ഫോളോ
കൺമഷി
@kanmashikanmashi8
4,691
പോസ്റ്റുകള്‍
35,140
ഫോളോവേഴ്സ്
കൺമഷി
26.1K കണ്ടവര്‍
1 ദിവസം
#RIP 😢 മന്ത്രി അന്തരിച്ചു; അവധി പ്രഖ്യാപിച്ചു ചിത്രദുർഗ: കർണാടക മന്ത്രിയും നാല് തവണ എംഎൽഎയുമായ ഡി. സുധാകർ ഞായറാഴ്ച പുലർച്ചെ 3.15ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 65 കാരനായ അദ്ദേഹം മാസങ്ങളായി ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 2004 ൽ ചല്ലക്കെരെയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ അദ്ദേഹം ആദ്യമായി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. അതിർത്തി നിർണ്ണയത്തെത്തുടർന്ന് ചല്ലക്കെരെ പട്ടികവർഗക്കാർക്കായി സംവരണം ചെയ്തു. ഇതേത്തുടർന്ന് അദ്ദേഹം ഹിരിയൂരിലേക്ക് മാറി. പക്ഷേ കോൺഗ്രസ് അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചു. 2008 ൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം സാമൂഹികക്ഷേമ മന്ത്രിയുമായി. 2013 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് അദ്ദേഹം വീണ്ടും ജയിച്ചു. 2018 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പൂർണിമ ശ്രീനിവാസിനോട് അദ്ദേഹം പരാജയപ്പെട്ടു. 2023-ൽ കോൺഗ്രസിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്റ്റാറ്റിസ്റ്റിക്സ്, പ്ലാനിംഗ് മന്ത്രിയായി. ബംഗളൂരുവിലെ കൃഷ്ണ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കഴിഞ്ഞ രണ്ട് മാസമായി ശ്വസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു ഡി. സുധാകർ. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മെഡിക്കൽ ഡയറക്ടറാണ് മരണ വാർത്ത പുറത്തുവിട്ടത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ ഡി.സുധാകറിന് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
കൺമഷി
848 കണ്ടവര്‍
1 ദിവസം
#RIP 😢 മന്ത്രി അന്തരിച്ചു; അവധി പ്രഖ്യാപിച്ചു ചിത്രദുർഗ: കർണാടക മന്ത്രിയും നാല് തവണ എംഎൽഎയുമായ ഡി. സുധാകർ ഞായറാഴ്ച പുലർച്ചെ 3.15ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 65 കാരനായ അദ്ദേഹം മാസങ്ങളായി ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 2004 ൽ ചല്ലക്കെരെയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ അദ്ദേഹം ആദ്യമായി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. അതിർത്തി നിർണ്ണയത്തെത്തുടർന്ന് ചല്ലക്കെരെ പട്ടികവർഗക്കാർക്കായി സംവരണം ചെയ്തു. ഇതേത്തുടർന്ന് അദ്ദേഹം ഹിരിയൂരിലേക്ക് മാറി. പക്ഷേ കോൺഗ്രസ് അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചു. 2008 ൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം സാമൂഹികക്ഷേമ മന്ത്രിയുമായി. 2013 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് അദ്ദേഹം വീണ്ടും ജയിച്ചു. 2018 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പൂർണിമ ശ്രീനിവാസിനോട് അദ്ദേഹം പരാജയപ്പെട്ടു. 2023-ൽ കോൺഗ്രസിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്റ്റാറ്റിസ്റ്റിക്സ്, പ്ലാനിംഗ് മന്ത്രിയായി. ബംഗളൂരുവിലെ കൃഷ്ണ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കഴിഞ്ഞ രണ്ട് മാസമായി ശ്വസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു ഡി. സുധാകർ. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മെഡിക്കൽ ഡയറക്ടറാണ് മരണ വാർത്ത പുറത്തുവിട്ടത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ ഡി.സുധാകറിന് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
കൺമഷി
8.8K കണ്ടവര്‍
4 ദിവസം
#🔴 പ്രതിപക്ഷ നേതാവിന്റെ സഹായിയെ ക്രൂരമായി കൊന്നു! സംസ്ഥാനത്ത് ആക്രമണം! പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും ബിജെപി പാളയത്തിൽ സുവേന്ദു അധികാരിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് ചന്ദ്രനാഥ് രഥ് അറിയപ്പെട്ടിരുന്നത്. ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസിൽ വെടിയേറ്റു മരിച്ച 41-കാരനായ ചന്ദ്രനാഥിന്റെ ജീവിതം അവിശ്വസനീയമായ മാറ്റങ്ങളിലൂടെ കടന്നുപോയ ഒന്നായിരുന്നു. ഇന്ത്യൻ വ്യോമസേനയിലെ സേവനത്തിന് ശേഷം ബംഗാൾ പ്രതിപക്ഷ രാഷ്ട്രീയത്തിലെ നിർണ്ണായക സാന്നിധ്യമായി അദ്ദേഹം മാറുകയായിരുന്നു. പൂർവ്വാ മേദിനിപ്പൂരിലെ ചണ്ഡിപ്പൂർ സ്വദേശി ആയ ചന്ദ്രനാഥ് രഥ് സുവേന്ദു അധികാരിയുമായി വ്യക്തിപരമായും രാഷ്ട്രീയമായും ദീർഘകാലത്തെ ബന്ധം പുലർത്തിയിരുന്നു. രാമകൃഷ്ണ മിഷനിലെ വിദ്യാഭ്യാസ കാലം അദ്ദേഹത്തിന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു. ഒരു ഘട്ടത്തിൽ സന്യാസ ജീവിതത്തെക്കുറിച്ച് പോലും ചിന്തിച്ചിരുന്ന അദ്ദേഹം പിന്നീട് വ്യോമസേനയിൽ ചേരുകയും ഏകദേശം രണ്ട് പതിറ്റാണ്ടോളം രാജ്യം സേവിക്കുകയും ചെയ്തു. വ്യോമസേനയിൽ നിന്ന് വിരമിച്ച ശേഷം കോർപ്പറേറ്റ് മേഖലയിൽ കുറച്ചുകാലം പ്രവർത്തിച്ച ശേഷമാണ് ചന്ദ്രനാഥ് സജീവ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നത്. അദ്ദേഹത്തിന്റെ കുടുംബം മുൻപ് തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. അമ്മ ഹസി രഥ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പദവികൾ വഹിച്ചിരുന്നു. എന്നാൽ 2020-ൽ സുവേന്ദുവിനൊപ്പം കുടുംബം ബിജെപിയിലേക്ക് മാറി.