ടോണിയും ആ ബസ് സ്റ്റോപ്പിൽ എത്തി. കുറച്ച് കഴിഞ്ഞപ്പോഴേക്കും വിഷ്ണു. വിഷ്ണു വന്ന് കഴിഞ്ഞപ്പോൾ തന്നെ അജ്മലും.
"അസ്നേ, ഞാൻ ആണ് അജ്മൽ, നിന്റെ അജ്മൽ ഇക്ക. എനിക്ക് നിന്നെ എന്ത് ഇഷ്ടം ആണ് എന്നോ?"
അജ്മൽ വന്നപ്പോൾ തന്നെ അസ്നയോട് പറഞ്ഞു.
"എന്നെ എന്തിനാ വിളിച്ചത്? എനിക്ക് ഇവിടെ നിന്ന് സമയം കളയാൻ ഉള്ള സമയം ഒന്നും ഇല്ല. എനിക്ക് ഓട്ടോ ഉള്ളതാണ്."
അപ്പോൾ തന്നെ വിഷ്ണു പറഞ്ഞു.
"ബ്രോ, കുറച്ച് നേരം ഒന്ന് മിണ്ടാതെ ഇരിക്കോ?"
വിഷ്ണു അത് പറഞ്ഞപ്പോൾ തന്നെ ടോണി അജ്മലിനോട് പറഞ്ഞു.
അപ്പോൾ തന്നെ അങ്ങോട്ട് സുധീഷും വന്നു.
"ഡാ ചെറ്റേ, നിന്നെ ഞാൻ കാണാൻ ഇരിക്കുവായിരുന്നു. എന്റെ കൂടെ നടന്നിട്ട് എന്റെ പെങ്ങളെ തന്നെ കേറി പിടിക്കും അല്ലേ?"
സുധീഷിനെ കണ്ടപ്പോൾ തന്നെ ദേഷ്യത്തോടെ ഷംനാദ് അത് പറഞ്ഞുകൊണ്ട് സുധീഷിന്റെ കരണത്തിന് നോക്കി ഒരു അടി കൊടുത്തു.
"ഇക്കാ, ആ ചേട്ടൻ അസ്നയോട് അങ്ങനെ ഒന്നും ചെയ്യില്ല. ഇത് ഞാനും ആ ചേട്ടനും അസ്നയും കൂടി ഉണ്ടാക്കിയ ഒരു ഡ്രാമയാണ്."
ഷംനാദ് സുധീഷിനെ അടിച്ചപ്പോൾ ടോണി പറഞ്ഞു.
"നാടകമോ?" വിഷ്ണു ചോദിച്ചു.
ആർക്കും ഒന്നും മനസ്സിലാകാത്ത പോലെ എല്ലാവരും ടോണിയെ തന്നെ നോക്കി.
"അതെ ബ്രോ. ഞാൻ എല്ലാം പറയാം."
-------------------------------------------------
രണ്ട് ദിവസം മുൻപ് - അസ്നയും ടോണിയും നേരിൽ കണ്ട ദിവസം
"ഒരു ഐഡിയ ഉണ്ട്."
"എന്ത് ഐഡിയ?"
ടോണിയോട് അതും ചോദിച്ചുകൊണ്ട് അസ്ന ടോണിയുടെ മുഖത്തേക്ക് നോക്കി.
"നിന്റെ ഇക്കാക്കന്റെ ഒരു കൂട്ടുകാരൻ ഇല്ലേ? പുള്ളി ആള് എങ്ങനെ?"
ടോണി അസ്നയോട് ചോദിച്ചു.
"സുധീഷ് ഏട്ടൻ. ആ ഏട്ടൻ ഒരു പാവം ആണ്. ഇക്കാക്കന്റെ ചങ്ക് ആണ്." അസ്ന മറുപടി പറഞ്ഞു.
"ഒക്കെ. നാളെ ഇവിടെ വെച്ച് പുള്ളി നിന്നെ കേറി പിടിക്കും. വിഷ്ണുവിനെ ഈ വഴി ഞാൻ വരുത്തിക്കും. വിഷ്ണു കാണുന്നു, വിഷ്ണു പുള്ളിനെ പിടിച്ച് പഞ്ഞിക്കിടുന്നു." ടോണി പറഞ്ഞു.
"ഡാ, ഇത് വേണോ?" അസ്ന സംശയത്തോടെ ചോദിച്ചു.
"ഇത് അല്ലാതെ അവന് ധൈര്യം ഉണ്ടോ എന്ന് നോക്കാൻ എന്റെ അടുത്ത് വേറെ വഴിയൊന്നും ഇല്ല."
അങ്ങനെ ആ പ്ലാൻ നടത്താം എന്ന് ഓർത്ത് അവർ അവിടെ നിന്ന് പിരിഞ്ഞു.
അങ്ങനെ അവരുടെ പ്ലാൻ നടക്കുന്ന ദിവസം - കൃത്യമായി പറഞ്ഞാൽ സുധീഷിനെ വിഷ്ണു തല്ലിയ ദിവസം.
"ചേട്ടാ, അവളെ ചെന്ന് പിടിക്ക്."
ടോണി സുധീഷിനോട് പറഞ്ഞു.
സുധീഷ് അവളെ പിടിച്ചു വലിച്ച് ഇങ്ങോട്ട് എത്തിച്ചു.
"നിന്റെ ഇക്കാക്കനെ കാണിക്കാൻ ഞാൻ ഫോണിൽ പകർത്താം. അതിനായി എന്റെ ഫോണിന്റെ ക്യാമറ ഓൺ ആക്കി ഇവിടെ വെക്കാം."
അതും പറഞ്ഞ് ഫോൺ വെച്ച ശേഷം വിഷ്ണു വരുന്നുണ്ടോ എന്ന് ഒളിച്ചിരുന്നു നോക്കി.
"വിഷ്ണു വരുന്നുണ്ട്. നിന്റെ ഒരു ചെരുപ്പ് തന്നെ." എന്നും പറഞ്ഞ് അസ്നയുടെ ഒരു ചെരുപ്പ് ഊരി ടോണി റോഡിൽ കൊണ്ട് വെച്ചു.
"ഡീ അസ്നേ, നീ 'രക്ഷിക്കണേ' എന്നും പറഞ്ഞ് ഒച്ച ഉണ്ടാക്കിക്കോ. ഞാൻ ഇവിടെ ബോധം കെട്ട് കിടക്കാം. വിഷ്ണു വരുമ്പോൾ തന്നെ ചേട്ടൻ എന്റെ അടുത്ത്ന്ന് ഷർട്ടിന്റെ ബട്ടൺസ് ഊരിയിട്ട് അസ്നയുടെ അടുത്തേക്ക് ചെല്ലണം."
ടോണി പറഞ്ഞു.
-------------------------------------------------
പ്രസന്റ്
"ഇതാണ് സത്യത്തിൽ സംഭവിച്ചത്. വിഷ്ണു ബ്രോ, ഞാൻ ഇവളുടെ കാമുകൻ ഒന്നും അല്ല. എനിക്ക് പ്രേമിക്കാനും താല്പര്യം ഇല്ല. ഇവൾ എന്റെ നല്ലൊരു ഫ്രണ്ട് മാത്രം ആണ്. ഇവൾക്ക് തന്നെ അത്രയ്ക്ക് ഇഷ്ടം ആയത് കൊണ്ടാണ് ഞാൻ ഇത്രയൊക്കെ ചെയ്തത്."
ടോണി പറഞ്ഞു.
"ഷംനാദേ, ഞാൻ നല്ലവൻ ഒന്നും അല്ല. ഞാൻ പഠിക്കുന്ന സമയം എനിക്ക് ഒരാളെ ഇഷ്ടം ആയിരുന്നു. അവളോട് എന്റെ ഇഷ്ടം പറഞ്ഞപ്പോൾ അവൾ എന്റെ കളറും ഞാൻ ഈ നൊണ്ടി നടക്കുന്നത് കൊണ്ടും അവൾ എന്നെ പുച്ഛിച്ചു. അന്ന് മുതൽ എല്ലാ പെൺപിള്ളേരോടും എനിക്ക് വെറുപ്പ് ആണ്. അവരുടെ ശരീരത്തോട് മാത്രമേ ആഗ്രഹം തോന്നിയിട്ടുള്ളൂ. പക്ഷെ നിന്റെ പെങ്ങൾ എന്ന് പറഞ്ഞാൽ എനിക്ക് എന്റെ പെങ്ങളെ പോലെ ആണ്. അതുകൊണ്ട് അവളോട് എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, ഇനി തോന്നുകയും ഇല്ല."
ടോണി പറഞ്ഞു നിർത്തിയപ്പോൾ സുധീഷ് കരഞ്ഞുകൊണ്ട് ഷംനാദിനോട് പറഞ്ഞു.
"ഡാ, സോറി. ഞാൻ ഒന്നും അറിയാതെ തല്ലിയതാ. ഇവൾ ഇന്നലെ കാണിച്ചു തന്ന വീഡിയോ ഇവർ എഡിറ്റ് ചെയ്തതാണ് എന്ന് തോന്നുന്നു. സോറി ഡാ സുധിഷേ.വിഷ്ണു, എന്റെ പെങ്ങൾക്ക് നിന്നെ അത്ര ഇഷ്ടമാണ്. നിങ്ങൾ ജീവിക്ക്."
അതും പറഞ്ഞ് അസ്നയുടെ കൈ വിഷ്ണുവിന്റെ കൈയിൽ പിടിപ്പിച്ചുകൊടുത്തു.
"അത് പറ്റില്ല. അസ്ന എന്റെ പെണ്ണ് ആണ്."
അജ്മൽ പറഞ്ഞു.
"ഡാ ഉളേ, നിനക്ക് പറഞ്ഞത് ഒന്നും മനസ്സിലായില്ലേ? അവൾക്ക് നിന്നെ ഇഷ്ടം അല്ല. എന്നിട്ട് 'അസ്ന എന്റെ പെണ്ണ്' എന്നും പറഞ്ഞ് ഒലിപ്പിക്കുന്നു. ഒലിപ്പിച്ച് ആണുങ്ങളുടെ വില കളയാതെ ഒന്ന് പോയിക്കെ ഡാ ഉളേ."
സുധീഷ് അജ്മൽനോട് അത് പറഞ്ഞപ്പോൾ തന്നെ വിഷ്ണു അസ്നയെ വിളിച്ചുകൊണ്ട് രണ്ട് പേരും കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് അവിടെ നിന്ന് നടന്നു നീങ്ങി.
NB: പ്രണയത്തിന് മതമോ ഒന്നും നോക്കരുത്. അവിടെ ഒരു മതമേ പാടുള്ളൂ - മനുഷ്യൻ എന്ന ഒരേയൊരു മതം.പ്രണയം ആത്മാർത്ഥം ആയിട്ട് ആവണം. അങ്ങനെ ആത്മാർത്ഥം ആയിട്ടുള്ള പ്രണയം ആണെങ്കിൽ ഒന്നിക്കുക തന്നെ വേണം.
ശുഭം
വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക
✍️മുഹമ്മദ് ബിനാസ്
#ചെറുകഥകൾ #ചെറുകഥകൾ✍️ #സ്പെഷ്യൽ സ്റ്റോറീസ് ✍ #✍🏻ചെറുകഥ