💌വർണ്ണക്കടലാസ്💌
ഭാഗം 39
*അവസാന ഭാഗം*
രചന : ജിഫ്‌നി പൊന്മുണ്ടം.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സ്വയം നടക്കാൻ പോലും കഴിയാത്ത ഒരു വൃദ്ധയായ സ്ത്രീ അങ്ങോട്ട് ഗേറ്റ് കടന്ന് വന്നത്. ആ സ്ത്രീ അവർക്കടുത്തേക്ക് പതിയെ നടന്ന് വന്നു....
അവർ അടുത്തെത്തി തുടങ്ങിയതും നൂറയുടെ നാവ് ചലിച്ചു. ഭയത്താൽ കാലുകൾ വിറച്ചു.
"സൈനുമ്മ...." അവൾ പതിയെ മന്ത്രിച്ചു. തന്നെ ഇനിയും ദ്രോഹിക്കാനാവുമോ ഈ വരവ് അവൾ മനസ്സിലോർത്തു...
"ഉമ്മാ.." നാദി ഉമ്മാന്ന് പറഞ്ഞപ്പോഴാണ് മറ്റേല്ലാവർക്കും അത് സൈനബയാണെന്ന് മനസ്സിലായത്.ഒരു പർദയും വലിയ ഒരു മൊക്കെനയും.. മുഖമൊക്കെ ആകെ ചുക്കിച്ചുളഞ്ഞു നടക്കാൻ പോലും കഴിയാത്ത രൂപം.
"ഇനിയെന്തെങ്കിലും പ്രശ്നം ഉണ്ടാക്കാൻ വന്നതാണോ..."(കദീജ )
"ആ വരവ് കണ്ടിട്ട് പഴയ ഗൗരവവും പത്രാസും ഒന്നും തോന്നുന്നില്ല. മക്കളെ.. എങ്ങനെയായാലും നിങ്ങളെ വളർത്തിയ ഉമ്മയാണ്. അരുതാത്തതൊന്നും പറയണ്ട.. അവർ എന്തിന് വന്നതാണെന്ന് ചോദിച്ചു നോക്ക്."(പോക്കരാജി മരുമക്കൾക്ക് പറഞ്ഞു കൊടുത്തു.)
നാദി പതിയെ സൈനബയുടെ അടുത്തേക്ക് നടന്നു...
"മക്കൾ ജീവനോടെ ഉണ്ടോന്ന് അറിയാൻ വന്നതാണോ...ഉണ്ടെങ്കിൽ ഇനിയും ഉപദ്രവിക്കാൻ.." നാദിയുടെ വാക്കുകൾ രൂക്ഷമായി...
"നാദീ...." അല്ലു അവളെ വിളിച്ചു. തല കൊണ്ട് വേണ്ടാന്ന് കാണിച്ചു.
അപ്പോഴേക്കും മറ്റേല്ലാവരും അവർക്കടുത്തേക്ക് എത്തിയിരുന്നു.
"മോളെ... ഞാൻ... നൂറമോളെവിടെ... എനിക്ക്...."(സൈനബ )
"എന്തിനാ അവളെ... നിങ്ങൾക്ക് പണ്ടേ അവളെ കാണുന്നത് പറ്റില്ലായിരുന്നല്ലോ"(ആദി..)
"മോനെ എന്നോട് ക്ഷമിക്കോ... എന്റെ അറിവില്ലായ്മയാണ് എന്നെ കൊണ്ട് അങ്ങനെ ഒക്കെ ചെയ്യിപ്പിച്ചത്... എനിക്കവളോട് ചെയ്തതിന് ഒക്കെ മാപ്പ് പറയണം... അവളെ ഞാൻ വളർത്തിയതാണെങ്കിലും അവൾക്ക് അവളുടെ ഉമ്മയുടെ സ്വഭാവാമാണ്.. അത് കൊണ്ട് എന്നോട് ക്ഷമിക്കും അവൾ എനിക്ക് മാപ്പ് തരും..അവളോട് മാപ്പ് ചോദിച്ചില്ലെങ്കിൽ മരിച്ചു പോയാൽ ഖബറിൽ പോലും എനിക്ക് സ്വസ്ഥത ഉണ്ടാവില്ല മോനെ.."(സൈനബയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.)
"എനിക്കാരോടും ദേഷ്യമില്ല.. എന്നോട് ആരും മാപ്പ് ചോദിക്കേണ്ട..." ആയിഷയുടെ മറവിൽ പേടിച്ചു നിന്നിരുന്ന നൂറ മുന്നോട്ട് വന്നു കൊണ്ട് പറഞ്ഞു. അവളുടെ ഒക്കത്ത് ഇവാൻ മോനും ഉണ്ടായിരുന്നു..
"മോളെ...."(സൈനബ പതിയെ കൈകൾ അവളുടെ കവിളിലേക്ക് ഉയർത്തി. പതിയെ തലോടി....)
"നിങ്ങൾ കണ്ടോ അവളുടെ കയ്യിലുള്ള ഞങ്ങളുടെ കുഞ്ഞിനെ... കുട്ടികളുണ്ടാവില്ല എന്ന് പറഞ്ഞു നിങ്ങൾ ഞങ്ങളെ അകറ്റിയപ്പോൾ വിധി ഞങ്ങളെ ഒരുമിപ്പിച്ചു.ആ വിധി തന്നെ ഞങ്ങൾക്ക് ഒരു കുഞ്ഞിനേയും തന്നു. കുഞ്ഞുണ്ടാവില്ല എന്ന് പറഞ്ഞു എത്ര കുത്തി നോവിച്ചിട്ടുണ്ട് അവളെ... അവളുടെ ആ കണ്ണുനീരിന്റെയും പ്രാർത്ഥനയുടടേയും ഉത്തരമാണ് ഈ കുഞ്ഞ്.. നിങ്ങൾ ശരിക്കും കണ്ണ് തുറന്ന് നോക്ക്..." ആദി സങ്കടത്തോടേയും ദേഷ്യത്തോടെയും പറഞ്ഞു. അതും പറഞ്ഞു അവളെ കരയിപ്പിച്ച നിമിഷങ്ങളായിരുന്നു അന്നേരം അവന്റെ മനസ്സിൽ.
"മോനെ... അതും ഈ പാപി കള്ളം പറഞ്ഞതാ... നൂറമോൾക്ക് അങ്ങനത്തെ ഒരു കുഴപ്പവും ഇല്ല... എല്ലാം കൊണ്ടും പൂർണ്ണമായ ഒരു സ്ത്രീയാണ് അവൾ.. പക്ഷെ അവൾക്കൊരു നല്ല ജീവിതം കിട്ടാതിരിക്കാൻ വേണ്ടിയും എന്റെ മോൾക് നല്ലൊരു ജീവിതം കിട്ടാൻ വേണ്ടിയും ഞാൻ ചെയ്ത വലിയ ഒരു തെറ്റായിരുന്നു അന്ന് നിങ്ങളോട് അങ്ങനെ പറഞ്ഞത്.. ആ തെറ്റ് ഏറ്റ് പറയാനും മാപ്പ് ചോദിക്കാനും കൂടെ നാദി മോളോട് ഒരു കാര്യം പറയാൻ കൂടിയാണ് ഞാൻ വന്നത്."അവരുടെ വാക്കുകൾ ഇടക്കിടെ ഇടറുന്നുണ്ടായിരുന്നു.
സൈനബയുടെ വാക്കുകൾ എല്ലാവർക്കും വലിയ ഷോക്ക് നൽകിയിരുന്നു.. ഇത്രെയും ക്രൂരത ഇവരിലുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ആ ഷോക്കിൽ നിന്ന് തിരിച്ചു വരാൻ സമയമെടുത്ത്.
"എന്നോട് ഇനി എന്താ പറയാനുള്ളത്.."(നാദി )
"അത്... മോളെ..."(സൈനബ )
"എന്താണെങ്കിലും പറഞ്ഞോളൂ..."(നാദി )
"മോളോട് തനിഴേ "
"വേണ്ടാ... ഈ കുടുംബം കേൾക്കാവുന്നത് എന്നോട് പറഞ്ഞ മതി.. ഇവർ അറിയാൻ പാടില്ലാത്ത ഒരു രഹസ്യവും എനിക്ക് കേൾക്കണ്ട.."
"അത് മോളെ... അന്ന് ഇവർ നൂറയെ പെണ്ണ് കാണാൻ വന്നപ്പോ കാണിച്ച ഡോക്യൂമെന്റസ് ഒക്കെ നിന്റേതാണ്... വലിയ ഒരു സർജറി ചെയ്ത് യൂട്രസിന്റെ കുറവുകൾ ശരിയാക്കിയാൽ മാത്രമേ മോൾക് കുഞ്ഞുങ്ങൾ ഉണ്ടാകൂ... അതിന് വലിയ ഒരു തുക വേണം. ഈ ഉമ്മയെ കൊണ്ട് ഒരിക്കലും അതിന് സാധിക്കില്ല അതാ അത് മറച്ചു വെച്ചത്... ഇപ്പൊ ഞാൻ വന്നത് കഴിയുമെങ്കിൽ ആ സർജറി ചെയ്ത് ചികിത്സ തുടങ്ങണം... നിങ്ങൾ രണ്ട് പേരും മക്കളും കുടുംബവുമായി ജീവിക്കുന്നത് കാണാൻ ഞാൻ ജീവനോടെ ഇല്ലെങ്കിലും എന്റെ ആത്മാവ് എല്ലാം കണ്ട് സന്തോഷിക്കും."
എന്ന് പറഞ്ഞു സൈനബ പൊട്ടിക്കരഞ്ഞു... അവരിൽ നിന്ന് പുറം തിരിഞ്ഞു നടന്നു..സൈനബ പറഞ്ഞതൊന്നും അവർക്ക് പുതിയ അറിവായിരുന്നില്ല. ഇടക്കിടെയുള്ള വയർ വേദനക്ക് ഡോക്ടറെ കാണിച്ചപ്പോൾ നാദിയുടെ പ്രോബ്ലംസ് എല്ലാം ഡോക്ടർ പറഞ്ഞിട്ടുണ്ട്. അന്ന് തന്നെ അവർ ഊഹിച്ചതായിരുന്നു ആ റിസൾട്ട് എല്ലാം നാദിയുടെ ആകുമെന്ന്. തുടർന്ന് സർജറിക്ക് വേണ്ടി നല്ലൊരു ദിവസവും കണ്ട് വെച്ചിട്ടുണ്ട്
"സൈനുമ്മാ.....,"
നൂറ അവർക്കടുത്തേക്ക് ഓടി...
"ഉമ്മാ... നിങ്ങൾ ചെയ്തതിൽ എല്ലാം കുറ്റബോധം ഉണ്ടെങ്കിൽ നിങ്ങളുടെ ഉള്ളിലെ ചെകുത്താൻ മരിച്ചെന്നു ഞങ്ങൾ വിശ്വസിച്ചോട്ടെ..."
"മോളെ....മരണത്തെ കാത്ത് നിൽക്കുന്ന ഈ ഞാൻ ഇനി എന്ത് ചെയ്യാന മോളെ.... വയ്യ മോളെ... നിന്നോട് ചെയ്ത ദ്രോഹത്തിന് പടച്ചോൻ തന്ന ശിക്ഷ ബ്രെയിൻ ട്യൂമർ ആണ്.. ഇടക്കിടെയുള്ള തലവേദന മരണ വേദനയേക്കാൾ അപ്പുറമാണ്... ഒറ്റയടിക്ക് കൊല്ലതെ പടച്ചോൻ എന്നെ നരകിപ്പിച്ചു കൊല്ലുകയാണ് മോളെ..."
അവരുടെ കരച്ചിൽ കണ്ട് നിൽക്കാൻ നൂറക്കായില്ല. അവളവരെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു.
"ഇല്ലാ ഉമ്മാ നിങ്ങൾക്ക് ഒന്നും ഇല്ല.. ഒരു അനാഥയായ എന്നെ വളർത്തിയത് നിങ്ങളല്ലേ അതിനുള്ളത് നിങ്ങൾക്ക് നന്മയായി പടച്ചോൻ തരും. ചികിൽസിച്ചാൽ മാറാത്തതായി ഒന്നുമില്ല. ഉമ്മയെ ഇനി ഞാൻ എങ്ങോട്ടും വിടില്ല. എന്റെ കൂടെ നിർത്തി ഉമ്മയുടെ അസുഗം ഒക്കെ ഞാൻ മാറ്റി തരും. എന്നിട്ട് നമ്മൾ ഉമ്മയും മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാരും കൂടി സന്തോഷത്തോടെ ജീവിക്കും.."
"ഉപ്പാപ്പാ.... ഞാൻ അകത്തോട്ടു കൊണ്ട് പൊയ്ക്കോട്ടേ ഞങ്ങളുടെ ഉമ്മയെ..."
സൈനബയെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ പോക്കാരാജിക്ക് നേരെ തിരിഞ്ഞു നൂറ..
"ഇത് നിങ്ങളുടേ വീടല്ലേ... നിങ്ങളെ ഉമ്മയെ അല്ലാതെ ആരെയാ ഇവിടെ നിർത്തുക..."
ഉപ്പാപ്പയുടെ കൂടെ മറ്റുള്ളവരുടെയും സമ്മതം കിട്ടിയതോടെ നൂറ സൈനബയെ അകത്തേക്ക് കൊണ്ട് പോയി.
ഉമ്മയുടെ രോഗമറിഞ്ഞു കരയുന്ന നാദിയെ അല്ലു ചേർത്ത് പിടിച്ചു.
"ഇല്ലടി.. ഉമ്മാക്ക് ഒന്നും പറ്റില്ല. നമ്മൾ നല്ല ചികിത്സ നൽകും.. നീയും ചെല്ല്." എന്ന് പറഞ്ഞു.
അങ്ങനെ അന്നത്തെ ദിവസം മുഴുവൻ അവർ ഉമ്മയേയും മക്കളെയും ആരും ശല്യം ചെയ്തില്ല.അവരെ തനിഴേ വിടുകയായിരുന്നു ആ വീട്ടുകാർ.ചെയ്ത തെറ്റുകൾക്കെല്ലാം കരഞ്ഞു മാപ്പ് പറഞ്ഞു സൈനബ . മക്കളെല്ലാം ക്ഷമിക്കുകയും. ഉമ്മയും മക്കളും സ്നേഹത്തിന്റെ പുതിയൊരു ജീവിതം തുടങ്ങുകയും ചെയ്തു....
----------------------------------------------------------------
പിന്നീടങ്ങോട്ട് ആ കുടുംബത്തിലെ ഒരംഗമായി സൈനബയും.
സന്തോഷവും സങ്കടവും പരാതിയും പരിഭവവും നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ ആ കുടുംബം മുന്നോട്ട് സഞ്ചരിച്ചു.... നാദിക്ക് നല്ല ചികിത്സ നൽകി അവളിപ്പോൾ ഒരു പൂർണ്ണ ഗർഭണിയാണ്... ആമിമോൾക്കൊരു കൂടെപ്പിറപ്പ് കൂടി... നാദി ഗർഭണിയായതോടെ കദീജ നല്ലൊരു ഉമ്മയായി മാറി... ചെയ്തതിനൊക്കെ അവർക്കും കുറ്റബോധം ഉണ്ടായിരുന്നു...
പൂർണ്ണമാറ്റം ഇല്ലെങ്കിലും ചികിത്സയിലൂടെ സൈനബയും ഇപ്പോൾ സന്തോഷവതിയാണ്.
ജീവിതസാഹചര്യങ്ങൾ മാറിമറിയുമ്പോഴും സ്നേഹമെന്ന ആയുധം മുറുകെ പിടിച്ചവർ ജീവിതം ആസ്വദിക്കുന്നു ഇനിയുള്ള കാലം...
കൊട്ടും മേളവും ഒന്നുമില്ലാതെ ഈ അധ്യായം ഇവിടെ അവസാനിക്കുന്നു 🌹.
ഇത് വരെ കൂടെ നിന്നവർക്കെല്ലാം ഒത്തിരി നന്ദി. എന്റെ ഡെലിവറിയും റെസ്റ്റുമായി ഒരുപാട് വൈകിപ്പിച്ചെന്ന് അറിയാം... സോറി...പൂർണമായ അഭിപ്രായം പറയണേ... എന്റെ ജീവിത സാഹചര്യങ്ങൾ മാറിമറഞ്ഞതോടെ വിചാരിച്ച പോലെയല്ല കഥ മുന്നോട്ട് കൊണ്ട് പോയത്. എന്നാലും എന്റെ വായനക്കാർക്ക് വേണ്ടി നന്നാക്കി എഴുതാൻ ശ്രമിച്ചു.
ഇനിയൊരു കഥ എഴുതി തുടങ്ങുന്നുണ്ട്. In sha allah. അക്ഷരതാളുകൾ എന്നാ ആപ്പിൽ ഒരു മത്സരത്തിന് വേണ്ടി .. എല്ലാവരും ആ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അതിൽ സപ്പോർട്ട് ചെയ്യുമല്ലോ... മത്സരം മൂന്ന് മാസം നീണ്ടു നിൽക്കുന്നു അത് കഴിയാതെ മറ്റെവിടെയും ഷെയർ ചെയ്യാൻ കഴിയില്ല. *അഗ്നിമുനയിലെ പനിനീർപൂക്കൾ* എന്നാ പുതിയ കഥക്ക് നിങ്ങളുടെ പൂർണ്ണ സപ്പോർട്ട് വേണം.പഴയത് പോലേ ലാഗ് അടിപ്പിക്കാതെ ഇടവിട്ട ദിവസങ്ങളിൽ പോസ്റ്റ് ചെയ്യും. In sha allah. #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ