ഫോളോ
☘️ ֆӄ_ɮօֆֆ ☘️
@ishqishqishq
2,612
പോസ്റ്റുകള്‍
13,592
ഫോളോവേഴ്സ്
☘️ ֆӄ_ɮօֆֆ ☘️
2.3K കണ്ടവര്‍
#📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്.... വിധി തോറ്റുപോയ നിമിഷം; ആ കുരുന്നിന് കാവലായി സിനോജിന്റെ കൈകൾ! കണ്ണുചിമ്മി തുറക്കുന്ന വേഗതയിൽ ജീവിതം മാറിമറിയാൻ ഒരു നിമിഷം മതി. ഇന്ന് സോഷ്യൽ മീഡിയയിൽ നിങ്ങൾ കണ്ട ആ വീഡിയോ ഒരുപക്ഷേ ശ്വാസമടക്കി പിടിച്ചല്ലാതെ കണ്ടുതീർക്കാൻ കഴിയില്ല. റോഡിന്റെ ഒരു വശത്ത് നിന്നും അമ്മയെ കണ്ട് ഓട്ടോയിൽ നിന്നും ഇറങ്ങി മറുപുറത്തേക്ക് ഓടിയ ഒരു പിഞ്ചുകുഞ്ഞ്... കണ്മുന്നിൽ പാഞ്ഞുവരുന്ന കൂറ്റൻ ബസ്! അവിടെ വിധി നിശ്ചയിച്ചത് മറ്റൊന്നായിരുന്നുവെങ്കിൽ ഇന്ന് നമ്മൾ കേൾക്കുന്നത് വലിയൊരു ദുരന്തവാർത്തയാകുമായിരുന്നു. എന്നാൽ ആ കുഞ്ഞിന് മുന്നിൽ ദൈവത്തെപ്പോലെ സിനോജ് എന്ന ഡ്രൈവർ ഉണ്ടായിരുന്നു. തന്റെ മുന്നിലേക്ക് പെട്ടെന്ന് ചാടിയ കുഞ്ഞിനെ കണ്ട നിമിഷം, സിനോജ് എന്ന മനുഷ്യന്റെ മനസ്സാന്നിധ്യവും ഡ്രൈവിംഗ് വൈദഗ്ധ്യവും ഒന്നുമാത്രമാണ് ആ ജീവൻ തിരിച്ചുനൽകിയത്. ഒരു നിമിഷം പോലും പാഴാക്കാതെ ബസ് വലതുവശത്തേക്ക് വെട്ടിച്ച് ബ്രേക്ക് ചെയ്ത സിനോജിന്റെ ആ തീരുമാനം അത്ഭുതകരമായിരുന്നു. "എനിക്കും ഈ പ്രായത്തിലുള്ള രണ്ട് മക്കളുണ്ട്, ആ കുട്ടി ഓടി വരുന്നത് കണ്ടപ്പോൾ എന്റെ മക്കളെയാണ് ഓർമ്മ വന്നത്..." എന്ന് പറയുമ്പോൾ സിനോജിന്റെ വാക്കുകളിൽ ഇപ്പോഴും ആ നടുക്കം ബാക്കിയുണ്ട്. ആ സംഭവത്തിന് ശേഷം രണ്ട് ദിവസം വണ്ടിയോടിക്കാൻ പോലും കഴിയാത്ത വിധം മാനസികമായി തളർന്നുപോയ ഈ മനുഷ്യനാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. റോഡരികിൽ നിൽക്കുമ്പോഴും മക്കളുമായി യാത്ര ചെയ്യുമ്പോഴും മാതാപിതാക്കൾ പുലർത്തേണ്ട ജാഗ്രത എത്രത്തോളമാണെന്ന് ഈ വീഡിയോ നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ആ കുരുന്നിനെ രക്ഷിച്ച സിനോജിന് നമുക്ക് നൽകാം ഒരു വലിയ സല്യൂട്ട്! മരണത്തിന്റെ പാതയിൽ നിന്ന് ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സിനോജ്, നിങ്ങൾ ശരിക്കും ഒരു ഹീറോയാണ്! ❤️
☘️ ֆӄ_ɮօֆֆ ☘️
762 കണ്ടവര്‍
#🕊️ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം..... 1948 ജനുവരി 30 ആ ശവശരീരം നോക്കി ജവഹർലാൽ ചുമരും ചാരിയിരുന്നു. തെറ്റിയിരിക്കുന്ന കണ്ണട മനു നേരയാക്കി വച്ചു. ജീവിച്ചിരിക്കുമ്പാൾ സാധിക്കാത്ത പരിപൂർണതയിൽ. പുറത്ത് മുദ്രവാക്യങ്ങൾ മുഴങ്ങുന്നുണ്ട്. മിക്കവാറും ഗാന്ധി അമരനായിരിക്കുന്നു എന്നാകും. മരിച്ച ഗാന്ധിക്ക് ഭാഷയുടെ ചികിത്സ. വയറു നിറഞ്ഞ ഒരാൾ ബാക്കി വച്ച അപ്പക്കഷണം പോലെ ആ മൃതശരീരം കാണപ്പെട്ടു. ആരായിരിക്കും വയറുനിറഞ്ഞ അയാൾ? താൻ ? ജിന്ന? മൗണ്ട്ബാറ്റൺ? പാട്ടേൽ? റാഡ്ക്ലിഫ് ? അപ്പോഴുണ്ടായ രണ്ട് പുതിയ രാജ്യങ്ങൾ? നിമിഷങ്ങൾ ഉറമ്പുകളായി മാറിക്കൊണ്ടിരിക്കുന്നത് ജവഹർലാൽ കണ്ടു. അവ ആ അപ്പക്കഷണത്തെ വലിച്ച് കൊണ്ടു പോകാൻ പാടുപെടുന്നു. അതിലെന്താണ് അവശേഷിക്കുന്നത്? അഹിംസയുടെ മധുരം ? ചർക്ക നെയ്ത നാരുകൾ? സ്നേഹത്തിൻ്റെ ഡി.എൻ.എ? നവഖാലിയിലും ബീഹാറിലും ഒഴുകിയ ചോലച്ചാലുകളെ ആ അപ്പക്കഷണം വലിച്ചെടുത്തിരുന്നു. അതിൻ്റെ ഉപ്പിലാകണം ഉറുമ്പുകളുടെ രുചി ഗവേഷണം. അതോ ദില്ലിയിൽ ഒഴുകാനിരുന്ന ചോരക്കടലിനെ ഒറ്റയ്ക്ക് തടഞ്ഞ് നിർത്തിയ കയ്പൻ വീര്യത്തിലോ? കൊലയാളി ഹിന്ദുവെന്നറിഞ്ഞ ആശ്വാസത്തിൽ കസേരയിൽ മാത്രം ഇരുന്ന് ശീലിച്ച മൗണ്ട് ബാറ്റൻ അപ്പുറത്തെ ചുമര് ചാരി ഇരിയ്ക്കുന്നുണ്ട്. പത്തു മിനിറ്റ് മുമ്പ് സംസാരിച്ചിറങ്ങിപ്പോയ ആൾ മൃതശരീരത്തിൽ അടക്കം ചെയ്ത് തിരികെ വന്നത് വിശ്വസിക്കാനാകാതെ പട്ടേലും ആകാശവാണിക്കാർ മൈക്ക് ശരിയാക്കിക്കൊണ്ടിരുന്നു. പോലീസ് സ്‌റ്റേഷനിൽ കൊലയാളിയുടെ പ്രസ്താവന കോൺസ്റ്റബിൾ എഴുതിക്കൊണ്ടിരിക്കുന്നു ഒരു വഴിക്കണക്ക് ഇട്ടു തന്ന് അദ്ധ്യാപകൻ മരിച്ചിരിക്കുന്നു. ഇനി ഉത്തരം താൻ തന്നെ കണ്ടെത്തണം . എഴുപത്തെട്ട് വർഷം കൊണ്ട് ഭൂമി എഴുതിയ ഈ പുസ്തകം താൻ തന്നെ പ്രകാശനം ചെയ്യണം. ജവഹർലാൽ മൈക്ക് കൈയ്യിലെടുത്തു. താൻ പൊട്ടിക്കരയാൻ പോകുന്നു. മൈക്ക് അപ്പോൾ സ്വയം സംസാരിക്കാൻ തുടങ്ങി. ” ആ വെളിച്ചം അസ്തമിച്ചിരിക്കുന്നു. ”
See other profiles for amazing content