ഫോളോ
ninju
@ninju7248
22,199
പോസ്റ്റുകള്‍
61,583
ഫോളോവേഴ്സ്
ninju
765 കണ്ടവര്‍
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് ഭര്‍ത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയിലെത്തിയ മലയാളി വീട്ടമ്മ സൗദിയില്‍ അന്തരിച്ചു. ദമ്മാം: ഭര്ത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയില് എത്തിയ മലയാളി വീട്ടമ്മ സൗദിയില് ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശിനി കല്ലിക്കോട്ട് പുത്തന്വീട്ടില് മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. ജുബൈലില് ജോലി ചെയ്യുന്ന ഭര്ത്താവ് പ്രസാദ് ജനാര്ദ്ദനന്റെ അടുത്തേക്ക് 11 മാസം മുമ്പാണ് സന്ദര്ശക വിസയില് മഞ്ജു എത്തിയത്. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. താമസ സ്ഥലത്ത് നിന്നും അബോധാവസ്ഥയിലായ ഇവരെ റെഡ് ക്രസന്റ് ആംബുലന്സില് ജുബൈല് ജനറല് ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്ക്ക് ഇവര് നേരത്തെ ചികിത്സ തേടിയിരുന്നു. ജുബൈല് ജനറല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങല് പൂര്ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നിയമ നടപടികള് പ്രവാസി വെല്ഫെയര് ജുബൈല് ജനസേവന വിഭാഗം കണ്വീനര് സലിം ആലപ്പുഴയുടെ നേതൃത്വത്തില് ആണ് പുരോഗമിക്കുന്നത്. #📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്‌
ninju
931 കണ്ടവര്‍
#🥲 ഞെട്ടിച്ച് സ്വർണവില; റെക്കോർഡ് തകർത്തുള്ള പോക്ക്! കണ്ണീരിൽ ആഭരണപ്രേമികൾ കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന കുതിപ്പ്. ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും വര്‍ധിച്ചു. കേരളത്തില്‍ ഇന്നുവരെ ഒറ്റയടിക്ക് ഇത്രയും രൂപ വര്‍ധിച്ചിട്ടില്ല. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14190 രൂപയാണ് വില. പവന് 113520 രൂപയുമായി. ചരിത്ര വിലയിലാണ് സ്വര്‍ണ വില്‍പ്പന.
ninju
724 കണ്ടവര്‍
#🚨ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍ തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശില്‍പത്തിലെ സ്വർണപ്പാളികള്‍ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്. തന്റെ അനുമതിയില്ലാതെയാണ് വിഗ്രങ്ങള്‍ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും സന്നിധാനത്ത് വച്ച്‌ നവീകരിക്കാനാണ് താൻ അനുമതി നല്‍കിയതെന്നുമായിരുന്നു തന്ത്രി അന്ന് അന്വേഷണ സംഘത്തോട് പറഞ്ഞത്. പിന്നീട്, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് കണ്ഠരര് രാജീവര് ആണെന്ന മൊഴിയാണ് പത്മകുമാർ നല്‍കിയത്. ഈ മൊഴിയില്‍ ഇപ്പോഴും പത്മകുമാർ ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനാണ് തന്ത്രിയെ ചോദ്യം ചെയ്തത്. എന്നാല്‍ താനല്ല പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് എന്നായിരുന്നു തന്ത്രിയുടെ വാദം. അതേസമയം, ശബരിമല സ്വർണക്കൊള്ളയില്‍ ഇഡി കേസ് എടുത്തു. പിഎംഎല്‍എ നിയമപ്രകാരം ഇസിഐആ‍ർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആർ, അനുബന്ധ രേഖകള്‍, സാക്ഷി മൊഴികള്‍ എന്നിവ നേരത്തെ തന്നെ ഇഡിക്ക് കൈമാറിയിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് ഇഡിക്ക് രേഖകള്‍ കൈമാറാൻ ഉത്തരവിട്ടിരുന്നത്. എട്ടാം തിയതിയാണ് കേസ് എടുക്കാൻ ഡയറക്ടറേറ്റില്‍ നിന്നും അനുമതി ലഭിച്ചത്. നിലവില്‍ എസ്‌ഐടി കേസില്‍ പ്രതികള്‍ ആയവരെ എല്ലാം ഇഡി പ്രതികളാക്കും. സ്വത്ത് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ ആദ്യം തന്നെ പൂർത്തിയാക്കാനാണ് നീക്കം. കൊല്ലം കോടതിയില്‍ കസ്റ്റഡി അപേക്ഷ നാളെ തന്നെ നല്‍കാനാണ് നീക്കം. #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
ninju
722 കണ്ടവര്‍
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് മകളുടെ വിവാഹത്തിന് നാട്ടിലെത്തി,മോഷണക്കേസില്‍ ആളുമാറി ജയിലിലടച്ചു; പ്രവാസിക്ക് സര്‍ക്കാര്‍ നല്‍കേണ്ടത് 14 ലക്ഷം രൂപ.. കൊച്ചി :മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ മാലമോഷണക്കേസില്‍ ആളുമാറി അറസ്റ്റുചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പിഎം മനോജിന്റെ സുപ്രധാന ഉത്തരവ്. കണ്ണൂര്‍ തലശ്ശേരി സ്വദേശി വികെ താജുദ്ദിനും കുടുംബത്തിനുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഈ തുക താജുദ്ദിനെ ജയിലിലടച്ച കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐയായിരുന്ന പി ബിജു, എഎസ്‌ഐമാര്‍ ആയിരുന്ന യോഗേഷ്, ടി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരില്‍ നിന്ന് ഈടാകുന്നത് സർക്കാരിന് തീരുമാനിക്കാം. താജുദ്ദിനും കുടുംബവും അഡ്വ.ടി ആസഫലി വഴി ഫയല്‍ചെയ്ത ഹര്‍ജിയിലാണ് നടപടി. 10 ലക്ഷം രൂപ താജുദ്ദിനും ഒരു ലക്ഷം രൂപ വീതം ഭാര്യക്കും മൂന്ന് മക്കള്‍ക്കും നല്‍കാനാണ് ഉത്തരവ്. പൊലീസിന്റെ ഭഗത്തു നിന്ന് ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാത്ത നടപടിയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. #📈 ജില്ല അപ്ഡേറ്റ്സ്‌ #📰ബ്രേക്കിങ് ന്യൂസ്
ninju
810 കണ്ടവര്‍
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് പാലക്കാട് കൂറ്റനാട് വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം 🥲🥲
ninju
846 കണ്ടവര്‍
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് സര്‍വകാല റെക്കോഡിട്ട് കേരളത്തിലെ പുതുവത്സര 'അടിയോടടി' ഒറ്റ ദിവസം 105 കോടിയുടെ മദ്യം! റെക്കോഡിട്ട് കടവന്ത്ര ഔട്ട്ലെറ്റും, ഒരു കോടിയുടെ വില്‍പ്പന. കൊച്ചി :പുതുവത്സര മദ്യവില്‍പ്പനയില്‍ ബെവ്കോ ചരിത്രമെഴുതി. ഇത്തവണ 105 കോടിയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്. ഡിസംബർ 31 ന് 105.78 കോടി രൂപയുടെ വില്‍പ്പനയാണ് വിവിധ ഔട്ട്ലെറ്റുകളിലൂടെ സംസ്ഥാനത്ത് നടന്നത്. ബെവ്കോയുടെ ചരിത്രത്തിലെ സർവകാല റെക്കോഡാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ പുതുവത്സരാഘോഷത്തില്‍ 97.13 കോടി രൂപയുടെ വില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്. എട്ട് കോടിയോളം രൂപയാണ് ഇക്കുറി വില്‍പ്പനയിലുണ്ടായ വർധന. ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് (92.89 കോടി രൂപ) ഏറ്റവുമധികം വിറ്റഴിച്ചത്. 9.88 കോടി രൂപയുടെ ബിയർ വിറ്റഴിച്ചപ്പോള്‍ 1.58 കോടി രൂപയുടെ വിദേശ നിർമിത മദ്യവും 1.40 കോടി രൂപയുടെ വെനും വിറ്റഴിച്ചു. 5.95 ലക്ഷം രൂപയുടെ വിദേശ നിർമിത വൈനാണ് പുതുവത്സര തലേന്ന് വിറ്റഴിച്ചത്. #📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്‌
ninju
990 കണ്ടവര്‍
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു🥲 കൊച്ചി :മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം... പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാല്‍ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാല്‍ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച്‌ മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. മോഹന്‍ലാല്‍, സുചിത്ര, പ്രണവ് മോഹന്‍ലാല്‍, ആന്റണി പെരുമ്ബാവൂര്‍, മേജര്‍ രവി, സമീര്‍ ഹംസ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍.. 🥲🥲 #📈 ജില്ല അപ്ഡേറ്റ്സ്‌ #📰ബ്രേക്കിങ് ന്യൂസ്
ninju
1.2K കണ്ടവര്‍
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് പക്ഷിപ്പനി: നാളെ മുതല്‍ ഹോട്ടല്‍ ഭക്ഷണം ലഭിക്കില്ല; ഹോട്ടലുകള്‍ അടച്ചിടാൻ തീരുമാനം, പ്രതിഷേധം ആലപ്പുഴ ജില്ലയില്‍.. ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞതില്‍ പ്രതിഷേധിച്ച്‌ നാളെ (ഡിസംബർ 30) മുതല്‍ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകള്‍ അടച്ചിടും. കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികള്‍ ഇന്ന് ജില്ലാ കളക്ടറെ നേരില്‍ കണ്ട് സമര പ്രഖ്യാപന നോട്ടീസ് നല്‍കും. എന്നുവരെ ഹോട്ടലുകള്‍ അടച്ചുള്ള പ്രതിഷേധം തുടരുമെന്ന് വ്യക്തമല്ല. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ (FSSAI) ഹോട്ടലുകളില്‍ ചിക്കൻ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. എഫ്‌എസ്‌എസ്‌എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകള്‍ ആരോപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലായി 12 ഇടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ആലപ്പുഴയില്‍ മാത്രം 19811 പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കിയത്. നിലവില്‍ ജില്ലയില്‍ താറാവില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. #📈 ജില്ല അപ്ഡേറ്റ്സ്‌ #📰ബ്രേക്കിങ് ന്യൂസ്
See other profiles for amazing content