മധ്യപ്രദേശിന്റെ ജീവരേഖ എന്ന് വിളിക്കുന്ന നർമ്മദാ നദിയിൽ മതപരമായ ചടങ്ങുകളുടെ ഭാഗമായി 11,000 ലിറ്റർ പാൽ ഒഴുക്കി. 21 ദിവസം നീണ്ടുനിന്ന മഹായജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ച് സെഹോർ ജില്ലയിലെ ഭേരുണ്ട ഏരിയയിലുള്ള സത്‌ദേവ് ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. നദിയുടെ ശുദ്ധിക്ക് വേണ്ടിയും, തീർത്ഥാടകരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയുമാണ് ഈ 'പാലഭിഷേകം' നടത്തിയതെന്ന് സംഘാടകർ. ടാങ്കറുകളിൽ കൊണ്ടുവന്ന പാൽ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ നദിയിലേക്ക് ഒഴിക്കുകയായിരുന്നു. ഇത്രയും അളവിൽ പാൽ വെള്ളത്തിൽ കലരുന്നത് ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കാൻ കാരണമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. നദിയിലെ ആവാസവ്യവസ്ഥയെയും മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളെയും ഇത് ദോഷകരമായി ബാധിക്കും. കൂടാതെ നദിയിലെ വെള്ളത്തെ ആശ്രയിക്കുന്ന മനുഷ്യർക്കും കന്നുകാലികൾക്കും ഇത് ഭീഷണിയാണ്.
#breaking news #എൻ്റെ ഇന്ത്യ #ബ്രേക്കിങ്ങ് ന്യൂസ് #Latest update News # എൻ്റെ കേരളം