കുംഭമേള വൈറൽ പെൺകുട്ടിക്ക് വിവാഹിതയാവുന്ന സമയത്ത് പ്രായപൂർത്തിയായിട്ടിരുന്നില്ലെന്ന് കണ്ടെത്തൽ. നാഷനൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ് (NCST) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
പെൺകുട്ടി ഗോത്രവിഭാഗത്തിൽ ഉൾപ്പെട്ടതാണെന്നും വിവാഹിതയാകുമ്പോൾ പ്രായപൂർത്തിയായിട്ടിരുന്നില്ലെന്നും കമ്മിഷൻ ചെയർമാൻ അന്തർ സിങ് ആര്യയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30 നാണു മൊണാലിസ ജനിച്ചത്. 2026 മാർച്ച് 11നാണു മൊണാലിസ വിവാഹിതയാകുന്നത്. ആ സമയം ഇവർക്ക് 18 വയസിൽ താഴെമാത്രമായിരുന്നു പ്രായമുണ്ടായിരുന്നത്. വ്യാജ ജനനസർട്ടിഫിക്കറ്റ് ഉപയോഗിച്ചതായും കണ്ടെത്തി. ഫെബ്രുവരി 11ന് തിരുവനന്തപുരത്തെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിലെ ശ്രീനാരായണഗുരു പ്രതിഷ്ഠയ്ക്കു മുന്നിലായിരുന്നു വിവാഹം.
കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തുന്നതിനു മുന്‍പ് രേഖകള്‍ പരിശോധിച്ചിരുന്നുവെന്ന് അരുമാനൂര്‍ നയിനാര്‍ ദേവക്ഷേത്രം സെക്രട്ടറി അജിത് കുമാര്‍ പറഞ്ഞു. ആധാര്‍ കാര്‍ഡും ജനനസര്‍ട്ടിഫിക്കറ്റും കണ്ടിരുന്നു. ഇക്കാര്യത്തില്‍ സംശയം ഒന്നും തോന്നിയിരുന്നില്ല. തമ്പാനൂര്‍ പൊലീസും രേഖകള്‍ പരിശോധിച്ചതാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും അജിത്കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് നാഷനല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സ് (NCST) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ക്ഷേത്രം സെക്രട്ടറിയുടെ പ്രതികരണം.
നേരത്തേ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മധ്യപ്രദേശ് എസ്സി,എസ്ടി കമ്മിഷന്‍ ക്ഷേത്രത്തില്‍ എത്തി തെളിവെടുപ്പു നടത്തിയിരുന്നു. വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ രേഖയായി നല്‍കിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍, വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ അപേക്ഷ, ക്ഷേത്രം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ ഇവര്‍ പരിശോധിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 11ന് അരുമാനൂര്‍ നയിനാര്‍ ദേവ ക്ഷേത്രത്തിലെ ശ്രീനാരായണഗുരു പ്രതിഷ്ഠയ്ക്കു മുന്നിലായിരുന്നു വിവാഹം.