Follow
Adithyan Shyam
@adhi199696
4,481
Posts
42,240
Followers
Adithyan Shyam
4.1K views
5 days ago
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നിതിന്‍ രാജിനെ ജാതീയമായും നിറത്തിന്റെ പേരിലും അധിക്ഷേപിച്ചിരുന്ന അധ്യാപകരെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് ആവശ്യമുയരുന്നത്. ആക്ടിവിസ്റ്റ് ടി എസ് ശ്യാം കുമാർ അടക്കമുള്ളവർ ഈ ആവശ്യം ഉന്നയിച്ച് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്.ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നീ അധ്യാപകര്‍ തന്നെ നിരന്തരമായി അധിക്ഷേപിച്ചതിനെ കുറിച്ച് നിതിന്‍ രാജ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പല തവണ സംസാരിച്ചിട്ടുണ്ട്. നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ ഈ അധ്യാപകരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.സസ്‌പെന്‍ഷന്‍ മാത്രം മതിയാകില്ലെന്നും ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തിന് വഴിവെച്ചവര്‍ക്കെതിരെ ഏറ്റവും കര്‍ശനമായ നടപടികള്‍ വേണമെന്നുമാണ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ആവശ്യപ്പെടുന്നത്. എസ്എഫ്‌ഐ, കെഎസ്‌യു തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.അധ്യാപകര്‍ കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്നും അധ്യാപകന്‍ വിഡ്ഢി എന്ന് വിളിച്ചുവെന്നും പറഞ്ഞുകൊണ്ട് നിതിന്‍ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്. വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണല്‍ മാര്‍ക്ക് കുറച്ചത് കുടുംബത്തിന് സര്‍പ്രൈസ് നല്‍കാനെന്ന് പറഞ്ഞു. സഹപാഠികള്‍ക്കിടയില്‍ വെച്ച് നിരന്തരം അപമാനിച്ചന്നും നിതിന്‍ രാജ് ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. നിതിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്ഒഡി അധിക്ഷേപിച്ചിരുന്നതായി നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. കുട്ടിയെ 'പുഴുത്ത പട്ടി' എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. സീനിയേഴ്സിന്റെ ഭാഗത്തുനിന്നും റാഗിങ് ഉണ്ടായെന്നും ആരോപണമുണ്ട്. #😭 നിതിന് നെഞ്ചുപൊട്ടി വിട നൽകി നാട്; അധ്യാപകർ അധിക്ഷേപിച്ചത് അതിക്രൂരമായി
Adithyan Shyam
677 views
5 days ago
നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ തുറന്ന് പറച്ചിലുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അച്ഛന്റെ മരണശേഷം താൻ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും കുടുംബാംഗങ്ങളിൽ നിന്നുള്ള അവഗണനയെക്കുറിച്ചുമൊക്കെയാണ് വീഡിയോയിൽ കിച്ചു വികാരാധീനനായി സംസാരിച്ചത്. ശേഷം, ഇതിനെല്ലാം മറുപടിയുമായി രേണു സുധിയും രംഗത്തെത്തിയിരുന്നു. തനിക്ക് 24 വയസുള്ളപ്പോഴാണ് ഒരു 11 കാരന്റെ അമ്മയായതെന്നും രേണു പറ‌ഞ്ഞിരുന്നു. താൻ ഇന്നേവരെ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്ന് അറിയില്ലെന്നും രേണു പറഞ്ഞിരുന്നു. വിവാദങ്ങളെക്കുറിച്ച് ഓൺലൈൻ മീഡിയകളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് രേണു ഇപ്പോൾ.''വിമർശനങ്ങളെക്കുറിച്ച് കുറിച്ച് കൂടുതൽ ചിന്തിച്ചിരുന്നാൽ നമ്മൾ അവിടെ തളർന്ന് ഇരുന്ന് പോകും. മനുഷ്യനല്ലേ... ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒരു പരിധിയില്ലേ. ഫേക്ക് ഐഡിയിൽ നിന്നും മോശം കമന്റുകൾ വന്നാൽ ഒരു പരിധി കഴിയുമ്പോൾ ശക്തമായി പ്രതികരിക്കും. എല്ലാവരേയും പോലെ പലവിധ ഫീലിങ്സുള്ള ആളാണ് ഞാൻ. പല മാനസികാവസ്ഥയിൽ ഇരിക്കുമ്പോഴാകും മോശം കമന്റുകൾ വരുന്നത്. ഒറ്റപ്പെട്ടുവെന്ന തോന്നൽ എനിക്കില്ല. ഒരുപാട് ജനങ്ങൾ എനിക്കൊപ്പമുണ്ട്. പേഴ്സണലി നോക്കുകയാണെങ്കിൽ ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടുവെന്ന് തോന്നാറുണ്ട്'', രേണു പറഞ്ഞു.വിവാഹം ഉണ്ടായാൽ മക്കളുടെ സമ്മതം ചോദിക്കുമോ എന്ന ചോദ്യത്തിനും താരം മറുപടി നൽകി. ''വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് മുൻപ് ഞാൻ കിച്ചുവുമായി സംസാരിച്ചിട്ടുണ്ട്. അന്ന് അവൻ പറഞ്ഞ മറുപടി അമ്മയുടെ ഇഷ്ടം എന്നാണ്. ഇനി വിവാഹം കഴിക്കണമെങ്കിൽ കിച്ചുവിന്റേയും ഇളയ മകന്റേയും സമ്മതം ഉണ്ടെങ്കിൽ മാത്രമാകുമോയെന്ന് ചോദിച്ചാൽ എനിക്ക് താൽപര്യമുണ്ടെങ്കിൽ ഞാൻ വിവാഹം കഴിക്കും. മക്കളുടെ സമ്മതം അതിന് ആവശ്യമില്ല. അവരല്ലല്ലോ, ഞാൻ അല്ലേ വിവാഹം കഴിക്കുന്നത്'', രേണു കൂട്ടിച്ചേർത്തു.
Adithyan Shyam
5.9K views
5 days ago
നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ തുറന്ന് പറച്ചിലുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അച്ഛന്റെ മരണശേഷം താൻ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും കുടുംബാംഗങ്ങളിൽ നിന്നുള്ള അവഗണനയെക്കുറിച്ചുമൊക്കെയാണ് വീഡിയോയിൽ കിച്ചു വികാരാധീനനായി സംസാരിച്ചത്. ശേഷം, ഇതിനെല്ലാം മറുപടിയുമായി രേണു സുധിയും രംഗത്തെത്തിയിരുന്നു. തനിക്ക് 24 വയസുള്ളപ്പോഴാണ് ഒരു 11 കാരന്റെ അമ്മയായതെന്നും രേണു പറ‌ഞ്ഞിരുന്നു. താൻ ഇന്നേവരെ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്ന് അറിയില്ലെന്നും രേണു പറഞ്ഞിരുന്നു. വിവാദങ്ങളെക്കുറിച്ച് ഓൺലൈൻ മീഡിയകളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് രേണു ഇപ്പോൾ.''വിമർശനങ്ങളെക്കുറിച്ച് കുറിച്ച് കൂടുതൽ ചിന്തിച്ചിരുന്നാൽ നമ്മൾ അവിടെ തളർന്ന് ഇരുന്ന് പോകും. മനുഷ്യനല്ലേ... ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒരു പരിധിയില്ലേ. ഫേക്ക് ഐഡിയിൽ നിന്നും മോശം കമന്റുകൾ വന്നാൽ ഒരു പരിധി കഴിയുമ്പോൾ ശക്തമായി പ്രതികരിക്കും. എല്ലാവരേയും പോലെ പലവിധ ഫീലിങ്സുള്ള ആളാണ് ഞാൻ. പല മാനസികാവസ്ഥയിൽ ഇരിക്കുമ്പോഴാകും മോശം കമന്റുകൾ വരുന്നത്. ഒറ്റപ്പെട്ടുവെന്ന തോന്നൽ എനിക്കില്ല. ഒരുപാട് ജനങ്ങൾ എനിക്കൊപ്പമുണ്ട്. പേഴ്സണലി നോക്കുകയാണെങ്കിൽ ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടുവെന്ന് തോന്നാറുണ്ട്'', രേണു പറഞ്ഞു.വിവാഹം ഉണ്ടായാൽ മക്കളുടെ സമ്മതം ചോദിക്കുമോ എന്ന ചോദ്യത്തിനും താരം മറുപടി നൽകി. ''വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് മുൻപ് ഞാൻ കിച്ചുവുമായി സംസാരിച്ചിട്ടുണ്ട്. അന്ന് അവൻ പറഞ്ഞ മറുപടി അമ്മയുടെ ഇഷ്ടം എന്നാണ്. ഇനി വിവാഹം കഴിക്കണമെങ്കിൽ കിച്ചുവിന്റേയും ഇളയ മകന്റേയും സമ്മതം ഉണ്ടെങ്കിൽ മാത്രമാകുമോയെന്ന് ചോദിച്ചാൽ എനിക്ക് താൽപര്യമുണ്ടെങ്കിൽ ഞാൻ വിവാഹം കഴിക്കും. മക്കളുടെ സമ്മതം അതിന് ആവശ്യമില്ല. അവരല്ലല്ലോ, ഞാൻ അല്ലേ വിവാഹം കഴിക്കുന്നത്'', രേണു കൂട്ടിച്ചേർത്തു. #😱 'വീണ്ടും വിവാഹം, കിച്ചുവുമായി സംസാരിച്ചിട്ടുണ്ട്', വെളിപ്പെടുത്തി രേണു സുധി
Adithyan Shyam
808 views
9 days ago
വോട്ടിനായി ബിജെപി പാലക്കാട് മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം ചെയ്യുന്നതായി പരാതി. കണ്ണാടി മേഖലയില്‍ ബിജെപി പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ വൃദ്ധയായ ഒരു സ്ത്രീക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍ പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വൃദ്ധയുടെ വീടിന് സമീപം ഒരു മരണം നടന്നിരുന്നു. ഈ വീട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ എത്തിയിരുന്നു. ഇതിനു പിന്നാലെ എന്‍ഡിഎ പ്രവര്‍ത്തകയായ ഒരു സ്ത്രീയെത്തി വയോധികയ്ക്ക് പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് വര്‍ക്ക് കഴിഞ്ഞ് മടങ്ങുമ്പോഴാണ് പണം വിതരണം ചെയ്യുന്നത് കണ്ടത്. പണം നല്‍കുന്നത് കണ്ട് ഞങ്ങള്‍ വീട്ടിലെത്തി നോക്കി. 5000 രൂപയുണ്ടായിരുന്നു. പണം നല്‍കി വോട്ടു ചോദിക്കരുതെന്നും, അല്ലാതെ വോട്ടു ചോദിക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ ഉണ്ടായിരുന്ന കാറില്‍ നിന്നാണ് സ്ത്രീ ഇറങ്ങിപ്പോയി പണം നല്‍കിയത്. അവിടെ നിന്നും പോയ ബിജെപി പ്രവര്‍ത്തകര്‍ പിന്നീട് തങ്ങളുടെ വാഹനം തടഞ്ഞ് മോശമായി സംസാരിച്ചു. വീഡിയോ ചിത്രീകരിച്ചവരുടെ കരണം അടിച്ചു പൊട്ടിക്കുമെന്ന് ശോഭ സുരേന്ദ്രൻ ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സൂചിപ്പിച്ചു.