ഫോളോ
ninju
@ninju7248
22,119
പോസ്റ്റുകള്‍
61,558
ഫോളോവേഴ്സ്
ninju
717 കണ്ടവര്‍
15 മണിക്കൂർ
യുഎസില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; സംഭവം പാര്‍ട്ട് ടൈം ജോലിക്കിടെ.. ഡെന്റല്‍ സർജറിയില്‍ ഉന്നത പഠനത്തിനായി യുഎസില്‍ എത്തിയ ചന്ദ്രശേഖർ ദല്ലാസിലെ ഗ്യാസ് സ്റ്റേഷനില്‍ പാർട് ടൈം ആയി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രിയിലാണ് തോക്കുധാരിയായ ഒരാള്‍ ഗ്യാസ് സ്റ്റേഷനിലെത്തി വെടിയുതിർത്തത്. 2023ലാണ് ചന്ദ്രശേഖർ ഹൈദരാബാദില്‍നിന്നും ഡെന്റല്‍ സർജറിയില്‍ ബിരുദം പൂർത്തിയാക്കി അമേരിക്കയിലേക്ക് ഉന്നത പഠനത്തിനായി എത്തിയത്. ആറ് മാസം മുൻപ് ഉന്നത പഠനം പൂർത്തിയായെങ്കിലും യുഎസില്‍ തന്നെ സ്ഥിരം ജോലിക്കായി ശ്രമിക്കുകയായിരുന്നു. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബം സർക്കാരിന്റെ സഹായം തേടി. ബിആർഎസ് എംഎല്‍എ സുധീർ റെഡ്ഡി, മുൻ മന്ത്രി ടി ഹരിഷ് റാവു എന്നിവർ ചന്ദ്രശേഖറിന്‍റെ ഹൈദരാബാദിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. #🔎 October 5 Updates #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #ചൂടുള്ള വാർത്തകൾ 👌👌👌
ninju
4.2K കണ്ടവര്‍
4 ദിവസം
#🔎 October 1 Updates ഏകാന്തത അവസാനിപ്പിക്കാൻ 75കാരൻ 35കാരിയെ വിവാഹം ചെയ്തു,.. ജൗൻപൂർ: ഏകാന്തത അവസാനിപ്പിക്കാൻ 75കാരൻ 35 കാരിയെ വിവാഹം ചെയ്തെങ്കിലും പിറ്റേ ദിവസം രാവിലെ മരിച്ചു. ഉത്തർപ്രദേശിലെ ജോൻപുരിലാണ് സംഭവം. സംഗ്രുറാം എന്ന വയോധികനാണ് ആദ്യരാത്രിയുടെ പിറ്റേന്ന് മരണത്തിന് കീഴടങ്ങിയത്. ജോൻപൂർ ജില്ലയിലെ കുച്ച്‌മുച്ച്‌ ഗ്രാമ വാസിയാണ് ഇയാള്‍. ഒരു വർഷം മുമ്ബ് ആദ്യ ഭാര്യയെ നഷ്ടപ്പെട്ട ആള്‍ അന്നുമുതല്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കുട്ടികളില്ലാത്തതിനാല്‍ കടുത്ത ഏകാന്തത അനുഭവിച്ചിരുന്നു. പിന്നീടാണ് രണ്ടാമത് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. പുനർവിവാഹം വേണ്ടെന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ ഉപദേശിച്ചെങ്കിലും അദ്ദേഹം മുന്നോട്ട് പോകാൻ തീരുമാനിച്ചു. സെപ്റ്റംബർ 29 തിങ്കളാഴ്ച, ജലാല്‍പൂർ പ്രദേശത്തെ താമസക്കാരിയായ 35 കാരിയായ മൻഭവതിയെ അദ്ദേഹം വിവാഹം കഴിച്ചു. ദമ്ബതികള്‍ വിവാഹം രജിസ്റ്റർ ചെയ്യുകയും പിന്നീട് ഒരു ക്ഷേത്രത്തില്‍ പരമ്ബരാഗത ആചാരങ്ങള്‍ നടത്തുകയും ചെയ്തു. ചടങ്ങിനുശേഷം സംസാരിച്ച മൻഭവതി, വീട്ടുകാര്യങ്ങള്‍ ഏറ്റെടുക്കുമെന്നും ജനിക്കുന്ന കുട്ടികളെ പരിപാലിക്കുമെന്നും ഭർത്താവ് ഉറപ്പുനല്‍കിയതായി പറഞ്ഞു. വിവാഹ രാത്രിയില്‍ ഇരുവരും ഏറെ നേരം സംസാരിച്ചുകൊണ്ടിരുന്നതായി അവർ പറഞ്ഞു. എന്നാല്‍, രാവിലെയോടെ, സംഗ്രുറാമിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മരണത്തില്‍ ചില ബന്ധുക്കള്‍ ദുരൂഹതയാരോപിച്ചു. ദില്ലിയില്‍ താമസിക്കുന്ന അനന്തരവൻമാർ ഉള്‍പ്പെടെയുള്ള മരിച്ചവരുടെ ബന്ധുക്കള്‍ ശവസംസ്കാര ചടങ്ങുകള്‍ നിർത്തിവച്ചു. ബന്ധുക്കള്‍ എല്ലാവരും എത്തിയതിന് ശേഷം മാത്രമേ ശവസംസ്കാരം നടത്താവൂ എന്ന് അവർ ആവശ്യപ്പെട്ടു.. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #ചൂടുള്ള വാർത്തകൾ 👌👌👌
ninju
799 കണ്ടവര്‍
5 ദിവസം
#🔎 September 30 Updates കരൂര്‍ ദുരന്തം; ടിവികെ നേതാവ് ജീവനൊടുക്കി, ഡിഎംകെ മുൻമന്ത്രിക്കെതിരെ ആരോപണം. വിഴുപ്പുറത്തെ ടിവികെ ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പൻ (50) ആണ് ആത്മഹത്യ ചെയ്തത് അയ്യപ്പൻ മുൻപ് വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. ദുരന്തവാർത്തകള്‍ കണ്ട് അയ്യപ്പൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. അയ്യപ്പന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കുറിപ്പില്‍ മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിക്കെതിരെ ആരോപണമുണ്ട്. സെന്തില്‍ ബാലാജിയുടെ സമ്മർദ്ദം കാരണം കരൂർ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് കുറിപ്പിലുള്ളത്. അയ്യപ്പന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കരൂരില്‍ നാല്പത്തിയൊന്നുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ ടിവികെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി നിർമല്‍ കുമാർ, കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതില്‍ മതിയഴകനെ ഇന്നലെ രാത്രിയോടെ അറസ്റ്റു ചെയ്തു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #ചൂടുള്ള വാർത്തകൾ 👌👌👌
ninju
828 കണ്ടവര്‍
8 ദിവസം
#🔎 September 27 Updates കോ‍ഴിക്കോട് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു: രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #ചൂടുള്ള വാർത്തകൾ 👌👌👌
ninju
3.2K കണ്ടവര്‍
10 ദിവസം
#😱 സ്വാമി ചൈതന്യാനന്ദക്കെതിരെ പീഡനപരാതിയുമായി വിദ്യാർഥികൾ ‘അനുസരിച്ചില്ലെങ്കിൽ നിന്നെ തോൽപിക്കും’– ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥിനിക്കു സ്വാമി ചൈതന്യാനന്ദ അയച്ച സന്ദേശങ്ങളിൽ ഒന്നാണിത്. വാട്സാപ്പിലൂടെയാണു സ്വാമി വിദ്യാർഥികളെ വിളിച്ചിരുന്നതും സന്ദേശങ്ങൾ അയച്ചിരുന്നതും. ആദ്യം സാമ്പത്തിക സഹായവും വിദേശയാത്രകളും വാഗ്ദാനം ചെയ്യും. വഴങ്ങിയില്ലെങ്കിൽ പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും തോൽപിക്കുമെന്നും ഭീഷണിപ്പെടുത്തും. സ്വാമിയുടെ ആജ്ഞാനുവർത്തികളായ വനിതാ വാർഡൻമാരും കുട്ടികളെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു. പതിവായി രാത്രി വളരെ വൈകിയാണു ചൈതന്യാനന്ദ പെൺകുട്ടികൾക്കു സന്ദേശമയയ്ക്കുകയും വിളിക്കുകയും ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. #ചൂടുള്ള വാർത്തകൾ 👌👌👌 #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
ninju
1.1K കണ്ടവര്‍
12 ദിവസം
#🤗 നന്ദി ലാലേട്ടാ, ഒരായിരം നന്ദി! മലയാളത്തിന്റെ അഭിമാനം വാനോളമുയർത്തി മോഹൻലാൽ റിയല്‍ ഒജി', ഇതിഹാസം! പ്രസംസിച്ച്‌ കേന്ദ്രമന്ത്രി; ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍ ന്യൂഡല്‍ഹി: മോഹൻലാലിനെ 'റിയല്‍ ഒജി' എന്നു വിശേഷിപ്പിച്ച്‌ കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വനി വൈഷ്ണവ്. ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണ വേദിയിലാണ് മന്ത്രിയുടെ പരാമർശം. മന്ത്രിയുടെ മലയാളത്തിലുള്ള പരാമർശത്തെ നിറ പുഞ്ചിരിയോടെയാണ് മോഹൻലാല്‍ സ്വീകരിച്ചത്. ആർപ്പുവിളികളോടെയാണ് മന്ത്രിയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്. 'താങ്കള്‍ ഒരു ഉഗ്രൻ ആക്ടർ ആണ്' എന്ന് മലയാളത്തില്‍ പറഞ്ഞായിരുന്നു മന്ത്രിയുടെ അഭിനന്ദനം. ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡ് പ്രധാനമന്ത്രി ദ്രൗപതി മുർമുവില്‍ നിന്ന് മോഹൻലാല്‍ ഏറ്റുവാങ്ങി. #ചൂടുള്ള വാർത്തകൾ 👌👌👌
ninju
1.5K കണ്ടവര്‍
12 ദിവസം
#😱 തീ പോലെ പൊള്ളി സ്വർണം! ഇന്നത്തെ വില ഇതാ ഒറ്റയടിക്ക് വര്‍ധിച്ചത് 920 രൂപ, 84,000ലേക്ക്; റെക്കോര്‍ഡ് ഭേദിച്ച്‌ കുതിപ്പ് പവന് 920 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. 83,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 115 രൂപയാണ് വര്‍ധിച്ചത്. 10,480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 680 രൂപയാണ് വര്‍ധിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. മൂന്നാഴ്ചക്കിടെ പവന് 6000 രൂപയിലധികമാണ് വര്‍ധിച്ചത്.
See other profiles for amazing content