ഫോളോ
കർണ്ണൻ
@ambadissss
30,514
പോസ്റ്റുകള്‍
40,142
ഫോളോവേഴ്സ്
കർണ്ണൻ
567 കണ്ടവര്‍
2 ദിവസം
ഭാഗം 2 #📙 നോവൽ പെൺവിഷയത്തിൽ കിരൺസാറിനി ത്തിരിതാല്പര്യം കൂടുതലാണ്. സത്യം പറഞ്ഞാൽ അതുകൊണ്ടാണ് താൻ ജീവിച്ച് പോകുന്നത്. അതിനായി പണം എത്ര വേണമെങ്കിലും തരും. കിരൺ സാർ പറഞ്ഞാൽ അനുസരിക്കാതെ ഇരിക്കുന്നത് എങ്ങനെയാ, കാശിനത്യാവശ്യം വന്നാൽ പുള്ളി മാത്രേ തരാൻ ഉള്ളൂ... അതുകൊണ്ടാണ് വെറുപ്പിക്കാതെ നിൽക്കുന്നത്. ഇന്ന് എങ്ങനെയേലും ചിന്നുവിനെ സാറിന്റെ അടുത്ത് എത്തിക്കണം. ഇന്ന് ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് അവൾ വീട്ടിൽ തന്നെ കാണും.രാഘവൻ ചിന്നുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു. അവളുടെ വീട് അൽപ്പം ഉള്ളിലായിട്ടാണ്.. ആ വഴിയിലേക്ക് കാലെടുത്തു വച്ചതും ചിന്നു എവിടെ നിന്നോ ഓടി അങ്ങോട്ട് വന്നു. മോളെ ഇതെവിടെ പോയതാ...? അയാൾ ചോദിച്ചു. ശ്... മിണ്ടല്ലേ,അവൾ ചുണ്ടിൽ വിരൽ ചേർത്തു എന്താ... മോളെ? ഇങ്ങ് വാ... വഴിയോരത്തെ കലുങ്കിനരുകിലേക്ക് അവൾ പതിയെ ചെന്നു.. അവിടെ ഒരു പൂച്ച പെറ്റു കിടപ്പുണ്ടത്രേ... ഒച്ചയുണ്ടാക്കാതെ അവൾ കൈയിൽ ഇരുന്ന ബിസ്കറ്റ് അവിടെ വച്ചു.. ഇതെന്താ...? പാവം പൂച്ചയല്ലേ ചേട്ടാ, അതിന് തിന്നാൻ എന്തെങ്കിലും വേണ്ടേ. ഈ കുഞ്ഞുങ്ങളെ ഇട്ടേച്ചും തള്ളപ്പൂച്ച എങ്ങനെ തീറ്റ തേടും. രാഘവന് ചിരി വന്നു. എടീ... ചിന്നു... നീയവിടെ എന്തെടുക്കുവാ? പെട്ടന്നുള്ള ശബ്ദം കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി. അയ്യോ.. ഏട്ടൻ. ഇവിടെ വാ...അയാൾ അവളെ വിളിച്ചു എന്താ... ഏട്ടാ? അവൾ അയാൾക്കരുകിലേക്ക് ഓടിച്ചെന്നു. നിനക്കൊന്നും പഠിക്കാൻ ഇല്ലേ? നേരം വെളുക്കുമ്പോൾ തുടങ്ങി, ഇങ്ങനെ കറങ്ങി നടന്നോണം. അയാൾ അവളുടെ ചെവിയിൽ പിടിച്ച് തിരുമ്മി. അയ്യോ..വിട്... ഏട്ടാ. അവൾ അയാളുടെ കൈയ്യ് വിടുവിച്ചു. ഇന്നെന്താ ഏട്ടാ എനിക്ക് കൊണ്ടുവന്നത്? കുന്തം... ഞാനെന്താ ലുട്ടാപ്പി ആണോടാ പൊട്ടാ.. ദേ... പെണ്ണേ... പറ എനിക്കൊന്നും കൊണ്ടുവന്നില്ലേ? ഇന്നാ... കൊതിച്ചിക്ക്.. അയാൾ കൈയിൽ ഇരുന്ന പൊതി അവൾക്കു കൊടുത്തു. അവളോടൊപ്പം നടക്കുമ്പോൾ അയാൾ രാഘവന് നേരെ ഒന്ന് രൂക്ഷമായി നോക്കി. നിന്നോട് പറഞ്ഞിട്ടില്ലേ ചിന്നൂ.. കാണുന്ന മനുഷ്യരോടൊന്നും കിന്നാരം പറഞ്ഞോണ്ട് നിൽക്കരുതെന്ന്. അതിന് ആരാ കിന്നാരം പറഞ്ഞോണ്ട് നിന്നത്? ഞാനാ പൂച്ചക്ക് ബിസ്കറ്റ് കൊടുക്കാൻ പോയതാ. ഓഹ്... മേടിച്ച് വയ്ക്കുന്നതെല്ലാം ഇങ്ങനെ ഓരോന്നിനൊക്കെ എടുത്ത് കൊടുത്ത് തീർത്തോളണം.. അയ്യോ... ഒരു ജോലിക്കാരൻ വന്നേക്കുന്നു. എനിക്കും ജോലി കിട്ടും അന്നേരം ഞാനും ഓരോന്നൊക്കെ വാങ്ങിക്കോളാം. ജോലി കിട്ടണമെങ്കിൽ നന്നായി പഠിക്കണം ഇങ്ങനെ തേരാ പാര നടന്നാൽ പോരാ.. അയാൾ അവളുടെ തോളിൽ കൈയിട്ടു ചേർത്തു പിടിച്ചു. ഏട്ടന്റെ കൈയിൽ എന്ത് രോമവാ.. മുൻജന്മത്തിൽ വല്ല കരടിയും ആയിരുന്നോ? ആവോ ആർക്കറിയാം. എന്തായാലും ഈ കറുമ്പിയായ എന്റെ കുഞ്ഞി പെങ്ങൾ അന്നും എന്റെ കൂടെ ഉണ്ടായിരുന്നു. ദേ... മനുഷ്യരെ നിറം പറഞ്ഞു വേർതിരിക്കരുത് കേട്ടോ. കേട്ടില്ല. ഞാൻ കറുമ്പി എന്ന് വിളിക്കും. പോടാ... ചിന്നുവിന്റെ ഏട്ടനാണ് വിവേക്. ഇരുപത്തിയേഴ് വയസ്സ് പ്രായമുണ്ട്. ടെക്നോ പാർക്കിലാണ് ജോലി. എപ്പോഴും ചിരിയുള്ള ആ മുഖത്ത് പൗരുഷം നിറഞ്ഞു നിന്നിരുന്നു. കൂട്ടുപുരികങ്ങൾക്ക് താഴെ ചെറിയ മുന്തിരി കണ്ണുകളാണ് അയാൾക്ക്‌. അൽപ്പം നീണ്ട മൂക്ക്, കട്ടിയുള്ള മീശ. താടി വളർത്തിയിട്ടില്ല. ഉയരത്തിന് അനുസരിച്ചുള്ള വണ്ണമുണ്ട്. ചിന്നൂ... ഇന്ന് നമുക്ക് സിനിമക്ക് പോയാലോ? അയാൾ ചോദിച്ചു. അയ്യോ നേരാണോ ഏട്ടാ... അച്ഛനോടും അമ്മയോടും നേരത്തെ പണി നിർത്തി വരാൻ പറയട്ടെ ഞാൻ? അതൊന്നും വേണ്ട. അവരുടെ പണിയൊക്കെ കഴിഞ്ഞിട്ട് നമുക്ക് പോകാം. എന്നാലും മതി, അപ്പോൾ ഇന്നത്തെ രാത്രി ഭക്ഷണവും പുറത്തൂന്ന് ആവും അല്ലേ... അവൾ വലിയ സന്തോഷത്തിൽ ആയിരുന്നു. കൂലിപ്പണിക്കാരായ കല്യാണിയുടെയും സുരേന്ദ്രന്റേയും മൂത്ത മകനാണ് വിവേക്. മിക്കവാറും ആഴ്ചകളിൽ കുടുംബത്തെയും കൂട്ടി പുറത്ത് പോകും അയാൾ. തന്റെ കുടുംബം അയാൾക്ക്‌ അത്ര വിലപ്പെട്ടതാണ്. അയാൾ ജോലി നേടിയതിനു ശേഷമാണ്, ആ വീട്ടിലെ കഷ്ടപ്പാടുകൾ തീർന്നത്. മകൻ ജോലിക്കാരൻ ആയതോടെ കഷ്ടപ്പാടുകൾ കുറഞ്ഞെങ്കിലും, പറ്റുന്ന കാലം വരെ അധ്വാനിച്ചു ജീവിക്കണം എന്നാണ് കല്യാണിയുടെയും സുരേന്ദ്രന്റേയും ആഗ്രഹം. വിവേക് ഒരിക്കലും പറഞ്ഞിട്ടില്ല പണിക്കു പോകണ്ട എന്ന്. അയാൾക്കറിയാം. അവർ മണ്ണിനെ അത്ര മാത്രം സ്നേഹിക്കുന്നവർ ആണെന്ന്.അവരുടെ സന്തോഷവും സംതൃപ്തിയും അതാണ്‌.അപ്പോൾ പിന്നെ വേണ്ടെന്ന് പറഞ്ഞാൽ അതവരെ വേദനിപ്പിക്കും. വിവേക് സ്വന്തമായി ടൗണിനടുത്ത് കുറച്ച് സ്ഥലം വാങ്ങിയിട്ടുണ്ട്. എന്നിരുന്നാലും അവിടെ വീട് വയ്ക്കാൻ അയാൾക്ക്‌ തെല്ലും ആഗ്രഹമില്ല. ജനിച്ചു വളർന്ന ആ കുഞ്ഞ് വീടും ആ ഇത്തിരി സ്ഥലവും ആയിരുന്നു അവരുടെ സ്വർഗം. ചിന്നുവിന് പക്ഷെ ഒരുപാട് സ്വപ്നങ്ങളുണ്ട്. അവൾക്ക് വിദേശത്ത് ജോലി നേടണം എന്നൊക്കെയാണ് ആഗ്രഹം. അവളുടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ തന്നെയാണ് ഏട്ടൻ വിവേകും ആഗ്രഹിക്കുന്നത്. അയാൾക്ക് അത്രക്കും ജീവനാണ് അവളെ. അയാൾക്ക്‌ പതിമൂന്ന് വയസ്സുള്ളപ്പോഴാണ് ചിന്നു ജനിക്കുന്നത് അതുകൊണ്ട് അയാൾ നെഞ്ചിലിട്ട് വളർത്തിയതാണവളെ. അവൾ അച്ഛനെപ്പോലെയാണ് ഇരിക്കുന്നത്, അൽപ്പം ഇരുണ്ട കളറിൽ, ആര് കണ്ടാലും ഒന്ന് നോക്കിപ്പോകുന്ന ചേലുണ്ട് അവൾക്ക്. കുട്ടിക്കാലം മുതൽ നല്ലെണ്ണ തലയിൽ പുരട്ടി അവളെ കുളിപ്പിക്കുന്നത് വിവേകാണ്. അവൾ ഇത്തിരി വളർന്നതിൽ പിന്നെയാണ് അയാൾ അവളെ കുളിപ്പിക്കുന്നത് നിർത്തിയത്. എങ്കിലും അവളുടെ തലമുടി ഇപ്പോഴും ചീകി കെട്ടി കൊടുക്കുന്നത് വിവേകാണ്. നിലം മുട്ടാറായ അവളുടെ തലമുടി കണ്ടാൽ ആരും നോക്കിപ്പോകും. മുടി തെല്ലു നീളം കുറയ്ക്കാൻ പോലും അയാൾ സമ്മതിക്കില്ല. അയാൾക്കിഷ്ടമില്ലാത്തതൊന്നും അവൾ ചെയ്യാറുമില്ല. അവരുടെ വീടിനടുത്തേക്കു വണ്ടി ചെല്ലില്ല. വയൽവരമ്പിലൂടെ കുറച്ച് ദൂരം നടന്നാലേ അവരുടെ വീട്ടിൽ എത്തൂ. വീട്ടിലേക്ക് നടപ്പു വഴി മാത്രമേ ഉള്ളൂ.. അതുകൊണ്ട്, അയാൾ വണ്ടി സുഹൃത്തിന്റെ വീട്ടിലാണ് ഇടാറുള്ളത്. അവൾക്കൊപ്പം നടക്കുമ്പോൾ അയാൾ ഒന്ന് തിരിഞ്ഞു നോക്കി. ദൂരെ രാഘവൻ നിൽപ്പുണ്ട്. അയാൾ അത്ര നല്ലവൻ ഒന്നുമല്ലെന്ന് വിവേകിന് അറിയാം. അതുകൊണ്ട് തന്നെ, തന്റെ അനിയത്തിയുടെ അടുത്ത് അയാൾ നിൽക്കുന്നത് കണ്ടപ്പോൾ ഭയം തോന്നി. മോളെ.. ചിന്നൂ... എന്താ ഏട്ടാ... അവൾ ചോക്ലേറ്റും വായിലിട്ട് ചവച്ചുകൊണ്ട് ചോദിച്ചു. ആ മനുഷ്യൻ അത്ര നല്ലവൻ ഒന്നുമല്ല. ഏത് മനുഷ്യൻ? മോളോട് ഇപ്പോൾ മിണ്ടിയില്ലേ,അയാൾ. അയാൾ ദുഷ്ട്ടൻ ആണോ? അതൊന്നും എനിക്കറിയില്ല. മോൾ കാണുന്ന എല്ലാവരോടും മിണ്ടാൻ നിൽക്കണ്ട. ഇല്ല... ഈ കാലം അത്ര നല്ലതൊന്നും അല്ല. ഏത് കാലത്തിൽ ആയാലും എനിക്ക് ഒരു പേടിയും ഇല്ല. എനിക്കെന്റെ ഏട്ടൻ ഇല്ലേ കൂടെ.. അതൊക്കെ ശരി. എന്നും പറഞ്ഞ് പഠിക്കേണ്ട സമയത്ത് ഇങ്ങനെ കറങ്ങിനടന്നാൽ നല്ല പൊട്ടീര് വച്ച് തരും ഞാൻ. നീ പോടാ... ചിരിച്ചു കൊണ്ടവൾ മുന്നോട്ട് ഓടി. 💚💚💚💚💚 ഞായറാഴ്ച രാവിലെ ഉത്തരയേയും കുഞ്ഞിനേയും, ഉത്തരയുടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് കിരണിന്റെ വീട്ടിൽ കൊണ്ടുവന്നാക്കി. പെൺ കുഞ്ഞാണ്. മോൾക്ക്‌ ഭൂമിക എന്ന് പേരിടണമെന്ന് പറഞ്ഞത് ജിനിയാണ്. അതുകൊണ്ട് അയാൾ,ആ പേരാണ് ഇട്ടത്. ഉത്തരക്കും ആ പേര് ഇഷ്ട്ടമായിരുന്നു. അയാൾ കുഞ്ഞിനെ വാരി എടുത്തു ചുംബിച്ചു. ഒരു കൈകൊണ്ട് ഉത്തരയെ തന്റെ ദേഹത്തേക്കു ചേർത്തു നിർത്തി. ഉത്തരയുടെ അമ്മ അവർക്കരികിലേക്ക് വന്നു. മോനേ... ഈ ചെറിയ കുഞ്ഞിനേയും കൊണ്ട് അവൾക്കു മറ്റ് ജോലികൾ കൂടെ ചെയ്യാൻ പറ്റില്ലല്ലോ. ഇത്രനാൾ നിങ്ങൾ രണ്ടാളും മാത്രമല്ലെ ഉണ്ടായിരുന്നുള്ളൂ ഇനി അതുപോലെ അല്ലല്ലോ.അതുകൊണ്ട് ഒരു ജോലിക്കാരിയെ വച്ചാൽ നല്ലതായിരിക്കും. അതൊക്കെ ഏർപ്പാട് ചെയ്തിട്ടുണ്ട് അമ്മേ.. നാളെ മുതൽ അവർ വരും. അമ്മ ചിരിച്ചു. നമ്മുടെ മോളുടെ ഭാഗ്യമാ കിരൺ. എല്ലാം മുൻകൂട്ടി കണ്ടറിഞ്ഞു ചെയ്തോളും. ഉത്തരയുടെ അച്ഛൻ ഭാര്യയുടെ ചെവിയിൽ പറഞ്ഞു. അച്ഛനും അമ്മയും ഇല്ലാത്ത ആളാ എന്നും പറഞ്ഞ് ബന്ധുക്കൾക്കൊക്കെ എതിർപ്പായിരുന്നു ഈ വിവാഹത്തിന്. പക്ഷെ ഇപ്പോൾ നോക്കിക്കേ, എല്ലാർക്കും കിരണിനെ വലിയ ഇഷ്ട്ടമാ... അല്ലേലും നമ്മുടെ കുട്ടി ഭാഗ്യം ഉള്ളവളാ. വൈകുന്നേരത്തോട് കൂടി എല്ലാവരും പിരിഞ്ഞു പോയി. കുഞ്ഞിനെ പാലുട്ടുകയായിരുന്ന ഉത്തരയുടെ മുഖത്തേക്ക് കിരൺ നോക്കി. ഹും... നീ ഇനി അധിക ദിവസം ഇല്ലെടീ... നീ അവസാനിക്കാൻ പോകുവാ... അയാൾ മനസ്സിൽ പറഞ്ഞു. അയാളുടെ ചുണ്ടിൽ അപ്പോൾ ഒരു പുഞ്ചിരി വിരിഞ്ഞിട്ടുണ്ടായിരുന്നു. 🍀🍀🍀🍀🍀🍀 ഉറങ്ങിയ കുഞ്ഞിനെ ഉത്തര കട്ടിലിലേക്ക് കിടത്തി. കിരൺ മോളെ ഒന്ന് നോക്കണേ. ഞാൻ പോയി ഒന്ന് കുളിച്ചിട്ട് വരാം. ശരി അയാൾ തലയാട്ടി. അയാൾ കുഞ്ഞിന്റെ അരികിലേക്ക് ചെന്നിരുന്നു.. ഉത്തരയുടെ അതേ രൂപമാണ് കുഞ്ഞിന്. തന്റെ ഒരു ഷേപ്പും ഇല്ല. അതുകൊണ്ടാണോ എന്തോ കുഞ്ഞിനോട് ഒരു സ്നേഹവും തോന്നുന്നില്ല. ആഹ്... ഇതിവിടെയെങ്ങാനും കിടന്നുറങ്ങട്ടെ, ചെറിയ കുഞ്ഞല്ലേ എങ്ങും എഴുന്നേറ്റ് പോകില്ലല്ലോ. അയാൾ ഫോണുമായി പുറത്തേക്കിറങ്ങി. ജിനിയെ ഒന്ന് വിളിക്കാം, ഇനിയിപ്പോൾ ഉത്തര വന്നത് കൊണ്ട് ജിനിയെ വിളിക്കുമ്പോൾ ശ്രദ്ധിക്കണം. കിരൺ... അവളുടെ കിളിക്കൊഞ്ചൽ കേട്ടതും, അവന്റെ ഹൃദയം ആർദ്രമായി അല്ലെങ്കിലും അതങ്ങനെ ആയിരുന്നു. അവൾ ആയിരുന്നു അയാളുടെ സകലതിനും ഉള്ള മരുന്ന്. അയാൾക്ക്‌ അവളെ കാണണം എന്ന് തോന്നി. നീ എന്നാ വരിക? അയാൾ ചോദിച്ചു. കുറച്ച് ദിവസങ്ങൾ കഴിയട്ടെ, ഞാൻ എത്തും. നിന്റെ മോൾ എവിടെ? ഓഹ്... അത് എന്നെപ്പോലെ അല്ല, അവളെ പോലെ തന്നെയാ ഇരിക്കുന്നത്. ഉവ്വോ..? ഉം... എനിക്കെന്റെ ജിനിയെ പോലെ ഇരിക്കുന്ന കുഞ്ഞിനെ മതി. ഒക്കെ ശരിയാവും കിരൺ. നമ്മൾ വിചാരിച്ചതു പോലെ ഒക്കെ നടക്കട്ടെ.. ഞാനിപ്പോൾ ഡ്യൂട്ടിയിലാണ് വയ്ക്കട്ടെ. ഇനി എപ്പോഴാ മിണ്ടാൻ പറ്റുക? ഞാൻ മെസ്സേജ് ഇട്ടോളാം. ഉം. അയാൾ കാൾ കട്ടാക്കി. അപ്പോഴാണ് കുഞ്ഞിന്റെ ചിണുങ്ങിക്കരച്ചിൽ കേട്ടത്.അയാൾ മുറിയിലേക്ക് ചെന്നു. കുഞ്ഞ് കരയുകയാണ്.. ഉത്തര കുളി കഴിഞ്ഞ് എത്തിയിട്ടില്ല. കുഞ്ഞിന്റെ കരച്ചിൽ അയാൾക്ക്‌ അസഹ്യമായി തോന്നി. ഈ ചെറിയ വായിൽ നിന്നാണോ ഇത്രയും വലിയ ഒച്ച കേൾക്കുന്നത്. ഗത്യന്തരമില്ലാതെ അയാൾ കുഞ്ഞിനെ എടുത്തു. അയാൾ എടുത്തതും കുഞ്ഞ് മൂ **ത്ര**മൊഴിച്ചു. ഛെ... ഇതിനെ ഡയപ്പർ ഇടീച്ചിട്ടില്ലേ.. അയാൾക്ക്‌ വെറുപ്പ്‌ തോന്നി ഉത്തര കുളി കഴിഞ്ഞ് ഇറങ്ങി വന്നു. എന്ത് പറ്റി കിരൺ? മോള് മൂ ** ത്രം ഒഴിച്ചു.. അതേ... അവളുടെ അച്ഛൻ ആണെന്ന് അവൾക്കറിയാം. അതാ അച്ഛൻ എടുത്തപ്പോൾ തന്നെ അച്ഛനെ അങ്ങ് നനച്ചത്. അച്ഛൻ... ആ വാക്ക് കേട്ടപ്പോൾ അയാൾക്ക് അറപ്പാണ് തോന്നിയത്. അതേ അറപ്പ് ആ കുരുന്നിനോടും അയാൾക്ക്‌ തോന്നി. എങ്കിലും ഉത്തരയെ കാണിക്കാനായി അയാൾ കുഞ്ഞിനെ കട്ടിലിൽ കിടത്തി, അവളുടെ നനഞ്ഞ ഡ്രസ്സ്‌ മാറ്റി, പിഞ്ചുടൽ തുടച്ച്, മറ്റൊരു വസ്ത്രം ധരിപ്പിച്ചു. ഉത്തര അത് നോക്കി നിൽക്കുകയായിരുന്നു. അവൾക്ക് അയാളോട് അതിയായ സ്നേഹം തോന്നി. അവൾ അയാളുടെ അരികിൽ ചെന്നു. കട്ടിലിൽ കുഞ്ഞിനേയും കൊണ്ട് ഇരിക്കുന്ന അയാളുടെ തല തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. എന്റെ ലോകം ഇപ്പോൾ നിങ്ങളും മോളും മാത്രമായി പോയിട്ടുണ്ട്... അവളിൽ നിന്നുയരുന്ന മുലപ്പാലിന്റെ മണം. അയാൾക്ക്‌ വെറുപ്പ് തോന്നി. കുഞ്ഞിനെ പിടിച്ചേ... അവൾക്ക് വിശക്കുന്നുണ്ട് അയാൾ പറഞ്ഞു. ഉത്തര കുഞ്ഞിനെ വാങ്ങി. ഞാൻ ഉത്തരക്ക് കഴിക്കാൻ എന്തെങ്കിലും എടുക്കാം. അയാൾ അടുക്കളയിലേക്ക് നടന്നു. ജോലിക്കാരി രാവിലേ വന്ന് ആവശ്യമുള്ളതൊക്കെ ഉണ്ടാക്കി വയ്ക്കും.വീടും അടിച്ചു തുടച്ച് വൃത്തിയാക്കി ഇടും. തുണികളൊക്കെ കിരൺ തന്നെയാണ് മിഷ്യനിൽ ഇട്ട് അലക്കി ഉണക്കി എടുത്തു വയ്ക്കുന്നത്. ഉത്തരയെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെ അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തന്റെ പുരുഷന്റെ കരുതലിൽ ഉത്തരയുടെ ഹൃദയം നിറഞ്ഞിരുന്നു. ഇടക്ക് ഒന്നുരണ്ടു വട്ടം ഉത്തരയുടെ വീട്ടുകാർ വന്നു. അവൾ സന്തോഷവതിയായി ഇരിക്കുന്നത് കണ്ടപ്പോൾ അവർക്കും മനസ്സ് നിറഞ്ഞു. മോൾക്ക്‌ പതിനാലാമത്തെ ആഴ്ചയിലെ കുത്തിവയ്പ്പ് എടുക്കാൻ ഉള്ള ദിവസം അടുത്തു. കിരൺ പല കണക്കു കൂട്ടലുകളും നടത്തിയിരുന്നു. അയാൾ ആ ആഴ്ച്ച മുഴുവനും തിരക്ക് ഭാവിച്ചു. ഉത്തരയുടെ അച്ഛനെയും അമ്മയെയും കൂട്ടി പോകാമോ എന്ന് അയാൾ ചോദിച്ചു. തിരക്കാണെങ്കിൽ ഞാൻ അവരെയും കൂട്ടിപ്പൊയ്ക്കോളാം, അവൾ അയാളെ ആശ്വസിപ്പിച്ചു. കുത്തിവയ്പ്പിന് പോകാനുള്ള ദിവസം,അയാൾ വീട് പണിയാൻ പറ്റിയ ഒന്ന് രണ്ട് പ്ലോട്ടുകൾ നോക്കാനുണ്ടെന്ന് പറഞ്ഞ് പോകാൻ തയ്യാറായി. പോകും മുമ്പ് അയാൾ കുഞ്ഞിന്റെ അരികിൽ എത്തി. എന്റെ പൊന്നിനെ ഇന്ന് സൂചി വയ്ക്കുമോ... അയാൾ അവളുടെ പിഞ്ചു കൈയിൽ പിടിച്ച് കൊഞ്ചിച്ചു. സ്വന്തം പിതാവിനെ മനസ്സിലാക്കി തുടങ്ങിയ പൈതൽ അയാളുടെ സംസാരം കേട്ട് വായ തുറന്ന് ചിരിച്ചു. അമ്പടീ... അവൾക്ക് അച്ഛനോടാ സ്നേഹം കൂടുതൽ. ഉത്തര പറഞ്ഞു. എന്നാലും എങ്ങനാടി ഇഞ്ജക്ഷൻ എടുക്കുമ്പോൾ എന്റെ മോൾക്ക്‌ വേദനിക്കില്ലേ അയാൾ നിറ കണ്ണുകളോടെ ചോദിച്ചു. അമ്പടാ... കുഞ്ഞിനെ കുത്തിവയ്ക്കുന്നത് കാണാൻ പറ്റില്ലാത്തത് കൊണ്ടാണല്ലേ തിരക്ക് ഭാവിച്ചത്. പോടീ.. അതൊന്നും അല്ല. ഒന്ന് രണ്ടു സ്ഥലം നോക്കാനുണ്ട്. അതാ.. എന്നാൽ പോയിട്ട് വാ. ഉത്തര ചിരിയോടെ പറഞ്ഞു. അയാൾ ഉത്തരക്കും കുഞ്ഞിനും ഓരോ ചുംബനങ്ങൾ നൽകി. അച്ഛൻ വരുമ്പോൾ പൊന്നിന് കളിപ്പാട്ടം വാങ്ങിക്കാം കേട്ടോ, അയാൾ കുഞ്ഞിനോട് പറഞ്ഞു. ഒന്ന് പോ കിരൺ, ഇപ്പോൾ തന്നെ കിരൺ വാങ്ങിച്ചു കൂട്ടിയ കളിപ്പാട്ടങ്ങൾ കൊണ്ട് വീട് നിറഞ്ഞു. മോൾ ഇത്രയല്ലേ ആയിട്ടുള്ളൂ... ഇക്കണക്കിനു പോയാൽ അവൾ കളിക്കുന്ന പ്രായമാകുമ്പോൾ കളിപ്പാട്ടങ്ങൾ ഇടാനായി വേറെ വീട് പണിയേണ്ടി വരുമല്ലോ. ഒന്ന് പോടീ... ചിരിയോടെ അയാൾ പുറത്തേക്കു പോയി. ഉത്തര കുളിച്ച്, കുഞ്ഞിനേയും കുളിപ്പിച്ച്, റെഡിയായി നിന്നു. ഉത്തരയുടെ അച്ഛനും അമ്മയും പത്തു മണി ആയപ്പോഴേക്കും എത്തി. മകൾ ഒന്നുകൂടെ നന്നായിട്ടുണ്ട്.അവളുടെ മുഖത്തെ സന്തോഷം കണ്ട് അവരുടെ ഉള്ളം നിറഞ്ഞു. നമുക്ക് പോയാലോ... പോവാം അച്ഛാ.. ഉത്തരയുടെ അമ്മ കുഞ്ഞിനെ എടുത്തു. ഓഹ്... ഇതെന്താ മോളെ വീടിനകം മുഴുവൻ കളിപ്പാട്ടങ്ങൾ ആണല്ലോ. എന്റെ അമ്മേ ഒന്നും പറയണ്ട. കിരണിന് ഇത് തന്നെ പണി. കുഞ്ഞെന്നു വച്ചാൽ ഭ്രാന്താ.. കുഞ്ഞിനെ മാത്രമല്ല കേട്ടോ എന്നെയും ജീവനാ. ഇങ്ങനെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാളെ കിട്ടിയത് എന്റെ ഭാഗ്യമാ അമ്മേ. ഉത്തരയുടെ കണ്ണുകൾ സ്നേഹാദിക്യത്താൽ നിറഞ്ഞു. ഇപ്പോൾ ഇടിടെയാ സ്ഥലം നോക്കാൻ പോയത്. രണ്ടു മൂന്ന് പ്ലോട്ട് നോക്കാൻ ഉണ്ടെന്നാ പറഞ്ഞത്. പ്ലോട്ട് വാങ്ങിക്കോളാൻ പറ, വീട് പണിയാനുള്ള പണം ഞാൻ തരാം. ഉത്തരയുടെ അച്ഛൻ പറഞ്ഞു. അതൊന്നും വേണ്ടച്ഛാ, കിരൺ അഭിമാനിയാ. പണം വാങ്ങുന്നതൊന്നും കിരണിന് ഇഷ്ട്ടമല്ല. അതിന് അവന്റെ കൈയിൽ കൊടുക്കുന്നില്ല. നിന്റെ അക്കൗണ്ടിൽ ഇട്ട് തരാം. അതാകുമ്പോൾ അവന് എടുക്കാമല്ലോ, വീട് വിൽപ്പന കഴിയുമ്പോൾ അവനത് വേണമെങ്കിൽ നിന്റെ അക്കൗണ്ടിലേക്ക് ഇടുകയും ചെയ്തോളുമല്ലോ. അതൊന്നും വേണ്ടച്ഛാ.. എല്ലാം നിങ്ങൾക്കുള്ളത് തന്നെയല്ലേ... എന്തായാലും കിരണിനെ പോലെ ഒരാളെ കിട്ടിയത് ഭാഗ്യമാ. ഉത്തരയുടെ അമ്മ പറഞ്ഞു. അത് നേരാ... അച്ഛനും ശരിവച്ചു. ഇൻജെക്ഷൻ എടുത്തപ്പോൾ കുഞ്ഞു ഭൂമിക ഉറക്കെ കരഞ്ഞു. ആ കരച്ചിൽ കണ്ടപ്പോൾ ഉത്തരക്ക് തന്റെ നെഞ്ച് പൊട്ടുന്നത് പോലെ തോന്നി. വല്ലവിധേനയും കുഞ്ഞിന്റെ കരച്ചിൽ അടക്കി, അവർ തിരിച്ചു പോരാൻ വണ്ടിയിൽ കയറി. കുറച്ച് ദൂരം മുന്നോട്ട് പോന്നപ്പോൾ മുതൽ ഒരു ലോറി അവർക്ക് പിന്നാലെ വരുന്നുണ്ടായിരുന്നു. പ്രധാന നിരത്തിൽ നിന്നും അവരുടെ വാഹനം മറ്റൊരു വഴിയിലേക്ക് കയറി മുന്നോട്ട് പോയതും പിന്നിലൂടെ വന്ന ലോറി അവരുടെ കാറിന് നേരെ കുതിച്ചു. 🍀🍀🍀🍀🍀 തുടരും
കർണ്ണൻ
5.9K കണ്ടവര്‍
4 ദിവസം
ഭാഗം 1 യുഗദരങ്ങൾ #📙 നോവൽ സാറെ, കിളുന്നു പെങ്കൊച്ചാ അതിനെ എങ്ങനെയാ....?? രാഘവൻ തല ചൊറിഞ്ഞു. അതിനിപ്പോ എന്താടാ, എനിക്ക് ചെറുകടികളാ കൂടുതൽ ഇഷ്ട്ടം. കിരൺ ഉറക്കെ ചിരിച്ചു. നീയവളെ എങ്ങനെയേലും പാട്ടിലാക്കി കൊണ്ടുവാ... എന്നാലും സാറെ... എടോ... നിനക്ക് അതിനുള്ള പ്രതിഫലം ഞാൻ തരും. നോക്കട്ടെ സാറെ... ഞാൻ ശ്രമിക്കാം.. എനിക്ക് ഉറപ്പൊന്നും പറയാൻ ഒക്കൂല. അവൾക്കേ തണ്ടും തടിയുമുള്ള ഒരാങ്ങള ഉണ്ട്. അതൊന്നും നീ നോക്കണ്ട. അവന്റെ കാര്യമൊക്കെ ഈ കിരൺ നോക്കിക്കോളാം.. എന്നാൽ ശനിയാഴ്ച ആകട്ടെ സാറെ. ഓഹ്... ശനിയാഴ്ച വരെ കാത്തിരിക്കാൻ ആണെങ്കിൽ ഇന്ന് നിന്നെ ഇങ്ങോട്ട് വിളിക്കുവോ? കിരണിന് ദേഷ്യം വന്നു. സാറെ ശനിയാഴ്ച ആകുമ്പോൾ പഠിത്തം ഇല്ലല്ലോ. അന്നേരം ആ പെൺകൊച്ചു തന്നെയെ വീട്ടിൽ കാണൂ.. അതിന്റെ അച്ഛനും അമ്മയും പണിക്കു പോകും. ആങ്ങള ചെറുക്കനും എന്തോ ജോലിയുണ്ട് അവനും പോകും. ആഹ്... എന്നാൽ അത് മതി. എന്നാൽ ഞാൻ പോയേക്കുവാ സാറെ.. രാഘവൻ എഴുന്നേറ്റു. ഒരെണ്ണം അടിച്ചിട്ട് പൊയ്ക്കോടാ, അയാൾ ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് മദ്യം ഒഴിച്ച് രാഘവന് നൽകി. അയാൾ അതു കുടിച്ചിട്ട് ചിറിയും തുടച്ചിട്ട്‌ പുറത്തേക്ക് പോയി. കോപ്പ്... ഇന്നാണെങ്കിൽ നല്ല മൂഡ് ആയിരുന്നു. അല്ലെങ്കിൽ തന്നെ ആ പെൺകൊച്ചിനെ കണ്ടപ്പോൾ മുതൽ ഉള്ളിൽ വല്ലാത്തൊരു പൂതി തോന്നിയതാണ്. എന്നാ ഒരു ചേലാണ് അതിനെ കാണാൻ. ചിന്നു എന്നാണ് അവളെ വിളിക്കുന്നത്‌. ഞാവൽ പഴം പോലെ, മിനുത്ത കളറുള്ള ഒരു കിളുന്നു പെണ്ണ്. ഏതായാലും ശനി വരെ കാത്തിരിക്കാം. തന്റെ ഭാര്യ ഉത്തര പേറും കഴിഞ്ഞ് അവളുടെ വീട്ടിലാണ്. മൂന്ന് മാസം കഴിഞ്ഞേ അവളെ അവർ വിടു.. ഇന്നിനി പട്ടിണി തന്നെ. അയാൾക്ക് ആകെ നിരാശ തോന്നി. ഉത്തരയെ ഇഷ്ട്ടപ്പെട്ടു കെട്ടിയതൊന്നുമല്ല. അവളുടെ അപ്പന്റെ കയ്യിലെ പണം കണ്ടിട്ടാണ് അവളെ കെട്ടിയത്. ഇരുന്നൂറ് പവന്റെ സ്വർണവും,ഒരു ഇന്നോവ ക്രിസ്റ്റയും സ്ത്രീധനം തന്നാണ് അവളെ തനിക്ക് കെട്ടിച്ചു തന്നത്. ഇന്നാണെങ്കിൽ ആ ഇരുന്നൂറ്‌ പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ എത്ര വേണ്ടിവരും. അവളുടെ പിറകെ ഒരുമാസത്തോളം ഇഷ്ടവും പറഞ്ഞു നടന്നു, ഒടുവിൽ അവളും സമ്മതം പറഞ്ഞു.പ്രണയിച്ചു നടക്കാൻ ഒന്നുംപറ്റില്ല, വീട്ടിൽ വന്ന് ആലോചിക്കാനാണ് അവൾ പറഞ്ഞത്. ഉത്തര ഒരു മെലിഞ്ഞ പെണ്ണായിരുന്നു,അതിനാണെങ്കിൽ ശരീരത്തിൽ കാണാൻ പാകത്തിന് ഒന്നുമില്ല താനും. പെണ്ണെന്നു പറഞ്ഞാൽ, കണ്ടാൽ പിടിച്ചങ്ങു കടിക്കാൻ തോന്നുന്നഅത്രയും ഭംഗിയൊക്കെ വേണം. ഉത്തര അങ്ങനെ ഒന്നും ആയിരുന്നില്ല എങ്കിലും, അവളെ എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ... കാരണം അവൾ വീട്ടിലെ ഒറ്റ മകളാണ്, അവളുടെ അപ്പന്റെ കൈയിലെ സ്വത്തിന്റെഎല്ലാം ഏക അവകാശി. ഉത്തരയെ കെട്ടുമ്പോൾ ഒരൊറ്റ ലക്ഷ്യമേ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. ഒരു കുഞ്ഞ് ഉണ്ടായതിന് ശേഷം അവളെ അങ്ങ് ഈ ഭൂമിയിൽ നിന്ന് ഒഴിവാക്കുക. വെറുതെ അങ്ങ് ഒഴിവാക്കിയാൽ അവളുടെ സ്വത്തുക്കൾ ഒന്നും കിട്ടില്ല. അതിന് ഒരു കുട്ടി വേണം. തനിക്ക് അവളോട് സ്നേഹമില്ലെന്ന് ഒന്നും അവൾക്ക് അറിയില്ല. അടുത്തുള്ള സമയം മുഴുവനും സ്നേഹം കൊണ്ട് മൂടാറുണ്ട് താൻ അവളെ. എങ്കിലേ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കൂ.. ബാങ്കിൽ ജോലി ചെയ്യുകയാണ് അവൾ. അവളെ കിട്ടിയതിൽ പിന്നെയാണ് താൻ റിയൽ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയത്. ഒന്ന് രണ്ട് പ്ലോട്ടുകൾ വാങ്ങി അതിൽ വീട് പണിതു വിറ്റു. എങ്ങനെയെങ്കിലും ഉത്തരയുടെ സ്വത്തുക്കൾ കൈക്കലാക്കി,കൂടുതൽ കച്ചവടം നടത്തണം, കോടീശ്വരൻ ആകണം. കെട്ടി ആദ്യത്തെ മാസത്തിൽ തന്നെ അവൾ പ്രഗ്നന്റ് ആയി. മാസം എട്ട് തികഞ്ഞപ്പോഴാണ് അവൾ ലീവ് എടുത്തത്. കുഞ്ഞ് ജനിച്ചപ്പോൾ അവളെ അവരുടെ വീട്ടുകാർ കൊണ്ടുപോയി. അവളോട് അഗാധമായ സ്നേഹം തനിക്കുണ്ടെന്ന് കാണിക്കാൻ എല്ലാ ആഴ്ചയും അവളെയും കുഞ്ഞിനേയും കാണാൻ പോകും. ഇന്ന് രാവിലെ അവളുടെ വീട്ടിൽ പോയിട്ടുണ്ടായിരുന്നു. ഇപ്പോൾ പഴയതുപോലെ ഒന്നുമല്ല അവൾ, നന്നായി ഒന്ന് തുടുത്തിട്ടുണ്ട്, കവിളുകളൊക്കെ ഇളം ചുവപ്പ് പടർന്ന്, ആകെ മൊത്തം അങ്ങ് കൊഴുത്ത്.. ഉള്ളത് പറയാമല്ലോ, ഒന്ന് പെറ്റതോടെ പെണ്ണിന്റെ സൗന്ദര്യം ഒക്കെ അങ്ങ് കൂടി. അല്ലെങ്കിലും പെൺവിഷയത്തിൽ താനിത്തിരി മുൻ പന്തിയിലാണ്.. ഇടക്കൊക്കെ രാഘവൻ ഓരോന്നിനെ സെറ്റപ്പ് ആക്കിത്തരും. ജീവിതം ഒന്നേയുള്ളൂ അത് ഏത് വിധേനയും ആസ്വദിക്കുക... പക്ഷെ ഇതൊക്കെ തത്കാലിക രസങ്ങളാണ്. ബാംഗ്ലൂരിൽ നിന്നും ജിനി വരുന്നുണ്ട്. അവൾ വന്നാൽ പിന്നെ ഇതെല്ലാം നിർത്തും. അവളാണ് തന്റെ സർവ്വവും. അവളോടൊപ്പം ആഡംബര ജീവിതം നയിക്കണം. കുട്ടിക്കാലം മുതൽ ഞങ്ങൾ സ്നേഹത്തിലാണ്.. അവളെ ഓർക്കുമ്പോൾ തന്നെ ഉള്ളിൽ കുളിര് കോരുന്നത് പോലെയാണ്.. അവൾ അവിടെ നേഴ്സ് ആണ്.എണ്ണി ക്കിട്ടുന്ന സാലറി കൊണ്ട് എങ്ങനെ ജീവിക്കാനാണ്...അതുകൊണ്ട് നല്ല സാമ്പത്തികം ഉള്ള പെണ്ണിനെ കെട്ടി, അവളുടെ സ്വത്തുക്കൾ കൈക്കലാക്കിയിട്ട് നമുക്ക് സുഖമായി ജീവിക്കാം എന്ന് ഉപദേശിച്ചത് അവളാണ്. അല്ലെങ്കിലും അവൾക്ക് ജീവിക്കാൻ അറിയാം. താനെന്നു വച്ചാൽ അവൾ ജീവനാണ്. ഇത്രയും കാലത്തിനിടയിൽ എത്ര പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്, പക്ഷെ ഒന്നിനും ജിനിയെ പോലെ തന്നെ തൃപ്തിപ്പെടുത്താൻ ആയിട്ടില്ല. കാരണം ജിനി പകരുന്നത് അവളുടെ അടങ്ങാത്ത സ്നേഹവും കൂടെയാണ്. അവളെ കെട്ടിക്കഴിഞ്ഞാൽ വേറെ ഒരുത്തിയുടെയും പിറകെ പോകില്ല. അത് താൻ അവൾക്കു കൊടുത്ത വാക്കാണ്. അവൾ എവിടെ ആയിരുന്നാലും, തന്റെ ചെറിയ കുസൃതികൾ ഒക്കെ അറിയാറുണ്ട്. അവൾ പറയും അതൊന്നും സാരമില്ല, ഈ മനസ്സിലോട്ട് ആരെയും കയറ്റാതിരുന്നാൽ മതിയെന്ന്. എന്റെ എല്ലാം അവളാണ്. അവൾ വന്നിട്ട് വേണം ഉത്തരയെ ഒഴിവാക്കാൻ.. സ്വത്തുക്കൾ കൈക്കലാക്കിയാൽ പിന്നെ ഒന്നും പേടിക്കണ്ട. കുഞ്ഞിനെ ജിനി നോക്കും. എത്രയായാലും തന്റെ ര **ക്ത *ത്തിൽ പിറന്നതല്ലേ... എത്രയും പെട്ടന്ന് ഉത്തരയെ കൊണ്ടുവരണം. ഏതായാലും ശനിയാഴ്ച കഴിയട്ടെ. അടുത്ത ഞായറാഴ്ച ഉത്തരയെയും കുഞ്ഞിനേയും കൊണ്ടുവരാം. അയാൾ തീരുമാനിച്ചുറപ്പിച്ചു. 🍀🍀🍀🍀 തുടരും.
കർണ്ണൻ
609 കണ്ടവര്‍
4 ദിവസം
എട്ടാം ക്ലാസ്സിൽ ഗർഭസ്ഥ ശിശുവിന്‍റെ പടം വരച്ചു ബുക്കിലുള്ളത് വള്ളിപുള്ളി വിടാതെ വിവരിച്ചെഴുതി പഠനത്തിൽ മുന്നിൽ നിന്നിരുന്ന പെൺകുട്ടി അവളുടെ പതിനെട്ടാമത്തെ വയസ്സിൽ അമ്മയാവാൻ തയ്യാറെടുത്തപ്പോൾ ഉയർന്ന ചോദ്യങ്ങളിൽ ചിലതു താഴെ കൊടുക്കുന്നു..! ഇപ്പോഴെന്താ പീരിയഡ്‌സ് ആവാത്തത്..? കുഞ്ഞ് എങ്ങനെയാണ് പുറത്തു വരിക..? വീർത്തു വരുന്ന വയറിനെ ഓരോ ദിവസവും ഇപ്പോ പൊട്ടുമോന്ന് ഭയന്നും.. ഉന്തി വരുന്ന പതുപതുത്ത പൊക്കിൾ നോക്കിയിട്ട് ഇനി ഇതിലൂടെയാവുമോ വരുന്നതെന്നും തുടങ്ങി ഒരു നൂറു കൂട്ടം സംശയങ്ങളായിരുന്നു..! ഒരു പെൺകുട്ടി അവളുടെ ശരീരത്തെയും ചിന്തകളെയും രൂപീകരിക്കേണ്ടത് ഭർത്താവിനും കെട്ടിക്കേറി ചെല്ലുന്ന വീടിനും വേണ്ടി മാത്രമാണെന്ന് ചുറ്റിലുമുള്ളവർ അവളെ കൂടെ കൂടെ ബോധ്യപ്പെടുത്തുമ്പോൾ.... എങ്ങനെ നന്നായി പാചകം ചെയ്യാം.. ദേഷ്യപ്പെടാതെ എത്ര സങ്കടം വന്നാലും അതിനെയെങ്ങനെ ഉള്ളിലൊതുക്കാം.. തുടങ്ങിയവയില്‍ കവിഞ്ഞു സ്വന്തം ശരീരത്തെയോ ലൈംഗീകതയെയോ കുറിച്ചു ചിന്തിക്കാനേ ശ്രമിച്ചിട്ടില്ലാത്ത കാലങ്ങൾ...! ഇടയ്ക്ക് ലൈംഗിക അറിവും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഒരു വായനയിൽ നിന്നാണ് ലൈംഗികതയെക്കുറിച്ചുള്ള "ഞെട്ടിക്കുന്ന" പല കാര്യങ്ങളും അവൾ അറിയുന്നത്.. അതിലൊന്നായിരുന്നു സ്ത്രീകളും സ്വയംഭോഗം ചെയ്യുമെന്ന അറിവ്..! ലൈംഗിക സുഖം എന്നതൊക്കെ പുരുഷനു മാത്രം അനുഭവപ്പെടുന്ന ഒന്നാണെന്നും.. അതിനു സഹകരിക്കേണ്ട.. അല്ലേൽ അവനെ സന്തോഷിപ്പിക്കേണ്ട ബാധ്യത ഉള്ളവൾ മാത്രമാണ് സ്ത്രീയെന്നും ധരിച്ചിരുന്ന അവൾക്ക് പലതുമറിയുമ്പോ അതിശയവും ഒപ്പം സങ്കടവുമായിരുന്നു...! സെക്സ് പൊസിഷനുകൾ ഇത്രയുമൊക്കെ ഉണ്ടെന്നും അതൊക്കെ സ്ത്രീയ്ക്ക് കൂടി ആഘോഷമാക്കാനുള്ളതാണെന്നു പോലും അറിയാതെ.. വീട്ടുജോലികളെല്ലാം തീർത്തു നടുവൊന്നു കട്ടിലിലേക്ക് ചേർത്തു നിവർത്തിയാൽ മതിയെന്നു കരുതുമ്പോ ആർക്കോ വേണ്ടിയെന്നോണം വീണ്ടും വേദനയും വെറുപ്പും കടിച്ചമർത്തി ശരീരം കുലുങ്ങിത്തീർത്തു കടമ നിർവഹിച്ച ദീർഘനിശ്വാസത്തിൽ ഇനിയെങ്കിലും ഉറങ്ങാമെന്നു കരുതുമ്പോളാവും കുഞ്ഞെണീക്കുക...! ശരീരത്തിന്‍റെ തളർച്ചയിൽ അവിടെത്തന്നെ കിടത്തി താരാട്ടുമ്പോൾ "അവിടെ കിടത്തി മുളിച്ചു ബാക്കിയുള്ളവരുടെ കൂടി ഉറക്കം കളയല്ലേയെന്ന.." ആക്രോശത്തിൽ ശരീരത്തിന്‍റെ തളർച്ചയൊക്കെ പാടേ മറന്ന് അതിനെ എടുത്തു ഹാളിലേക്കും അതു മറ്റു മുറികളിലുള്ളവർക്ക് ശല്യമാവുമല്ലോ എന്നോർത്ത് അവിടെ നിന്നും അടുക്കളയിലേക്കും തള്ളപ്പൂച്ച കുഞ്ഞുങ്ങളെ ഇല്ലം മാറ്റുമ്പോലെ മാറ്റി മാറ്റി ആട്ടിയും പാടിയും അതിനെ ഉറക്കി ശ്വാസം പോലെ വിടാതെ കിടത്തി ആഴത്തിൽ ഒന്നുറങ്ങാതെ നേരം വെളുപ്പിക്കുന്ന എത്രയെത്ര സ്ത്രീകൾ..!!! ക്ഷമിക്കണം.....! ഇടയ്ക്കിടെ ഇങ്ങനെ ഓരോന്നു കുറിക്കുന്നത് ഇതുപ്പോലെയുള്ള നിരവധി സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ടെന്ന സത്യം മറ്റാരെക്കാളും എനിക്ക് മനസ്സിലാവുന്നതു കൊണ്ടാണ്...! ആ തിരിച്ചറിവിൽ നിന്നാണ് ഇന്നുമിതു പറയുന്നത്..! സകല പ്രിവിലേജിന്‍റെയും മുകളിലിരുന്ന് ഇതൊക്കെ തീർത്തും സ്വകാര്യതയല്ലേ... എന്ന് ചോദിക്കുന്നവരോട് ഞാൻ വീണ്ടും പറയുന്നു.. "സ്ത്രീ ലൈംഗികതയെ കുറിച്ച് ആണത്ത ബോധത്തിൽ നിന്നും അവൻ ആഗ്രഹിക്കുന്ന രീതിയിലുള്ള കാല്പനിക വിവരണമല്ല വേണ്ടത്..! അതു പറയാൻ സ്ത്രീയ്ക്കാണ് അവകാശം..!! തന്‍റെ ഇഷ്ട്ടങ്ങൾ തിരിച്ചറിയാനും അത് ഡിമാന്റ് ചെയ്യാനും അവൾക്ക് അവകാശമുണ്ടെന്ന ബോധ്യം കിട്ടണമെങ്കിൽ ഇത്തരം തുറന്ന് പറച്ചിലുകളും അനുഭവങ്ങളും അത്യാവശ്യമാണ്..! ലൈംഗികതയെ കുറിച്ചുള്ള ചർച്ചകളിൽ തലയിടുന്ന പെണ്ണിനെ "വെടിയായി" കണ്ട് അവൾക്ക് വിലയിടുന്ന പുരുഷുവിന്റേയും.. ഇതൊക്കെ ഒളിച്ചിരുന്നു വായിക്കുന്നതാണ് സ്ത്രീത്വത്തിന്‍റെ ലക്ഷണമെന്നു കരുതുന്ന കുലീന മഹിളകളുടെയും തലമുറ അന്യം നിൽക്കേണ്ടതുണ്ട്..!! അതിനു തുറന്നെഴുതാൻ ആർജ്ജവമുള്ള "നട്ടെല്ലുള്ള" സ്ത്രീകളതു തുടരണം..! ഉറപ്പിച്ചുച്ചരിക്കാൻ അറച്ചിരുന്ന 'ആർത്തവം' എന്ന വാക്ക് എങ്ങനെ സാധാരണമായോ അതുപോലെ ആവേണ്ട ഒന്നാണ് ലൈഗികതയും രാത്രി സഞ്ചാരവുമെല്ലാം.. യോനിയെന്നും.. മുലയെന്നും.. ആർത്തവമെന്നും.. സ്വയംഭോഗമെന്നും.. സെക്സ് എന്നുമൊക്കെ കേൾക്കുമ്പോളുണ്ടാവുന്ന ഈ കുരുപൊട്ടലുകൾ ഇല്ലാതാവുന്ന കാലത്തോളം ഇതൊക്കെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കണം..! അറിവും അനുഭവവും പങ്കുവെയ്ക്കാൻ ധൈര്യം കാണിക്കുന്ന പെൺകുട്ടികളോട് ഒന്നേ പറയാനുള്ളൂ.. "പുരുഷാധിപത്യ സമൂഹത്തിൽ നിന്ന് നീയാഗ്രഹിക്കുന്നതെന്തും നിനക്കും നിന്‍റെ പിന്നാലെ വരുന്നവർക്കും കിട്ടണമെങ്കിൽ നീ പൊതുബോധത്തോട് യുദ്ധം ചെയ്തേയത് നേടാനാവൂ.. മുറിവുകൾ ഒരുപാട് ഏറ്റേക്കും..! കൂട്ടത്തിൽ നിന്നു പോലും കുത്തേൽക്കും.. പക്ഷേ തളരരരുത്.. നിങ്ങൾ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിന് സ്ത്രീ നവോദ്ധാനത്തിന്‍റെ വ്യക്തമായ അജണ്ടയുണ്ടാവണം..! അതിനു വേണ്ടി ശബ്ദിക്കാൻ ധൈര്യം കാണിക്കുന്ന ഓരോ സ്ത്രീകളും ബഹുമാനത്തിൽ ചാലിച്ച അഭിനന്ദത്തിന്‍റെ കൈയ്യടികൾ അർഹിക്കുന്നുണ്ട്..!! #📔 കഥ
കർണ്ണൻ
587 കണ്ടവര്‍
5 ദിവസം
****രേണുക **** കുളി കഴിഞ്ഞതും ഞാൻ നേരെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു. വരുൺ പറഞ്ഞതുപോലെ മുപ്പത്തിയേഴാം വയസ്സിലും ഞാൻ എത്ര സുന്ദരിയാണ് . "രേണു... ഒരു പൊട്ടു പോലും വെയ്ക്കാതെ നീ എത്ര സുന്ദരിയാണ്. ഒരു ചുവന്ന പൊട്ടുകൂടെ വെച്ചൂടെ തനിക്ക്. അതുകൂടെ ആകുമ്പോൾ തന്റെ സൗന്ദര്യം ഒന്നുകൂടെ ജ്വലിക്കും".. വരുണിന്റെ വാക്കുകൾ വീണ്ടും എന്റെ ഓർമയിൽ വന്നു.. രാവിലെ മുഴുവൻ പണിയും കഴിഞ്ഞു കുളിച്ചു മാറ്റി ഓടുന്നതിനിടയിൽ പൊട്ടും വെച്ച് കണ്ണാടി നോക്കി രസിക്കാൻ ഒക്കെ എങ്ങനെ കിട്ടും സമയം.. എന്തായാലും നാളെ പോകുമ്പോൾ ഒരു ചുമന്ന പൊട്ടുവെക്കണം വരുണിനു ഒത്തിരി സന്തോഷമാകും. അത് ഓർത്തപ്പോൾ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. ജോലിക്ക് കേറിയ അന്ന് മുതൽ പിറകെ കൂടിയതാണ് വരുൺ. എന്നേക്കാൾ അഞ്ചോ ആറോ വയസ്സ് ഇളയതാണ് . രേണു ചേച്ചി വിളിച്ചു ഓരോ കുശലങ്ങൾ പറയാൻ വരും.ആദ്യമൊക്കെ അവനോട് വല്ലാത്ത അരിശം തോന്നിയിരുന്നു. എന്നെ കുറിച്ചുള്ള അവന്റെ ഓരോ വർണനകളും ഉള്ളിൽ ആസ്വദിച്ചെങ്കിലും പുറമെ കാട്ടിയില്ല. നാളുകൾ കഴിയും തോറും അവനുമായുള്ള അകലം കുറഞ്ഞു വന്നു. അവന്റെ രേണു ചേച്ചി എന്ന വിളി രേണുവിലേക്ക് ചുരുങ്ങിയപ്പോൾ ആദ്യം നീരസം തോന്നിയെങ്കിലും പിന്നീട് രേണു എന്ന വിളിയിൽ ഞാൻ സന്തോഷിച്ചിരുന്നു ****** ****** രേണു.. അദ്ദേഹത്തിന്റെ അമ്മയുടെ വിളികേട്ടപ്പോൾ ആണ് കണ്ണാടിയുടെ മുന്നിൽ നിന്നും മാറിയത്. ജോലികഴിഞ്ഞു വന്നു കുളിച്ചു അദ്ദേഹത്തിന്റെ അടുത്ത കുറച്ചു സമയം ചിലവഴിച്ചതിനു ശേഷം മാത്രമേ അടുക്കളയിലേക്ക് പോകാറുള്ളൂ. ഇന്ന് കുറെ സമയം കണ്ണാടിയുടെ മുന്നിൽ നിന്നു. അതോർത്തപ്പോൾ ചെറിയൊരു കുറ്റബോധം എന്നിൽ വന്നു നിറഞ്ഞു. രക്തസമ്മർദ്ദം കൂടി ഒരുഭാഗം തളർന്നു അദ്ദേഹം കിടപ്പിലായിട്ട് ഒരു വര്ഷത്തിന്മേൽ ആകുന്നു. ഇരുപതാമത്തെ വയസ്സിൽ ആയിരുന്നു എന്റെ കല്യാണം. ഏറെ നാളായിട്ടുള്ള എന്റെ പ്രണയത്തെ തച്ചുടച്ചു ഒരു മുപ്പത്തിരണ്ട് വയസ്സുകാരന്റെ കൂടെ അയക്കുമ്പോൾ അയാളുടെ പണവും സമ്പത്തും മാത്രം ആയിരുന്നു വീട്ടുകാർ അദ്ദേഹത്തിൽ കണ്ട ഗുണം.വഴിപാടുപോലെ ശരീരത്തോടെ സ്നേഹം കാണിക്കുക എന്നല്ലാതെ എന്റെ മനസ്സ് മനസ്സിലാക്കി പെരുമാറാൻ അദ്ദേഹത്തിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ ഒരു പ്രദര്ശനവസ്തുവായി കൊണ്ടുനടന്നെങ്കിലും ഒരിക്കൽ പോലും എന്റെ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ മനസ്സിലാക്കാൻ പോലും ശ്രമിച്ചിട്ടില്ല. വയ്യാതെ കിടന്നാൽ പോലും സാരമില്ല, അദ്ദേഹത്തിന്റെ അമ്മയ്ക്കും അനിയന്മാർക്കും കൃത്യസമയത്തു ഭക്ഷണം നൽകുകയും അവരെ സംരക്ഷിക്കുകയും ചെയ്യേണ്ട വെറും ഒരു വീട്ടുജോക്കിക്കാരി ആണെന്ന് തോന്നിക്കും വിധത്തില് ആയിരുന്നു പെരുമാറ്റം. വർഷങ്ങൾ കഴിയും തോറും ഒരു അമ്മയാകാൻ പറ്റാത്തതിന്റെ വേദന ഹൃദയത്തെ പൊള്ളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ പോലും അതൊന്നും അദ്ദേഹത്തിന് ഒരു നുള്ള് വിഷമം ഉണ്ടാകുന്നതായി തോന്നിയിട്ടില്ല. തന്റെ കുറവ് മറ്റുള്ളവർ അറിയുന്നത് പേടിച്ചോ എന്തോ ഒരു ഡോക്ടറെ കാണാൻ പോലും തയ്യാറായില്ല. മദ്യത്തിന്റെയും സുഹൃത്‌ബന്ധങ്ങളുടെയും ലഹരിയിൽ ഒരു അലസജീവിതം ആയിരുന്നു അദ്ദേഹത്തിൽ കണ്ടത്. രാത്രികളിൽ മാത്രം കാണുന്ന സ്നേഹപ്രകടനകൾ എന്നിൽ അലോസരം ഉണ്ടാക്കിയിരുന്നു. ഒരുപാട് ഇളയതായതുകൊണ്ടോ എന്തോ അറിയില്ല പ്രതികരിക്കാൻ പോലും എനിക്ക് പേടി ആയിരുന്നു. അങ്ങോട്ട് മിണ്ടുന്നതിന്റെ ഒരു പകുതിയെങ്കിലും ഇങ്ങോട്ടും കാണിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയിട്ടുണ്ട്. പിന്നേ എല്ലാം സ്വയം മനസ്സിലാക്കി ഒതുങ്ങിക്കൂടുകയാരുന്നു. എല്ലാ കർമങ്ങളും ചെയ്തു കൂടെ നിന്നിട്ടും ഒരിക്കലും അദ്ദേഹത്തിന്റെ കണ്ണുകളിൽ സ്നേഹത്തിന്റെ കണിക പോലും കണ്ടില്ല. അദ്ദേഹത്തിന്റെ കിടപ്പോടുകൂടി വീട്ടിലെ ചെലവുകൾ നിലച്ചപ്പോൾ അമ്മായിയമ്മയുടെ കുത്തുവാക്കുകൾ കേൾക്കാൻ തുടങ്ങി. അതുകൊണ്ടാണ് ഇഷ്‌മില്ലെങ്കിൽ കൂടി ഒരു ജോലിക്ക് ശ്രമിച്ചത്. വീട്ടിലെ ജോലികളും ചെയ്തു അദ്ദേഹത്തിന്റെ കാര്യങ്ങളും ചെയ്തു പിന്നെ ഓഫീസിലേക്ക് ഒരു ഓട്ടപാച്ചിൽ ആണ്. വൈകുന്നേരം വീട്ടിൽ വന്നാലും ഇതേ അവസ്ഥ തന്നെ. പക്ഷെ ഒരു പനി വന്നാൽ പോലും സ്നേഹത്തോടെ പെരുമാറാത്ത ആൾക്ക് ഞാൻ ജോലിയെടുത്തു എന്റെ ചെലവിൽ മരുന്നും ഭക്ഷണവും ഒക്കെ കൊടുക്കുമ്പോൾ എന്തോ വല്ലാത്ത ആത്മാഭിമാനം എന്നിൽ വന്നു നിറഞ്ഞു. വീടിന്റെ ചുമതലകൾ മുഴുവൻ എന്റെ കൈകളിൽ ആയപ്പോൾ അദേഹത്തിന്റെ അമ്മയിലും മാറ്റങ്ങൾ വന്നു തുടങ്ങി. അതുവരെ കുത്തുവാക്കുകൾ മാത്രം പറഞ്ഞിരുന്ന അമ്മ സ്നേഹത്തോടെ പെരുമാറുമ്പോൾ ഒട്ടും അതിശയം തോന്നിയില്ല. സാഹചര്യത്തിനനുസരിച്ചു മാറാൻ കഴിവുള്ള ജീവികൾ ആണല്ലോ മനുഷ്യർ. പക്ഷേ എന്ത് ചെയ്തിട്ടും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ മാത്രം മാറ്റം ഇല്ലായിരുന്നു. ഒരു ദിവസം ഭക്ഷണം കൊടുക്കുമ്പോൾ രുചിയില്ലാത്തതുകൊണ്ടാണോ അറിയില്ല മുഖത്തേക്ക് നീട്ടി തുപ്പിയപ്പോൾ ആണ് അത് മനസ്സിലായത്. അതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു ഞാൻ എന്ന സ്ത്രീക്ക് അദ്ദേഹം നൽകിയ വില.. ****** ****** എല്ലാവർക്കും ഭക്ഷണവും കൊടുത്തു അടുക്കളയും വൃത്തിയാക്കി കിടക്കുമ്പോൾ പത്തുമണി കഴിഞ്ഞിരുന്നു. ഫോൺ എടുത്തപ്പോൾ ആണ് പതിവില്ലാതെ വാട്സാപ്പിൽ വരുണിന്റെ മെസ്സേജ് കണ്ടത്. എന്തോ പെട്ടെന്ന് വല്ലാത്ത സന്തോഷം തോന്നി. "നാളെ കുറച്ചു നേരത്തെ ഇറങ്ങണം എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്" അതായിരുന്നു വരുണിന്റെ മെസ്സേജ്. എന്തായാലും അവനു റിപ്ലൈ കൊടുക്കാൻ നിന്നില്ല. രാവിലെ നേരത്തെ പോകാം ഉറപ്പിച്ചു പതിയെ ഉറക്കത്തിലേക്കു വീണു. ***** ******* വരുൺ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കണ്ടു വരുൺ തന്നെയും കാത്ത് അക്ഷമയോടെ നിൽക്കുന്നത്. എന്നെ കണ്ടതും അവൻ വേഗം എന്റെ അരികിലേക്കു വന്നു. "ആഹാ അപ്പോൾ പറഞ്ഞാൽ ഒക്കെ അനുസരിക്കും അല്ലെ." വരുൺ ചോദിച്ചു.. എന്തെ.. അല്ല ചുവന്ന പൊട്ട്.. "ഓ അതോ.. അതെനിക് വെക്കാൻ തോന്നി വെച്ച്. അത്രയേ ഉള്ളു".. അതും പറഞ്ഞു അവൾ ചെറുതായി ചിരിച്ചു. "രേണു എനിക്കൊരു കാര്യം പറയാൻ ഉണ്ട്".. "എന്താ വരുൺ പറയു". "ഇവിടെ നിന്നാൽ ആളുകളൊക്ക ശ്രദ്ധിക്കും. നമുക്ക് കുറച്ചു മാറി നിന്നു സംസാരിക്കാം " അവൻ പറഞ്ഞതനുസരിച്ചു അവൾ അവന്റെ കൂടെ നടന്നു "രേണു ഞാൻ ഒരുപാട് ആലോചിച്ചു എടുത്ത കാര്യം ആണ്.. ഒരിക്കലും തമാശ ആയിട്ട് കാണരുത്". "വരുൺ പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാകുന്നില്ല. എന്താ വെച്ചാൽ പറയു".. "രേണുവിനെ എനിക്ക് ഇഷ്ടമാണ്. എന്റെ വീട്ടിൽ അമ്മ മാത്രമേ ഉള്ളു. എന്റെ ഇഷ്ടത്തിനുമപ്പുറം അമ്മയ്ക്ക് വേറെ ഒരിഷ്ടമില്ല. എന്റെ കൂടെ പോരാമോ രേണുവിന്‌" "വരുൺ താൻ എന്താ ഈ പറയുന്നേ. അപ്പോഴേക്കും എന്റെ മുഖം ദേഷ്യം വന്നു മുറുകിയിരുന്നു. "രേണു.. നീ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എല്ലാം എനിക്ക് അറിയാം.. എന്തിനു വേണ്ടിയാണു നീ ഇങ്ങനെ ജീവിതം നശിപ്പിക്കുന്നത്. നിനക്ക് ഉണ്ടാകില്ലേ സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹം . എന്റെ കൂടെ വന്നാൽ എന്നും നീ സന്തോഷവതി ആയിരിക്കും". ഒന്ന് നിർത്തുമോ വരുൺ. നീ എന്താ എന്നെ കുറിച്ച് മനസ്സിലാക്കിയത് .. ആണുങ്ങൾ തങ്ങളുടെ സൗന്ദര്യത്തെ വര്ണിക്കുമ്പോൾ ഇഷ്ടപെടാത്ത സ്ത്രീകൾ കുറവായിരിക്കും. ഉള്ളിൽ എങ്കിലും ആ വർണന കേൾക്കാൻ ഇഷമുള്ളവരാണ് പലസ്ത്രീകളും... ഇതുപോലെയുള്ള വർണകളിലും മായാവചങ്ങളിലും ഒക്കെ വീണു മയങ്ങി ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവിനെയും മക്കളെയും ഇട്ടേച്ചു പോകുന്ന സ്ത്രീകൾ ഒരുപാടുണ്ട്. പക്ഷെ #📔 കഥ ഈ രേണുവിനെ ആ കൂട്ടത്തിൽ കൂട്ടണ്ട. എനിക്കൊരു ഭർത്താവുണ്ട്. നീ പറഞ്ഞപോലുള്ള സുഖവും സന്തോഷങ്ങളും ഒക്കെ തരാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ മുന്നിൽ എനിക്ക് എന്നും ഒന്നാം സ്ഥാനം ആണ്.. ആരുടേയും മുന്നിൽ ഒരു രണ്ടാം സ്ഥാനക്കാരി ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ജീവിതം ഒന്നേയുളളു എത്ര നരകയാതനകൾ ഏറ്റാലും എന്നും അദ്ദേഹത്തിന്റെ ഭാര്യ എന്നാ നിലയിൽ അറിയപ്പെടാൻ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു . ഇപ്പോൾ നീ പറഞ്ഞു. ഞാൻ ക്ഷമിക്കുന്നു. ഇനി ഒരിക്കൽ കൂടെ ഇത് ആവർത്തിക്കരുത്. അതും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ നെറ്റിയിലെ ചുവന്ന പൊട്ടു എടുത്തു മാറ്റാൻ മറന്നില്ല ഞാൻ.
കർണ്ണൻ
712 കണ്ടവര്‍
7 ദിവസം
അയാൾ അവളുടെ അടുത്തേക്ക് ചെന്നവളുടെ തോളിൽ പിടിച്ചു. വൈദേഹി പെട്ടന്ന് അയാളുടെ കൈയ്യ് തട്ടി മാറ്റി. #📙 നോവൽ നിനക്കെന്താ പറ്റിയത്?? എന്നോടൊന്നു തുറന്നു പറ. പറഞ്ഞില്ലേ.... എനിക്കിഷ്ടമല്ല നിങ്ങളെ. അവൾ ചീറി. പിന്നെ എന്തിന് വിവാഹത്തിന് സമ്മതിച്ചു?? അവൾ അയാളെ മനസിലാവാത്തത് പോലെ നോക്കി. നിങ്ങൾ എന്നെ തട്ടിക്കൊണ്ടു വന്നതല്ലേ...അവൾ മുരൾച്ചയോടെ ചോദിച്ചു. തട്ടിക്കൊണ്ടു വന്നതോ?? നിനക്ക് ഭ്രാന്താണോ? രണ്ടാഴ്ച മുൻപല്ലേ വീട്ടുകാരെയും, സ്വന്തക്കാരെയും നാട്ടുകാരെയും സാക്ഷിയാക്കി ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയത്.. അയാൾ ഫോണിൽ നിന്നും ഫോട്ടോ എടുത്ത് കാണിച്ചു. അവൾ അയാളെ സൂക്ഷിച്ചു നോക്കി. പിന്നെ പെട്ടന്ന് അയാളെ കെട്ടിപ്പിടിച്ചു. എനിക്ക് പേടിയാകുന്നു കലേഷ്. എനിക്കെന്തൊക്കെയോ സംഭവിക്കുന്നത് പോലെ, ഞാൻ വേറെ ആരോ ആണെന്ന് തോന്നുന്നു. അവളുടെ കണ്ണുനീർ അയാളുടെ തോളിൽ പടർന്നു അയാൾ അവളെ തന്നിൽ നിന്നകത്തിയവളുടെ മുഖത്തേക്ക് നോക്കി. നോക്ക്... തന്റെ പ്രശ്നം എന്താന്നറിയോ, വീട്ടുകാരെ വിട്ട് പോന്നതിലുള്ള സങ്കടമാണ്. നീ റെഡി ആയിക്കെ, നമുക്ക് രണ്ടുമൂന്നു ദിവസത്തേക്ക് പുറത്ത് എവിടെയെങ്കിലുമൊക്കെ പോകാം. മനസ്സ് ഒന്ന് തണുക്കും. അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. ഉം... ചെല്ല് പോയി അദ്യമൊന്ന് കുളിക്ക്. ശരി.. പാവം കുട്ടി. ചിലപ്പോൾ വിവാഹം കഴിഞ്ഞാൽ അവളുടെ സ്വാതന്ത്ര്യം പോകും എന്നൊക്കെ കരുതിയിരിക്കും. പിന്നെ ഈയിടെയായി നവവധുവിനെ ഭർത്താവിന്റെ വീട്ടിൽജീവ- നൊ- ടുക്കിയ നിലയിൽ കണ്ടു എന്നൊക്കെയുള്ള ധാരാളം വാർത്തകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ടല്ലോ അതുകൊണ്ടൊക്കെയാവം അവൾ ഭയന്നു പോയത്. ജനിച്ചു വളർന്ന വീട് വിട്ട് ഒരു പരിചയവുമില്ലാത്ത മറ്റൊരു വീട്ടിലേക്ക് താമസം മാറുമ്പോൾ ഏതൊരു പെൺകുട്ടിക്കാണ് ഭയമില്ലാത്തത്. ഇവിടെയൊക്കെ ഒന്ന് പരിചയമാകുന്നത് വരെ താൻ നല്ലൊരു സുഹൃത്തിനെ പോലെ അവളുടെ കൂടെയുണ്ടാവണം. വിവാഹത്തിന് മുൻപ് താൻ കണ്ട ആ കിലുക്കാംപെട്ടി പെൺകുട്ടിയെ തന്നെയാണ് തനിക്ക് കൂടുതൽ ഇഷ്ടം. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ കുളി കഴിഞ്ഞ് ഡ്രസ്സ്‌ ചേഞ്ച് ചെയ്ത് വന്നു. പർപ്പിൾ കളർ ഉള്ള ഒരു ഫ്രോക്ക് ആണ് അവൾ ധരിച്ചിരിക്കുന്നത്. ആ വസ്ത്രത്തിൽ അവൾ ചെറിയൊരു പെൺകുട്ടിയാണെന്ന് അയാൾക്ക് തോന്നി. രണ്ടുദിവസത്തേക്ക് ആവശ്യമായ സാധനങ്ങളൊക്കെ അവർ ഇരുവരും ചേർന്ന് പാക്ക് ചെയ്തു. വീട് പൂട്ടി കാറിൽ കയറുമ്പോൾ അവളുടെ മുഖം നിറയെ സന്തോഷമായിരുന്നു. അയാൾ റോഡിലേക്ക് വണ്ടി ഇറക്കി, അവൾ ഇറങ്ങി ഗേറ്റ് അടച്ചു. അവൾ ശരിക്കും ആ പഴയ പെൺകുട്ടി ആവുകയായിരുന്നു, പഴയ ആ പ്രസരിപ്പെല്ലാം അവളിലേക്ക് തിരികെ വന്നിരിക്കുന്നു. അപ്പോൾ പുറത്തൊന്നും കൊണ്ടുപോവാത്തത്തിന്റെ പിണക്കം ആയിരുന്നു അല്ലേ ?? അയാൾ ചിരിയോടെ അവളോട്‌ ചോദിച്ചു. എന്ത്...?? ഒന്ന് പോടീ... അയാൾ അവളുടെ കവിളിൽ നുള്ളി. നമ്മൾ എങ്ങോട്ടാ പോകുന്നത്?? അവൾ ചോദിച്ചു. നമ്മൾ ആ പഴയ പാത തന്നെ പിന്തുടരും അയാൾ പറഞ്ഞു. ഏത് പഴയ പാത?? അവൾ ചോദിച്ചു. എടി മണ്ടീ... അന്നും ഇന്നും ഹണിമൂണിന് പോകാൻ പറ്റിയ സ്ഥലം ഊട്ടിയോ കൊടൈക്കനാലോ ഒക്കെയാ. അയ്യേ... അവിടെയോ. എന്തേ അവിടെ കൊള്ളില്ലേ..?? അവിടൊക്കെ ഞാൻ പോയിട്ടുള്ളതാ. അത് എന്റെ കൂടെ അല്ലല്ലോ... ആ തണുപ്പിൽ നമ്മളിങ്ങനെ.... നമ്മളിങ്ങനെ...?? അങ്ങോട്ട് ചെല്ലട്ടെ ഞാൻ പറയാം. അവളുടെ കവിളുകൾ ചുവന്നു. ശരിക്കും നമ്മൾ ഒത്തിരി മുൻപേ കണ്ടുമുട്ടേണ്ടവർ ആയിരുന്നു അല്ലേ?? അവൾ ചോദിച്ചു. അന്നേരം നമ്മൾ കുട്ടികളല്ലേ പെണ്ണേ.. അതല്ല.. പിന്നെ...?? ഒരു പ്ലസ്ടു ഒക്കെ പഠിക്കുന്ന കാലത്ത് നമ്മൾ പരിചയപ്പെട്ടിരുന്നെങ്കിൽ നമുക്ക് കുറച്ച് കാലം പ്രേമിച്ചു നടക്കാമായിരുന്നു. അതിന്, പ്രേമിക്കാൻ നമുക്കിനി ധാരാളം സമയമുണ്ടല്ലോ പെണ്ണേ... അതും ശരിയാ... അവൾ ചിരിച്ചു. നമുക്ക് ഒത്തിരി കാലം ഒരുമിച്ചു ജീവിച്ച്, നല്ല പ്രായമൊക്കെയായി, വായിലെ പല്ലൊക്കെ പോയി, മുടിയൊക്കെ പഞ്ഞി പോലെ നരച്ചിട്ട്‌ മരിച്ചാൽ മതി കലേഷ്. ഓഹോ അത്രയും കാലം ജീവിക്കണോ?? വേണം.എനിക്കിയാളെ അത്രക്ക് ഇഷ്ട്ടമാണ്. ശരിക്കും?? ശരിക്കും ജീവനാണ്. യാത്രയിൽ ഉടനീളം അവൾ വാതോരാതെ സംസാരിച്ചു. അവളുടെ സ്വപ്നങ്ങൾ, ഭാവി ജീവിതം അങ്ങനെയങ്ങനെ.... ഒരുപാട്. ഇടയ്ക്ക് വണ്ടി നിർത്തി ഭക്ഷണം കഴിച്ചും, പോകുന്ന വഴിയിൽ നല്ല സ്ഥലം കണ്ടാൽ വണ്ടി നിർത്തി ഫോട്ടോയൊക്കെ എടുത്തും വൈകുന്നേരത്തോടെ അവർ അവിടെയെത്തി. അയാളുടെ സുഹൃത്തിന്റെ തന്നെ ഒരു റിസോർട്ടിലാണ് താമസം ശരിയാക്കിയിരിക്കുന്നത്. അവിടെയിറങ്ങിയതും, തണുപ്പ് വന്നവരെ പൊതിഞ്ഞു. കോടമഞ്ഞ് പരന്നൊഴുകുന്ന മുറ്റത്തേക്ക് കാലെടുത്ത് വച്ചതും അവളിൽ ഒരു തരം ഭയം നിറഞ്ഞു. അവൾ അയാളുടെ കൈകളിൽ അമർത്തി പിടിച്ചു. അവർ അകത്തേക്ക് നടക്കാൻ ആഞ്ഞതും അവളവനെ പിന്നിലേക്ക് വലിച്ചു. അവന്റെ കൈകളിലെ അവളുടെ പിടുത്തത്തിന്റെ മുറുക്കമേറി വന്നു. അയാളുടെ കൈകൾ വല്ലാതെ വേദനിച്ചതും അയാൾ അവളുടെ പിടുത്തം വിടുവിക്കാൻ നോക്കി. എന്നാൽ അയാൾക്ക്‌ അതിന് കഴിഞ്ഞില്ല. അയാൾ ഭീതിയോടെ അവൾ നോക്കി. 💚💚💚💚💚💚 തുടരും.
കർണ്ണൻ
697 കണ്ടവര്‍
8 ദിവസം
തിരക്കാണെന്നോ സമയമില്ലെന്നോ പറയുന്നിടത്ത് സ്നേഹമൊന്നും നിലനിൽക്കുകയില്ല ! മനുഷ്യരെ മനസിലാക്കി അവൈലബിൾ ആകാൻ കഴിയാത്ത ഇടങ്ങളിലും അങ്ങനെ തന്നെയാണ് !!എന്തെന്നൽ അവൈലബിലിറ്റി സ്നേഹത്തെ പ്രകടമാക്കുന്ന സംഗതിയാണ് !!! അവൈലബിലിറ്റിയെന്നാൽ അതൊരു കൃത്യമായ എഫ്ഫർട്ട്‌ കൂടിയാണ് ! വ്യക്തിയെ മനസിലാക്കി അവരുടെ ഒപ്പമായിരിക്കാനുള്ള താൽപ്പര്യവും ആഗ്രഹവുമൊക്കെയാണ് ! അതിന് തന്നെയാണ് സ്നേഹത്തെ നിലനിർത്താൻ കഴിയുന്നത് ! അവൈലബിലിറ്റി ഇല്ലാതെയാകുമ്പോൾ അല്ലെങ്കിൽ അത് തന്റേതായ താല്പര്യങ്ങൾക്കായി മാത്രമാകുമ്പോൾ പയ്യെപ്പയ്യെ സ്നേഹവും അപ്രത്യക്ഷമാകും ..! അവൈലബിൾ ആകുകയെന്നാൽ മനസിലാക്കുകയെന്നൊരു തലം തന്നെയുണ്ട് ! അവിടെ ഏതൊരു മനുഷ്യനും ഒരാളെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും സാധിക്കും ! ഏതൊരു മനുഷ്യനും ഒരാളെ പരിഗണിക്കാനും കഴിയും ! അവൈലബിൾ ആകുകയെന്നാൽ അതും സ്നേഹം പ്രകടിപ്പിക്കൽ കൂടിയാണ് ! അതിന് മനുഷ്യരെ ഓക്കേയാക്കാനും ഹാപ്പിയാക്കാനും സാധിക്കുക തന്നെ ചെയ്യും ..!! ഒരു വ്യക്തിക്ക് അവരഗ്രഹിക്കുന്നത്‌ പോലെ അവൈലബിൾ ആകാൻ കഴിയുകയെന്നാൽ അത് ആഴത്തിലുള്ള ചേർത്ത് പിടിക്കലുകൾ കൂടിയാണ് .! അത് അവരോട് കാണിക്കുന്ന ബഹുമാനം കൂടിയാണ് ! സകലമാന ഏകാന്തതകളെയും വേണ്ടാത്ത വിചാരങ്ങളെയും അത്‌ താണ്ടി പോകും ! അതിനാൽ തന്നെ ഒരു വ്യക്തിക്ക് വേണ്ടി അവൈലബിൾ ആകുകയെന്നാൽ അയാളെ പ്രയോറിറ്റിയായി കാണുകയെന്നുമാണ് ! #💓 ജീവിത പാഠങ്ങള്‍ #❤ സ്നേഹം മാത്രം 🤗
കർണ്ണൻ
801 കണ്ടവര്‍
8 ദിവസം
എനിക്ക്.... എനിക്ക് നിങ്ങളെ അറപ്പാണ്, എനിക്ക് സ്നേഹിക്കാനാവുന്നില്ല... വൈദേഹി മുഖം പൊത്തി ഉറക്കെ കരഞ്ഞു. പിന്നെന്തിന് എന്റെ താലിക്ക് മുൻപിൽ നീ തല #📙 നോവൽ കുനിച്ചു? ഞാൻ തന്നെ പെണ്ണ് കാണാൻ വന്നപ്പോൾ പറയാമായിരുന്നില്ലേ ഇഷ്ട്ടമായില്ലെന്ന്. അന്നുപറഞ്ഞില്ല, നമ്മുടെ വിവാഹനിശ്ചയത്തിന് പറയാമായിരുന്നല്ലോ അന്നും പറഞ്ഞില്ല. എന്തിനേറെ താലികെട്ടുന്നതിന് തൊട്ട് മുൻപെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഉറപ്പായും ഞാൻ എന്റെ ജീവിതത്തിലേക്ക് തന്നെ കൂട്ടുമായിരുന്നില്ല. നീ എന്താ വിചാരിച്ചത് നിന്നെ പോലെയുള്ള പെണ്ണുങ്ങൾക്ക് ഇട്ട് പന്ത് തട്ടാനുള്ളതാണ് ഞങ്ങൾ പുരുഷന്മാരുടെ ജീവിതമെന്നോ. പ്ലീസ്... എന്നെയൊന്നു മനസ്സിലാക്ക് കലേഷ്. ഇനിയെന്ത് മനസ്സിലാക്കാൻ?? നിനക്ക് മറ്റാരെയോ ഇഷ്ട്ടമായിരുന്നു. അതുമറച്ചു വച്ച് നീ എന്റെ താലിക്ക് മുൻപിൽ തലകുനിച്ചു. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ചയായി നീ എന്റെ അടുത്തൊന്ന് ഇരുന്നിട്ട് പോലുമില്ല. ഒന്ന് തൊടാൻ പോലും സമ്മതിക്കില്ല. എനിക്കൊരു പങ്കാളിയെ വേണമെന്നും, ഒരു കുടുംബം ഉണ്ടാക്കണമെന്നുമുള്ള ഉദ്ദേശത്തോടെ തന്നെയാണ് ഞാൻ വിവാഹം കഴിച്ചത്. അല്ലാതെ വെറുതെ ഒരു പെണ്ണിനെ കെട്ടികൊണ്ടുവന്നു വീട്ടിൽ നിർത്താൻ എനിക്ക് ഭ്രാന്തൊന്നുമില്ല. ദേഷ്യത്തിൽ വിറയ്ക്കുന്ന കലേഷിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് വൈദേഹി മുറിയിലേക്ക് പോയി. കലേഷിന്റെ അമ്മ മരിച്ചു പോയതാണ്. അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. അച്ഛൻ തറവാട്ടിലാണ്. കലേഷിനായി അച്ഛൻ വാങ്ങിയതാണ് ഈ വീടും, ഇതിനോട് ചേർന്ന് കിടക്കുന്ന നാല്പത് സെന്റ് സ്ഥലവും. ഇടക്ക് അച്ഛനും, ഭാര്യയും കലേഷിനെ കാണാനായി വരാറുണ്ട്. സാധു മനുഷ്യരാണ്. വലിയ ഇഷ്ട്ടമാണ് കലേഷിനെ. അച്ഛന് രണ്ടാം ഭാര്യയിൽ കുട്ടികളൊന്നുമില്ല. പരസ്പരം തണലാവാൻ അവർ ശ്രമിക്കുന്നു അത്രമാത്രം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും വൈദേഹി അയാളോട് വല്ലാത്ത അകൽച്ച കാണിക്കുന്നു. അതെന്താണെന്ന് കലേഷിന് മനസ്സിലാകുന്നില്ല. എന്നാൽ പെണ്ണുകാണാൻ ചെന്നപ്പോഴും വിവാഹത്തിനുമൊക്കെ എത്ര സന്തോഷവതിയായിരുന്നു അവൾ. ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതിന് ശേഷം മണിക്കൂറുകളോളം ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു.. ഇടക്ക് ഒന്നുരണ്ടു വട്ടം പരസ്പരം കാണുകയും ചെയ്തു. അന്ന് തന്റെ തോളിൽ തല ചായ്ച്ചു വച്ച് എത്ര സ്വപ്‌നങ്ങൾ പങ്ക് വച്ചവളാണ് വൈദേഹി. പക്ഷെ ഇവിടെ വന്ന ആദ്യ ദിവസം മുതൽ അവൾ മൗനത്തിലാണ്. എന്താണ് ഇങ്ങനെയെന്നു ചോദിക്കുമ്പോൾ അവൾ കരയാൻ തുടങ്ങും. വീട്ടുകാരെ വിട്ട് പോന്നതിന്റെ സങ്കടമാണെന്ന് ആദ്യം വിചാരിച്ചു. പക്ഷെ അല്ല അവളുടെ വീട്ടുകാർ വന്നപ്പോഴും അവൾ വലിയ സന്തോഷമൊന്നും കാണിച്ചില്ല. ചിലപ്പോൾ മുറിയിൽ ഒറ്റക്കിരുന്നു കരയുന്നത് കാണാം. അപ്പോഴൊക്കെ കാരണം ചോദിച്ചിട്ടും അവൾ മറുപടി പറയുന്നില്ല. അവൾ ബി എഡ് കഴിഞ്ഞ് നിൽക്കുന്ന കുട്ടിയാണ്. ഇനി ജോലി നോക്കണം എന്നൊക്കെയാണ് അവളുടെ ആഗ്രഹം. പക്ഷെ സദാ ആ മുറിയിൽ ഇരിക്കുകയെന്നതാണ് ഇപ്പോൾ അവളുടെ ഇഷ്ട്ടം. ഇനി അവൾക്ക് മാനസികമായ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അയാൾക്ക് സംശയം തോന്നി. ഹേയ് അങ്ങനെ വരാൻ വഴിയില്ല. കാരണം അവളുടെ കോളേജിൽ ഞങ്ങളുടെ എൻഗേജ്മെന്റ് കഴിഞ്ഞ് ഒരു വട്ടം താൻ പോയിട്ടുണ്ട്, അവളായിരുന്നു അവിടുത്തെ താരം. എല്ലാവർക്കും എന്തൊരിഷ്ടമാണ് അവളെ. ഒരു കിലുക്കാംപെട്ടിയാണ്. കാണാൻ അതീവ സുന്ദരിയും. വീട്ടുകാർക്കും നാട്ടുകാർക്കും ഒക്കെ ഏറെ പ്രയങ്കരിയായ അവൾ ഇവിടെ വന്ന ആദ്യ ദിവസം തന്നെ ഇങ്ങനെ മാറിപ്പോയത് എങ്ങനെയെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. താൻ അടുത്തേക്ക് ചെല്ലുമ്പോൾ ഒരു തരം ഭയമാണ് അവൾക്ക്. മുൻപ് തന്നെ കാണുമ്പോൾ ആ കണ്ണുകളിൽ പ്രണയം വിരിയുന്നത് കാണാൻ എന്തൊരു ഭംഗി ആയിരുന്നു. പക്ഷെ പെട്ടന്നവൾ ഇങ്ങനെ മാറിയത് എന്താണെന്നറിയില്ല. പക്ഷെ, തനിക്കറിയണം അവളുടെ പ്രശ്നം എന്താണെന്ന്.... അയാൾ രണ്ടും കൽപ്പിച്ചവളുടെ അടുത്തേക്ക് ചെന്നു. 🍀🍀🍀🍀🍀 തുടരും. (ബാക്കി വായിക്കാൻ ഫോളോ ചെയ്ത് ഒരു കമന്റ് ഇട്ടാൽ മതി ട്ടോ 🥰 )
See other profiles for amazing content