*❤️മനസ്സിലെ ചൂളംവിളി❤️*
*ചെറുകഥ*
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എടുക്കാൻ വരി നിൽക്കുകയായിരുന്നു വിവേക്. അപ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്.
"ഹലോ, എബിൻ പറടാ..."
"നീ സ്റ്റേഷനിൽ എത്തിയോ വിവേകേ?"
"എത്തിയെടാ, ടിക്കറ്റ് എടുക്കാൻ നിൽക്കുകയാണ്."
"ശരി, ഇനി എപ്പോഴാണ് നാട്ടിൽ നിന്ന് തിരിച്ചു വരുന്നത്?"
"ഒരാഴ്ച കഴിഞ്ഞ് എത്തും."
"ശരിടാ, നാട്ടിലെത്തിയിട്ട് വിളിക്ക്."
ഫോൺ കട്ട് ചെയ്തപ്പോഴേക്കും വിവേകിന്റെ ഊഴമെത്തി.
"എറണാകുളം, ഒരാൾ," അവൻ കൗണ്ടറിൽ പറഞ്ഞു.
"105 രൂപ."
വിവേക് ഫോണെടുത്ത് ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചു.
"ഏത് പ്ലാറ്റ്‌ഫോമിലാണ് ട്രെയിൻ വരുന്നത്?"
ടിക്കറ്റ് വാങ്ങിയ ശേഷം അവൻ ചോദിച്ചു,
"എറണാകുളം ഇന്റർസിറ്റി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുണ്ട്,"
അവർ മറുപടി നൽകി.
അവൻ വേഗം ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തി ട്രെയിനിൽ കയറി. കമ്പാർട്ട്മെന്റിൽ നല്ല തിരക്കുണ്ടായിരുന്നു. ഭാഗ്യത്തിന് ഒരു സീറ്റ് മാത്രം ഒഴിവുണ്ട്. അതിന്റെ എതിർവശത്ത് ഒരു പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു.
"എക്സ്ക്യൂസ് മീ,"
വിവേക് അവളെ വിളിച്ചു.
"എന്താ?"
അവൾ കാതിലെ ഹെഡ്സെറ്റ് മാറ്റി ചോദിച്ചു,
"ഞാൻ ഇവിടെ ഇരുന്നോട്ടെ?"
വിവേക് തന്റെ ടിക്കറ്റ് കാണിച്ചുകൊണ്ട് ചോദിച്ചു.
"ട്രെയിനിൽ ആദ്യമായിട്ടാണോ യാത്ര ചെയ്യുന്നത്?"
അവൾ ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു,
"അതെ, ഞാൻ എപ്പോഴും ബസിലാണ് പോകാറുള്ളത്. ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയില്ല."
"ജനറൽ ടിക്കറ്റ് എടുത്താൽ ഈ കമ്പാർട്ട്മെന്റിൽ എവിടെ വേണമെങ്കിലും ഇരിക്കാം,"
അവൾ പറഞ്ഞു.
"ഇത് ജനറൽ കമ്പാർട്ട്മെന്റ് ആണോ?"
"അതെ, ഇരുന്നോളൂ."
ബാഗ് മുകളിലെ റാക്കിൽ വെച്ച ശേഷം വിവേക് അവിടെ ഇരുന്നു. സീറ്റിലിരുന്നെങ്കിലും അവന്റെ കണ്ണ് അവളുടെ മുഖത്തായിരുന്നു. ഏകദേശം 25 വയസ്സ് തോന്നിക്കുന്ന, പ്രത്യേക ഭംഗിയുള്ള ഒരു പെൺകുട്ടി.
"എന്താ നോക്കുന്നത്?"
അവൻ നോക്കുന്ന കണ്ടപ്പോൾ അവൾ ചോദിച്ചു.
"ഏയ്... ഒന്നുമില്ല,"
വിവേക് ചമ്മലോടെ മറുപടി പറഞ്ഞു.
"പേരെന്താ?" അവൾ ചോദിച്ചു.
"വിവേക്."
"വീട് എറണാകുളത്താണോ?"
"അതെ, ഞാൻ ഇവിടെ കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. ഇപ്പോൾ ലീവിന് നാട്ടിൽ പോകുകയാണ്,"
അവൻ പറഞ്ഞു.
അവളൊന്ന് മൂളി. അപ്പോഴേക്കും ട്രെയിൻ ചൂളം വിളിച്ച് നീങ്ങിത്തുടങ്ങി.
"കുട്ടിയുടെ പേരെന്താ?" വിവേക് തിരിച്ചു ചോദിച്ചു.
"ആതിര."
"എങ്ങോട്ടാണ് യാത്ര?"
"ഞാനും എറണാകുളത്തേക്കാണ്. വീട് അവിടെയാണ്. ഇവിടെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു."
സംസാരം നീണ്ടു. ആ യാത്രയ്ക്കിടയിൽ ആ സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറുന്നതായി വിവേകിന് തോന്നി. രാത്രി 9 മണിയോടെ ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തി.
"ആതിര എങ്ങനെയാണ് പോകുന്നത്?"
സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ വിവേക് ചോദിച്ചു.
"അച്ഛൻ വരും,"
അവൾ മറുപടി പറഞ്ഞു.
യാത്ര പറഞ്ഞ് അവൾ പോയപ്പോൾ, ഒരു മനോഹരമായ ഓർമ്മയുമായി വിവേക് തന്റെ വീട്ടിലേക്കും നടന്നു.
അവസാനിച്ചു
വായനക്ക് ശേഷം അഭിപ്രായം അറിയിക്കുക
𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#storry -തുടർകഥ #💕പ്രണയകഥ💕 #💞 പ്രണയകഥകൾ #പ്രണയകഥ