ഫോളോ
Adithyan Shyam
@adhi199696
4,272
പോസ്റ്റുകള്‍
40,704
ഫോളോവേഴ്സ്
Adithyan Shyam
535 കണ്ടവര്‍
എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾ മാർച്ച് 5ന് ആരംഭിച്ച് 30നു സമാപിക്കും. എസ്എസ്എൽസി ഐടി പരീക്ഷകൾക്ക് ഇന്നു തുടക്കമാകും. 13നു സമാപിക്കും. മോഡൽ പരീക്ഷ 16 മുതൽ 20 വരെ നടക്കും. മൂല്യനിർണയ നടപടികൾ ഏപ്രിൽ 7 മുതൽ 25 വരെ നടക്കും. മേയ് 7നു ബോർഡ് യോഗം ചേരും. 8ന് ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിക്കും. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തു ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 5 മുതൽ 9 വരെയുള്ള ക്ലാസുകളിൽ ഇത്തവണ സബ്ജക്ട് മിനിമം നടപ്പാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും കുറഞ്ഞത് 30% മാർക്ക് ലഭിക്കാത്ത കുട്ടികൾക്കു പ്രത്യേക പഠന പിന്തുണ നൽകും. രണ്ടാം പാദത്തിലെ പരീക്ഷയുടെ ഫലം പരിശോധിക്കുമ്പോൾ എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ലഭിച്ച കുട്ടികളുടെ പഠന നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. അഞ്ചാം ക്ലാസിൽ 2186, ആറിൽ 2451, ഏഴിൽ 2143, എട്ടിൽ 14418, ഒൻപതിൽ 6153 വീതം കുട്ടികൾക്കാണ് ഇ ഗ്രേഡ്. ഈ കുട്ടികൾക്കു പ്രത്യേക പരിഗണന നൽകി മികച്ച നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
Adithyan Shyam
911 കണ്ടവര്‍
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെ ആത്മഹത്യ ചെയ്യാന്‍ മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായി സൂചന. റോയ്‌യുടെ ഡയറിയില്‍ ഇത് സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചില സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ഡയറിയിലുണ്ടെന്നാണ് വിവരം. റോയ് സി ജെ ഓഫിസ് ചേംബറിലേക്ക് എത്തിയ സമയം സംബന്ധിച്ച മൊഴിയില്‍ വ്യക്തത വരുത്താന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡിയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.  ആത്മഹത്യാക്കുറിപ്പിന് സമാനമായ ചില വിവരങ്ങളാണ് റോയ്‌യുടെ ഡയറിയിലുള്ളതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ജനുവരി 31ന് റോയ് സഹോദരനെ വിളിച്ചതുപോലും മരിക്കാനുള്ള തീരുമാനത്തിന് ശേഷമാണ് എന്ന് ഡയറിയില്‍ സൂചിപ്പിക്കുന്നുണ്ട്. വിദേശത്ത് നടത്തിയ ചില ബിസിനസുകളില്‍ നിന്ന് നേരിട്ട തിരിച്ചടിയെക്കുറിച്ചുള്ള വിശദാംശങ്ങളും റോയ് ഡയറിയില്‍ കുറിച്ചിട്ടുണ്ട്. താന്‍ ഇല്ലാതായാല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ആര് നയിക്കണമെന്ന് പോലും റോയ് എഴുതി വച്ചിരുന്നു. ആത്മഹത്യ ചെയ്യാന്‍ റോയ് തീരുമാനിച്ചുറപ്പിച്ചു എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഈ കുറിപ്പുകളെന്ന് പൊലീസ് സൂചിപ്പിക്കുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിക്ഷേപകരായി വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നവരെ വിട്ടുകളയരുതെന്നും ചേര്‍ത്ത് നിര്‍ത്തണമെന്നും ഡയറിക്കുറിപ്പില്‍ റോയ് സൂചിപ്പിക്കുന്നു. റെയ്ഡുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്ക്ക് മേല്‍ ഏല്‍പ്പിച്ച സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ റോയ് മുമ്പ് തന്നെ തീരുമാനമെടുത്തിരുന്നു എന്ന് സൂചിപ്പിക്കുകയാണ് നിര്‍ണായകമായ ഡയറിക്കുറിപ്പുകള്‍. #😱 റോയിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; 9 പേജിൽ നിർണായക വിവരങ്ങൾ!
Adithyan Shyam
716 കണ്ടവര്‍
കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ധമനന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബജറ്റ് ഇത്തണവ ഞായറാഴ്ചയാണ് എന്നത് ഇത്തവണത്തെ സവിശേഷതയാണ്. നിര്‍മ്മല സീതാരാമന്റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ് അവതരമാണിത്. ഇത് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി വ്യത്യസ്ത കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോര്‍ഡിലേക്ക് സീതാരാമനെ അടുപ്പിക്കും. 1959-1964 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന കാലത്ത് ദേശായി ആകെ 6 ബജറ്റുകളും 1967-1969 കാലയളവില്‍ 4 ബജറ്റുകളും അവതരിപ്പിച്ചു. മുന്‍ ധനമന്ത്രിമാരായ പി. ചിദംബരവും പ്രണബ് മുഖര്‍ജിയും വ്യത്യസ്ത പ്രധാനമന്ത്രിമാരുടെ കീഴില്‍ യഥാക്രമം ഒമ്പതും എട്ടും ബജറ്റുകള്‍ അവതരിപ്പിച്ചു. 2019 മെയ് 31 നാണ് നിര്‍മ്മല കേന്ദ്ര ധനമന്ത്രിയായത്. ആറുവര്‍ഷവും 244 ദിവസവുമായി അവര്‍ ധനമന്ത്രിസ്ഥാനത്ത് തുടരുകയാണ്. രണ്ടാം മോദി സര്‍ക്കാരിലും മൂന്നാം സര്‍ക്കാരിലുമായാണ് നിര്‍മ്മല 9 ബജറ്റ് തുടര്‍ച്ചയായി അവതരിപ്പിക്കുന്നത്. 29 ആവശ്യങ്ങളുമായി കേരളം: കേരളത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇത്തവണ കാര്യമായ പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ബജറ്റില്‍ പരിഗണനക്കായി 29 ആവശ്യങ്ങളുടെ നീണ്ട പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രധനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ അനുബന്ധ വികസനങ്ങളായ റെയില്‍ കണക്ടിവിറ്റി, വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റര്‍, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്, സീ ഫുഡ് പാര്‍ക്ക്, ലോജിസ്റ്റിക്‌സ് ആന്‍ഡ് ഫിഷ് ലാന്‍ഡിങ് സെന്റര്‍. കേരളത്തിനായി 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്. ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഇടനാഴി. റബര്‍ അധിഷ്ഠിത എന്‍ജിനീയറിങ്, ഭക്ഷ്യ സംസ്‌കരണം, സമുദ്രോല്‍പന്ന മൂല്യാധിഷ്ഠിതശൃംഖലകളുടെ ശാക്തീകരണം എന്നിവയ്ക്ക് പദ്ധതി. ഇക്കോ കള്‍ചറല്‍ സര്‍ക്കീറ്റുകളും മെഡിക്കല്‍ ടൂറിസം ഹബ്ബുകളും വികസിപ്പിക്കാന്‍പദ്ധതി. വിഴിഞ്ഞം- ചവറ - കൊച്ചി തീരമേഖലയെ ബന്ധിപ്പിച്ച് റെയര്‍ എര്‍ത്ത് കോറിഡോര്‍, മനുഷ്യമൃഗ സംഘര്‍ഷം കുറയ്ക്കാനും കൃഷി നാശം തടയാനുമുള്ള പദ്ധതികള്‍ക്കായി 1000 കോടി രൂപയുടെ പ്രത്യേകസഹായം, മുതിര്‍ന്ന പൗരരുടെ സംരക്ഷണം ഉറപ്പാക്കാനും പ്രവാസികളെ നാട്ടില്‍ പുനരധിവസിപ്പിക്കാനും പ്രത്യേക പാക്കേജുകള്‍,നെല്ല് സംഭരണ കേന്ദ്രങ്ങ ളും മില്ലുകളും സ്ഥാപിക്കുന്നതി ന് സപ്ലൈകോയ്ക്ക് 2000 കോടി,1000 കോടി രൂപ നിക്ഷേപിച്ച് റബര്‍ വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കണം, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ മൂല്യവര്‍ധനയ്ക്കും ബ്രാന്‍ഡിങ്ങിനും പ്രത്യേക പാക്കേജ്. തുടങ്ങിയ ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
See other profiles for amazing content