ഫോളോ
asmanoush
@281328466
117
പോസ്റ്റുകള്‍
727
ഫോളോവേഴ്സ്
asmanoush
690 കണ്ടവര്‍
4 മാസം
#🖋 എൻ്റെ കവിതകൾ🧾 #😥 വിരഹം കവിതകൾ നീയെന്നിലേക്കാണയുമാ സുന്ദര നാളിനായി.. വഴികണ്ണുമായി കാത്തിരുപ്പാ ഞാനെന്നും....😞 രുചിയേറും ഭക്ഷണ കൂട്ടുകളും പിന്നെ- നിറമുള്ള വസ്ത്രങ്ങളും, നീ വരും നാളിലേക്കായ് ഒരുക്കി വെച്ചീ-ടുകയാ..... എന്നിലായ് ഉദിത്തുള്ള നിൻ ജീവനെ കാണുവാൻ..., നീ നമുക്കായി പണിതുയർത്തിയാ- കൊച്ചു സ്വർഗത്തിൽ പൂതി തീരും വരെ ഒരുമിച്ചിരിക്കുവാൻ....., ഇനിയെത്ര നാൾ നാം കാത്തിരിക്കേണമേ.... ഇനിയൊരു മടക്കമില്ലാതെ എന്നിലായ് നീ അലിഞ്ഞീടുമൊരു ദിനം.. മൃത്യു വരും മുമ്പേ നടക്കുമോ  ആ സ്വപ്നം... വെറുമൊരു സ്വപ്നമതാ... നടക്കില്ലൊരിക്കലും... അറിയാമെനിക്കെല്ലാ മെങ്കിലും കൊതിക്കയായ് എൻ മനമതും..... വിരഹമത് എന്നിലായ് വിധിച്ചുള്ളതാണല്ലോ .. കാരണം ഞാനൊരു പ്രവാസി തൻ ഭാര്യയാ...         അസ്മാബി നൗഷാദ്
asmanoush
537 കണ്ടവര്‍
4 മാസം
#📔 കഥ ബല്ലാത്ത പെണ്ണ് "കൈജ്ജോ.. കൈജ്ജോ.. ഇജ്ജോടെ.. ഒന്ന് ബടെ വന്നാ.. " "ഉമ്മാ.. ഉപ്പ വിളിക്കണ്ട്.." "ഞാനിപ്പോങ്ങട്ട്  അവ്ട്ന്ന് പോന്നിട്ടല്ലേ ഉള്ളൂ..." "ഉപ്പാക്ക് കാണാൻ പൂതിയായിട്ടുണ്ടാവും.. ഒന്ന് പോയൊക്കി ഉമ്മ." മരുമക്കളെ സംസാരം കേട്ടു കൈജ്ജുമ്മയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.. എന്നാലും കപട ഗൗരവത്തിൽ മരുമക്കളെ നോക്കി പറഞ്ഞു.. "മുബി.. ഞാനന്റെ അമ്മായിമ്മ ആണ് ട്ടാ.. മറക്കണ്ട ജ്ജ് " "ആര് പറഞ്ഞു..അമ്മായിമ്മ അല്ല.. പൊന്നുമ്മ.." മുബി അപ്പോ തന്നെ പറഞ്ഞു.. ശരിയാണ് അവരെ താൻ എന്നും മക്കളായെ കണ്ടിട്ടുള്ളൂ.. മരുമക്കളെ കുറിച്ചാലോജിച് മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ തന്നെ കദീജാത്ത മുഹമ്മദിക്കയുടെ അടുത്തേക്ക് നടന്നു.. കദീജത്താക്കും മുഹമ്മദിക്കക്കും മൂന്നു മക്കളാണ്. രണ്ട് ആണും ഒരു പെണ്ണും.. വളരെ സന്തോഷത്തിലുള്ള കുടുംബമാണ് അവരുടേത്. " എന്റെ ബീവി ഇന്ന് വല്യ സന്തോഷത്തിലാണല്ലോ..." "പിന്നെ ഇങ്ങളിത് കുട്ട്യോളെ കൊണ്ട് ഓരോന്ന് പറിപ്പിക്കാനായിട്ട്.. എന്തിനാ എപ്പളും ങ്ങനെ വിളിച്ചോണ്ട് നിക്കണേ..." "പിന്നെ.. ഞാൻ അന്നല്ലാതെ അപ്പോർതെ സൈനനെ വിളിച്ചാൻ പറ്റോ..." "ഇങ്ങള് തമാസ പറയാ തെ കാര്യം പറി " "ഇജ്ജ്ന്റെ കീസീന്ന് പൈസ ഇട്തീന..." "ഞാന് ഇട്ത്തിട്ടൊന്നൂല്യ.. അയ്ന് വല്യ ഓട്ടേറ്റെണ്ടാവും.." " മിന്നാന്ന് വാങ്ങിയ കുപ്പായ.. അപ്പോത്തിന് ഓട്ടായോ.. ഇന്നാലും നൂറുപ്യ മാത്രം പോണ ഓട്ട.വല്ലാത്ത അത്ഭുതം തന്നെ ട്ടാ... " മുഹമ്മദിക്ക മൂക്കത്ത് വിരൽ വെച്ചു. "ഇങ്ങള് അബോക്കരാക്ക അതാ വിളിക്കുന്നെ.. ബേം പൊയ്ക്കോളി.." കദീജാത്ത ഒരു കള്ളച്ചിരിയോടെ അവരെ യാത്രയാക്കി. "മൈമദേ... എന്താ അവടെ മാപ്ലയും പെണ്ണുങ്ങളും കുസു കുസുക്കുന്നെ.." "അത് പിന്നെ അബോക്കരെ.. അനക്ക് അറിയോ.. ഇന്റെ എല്ലാ കുപ്പായത്ത്ന്നും നൂറു രൂപ മാത്രം കൊഴിഞ്ഞാടും..." "അന്റേത് നൂറല്ലേ.. ഇന്റന്ന് അഞ്ഞൂറാണ് പോകല്..പിന്നെ ഓളെ പറഞ്ഞിട്ടും കാര്യല്ല്യ.. നമ്മള് കൊടുത്തിട്ട് മാണ്ടേ ഓൽക്കും.. ഇത്പ്പോ ഓലൊന്നും ചോയ്ക്കൂല്ല്യ.. നമ്മക്ക് കൊടുക്കും മാണ്ട" അതും പറഞ്ഞു രണ്ട് പേരും പൊട്ടിച്ചിരിച്ചു.. *************** "ഓള് ല്ലേ.. ഇന്റെ കൈജ്ജ ഓളൊരു പാവാണ്.. ആ വർത്താനം തന്നെള്ളൂ ആള് പച്ച പാവാ.." "അത് പിന്നെ ഇന്ക് അറീലെ... അന്ന് ഇജ്ജ് ആ പെണ്ണിനെ ഇൻക് മാണ്ടാന്ന് പറഞ്ഞു നൊലോൾച്ചത് ഇൻക് ഇപ്പളും ഓർമണ്ട്.. അന്ന് അന്റെ വാപ്പ ഞാൻ ഓൽക് വാക്ക് കൊടുത്തൂന്ന് പറഞ്ഞല്ലേ കല്യാണം നടത്തീത്..ഞാൻ വിചാരിച്ചീനി ഇജ്ജ് ഓളെ അംഗീകരിക്കില്ല ന്ന്.. ഇത്പ്പോ ഓളില്ലാതെ അന്നേ കൊണ്ട് ഒരീസം കഴിയാൻ പറ്റാതെ ആയിക്ക്ണ്ലെ.."അബൂബക്കറിക്ക ചിരിയോടെ പറഞ്ഞു "ഓളാണ് ഇന്നേ മാറ്റിയെടുത്തത് ഇന്റെ കൈജ്ജ..ഞാൻ നാട് വിട്ട്  പോയി പണിയില്ലാതെ..തിരിച്ചു പോരാൻ പൈസിം ല്ലാതെ തെണ്ടി തിരിഞ്ഞു നടന്നത്.. ഇപ്പളും കണ്ണീ കാണുവാ..എന്റെ മക്കളെ ഓർത്ത് കണ്ണീരോടെയാണ് ഞാനന്ന് കഴിഞ്ഞത്.. അന്ന് ഞാനില്ലാത്ത ബെശമം അറീക്കാതെ ഇന്റെ കുട്ട്യോളെ പണിക്ക് പോയാണ് ഓള് വളർത്തിത്.. ഇങ്ങട്ടും ഞാൻ വന്നു ഇത്ര കാലം ആയിട്ടും ഓള് ഇന്നോട് അയിനെ പറ്റി ചോയ്ച്ചു എടങ്ങേറ് ആക്കീട്ടില്ല.. *അവൾ ബല്ലാത്ത പെണ്ണാണ്... എന്നെ സ്നേഹിക്കാൻ മാത്രമറീണ ഒരു പെണ്ണ്...* "മൈമദേ..." "ആ.. ഞാൻ.. അറിയാതെ.. ഓരോന്നോർത്ത് അങ്ങനെ..." മൈലാഞ്ചി ചെടിയുടെ ചുവട്ടിൽ ഇത്തിരി കൂടെ വെള്ളമൊഴിച്ചു മുഹമ്മദിക്ക മെല്ലെ അവിടെ നിന്ന് എഴുന്നേറ്റു. കൂട്ടുകാരന്റെ അവസ്ഥ അബൂബക്കറിക്കയെ വേദനിപ്പിച്ചു. "എത്ര നേരായി മൈമദേ.. അന്നേ കുട്ട്യോൾ അവിടെ കാത്തിരിക്കാ.." മുഹമ്മദിക്കാ അബൂബക്കറിക്കയുടെ സ്കൂട്ടിയുടെ പിറകിൽ കയറി . "എടാ.. അബൂക്കരെ.. അനക് അറിയോ.. ഇന്റെ മുനീർ പെര മ്മൽന്ന് വീണു കയ്യും കാലും പൊട്ടി കെടന്നീലെ.. അന്ന് ഞാന് ഹോസ്പിറ്റലൊക്കെയായി പൈസ ഇല്ലാത്ത നേരാണല്ലോ.. ഇന്റെ സഫിയയെ ചോയ്ച്ചു നല്ലൊരു കല്യാണം വന്നത്. ഓല് പൊന്നും പണ്ടവും ഒന്നും വേണ്ടന്ന് പറഞ്ഞെങ്കിലും എന്തെങ്കിലും കൊടുക്കണ്ടേ എന്ന് വിചാരിച്ച് ഞാൻ വിഷമിച്ചപ്പോൾ ഇന്റെ കൈജ  കൊറേ പൈസ ഇന്റെ കയ്യിൽ തന്ന് പറയാ.."ഇങ്ങള് കീശേല് പൈസണ്ടായാൽ ഇങ്ങള് അത് എങ്ങനെങ്കിലും ചെലവാക്കും.. അതാ ഞാൻ ഇടക്കിടക്ക് അതിൽ നിന്നും പൈസ എടുക്കുന്നത്. ഇത് ഇങ്ങളുടെ കീശീന്ന് ഞാനെടുത്ത പൈസ തന്നെയാണ്.." അങ്ങനെ എന്റെ കാര്യത്തിൽ ശ്രെദ്ധ പുലർത്തി യ ഇന്റെ കൈജയെ ഇൻക് ശ്രെദ്ധിക്കനായില്ലലോ.. ആ സൂക്കേട് എല്ലോട്ത്തും എത്തിയാരെയല്ലേ നമ്മളറിഞ്ഞത്.എന്തോ വല്യ സൂക്കേട് അല്ലായിരുന്നോ... ഒരു മാസമല്ലേ എനിക്ക് അവളെ നോക്കാനായത്.." പൊട്ടികരയുന്ന കൂട്ടുകാരനെ സമാധാനിപ്പിക്കാനാവാതെ അബൂബകറി ക്കുകയും വിതുമ്പി. വീട്ടിലെത്തിയ മുഹമ്മദി ക്ക കണ്ടു മക്കളായ മുനീറും സഫിയയും ഫവാസും മുന്നിൽ തന്നെ ഇരിക്കുന്നുണ്ട്. നാളെയാണ് എന്റെ കൈജുവിന്റെ ആണ്ട്. അവള് പോയിട്ട് ഒരു കൊല്ലായി. "ഉപ്പാ..." "ആ മോളെ ഇജ്ജെപ്പോ വന്നു. ശുകൂർ വന്നില്ലേ.." "ഇല്ല.. നാളെ വരും." "Mm " ഇനിയെന്ത് പറയണമെന്നറിയാതെ മൂന്നു പേരും മുഖത്തോട് മുഖം നോക്കി. അവരുടെ നിസ്സഹായാവസ്ഥ കണ്ട് അബൂബക്കറിക്ക  വന്ന് പറഞ്ഞു. "എടാ.. മൈമദേ.. കുട്ടികൾ പറഞ്ഞത് എന്തായി.. ഇജ്ജ് ഒന്നും പറഞ്ഞില്ല. അവർ പറയുന്നതും കാര്യല്ല്യേ.. ഇപ്പൊ ഒരു കൊല്ലായില്ലേ.. ഇനിയെങ്കിലും... നിന്റെ കാര്യങ്ങൾ നോക്കാനെ ങ്കിലും.. ഒരാൾ.." മറ്റൊരു വിവാഹത്തെ പറ്റി മുഹമ്മദിക്കയോട് പറയാൻ എല്ലാവർക്കും ഒരു വല്ലായ്മയുണ്ട്. കാരണം അവരുടെ ജീവിതം... അതിലെ ഇണക്കങ്ങളും പിണക്കങ്ങളും കണ്ടവർക്കാർക്കും അസൂയ തോന്നുമായിരുന്നു.തുളുമ്പി വന്ന കണ്ണുനീർ പുറം കയ്യാൽ തുടച്ചു കൊണ്ട് മുഹമ്മദിക്ക പറഞ്ഞു. " നിങ്ങൾക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ അത് പോലെ നടക്കട്ടെ...നിങ്ങൾ തീരുമാനിച്ചോളൂ.. "     അതും പറഞ്ഞു തിരിഞ്ഞ് നോക്കാതെ അദ്ദേഹം തന്റെ റൂമിലേക്ക് കയറി.       ********* "നോക്കീൻ.. നോക്കിൻ.." "ആ ഇജ്ജ് പറി കൈജ്ജ.." "ആ ജബ്ബാറാക്ക ഇല്ലേ.. അയാളെ കല്യാണം ശരിയായലോ.." "അതിന് പ്പെന്താ.." "അല്ല ഫാത്തിമ മരിച്ചിട്ട് ഒരു കൊല്ലം പോലുമായില്ലല്ലോ.. അവര് എങ്ങനെ കഴിഞ്ഞതാ.." "എന്ന് വെച്ച് അവന്റെ കാര്യങ്ങൾ നോക്കാനും മറ്റും ആരെങ്കിലും വേണ്ടേ..ഞാനുമിപ്പോ വേറെയൊന്നുകൂടി കെട്ടിയാലോ എന്നാലോചിക്കാണ് " "ഇന്നാ അങ്ങട്ട് ആ ലോയ്‌ച്ചോളി.  എന്തിനാ ബെർതെ അലോയ്‌ച്ച്ണ്.. ആണ്ട് കെട്ടിക്കൂടെ.." കദീജ യുടെ ആ സമയത്തെ മുഖം കണ്ട് പുഞ്ചിരിയോടെ മുഹമ്മദ്‌ പറഞ്ഞു. "കെട്ടാനൊക്കെ പൂതിയുണ്ട്.. പക്ഷെങ്കിൽ ഇന്റെ കൈജ്ജുമ്മയെ പോലുള്ള ഒരുത്തിയെ എനിക്ക് എവിടേം കണ്ടെത്താനായില്ലല്ലോ.. ഇജ്ജ് ഒരു *ബല്ലാത്ത പെണ്ണല്ലേ...* അന്നേരം അവളുടെ മുഖത്തെ പുഞ്ചിരി ഇന്നും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുകയാ.. ഓർമകൾ വല്ലാതെ മനസിനെ വേദനിപ്പിച്ചു.. ഇല്ല എനിക്ക് ഇനിയൊരു വിവാഹത്തിന് സാധിക്കില്ല. എങ്ങനെ മക്കളോട് പറയും. ******************** "ഇക്കാ.. ഉപ്പാക്ക് ഉമ്മയോടുള്ള ഇഷ്ടം നമ്മളൊക്കെ കണ്ടതല്ലേ.. അതൊന്നും ഉപ്പാക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല ഇത് വരെ... ആ സ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ട് വരാനും ഉപ്പാക്ക് കഴിയില്ല.. ഉപ്പാക്ക് എന്നാണ് കൂട്ടിന് ഒരാളെ വേണമെന്ന് തോന്നുന്നത്.. അന്ന് നമുക്ക് ഇതിനെ കുറിച് തീരുമാനമെടുക്കാം..." മൂത്ത മരുമകൾ മുബി പറഞ്ഞപ്പോൾ എല്ലാവരും അത് ശരി വെച്ചു.ഉപ്പയുടെ മനസ്സ് വേദനിക്കുന്നത് ആ മക്കൾക്കും സഹിക്കില്ല.. അടുത്ത ദിവസം... അന്നാണ് ഖദീജത്ത മരിച്ച ദിവസം...കുടുംബങ്ങളൊക്കെ വന്നു.കൂടിയവർക്കൊക്കെ മുഹമ്മദിക്കയുടെ കല്യാണത്തെ പറ്റിയാണ് ചോദിക്കാനുണ്ടായയിരുന്നത്. എല്ലാവരോടും അദ്ദേഹത്തിന്റെ അവസ്ഥ പറഞ്ഞപ്പോൾ അവരോരുത്തരും പറയുന്നുണ്ടായിരുന്നു... ഇത്രയേറെ ഒരാൾ സ്നേഹിക്കുന്നുണ്ടെങ്കിൽ *ഖദീജ അവൾ  ഒരു ബല്ലാത്ത പെണ്ണ് തന്നെയാണ് ട്ടോ.എന്തൊരു ഭാഗ്യവതിയാണവൾ...* അപ്പോഴും അങ്ങകലെ മൈലാഞ്ചി ചെടിക്കരികെ  വിതുമ്പുന്ന ഹൃദയത്തോടെ മുഹമ്മദിക്ക നിൽപ്പുണ്ടായിരുന്നു..       ✍️അസ്മാബി നൗഷാദ് യഥാർത്ഥ പ്രണയം അത് വളരെ സുന്ദരമാണ്. മരണം പോലും തോറ്റുപോകുന്ന ഒന്ന്... പ്രായമോ സൗന്ദര്യമോ അതിന് ഒരു പ്രശ്നമല്ല... മുഹമ്മദിക്കക്ക് ഖദ്ധീജയോടുള്ള പോലെ 🥹