ഫോളോ
ninju
@ninju7248
22,209
പോസ്റ്റുകള്‍
61,582
ഫോളോവേഴ്സ്
ninju
629 കണ്ടവര്‍
AI indicator
ഇഷ്ടമില്ലാത്ത പാവയ്ക്ക വിഭവം എന്തിനുണ്ടാക്കി';പാവയ്ക്കയെ ചൊല്ലി തര്‍ക്കം, മദ്യപിച്ചെത്തിയ മകൻ അമ്മയെ കൊന്നു.. മുംബൈ: പാവയ്ക്ക കൊണ്ട് വിഭവമുണ്ടാക്കിയതിന് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയില്‍ മകൻ അമ്മയെ കൊലപ്പെടുത്തി. സുമിത്ര പെത്കുലെ എന്ന 65കാരിയായ വീട്ടമ്മയെയാണ് മദ്യപിച്ചെത്തിയ മകൻ ജഗദീഷ് പെത്കുലെ (37) മർദിച്ച്‌ കൊന്നത്. ജഗദീഷ് സ്ഥിരം മദ്യപിക്കുന്നതിനാല്‍ ഭാര്യ രണ്ട് മാസം മുമ്പ് വീടുവിട്ട് പോയിരുന്നു. ഇതിന് പിന്നാലെ അമ്മയ്‌ക്കൊപ്പം തറവാട് വീട്ടിലായിരുന്നു ജഗദീഷ് താമസിച്ചിരുന്നത്. സംഭവ ദിവസവും മദ്യപിച്ചെത്തിയ ജഗദീഷ്, അമ്മയുമായി വഴക്കുണ്ടാക്കി. തനിക്ക് പാവയ്ക്ക ഇഷ്ടമല്ലെന്നും എന്തിനാണ് ഇത് പാകം ചെയ്തതെന്നും ചോദിച്ചായിരുന്നു വഴക്ക്. വഴക്ക് കയ്യേറ്റത്തിലേക്ക് കടന്നതോടെ ജഗദീഷ് അമ്മയെ ക്രൂരമായി മർദിച്ചു. മകന്റെ മർദനമേറ്റ അമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം താൻ അമ്മയെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞെങ്കിലും മദ്യപിച്ച്‌ പറയുകയായിരിക്കുമെന്ന് കരുതി അവരെല്ലാം ആദ്യം അതിനെ അവഗണിച്ചു. എന്നാല്‍ സംശയം തോന്നിയ ചിലരാണ് പൊലീസില്‍ വിവരമറിയിച്ചത്. ശേഷം പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാവയ്ക്ക വിഭവവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികളും അന്വേഷണവും ആരംഭിച്ചതായും പൊലീസ് അറിയിച്ചു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ് #📹 ക്രൈം ഫയൽ
ninju
866 കണ്ടവര്‍
#💃🏻 ഇന്നും മൂക്കുകുത്തി വീണ് സ്വർണം; വാങ്ങാൻ തിരക്കുകൂട്ടി ആഭരണപ്രേമികൾ സംസ്ഥാനത്ത് സ്വർണവില ചൊവ്വാഴ്ചയും താഴേക്ക്. സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,200 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും ഇന്നുമായി ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 2,070 രൂപ.
ninju
680 കണ്ടവര്‍
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് വൈറല്‍ വീഡിയോയ്ക്ക് വേണ്ടി 'ഡെവിള്‍ ക്രാബി'നെ കറി വച്ച്‌ കഴിച്ചു, പിന്നാലെ 51 -കാരിക്ക് ദാരുണാന്ത്യം ഫിലിപ്പീൻസിലെ പലാവാൻ പ്രവിശ്യയിലെ തീരദേശ നഗരമായ പ്യൂർട്ടോ പ്രിൻസെസയിലെ തന്‍റെ വീടിനടുത്ത് ഒരു സമൂഹ മാധ്യമ ഉള്ളടക്ക വീഡിയോയുടെ ചിത്രീകരണത്തിനിടെയാണ് 51 -കാരിയായ എമ്മ അമിത് മനുഷ്യർക്ക് ഹാനീകരമായ വിഷമടങ്ങിയ കക്കയിറച്ചി കഴിച്ചതിനെ തുടർന്ന് മരിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു . വൈറല്‍ വീഡിയോ ഉള്ളടക്കം ഫെബ്രുവരി 4 -ന് ഒരു കണ്ടല്‍ക്കാടില്‍ അമിതും സുഹൃത്തുക്കളും കക്കയിറച്ചി വിളവെടുക്കുന്നതിനും തുടർന്ന് തേങ്ങാപ്പാലില്‍ കക്കയിറച്ചി പാകം ചെയ്യുന്നതിനും വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. വീഡിയോയില്‍, പാകം ചെയ്ത മറ്റ് കടല്‍ജീവികളോടൊപ്പം തയ്യാറാക്കിയ കടല്‍ ഭക്ഷണത്തില്‍ നിന്നും സ്റ്റൂ പോലെ തോന്നിക്കുന്ന ഒരു കടല്‍ ഒച്ചിനെ എമ്മ അമിത് ഭക്ഷിക്കുന്നത് കാണാം. ഭക്ഷണം കഴിച്ച്‌ ഏതാണ്ട് 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് തന്നെ എമ്മയ്ക്ക് ഗുരുതരമായ രോഗം പിടിപെട്ടു. ഉടനെ തന്നെഅടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് കൊണ്ടുപോകുന്നതിനിടെ അവർക്ക് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. #📳 വൈറൽ സ്റ്റോറീസ്
ninju
9.1K കണ്ടവര്‍
#😢 പിടഞ്ഞു മരിക്കുമ്പോഴും പീഡിപ്പിച്ചു, വശീകരിക്കാൻ ആഭിചാരക്രിയ; എല്ലാം CCTV-യിൽ മരിച്ച യുവതിയോട് കൊടുംക്രൂരത! പുതിയ കാമുകിയെ ചൊല്ലി തര്‍ക്കം; പിന്നാലെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചത് മൂന്ന് തവണ; കേരളം കേട്ടിട്ടില്ലാത്ത നെക്രോഫീലിയ! സിസിടിവിയില്‍ തെളിഞ്ഞത് വൈശാഖന്‍ എന്ന സൈക്കോയുടെ യഥാര്‍ത്ഥ മുഖം; മാളിക്കടവ് കൊലപാതകത്തില്‍ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍. കോഴിക്കോട് മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച ശേഷം യുവതി മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ തെളിവുകള്‍ പ്രതിയായ വൈശാഖന്റെ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക്‌ഷോപ്പിലെ സിസിടിവിയില്‍ നിന്ന് പൊലീസ് കണ്ടെത്തി.യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന പ്രതി, വര്‍ക്ഷോപ്പില്‍ വന്നില്ലെങ്കില്‍ അവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വൈശാഖന്‍ പൊലീസിനോട് പറഞ്ഞു. ബന്ധുകൂടിയായ യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയം പ്രതിക്കുണ്ടായിരുന്നു. ജനുവരി 24നാണ് ഒരുമിച്ച്‌ മരിക്കാമെന്ന് പറഞ്ഞ് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം പ്രതി വൈശാഖന്‍ യുവതിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച്‌ മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഉറക്കഗുളിക ചേര്‍ത്ത ശീതളപാനീയം യുവതിക്ക് നല്‍കി. ശേഷം തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകള്‍ തയ്യാറാക്കുകയും യുവതി കഴുത്തില്‍ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വര്‍ക്ഷോപ്പിലെ 3 മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളില്‍ യുവതിയെ കൊലപ്പെടുത്താന്‍ വൈശാഖന്‍ നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്നു പൊലീസ് പറഞ്ഞു. ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി കുടിപ്പിച്ച ശേഷം മര്‍ദിച്ചവശയാക്കി. കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി. പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് വൈശാഖന്‍ കൊലപാതകം ആസൂത്രണം ചെയ്തത്. മറ്റു പെണ്‍കുട്ടികളുടെയും ജീവിതം തകരാതിരിക്കാന്‍ സംഭവം പുറത്തറിയിക്കുമെന്ന് യുവതി രണ്ടു മാസം മുന്‍പ് വൈശാഖനോട് പറഞ്ഞിരുന്നു.
ninju
615 കണ്ടവര്‍
യുവതിയെ വശീകരിക്കാന്‍ ആഭിചാരക്രിയകള്‍; പിടഞ്ഞുമരിക്കുമ്പോഴും പീഡനം തുടര്‍ന്നു; എല്ലാം സിസിടിവിയില്‍ പതിഞ്ഞു കോഴിക്കോട്: മാളിക്കടവില്‍, ഒന്നിച്ച്‌ ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ യുവതിയെ, കഴുത്തില്‍ കുരുക്കിട്ട ശേഷം സ്റ്റൂള്‍ തട്ടിമറിച്ചു കൊലപ്പെടുത്തിയ ശേഷവും വൈശാഖന്‍ മൂന്നു തവണ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി വര്‍ക്ക് ഷോപ്പില്‍ വന്നില്ലെങ്കില്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വൈശാഖന്‍ പൊലീസിനോടു പറഞ്ഞു. യുവതിയെ വശീകരിക്കാന്‍ പ്രതി ആഭിചാരക്രിയകള്‍ നടത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ക്ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. യുവതി പിടഞ്ഞുമരിക്കുന്നതും വൈശാഖന്‍ പീഡിപ്പിക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. മരിച്ചെന്ന് ഉറപ്പായ ശേഷം കെട്ടഴിച്ച്‌ താഴെ കിടത്തി രണ്ട് തവണ പീഡിപ്പിച്ചു. വൈശാഖന്റെ പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. ഇതിനിടെ വശീകരണ ശ്രമത്തിന്റെ ഭാഗമായി ത്യശൂരിലും ആലപ്പുഴയിലും ആണ് ആഭിചാരക്രിയകള്‍ നടത്തിയത്. തുടര്‍ന്നും യുവതി അകന്ന് നില്‍ക്കാന്‍ തുടങ്ങിയതോടെ നഗ്‌നഫോട്ടോയുടെ കാര്യം പറഞ്ഞ് വര്‍ക് ഷോപ്പിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്ന് യുവതി ഡയറിയില്‍ കുറിക്കുകയും ചെയ്തിരുന്നു. യുവതിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം തിരിച്ചെത്തി സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. തുടക്കത്തില്‍തന്നെ ദുരൂഹത തോന്നിയതോടെ പൊലീസ് ഉടന്‍തന്നെ വര്‍ക്ഷോപ് സീല്‍ ചെയ്തതോടെയാണ് പ്രതിയുടെ നീക്കം പാളിയത്. തുടര്‍ന്ന് വൈശാഖനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകം തെളിയുകയായിരുന്നു. യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടും ആര്‍ക്കും സംശയത്തിന് ഇടനല്‍കാത്ത വിധമായിരുന്നു വൈശാഖന്റെ പെരുമാറ്റം. ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ നാട്ടുകാര്‍ക്കു സംശയങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പ്രതിയോടുള്ള വൈരാഗ്യം കൊണ്ട് യുവതി വൈശാഖന്റെ വര്‍ക് ഷോപ്പിലെത്തി ആത്മഹത്യ ചെയ്തതാകുമെന്നായിരുന്നു നാട്ടുകാരും കരുതിയത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ്
ninju
2.5K കണ്ടവര്‍
#😮 മുംബൈയിൽ വിമാനാപകടം ; അജിത് പവാർ കൊല്ലപ്പെട്ടു ബരാമതിയില്‍ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു, മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയില്‍ വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാർ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തത്. അപകടത്തില്‍ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു. ലാൻ്റിംഗിന് തൊട്ടുമുമ്പായിരുന്നു വിമാനം അപകടത്തില്‍ പെട്ടത്. രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളും പൈലറ്റും മരിച്ചു. വിമാനം അപകടത്തില്‍ പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല.
ninju
1.1K കണ്ടവര്‍
നാടിനെ നടുക്കി കുവൈത്ത് ജയിലിലെ തീപിടുത്തം: മരണം മൂന്നായി; വിടവാങ്ങി ധീരനായ ഉദ്യോഗസ്ഥൻ.. കുവൈത്ത് സിറ്റി: കുവൈത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കറക്ഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഉണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് സാദ് അല്‍-ഹാജ്രി മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടമരണത്തെ തുടർന്ന് മുഹമ്മദ് സാദ് അല്‍-ഹാജ്രി രക്തസാക്ഷിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. റിപ്പോർട്ടനുസരിച്ച്‌ ഇതോടെ മരണസംഖ്യ മൂന്നായി. തീപിടുത്തത്തെ തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥാനായ സൗദ് അല്‍-ഹംസാനും ഒരു ഈജിപ്ഷ്യൻ തൊഴിലാളിയും മരണപ്പെട്ടിരുന്നു. വാറന്റ് ഓഫീസർ മുഹമ്മദ് അല്‍-ഷറാഫും രണ്ട് ഈജിപ്ഷ്യൻ തൊഴിലാളികളും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്തരിച്ച അല്‍-ഹാജ്രിയുടെ വേർപാടില്‍ ആഭ്യന്തര മന്ത്രാലയം അപലപിച്ചു. കൂടാതെ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് ഉള്‍പ്പെടെയുള്ള മന്ത്രാലയ നേത്യത്വവും ഉദ്യോഗസ്ഥരും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ്
ninju
811 കണ്ടവര്‍
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് ഭര്‍ത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയിലെത്തിയ മലയാളി വീട്ടമ്മ സൗദിയില്‍ അന്തരിച്ചു. ദമ്മാം: ഭര്ത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയില് എത്തിയ മലയാളി വീട്ടമ്മ സൗദിയില് ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശിനി കല്ലിക്കോട്ട് പുത്തന്വീട്ടില് മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. ജുബൈലില് ജോലി ചെയ്യുന്ന ഭര്ത്താവ് പ്രസാദ് ജനാര്ദ്ദനന്റെ അടുത്തേക്ക് 11 മാസം മുമ്പാണ് സന്ദര്ശക വിസയില് മഞ്ജു എത്തിയത്. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. താമസ സ്ഥലത്ത് നിന്നും അബോധാവസ്ഥയിലായ ഇവരെ റെഡ് ക്രസന്റ് ആംബുലന്സില് ജുബൈല് ജനറല് ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്ക്ക് ഇവര് നേരത്തെ ചികിത്സ തേടിയിരുന്നു. ജുബൈല് ജനറല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങല് പൂര്ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നിയമ നടപടികള് പ്രവാസി വെല്ഫെയര് ജുബൈല് ജനസേവന വിഭാഗം കണ്വീനര് സലിം ആലപ്പുഴയുടെ നേതൃത്വത്തില് ആണ് പുരോഗമിക്കുന്നത്. #📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്‌
See other profiles for amazing content