ഫോളോ
STORY BOARD
@storyboard_onlinestories
124
പോസ്റ്റുകള്‍
20,520
ഫോളോവേഴ്സ്
STORY BOARD
1 കണ്ടവര്‍
10 മിനിറ്റ്
*നീലാംബരം* ഭാഗം : 2 ✍️ Aysha Akbar താൻ വാങ്ങി കൊടുത്ത കളിപ്പാട്ടം കൊണ്ട് കളിക്കുന്നവളെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു കുളിര് തോന്നുന്നുണ്ട്... അവളെ തന്നെ നോക്കിയിരിക്കാൻ തോന്നുന്നത് പോലെ...... അവളുടെ അമ്മ ഇടയ്ക്കിടെ എഴുന്നേറ്റെങ്ങോ പോകുന്നുണ്ടായിരുന്നു..... നീല നിറത്തിലുള്ള സാരിയുടെ അറ്റം തന്റെ മുഖത്തേക്ക് പാറുമ്പോഴൊക്കെയും അവളെ താൻ തലയുയർത്തി യൊന്നു നോക്കും...... തിരികെ വരുമ്പോഴേക്കും ആ കണ്ണുകൾ കലങ്ങി മറിഞ്ഞിട്ടുണ്ടാവും...... ചുവന്ന കണ്ണുകളിൽ ഒരഗ്നി പുകയുന്നത് അവൻ കണ്ടിരുന്നു.... അപ്പോഴും ഇതൊന്നുമറിയാതെ ആ കുഞ്ഞി കൈകൾ തന്റെ കാലിൽ പതിയെ തോണ്ടി വിളിക്കുന്നുണ്ടാവും..... മോളെ പേരെന്താ....... അങ്ങനെ ഇടയ്ക്കിടെ അവൾ പോയി വരുന്നത് കൊണ്ട് തന്നെ തന്നോട് ഒന്ന് കൂടി ചേർന്നിരുന്ന ആ പെൺകുട്ടിയോട് താനത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു....... ആനന്ദി...... പേര് പോലെ അവളുടെ കണ്ണുകളിലും ആനന്ദത്തിന്റെ തിളക്കം..... നിരയോത്ത പല്ലുകൾ കാണിച്ചുള്ള അവളുടെ ചിരി യെന്തോ അവന്റെ ഹൃദയത്തിൽ പതിഞ്ഞു പോയി....... അവളുടെ ചൂണ്ടു വിരൽ അവന്റെ നെഞ്ചിലേക്ക് ചൂണ്ടി കണ്ണുകൾ കൊണ്ട് ആംഗ്യത്തോടെ ഏറെ ഭംഗിയായി എന്തോ ഒന്ന് ചോദിക്കുമ്പോൾ അത് തന്റെ പേര് ചോദിച്ചതാണെന്ന് മനസ്സിലാക്കാൻ അവനൊരു നിമിഷമെടുത്തു..... അവൻ ഒരു ശബ്ദത്തോടെ അവളെ നോക്കി ചിരിച്ചു..... അവളും നിറഞ്ഞൊന്ന് പുഞ്ചിരിച്ചു...... അഭി.......അഭിമന്യു... അവനത് പറഞ്ഞതും അഭി യെന്ന പേര് അവൾ ചുണ്ടുകൾ കൊണ്ടൊന്നു ഉരുവിടുന്നതും പിന്നേ നിറഞ്ഞൊന്ന് പുഞ്ചിരിക്കുന്നതുമെല്ലാം ഒരു ചിരിയോടെ അവൻ നോക്കിയിരുന്നു.... ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അറ്റത്ത് അവൾ എപ്പോഴോ തന്റെ മടിയിലേക്കെത്തിയിരുന്നു..... വാഷ് റൂമിൽ പോയി തിരിച്ചു വന്നവൾ തന്റെ മടിയിലിരിക്കുന്ന ആനന്ദിയെ കണ്ടൊരു നിമിഷമൊന്ന് ഞെട്ടിയത് പോലെ...... ആ കണ്ണുകളിൽ വേർതിരിച്ചറിയാനാവാത്ത എന്തോ ഒന്ന് തിളങ്ങുന്നുണ്ട്.... അവൾ തന്നെയും മടിയിലിരിക്കുന്ന ആനന്ദിയെയും നോക്കുമ്പോഴെന്തിനോ അവനൊരു പ്രയാസം തോന്നി...... അവൾ മോശമായി പ്രതികരിക്കുമോയെന്ന് ഭയന്നിരുന്ന സമയം അവൾ പതിയെ സീറ്റിലേക്കിരുന്നത് അവന്റെയുള്ളിൽ ഒരു ആശ്വാസം നൽകിയിരുന്നു....... പുറത്ത് നിന്നുള്ള കാറ്റ് മുഖത്തേക്ക് പതിച്ചപ്പോൾ ആനന്ദി അവന്റെ നെഞ്ചോട് ചേർന്നിരുന്നപ്പോഴാണ് വീണ്ടും അവന്റെ ശ്രദ്ധ അവളിലേക്ക് പതിഞ്ഞത്..... അവനാ മിനുസമേറിയ മുടിയിൽ ഏറെ വാത്സല്യത്തോടെ തലോടി.... ഇതാരാ അഭി....... തനിക്കൊരു ചായയും അവൾക്ക് പഴം പൊരിയും വാങ്ങി പേർസിൽ നിന്ന് പൈസയെടുത് അയാൾക്ക് കൊടുത്തപ്പോഴാണ് പഴം പൊരി കടിച്ചു കൊണ്ട് അവൾ പേർസിലുള്ള ഫോട്ടോയിലേക്ക് ചൂണ്ടിയത് ചോദിച്ചത്....... ഒരു നിമിഷം അഭി എന്നുള്ള അവളുടെ യാ വിളിയിൽ അവനൊന്നു ഞെട്ടിയിരുന്നു..... അത്ര മേൽ അടുപ്പമുണ്ടായിരുന്നാ വിളിക്ക്........ ഒരു പക്ഷെ വർഷങ്ങളായി വിളിച്ചു ശീലിച്ച ലാഖവമുണ്ടായിരുന്നതിന്...... ഒരു നിമിഷം തനിക്കെതിർ വശമായിരുന്നവളും ആ വിളിയിൽ തങ്ങളിലേക്ക് ഉറ്റ് നോക്കിയത് പോലെ..... പക്ഷെ അഭി അവളിലേക്ക് മുഖമുയർത്തിയില്ല.... പകരം ആനന്ദി യെ തന്നിലേക്ക് ചേർത്ത് പിടിച്ചു ആ പേഴ്സ് അവൾക്ക് മുന്നിലേക്ക് പിടിച്ചു.... ഇത് അമ്മ.... ഇത് ഏട്ടൻ...... ഇത്...... അഭി ഓരോരുത്തരെ യായി ചൂണ്ടി കാണിച്ചു കൊണ്ടവസാനം അവന്റെ ചിത്രത്തിൽ തൊട്ട് കൊണ്ട് ഒരു ചോദ്യത്തോടെ നിർത്തിയതും അവൾ മുഖം തിരിച്ചു അവനെ നോക്കി...... അവൻ കണ്ണുകൾ കൊണ്ട് ചോദ്യമെറിഞ്ഞു..... അഭി..... അവൾ പറയുന്നതോടൊപ്പം ചിരിയോടെ അവന്റെ കവിളിലൊന്ന് നുള്ളുക കൂടി ചെയ്തതും അവനെന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം തോന്നിയിരുന്നു......... അവൻ പോലുമറിയാതെ അവളുടെ കവിളിൽ അവന്റെ ചുണ്ടമർന്നിരുന്നു... ഇതെല്ലാം ശ്രദ്ധിച്ചെന്ന വണ്ണം തന്റെ മുമ്പിലിരിക്കുന്നവളെ കണ്ണുകൾ ഉയർത്താതെ തന്നെ അവന് കാണുന്നുണ്ടായിരുന്നു..... നേരം ഇരുട്ടി തുടങ്ങി..... ട്രെയിനിനുള്ളിലെ ലൈറ്റുകൾ തെളിഞ്ഞു..... പുറത്ത് മുഴുവനായും ഇരുട്ട് പടർന്നു....... തണുത്ത കാറ്റിൽ പാറി പറക്കുന്ന മിനുസമേറിയ അവളുടെ മുടിയിഴകൾ അവൻ ഒതുക്കി വെച്ചു കൊടുത്തു...... അത് വരെ ട്രെയിൻ യാത്ര തന്ന മുഷിച്ചിലെല്ലാം എങ്ങോ പോയ് മറഞ്ഞത് പോലെ...... ആദ്യം മുതൽക്കേ തങ്ങളെ വീക്ഷിച്ചു കൊണ്ടിരുന്ന അപ്പുറത്തെ സീറ്റിലിരിക്കുന്ന സർദാർജി യിൽ പോലും ഒരു പുഞ്ചിരി തളിർത്തിരുന്നു..... തലപ്പാവ് കുലുക്കി കൊണ്ടയാൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു...... പുതുതായി കയറിയവരൊന്നും അത്ര തങ്ങളെ ശ്രദ്ധിക്കുന്നില്ല..... കാരണം തങ്ങൾ സ്വന്തക്കാരാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും....... അഭിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു നിന്നു..... അപ്പോഴൊക്കെയും ആ നീലാംബരിയിലേക്ക് ഒന്ന് കൂടി നോക്കാൻ അവന് തോന്നിയെങ്കിലും ഒറ്റ നോട്ടത്തിൽ മനസ്സിൽ പതിഞ്ഞ ഗൗരവമേറിയ ആ മുഖവും തീക്ഷണമായ കണ്ണുകളും അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു...... അതിലേറെ ഇടക്കെപ്പോഴോ കലങ്ങി മറിഞ്ഞ ഇമകളിൽ അവന്റെ നെഞ്ചുലഞ്ഞു പോയിരുന്നു....... നീല നിറത്തിലുള്ള സാരിയുടെ അറ്റം ഒന്ന് കൂടി പാറി തന്നിലേക്ക് വീണപ്പോഴാണ് വീണ്ടും അവൾ അവിടെ നിന്നും എഴുന്നേറ്റ് പോകുന്നത് അവനറിഞ്ഞത്.... അപ്പോഴും അവൻ മുഖം അവളിലേക്ക് തിരിചിരുന്നില്ല..... അമ്മ എവിടെ അഭി...... കോട്ടു വാ യിട്ട് കൊണ്ടുള്ള ആനന്ദിയുടെ ചോദ്യത്തിൽ നിന്നാണ് അഭിയും അവളെ ഓർത്തത്....... അവൾ പോയിട്ടിപ്പോ ഒത്തിരി നേരമായിയെന്നത് തിരിച്ചറിയുമ്പോൾ എന്തിനോ ഒരു ഉൾ ഭയം തോന്നിയിരുന്നവന്....... അവൻ പെട്ടെന്ന് എഴുന്നേറ്റു..... മോളിവിടെയിരിക്ക്..... ഞാൻ പോയി നോക്കട്ടെ... അതും പറഞ്ഞു കൊണ്ട് അഭി വാഷ് റൂമിലേക്ക് പോകുമ്പോൾ അവൻ പോലുമറിയാതെ കാലുകൾക്ക് വേഗത കൂടുന്നുണ്ടായിരുന്നു..... ഒരു നിമിഷം അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് മുന്നറിയിപ്പ് തരും പോലെ...... വിചാരിച്ചത് പോലെ തന്നെ അവിടെ യുള്ള രണ്ട് ബാത്റൂമിന്റെ വാതിലുകൾ തുറന്നപ്പോഴും അവിടം ശൂന്യമായിരുന്നു..... അവനാകെ ക്കൂടി ഒരു വിറയൽ തോന്നി...... അവനാ ബോഗിയിലൂടെ ഓടുകയായിരുന്നു..... ഒരോരുത്തരിലൂടെയും അവന്റെ കണ്ണുകൾ നീങ്ങി........ നീല ക്കൽ മൂക്കുത്തിയുടെ തിളക്കത്തേ അവന്റെ കണ്ണുകൾ സസൂക്ഷ്മമം തിരഞ്ഞു.... നീല നിറത്തിലുള്ള സാരിയുടെ അറ്റം എവിടെയെങ്കിലും പാറി വീഴുന്നുണ്ടോ എന്നവന്റെ ഹൃദയം ചോദിച്ചു കൊണ്ടിരുന്നു... അവളുടെ മുഖം കൂടുതലായി മനസ്സിലില്ലെങ്കിൽ കൂടി ഏകദേശം അറിയാം.... അവനോരോരുത്തരോടും അവളെ കുറിച് ചോദിക്കുമ്പോൾ ആർക്കും ഒന്നും അറിയില്ലായിരുന്നു..... അവർ എപ്പോഴോ ഇറങ്ങി പോകുന്നത് കണ്ടല്ലോ..... സ്റ്റേഷൻ ഏതാണെന്ന് വ്യക്തമായി ഓർമയില്ല...... അവസാനം അല്പം ഉയരം കുറഞ് തടിച്ച ഒരാളാണ് അത് പറഞ്ഞത്.... ആകെ ക്കൂടി കൈകൾ കുഴയും പോലെ തോന്നിയവന്... ഒരു തരം മരവിച്ച അവസ്ഥ..... എന്തിനാണ് താനീങ്ങനെ കുഴയുന്നതെന്നതിന്റെ ഉത്തരം തന്നെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ആ കുഞ്ഞി കണ്ണുകളായിരുന്നു..... അവനൊരു തളർച്ചയോടെ ആ സീറ്റിലേക്കിരുന്നു..... കൈ രണ്ടും തലക്ക് കുത്തി വെച് അവനല്പം നേരം അങ്ങനെയിരുന്നു..... ഇത് ഇങ്ങനത്തെ പെണ്ണുങ്ങളുടെ സ്ഥിരം പരിപാടിയാ.... ഇത്ര നല്ലൊരു കൊച്ചിനെ ഇട്ടേച്ച് പോകാൻ ആ പെണ്ണിനെങ്ങനെ തോന്നി.... ഓഹ്.... അതിനെ കണ്ടാൽ പറയില്ലായിരുന്നു...... പല വിധ സംസാരങ്ങൾ നാല് പാട് നിന്നും കേൾക്കുമ്പോഴും അഭിക്ക് തലയുയർത്താൻ കഴിഞ്ഞിരുന്നില്ല.... ശ്വാസം തൊണ്ട ക്കുഴിയിൽ വന്ന് നിൽക്കുകയാണ്..... തന്റെ തിരച്ചിലിൽ നിന്നും ബോഗിയിലുള്ളവരെല്ലാം കാര്യം അറിഞ്ഞത് കൊണ്ട് തന്നെ എല്ലാവരും തനിക്ക് ചുറ്റും തടിച്ചു കൂടി നിന്നിരുന്നു......അവൻ പതിയെ തലയൊന്നുയർത്തി..... വിൻഡോ സീറ്റിൽ ചാരി ഇരിക്കുന്ന ആ കുഞ്ഞിനെ കണ്ടതും അവന്റെ ഉള്ളെന്തിനോ ഒന്ന് പിടച്ചു..... എല്ലാവരുടെയും സംസാരങ്ങളിൽ നിന്ന് എന്തൊക്കെയോ അവൾക്ക് മനസ്സിലായിട്ടുണ്ടെന്നത് സാരം...... ഇത് വരെ കണ്ട തിളക്കമെല്ലാം അവളിൽ നിന്നറ്റ് പോയിട്ടുണ്ട്.... ഇത്ര നേരം തന്നെ തണുപ്പിച്ച ആ മുഖം ആദ്യമായി തന്നെ ആകെ ചുട്ടെരിക്കുന്നത് പോലെ തോന്നിയവന്... സ്വന്തം കുഞ്ഞിനെ കളഞ്ഞിട്ട് പോകാൻ മാത്രം അധഃപതിച്ച ആ സ്ത്രീയോട് അവന് തീർത്താൽ തീരാത്ത കലി തോന്നിയിരുന്നു...... എന്തിന്റെ പേരിലായാലും ആരെന്നോ എന്തെന്നോ അറിയാത്ത ഒരുവന്റെ കയ്യിൽ ഒരു കുഞ്ഞിനെ ഏൽപ്പിച്ചു പോകുന്ന അവളൊരു അമ്മയാണോ...... ഓർക്കും തോറും അവന്റെ ഞെരമ്പുകൾ വലിഞ്ഞു മുറുകി.... പെട്ടെന്നാണ് അവന്റെ കണ്ണുകൾ അവളിരുന്നിടത്തായി കിടന്നിരുന്ന ബാഗിലേക്ക് തിരിഞ്ഞത്.... അവൻ പെട്ടെന്ന് എഴുന്നേറ്റ് കൊണ്ട് അതെടുത്തു....... അവന്നത് മുഴുവനായി തിരയുമ്പോൾ അതിൽ ആനന്ദിയുടേതല്ലാത്ത ഒന്നും തന്നെയുണ്ടായിരുന്നില്ല..... അപ്പൊ..... അപ്പൊ അവൾ മനഃപൂർവം കുഞ്ഞിനെ കളഞ്ഞ താണല്ലേ.... ഓർക്കും തോറും അവന് ദേഷ്യമോ സങ്കടമോ വന്നതെന്നറിയില്ല...... ശെരിക്കും..... ശെരിക്കും അവൾ നിന്റെ അമ്മ തന്നെയാണോ.... അവളോടുള്ള ദേഷ്യത്തോടെ അഭി ആനന്ദിയോടത് ചോദിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പി തുടങ്ങിയിരുന്നു.... നിന്നോടാ ചോദിച്ചത്...... മിണ്ടാതിരിക്കുന്ന വളെ കാൻകെ അഭിയുടെ ശബ്ദം ഒന്ന് കൂടി കനത്തിരുന്നു..... അവൾ അതേയെന്ന അർത്ഥത്തിൽ പതിയെ യൊന്നു തലയാട്ടി..... അഭിക്കപ്പോഴും ദേഷ്യം അടങ്ങുന്നില്ലായിരുന്നു..... ആനന്ദി..... പറ.... എവിടെയാ നിന്റെ വീട്.... നിന്റെ അച്ഛൻ....എവിടെയാ എല്ലാവരും...ആരൊക്കെയുണ്ട് വീട്ടിൽ.......എവിടെയാണെന്ന് പറ........ ഞാൻ അങ്ങോട്ട് കൊണ്ടാക്കി തരാം..... അഭി ഓരോറ്റ ശ്വാസത്തിൽ എല്ലാം കൂടി ചോദിച്ചു നിർത്തുമ്പോൾ ആ കണ്ണുകളിലെ ഭാവത്തിന് ഇത് വരെ കണ്ട അഭിയുടെ ഒരു സാമ്യവുമില്ലെന്നത് ആ കുഞ്ഞു മനസ്സിൽ വല്ലാത്ത മുറിവ് തീർത്തിരുന്നു....... അ...റിയില്ല.........ആനന്ദിക്കറിയില്ല വീട് എവിടെയാണെന്ന്...... അഭി എന്നെ തല്ലുമോ..... വിറച്ചു കൊണ്ടവളത് ചോദിച്ചാ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ അഭിയുടെ നെഞ്ചിൽ ഒരു കത്തി കുത്തി യിറക്കിയത് പോലെ തോന്നിയിരുന്നു..... അത് വരെ ഉണ്ടായിരുന്ന ദേഷ്യമെല്ലാം എങ്ങോട്ടാ ഒലിച്ചു പോയത് അവനറിഞ്ഞു.. ഇ...ല്ലാ.......അഭി... തല്ലില്ല..... അഭിയൊന്നും ചെയ്യില്ല........ കരയേണ്ട..... അവളുടെ തലയിലൊന്ന് കൈ വെച്ചു അതും പറഞ്ഞു കൊണ്ട് അഭി എതിർ വശത്തെ സീറ്റിലേക്കിരിക്കുമ്പോൾ എന്തിനോ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..... ചെറിയ കുട്ടിയല്ലേ.... അതിനു വീടൊന്നും അറിയുന്നുണ്ടാവില്ല..... അമ്മാ.... ഉൻ അപ്പാ എങ്കെ...... പല തരത്തിലുള്ള വാക്കുകളും പല ഭാഷയിൽ അവളോടുള്ള ചോദ്യങ്ങളുമെല്ലാം ആ ബോഗിയിൽ നിറഞ്ഞു നിൽക്കുമ്പോൾ അഭി ആ സീറ്റിലേക്ക് ചാരിയെങ്ങനെ കിടന്നു..... അവളാകെ ക്കൂടി കൂനി കൂടി വിറച്ചിരിക്കുകയാണ്...... ഹേ ഭായ് ....... ഇസ് ബച്ചേ കോ ആപ് പോലീസ് കേ ഹവാലെ കർ ദീജിയെ...... പലരും അഭിപ്രായങ്ങൾ പറയുന്ന കൂട്ടത്തിൽ തന്റെ അവസ്ഥ മനസ്സിലാക്കിയെന്ന വണ്ണം സംസാരിച്ചത് തലപ്പാവ് ധരിച്ച ആ മനുഷ്യനായിരുന്നു....... അത്ര നേരം കൊണ്ട് അയാൾക്ക് തന്റെ മേൽ വന്ന ആരാധനയുടെ ചുവയുണ്ടയായിരുന്നാ വാക്കുകൾക്ക്..... ശെരിയാണ്.... ഇനി അതാണ്‌ തനിക്ക് ചെയ്യാനുള്ളത്......... അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവനിറങ്ങാൻ നേരം സീറ്റിൽ കിടന്നിരുന്ന ബാഗ് കൂടി ആരോ അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തപ്പോഴാണ് അതിന്റെ പുറത്തെ അറയിൽ ഒരു പേപ്പർ ഉള്ളത് പോലെ അവന് തോന്നിയത് .... അത് തനിക്കുള്ളതാണെന്ന് മനസ്സ് പറഞ്ഞതും അവൻ പെട്ടെന്നത് എടുത്ത് നോക്കി....... ആനന്ദിയെ വിശ്വസിച്ചേൽപ്പിക്കുകയാണ്... മറ്റാർക്കും കൈ മാറാതെ കൂടെ നിർത്തുമെന്ന വിശ്വാസത്തോടെ..... അവളെ തേടി ഒരിക്കൽ ഞാൻ വരിക തന്നെ ചെയ്യും........ അവനത് വായിച്ചതും സിരകളിലൂടെ ദേഷ്യം ഇരച്ചു കയറി...... സ്വന്തം കുഞ്ഞിനെ അപരിചിതന് കൈ മാറാൻ മനസ്സുറപ്പുള്ള അവളുടെയൊരു എഴുത്ത് .... അവൻ ദേഷ്യത്തോടെ അത് ചുരുട്ടി കൊണ്ട് ബാഗിലേക്ക് തന്നെയിട്ടു..... ആ കടലാസ് പിടിച്ച അവന്റെ കൈകളിൽ നീലാംബര പ്പൂവിന്റെ നിർവികാരമായ ഒരു ഗന്ധം തങ്ങി നിൽപ്പുണ്ടായിരുന്നപ്പോൾ ..... (തുടരും) #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
STORY BOARD
1 കണ്ടവര്‍
12 മിനിറ്റ്
*കാശിയുടെ പെണ്ണ് 💐💐* പാർട്ട് 29 ✍️ ജിഫ്ന നിസാർ ❤‍🔥 പാതിരാത്രി വരെയും തന്നെ തിരിഞ്ഞ് നോക്കാത്ത ഉറക്കിനോട് കെറുവിച്ചു കൊണ്ടാണ് കാശി അത് വരെയുമിരുന്നത്. നെഞ്ചിൽ കാരണമില്ലാത്തൊരു ഭാരം വന്നു നിറയുന്നു. ഒട്ടും നല്ലതല്ലാത്ത എന്തോ ഒന്ന് തന്നെ തേടി വരുന്നത് പോലെ. അതിനിടയിൽ മിന്നി മാഞ്ഞു പോകുന്ന രാവിലെ കാർത്തുവുമായി ഉണ്ടായാ ആ റോമാൻസ് സീൻ. എല്ലാം കൂടി അന്നവന് ഉറങ്ങാതിരിക്കാനുള്ള കാരണമായി തീർന്നു. പെട്ടന്നവന്റെ ഫോൺ ബെല്ലടിച്ചു. കൈ നീട്ടി അതെടുത്തു നോക്കുമ്പോൾ കാർത്തിക എന്ന് കണ്ടതും വീണ്ടുമവന്റെ നെഞ്ചോന്നാളി. അതെടുക്കാതെ അതെ പിടപ്പോടെ തന്നെ കാശി ഫോണിൽ നോക്കിയിരുന്നു. ഈ പിശാചിന് ഉറക്കവുമില്ലേ.." അത് കട്ടായെന്ന് കണ്ടതും അവൻ പിറു പിറുത്തു. പക്ഷേ വീണ്ടും അതങ്ങനെ അവളുടെ പേരിൽ നിലവിളിച്ചു കൊണ്ടേയിരുന്നു. എടുത്തില്ലെങ്കിൽ ഇന്ന് ഉറങ്ങാതിരുന്നു വേണേലും അവൾ വിളിച്ചു കൊണ്ടിരിക്കും എന്നറിയാവുന്നത് കൊണ്ട് ആ പ്രാവശ്യം കാശി കോൾ എടുത്തു. "മൈ ഡിയർ കാശി നാഥൻ.. ഹാപ്പി ബർത്ത് ഡേയ്.." അലറി കൂവി ചെവി പൊട്ടിക്കും പോലുള്ള ആ പറച്ചിൽ. കാശി ഒരു നിമിഷം നിശ്ചലയായി ഇരുന്നു പോയി. താൻ ഓർത്തത് പോലുമില്ല.. മുടങ്ങാതെ ഏറ്റവും ആദ്യം ഇന്നേ ദിവസം തന്നെ വിഷ് ചെയ്യുന്നത് അവളുടെ പതിവാണ്. താനോ.. തനിക് ജന്മം തന്ന അമ്മയോ പോലും ഓർക്കാതെ കടന്ന് പോയാലും തന്റെ പിറന്നാളിന് കാർത്തുവിനെ പറ്റിക്കാൻ പറ്റില്ലെന്ന് അവനറിയാം. താങ്കൾ ഒരു താങ്ക്സ് തിരിച്ചു പറയുന്നത് പ്രതീക്ഷിക്കാവോ? " കുറുമ്പോടെയുള്ള ആ സ്വരം കേട്ടതും അവനു ചിരി വന്നു. "അല്ല.. ഈ പന്ത്രണ്ട് മണി വരെയും ഉറക്കം കളഞ്ഞിരുന്നു വിളിച്ചിട്ടിത് പറയുമ്പോൾ അത്രയെങ്കിലും നമ്മൾ ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ ന്റെ കാശി നാഥാ.." "നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ പന്ത്രണ്ട് മണി വരെയും ഉണർന്നിരുന്നു കൊണ്ടെന്നെ വിളിക്കാൻ..വിളിച്ചിട്ടങ്ങനെ കാറി കൂവി എന്റെ ചെവി പൊട്ടിച്ചത്തിനു ഞാനൊന്നും പറയുന്നില്ല എന്ന് കരുതി സമാധാനിക്ക്.." കട്ടിലിൽ ചാരി ഇരുന്നു കൊണ്ടവൻ ഗൗരവത്തോടെ തന്നെ ചോദിച്ചു. "കിട്ടണം.. എനിക്കിത് തന്നെ കിട്ടണം.എല്ലാ കൊല്ലവും ഇങ്ങനൊരു നട്ട പാതിരാക്ക് ചീഞ്ഞ ഡയലോഗ് മാത്രം തിരികെ കിട്ടിയിട്ടും ഞാൻ എന്റെ കടമ ചെയ്യുമ്പോൾ ഇങ്ങനെ തന്നെ കിട്ടണം.. നിങ്ങളോടൊക്കെ ദൈവം ചോദിക്കുമെടാ ദുഷ്ടൻ കാശിയേട്ടാ.." കാർത്തു എണ്ണി പൊറുക്കി പറയുന്നുണ്ട്. "ചോദിക്കട്ടെ.. അപ്പൊ ഞാൻ നല്ല വെടിപ്പായി പറഞ്ഞു കൊടുത്തോളം.. ഇപ്പൊ ഫോൺ വെച്ചിട്ട് പോയി കിടന്നുറങ്ങെടി.." അവൻ വീണ്ടും ഒച്ചയിട്ടു. 'യ്യോ വെക്കല്ലേ.. ഞാൻ പറഞ്ഞു തീർന്നില്ല.. " അവൻ കോൾ കട്ട് ചെയ്യുമെന്ന് കരുതി കാർത്തു പെട്ടന്ന് പറഞ്ഞു. "അതൊരിക്കലും തീരില്ല.." "ഹോ.. ഓരോ കാമുകൻമാർ ബർത്ത് ഡേയ് സ്പെഷ്യൽ വാങ്ങി കൊടുക്കുന്നത് കാണുമ്പോൾ കൊതിയാവും. എനിക്കൊരുത്തനുണ്ട്...." "അത് കാമുകന്മാരല്ലേ.. ഞാനെപ്പഴാടി നിന്റെ കാമുകനായത്.. ഏഹ്.." അവന് ദേഷ്യം വന്നു തുടങ്ങി. "എനിക്കിങ്ങോട്ട് കിട്ടിയില്ലേലും ഞാൻ അങ്ങോട്ട് തന്നു കഴിഞ്ഞു.. അതാ പിന്നെ സമാധാനം.." കാർത്തു ശബ്ദം കുറച്ചു കൊണ്ട് പറഞ്ഞത് കേട്ടെങ്കിലും അവളെന്താണ് ഉദ്ദേശിച്ചതെന്ന് അവനാദ്യം മനസ്സിലായില്ല. "കാശ്യേട്ടന് ഓർമയില്ലേ ഇന്ന് രാവിലെ.. അത്ര പെട്ടന്ന് മറന്നു പോയോ അത്..തത്കാലം അത് പിറന്നാൾ സമ്മാനമായി കൂട്ടിക്കോ കേട്ടോ.." അവളൊരു ചിരിയോടെ അത് കൂടി പറഞ്ഞതോടെ അവനിരുന്നു വിയർത്തു. ഡീ... "വെച്ചേക്കട്ടെ.. രാവിലെ വിളിക്കാം കേട്ടോ.." ഇനിയും നിന്നാ അവൻ വല്ലതും വിളിച്ചു പറയുമെന്ന് തോന്നിയതും കാർത്തു തന്നെ കോൾ കട്ട് ചെയ്തു. പല്ല് കടിച്ചു കൊണ്ടവൻ ഫോൺ തിരികെ കിടക്കയിലെക്കിട്ട് കൊണ്ട് വാതിൽ തുറന്നു കൊണ്ട് പുറത്തെക്കിറങ്ങി. നല്ല നിലാവുണ്ട് മുറ്റത്തൊക്കെ. ഉമ്മറത്തെ ഉഞ്ഞാലിൽ വന്നിരുന്നവനോടൊപ്പം എവിടെ നിന്നോ ഒരു തണുത്ത കാറ്റ് ഓടി വന്നു പൊതിഞ്ഞു. എന്നിട്ടും അവനുറക്കം വന്നില്ല. നേരത്തേ ഉള്ളിലുള്ള അസ്വസ്ഥ ഇപ്പോൾ ഒന്ന് കൂടി വർദ്ധിച്ചിരിക്കുന്നു.. അതവളെ കൊണ്ട് കിട്ടിയ ഗുണം.. ദേഷ്യത്തോടെ അവൻ കൈകൾ ചുരുട്ടി പിടിച്ചു.. 💜💜 അത് കൂടി ചേർത്തിട്ട് ബിബിൻ ഭവ്യയുടെ ഫോണിലെക്ക് വിളിക്കുന്നതിന്റെ എണ്ണം അമ്പതായി തീർന്നു. എന്നിട്ടും അവളെടുക്കുന്നില്ല. മനഃപൂർവം തന്നെ കുരങ്ങ് കളിപ്പിക്കുകയാണ്. അവൾക്കറിയാം താൻ വിളിക്കുമെന്ന്. ഒരുവേള അവളെ നേരിട്ട് വീട്ടിൽ പോയി രണ്ടു പൊട്ടിക്കണമെന്നാണ് അവന്റെ മനസ്സിൽ. പക്ഷേ പിന്നെ നേരിടാൻ പോകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് നന്നായി അറിയാമായിരുന്നത് കൊണ്ട് മാത്രം അവനാ ശ്രമം ഉപേക്ഷിച്ചു കളഞ്ഞതാണ്. തുടരെ തുടരെ അവളെ വിളിക്കുമ്പോഴും അവളയച്ച ആ വിഡിയോ.. തന്നെ എല്ലാ അർഥത്തിലും പൂട്ടി കളയാവുന്ന ഒന്ന്. അതിലൊന്നും അവളുടെ മുഖമില്ല എന്നതാണ് അവനെ ഏറെ ഞെട്ടിച്ചത്. അതിനർത്ഥം അവളെല്ലാം മുൻകൂട്ടി കണ്ടു കൊണ്ട് തന്നെയാണ് തന്റെ കൂടെ കൂടിയത് എന്ന് തന്നെയാണ്. അതിനേക്കാൾ ഇത്രയും പെർഫെക്ട് ആയിട്ട് ഇങ്ങനൊരു വിഡിയോ എടുക്കണമെങ്കിൽ അവളത്ര നിസ്സാരകാരിയുമല്ല. ത്താൻ പൂർണ്ണമായും അവളുടെ വലയിൽ പെട്ടിരിക്കുന്നു എന്നുള്ള വസ്തുത ബിബിനെ വല്ലാതെ വെപ്രാളപ്പെടുത്തി. ഇനിയിപ്പോ ഒരു രക്ഷ മാത്രം.. അവൾ ചോദിക്കുന്നത് കൊടുത്തു കൊണ്ട് അവളെ പൂർണ്ണമായും ഒഴിച്ച് വിടുക. അപ്പോഴും രക്ഷപ്പെട്ടു എന്ന് ഉറപ്പൊന്നും പറയാൻ പറ്റില്ല. തെളിവുകൾ എല്ലാം നശിപ്പിച്ചു കളഞ്ഞെന്ന് ആണയിട്ട് പറഞ്ഞാലും അവർക്ക് വീണ്ടും കാശിനു ആവിശ്യം കൂടുന്ന പക്ഷം അത് വീണ്ടും കുത്തി പൊങ്ങി വരാനും സാധ്യത കൂടുതലാണ്. ഇവള്മാർക്കൊക്കെ ഇതിപ്പോ ഒരു ബിസിനസ് ആണല്ലോ. ലാഭം പലവിധ മല്ലേ. കാശ്.. പേര്.. പ്രശസ്തി.. പിന്നെ.. എല്ലാം കൂടി ഓർത്തിട്ട് ബിബിൻ നിന്ന് പൊരിഞ്ഞു. ഇത് വരെയും കളിച്ചത് പോലല്ല.. ഇവൾ തന്നേക്കാൾ നന്നായി കളി അറിയാവുന്നവൾ ആണെന്ന് സ്ഥിതീകരിച്ച നിലയിൽ ഇനി കീഴടങി കൊടുക്കുന്നതാണ് തനിക്കെന്ത് കൊണ്ടും നല്ലത്. ബിബിൻ വീണ്ടും പരവേശത്തോടെ ഭവ്യയുടെ നമ്പറിൽ വിളിച്ചു നോക്കി. വീട്ടിൽ പോലും പോകാതെ അവനാ കാറിൽ തന്നെയാണ് അപ്പോഴും. ഗുഡ് ഈവനിംഗ് ബിബി സർ.. " ഉന്മേഷം നിറഞ്ഞ ഭവ്യയുടെ രൂപവും സ്വരവും അയാളിലേക്ക് ഒഴുകി വന്നു. "നീയെന്നെ.. ചതിച്ചു.. അല്ലേടി.." ബിബിന്റെ പല്ലിനിടയിൽ കിടന്നു കൊണ്ടാ വാക്കുകൾ ചതഞരഞ്ഞു പോയിരിക്കുന്നു. ഭവ്യക്ക് പക്ഷേ ഭാവമാറ്റം ഒന്നുമില്ല. കയ്യിലൊരു കപ്പ് കാപ്പിയുമായി അവൾ ചിരിയോടെ അവനെ നോക്കി. കുളിയെല്ലാം കഴിഞ്ഞു അവൾക്കൊരു കുഴപ്പവുമില്ല എന്നുള്ള മട്ടിലുള്ള ആ ഇരിപ്പ്. മുൻപ് തോന്നിയത് പോലല്ല..ആ പ്രണയവും കാമവും അൽപ്പം പോലും ബാക്കിയില്ലാത്ത പോലെ അവനിൽ നിന്നും വറ്റി വരണ്ട് പോയിരിക്കുന്നു. ഒറ്റയടിക്ക് കൊന്ന് കളയാനാണ് ബിബിക്കപ്പോൾ തോന്നിയത്. "സോറി സർ.. എന്നെങ്കിലും സർ എന്നെ കറി വേപ്പില പോലെ ഒഴിവാക്കി കളയുമെന്ന് എനിക്കറിയാം. അതിന് മുന്നേ എന്റെ ഭാഗം എനിക്ക് സേഫ് ആക്കണ്ടേ.. ഞാനത് ചെയ്തു.. അത്രയുമേ ഒള്ളു.." തീർത്തും നിസ്സാരമാക്കി കൊണ്ടുള്ള ആ വർത്താനം. ബിബിക്കാ ഫോൺ എറിഞ്ഞുടക്കാൻ പോലും തോന്നി. പക്ഷേ അത് കൊണ്ടൊന്നും അവളെ തോൽപ്പിക്കാൻ കഴിയില്ലെന്ന് അവനാ നിമിഷം പൂർണ്ണമായും മനസ്സിലായി. ബുദ്ധി പൂർവ്വം ഈ അവസരം വിനിയോഗിചില്ലേൽ താൻ കൂടുതൽ പ്രതിസന്ധിയിൽ പെട്ടു പോകുമെന്നും അവൻ അവനെ തന്നെ പറഞ്ഞു പഠിപ്പിച്ചു. "നിന്നെ ഉപേക്ഷിച്ചു കളയും എന്നാണോ ഭവ്യ ഞാൻ.. പറഞ്ഞത്. " അവൻ ശാന്തമായി ചോദിച്ചു. "അല്ലേ.." വല്ലാത്തൊരു പുച്ഛം നിറഞ്ഞ അവളുടെ ചോദ്യം.. നോട്ടം. ആത്മ നിയന്ത്രണം തരണേ കർത്താവേ ന്ന് നന്നായി പ്രാർത്ഥന നടത്തിയിട്ടാണ് ബിബി പിന്നെ അവളോട് സംസാരിക്കാൻ ശ്രമിച്ചത്... "നീ അതങ്ങനെ മനസ്സിലാക്കി. അതാണ് കാര്യം.." "ആണോ.. സോറി കേട്ടോ.. എന്റെ മിസ്റ്റെക് ആണല്ലേ.. എനിക്കപ്പഴേ തോന്നി. സാറിനു അത്ര പെട്ടന്നൊന്നും എന്നെ ഒഴിവാക്കി പോകാൻ പറ്റില്ലെന്ന്.. അത് പോലല്ലേ ഞാൻ സാറിനെ.." എന്നും അവൻ ചെയ്യാറുള്ളത് പോലൊരു വഷളൻ ചിരിയോടെ ഭവ്യ താടി ഉഴിഞ്ഞു കൊണ്ട് പറയുമ്പോൾ ബിബി അവളെ പകച്ചു നോക്കി. "ഇനി.. ഇനിയെപ്പഴാ നമ്മൾ കാണുന്നെ.." തന്റെ ഉള്ള് അവളറിയാതിരിക്കാൻ ബിബി നന്നായി പാട് പെട്ടു. "ഇനിയിപ്പോ പെട്ടന്നൊരു കൂടി കാഴ്ച നടക്കില്ല സാറേ.." അവളൽപ്പം താളത്തിൽ പറഞ്ഞു. "അതെന്താ..?" "അതങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. എന്റെ കയ്യിൽ സാറിന്റെ കുറച്ചു നൂഡ് ഫോട്ടോസും വീഡിയോസും ഉണ്ടെന്ന് സാറിന് വ്യക്തമായ സ്ഥിതിക്ക് ഇനി പെട്ടന്നൊരു കൂടി കാഴ്ചക്ക് ഞാൻ റെഡിയാവുന്നത് വിഡ്ഢിത്തമല്ലേ സാറേ.. ഭവ്യ പൊട്ടിയല്ലല്ലോ.. മിടുക്കി ആണെന്ന് സർ തന്നെ പലവട്ടം പറഞ്ഞിട്ടില്ലേ.. എഹ്.." അവളൊരു പൊട്ടി ചിരിയോടെ അത് കൂടി പറഞ്ഞതോടെ അവൻ കൂടുതൽ വിറച്ചു പോയി. "നിന്നെ കൊണ്ട് പോകാൻ എനിക്ക് നിന്റെ സമ്മതമൊന്നും വേണ്ടടി മോളെ.ഞാനൊന്ന് വിരൽ ഞൊടിച്ച കൂടെ വരുന്നവളല്ലേ നീ.." ദേഷ്യം കൊണ്ട് ബിബിയുടെ കൈ വിട്ടു പോകുന്നുണ്ട്. "അതേ.. അങ്ങനെ തന്നെ ആയിരുന്നു. അതിന് എനിക്കൊരു ലക്ഷ്യം ഉണ്ടായിരുന്നു. അത് നടന്നു കഴിഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോ.. ഞാൻ വിരൽ ഞൊടിക്കും..സർ വരും.. അതാണ്‌ നിയമം.." അന്ന് വരെയും താൻ കണ്ട ആളല്ല അവളിപ്പോഴെന്ന് ബിബിക്ക് തോന്നി. "അപ്പൊ സർ ഫോൺ വെച്ചിട്ട് പോകാൻ നോക്ക്.. എനിക്കൊന്നു കിടക്കണം. നല്ല ക്ഷീണം.. അത് പോലല്ലേ.. സാറിന്ന്.." വീണ്ടും അവളിലേക്കാ വഷളൻ ചിരി പാഞ്ഞു വരുന്നു. ബിബി അസ്വസ്ഥതയോടെ മുഖം തിരിച്ച അതേ നിമിഷം തന്നെ ഭവ്യ കോൾ കട്ട് ചെയ്യുകയും ചെയ്തു. ❤‍🔥❤‍🔥 സത്യത്തിൽ നീയവനെ മനഃപൂർവം വെള്ളം ഒഴിച്ച് വീഴ്ത്തി കളഞ്ഞതല്ലേ ഡീ.. " വിഷ്ണുവിന്റെ ക്രൂരത നിറഞ്ഞ ചോദ്യം. പകൽ നടത്തിയ ക്രോസ് വിസ്താരാത്തിനു ശേഷം രാത്രി ഇങ്ങനൊരു കലാപരിപാടി കൂടി നേരിടേണ്ടി വരുമെന്ന് ഗായത്രിക്കുറപ്പുണ്ടായിരുന്നു. വെള്ളം ശ്രദ്ധിക്കാതെ കൊണ്ട് പോയി ഉല്ലാസിനെ വീഴ്ത്തി കളഞ്ഞു എന്നായിരുന്നു പകലുള്ള മെയിൻ ആരോപണം. അപ്പോൾ കിട്ടിയ ശിക്ഷയും അതിനുള്ളതായിരുന്നു. ഇപ്പോഴത് മനഃപൂർവം അവനെ വീഴ്ത്തി എന്നുള്ളതിലേക്ക് പരിണാമം സംഭവിച്ചു കഴിഞ്ഞു. അതിനുള്ള ശിക്ഷ ഇനി വേറെ ഏറ്റു വാങ്ങണം. എങ്കിലും അവൾക്കൊരു സമാധാനമുണ്ടായിരുന്നു. ഇത് വരെയും ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ ഏറ്റു വാങ്ങി. ഇന്നിപ്പോൾ ചെയ്തത് തന്നെയാണ്. അതിനും അപ്പുറമുള്ള യാഥാർഥ്യം ആരും അറിഞ്ഞിട്ടില്ല. താനും പറഞ്ഞില്ല. പറയുന്നില്ല. ഇനിയങ്ങോട്ട് ഇങ്ങനെ മതി.. വിഷ്ണുവിന്റെ അക്രമണം പതിയെ ശക്തി പ്രാപിച്ചു വന്നിരുന്നു. ആശ്രയിക്കാൻ ആരുമില്ലാത്തൊരു പെണ്ണിനെ അപമാനത്തിന്റെ ചീഞ്ഞ ചതുപ്പിലേക്ക് ചവിട്ടി താഴ്ത്തി അവിടെ അവൾക്കൊപ്പം യാതൊരു ഉളുപ്പുമിലാതെ രമിക്കുന്നവന്റെ പേര്.. ഭർത്താവ്.. സംരക്ഷണം കൊടുക്കേണ്ടവൻ! തുടരും.. സംരക്ഷണം തന്നില്ലേലും സമാധാനം തന്നാൽ മതിയെന്ന് തോന്നി പോകും ചിലവന്മാരുടെ കാട്ടി കൂട്ടൽ കാണുമ്പോൾ 😬 എപ്പഴും പറയുന്നത് തന്നെ.. ഇപ്പഴും പറയാൻ.. റിവ്യൂ ഇട്ടിട്ട് പോകൂ.. അങ്ങനെ ഒന്നെന്നെ ചേർത്ത് പിടിക്കൂ.. എനിക്കത് അത്യാവശ്യമാണ് പരട്ടകളെ.. സ്നേഹത്തോടെ jif #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
STORY BOARD
364 കണ്ടവര്‍
1 മണിക്കൂർ
*നെഞ്ചോരം നി മാത്രം 💞* ഭാഗം : 33 ✍️ ഇമ്മു പതിവ് പോലെ തന്നെ അന്നത്തെ രാവും പുലരിയിലേക്ക് വഴി മാറി... ആമി അമ്മു പകർന്നു കൊടുത്ത ധൈര്യത്തിൽ കോളേജിൽ പോകാനായി റെഡി ആയി.കാശി അപ്പോൾ ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങുന്നതേയുള്ളൂ.അവൾ ബാഗിൽ ബുക്ക്‌ എടുത്ത് വെച്ച് ഇട്ടിരിക്കുന്ന ചുരിദാറിന് ചേർന്ന ഒരു ഷാളും എടുത്തിട്ട് മുറിയുടെ വാതിൽ ചാരി വെച്ച് അകത്തേക്ക് നടന്നു. അകത്തു അമ്മുവും അമ്മയും കൂടി ബ്രേക്ഫാസ്റ് ഒരുക്കി വെക്കുകയായിരുന്നു. അവൾ ചെന്ന് കൈ കഴുകി ആരെയും കാത്ത് നിൽക്കാതെ പ്ലേറ്റ് എടുത്ത് അതിലേക്ക് മൂടി വെച്ചിരിക്കുന്ന പാത്രത്തിൽ നിന്നും രണ്ട് ചപ്പാത്തി എടുത്തിട്ട് കറിയും ഒഴിച്ച് അവൾ കഴിക്കാൻ ആരംഭിച്ചു. ഇതു കണ്ട് കൊണ്ടാണ് മുകളിൽ നിന്നും കാശിയും അച്ഛനും ഇറങ്ങി വരുന്നത് ഇരുവരും അവളെ നോക്കി ഒരു പുഞ്ചിരിയോടെ കൈ കഴുകി കഴിക്കാൻ ഇരുന്നു വിളമ്പാൻ നിന്ന അമ്മുവിനെയും അപർണയെയും ( കാശിയുടെ അമ്മ ) കാശിയും അച്ഛനും കൂടി നിർബന്ധിച്ചു കഴിക്കാൻ ഇരുത്തി. എല്ലാരും കഴിച്ചു കഴിഞ്ഞതും അമ്മയും അമ്മുവും കൂടി പാത്രങ്ങൾ ഒക്കെ എടുത്ത് അടുക്കളയിലേക്ക് നടന്നു. അച്ഛനും കാശിയും കൂടി ഇറങ്ങാൻ തുടങ്ങുമ്പോൾ ആമിയും അവരുടെ കൂടെ ആണെന്നും അമ്മയോട് അകത്തു നിന്നും വിളിച്ച് പറഞ്ഞു. അവർ ഇരുവരും കയറിയതും കാശി വണ്ടി നേരെ ആദ്യം ആമിയുടെ കോളേജിലേക്ക് വിട്ടു. അവളെ അവിടെ ഇറക്കി അവർ രണ്ട് പേരും ഓഫീസിലേക്ക് ആയിരുന്നു പോയത്. ആമി കോളേജിലേക്ക് കാലെടുത്തു വെച്ചതും കണ്ടു ഒരു മൂലയിൽ ഉള്ള ആൽമരത്തിനു ചുവട്ടിൽ തന്നെ കാത്തിരിക്കുന്ന തന്റെ ഫ്രണ്ട്സിനെ. അവൾ അവരെ കണ്ടതും വേഗം അവരുടെ അടുത്തേക്ക് നടന്നു.നടക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണ് ചുറ്റിനും ആരെയോ പരതി കൊണ്ടിരിക്കുകയായിരുന്നു. " ഹായ് മുത്തുമണീസ് നിങ്ങൾ നേരത്തെ വന്നൊ.. ? " ഉള്ളിലെ ഭീതിയെ മറച്ചു പിടിച്ചുകൊണ്ടു മീനുവിന്റെ തോളിൽ കൈ കയറ്റി വെച്ച് അവൾ രണ്ടു പേരോടുമായി ചോദിച്ചു. " നിനക്ക് പേടിയൊന്നും ഇല്ലെടി... ഞങ്ങൾക്കാണേൽ കൈയും കാലും വിറച്ചിട്ട് നിൽക്കാൻ പാടില്ല... നിന്റെ ഒരറ്റ ആളുടെ നിർബന്ധം കാരണാ ഞാൻ ഇന്ന് വന്നേ.. ക്ലാസ്സിലേക്ക് കേറണോ വേണ്ടയോ എന്ന് ചിന്തിച്ചു ഇരിക്കുമ്പോഴാ നി വന്നേ... ഇപ്പൊ ഒരു ധൈര്യം ഒക്കെ ഉണ്ട് എന്നാ നമ്മുക്ക് പോയാലോ.. ? " അഞ്ചു ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് നിർത്തിയതും  ഇരുവരും ശെരിയെന്ന രീതിയിൽ തലയാട്ടി തങ്ങളുടെ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിൽ കയറിയതും എല്ലാവരും ഞങ്ങളെ നോക്കി പരസ്പരം എന്തൊക്കെയോ ചർച്ച ചെയ്യുക ആയിരുന്നു. പിന്നെ അതൊന്നും നോക്കാതെ ഞങ്ങൾ മൂന്ന് പേരും ലാസ്റ്റ് ബെഞ്ചിൽ പോയിരുന്നു. അവർ മുടങ്ങിയ ദിവസത്തെ നോട്സ് എഴുതിയെടുക്കാൻ തുടങ്ങുമ്പോഴായിരുന്നു തൊട്ട് മുൻപിലെ ബെഞ്ചിൽ ഇരിക്കുന്ന രണ്ട് കുട്ടികൾ സംസാരിക്കുന്നത് അവർ കേൾക്കുന്നത്.ആമി അവരുടെ സംസാരം വക വെക്കാതെ തിരിയാൻ തുടങ്ങിയപ്പോഴാണ് അവൾ ദേവന്റെ പേരു കേൾക്കുന്നത്.അവൾ അവർ എന്താണ് പറയുന്നതെന്നറിയാൻ ചെവിയോർത്തിരുന്നു. സസ്പെന്ഷൻ ആയി പോയ ദേവനും കൂട്ടരെയും ആരൊക്കെയോ ചേർന്ന് തല്ലി ആശുപത്രിയിൽ ആക്കിയിരിക്കുകയാണത്രെ. കേട്ട പാതി അവൾ മറ്റു രണ്ട് പേരോടും ആ വാർത്ത പങ്കു വെച്ചു. ഒരാൾക്ക് അപകടം പറ്റുമ്പോൾ സന്തോഷിക്കാൻ പാടില്ലെന്ന് ആണെങ്കിലും ഒരു രണ്ട് മൂന്ന് മാസത്തിനു അവന്റെ ശല്യം ഇല്ല എന്നത് ഓർക്കുമ്പോൾ മൂന്ന് പേരും ഒരുപാട് സന്തോഷത്തിലായി. ആദ്യത്തെ രണ്ട് പീരിയഡ് ടീച്ചേർസ് വന്ന് അവരവരുടെ വിഷയങ്ങൾ എടുത്തു പോയതും ബെല്ലടിച്ച ശബ്ദം കേൾക്കെ അവർ മൂന്ന് പേരും കാന്റീനിലേക്ക് നടന്നു. അവിടെയെത്തി കാന്റീനിന്റെ ഒരു ഒഴിഞ്ഞ മൂലയിൽ ഉള്ള ടേബിളിൽ പോയിരുന്നു. ആ കടയിലെ ചേട്ടൻ വന്നപ്പോൾ മൂന്ന് പേർക്കും ഓരോ പഫ്സും ലെമൺ ജ്യൂസും ഓർഡർ ചെയ്തു. " ഓ ഇപ്പോഴാ എന്റെ ശ്വാസം നേരെ വീണത് ഇനി അവന്മാർ എന്തായാലും ഒരു രണ്ട് മൂന്നു മാസത്തിനു ഇവിടെ കാല് കുത്തില്ലലോ.... " അഞ്ചു ഒരു ദീർഘാശ്വാസമെടുത്തുകൊണ്ട് പറഞ്ഞു. " എന്നാലും ആരായിരിക്കും അല്ലെ അവന്മാരെ ഈ അടിച്ചു പരുവം ആക്കിയത്...? " ആമി ചോദിച്ചു.അവരുടെയും ഉള്ളിൽ ആ ചോദ്യം തന്നെയാണെന്ന് അവരുടെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു. " ആ ശെരി ശെരി അതൊക്കെ വിട്... ഇനി അതും പറഞ്ഞ് നമ്മുടെ ഉള്ള മൂഡ് കളയണ്ട... " ആമി അത് പറഞ്ഞപ്പോൾ എല്ലാവർക്കും അത് ശെരിയാണെന്ന് തോന്നി. പിന്നീട് അവർ അമ്മുനെ കുറിച്ചും അവർ അന്ന് ഷോപിങ്ങിനു പോയതിനുമൊക്കെ സംസാരിച്ചിരുന്നു. ബെല്ലടിച്ചു 5 മിനിറ്റ് കഴിഞ്ഞതിനു ശേഷമാണ് അവർ ക്യാന്റീനിൽ നിന്നും തിരികെ ക്ലാസ്സിലേക്ക് പോയത്. ക്ലാസ്സിന്റെ അടുത്ത് എത്തിയപ്പോഴേ കേട്ടു കിരൺ സർ ക്ലാസ്സ്‌ എടുക്കുന്നത്. " എടി തിരിച്ചു പോയാലോ ക്ലാസ്സ്‌ തുടങ്ങി.... ഇപ്പൊ കയറി ചെന്ന എന്തായാലും പുറത്ത് നിർത്തും.... " ആമി പേടിയോടെ ഇരുവരോടും ചോദിച്ചു. " ആ ആമി പറഞ്ഞത് ശെരിയാ നമുക്ക് ആ ലൈബ്രറിയിൽ എങ്ങാനും പോയിരിക്കാം.... " അതിനെ ശെരി വെച്ചുകൊണ്ട് മീനുവും തന്റെ അഭിപ്രായം പറഞ്ഞു. " സില്ലി ഗേൾസ്... ഏയ്‌ എന്തിനാ പേടിക്കുന്നെ നമ്മടെ സർ അല്ലെ ആളൊന്നും പറയില്ല നി കണ്ടോ... നമ്മളോട് ഇനി ഇത് ആവർത്തിക്കരുത് സീറ്റിൽ ചെന്നിരുന്നോളാൻ പറയും.... " അഞ്ചു വലിയ ഗമയിൽ വീരവാദം മുഴക്കി.എന്നിട്ട് രണ്ട് പേരുടെയും. കൈ പിടിച്ച് വലിച്ചു ക്ലാസ്സിന്റെ മുമ്പിൽ ചെന്നു നിന്നു. " എസ്ക്യൂസ്‌ മി സർ ... " എന്നാൽ മീനുവിനും ആമിക്കും അവളുടെ വാക്ക് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് രണ്ടും കല്പിച്ചവർ ഡോറിനടുത്തു നിന്ന് സാറിനെ വിളിച്ചു. " യെസ്....  ഓ നിങ്ങളോ ഇത്രയും നേരം എവിടെ ആയിരുന്നു ബെല്ലടിച്ചതും ക്ലാസ്സ്‌ ഇവിടെ സ്റ്റാർട്ട്‌ ആയതൊന്നും നിങ്ങൾ അറിഞ്ഞില്ലേ... മം ശെരി ഇനി ഇത് ആവർത്തിക്കരുത്.... " സർ അത്രയും പറഞ്ഞു നിർത്തിയതും അഞ്ചു മറ്റ് രണ്ട് പേരെയും നോക്കി ഇപ്പൊ എങ്ങനിണ്ട് എന്നാ അർത്ഥത്തിൽ അവൾ അവരെ നോക്കി പുരികം പൊക്കി കാണിച്ചു. അവരാണെങ്കിലോ നി പൊന്നപ്പനല്ലെടി തങ്കപ്പനാ തങ്കപ്പനാ എന്നാ രീതിയിലും... " ഓക്കെ ഇനി ഇത് ആവർത്തിക്കരുത് അതു കൊണ്ട് തന്നെ നിങ്ങൾ മൂന്ന് പേരും ഈ പീരിയഡ് കഴിയാതെ ക്ലാസ്സിൽ കയറണ്ട.... പിന്നെ ഈ പീരീഡിൽ എടുക്കുന്ന ക്ലാസ്സിന്റെ നോട്ട്സ് സ്റ്റാഫ്‌ റൂമിൽ വന്ന് എന്നെ കാണിച്ചിട്ട് ഉച്ചക്കത്തെ എന്റെ പീരീഡിൽ ക്ലാസ്സിൽ കയറി ഇരുന്നാൽ മതി... കേട്ടല്ലോ മൂന്നും.... " അവർ സന്തോഷിച്ചു നിൽക്കുന്ന സമയത്ത് ആയിരുന്നു സാറിന്റെ വാക്കുകൾ അവരുടെ കാതുകളിൽ എത്തിയത്. അത് കേട്ടതും നേരത്തെ വലിയ ഗമയിൽ നിന്നിരുന്ന അഞ്ചു കാറ്റ് അഴിച്ചു വിട്ട ബലൂൺ കണക്കെ സാറിനെ ദയനീയ ഭാവത്തിൽ നോക്കി നിന്നു. ' ആരവിടെ രണ്ട് ഒലക്കീറോ വെള്ളത്തുണിയോ എന്താന്ന് വെച്ചാ എടുത്തോളൂ... ' ആ മുഖഭാവത്തിൽ തന്നെ അവൾ രണ്ട് പേരെയും മാറി മാറി നോക്കി... ' എവിടുന്ന് ഈ തെണ്ടികളുടെ അടുത്തു നിന്നും ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കണ്ട.... ' ആമിയും മീനുവും ആണെങ്കിൽ ഇപ്പൊ കൈയിൽ കിട്ടിയാൽ അഞ്ചുനേ വലിച്ചു കീറും എന്ന ഭാവത്തിൽ ആണ് അവളെ നോക്കുന്നത്..... കുറച്ചു സമയം കഴിഞ്ഞിട്ടും അവരൊന്നും തന്നെ ചെയ്യാതെ നിൽക്കുന്നത് കണ്ട് അവൾ രക്ഷപെട്ടു എന്ന് കരുതി നിശ്വസിച്ചു. അപ്പോഴേക്കും ആ പീരിയഡ് കഴിഞ്ഞതിന്റെ ബെൽ അടിച്ചിരുന്നു. ബെല്ലടിച്ചതും ക്ലാസ്സിൽ ഉള്ളവരോട് ഈ പീരീടിലെ മിസ്സ്‌ വന്നിട്ടില്ല എന്നും അതുകൊണ്ട് ഇന്നലെ കംപ്ലീറ്റ് ആകാത്ത  നോട്ട്സ് കംപ്ലീറ്റ് ആക്കാൻ പറഞ്ഞു പുറത്തു നിൽക്കുന്ന മൂവരെയും ഒന്ന് തറപ്പിച്ചു നോക്കി അയാൾ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.എന്നാൽ പോകുന്ന വഴി കിരൺ തിരിഞ്ഞു നിന്ന് അഞ്ചുവിനെ തല്ലുന്ന ആമിയെ ഒന്ന് നോക്കി പുഞ്ചിരിച്ചു പിന്നീട് സ്റ്റാഫ്‌ റൂമിലേക്ക് തന്നെ നടന്നു നീങ്ങി.സർ പോയെന്നറിഞ്ഞതും അത്രയും നേരം സംയമനം പാലിച്ചു നിന്ന ഇരുവരും ഭദ്രകാളി ആയി അഞ്ജുവിനെ പിച്ചാനും മാന്താനുമൊക്കെ തുടങ്ങി. അവൾ എങ്ങനെയൊക്കെയോ അവരുടെ കൈയിൽ നിന്നും രക്ഷപെട്ട നേരെ തങ്ങളുടെ സീറ്റിൽ ചെന്നിരുന്നു. " നി എന്താടി പറഞ്ഞെ നമ്മുടെ സർ അല്ലെ ഒന്നും പറയില്ല എന്ന് അല്ലേ.... ഇപ്പൊ എന്തായിടി... മര്യാദക്ക് ഇവൾ പറഞ്ഞ പോലെ ആ ലൈബ്രറിയിൽ എങ്ങാനും പോയിരുന്നാൽ മതിയാരുന്നു... ഈ സാധനത്തിന്റെ വാക്കും കേട്ട് ഉള്ള വില കൂടി പോയി.... " ആമി മീനുവിനെ ചൂണ്ടി പറഞ്ഞതും അഞ്ചു രണ്ടു പേർക്കും ഒന്ന് ചിരിച്ചു കൊടുത്തു. അവർ അവളെ ഒന്നിരുത്തി നോക്കി മുന്നിലുള്ള ബെഞ്ചിലെ കുട്ടിയുടെ കയ്യിൽ നിന്നും നേരത്തെ എടുത്ത ക്ലാസ്സിന്റെ നോട്സ് എഴുതി എടുക്കാൻ തുടങ്ങി. ____________________________________________________ ഒരു വിസ്താരമുള്ള മുറി.അതിന്റെ ഒത്ത നടുക്ക് ഇട്ടിരിക്കുന്ന കിംഗ് സൈഡ് ബെഡ്.മുറിയിലെ ചുമരിലാകെ ഒരു പെൺകുട്ടിയുടെ ചിത്രങ്ങൾ കൊണ്ട് നിറന്നിരിക്കുന്നു.ജനലുകളിൽ ഇട്ടിരുന്ന സാറ്റിൻ കർട്ടനലുകളെ പരത്തി കൊണ്ട് കാറ്റ് അകത്തേക്ക് കടന്നു വന്നു.അതിനടുത്തു നിന്നിരുന്നവന്റെ കണ്ണുകൾ ആ പെൺകുട്ടിയുടെ മേൽ പാറി വീണ് കൊണ്ടിരുന്നു. ഓരോ നിമിഷം കടന്നു പോകുന്തോറും അവൻ ആസ്വസ്ഥതയോടെ മുടിയിൽ വിരലുകൾ കൊണ്ട് കൊരുത്തു പിടിച്ചു. ആാാാ...... അയാളുടെ അലർച്ച ആ മുറിയിലാകെ നിറഞ്ഞു നിന്നു. അവന്റെ കൂട്ടാളികൾ എന്ന പോലെ രണ്ട് പേരു അവനു പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ അലർച്ച അവരിൽ ഭീതി നിറച്ചു. " എനിക്ക് വേണ്ടത് അവളെയാണ്.... നിങ്ങൾക്ക് ശമ്പളം തരുന്നത് ഞാൻ ആണ്... ഞാൻ പറഞ്ഞ പോലെ വേണം നിങ്ങൾ കേൾക്കാൻ..... " " അല്ല തത്കാലം നി പറയുന്നത് അവർ അനുസരിക്കില്ല.... " മുറിയുടെ വാതിൽ തുറന്ന് ഒരു 50 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ അകത്തേക്ക് കടന്നു വന്നു കൊണ്ട് പറഞ്ഞു. " മമ്മാ... അവൻ തിരിഞ്ഞു നിന്നു. അവന്റെ സ്വരത്തിൽ ദയനീയത കലർന്നു. " മോനെ ഇപ്പൊ ഞാൻ പറയുന്നത് നി കേൾക്ക്.... അവളെ നമ്മുക്ക് കണ്ടു പിടിക്കാം... അത് നി പൂർണമായി ആരോഗ്യവാൻ ആയതിനു ശേഷം മാത്രം.... ഈ സ്റ്റിക്ക് ന്റെ ആവശ്യമില്ലാതെ നിനക്ക് നടക്കാൻ സാധിക്കണം.... എന്നിട്ട്... എന്നിട്ട് മാത്രം അവളെ നിന്റെ മുൻപിൽ ഞാൻ എത്തിക്കും... നിന്റെ മമ്മയാ ഈ പറയുന്നത്... " അത് കേട്ടതും അവനിൽ ഒരു പുച്ഛം കലർന്ന രീതിയിൽ ഒരു ചിരി വിടർന്നു. തുടരും.... #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
STORY BOARD
602 കണ്ടവര്‍
4 മണിക്കൂർ
*ഈ സ്നേഹക്കുടകീഴിൽ...💜☂️* ഭാഗം : 9 ✍️ റിൻസി പ്രിൻസ് ജീവൻ കൊടുത്ത ഭക്ഷണം മുഴുവൻ സോന കഴിച്ചിരുന്നു.... അതിനുശേഷം അവൻ നൽകിയ മരുന്നും കഴിച്ചിരുന്നു.... അപ്പോഴേക്കും പൂജ അവിടേക്ക് വന്നിരുന്നു.... ആഹാ സോന നല്ല കുട്ടിയായിട്ട് മരുന്നൊക്കെ കഴിച്ചോ....?. സത്യ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും.... ജീവനെ നോക്കി അവൾ ഉത്സാഹത്തോടെ പറഞ്ഞു.... പിന്നീട് പല സമയങ്ങളിലും ജീവൻ അവൾക്ക് താങ്ങായി..... ജീവനോടെ ഒപ്പം അവൾ ഒരുപാട് സന്തോഷവതിയാണെന്ന് മറ്റുള്ളവർക്ക് തന്നെ തോന്നി തുടങ്ങി...... അവളുടെ കൊച്ചുകൊച്ചു കുസൃതികൾക്ക് ജീവൻ നിന്നുകൊടുത്തു.... പതുക്കെ പതുക്കെ അവളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അവൻ ഒരുപാട് ശ്രമിച്ചു.... ☂️☂️☂️☂️ ഡ്യൂട്ടിക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ലീന വന്നത്... മോനെ ജീവാ.... ആ പെൺകുട്ടിയുടെ വീട്ടുകാരോട് എന്ത് പറയണം എന്ന് നീ ഇതുവരെ പറഞ്ഞില്ലല്ലോ.....? ലീന പരിഭവത്തോടെ പറഞ്ഞപ്പോഴാണ് ജീവൻ ഓർത്തത് നടന്ന കാര്യങ്ങളൊന്നും ഇതുവരെ വീട്ടിൽ അറിഞ്ഞിട്ടില്ല..... തൽക്കാലം ഒന്നും വീട്ടിൽ പറയാതിരിക്കുന്നതാണ് നല്ലത്..... സമയമുണ്ടല്ലോ അമ്മച്ചി.... പറയാം..... അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.... എങ്കിൽ ഇന്ന് ബ്രോക്കർ മറ്റൊരു ആലോചന കൊണ്ടുവന്നിട്ടുണ്ട്.... ആ കൊച്ചിനെ നിനക്ക് ഇഷ്ടമായില്ലെങ്കിൽ ഇത് നമുക്കൊന്ന് പോയി നോക്കിയാലോ..... എനിക്ക് ആ കുട്ടിയെ ഇഷ്ടമായില്ല എന്ന് ഞാൻ അമ്മയോട് പറഞ്ഞൊ....? എനിക്ക് അവളെ ഇഷ്ടമായിരുന്നു..... എനിക്ക് മറ്റു ചില തിരക്കുകൾ ഉണ്ട് അതുകൊണ്ടാണ് മറുപടി പിന്നീട് പറയാം എന്ന് പറഞ്ഞത്.... ഏതായാലും കുറച്ചു ദിവസം കൂടെ കഴിയട്ടെ...... അതും പറഞ്ഞ് മറുപടിക്ക് കാത്തു നിൽക്കാതെ അവൻ കാർ എടുത്തു കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി..... കുറച്ച് ദിവസങ്ങളായി ഹോസ്പിറ്റലിൽ നിന്നും തിരികെ വീട്ടിൽ എത്താൻ അവൻറെ മനസ്സ് സമ്മതിക്കുന്നില്ലയിരുന്നു..... അവളുടെ സാമീപ്യം അവനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.... ബോധത്തോടെ ഒരിക്കലും അവൾ തന്നെ ഇത്രത്തോളം സ്നേഹിക്കില്ല എന്ന് ജീവന് അറിയാമായിരുന്നു..... അബോധാവസ്ഥയിലാണ് എങ്കിലും അവളുടെ സ്നേഹം ലഭിക്കുന്നത് ഒരു വലിയ കാര്യമായാണ് ജീവന് തോന്നിയത്..... ഒരുപക്ഷേ എല്ലാം ഓർമ്മ വരുമ്പോൾ തന്നെ അവൾ ഒരിക്കലും അംഗീകരിക്കില്ല എന്ന സത്യം ജീവന് അറിയാമായിരുന്നെങ്കിൽ പോലും അവൾ സുഖം ആവണമെന്ന് പ്രാർത്ഥന മാത്രമേ ജീവനെ ഉണ്ടായിരുന്നുള്ളൂ..... അന്ന് ജീവൻ മുറിയിൽ വരുമ്പോൾ മുറിയിൽ സോഫി ഉണ്ടായിരുന്നു..... സോഫിയെ കണ്ട ജീവൻ ഒന്ന് ചിരിച്ചു.... ജീവനെ കണ്ട ഹൃദ്യമായി സോഫിയും ഒന്ന് ചിരിച്ചിരുന്നു.... ഇച്ചായൻ തിരിച്ചുപോയി.... മമ്മിക്ക് ചെറിയ അസുഖം ഒക്കെ ഉണ്ടായിരുന്നു...... അതുകൊണ്ട് ഇങ്ങോട്ട് വരാൻ പറ്റാഞ്ഞത്.... ഫോൺ വിളിച്ച് തിരക്കുണ്ടായിരുന്നു..... സോഫി ഒരു പരിചയക്കാരനോട്‌ പോലെ ജീവനോട് സംസാരിച്ചു..... കാര്യങ്ങളൊക്കെ അമ്മ പറഞ്ഞു.... ജീവന് വലിയ ബുദ്ധിമുട്ട് ആയിട്ടുണ്ടാവും അല്ലെ.... എന്ത് ബുദ്ധിമുട്ടാണ് ചേച്ചി.... ഇതൊക്കെ ഒരു ഡോക്ടറുടെ ഡ്യൂട്ടിയുടെ ഭാഗമാണ്.... ആള് നല്ല ഉറക്കം ആണല്ലേ..... സോനയുടെ ഉറങ്ങി കിടക്കുന്ന നിഷ്കളങ്ക മുഖത്തേക്ക് നോക്കി ജീവൻ പറഞ്ഞു.... രാത്രിയിൽ ഒന്നും ഒട്ടും ഉറങ്ങിയിരുന്നില്ല എന്നാണ് പറഞ്ഞത്.... ഇപ്പോ നഴ്സ് വന്ന ഇൻജക്ഷൻ കൊടുത്തു.... എൻറെ കുഞ്ഞിനെ ഇങ്ങനെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല..... സോഫിയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ ജീവന് സങ്കടം തോന്നി.... ആ പയ്യനെ പറ്റി പിന്നീട് അന്വേഷിച്ചോ....? ആരോട് അന്വേഷിക്കാനാണ്....? ഞങ്ങൾക്കാർക്കും അവനെ അറിയില്ല.... ഞങ്ങളാരും അവനെ കണ്ടിട്ട് കൂടിയില്ല.... സോനക്ക് മാത്രമേ അവനെ അറിയു.... അവൻറെ വീട് നാട് ഒന്നും ഞങ്ങൾക്കറിയില്ല..... ഇല്ലായിരുന്നെങ്കിൽ ഒരു നോക്ക് കാണാൻ എങ്കിലും ഞങ്ങൾ ആരെങ്കിലും പോയേനെ..... അവളുടെ മനസ്സിൽ ഇത്രമേൽ ആഴത്തിൽ അവൻ പതിയണമെങ്കിൽ അത്രത്തോളം അവൻ അവളെ സ്നേഹിച്ചിട്ട് ഉണ്ടാകും എന്ന് എനിക്ക് ഉറപ്പാണ്..... എന്തോ ആ വാക്കുകൾ കേട്ടപ്പോൾ ജീവന് വല്ലാത്ത അസഹ്യത തോന്നി..... പിന്നീട് അവൻ ഒന്നും ചോദിച്ചില്ല..... അന്ന് രാത്രിയിൽ സോഫിയും ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ.... ഇടയ്ക്കിടെ ഡ്യൂട്ടിക്കിടയിൽ ജീവൻ അവളെ വന്നു നോക്കുന്നുണ്ടായിരുന്നു..... ആ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ജീവൻ അവർക്ക് എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറിയിരുന്നു.... വെറുതെയിരുന്ന് ജനാല തുറന്നിട്ട് അപ്പോഴാണ് എവിടെ നിന്നോ മ്യൂസിക് പ്ലെയറിൽ നിന്നും ഒഴുകിയെത്തുന്ന വരികൾ ജീവൻറെ കാതിൽ ൽ പതിച്ചത്.... 🎶🎵 ഒരുവിളിക്കായ് കാതോർക്കാം മിഴി അടക്കുമ്പോൾ.... മറുവിളിക്കായി ഞാൻ പോരാം ഉയിര് പൊള്ളുമ്പോൾ..... അതിരുകൾക്ക് അകലെ പാറാം കിളികളെ പോലെ.... പുലരുമോ സ്നേഹം നാളെ തെളിയുമോ മാനം.... ഇനിയുമുള്ളൊരു ജന്മം നീ കൂട്ടായി വരുമോ....? പ്രിയസഖി എവിടെ നീ പ്രണയിനി... അറിയുമോ ഒരു കാവൽമാടം കണ്ണുറങ്ങാതെ ഇന്നും എന്നുള്ളിൽ....🎵🎶 ഒരുവേള അവൻറെ മനസ്സിലേക്ക് ചിരിച്ച സോനയുടെ മുഖം കടന്നുവന്നു..... ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു സോനാ.... ഇനി ഞാൻ ആഗ്രഹിച്ചാൽ പോലും നിന്നിൽ നിന്നും ഒരു മടക്കയാത്ര എനിക്ക് ഉണ്ടാവുമെന്ന് തോന്നുന്നില്ല.... നീ അറിയുന്നുണ്ടോ ഞാൻ നിനക്കായി കാവൽ നില്കുന്നത്.... അവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.... 🎶🎵 ഇരാവുകൾക്ക് അറിയാം നാളെ തെളിയുമീ പ്രണയം....🎶🎵 ജീവൻ പതിയെ മൂളി..... "ജീവൻ..... പെട്ടന്ന് പുറകിൽ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി... നോക്കിയപ്പോൾ സോഫി.... "എന്താ ചേച്ചി.... "സോന ഭയങ്കര ബഹളം ആണ്.... ജീവൻ ഒന്ന് വരാമോ ബുദ്ധിമുട്ട് ആവില്ല എങ്കിൽ...... സോഫിക്ക് അത്‌ ചോദിക്കാൻ മടി ഉണ്ടെന്ന് അവന് തോന്നി.... "എന്ത് ബുദ്ധിമുട്ട് വരൂ ചേച്ചി.... അവൻ ചെല്ലുമ്പോൾ സോന ദേഷ്യപ്പെട്ട് സെറയോട് സംസാരിക്കുവാണ്.... "സോന.... ജീവന്റെ ശബ്ദം കേട്ടതും അവൾ ശാന്തയായി..... പെട്ടന്ന് ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു.. "ഞാൻ പറഞ്ഞതല്ലേ എന്നെ ഒറ്റക്ക് ആക്കി പോകല്ലേ എന്ന്.... അവൾ കരഞ്ഞോണ്ട് അവനെ ചേർന്ന് നിന്ന് പറഞ്ഞു.... "ഇനി ഒരിക്കലും ഞാൻ സോനയെ ഒറ്റക്ക് ആകില്ല.... അവളെ ചേർത്ത് പിടിച്ചു ജീവൻ പറയുമ്പോൾ ചുറ്റും എല്ലാരും നോക്കി നില്പുണ്ട് എന്ന് ഒരുനിമിഷം അവൻ മറന്ന് പോയിരുന്നു.... ഞാൻ കുറച്ചു നേരം സോനയെ ഒന്ന് നടത്തിയിട്ടു കൊണ്ടുവരാം.... ജീവൻ പറഞ്ഞു.... ആരും ഒന്നും പറഞ്ഞില്ല... എന്ത് പറയണം എന്ന് ആർക്കും അറിയില്ലാരുന്നു.... "വാ സോന.... മറുപടിക്ക് കാക്കാതെ അവൻ സോനയുടെ കൈയ്യിൽ പിടിച്ചു..... അവൾ അനുസരണയോടെ അവനൊപ്പം നടന്നു.... ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ അവളുടെ കൈ പിടിച്ചു നടക്കുമ്പോൾ ജീവൻ മറ്റൊരാൾ ആയി പോയിരുന്നു.... അവളെ ചേർത്ത് പിടിച്ചു നടക്കുമ്പോൾ ആ നിമിഷങ്ങൾ അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു.... തിരിച്ചു സോനയെ മുറിയിൽ കൊണ്ടാക്കി അവൾ ഉറങ്ങുന്ന വരെ അവളുടെ അരികിൽ ഇരുന്ന് അവളുടെ തലമുടി ഇഴകളിൽ തലോടി.... അവൾ ഉറക്കം ആയപ്പോൾ ആണ് അവൻ പോയത്..... ☂️☂️☂️☂️ ഇപ്പോഴത്തെ അവളുടെ ചികിത്സയുടെ പൊസിഷൻ എന്താ പൂജ..... പ്രതീക്ഷയോടെ ജീവൻ പൂജ.യോടെ ചോദിച്ചു ...... ഒന്നും പറയാറായിട്ടില്ല ജീവ.... ചിലപ്പോ ഇന്ന് അല്ലെങ്കിൽ നാളെ എപ്പോ വേണെങ്കിലും അവൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാം.... ഞാൻ പറഞ്ഞില്ലേ അവൾ സ്വയം നിർമ്മിച്ച ഒരു കൂട്ടിലാണ് അവൾ..... തിരിച്ചു വരണമെന്ന് അവളും കൂടി ആഗ്രഹിക്കണം..... പക്ഷേ അവൾ ആഗ്രഹിക്കുന്നില്ല.... അവിടെ കഴിയാനാണ് അവൾക്കിഷ്ടം..... അവിടെ അവളെ വേദനിപ്പിക്കുന്ന ഓർമ്മകൾ ഇല്ല.... അവിടെ അവൾക്ക് ഒരു ആകുലതകളും ഇല്ല.... അവിടെ സ്വയം മറഞ്ഞിരിക്കാൻ ആണ് അവൾ ശ്രമിക്കുന്നത്..... പക്ഷേ അവളുടെ ബോധമനസ്സ് അത് എപ്പോൾ വേണമെങ്കിലും മറനീക്കി പുറത്തേക്ക് വരാം..... ആ നിമിഷം അവൾ പഴയ സോന ആയിത്തീരും..... ചിലപ്പോൾ നിന്നെ പോലും..... അത് മുഴുമിപ്പിക്കാൻ പൂജയ്ക്ക് കഴിഞ്ഞില്ല.... മറന്നു പോകും അല്ലെ.... . ജീവൻ വേദനയോടെ ചോദിച്ചു.... ഇന്നല്ലെങ്കിൽ നാളെ സത്യം അംഗീകരിക്കാൻ ഞാൻ തയ്യാറാണ് പൂജ.... എന്റെ പ്രണയത്തിനു വേണ്ടി അവൾ എല്ലാ കാലവും ഈ അവസ്ഥയിൽ തുടരണം എന്നുള്ള ഒരു വാശിയൊന്നും എനിക്കില്ല.... എത്രയും വേഗം അവൾ പഴയ ഓർമ്മകളിലേക്ക് തിരിച്ചു വരണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത്.... അവിടെ അവൾക്ക് ഞാൻ ആരും അല്ല എന്ന് അറിയാമെങ്കിലും..... എൻറെ പ്രണയം അവൾക്കറിയില്ല..... അല്ലെങ്കിലും ഒരിക്കലും വിധി അത്‌ അനുവദിച്ചില്ലല്ലോ.... അടുത്ത് ചെല്ലുംതോറും അകന്നുപോകുന്ന രണ്ട് സമാന്തര രേഖകൾ ആയിരുന്നു ഞങ്ങൾ എന്നും..... പക്ഷേ എൻറെ മനസ്സിന്റെ തടവറയിൽ അവളെ എനിക്ക് സൂക്ഷിക്കാം..... അതിന് ആർക്കും തടസ്സം പറയാൻ പറ്റില്ലല്ലോ..... അവൾക്ക് പോലും..... ഈ ലോകത്തിലെ ഏറ്റവും മധുരമായ സത്യം എന്താണെന്ന് അറിയാമോ മറ്റൊരാളെ സ്നേഹിക്കാൻ അവരുടെ സമ്മതം വേണ്ട എന്നുള്ളത് മാത്രമാണ്.... ഈ ലോകത്തിലെ ഏറ്റവും മനോഹരമായ അവകാശം..... ഏറ്റവും മനോഹരമായ സ്വാതന്ത്ര്യം..... ആ സ്വാതന്ത്ര്യത്തിൽ ജീവന് കഴിയാം.... അവൻ അത്‌ പറഞ്ഞപ്പോൾ അഭയ് ഒന്നും പറയാതെ എഴുനേറ്റ് പോയി.... പൂജയും ജീവനും പരസ്പരം നോക്കി.... "ജീവ.... പൂജ വിളിച്ചതും ഒരു നനഞ്ഞ ചിരി സമ്മാനിച്ചു ജീവൻ.... "എത്ര മറന്നെന്നു പറഞ്ഞാലും അവന് പഴയത് ഒന്നും മറക്കാൻ കഴിയില്ല പൂജ.... അതുകൊണ്ട് ആണ് സോനയുടെ കാര്യങ്ങൾ പറയുമ്പോൾ ഉള്ള ദേഷ്യം.... ☂️☂️☂️ പോകുന്നതിനു മുൻപ് അവൻ റൂമിൽ സോനയെ കാണാനായി ചെന്നിരുന്നു.... ഞാൻ ഉണർന്നപ്പോൾ വന്നില്ലല്ലോ.... ഞാൻ കുറേ നോക്കിയിരുന്നു..... . അവൾ കൊച്ചുകുട്ടിയെപ്പോലെ ചുണ്ടമലർത്തി അവനോട് പരിഭവം പറഞ്ഞു.... ആരു പറഞ്ഞു ഞാൻ വന്നിരുന്നു.... അപ്പോഴൊക്കെ സോന നല്ല ഉറക്കമായിരുന്നു.... അവനും ചിരിയോടെ അവളോട് മറുപടി പറഞ്ഞു.... ഞാൻ പോയിട്ട് വൈകുന്നേരം വരാം കേട്ടോ.... എവിടെ പോവാ എൻറെ കൂടെ ഇവിടെ ഇരുന്നാൽ മതി... അവന്റെ കൈകളിൽ കടന്നുപിടിച്ച് ഒരു കുഞ്ഞു കുട്ടിയെ പോലെ അവൾ ചോദിച്ചു.... ഇവിടെ ഇരിക്കാൻ വേണ്ടിയാണ് ഞാൻ പോകുന്നത്.... കണ്ടില്ലേ ഡ്രസ്സ് ഒക്കെ മുഷിഞ്ഞു.... ഇതൊക്കെ ഇന്നലെ ഇട്ടത് ആണ്..... ഞാൻ വീട്ടിൽ പോയി കുളിച്ച് ഫ്രഷായി സോനയുടെ കൂടെ വന്നിരിക്കാം.... പോരെ.... മതി..... അവൾ ഉത്സാഹത്തോടെ തലയാട്ടി.... അവളുടെ അവസ്ഥ കണ്ടപ്പോൾ ചുറ്റും കൂടി നിന്ന് വർക്കൊക്കെ സഹതാപം തോന്നിയിരുന്നു.... വെറുതെയാണെങ്കിലും അവൾ അവനോട് അങ്ങനെ സംസാരിക്കുന്നത് ജീവൻ മനസ്സിൽ ആസ്വദിക്കുന്നുണ്ടായിരുന്നു.... അവനെ സംബന്ധിച്ചടത്തോളം അതൊക്കെ അവന്റെ പ്രണയത്തിന്റെ നല്ല നിമിഷങ്ങൾ ആയിരുന്നു.... ഒരുവേള അവൾ പഴയ അവസ്ഥയിലേക്ക് വന്നാൽ തന്നെ മറന്നു പോകുമോ എന്ന ഭയം അവനെ ഗ്രസിക്കുന്നുണ്ടായിരുന്നു.... വൈകുന്നേരം സോന മുറിയിൽതന്നെ ഇരിക്കുന്നത് കണ്ടുകൊണ്ട് സോഫി നിർബന്ധിച്ചാണ് അവളെയും കൂട്ടി നടക്കാനായി ഇറങ്ങിയത്.... മോളെ നീ ഒറ്റയ്ക്ക് ഇവളെ കൊണ്ടു പോയാൽ എങ്ങനെ ആണ്... ആധിയോടെ ആനി ചോദിച്ചു... അമ്മ എന്താ ഉദ്ദേശിക്കുന്നത്.... അവൾ എന്നെ ഉപദ്രവിക്കും എന്നാണോ.....? ഇനി അവൾക്ക് എന്നെ ഉപദ്രവിക്കാൻ എങ്കിൽ അങ്ങനെ ആയിക്കോട്ടെ അമ്മേ.... അതിലും എനിക്ക് സന്തോഷം മാത്രമേയുള്ളൂ.... എങ്കിലും ഒരു ഭ്രാന്തിയെ പോലെ എൻറെ കുട്ടി ഈ മുറിക്കുള്ളിൽ തന്നെ ഇരിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.... പുറത്തേക്കിറങ്ങിയാൽ അവളുടെ അവസ്ഥയിൽ കുറെ മാറ്റം വരും.... ഇങ്ങനെ മുറിയിൽ പൂട്ടിയിട്ടു ചികിത്സിക്കാനും മാത്രം അവൾക്ക് ഒരു പ്രശ്നവുമില്ല.... അവൾ സോനയും കൂട്ടി പുറത്തേക്കു നടന്നു... കാഷ്വാലിറ്റിയുടെ മുൻപിൽ എത്തിയപ്പോഴാണ് ആരോ ഫോണിൽ സംസാരിക്കുന്നത് സോനയുടെ ചെവിയിൽ പതിഞ്ഞത്... ആ വീണ അഭി.... നമ്മുടെ അഭി പോയി.... ട്രെയിനിൽ നിന്ന് വീണതാ.... കാണാൻ പോലും ഇല്ല... ആരോ ഫോണിൽ പറയുകയായിരുന്നു.... പെട്ടെന്ന് അവളുടെ കർണ്ണപടങ്ങളെ കടന്ന് അവളുടെ തലച്ചോറിന്റെ ഞരമ്പുകളിലേക്ക് ആ വാക്കുകൾ കയറുന്നുണ്ടായിരുന്നു.... ഒരിക്കൽ തന്നെ സമനില തെറ്റിച്ച ആ വാക്കുകൾ ഭീതിയോടെ അവളുടെ കണ്ണുകൾ ഇറുക്കിയടച്ചു.... കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ അവൾക്ക് തോന്നി.... ശക്തമായ തലവേദനകൊപ്പം അവൾ താഴേക്ക് മലച്ചു പോയി... ആ നിമിഷം അവിടെ കൂടി നിന്നവരെല്ലാം അവളെ തന്നെ ഉറ്റു നോക്കുകയായിരുന്നു (തുടരും ) ആകെ കുഴഞ്ഞു മറിഞ്ഞു കൺഫ്യൂഷൻ ആണല്ലേ 😄 സാരമില്ല വരും പാർട്ടുകളിൽ അത്‌ മാറ്റാം.... വല്ല്യ ട്വിസ്റ്റ്‌ ഒന്നും ഇല്ല.... ഡെയിലി പോസ്റ്റ്‌ ചെയ്യുന്നത് കൊണ്ട് ഒത്തിരി കാത്തിരുന്നു ടെൻഷൻ അടിക്കണ്ടല്ലോ....😁 ഉടനെ എല്ലാ സംശയവും മാറ്റട്ടോ ❤️ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
STORY BOARD
714 കണ്ടവര്‍
1 ദിവസം
*കാശിയുടെ പെണ്ണ് 💐💐* പാർട്ട് 28 ✍️ ജിഫ്ന നിസാർ 💜💜 നിനക്കെന്താ കുഞ്ഞാറ്റ മഹിയെ കാണുമ്പോൾ വല്ലാത്തൊരു ഇരിപിരി.. ഏഹ്. " ഏറെ നേരത്തിനു ശേഷം മഹേഷ്‌ യാത്ര പറഞ്ഞു പോയിട്ടാണ് തുളസി പുറത്തെ ഊഞ്ഞാലിൽ ഫോണും നോക്കിയിരിക്കുന്ന കാർത്തുവിന്റെ അരികിൽ ചെന്നിരുന്നു കൊണ്ടത് ചോദിച്ചത്. അതമ്മേടെ മഹി മോന്റെ ഗുണം കൊണ്ട് " ഒച്ച പുറത്ത് വരാതെ അനിഷ്ടത്തോടെ അവളിരുന്നു പിറു പിറുത്തു. എന്ത്...നീയെന്താ പറഞ്ഞത്? തുളസി അവൾക്കടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് ചെവി വട്ടം പിടിച്ചു. "എന്റമ്മേ എനിക്കെന്ത് ദേഷ്യം. ഒന്നുമില്ല. ഒന്നാമതെ വയ്യാതിരിക്കുവാ. അതിന്റെയാവും.." അലസതയോടെ ഫോൺ മാറ്റി വെച്ചത് പറയുമ്പോഴും അവളുടെ മുഖത്തൊരു തെളിച്ചമില്ല. "ആഹ്.. അതറിഞ്ഞിട്ട് തിരക്കെല്ലാം മാറ്റി വെച്ചോടി വന്നതല്ലേ മോളെ അവൻ.എന്നിട്ട് നീയവനെ... തുളസി മകളെ വല്ലായ്മ യോടെ നോക്കി. എനിക്ക് കൂടിയുള്ളത് അമ്മ പുന്നാരിച്ചു വിട്ടിട്ടുണ്ടല്ലോ.. അത് മതി.." കാർത്തു മുഖം വീർപ്പിച്ചു കൊണ്ട് തിരിഞ്ഞിരുന്നു. അതോടെ പിന്നെ തുളസി അതിനെ കുറിച്ചൊന്നും മിണ്ടിയതുമില്ല. എന്തൊക്കെ പറഞ്ഞാലും മകളുടെ മുഖത്തൊരു കുഞ്ഞ് സങ്കടം വന്നാൽ പോലും അതവരെ ഭയങ്കരമായി ബാധിക്കും. അവളനുഭവിക്കുന്നത്തിന്റെ നൂറിരട്ടി ആഴത്തിൽ അവരുമാ സങ്കടം ഏറ്റെടുത്തു കളയും. "അച്ഛനെവിടെ പോയി." കാർത്തു തുളസിയെ നോക്കി. എന്തോ കമ്പനി കാര്യത്തിനു പോയതാ.. പോയപ്പോ നിന്നെ വന്നു നോക്കിയിരുന്നു നീയപ്പോൾ നല്ല ഉറക്കത്തിലായിരുന്നു " കാർത്തുവിന്റെ ചിരി കണ്ടതോടെ പിന്നെ തുളസി ഹാപ്പിയായി. അവരും പിന്നെ ആവേശത്തിൽ അവളോട് കുറെ നേരം സംസാരിച്ചു. കാർത്തുവും അമ്മയെ നിരാശപ്പെടുത്താതെ അവർക്കൊപ്പം കൂടി. എപ്പഴോ നോട്ടം ഫോണിൽ എത്തി നിന്നപ്പോൾ സമയം ഏഴ് മണിയെന്നു കണ്ടതും അവളുടെ കണ്ണുകളൊന്ന് പിടഞ്ഞു. അവനിപ്പോ വരും.. കാശിനാഥൻ. ആ ഓർമകൾ കൊണ്ട് പോലും അവളൊന്നു തുടിച്ചുണർന്നു. എനിക്കൊരു ഗ്ലാസ്‌ ഓറഞ്ച് ജൂസ് ഉണ്ടാക്കി തരുമോ അമ്മേ.. വല്ലാത്ത ക്ഷീണം പോലെ തോന്നുന്നു. കാർത്തു ക്ഷീണം അഭിനയിച്ച് കൊണ്ട് തുളസിയുടെ തോളിലേക്ക് ചാഞ്ഞു. "പിന്നെന്താ.. അമ്മയിപ്പോ ഉണ്ടാക്കി കൊണ്ട് വരാലോ.." അത്യാധികം വാത്സല്യത്തോടെ തുളസി അവളുടെ നെറുകയിൽ ഒന്ന് ഉമ്മ വെച്ച് കൊണ്ട് എഴുന്നേറ്റു. കാശി വരും മുന്നേ അവൾ തന്നെ അവിടെ നിന്നും മാറ്റുകയാണെന്ന് തുളസിക്ക് തോന്നിയതെ ഇല്ല. പക്ഷേ അവരകത്തേക്ക് കയറും മുന്നേ കാശി ഹോൺ പോലും മുഴക്കാതെ ഗേറ്റ് കടന്ന് വന്നപ്പോൾ തുളസി തിരികെ വരുമോ എന്നായിരുന്നു കാർത്തു ഭയന്നത്. "കാശി കീ തരും കുഞ്ഞാറ്റെ. അത് വാങ്ങിച്ചോ എന്ന് പറഞ്ഞു കൊണ്ടവർ അകത്തേക്ക് തന്നെ പോയപ്പോഴാണ് കാർത്തുവിന് ശ്വാസം നേരെ വീണതും. അവൾ ഉത്സാഹത്തോടെ എഴുന്നേറ്റു. നിറഞ്ഞു കത്തുന്നൊരു വിളക്ക് പോലെയാ ബസ്സും അതിനുള്ളിൽ അവളേറെ മോഹിക്കുന്ന കാശിനാഥനും. രാവിലെ മുതൽ ഒന്നോ രണ്ടോ നിമിഷം മാത്രം കിട്ടുന്ന ആ ദർശനലഹരിക്ക് വേണ്ടി മാത്രമായിരുന്നു അവളുടെ കാത്തിരിപ്പ്. അവൻ തിരികെ വരും മുന്നേ മഹേഷ്‌ തിരിച്ചു പോകണേ എന്ന് ഉള്ളൂരുകി പ്രാർത്ഥന നടത്തി കാത്തിരുന്നു. ഒടുവിലാ നിമിഷമിതാ വന്നെത്തിയിരിക്കുന്നു. കാർത്തു കണ്ണിൽ പ്രണയത്തിന്റെ കനലും നിറച്ചു കൊണ്ടവൻ ഇറങ്ങി വരുന്നതും കാത്തിരുന്നു. അതേ നിമിഷം അവളറിയാതിരിക്കാൻ ഹോൺ പോലുമില്ലാതെ അങ്ങോട്ട്‌ കയറി വന്നവൻ തന്നെ കാത്തെന്ന പോലെയുള്ള ആ നിൽപ്പ് കണ്ടതും വീണ്ടും വിറച്ചു പോയി. രാവിലെ അവൾക്കൊപ്പം അനുഭവിച്ചു തീർത്ത കുറച്ചു നിമിഷങ്ങൾ ഓർത്തു കൊണ്ടവൻ വിയർത്തു പോയി.. അപ്പോൾ മുതൽ കാശി നാഥൻ ഒട്ടും ഓകെയല്ലെന്ന് അവനറിയാം. ഇന്ന് പലപ്പോഴും കയ്യൊന്ന് വിറച്ചു.. കണ്ണുകൾക്ക് മങ്ങൽ സംഭവിച്ചു. ഇത്‌ വരെയും ഇല്ലാത്തത് പോലൊരു കുഴപ്പം. കാശ്ശിക്കെന്ത് പറ്റിയെന്നു ചുറ്റുമുള്ളവർ ചോദിക്കുന്നത് പോലൊക്കെയൊരു മാറ്റം. എന്തൊക്കെയോ ഊഹിച്ചു കൊണ്ട് ഊറി ചിരിക്കുന്ന ശിവ. എല്ലാം കൂടി കാശിക്കിന്ന് കുറെ പിഴവുകൾ തന്നെയാണ്. ഇനിയിപ്പോ എന്ത് എടാകൂടം കൊണ്ടാവോ പെണ്ണ് കാത്ത് നിൽക്കുന്നത്..? എന്തായാലും പുറത്തേക്കിറങ്ങാതെ തരമില്ലല്ലോ..? ഒരു ദീർഘ നിശ്വാസത്തോടെ അവൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും എഴുന്നേറ്റു. ലൈറ്റ് അണക്കാതെ തന്നെ വിൻഡോ എല്ലാം താഴ്ത്തിയിട്ടു. മൊബൈൽ ഫോണിൽ ലൈറ്റ് ഓണാക്കി കൊണ്ടാണ് ബസ് ഓഫ് ചെയ്തു കൊണ്ട് പുറത്തേക്കിറങ്ങിയത്. വേറെയാരും പുറത്തില്ലാത്ത സ്ഥിതിക്ക് അവളുടെ കയ്യിൽ തന്നെ കീ കൊടുക്കണം. അതറിഞ്ഞു കൊണ്ടൊരു വെടക്ക് ചിരിയോടെ നിൽക്കുന്നവളെ നോക്കി പല്ല് കടിച്ചു കൊണ്ടവൻ അവൾക്കടുത്തേക്ക് പോയി. കീ നീട്ടുമ്പോൾ അവനവളെ നോക്കിയില്ല. പക്ഷേ കീ കൊപ്പം തന്നെ കാർത്തു അവന്റെ കയ്യിലും പിടിത്തമിട്ടു. കാശി കൈ കുടഞ്ഞിട്ടും വിടാതെ അവൾ മുറുകെ പിടിച്ചു. സിസിടിവി ഉണ്ടെടി.. കൈ വിട്. അവൻ പതിയെ പറഞ്ഞിട്ടും കാർത്തുവിനൊരു കൂസലുമില്ല. അമ്മ ജൂസ് കൊണ്ട് വരും.. അത് കുടിച്ചിട്ട് പോകാം.. കാർത്തു അവനരികിലേക്ക് കുറച്ചു കൂടി നീങ്ങി നിന്നിട്ട് പറഞ്ഞു. എനിക്ക് വേണ്ട.."കാശി പിറകിലോട്ട് നീങ്ങിയിട്ട് പെട്ടന്ന് പറഞ്ഞു കുറച്ചു കുടിച്ചിട്ട് പോയ മതിയെന്റെ കാശി നാഥൻ.. വല്ലാതെ ക്ഷീണിച്ചു. കാർത്തു ചിരി ഒതുക്കി പിടിച്ചു കൊണ്ടാണ് പറയുന്നത്. രാവിലെ കണ്ടപ്പോഴുള്ള അതേ ഫ്രഷ് അവനിപ്പോഴും ഉണ്ടെന്നവൾ മനസ്സ് കൊണ്ടോർത്തു പോയി. ആ ഗന്ധം പോലും..അത് പോലെ തന്നെയുണ്ട്. അത് നീയാണോ തീരുമാനിക്കുന്നത്.?" പിന്നെയിപ്പോ വേറെയാരാ.." എനിക്ക് വേണ്ട.. " കുടിച്ചോ ന്നേ.. കുറച്ചു സ്റ്റാമിന വരട്ടെ.. കാശ്യേട്ടൻ ഒട്ടും ഫിറ്റല്ല " കാർത്തു കള്ളചിരിയോടെ അവനെ നോക്കി. വൃത്തികെട്ടവൾ.. കാശി അവളെയൊന്ന് തുറിച്ചു നോക്കി. എന്നിട്ടും അവളവന് നേരെ നിന്നും കണ്ണുകൾ മാറ്റിയില്ല. ഒരൊറ്റ തിരിയലിൽ അവളുടെ കൈകൾ പിന്നിലേക്ക് വളച്ചു കൊണ്ടവൻ അവളെ തിരിച്ചു നിർത്തി. "രാവിലെ നീ കാണിച്ച ഉടായിപ്പിന് മറുപടി തരാൻ എനിക്ക് വയ്യാഞ്ഞിട്ടൊന്നും അല്ലേടി.. പോട്ടെ പുല്ലെന്ന് കരുതി വിട്ടതാ ഞാൻ. എന്നും കരുതി അതും പറഞ്ഞിട്ടെന്റെ മെക്കിട്ട് കയറാനെങ്ങാനും വന്നാലുണ്ടല്ലോ.. ചവിട്ടി കൂട്ടി ആ റോഡിൽ കൊണ്ടിടും ഞാൻ.. പറഞ്ഞില്ലെന്നു വേണ്ട.. അവളുടെയൊരു.." ദേഷ്യത്തോടെ അവൻ അത്രയൊക്കെ പറഞ്ഞിട്ടും.. കൈകൾ വേദന കൊണ്ട് കണ്ണ് നിറഞ്ഞിട്ടും മുഖം മാത്രം തിരിച്ചു കൊണ്ടവനെ അത്രമേൽ ഇഷ്ടത്തോടെ നോക്കുന്നന്നവൾക്ക് മുന്നിൽ ഇനിയെന്ത് പറയണെന്നത് പോലെ കാശി പിടി വിട്ട് കൊണ്ട് മാറി. സ്റ്റിൽ ഐ ലവ് യൂ.." കാർത്തു അവൻ പിടി വിട്ട നിമിഷം തന്നെ ഒറ്റ കണ്ണുറുക്കി കൊണ്ട് പറഞ്ഞു. അവളെയൊന്ന് കൂടി നോക്കിയിട്ടവൻ അവന്റെ ബുള്ളറ്റിനു നേരെ നടന്നു. അടുക്കാനും ഒടക്കാനും കഴിയാത്തൊരു തീ കൊള്ളി.. അതിലേക്ക് കയറി ഇരുന്നു കൊണ്ട് കാർത്തുവിനെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാതെ ആ വീടിന്റെ ഗേറ്റ് കടന്ന് പോകുമ്പോൾ അവൻ പതിയെ പറയുന്നുണ്ടായിരുന്നു.. ❤️❤️ ഹോസ്പിറ്റലിൽ പോയിട്ട് വന്ന ഉല്ലാസിന്റെ തലയുടെ പിൻഭാഗം പൊതിഞ് കെട്ടിയിട്ടുണ്ട്. രണ്ടു സ്റ്റിച്ചിണ്ട് പോലും. അത്യാവശ്യം നല്ലൊരു മുറിവിന്റെ വേദന അവന്റെ മുഖത്തുണ്ട്. അത് ഗായത്രി കാരണമാണെന്ന് അവൻ തന്നെ പറഞ്ഞതിന്റെ സമ്മാനം ഗായത്രിയുടെ വലത് കവിളിലും ചുവന്നു കല്ലിച്ചു കിടപ്പുണ്ട്. എങ്കിലും അവൾക്കൊരാശ്വാസമുണ്ട്. ഉല്ലസിന്റെ മുഖത്തെ പതർച്ച അവൾക്കൊരു ഊർജം പോലാണ് തോന്നിയത്. ഇനിയവൻ ഉടനെയൊന്നും തനിക് നേരെ കൈ പൊക്കാൻ മടിക്കും എന്നതവൾക്ക് നല്ല ഉറപ്പുണ്ട്. ഗായത്രി തള്ളി വീഴ്ത്തി എന്ന് പറയുമ്പോഴും ദേഷ്യത്തിനും അപ്പുറം അവനിലെ ആ ധൈര്യകുറവ് അപ്പോൾ മുതൽ അവൾക്കൊരു ലഹരിയായി മാറിയിരുന്നു.. അത് കൊണ്ടാണ് കവിളിലേ കടയുന്ന വേദനയും പിടച്ചിലും അവളറിയാതെ പോയതും.. കല്ലു മോൾ അന്നത്തെ ബഹളങ്ങൾക്കിടയിൽ നന്നായി പേടിച്ചു പോയിട്ടുണ്ട്. എങ്കിലും ഇടയ്ക്കിടെ ഒരാശ്രയം പോലെ അവൾ ഗായത്രിയെ നോക്കും. അവളോട് വീണ്ടും വീണ്ടും ഒട്ടി ചേരും. "ഒന്നുല്ലാട്ടോ.. പേടിക്കേണ്ട.." അപ്പോഴൊക്കെയും കവിളിലെ അസഹനീയ വേദന മറന്ന് കൊണ്ടവൾ കുഞ്ഞിനെ തന്നിലേക്ക് അടക്കി പിടിക്കും.. ❤️❤️ ബിബിക്കിപ്പോ ഒരു വലിച്ചിലുണ്ടോ? " സ്വയം ഒരുപാട് പ്രാവശ്യം ചോദിച്ചു നോക്കിയ ആ ചോദ്യം ഭവ്യ അന്നവനോട് നേരിട്ട് ചോദിച്ചു. അവൾ പ്രതീക്ഷിക്കുന്നത് പോലൊരു ഞെട്ടലൊന്നും അവനില്ല. പകരം ഒരു അലസത. അവളവനെ സൂക്ഷിച്ചു നോക്കി. ഉണ്ടോ ബിബി..? അവളൊന്നു കൂടി എടുത്തു ചോദിച്ചു. "അങ്ങനൊന്നും ഇല്ല ഭവ്യ. പിന്നെ.." അവനൊന്നു നിർത്തിയിട്ടു അവളെ നോക്കി. ബിബിയുടെ കാറിലാണ് രണ്ടാളും. ഒരു ചെറിയ ട്രിപ്പ്‌ കഴിഞ്ഞുള്ള വരവാണ്. ട്രിപ്പെന്ന് പറയുമ്പോൾ രാവിലെ കോളേജിലക്കെന്ന് പറഞ്ഞു കൊണ്ടിറങ്ങിയ അവർ രണ്ടാളും അവരുടെ ആഗ്രഹങ്ങൾ തീർക്കാൻ വേണ്ടി മാത്രം പോയ ട്രിപ്പ്. ഇതിപ്പോ ആദ്യത്തെ സംഭവമൊന്നും അല്ലല്ലോ. പിന്നെ.. ബാക്കി പറ ബിബി. എനിക്കങ്ങനെ തോന്നുന്നു.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്.. " ഭവ്യ അവന്റെ നേരെ തിരിഞ്ഞിരുന്നു. "ചിത്രക്ക് എന്തൊക്കെയോ സംശയങ്ങൾ.." ബിബി അത് പറയുമ്പോൾ അവളെ നോക്കുന്നില്ല. മൊത്തത്തിൽ അവനൊരു കള്ളത്തരം. ഇത് പോലുള്ള അവസരങ്ങളെ നിരവധി തവണ അഭിമുഖീകരിച്ചത് കൊണ്ട് തന്നെ ഭവ്യക്ക് അവന്റെ ഉദ്ദേശം വളരെ വ്യക്തമായി മനസ്സിലായിരുന്നു. മുൻപ് ആയിരുന്നെങ്കിൽ പോട്ടെ പുല്ലെന്ന് വെച്ച് അവൾ തന്നെ ആദ്യമിറങ്ങി പോയേനെ. പക്ഷേ ഇവന്റെ കാര്യത്തിൽ അങ്ങനെ അല്ല. പെട്ടന്നൊരു ഇറങ്ങി പോക്കല്ല അവളുടെ ഉദ്ദേശവും. ഒന്നറിഞ്ഞു കളിച്ചാൽ കയ്യിൽ വരുന്നത് കോടികളാവും. പൂത്ത കാശുള്ള വീട്ടിലെ കോഴി കുഞ്ഞിനെ അറിഞ്ഞു കൊണ്ട് തന്നെയാണ് ഭവ്യ കെണിയിൽ വീഴ്ത്തിയത്. അവനൊരു കുടുംബമുണ്ട് എന്നാ അറിവിനോപ്പം തന്നെ അവൻ തനിക്കൊരു മുതൽ കൂട്ടാവുമെന്നും അവൾക്കറിയാം. ആ അറിവ് അവനല്ലേ കൂടുതൽ വേണ്ടത്? സ്വന്തം കുടുംബത്തിനു അവൻ കൊടുക്കാത്ത സ്ഥാനവും പരിഗണനയും താനെന്തിന് നൽകണം എന്നായിരുന്നു അവളുടെ മനസ്സിൽ.. അതറിഞ്ഞു കൊണ്ട് തന്നെയാണ് അവന്റെ ആഗ്രഹങ്ങളെല്ലാം നടത്തി കൊടുത്തതും. അതിന്റെയെല്ലാം തെളിവുകൾ അവനറിയാതെ സൂക്ഷിച്ചു വെച്ചതും. എല്ലാം കഴിഞ്ഞു കൈ കഴുകി പോകാനാണ് സാറിന്റെ പ്ലാൻ.. അല്ലേ.. " പരിഹാസത്തോടെ ഭവ്യ ചോദിക്കുമ്പോൾ ബിബിയുടെ മുഖത്തും ഏറെക്കുറെ ആ ഭാവം തന്നെയാണ്. "എനിക്കൊരു കുടുംബമുണ്ട്.. അതറിഞ്ഞു കൊണ്ട് തന്നെയല്ലേ നിയും.. ഇതിപ്പോ എന്റെ കാര്യം മാത്രമല്ലല്ലോ.. കൂട്ടത്തിൽ നിന്റെ കാര്യവും ഞാൻ വെടിപ്പായി നടത്തി തരുന്നില്ലേ.. ഇനിയും മതിയായില്ലേ..എന്തൊരു ആർത്തി.." ഇപ്രാവശ്യം അവന്റെ മുഖം പുച്ഛത്താൽ കോടി.. "അപ്പൊ എല്ലാം മതിയായിട്ടാവും ബിബി സാറിന് കുടുംബം ഉണ്ടെന്ന് ഓർമ വന്നത്. അല്ലേ.." അവൾക്കും അവൻ പ്രതീക്ഷിക്കുന്ന ഞെട്ടലൊന്നുമില്ല. "നോക്ക് ഭവ്യ.. തുറന്നു പറയാലോ എനിക്കിത് മടുത്തു..ഇനിയും ഇത് മുന്നോട്ട് കൊണ്ട് പോകാൻ എനിക്കൊട്ടും താല്പര്യമില്ല.. നിന്നെ ജീവിതകാലം മുഴുവനും കൂടെ കൊണ്ട് നടക്കന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല.. ഈ കുറച്ചു കാലം കൊണ്ട് തന്നെ എന്നെ ഊറ്റാവുന്ന പരമാവധി നീ ചെയ്തു കഴിഞ്ഞു. അതെല്ലാം ഞാൻ അറിഞ്ഞു കൊണ്ട് നിനക്ക് അനുവദിച്ചു തന്നതായിരുന്നു. ഇനി ഇതിവിടെ സ്റ്റോപ്പ്‌ ചെയ്യുന്നതാണ് എനിക്കും നിനക്കും നല്ലത്..ചിത്രക്ക് ചെറിയ എന്തോ സംശയം ഉണ്ട്. അത് വളർന്നു വലുതായാൽ.. ഭർത്താവ് എന്നാ കൺസിഡർ വെച്ചിട്ട് അവളെന്നോട് ക്ഷമിച്ചാലും നിന്റെ കാര്യം കഷ്ടത്തിലാവും. ദെൻ.. ഗുഡ് ബൈ..." അപ്പോഴേക്കും ഭവ്യക്ക് ഇറങ്ങാനുള്ള സ്റ്റോപ്പിൽ ബിബി കാർ നിർത്തിയിരുന്നു. ഐവ.. നൈസ്.. തേപ്പ്.ബിബി സർ പൊളിയാണ്‌.. ഭവ്യ പരിഹാസ ചിരിയോടെ കൈ അടിച്ചു കൊണ്ടത് പറയുമ്പോൾ.. ബിബി അവളെ പകച്ചു നോക്കി. ഒരുപാട് പെണ്ണുങ്ങളെ സർ ഈ നമ്പറിൽ ഓടിച്ചു വിട്ട് കാണും.. അത് പോട്ടെ.. അതൊന്നും എന്റെ വിഷയമേ അല്ല.. ഞാൻ എനിക്ക് പറയാൻ ഉള്ളത് പറയാം.. അത്ര പെട്ടന്ന് ഊരി പോകാൻ പറ്റുമെന്ന് സർ വിചാരിച്ച കുരുക്കല്ല ഭവ്യ.. അത് സാറിനു വഴിയേ മനസിലാവും. ഇപ്പൊ ഞാൻ സാറിന്റെ ഫോണിൽ ഒരു വിഡിയോ സെൻറ് ചെയ്തിട്ടുണ്ട്. അതൊന്ന് കണ്ടു നോക്കണം. അത് ഒന്ന് മാത്രം.. ജസ്റ്റ്‌ സാമ്പിൾ. ഇതിനേക്കാൾ മുന്തിയ ഇനം ഇനിയും എന്റെ കയ്യിൽ സ്റ്റിക്കുണ്ട്.. അത് കണ്ടിട്ട് സർ എന്നെ വിളിക്ക്.. ബാക്കി ഞാൻ അപ്പൊ പറയാം.. ദെൻ.. ബൈ.. " മനോഹരമായ ചിരിയോടെ അത്‌ പറഞ്ഞു കൊണ്ട് ഭവ്യ കാറിന്റെ ഡോർ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി... തുടരും.. ബിബി സാറും ഭവ്യ ടീച്ചറും കൊള്ളാം ല്ലേ 😌 റിവ്യൂ ഇട്ടിട്ട് പോ പിള്ളേരെ.. ഞാനിങ്ങനെ കെഞ്ചിയിട്ടും നിങ്ങൾക്കൊരു പാവം തോന്നുന്നില്ലേ എന്നെ 🙄 എനിക്കെഴുതാനെ തോന്നില്ല.. അതാണ്‌.ഇടുന്നവരെ പരിഗണിക്കുന്നില്ല എന്ന് തോന്നല്ലേ കേട്ടോ.. അതല്ല ഞാൻ ഉദ്ദേശിച്ചത് 🥰 സ്നേഹത്തോടെ jif #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
STORY BOARD
709 കണ്ടവര്‍
1 ദിവസം
*നെഞ്ചോരം നി മാത്രം 💞* ഭാഗം : 32 ✍️ ഇമ്മു " ആ പിന്നെ ആമി ഇത് ആതി ആതിര.... കോളേജിൽ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു.... അല്ല നീ ഇപ്പൊ എന്താ ചെയ്യുന്നത്.... ജോബ് വല്ലതും റെഡി ആയോ... ? " " ആ ഒന്ന് രണ്ട് കമ്പനില് അപ്ലൈ ചെയ്തിട്ടുണ്ട്... ആ ഏതേലും കിട്ടുമായിരിക്കും.... " വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ ഉള്ള അവളുടെ മറുപടി കേട്ടപ്പോൾ തന്നെ എനിക്കു മനസിലായി ജോലിക്ക് വേണ്ടി ഒരുപാട് അലഞ്ഞു നടന്ന് മടുത്തിട്ടുണ്ടാവുമെന്ന്.... അവളതിനുള്ള മറുപടിയും നൽകി പോവാണ് എന്തോ തിരക്ക് ഉണ്ടെന്നും പറഞ്ഞു അവൾ അവിടെ നിന്നും എഴുനേറ്റ് തിരികെ നടന്നു. __________________________________________________ "  ഹാ നീ വന്നോ.... എങ്ങനെ പോണൂ അവിടത്തെ കാര്യങ്ങളൊക്കെ.... എന്ത് പറ്റി നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്.... എന്തെ അവിടെ അവളുമായി എന്തെങ്കിലും പ്രശ്നം...? ദേ അവളുമായി പിന്നേം അടി ആയെന്ന് എന്നോട് പറയാൻ ആണെങ്കിൽ വേണ്ട മോനെ എന്റേന്ന് നല്ലത് നിനക്ക് കിട്ടും....  " എന്തോ ഫയൽസ് നോക്കി കൊണ്ടിരുന്ന നിതി ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് തലയുയർത്തി മുന്നോട്ട് നോക്കുന്നത് അവനെ കണ്ടയുടനെ ഹായ് പറയാൻ വാ തുറന്നതും അവന്റെ മുഖം വല്ലാതിരിക്കുന്നത് കണ്ട് അവനെ പിടിച്ച് കേബിനിലെ ചെയറിൽ ഇരുത്തികൊണ്ട് അവനോട് ചോദിച്ചു. " ഏയ്‌ അവളുമായി എനിക്കെന്ത് പ്രശ്നം... ഒന്നുമില്ല ടാ അത് ഞാൻ നിന്നോട് പിന്നെ പറയാം... ഇപ്പൊ നീ വാ നമ്മുക്ക് ആ പുതിയ പ്ലോട്ട് വരെ ഒന്ന് പോയിട്ട് വരാം.... " അവന്റെ ഷോൾഡറിൽ ഒന്ന് തട്ടി ഇരുന്നിടത് നിന്ന് എഴുനേറ്റു നിന്നുകൊണ്ട് കാശി പറഞ്ഞു. അവന്റെ ആ മറുപടിയിൽ അവനെന്തോ തന്നിൽ നിന്നും ഒളിക്കുന്നതായി നിതിനു തോന്നിയെങ്കിലും ഏതായാലും അവിടെ പോയി വരട്ടെ എന്നിട്ട് അവനോട് കാര്യം തിരക്കാമെന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് നിതിൻ ടേബിളിൽ നിന്നും തന്റെ ഫോണുമെടുത്ത് ഓഫീസിനു പുറത്തേക്കിറങ്ങി കാർ പാർക്കിങ്ങിലേക്ക് എത്തി. " നിതി 2 മിനിറ്റ്... നീ കാറിൽ കയറിയിരുന്നോ... എനിക്ക് ഒരു കാൾ ചെയ്യാൻ ഉണ്ട്... " അതും പറഞ്ഞ് കാശി അവൻ നിന്നിടത്ത് നിന്നും കുറച്ചധികം നീങ്ങി നിന്ന് ആരെയോ കാൾ ചെയ്തു. കാശി അവനോട് അത് പറഞ്ഞു കുറച്ചു നീങ്ങി നിന്നതും കാറിലെ ഗ്ലാസ്‌ താഴ്ത്തി അവന്റെ സംഭാഷണം കേൾക്കാൻ ശ്രമിച്ച നിതിനു നിരാശയായിരുന്നു ഫലം.... " ആ എന്താ സർ.... " " ഞാൻ പറഞ്ഞ കാര്യം ഓർമയുണ്ടല്ലോ.... എത്രയും വേഗം കണ്ടെത്തിയിരിക്കണം കേട്ടല്ലോ.... കിട്ടി കഴിഞ്ഞ് ആ ലൊക്കേഷൻ എനിക്കൊന്ന് അയച്ചിട്  ഓക്കെ... " മറുതലക്കൽ ഉള്ള അയാളുടെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ അവൻ കാൾ കട്ട്‌ ആക്കി.... കാൾ കട്ട് ആക്കി കഴിഞ്ഞപ്പോൾ ഒരു കുറുക്കന്റെ കൗശലം അവന്റെ മുഖത്ത് പരന്നിരുന്നു. കാറിനടുത്തേക്ക് കാശി നടന്നു വരുന്നത് കണ്ടതും നിതി വേഗം കാറിന്റെ ഗ്ലാസ്‌ ഉയർത്തി വെച്ചു.... അവൻ ഫോൺ പോക്കറ്റിൽ വെച്ച് നേരെ ഡോർ തുറന്ന് കാറിലേക്ക് കയറിയതും നിതി കാറെടുത്തു അവിടുന്ന് പോയി. ___________________________________________________ ആമി... " ആമി നമുക്കന്നാ ഇറങ്ങിയാലോ.... അധികം വൈകില്ല എന്നൊക്കെ പറഞ്ഞല്ലേ അവിടുന്ന് പോന്നത്... വാ... " അമ്മു അതും പറഞ്ഞു ആമിയുടെ കൈയും പിടിച്ച് ഫുഡ്‌ കോർട്ടിൽ നിന്നും ഇറങ്ങി എക്സലേറ്റർ വഴി ഗ്രൗണ്ട് ഫ്ലോറിൽ എത്തി മാളിൽ നിന്നും പുറത്തേക്കിറങ്ങി.പെട്ടന്ന് എന്തോ ഓർത്ത പോലെ അവൾ തന്റെ കയ്യും പിടിച്ച് നടന്ന അമ്മുവിനെ പിടിച്ചു നിർത്തികൊണ്ട് പറഞ്ഞു. " ചേച്ചിയേ... എടി ചേച്ചി... " " എന്താടി... " " അതെ ഇവിടെ നിന്ന് കുറച്ചു കൂടി പോയാൽ ഒരു ചെറിയ ബീച് ഉണ്ട് നമ്മുക്ക് അവിടേം കൂടി ഒന്ന് കേറിയാലോ... മം മം... " അമ്മുവിന്റെ തോളിൽ തലവെച്ചു കിടന്നുകൊണ്ട് അവൾ അമ്മുവിനോട്‌ ചോദിച്ചു. അമ്മുവിന്റെ മുഖം ചുളിഞ്ഞു. " അത് വേണോ... അല്ല അവിടെ ഒക്കെ പോയി തിരിച്ചെത്തുമ്പോ നേരം വൈകില്ലേ... " അവൾ മുഖം ചുളിച് വേണോ വേണ്ടയോ എന്നുള്ള അർത്ഥത്തിൽ ആമിയോട് ചോദിച്ചു. " പെട്ടന്ന് പോയിട്ട് വരാന്നെ... പ്ലീസ് നല്ല ചേച്ചിയല്ലേ വേഗം പോയി തിരിച്ച് ഇറങ്ങാം... പ്ലീസ്‌... ഒരു 5 മിനിറ്റ് എങ്കിലും ഇരുന്നിട്ട് വരാന്നെ.... " അമ്മു.... അവൾ കൊഞ്ചലോട് കൂടി എന്നോട് പറഞ്ഞു കൊണ്ടിരുന്നു.എന്തോ അത് കേട്ടിട്ടും നിരസിക്കാനായില്ല.മറുപടിയെന്ന വണ്ണം തലയാട്ടികൊണ്ട് ഞാനൊരു പുഞ്ചിരി നൽകിയത് അവൾ ആവേശത്തോടെ സ്കൂട്ടിയിൽ കയറിയിരുന്നു. പിന്നെ നേരം പാഴാക്കാതെ വേഗം അവളുടെ പുറകിൽ കയറിയിരുന്നു ഞങ്ങൾ അവിടെ അടുത്തുള്ള ബീച്ച്ലേക്ക് യാത്ര തിരിച്ചു. അഞ്ചു മിനിറ്റിന്റെ ദൂരമേ മാളിൽ നിന്നും ബീച്ചിലേക്ക് ഉണ്ടായിരുന്നുള്ളൂ. അവിടെ എത്തിയതും എന്നെ പോലും കാത്തു നിൽക്കാതെ അവൾ ഇട്ടിരുന്ന ജീൻസ് അൽപ്പം കയറ്റി വെച്ച് വെള്ളത്തിലേക്കിറങ്ങി കളിക്കാൻ തുടങ്ങി. ഞാൻ അവളുടെ കളിയും നോക്കി ഞാൻ ആ മണൽ തരിയിൽ ഇരുന്നു. ഉച്ച മയങ്ങി വെയിൽ കുറഞ്ഞു വരുന്ന സമയമായതിനാൽ ആകും കടലിനെ കാണാൻ ഒരു പ്രേത്യേക ഭംഗിയുണ്ടായിരുന്നു..... അവിടെയും ഇവിടെയുമായി കമിതാക്കൾ ജീവിതത്തിന്റെ സുന്ദര നിമിഷങ്ങളായ പ്രണയകാലം ആസ്വദിക്കുന്നുണ്ടായിരുന്നു. കുറച്ചു നീങ്ങി ഫാമിലിയുമായി വന്നവരും ഉണ്ട്.തീരത്തെ പുൽകുന്ന തിരമാലകളെ നോക്കി ഇരിക്കുമ്പോൾ എന്തോ മനസിലുള്ള സംഘർഷങ്ങൾ എല്ലാം പതിയെ കെട്ടടങ്ങുന്നതായി എനിക്കു തോന്നി..... കടലിൽ നിന്നും വീശിയടിച്ച ഇളം കാറ്റ് എന്നെ തഴുകി കടന്നു പോയതും എന്തോ വല്ലാത്തൊരു പോസിറ്റീവ് എനർജി എന്നെ വന്നു മൂടുന്നതായി എനിക്കു തോന്നി...... അധികം അങ്ങനെ ഇരിക്കാനൊന്നും അവൾ എന്നെ സമ്മതിച്ചില്ല. അപ്പോഴേക്കും വെള്ളത്തിൽ കളിച്ചു കൊണ്ടിരുന്ന ആമി എന്നെ അടുത്തേക്ക് ഓടി വന്ന് എന്നെയും വലിച്ചുകൊണ്ട് ചെന്ന് തിരമാലകൾ വരുന്നതിനനുസരിച്ചു പുറകോട്ട് പോകാനും അവ തിരികെ കടലിലേക്ക് തന്നെ പോകുമ്പോൾ അതിനൊപ്പം കടലിലേക്ക് കുറച്ചു ഇറങ്ങിയുമൊക്കെ  കളിച്ചു കൊണ്ടിരുന്നു.... എല്ലാം മറന്നുള്ള അവളുടെ കളിചിരികൾ തെളിയിക്കുകയായിരുന്നു എന്റെ തീരുമാനം തെറ്റല്ലെന്ന്. എന്തോ അത് കണ്ടപ്പോൾ എന്റെ മനസിനും ഒരു ആശ്വാസം വന്ന പോലെ..... അസ്തമയ സൂര്യൻ കടലിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങിയതും ഞങ്ങൾ അവിടുന്ന് വീട്ടിലേക്ക് തിരിച്ചു.ഞങ്ങൾ എത്തിയപ്പോൾ അമ്മയും അച്ഛനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. കാശി ബിസിനെസ്സിന്റെ എന്തോ ആവിശ്യത്തിനായി കൊച്ചി വരെ പോയിരിക്കുകയാണ്. അച്ഛനും അമ്മക്കും ഒന്ന് ചിരിച്ചു കൊടുത്ത് ഫ്രഷ് ആയിട്ട് വരം എന്നും പറഞ്ഞു ഞാൻ സ്റ്റൈർ കയറി മുകളിലേക്ക് നടന്നു.മുകളിലെത്തിയപ്പോഴും കേൾക്കുന്നുണ്ടായിരുന്നു പുറത്ത് പോയ വിശേഷങ്ങൾ പറയുന്ന ആമിയുടെ ശബ്ദം.മുറിയിലേക്ക് കയറിയപ്പോൾ അവൾക്ക് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. പതിയെ ജനാലയുടെ അടുത്തേക്ക് പോയി അത് തുറന്നിട്ടതും എവിടെ നിന്നോ ഒരു മന്തമാരുതൻ അവളെ തഴുകി മറഞ്ഞു പോയി.... അവൾക്ക് അവന്റെ ഗന്ധം അതിൽ തങ്ങി നില്കുന്നത് പോലെ തോന്നി. അവളുടെ ചുറ്റുപാടിലും അതിലെ ഓരോ അണുവിലും അവന്റെ സാമിപ്യമാണ് അവൾക്ക് അനുഭവിച്ചറിയാൻ സാധിച്ചത്. ആ മുറിയിൽ നിന്നും നോക്കിയാൽ സൂര്യൻ അസ്‌തമിക്കുന്നത് വളരെ വ്യക്തമായി തന്നെ കാണാമായിരുന്നു. ആകാശമാകെ കുങ്കുമ ചുവപ്പിൽ മുങ്ങി നിൽക്കുകയാണ്..... പതിവിൽ നിന്നും ആ കാഴ്ച്ചക്ക് എന്തോ പ്രേത്യേകത അവൾക്ക് അനുഭവപ്പെട്ടു. അതിനെയും നോക്കി നിൽക്കുന്ന നേരം അവളുടെ മനസിൽ ഒരു പൊടി ചോദ്യങ്ങൾ ഉയർന്നു വന്നു.അതിൽ ചിലതൊക്കെ ഉത്തരം കണ്ടെത്താൻ കഴിയാത്തവ.... എത്ര ചിന്തിട്ടും ഒരു എത്തും പിടിയും കിട്ടാത്തവ വേറെ.... ചില ചോദ്യങ്ങളാവട്ടെ നെഞ്ചിലൊരു നീറ്റൽ സൃഷ്ടിക്കുന്ന പോലെ... കാശിയുടെ സാന്നിധ്യം എന്തെല്ലാമോ എന്നെ ഓർമപ്പെടുത്തുന്നത് പോലെ... ചിരിക്കുമ്പോൾ ചെറുതാകുന്ന ആ കുഞ്ഞി കണ്ണുകളും എന്നിൽ ചോദ്യങ്ങളുടെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു കൊണ്ടിരുന്നു.... അവന്റെ മുഖം മനസിലേക്ക് ആവാഹിക്കാൻ ശ്രമിച്ചതും മനസിലേക്ക് കയറി വന്നത് കാശിയുടെ മുഖമാണ്.... ഉള്ളിൽ ഉണ്ടായ നീറ്റലിനു എന്തോ ഒരു ആശ്വാസം ലഭിച്ചത് പോലെ.... അവന്റെ ഓർമകൾക്ക് പോലും തന്നിലെ സങ്കടങ്ങൾക്ക് ഒരു ആശ്വാസമാകുന്നു എന്നത് അവളെ തെല്ലൊന്ന് അത്ഭുതപെടുത്തി.അവൾക്ക് എന്താ സംഭവിക്കുന്നതെന്ന് അവൾക്ക് തന്നെ മനസിലാക്കാൻ സാധിക്കുന്നില്ലായിരുന്നു.... അവളുടെ ഹൃദയതാളം മുറുകുന്നതായി അവൾക്ക് തോന്നി.എന്തോ ഉൾപ്രേരണയിൽ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് എന്റെ തൊട്ട് പുറകിൽ നിൽക്കുന്ന കാശിയെയാണ്.ഞാൻ തിരിഞ്ഞെന്ന് കണ്ടതും അവൻ പുരികം ചുളിച് എന്താണ് എന്നർത്ഥത്തിൽ എന്നെ നോക്കി. ഞാൻ ഒന്നുമില്ലെന്ന് തോൾ പൊക്കി കാണിച്ചു. ' ദൈവമെ ഇവനിത്ര വേഗം തിരിച്ചു വന്നൊ... ' ( അമ്മു ആത്മ ) എന്തോ അവൻ മുറിയിൽ ഉള്ളപ്പോൾ അവിടെ നിൽക്കാൻ സാധിക്കാത്തത് പോലെ. എവിടുന്നില്ലാത്ത പരവേശം. തൊണ്ടയൊക്കെ വറ്റി വരളുന്ന പോലെ.ഹൃദയമിടിപ്പ് എനിക്കു കേൾക്കാൻ പാകത്തിന് ഉയർന്നു തുടങ്ങി.... ഒന്നും മിണ്ടാതെ ഞാൻ വേഗം താഴേക്ക് ചെന്ന് ടിവിയുടെ മുന്നിൽ ഇട്ടിരിക്കുന്ന സോഫയിൽ ചെന്നിരുന്നു ടീവി ഓൺ ചെയ്തു അതിരുന്ന് കാണാൻ തുടങ്ങി... പതിയെ ഉയർന്നു വന്ന ഹൃദയമിടിപ്പ് സാധാരണഗതിയിൽ ആയതും ഞാനൊന്ന് ശ്വാസം വലിച്ചു വിട്ടു.... ' കെട്ടിയോൻ ആണത്രേ കെട്ടിയോൻ ഒന്ന് ശബ്ദം ഒക്കെ ഉണ്ടാക്കിയിട്ട് വന്ന പോരെ... മനുഷ്യനെ വെറുതെ പേടിപ്പിക്കാൻ.... ' അവൾ നെഞ്ചിൽ തടവികൊണ്ട് മനസ്സിൽ ഓർത്തു. ടീവി ഓൺ ആക്കിയത് കണ്ടത് ഒരു കിസ്സിങ് സീൻ ആണ്. ദൈവമെ എല്ലാ ചാനൽ മാറ്റി നോക്കുമ്പോഴും എല്ലാത്തിലും റൊമാന്റിക് സീൻസ് ആണ്. ' അയ്യേ.... ഇവർക്കൊന്നും വേറെ പണിയില്ലേ.... കൃഷ്ണാ നീയും എനിക്ക് പണി തരാണല്ലേ.... കഷ്ടണ്ട് ട്ടോ... ' ഞാൻ ചാനൽ മാറ്റി കൊണ്ടിരിക്കുമ്പോൾ ആണ് കാശി സ്റ്റയർ ഇറങ്ങി വരുന്നത് കാണുന്നത്.t-ഷർട്ടും ഷോർട്സുമാണ് വേഷം.ഇറങ്ങി വരുമ്പോഴും ചുണ്ടിൽ ഒരു പുഞ്ചിരി തങ്ങി നിൽക്കുന്നുണ്ടായിരുന്നു.... താഴെ എത്തിയതും ഇടം കണ്ണിട്ട് എന്നെ ഒന്ന് നോക്കി.അപ്പോൾ തന്നെ ഞാൻ വേഗം  ടീവി ഓഫ്‌ ചെയ്തു സിറ്റൗട്ടിലെ സ്വിങ്ങിൽ പോയിരുന്നു.... ' ഓ എന്തൊരാശ്വാസം.... ' നെഞ്ചിൽ കൈ വെച്ച് കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു. അവളുടെ വെപ്രാളവും കോപ്രായങ്ങളും ഒക്കെ കണ്ടതും അവന്റെ ചുണ്ടിൽ  മനോഹരമായൊരു പുഞ്ചിരി വിടർന്നു..... അവൻ താഴെക്കിറങ്ങി നേരെ അടുക്കളയിലേക്ക് ആണ് ചെന്നത്. അവിടെ ചെന്നപ്പോൾ കാണുന്നത് പത്രങ്ങൾ കഴുകി കൊണ്ടിരിക്കുന്ന അമ്മയെയാണ്. അവന്റെ വേഗം അമ്മയുടെ അടുത്തേക്ക് ചെന്ന് അമ്മയുടെ കൈയിൽ ഉണ്ടായിരുന്ന പാത്രം വാങ്ങിച്ചു അവൻ അത് കഴുകുവാൻ തുടങ്ങി..... അമ്മ അവനെ എതിർക്കാനൊക്കെ നോക്കിയെങ്കിലും അവൻ അമ്മയെ ചെവി കൊള്ളാതെ അവന്റെ പണി തുടർന്ന് കൊണ്ടിരുന്നു.... ചൊടിയിൽ വിരിഞ്ഞ നിറഞ്ഞ പുഞ്ചിരിയുമായി അമ്മ അവന്റെ അടുത്ത് നിന്ന്  അവൻ ചെയ്യുന്നത് നോക്കി നിന്നു.... ചായ കുടിക്കാൻ നേരമായപ്പോൾ മുറിയിൽ നിന്നും ഇറങ്ങി വന്ന ആമി ഇതു കണ്ടപ്പോൾ തന്നെ വേഗം മുറിയിലേക്ക് തന്നെ തിരിച്ചു പോയി. അല്ലെങ്കിൽ ഇതെല്ലാം തന്റെ തലയിൽ ആവുമെന്ന് അവൾക്ക് നന്നായി അറിയാം. '  ഈശ്വരാ... ജസ്റ്റ്‌ മിസ്സ്‌... ചേട്ടൻ എങ്ങാനും ഇപ്പൊ എന്നെ കണ്ടിരുന്നെങ്കിൽ ഒക്കെ കൂടി എന്റെ തലേൽ ഇട്ട് തന്നേനെ.... ' അതും പറഞ്ഞു കൊണ്ടവൾ മുറിയിൽ കയറി വാതിൽ അടച്ച് നേരെ ബെഡിൽ ചെന്നിരുന്ന് ഫോൺ എടുത്ത് ഞങ്ങൾ മൂന്ന് പേരുമുള്ള ഗ്രൂപ്പിൽ വന്ന മെസ്സേജിനു റിപ്ലൈ കൊടുത്തിരുന്നു.... തുടരും..... #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
STORY BOARD
1.2K കണ്ടവര്‍
1 ദിവസം
💌വർണ്ണക്കടലാസ്💌    ഭാഗം  39 *അവസാന ഭാഗം*    രചന : ജിഫ്‌നി പൊന്മുണ്ടം. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° സ്വയം നടക്കാൻ പോലും കഴിയാത്ത ഒരു വൃദ്ധയായ സ്ത്രീ അങ്ങോട്ട് ഗേറ്റ് കടന്ന് വന്നത്. ആ സ്ത്രീ അവർക്കടുത്തേക്ക് പതിയെ നടന്ന് വന്നു.... അവർ അടുത്തെത്തി തുടങ്ങിയതും നൂറയുടെ നാവ് ചലിച്ചു. ഭയത്താൽ കാലുകൾ വിറച്ചു. "സൈനുമ്മ...." അവൾ പതിയെ മന്ത്രിച്ചു. തന്നെ ഇനിയും ദ്രോഹിക്കാനാവുമോ ഈ വരവ് അവൾ മനസ്സിലോർത്തു... "ഉമ്മാ.." നാദി ഉമ്മാന്ന് പറഞ്ഞപ്പോഴാണ് മറ്റേല്ലാവർക്കും അത് സൈനബയാണെന്ന് മനസ്സിലായത്.ഒരു പർദയും വലിയ ഒരു മൊക്കെനയും.. മുഖമൊക്കെ ആകെ ചുക്കിച്ചുളഞ്ഞു നടക്കാൻ പോലും കഴിയാത്ത രൂപം. "ഇനിയെന്തെങ്കിലും പ്രശ്നം ഉണ്ടാക്കാൻ വന്നതാണോ..."(കദീജ ) "ആ വരവ് കണ്ടിട്ട് പഴയ ഗൗരവവും പത്രാസും ഒന്നും തോന്നുന്നില്ല. മക്കളെ.. എങ്ങനെയായാലും നിങ്ങളെ വളർത്തിയ ഉമ്മയാണ്. അരുതാത്തതൊന്നും പറയണ്ട.. അവർ എന്തിന് വന്നതാണെന്ന് ചോദിച്ചു നോക്ക്."(പോക്കരാജി മരുമക്കൾക്ക് പറഞ്ഞു കൊടുത്തു.) നാദി പതിയെ സൈനബയുടെ അടുത്തേക്ക് നടന്നു... "മക്കൾ ജീവനോടെ ഉണ്ടോന്ന് അറിയാൻ വന്നതാണോ...ഉണ്ടെങ്കിൽ ഇനിയും ഉപദ്രവിക്കാൻ.." നാദിയുടെ വാക്കുകൾ രൂക്ഷമായി... "നാദീ...." അല്ലു അവളെ വിളിച്ചു. തല കൊണ്ട് വേണ്ടാന്ന് കാണിച്ചു. അപ്പോഴേക്കും മറ്റേല്ലാവരും അവർക്കടുത്തേക്ക് എത്തിയിരുന്നു. "മോളെ... ഞാൻ... നൂറമോളെവിടെ... എനിക്ക്...."(സൈനബ ) "എന്തിനാ അവളെ... നിങ്ങൾക്ക് പണ്ടേ അവളെ കാണുന്നത് പറ്റില്ലായിരുന്നല്ലോ"(ആദി..) "മോനെ എന്നോട് ക്ഷമിക്കോ... എന്റെ അറിവില്ലായ്മയാണ് എന്നെ കൊണ്ട് അങ്ങനെ ഒക്കെ ചെയ്യിപ്പിച്ചത്... എനിക്കവളോട് ചെയ്തതിന് ഒക്കെ മാപ്പ് പറയണം... അവളെ ഞാൻ വളർത്തിയതാണെങ്കിലും അവൾക്ക് അവളുടെ ഉമ്മയുടെ സ്വഭാവാമാണ്.. അത് കൊണ്ട് എന്നോട് ക്ഷമിക്കും അവൾ എനിക്ക് മാപ്പ് തരും..അവളോട് മാപ്പ് ചോദിച്ചില്ലെങ്കിൽ മരിച്ചു പോയാൽ ഖബറിൽ പോലും എനിക്ക് സ്വസ്ഥത ഉണ്ടാവില്ല മോനെ.."(സൈനബയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.) "എനിക്കാരോടും ദേഷ്യമില്ല.. എന്നോട് ആരും മാപ്പ് ചോദിക്കേണ്ട..." ആയിഷയുടെ മറവിൽ പേടിച്ചു നിന്നിരുന്ന നൂറ മുന്നോട്ട് വന്നു കൊണ്ട് പറഞ്ഞു. അവളുടെ ഒക്കത്ത് ഇവാൻ മോനും ഉണ്ടായിരുന്നു.. "മോളെ...."(സൈനബ പതിയെ കൈകൾ അവളുടെ കവിളിലേക്ക് ഉയർത്തി. പതിയെ തലോടി....) "നിങ്ങൾ കണ്ടോ അവളുടെ കയ്യിലുള്ള ഞങ്ങളുടെ കുഞ്ഞിനെ... കുട്ടികളുണ്ടാവില്ല എന്ന് പറഞ്ഞു നിങ്ങൾ ഞങ്ങളെ അകറ്റിയപ്പോൾ വിധി ഞങ്ങളെ ഒരുമിപ്പിച്ചു.ആ വിധി തന്നെ ഞങ്ങൾക്ക് ഒരു കുഞ്ഞിനേയും തന്നു. കുഞ്ഞുണ്ടാവില്ല എന്ന് പറഞ്ഞു എത്ര കുത്തി നോവിച്ചിട്ടുണ്ട് അവളെ... അവളുടെ ആ കണ്ണുനീരിന്റെയും പ്രാർത്ഥനയുടടേയും ഉത്തരമാണ് ഈ കുഞ്ഞ്.. നിങ്ങൾ ശരിക്കും കണ്ണ് തുറന്ന് നോക്ക്..." ആദി സങ്കടത്തോടേയും ദേഷ്യത്തോടെയും പറഞ്ഞു. അതും പറഞ്ഞു അവളെ കരയിപ്പിച്ച നിമിഷങ്ങളായിരുന്നു അന്നേരം അവന്റെ മനസ്സിൽ. "മോനെ... അതും ഈ പാപി കള്ളം പറഞ്ഞതാ... നൂറമോൾക്ക് അങ്ങനത്തെ ഒരു കുഴപ്പവും ഇല്ല... എല്ലാം കൊണ്ടും പൂർണ്ണമായ ഒരു സ്ത്രീയാണ് അവൾ.. പക്ഷെ അവൾക്കൊരു നല്ല ജീവിതം കിട്ടാതിരിക്കാൻ വേണ്ടിയും എന്റെ മോൾക് നല്ലൊരു ജീവിതം കിട്ടാൻ വേണ്ടിയും ഞാൻ ചെയ്ത വലിയ ഒരു തെറ്റായിരുന്നു അന്ന് നിങ്ങളോട് അങ്ങനെ പറഞ്ഞത്.. ആ തെറ്റ് ഏറ്റ് പറയാനും മാപ്പ് ചോദിക്കാനും കൂടെ നാദി മോളോട് ഒരു കാര്യം പറയാൻ കൂടിയാണ് ഞാൻ വന്നത്."അവരുടെ വാക്കുകൾ ഇടക്കിടെ ഇടറുന്നുണ്ടായിരുന്നു. സൈനബയുടെ വാക്കുകൾ എല്ലാവർക്കും വലിയ ഷോക്ക് നൽകിയിരുന്നു.. ഇത്രെയും ക്രൂരത ഇവരിലുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ആ ഷോക്കിൽ നിന്ന് തിരിച്ചു വരാൻ സമയമെടുത്ത്. "എന്നോട് ഇനി എന്താ പറയാനുള്ളത്.."(നാദി ) "അത്... മോളെ..."(സൈനബ ) "എന്താണെങ്കിലും പറഞ്ഞോളൂ..."(നാദി ) "മോളോട് തനിഴേ " "വേണ്ടാ... ഈ കുടുംബം കേൾക്കാവുന്നത് എന്നോട് പറഞ്ഞ മതി.. ഇവർ അറിയാൻ പാടില്ലാത്ത ഒരു രഹസ്യവും എനിക്ക് കേൾക്കണ്ട.." "അത് മോളെ... അന്ന് ഇവർ നൂറയെ പെണ്ണ് കാണാൻ വന്നപ്പോ കാണിച്ച ഡോക്യൂമെന്റസ് ഒക്കെ നിന്റേതാണ്... വലിയ ഒരു സർജറി ചെയ്ത് യൂട്രസിന്റെ കുറവുകൾ ശരിയാക്കിയാൽ മാത്രമേ മോൾക് കുഞ്ഞുങ്ങൾ ഉണ്ടാകൂ... അതിന് വലിയ ഒരു തുക വേണം. ഈ ഉമ്മയെ കൊണ്ട് ഒരിക്കലും അതിന് സാധിക്കില്ല അതാ അത് മറച്ചു വെച്ചത്... ഇപ്പൊ ഞാൻ വന്നത് കഴിയുമെങ്കിൽ ആ സർജറി ചെയ്ത് ചികിത്സ തുടങ്ങണം... നിങ്ങൾ രണ്ട് പേരും മക്കളും കുടുംബവുമായി ജീവിക്കുന്നത് കാണാൻ ഞാൻ ജീവനോടെ ഇല്ലെങ്കിലും എന്റെ ആത്മാവ് എല്ലാം കണ്ട് സന്തോഷിക്കും." എന്ന് പറഞ്ഞു സൈനബ പൊട്ടിക്കരഞ്ഞു... അവരിൽ നിന്ന് പുറം തിരിഞ്ഞു നടന്നു..സൈനബ പറഞ്ഞതൊന്നും അവർക്ക് പുതിയ അറിവായിരുന്നില്ല. ഇടക്കിടെയുള്ള വയർ വേദനക്ക് ഡോക്ടറെ കാണിച്ചപ്പോൾ നാദിയുടെ പ്രോബ്ലംസ് എല്ലാം ഡോക്ടർ പറഞ്ഞിട്ടുണ്ട്. അന്ന് തന്നെ അവർ ഊഹിച്ചതായിരുന്നു ആ റിസൾട്ട്‌ എല്ലാം നാദിയുടെ ആകുമെന്ന്. തുടർന്ന് സർജറിക്ക് വേണ്ടി നല്ലൊരു ദിവസവും കണ്ട് വെച്ചിട്ടുണ്ട് "സൈനുമ്മാ.....," നൂറ അവർക്കടുത്തേക്ക് ഓടി... "ഉമ്മാ... നിങ്ങൾ ചെയ്തതിൽ എല്ലാം കുറ്റബോധം ഉണ്ടെങ്കിൽ നിങ്ങളുടെ ഉള്ളിലെ ചെകുത്താൻ മരിച്ചെന്നു ഞങ്ങൾ വിശ്വസിച്ചോട്ടെ..." "മോളെ....മരണത്തെ കാത്ത് നിൽക്കുന്ന ഈ ഞാൻ ഇനി എന്ത് ചെയ്യാന മോളെ.... വയ്യ മോളെ... നിന്നോട് ചെയ്ത ദ്രോഹത്തിന് പടച്ചോൻ തന്ന ശിക്ഷ ബ്രെയിൻ ട്യൂമർ ആണ്.. ഇടക്കിടെയുള്ള തലവേദന മരണ വേദനയേക്കാൾ അപ്പുറമാണ്... ഒറ്റയടിക്ക് കൊല്ലതെ പടച്ചോൻ എന്നെ നരകിപ്പിച്ചു കൊല്ലുകയാണ് മോളെ..." അവരുടെ കരച്ചിൽ കണ്ട് നിൽക്കാൻ നൂറക്കായില്ല. അവളവരെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു. "ഇല്ലാ ഉമ്മാ നിങ്ങൾക്ക് ഒന്നും ഇല്ല.. ഒരു അനാഥയായ എന്നെ വളർത്തിയത് നിങ്ങളല്ലേ അതിനുള്ളത് നിങ്ങൾക്ക് നന്മയായി പടച്ചോൻ തരും. ചികിൽസിച്ചാൽ മാറാത്തതായി ഒന്നുമില്ല. ഉമ്മയെ ഇനി ഞാൻ എങ്ങോട്ടും വിടില്ല. എന്റെ കൂടെ നിർത്തി ഉമ്മയുടെ അസുഗം ഒക്കെ ഞാൻ മാറ്റി തരും. എന്നിട്ട് നമ്മൾ ഉമ്മയും മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാരും കൂടി സന്തോഷത്തോടെ ജീവിക്കും.." "ഉപ്പാപ്പാ.... ഞാൻ അകത്തോട്ടു കൊണ്ട് പൊയ്ക്കോട്ടേ ഞങ്ങളുടെ ഉമ്മയെ..." സൈനബയെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ പോക്കാരാജിക്ക് നേരെ തിരിഞ്ഞു നൂറ.. "ഇത് നിങ്ങളുടേ വീടല്ലേ... നിങ്ങളെ ഉമ്മയെ അല്ലാതെ ആരെയാ ഇവിടെ നിർത്തുക..." ഉപ്പാപ്പയുടെ കൂടെ മറ്റുള്ളവരുടെയും സമ്മതം കിട്ടിയതോടെ നൂറ സൈനബയെ അകത്തേക്ക് കൊണ്ട് പോയി. ഉമ്മയുടെ രോഗമറിഞ്ഞു കരയുന്ന നാദിയെ അല്ലു ചേർത്ത് പിടിച്ചു. "ഇല്ലടി.. ഉമ്മാക്ക് ഒന്നും പറ്റില്ല. നമ്മൾ നല്ല ചികിത്സ നൽകും.. നീയും ചെല്ല്." എന്ന് പറഞ്ഞു. അങ്ങനെ അന്നത്തെ ദിവസം മുഴുവൻ അവർ ഉമ്മയേയും മക്കളെയും ആരും ശല്യം ചെയ്തില്ല.അവരെ തനിഴേ വിടുകയായിരുന്നു ആ വീട്ടുകാർ.ചെയ്ത തെറ്റുകൾക്കെല്ലാം കരഞ്ഞു മാപ്പ് പറഞ്ഞു സൈനബ . മക്കളെല്ലാം ക്ഷമിക്കുകയും. ഉമ്മയും മക്കളും സ്നേഹത്തിന്റെ പുതിയൊരു ജീവിതം തുടങ്ങുകയും ചെയ്തു.... ---------------------------------------------------------------- പിന്നീടങ്ങോട്ട് ആ കുടുംബത്തിലെ ഒരംഗമായി സൈനബയും. സന്തോഷവും സങ്കടവും പരാതിയും പരിഭവവും നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ ആ കുടുംബം മുന്നോട്ട് സഞ്ചരിച്ചു.... നാദിക്ക് നല്ല ചികിത്സ നൽകി അവളിപ്പോൾ ഒരു പൂർണ്ണ ഗർഭണിയാണ്... ആമിമോൾക്കൊരു കൂടെപ്പിറപ്പ് കൂടി... നാദി ഗർഭണിയായതോടെ കദീജ നല്ലൊരു ഉമ്മയായി മാറി... ചെയ്തതിനൊക്കെ അവർക്കും കുറ്റബോധം ഉണ്ടായിരുന്നു... പൂർണ്ണമാറ്റം ഇല്ലെങ്കിലും ചികിത്സയിലൂടെ സൈനബയും ഇപ്പോൾ സന്തോഷവതിയാണ്. ജീവിതസാഹചര്യങ്ങൾ മാറിമറിയുമ്പോഴും സ്നേഹമെന്ന ആയുധം മുറുകെ പിടിച്ചവർ ജീവിതം ആസ്വദിക്കുന്നു ഇനിയുള്ള കാലം... കൊട്ടും മേളവും ഒന്നുമില്ലാതെ ഈ അധ്യായം ഇവിടെ അവസാനിക്കുന്നു 🌹. ഇത് വരെ കൂടെ നിന്നവർക്കെല്ലാം ഒത്തിരി നന്ദി. എന്റെ ഡെലിവറിയും റെസ്റ്റുമായി ഒരുപാട് വൈകിപ്പിച്ചെന്ന് അറിയാം... സോറി...പൂർണമായ അഭിപ്രായം പറയണേ... എന്റെ ജീവിത സാഹചര്യങ്ങൾ മാറിമറഞ്ഞതോടെ വിചാരിച്ച പോലെയല്ല കഥ മുന്നോട്ട് കൊണ്ട് പോയത്. എന്നാലും എന്റെ വായനക്കാർക്ക് വേണ്ടി നന്നാക്കി എഴുതാൻ ശ്രമിച്ചു. ഇനിയൊരു കഥ എഴുതി തുടങ്ങുന്നുണ്ട്. In sha allah. അക്ഷരതാളുകൾ എന്നാ ആപ്പിൽ ഒരു മത്സരത്തിന് വേണ്ടി .. എല്ലാവരും ആ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അതിൽ സപ്പോർട്ട് ചെയ്യുമല്ലോ... മത്സരം മൂന്ന് മാസം നീണ്ടു നിൽക്കുന്നു അത് കഴിയാതെ മറ്റെവിടെയും ഷെയർ ചെയ്യാൻ കഴിയില്ല. *അഗ്നിമുനയിലെ പനിനീർപൂക്കൾ* എന്നാ പുതിയ കഥക്ക് നിങ്ങളുടെ പൂർണ്ണ സപ്പോർട്ട് വേണം.പഴയത് പോലേ ലാഗ് അടിപ്പിക്കാതെ ഇടവിട്ട ദിവസങ്ങളിൽ പോസ്റ്റ്‌ ചെയ്യും. In sha allah. #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
STORY BOARD
805 കണ്ടവര്‍
1 ദിവസം
*ഈ സ്നേഹക്കുടകീഴിൽ...💜☂️* ഭാഗം : 8 ✍️ റിൻസി പ്രിൻസ് പെട്ടെന്ന് അവളുടെ മുഖത്തെ ദേഷ്യം ചുവന്നു...... അവൾ കയ്യിലിരുന്ന ഒരു ക്രിസ്റ്റൽ ബോൾ എടുത്ത് പൂജയ്ക്ക് നേരെ എറിഞ്ഞു.... പെട്ടെന്ന് പൂജ തലവെട്ടിച്ചു..... അതിനാൽ തലയിലേക്ക് ചെന്ന് അടിച്ചില്ല.... ശേഷം അവൾ ആ മുറിയിൽ കണ്ടതെല്ലാം എടുത്ത് പൊട്ടിക്കാനും എറിയാനും തുടങ്ങി.... ശബ്ദം കേട്ട് സെറയും ആനിയും അകത്തേക്ക് വന്നു.... അവളുടെ അവസ്ഥ കണ്ട് സത്യത്തിൽ ജീവൻ പോലും ഞെട്ടിപ്പോയിരുന്നു.... ആനിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.... എൻറെ സത്യ മരിച്ചു എന്ന് നിന്നോട് ആരാണ് പറഞ്ഞത്.... അവൾ വീറോടെ പൂജയുടെ നേരെ ചെന്നു.... പൂജയുടെ കഴുത്തിന് കയറി കുത്തി പിടിക്കാൻ തുടങ്ങി... സോനാ........ ജീവൻ അലറി..... ജീവൻറെ ആ നോട്ടം മതിയായിരുന്നു അവൾക്ക് അവളുടെ വിഷമങ്ങൾ മറക്കാൻ.... അവൾ ഓടി ചെന്ന് അവന്റെ നെഞ്ചിലേക്ക് വീണു..... ഇവൾ പറഞ്ഞത് കേട്ടില്ലേ സത്യ... സത്യ മരിച്ചുപോയി എന്ന്... അവൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ജീവൻറെ അവനെ കെട്ടിപ്പിടിച്ചു.... അവളുടെ ആ പ്രവർത്തിയിൽ ജീവൻ അത്ഭുതപ്പെട്ട് പോയിരുന്നു.... പക്ഷേ കുറച്ചു നേരത്തനുശേഷം ജീവൻ പതുക്കെ അവളുടെ തലമുടി ഇഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.... പൂജ വെറുതെ പറഞ്ഞതാ.... സോനയുടെ മനസ്സിലെ സ്നേഹം ഒന്ന് അളക്കാൻ വേണ്ടി.... അവളുടെ ദേഷ്യം തെല്ല് അടങ്ങി എന്ന് ജീവനു തോന്നിയിരുന്നു..... അപ്പോഴേക്കും പൂജയും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നിരുന്നു.... അയ്യേ ഇത്രയേ ഉള്ളൂ സോന.... ഞാൻ സത്യയോട്‌ എത്ര സ്നേഹമുണ്ടെന്ന് അറിയാൻ വേണ്ടി പറഞ്ഞതല്ലേ.... പൂജ ചിരിയോടെ അവളോട് പറഞ്ഞപ്പോഴാണ് വാതിൽക്കൽ നൽകുന്ന ആനിയെയും സെറയെയും ചെയ്യും അവർ കണ്ടത്...... ആനയുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുന്നത് കണ്ടപ്പോൾ ഒരു ജീവന് സങ്കടം തോന്നി.... ഇനി ഞാൻ അങ്ങനെ ഒന്നും സംസാരിക്കില്ല...... സോനക്ക് അത് വിഷമമാകും എങ്കിൽ..... പൂജ പറഞ്ഞു.... നമുക്ക് ഒന്ന് നടന്നിട്ട് വരാം.... പൂജ ചോദിച്ചു.... അവൾ അനുവാദത്തിനായി ജീവൻറെ മുഖത്തേക്ക് നോക്കി..... കുറച്ചുനേരം പുറത്തൊക്കെ ഒന്ന് ചുറ്റി നടന്നു വാ..... ജീവൻ പറഞ്ഞു.... സത്യ പറഞ്ഞാൽ ഞാൻ ചെയ്യാം.... സത്യ എന്ത് പറഞ്ഞാലും ഞാൻ ചെയ്യും..... അവൾ പറഞ്ഞു.... തിരിച്ചു വരുമ്പോൾ സത്യ പോവുമോ? ഇല്ല ഞാൻ ഇവിടെ തന്നെ ഉണ്ടാവും... ആ ഉറപ്പിൽ അവൾ പൂജ യോടൊപ്പം പുറത്തേക്ക് നടന്നു.... കരഞ്ഞു നിൽക്കുന്ന ആനിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് ജീവന് അറിയില്ലായിരുന്നു.... തൽക്കാലം കുറച്ച് ദിവസം ഇങ്ങനെ പോട്ടെ അമ്മേ..... വിഷമങ്ങൾ ഒക്കെ അവൾ പതുക്കെ ഒന്നു മറന്നു വരട്ടെ..... അമ്മ വിഷമിക്കരുത് എന്ന് ഞാൻ പറയില്ല..... എൻറെ കുഞ്ഞ് ഒരു ഭ്രാന്തി ആയിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല മോനെ..... അവൾക്ക് അങ്ങനെ അസുഖങ്ങൾ ഒന്നും ഇല്ല അമ്മേ.... മനസ്സിന്റെ കണ്ട്രോൾ ചെറുതായിട്ടൊന്നു വിട്ട് പോയി എന്നേ ഉള്ളു..... അത് നമ്മളൊക്കെ വിചാരിച്ചാൽ തിരിച്ചു കൊണ്ടുവരവുന്നതേയുള്ളൂ.... പിന്നെ നിങ്ങളൊക്കെ കരുതുന്നതുപോലെ ഭ്രാന്ത് എന്ന് പറയുന്നത് ഒരു വലിയ മാറാരോഗം ഒന്നുമല്ല...... അത്‌ ഒരു അവസ്ഥയാണ്..... ജീവിതത്തിൽ ഒരു മനുഷ്യൻ പോലും ഇല്ല ഒരു സമയത്തെങ്കിലും ആ അവസ്ഥയിലൂടെ കടന്നു പോകാത്തവരായി....... മനസ്സിന്റെ ഒരു കോണിൽ നമ്മളെല്ലാവരും എപ്പോഴെങ്കിലുമൊക്കെ നമ്മുടെ മനസ്സിന്റെ കണ്ട്രോൾ വിട്ടുപോയവർ തന്നെയാണ്..... ചിലർ പ്രകടിപ്പിക്കുന്നു ചിലർ മനസ്സിൽ ഒതുക്കുന്നു എന്ന് മാത്രമേ ഉള്ളൂ...... സോനാ അത്രയ്ക്ക് നിഷ്കളങ്കയായ പെൺകുട്ടി ആയതുകൊണ്ട് അവളുടെ മനസ്സിൽ നിന്നും അത് പുറത്തേക്ക് വന്നു പോകുന്നത്.... ഏതായാലും പൂജ വരട്ടെ അതിനുശേഷം നമുക്ക് എന്താണെന്നുവെച്ചാൽ തീരുമാനിക്കാം.... കുറച്ചു സമയങ്ങൾക്ക് ശേഷം പൂജ സോനയയുമായി തിരികെ വന്നു..... അപ്പോഴേക്കും സോനാ ദേഷ്യമൊക്കെ മാറി നല്ല കുട്ടിയായിരുന്നു..... എൻറെ അഭിപ്രായത്തിൽ രണ്ടു മൂന്നു ദിവസം ഇവിടെ ഹോസ്പിറ്റലിൽ നിൽക്കുന്നതാണ് നല്ലത്..... പൂജ ആനിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു...... ജീവൻ പ്രതീക്ഷയോടെ ആനിയുടെ മുഖത്തേക്ക് നോക്കി..... എങ്കിൽ പിന്നെ അങ്ങനെ ചെയ്യാം മോനെ.... അതായിരിക്കും നല്ലത്... പൂജ ഒരു നഴ്സിനെ വിളിച്ച് അവരോട് എന്തൊക്കെയോ പറഞ്ഞു ഏർപ്പാടാക്കി.... റൂമിലേക്ക് ചെന്നൊള്ളൂ.... പൂജ ആനിയോട് പറഞ്ഞു... അവിടേക്ക് ചെന്നൊ..... ഞാൻ അങ്ങോട്ട് വരാം...... ഒരു ആശ്വാസത്തിനായി ആനി യോട് ജീവൻ പറഞ്ഞു... അവർ പോയി കഴിഞ്ഞാപ്പോൾ അഭയ് റൂമിലേക്ക് വന്നു... എന്താ പൂജ.... എന്താ അവളുടെ സ്റ്റേജ്..... ജീവൻ ആകാംഷയോട് ചോദിച്ചു.... അഭയ് പൂജയുടെ മറുപടിക്ക് ആയി കാതോർത്തു.... നോർമൽ ആയി പറഞ്ഞാൽ ഒരു കുഴപ്പവുമില്ല.... സത്യം......? ജീവൻ ചോദിച്ചു.. എന്നുവച്ചാൽ അവളുടെ മനസ്സിന്റെ ഉപബോധമനസ്സിൽ അവൾക്കറിയാം ഇന്ന് സത്യ ജീവനോടെ ഇല്ല.... അവൻ ഒരിക്കലും തിരിച്ചു വരില്ല.... പക്ഷേ ആ സത്യത്തെ അംഗീകരിക്കാൻ ബോധമനസ്സ് തയ്യാറാകുന്നില്ല.... അവൾ സ്വന്തമായി കണ്ടുപിടിച്ച ഒരു സേഫ് സൂൺ ആണ്.... സത്യ മരിച്ചില്ല.... സത്യ ഉണ്ട് എന്ന്..... അവളുടെ മനസ്സ് അറിയാനാ ഞാൻ മരിച്ചു എന്ന് പറഞ്ഞത്.... ആ സത്യം അംഗീകരിക്കാൻ അവൾക്ക് കഴിയുന്നില്ല... അതാണ് അവൾ റിയാക്ട് ചെയ്തത്.... പെട്ടെന്ന് നിന്നെ കണ്ടപ്പോൾ സത്യയെപോലെ എന്തെങ്കിലും സിമിലാരിറ്റി അവൾക്ക് കണ്ടെത്താൻ കഴിഞ്ഞിരിക്കണം..... അല്ലെങ്കിൽ നിന്നിൽ സെക്യുർ ആണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും..... അങ്ങനെ അവൾ തന്നെ കണ്ടുപിടിച്ചു ഒരു ലോകത്ത് നിൻറെ കൂടെ അവൾ നിൽക്കാൻ ശ്രമിക്കുകയാണ്.... അവിടെ നീയാണ് സത്യ.... അല്ലെങ്കിൽ നീ സത്യയാണെന്ന് സ്വന്തമായി മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുക ആയിരിക്കാം..... മെഡിസിൻ ഒന്നുമല്ല ജീവ.... ഇപ്പോൾ ആവിശ്യം കെയർ ആണ്.... എനിക്ക് തോന്നുന്നത് നിന്റെ സെക്യൂരിറ്റി ഉണ്ടെങ്കിൽ ഒരു പക്ഷേ പെട്ടെന്ന് സോനയെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും..... "ആ പെണ്ണിന് വേണ്ടി ഇവന്റെ ജീവിതം കളയാനാണോ.... അഭയ് ചോദിച്ചു.... അവൾക്ക് വേണ്ടി എന്തും സഹിക്കാൻ ഞാൻ ഒരുക്കം ആണ്... അത്രയും പറഞ്ഞു ജീവൻ അവരുടെ റൂമിലേക്ക് ചെന്നിരുന്നു.... ആനി അപ്പോഴും വെളിയിലേക്ക് നോക്കി എന്തോ ചിന്തിച്ചു ഇരിക്കുകയാണ്..... അമ്മേ..... ജീവൻ വിളിച്ചു....? എന്താ മോനെ..... എൻറെ കുഞ്ഞിനെ ഷോക്ക് അടിപ്പിക്കാൻ വരുമോ.... അവരുടെ സംസാരം കേട്ടപ്പോൾ ജീവന് സത്യത്തിൽ സഹതാപമാണ് തോന്നിയത്.... എന്താ അമ്മ ഇത്..... അത്രയ്ക്കൊന്നും ഇല്ല.... അവളുടെ മനസ്സിന് ഒരു ചെറിയ ബ്ലോക്ക് ഉണ്ടായി.... നമ്മുടെ ശരീരം ചില മുറിവുകൾ ഉണ്ടാകുമ്പോൾ ചോര പൊടിഞ്ഞു നമ്മളോട് പ്രതികരിക്കാറില്ലേ....?. എന്ന് പറഞ്ഞതുപോലെ മനസ്സിൽ ഉണ്ടായ ഒരു ചെറിയ മുറിവ്.... അത്‌ ഉണങ്ങുന്ന വരെ കാത്തിരിക്കണം.... അതിനുവേണ്ടി നമ്മൾ മരുന്നും മന്ത്രവും ഒക്കെ വെച്ച് നോക്കിയിരിക്കണം അത്രേയുള്ളൂ..... അവൻ നോക്കിയപ്പോൾ സോന ഉറക്കമാണ്.... എന്തൊക്കെയോ ഒരു മരുന്ന് കുത്തിവയ്ക്കുന്നത് കണ്ടു.... ഈ മരുന്നൊക്കെ അകത്തുചെന്ന് അവൾ ശരിക്കും ഭ്രാന്തി ആവുമോ...? ആനി പേടി മറച്ചുവെച്ചില്ല... അത് ഉറങ്ങാനുള്ള ഇൻജക്ഷൻ ആണ് അമ്മേ.... മറ്റൊന്നുമല്ല നന്നായി ഉറങ്ങിയിട്ട് ഒരുപാട് ദിവസം ആയിട്ടുണ്ടാവും.... അതും മനസ്സിലെ വിഷമങ്ങൾ കൂട്ടാനും മാനസികനില തെറ്റിക്കാനും ഒക്കെ കാരണമായേക്കാം.... നന്നായെന്ന് ഉറങ്ങട്ടെ.... ഉണർന്നെഴുന്നേൽക്കുമ്പോൾ ചിലപ്പോൾ പഴയതുപോലെ തിരിച്ചുവന്നേക്കാം..... അങ്ങനെ സംഭവിക്കില്ല എന്നറിയാം എങ്കിലും വെറുതെ അവരെ ഒന്ന് ആശ്വസിപ്പിക്കാനായി ജീവൻ അങ്ങനെ പറഞ്ഞപ്പോൾ അവരുടെ കൺകോണിൽ ഒരു പ്രകാശം തെളിയുന്നത് അവൻ കണ്ടിരുന്നു.... പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിലേക്ക് വന്നപ്പോൾ ആദ്യം ജീവൻ ചെന്നത് സോനയുടെ മുറിയിലേക്ക് ആയിരുന്നു.... വെളിയിൽ നിന്ന് തന്നെ കേൾക്കാമായിരുന്നു മുറിയിലെ ഒച്ചപ്പാടുകൾ..... ജീവൻ അകത്തേക്ക് കയറിയപ്പോൾ തറയിൽ തട്ടി തൂങ്ങിക്കിടക്കുന്ന അപ്പവും കറിയും ആണ് ആദ്യം കണ്ടത്.... അത് വാരി എടുക്കുകയാണ് ആനി.... ഇടയ്ക്കിടെ കണ്ണുനീർ തുടയ്ക്കുന്നു ചമ്രം പിടഞ്ഞു ദേഷ്യപ്പെട്ട് പിണങ്ങി കട്ടലിൽ ഇരിക്കുകയാണ് സോന.... അപ്പോൾതന്നെ എന്തായിരിക്കും നടന്നതെന്ന് ജീവന് ഊഹിക്കാമായിരുന്നു.... എന്തുപറ്റി.... ജീവൻറെ സ്വരം കേട്ട് സന്തോഷത്തോടെ സോന വെളിയിലേക്ക് നോക്കി.... സത്യ വന്നു അല്ലേ... സത്യ നല്ല ആളാ.... ഇന്നലെ എന്നെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് പോയി അല്ലേ... ഞാൻ ഇന്നലെ രാത്രി എഴുന്നേറ്റ് നോക്കി.... അപ്പൊ കാണാഞ്ഞു എന്തൊരം വിഷമിച്ചു എന്നറിയാമോ....? ഞാൻ വന്നപ്പോൾ സോന നല്ല ഉറക്കമായിരുന്നു..... ഉറങ്ങിക്കോട്ടെ എന്ന് കരുതിയ ഞാൻ തിരിച്ചു പോയത്.... ഇതെന്താ ഈ ഭക്ഷണമൊക്കെ താഴെ കിടക്കുന്നത്....? അവൻ സെറയോട് ചോദിച്ചു... ഭക്ഷണം കഴിക്കാൻ കൊടുത്തപ്പോൾ ചേച്ചി അത് കഴിക്കാതെ തട്ടി എറിഞ്ഞു.... അവൾ സങ്കടത്തോടെ പറഞ്ഞു... എന്താ സോനാ.... ഭക്ഷണം ഒരിക്കലും നിരസിക്കാൻ പാടില്ല എന്ന് അറിഞ്ഞുകൂടെ.... അങ്ങനെ ചെയ്താൽ ദൈവദോഷം കിട്ടും..... എനിക്ക് സത്യ തന്നാൽ മതി..... സോനാ.......! ആനി അറിയാതെ ശബ്ദമുയർത്തി പോയിരുന്നു.... ജീവനും വല്ലാതെ ആയിരുന്നു.... പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ... സാരമില്ല ഞാൻ തരാം ഭക്ഷണം.... ഭക്ഷണം കഴിഞ്ഞിട്ട് മരുന്ന് കഴിക്കാൻ ഉള്ളതല്ലേ... വേണ്ട മോനേ ഞാൻ കൊടുത്തോളം... മ് ആനി തടഞ്ഞു.... വേണ്ട എനിക്ക് സത്യ തന്നാൽ മതി... സോന വാശി പിടിച്ചു.... സാരമില്ല അമ്മേ ഞാൻ കൊടുത്തോളാം..... ഇതൊന്നും അവൾ സ്വബോധത്തോടെ ചെയ്യുന്നത് അല്ലല്ലോ.... മാത്രമല്ല ഞാൻ ഒരു ഡോക്ടർ ആണ്... എൻറെ മുൻപിൽ എന്റെ പേഷ്യന്റിന്റെ ഇഷ്ട്ടം ആണ് വലുത്.. അതുകൊണ്ട് ഇതൊന്നും ചെയ്യുന്നതിൽ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല.... അവരുടെ മാനസിക അവസ്ഥ മനസ്സിലാക്കി ജീവൻ പറഞ്ഞു.... സേറ അപ്പോഴേക്കും ഒരു പ്ലേറ്റിൽ ഭക്ഷണം എടുത്തിരുന്നു.... അപ്പം കറിയിൽ മുക്കി സോനക്ക് നേരെ നീട്ടുമ്പോൾ അറിയാതെ ജീവൻറെ കണ്ണുകൾ നിറഞ്ഞിരുന്നു ഒരു ഭിത്തിക്ക് അപ്പുറം ഇതെല്ലാം കണ്ടു കൊണ്ട് നിന്ന അഭയ് തന്റെ ഫോണിൽ നിന്നും "സത്യ" എന്ന് സേവ് ചെയ്ത നമ്പർ എടുത്തു കാളിങ് ഇട്ടു.... (തുടരും ) #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
STORY BOARD
909 കണ്ടവര്‍
2 ദിവസം
*കാശിയുടെ പെണ്ണ് 💐💐* പാർട്ട് 27 ✍️ ജിഫ്ന നിസാർ ❤‍🔥 ഇതെന്താടാ നിന്റെ ചുണ്ടിൽ. " ശിവ ചോദിക്കുമ്പോൾ കാശി ഒറ്റയിരുപ്പിൽ വിയർത്തു. വിട്ട് പോകാതെ തന്റെ നെഞ്ചിൽ ചാരി ചുറ്റി വരിഞ്ഞു നിന്നൊരു പെണ്ണിനെ ഓർമ വന്നു. അവളുടെ ചുംബനത്തിന്റെ മധുരവും ലഹരിയും ഓർമ വന്നു. അതോടെ കാശി ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു. "അത്.. അതൊന്നുമില്ല.." കാശി ധൃതിയിൽ എഴുന്നേറ്റു പോയതും ശിവ അവനെ കണ്ണ് മിഴിച്ചു നോക്കി. ഇവനിത് എന്ന് പറ്റിയെന്നൊരു ഭാവത്തിൽ എഴുന്നേറ്റു കൊണ്ടവൻ ചായയുടെ കാശും കൊടുത്തിട്ട് കാശി പോയ വഴിയേ തന്നെ പോയി. ബസ്സിന്റെ പിറകിൽ ചാരി എങ്ങോട്ടോ നോക്കി നിൽക്കുന്നവന്റെ കൈകൾ അവന്റെ ചുണ്ടിൽ തന്നെയാണ്. ഒരു ചിരിയേ കൂടി അവനവിടെ തടഞ്ഞു വെച്ചിട്ടുണ്ടെന്ന് ശിവക്ക് തോന്നി. മൊത്തത്തിൽ ഒരു വശപിശക്കുണ്ടല്ലോ കാശിനാഥാ " ചോദ്യത്തോടൊപ്പം തന്നെ ശിവയും അവന്റെ എതിരെ ചാരി നിന്നു. എന്ത് വശപിശക്.. നീയൊന്ന് പോയേ ശിവ.. വെറുതെ അനാവശ്യം പറയാതെ.. " അവനെ കണ്ടതോടെ കാശി തന്റെ ഭാവങ്ങൾ മാറ്റി. അവനൊരുവെപ്രാളം.. ശിവക്കത് മനസ്സിലാവുകയും ചെയ്തു. "ഞാൻ പോയേക്കാം.. പക്ഷേ നിനക്കെന്തൊ പറ്റിയിട്ടുണ്ട്.അല്ലെങ്കിൽ ചായ കുടിച്ചപ്പോൾ നിന്റെ ചുണ്ടിലും പറ്റി പിടിച്ച അവശിഷ്ട്ടം കണ്ടിട്ട് ഞാനത് ഒന്ന് ചോദിച്ചതിന് നീയിത്രേം വെപ്രാളം പിടിക്കേണ്ട കാര്യമെന്താണ്.. അത് തന്നെ എന്തോ ഉഡായിപ്പല്ലേ മോനെ..കാശിനാഥാ" ശിവ കാശിയെ ഒന്ന് ചുഴിഞ്ഞു നോക്കി. എന്നാൽ കാശി അവൻ പറയുന്നത് കേട്ടതും അയ്യേ.. ഇതായിരുന്നോ എന്നൊരു ഭാവത്തിൽ ശിവയെ നോക്കി. "സത്യത്തിൽ നീയെന്താ കാശി കരുതിയെ.." ശിവ അടക്കി പിടിച്ച ചിരിയോടെ അവനരികിലേക്ക് കുറച്ചു കൂടി നീങ്ങിയിരുന്നു. "ഞാനൊന്നും കരുതിയില്ല.. നീ ഇവിടെ വാചകമടിച്ചു നിൽക്കാതെ ബസ്സിലെക്ക് കയറിക്കോ.. സമയം പോണ്.." ശിവയുടെ മുഖത്ത് പോലും നോക്കാതെ അത്രയും പറഞ്ഞിട്ട് കാശി മുണ്ടും മടക്കി കുത്തി കൊണ്ട് ബസ്സിന്റെ മുൻവശത്തേക്ക് നടന്നു. "എടാ.. അഞ്ചു മിനിറ്റ് കൂടിയുണ്ട്.." പിന്നിൽ നിന്നും ശിവ ചിരിയോടെ വിളിച്ചു പറഞ്ഞിട്ടും അവൻ തിരിഞ്ഞു പോലും നോക്കിയില്ല. ❣️❣️ ഉറക്കെ ഒച്ച വെച്ചിട്ടോ രക്ഷിക്കാൻ വേണ്ടി ആരെയെങ്കിലും വിളിച്ചു കൂവിയിട്ടോ യാതൊരു കാര്യവുമില്ല. വാദി പ്രതിയാവും. പിന്നെ ഇവന് മുന്നിൽ വെച്ച് കൊണ്ട് തന്നെ മറ്റൊരു അപമാനം കൂടി.. സഹിക്കേണ്ടി വരും. അടുത്ത പ്രാവശ്യം അവനത് കൂടുതൽ ആവേശമാവുകയും ചെയ്യും. ഗായത്രി വിറയലോടെ ഓർത്തു. ഉല്ലാസ് അവളെ നോക്കി വെള്ളമിറക്കി കൊണ്ട് അരികിലേക്ക് ഒട്ടിയൊട്ടി വരികയാണ്. അവിടെ നിന്നാലും കാണാൻ കഴിയുന്ന സ്വന്തം മുറിയുടെ അടഞ്ഞു കിടക്കുന്ന വാതിലിന് നേരെ ഗായത്രി വെറുതെ നോക്കി. വിഷ്ണു അവിടെയുണ്ടാവും. പക്ഷേ തന്നെ രക്ഷിക്കില്ല. എങ്ങനെയെങ്കിലും തന്നെ ഇവിടെ നിന്നും പുകച്ചു ചാടിക്കാനുള്ള വഴി അന്വേഷിച്ചു നടക്കുന്ന ആളാണ്‌. എങ്കിലും ഇതൊന്നു കണ്ട് കൊണ്ട് വന്നിങ്കിലെന്ന് അവൾ വെറുതെ ആഗ്രഹിക്കുന്നുണ്ടായിരുന്നു ആ നിമിഷം. "നിന്റെ എതിർപ്പൊക്കെ കുറഞ്ഞോടി മുത്തേ.." അപ്പോഴേക്കും അവളെ ആവേശത്തിൽ അടക്കി പിടിക്കാൻ മാത്രം അടുത്തെത്തി കഴിഞ്ഞു ഉല്ലാസ്. ഗായത്രി ഒന്ന് ശ്വാസമെടുത്തു. ശേഷം പിന്നോട്ട് ഒറ്റ തള്ളൽ.. ഒട്ടും പ്രതീക്ഷിക്കാത്ത ആ അക്രമണം. ഉല്ലാസ് തന്നിലുള്ള പിടി വിട്ട നിമിഷം തന്നെ ഗായത്രി അവിടെ നിന്നും ഇറങ്ങി ഓടി കഴിഞ്ഞു. സ്റ്റെപ്പിന്റെ പാതിയോളം ഓടി ഇറങ്ങി ചെന്നവൾ പിന്നെ വിയർത്തു നനഞ്ഞ മുഖം ചുരിദാറിന്റെ ഷാള് കൊണ്ട് തുടച്ചു യാതൊരു ഭാവവ്യത്യാസമില്ലാത്ത പോലെ അടുക്കളയിൽ പോയി ബാക്കിയുള്ള ജോലികൾ ചെയ്തു. കല്ലു മോൾ അവളെ കാത്തെന്ന പോലെ കയ്യിലുള്ള ചെറിയൊരു പാവകുട്ടിയേയും ഒതുക്കി പിടിച്ചു കൊണ്ട് അടുക്കളയിൽ തന്നെയുണ്ട്. കുഞ്ഞിനെ നോക്കി ഇടക്കൊന്നു ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട്ജോലി ചെയ്യുന്നുണ്ടെങ്കിലും ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്. ഏത് നിമിഷവും അവിടെ ഉയർന്നു കേൾക്കാവുന്ന ഒരു കലാപത്തിനു കാത്തോർക്കുമ്പോൾ അറിയാതെ തന്നെ അവളിലൊരു വിറ പാഞ്ഞു കയറും. അവനെ പോലൊരു തെമ്മാടിക്ക് കൊടുക്കാവുന്ന ശിക്ഷ തന്നെയാണ് താൻ കൊടുത്തത്. പക്ഷേ ഇവിടെ അത് അങ്ങനെ ആവില്ല.. അതോർത്തു കൊണ്ടുള്ള ഭയം നല്ലത് പോലെ ഉണ്ടെങ്കിലും ചെറിയ രീതിയിലേങ്കിലും തനിക് പ്രതികരിക്കാൻ കഴിഞ്ഞുവല്ലോ എന്നോർക്കുമ്പോൾ ചെറുതല്ലാത്തൊരു അഭിമാനവും അവളെയങ്ങനെ ചുറ്റി പറ്റി നിൽക്കുന്നുണ്ട്.. സഹിച്ചു നിൽക്കുന്നയിടത്തോളം നിങ്ങളെ രക്ഷിക്കാൻ ആർക്കും പറ്റില്ല ഏട്ടത്തി.. രക്ഷപ്പെട്ടു പോകാൻ ആഗ്രഹമുണ്ടെങ്കിൽ ജസ്റ്റ്‌ നിങ്ങളൊന്നു തുടങ്ങി താ . ബാക്കി ഞാൻ ഏറ്റു " കാശി എപ്പോഴും പറയാറുള്ള വാക്കുകളാണ് അവൾക്കപ്പോൾ ആ നിമിഷം ഓർമ വന്നത്. ആഗ്രഹം ഒരു മലയോളമുണ്ട്. പക്ഷേ ഇനിയും താൻ കാരണം അവനൊരു നഷ്ടം വന്നു കൂട. ഇപ്പൊ തന്നെ തന്റെ പേരിൽ അവൻ അനുഭവിക്കുന്ന അപമാനങ്ങൾ ചില്ലറയൊന്നുമല്ല.. ❤️❤️ മോളെ.. കുഞ്ഞാറ്റെ.. " താഴെ നിന്നും തുളസി വിളിക്കുമ്പോൾ മടിയോടെങ്കിലും കാർത്തു തല പൊക്കി നോക്കി. രാവിലെ മുതൽ വല്ലാത്തൊരു ആലസ്യത്തിലാണവൾ. കഴിഞ്ഞു പോയ നിമിഷങ്ങളെ തൊട്ടും തലോടിയും അവളതിൽ നിന്നും ഇത് വരെയും ഇറങ്ങി വന്നിട്ടില്ല. അവന്റെയാ കൈകളുടെ മുറുക്കവും നെഞ്ചിലെ ചൂടും.. പിന്നെ.. പിന്നെയാ ചുണ്ടു കളുടെ.... കാർത്തു വീണ്ടും തലയിണയിൽ മുഖം പൂഴ്ത്തി. അതൊന്ന് കൂടി ആവർത്തിക്കാൻ അവൾക്കപ്പോൾ അതിയായ ആഗ്രഹം തോന്നി. അപ്പോഴുള്ള അവന്റെ മുഖവും ഭാവങ്ങളും..തന്നെ അടക്കി പിടിച്ചതും.. ഇഷ്ടമില്ലെന്ന് പറഞ്ഞു കൊണ്ട് വെറുതെ മനുഷ്യനെ പറ്റിക്കുവാ കള്ള കാശി " അത്യാധികം സ്നേഹത്തോടെ തലയിണയിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് അങ്ങനെ കിടന്നു. പെട്ടന്നെന്തോ തോന്നലിൽ തിരിഞ്ഞ് നോക്കുമ്പോൾ അവളെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ടാ വാതിൽ പടിയിൽ ചാരി നിൽക്കുന്ന മഹേഷ്‌. കാർത്തു ഞെട്ടി പിടഞ്ഞു കൊണ്ടെഴുന്നേറ്റു. ഇതാണോ പനി പിടിച്ചു അവശയായ എന്റെ കാർത്തിക തമ്പുരാട്ടി.. ഏഹ് " വല്ലാത്തൊരു ചിരിയും നോട്ടവുമായി അവനത്തേക്ക് കയറുമ്പോൾ കാർത്തു കിടക്കയിൽ നിന്നും എഴുന്നേറ്റു. "മഹേഷേട്ടൻ എപ്പോ വന്നു.." ഒട്ടും അയവില്ലാതെ അവളത് ചോദിക്കുമ്പോൾ അവളെ തന്നെ നോക്കി ഗൂഡമായൊരു ചിരിയോടെ കിടക്കയിലേക്ക് ഇരുന്നു. അസഹ്യതായോടെയുള്ള അവന്റെ നോട്ടം. ഇറങ്ങി പോകാനും അവിടെ നിൽക്കാനും വയ്യാത്തൊരു അസ്വസ്ഥതയോടെയാണ് കാർത്തു അവനു മുന്നിൽ നിൽക്കുന്നത്. "പനി പിടിച്ചിട്ട് തന്നെ വന്നതാണോ നീ.." ഗൂഡമായൊരു ചിരി ഒളിപ്പിച്ചു പിടിച്ചൊരു ചോദ്യം. അല്ലാതെ പിന്നെ.. " "അല്ല.. കണ്ടിട്ടങ്ങനെ തോന്നുന്നില്ല.." ചുണ്ടുകൾ കടിച്ചു കൊണ്ടുള്ള അവന്റെ ആ പറച്ചിൽ. മുഖം നോക്കി ഒന്ന് കൊടുക്കാൻ തോന്നിയ ത്വരാ കാർത്തു വളരെ പണിപ്പെട്ടു കൊണ്ടടക്കി നിർത്തി. "പനി പിടിച്ചാൽ പിന്നെ തല കുത്തി നിൽക്കുന്നതാണോ നിങ്ങളുടെ വീട്ടിലൊക്കെ ചെയ്യുന്നത്. ഏഹ്" ദേഷ്യമടക്കാൻ കഴിയാതെ കാർത്തു അവനെ നോക്കി പല്ല് കടിച്ചു. ജസ്റ്റ്‌ ജോക്ക് കാർത്തു..അതങ്ങനെ കണ്ടാൽ മതി.. അതിന് താനെന്തിന് ഇങ്ങനെ പ്രഷർ കൂടുന്നു. " അവളേറെ വെറുക്കുന്നൊരു ചിരിയോടെ അവനാ മുറിയിൽ ആകമാനം നോക്കുന്നുണ്ട്. കിടക്കയിൽ കിടന്ന അവളുടെ പാന്റിൽ അവന്റെ നോട്ടമെത്തി നിന്നു. അവനത് കൈ നീട്ടി എടുക്കും മുന്നേ കാർത്തു അതെടുത്തു കൊണ്ട് ബാത്റൂമിൽ ഓടി കയറി. ടോപ് മാത്രമായിരുന്നു അവളുടെ വേഷം. അത് അത്യാവശ്യം ലെങ്ത് ഉള്ളത് കൊണ്ട് പാന്റ് താഴെ പോകുമ്പോൾ ഇടാമെന്ന് കരുതി മാറ്റി വെച്ചതായിരുന്നു. അതിനിടയിൽ ഇവൻ കയറി വരുമെന്ന് ആരറിഞ്ഞു? നെറ്റിയിലൊന്നടിച്ചു കൊണ്ടവൾ അത് വേഗം ധരിച്ചു. "താഴേക്ക് വാ.. ഒരുമിച്ചു ചായ കുടിക്കാൻ വേണ്ടി ഞാൻ കാത്ത് നിന്നതാ കുഞ്ഞാറ്റെ." ബാത്റൂമിന്റെ ഡോറിൽ തട്ടി കൊണ്ട് മഹേഷ്‌ പറഞ്ഞതിന് അവളൊരു മറുപടിയും കൊടുത്തില്ല. എങ്കിലും അവനോടുള്ള ദേഷ്യം കൈകൾ ചുരുട്ടി പിടിച്ചു കൊണ്ടൊതുക്കി നിർത്താൻ ശ്രമിച്ചു. ഇവനിത്ര മാത്രമൊരു വൃത്തികെട്ടവനാണെന്ന് അച്ഛന്റെ മുന്നിൽ തെളിയിക്കാൻ കഴിയുന്നില്ല എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയൊരു പരാജയമെന്നവൾക്ക് വീണ്ടും തോന്നി. എത്രയോ പ്രാവശ്യം അതിന് ശ്രമിച്ചിട്ടും അതൊന്നും തന്നെ നടന്നില്ല. നടന്നില്ലെന്ന് മാത്രമല്ല അവനനുകൂലമായി തീരുകയും ചെയ്തു അതിന്റെ റിസൾട്. "എനിക്കവനെ ഇഷ്ടമല്ല അച്ഛാ എന്ന് എത്രയോ പ്രാവശ്യം പറഞ്ഞിട്ടും.. അല്ലേലും ഇപ്പൊ എന്റെ മോള് പഠിച്ചാൽ മതി.. അവനെയെന്നല്ല.. ആരെയും ഇഷ്ടപെടേണ്ട..ഇഷ്ടപെടാനാവുമ്പോൾ അച്ഛൻ പറഞ്ഞോളാമെന്നും പറഞ്ഞു കൊണ്ടത് തീർത്തും നിസ്സാരമാക്കി കളയും. അപ്പോഴൊക്കെയും കാശിയെ കുറിച്ച് അച്ഛനോട് പറഞ്ഞാലോ എന്ന് തോന്നും. പക്ഷേ പിന്നെ തോന്നും കാശിയോളം തന്നെ മഹേഷിനെയും അച്ഛന് ഇഷ്ടമാണ്. അങ്ങനെ വരുമ്പോൾ കാശിയെ ക്കാൾ എന്ത് കൊണ്ടും യോഗ്യൻ മഹേഷ്‌ തന്നെയാവുമെന്ന് അച്ഛന് തോന്നിയാൽ അത് അപകടമാണ്. ഇതിപ്പോ ആ മൂരാച്ചി അടുക്കാത്ത സ്ഥിതിക്ക് പ്രതേകിച്ചും. പഠനം തീർന്നിട്ട് പിന്നെയൊരു ജോലിക്ക് കയറാൻ വലിയ ബുദ്ധിമുട്ട് ഒന്നുമില്ല. അച്ഛൻ സമ്മതിച്ചു തന്നില്ലേലും താൻ കാശിനാഥനെ മാത്രമേ സ്വീകരിക്കൂ എന്നൊരു സ്ഥിതിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചാൽ അച്ഛന് പിന്നെ എതിർക്കാൻ കഴിയില്ല. സ്വന്തമായി ഒരു ജോലി ഉണ്ടാവുമ്പോൾ ധൈര്യവും കൂടും. അതൊക്കെ കൊണ്ടാണ് ഇവനെയിങ്ങനെ വെറുപ്പിക്കാതെ കൊണ്ട് പോകുന്നത്. ഇവനോടുള്ള ദേഷ്യം കൊണ്ടാണ് കാശിയോടുള്ള ഇഷ്ടമെന്ന് ആർക്കും ആരോപണം പറയാൻ അവസരം കൊടുക്കരുത്. മഹേഷ്‌ മുട്ടി വിളിച്ചിട്ട് പിന്നെയും കുറച്ചു നേരം കൂടി കഴിഞ്ഞാണ് കാർത്തു താഴേക്ക് ചെന്നത്. അപ്പോഴേക്കും അമ്മയവനെ സൽകരിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിട്ടുണ്ട്. "നീ എവിടായിരുന്നു കുഞ്ഞാറ്റെ.. മഹി എത്ര നേരമായി നിന്നെ കാത്തിരിക്കുന്നു.. നീ വന്നിട്ടേ കഴിക്കൂ എന്ന് പറഞ്ഞു കൊണ്ട്. വാ വന്നിരുന്നേ നീ.." തുളസി ശാസനയോടെ പറഞ്ഞിട്ടും തെളിച്ചമില്ലാത്തൊരു ചിരിയോടെ കാർത്തു മാഹിയിൽ നിന്നും കുറച്ചു മാറിയിരുന്നു. അവൻ തേനൂറും വാക്കുകൾ കൊണ്ട് സ്നേഹിക്കാൻ ശ്രമിക്കുമ്പോൾ അവൾക്ക് വല്ലാതെ കലി വരുന്നുണ്ട്. അവർക്ക് പ്രൈവസി കൊടുക്കാൻ വേണ്ടി തുളസി കൂടി അവിടെ നിന്നും മാറി പോയതോടെ അവനെയൊട്ടും മൈന്റ് ചെയാതിരിക്കാൻ കാർത്തു ഫോൺ ഓൺ ചെയ്തു. ആ അവഗണന വ്യക്തമായി മനസ്സിലായിട്ടും മഹിയുടെ ചുണ്ടിൽ ഗൂഢമായൊരു ചിരി ഉണ്ടായിരുന്നു. തുടരും.. ഒരാളും കൂടി ലാന്റിട്.. ഇങ്ങനെ ഇങ്ങനെ ഓരോരുത്തർ വന്നു കൊണ്ടേയിരിക്കും 😀 റിവ്യൂ ഇടണേ.. ഇല്ലേൽ നിന്ന് പോകും.. ട്രിപ്പ്‌ പോകാൻ തന്നെ നേരം തികയാത്ത ഞാൻ നിങ്ങൾക്ക് വേണ്ടിയാ ഈ എഴുതി ഇടുന്നത് 🥰 സ്നേഹത്തോടെ jif #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
STORY BOARD
871 കണ്ടവര്‍
2 ദിവസം
*നീലാംബരം* ഭാഗം : 1 ✍️ Aysha Akbar അഭി..... ഏതാ ഈ കുട്ടി..... അഭിയുടെ വിരലുകൾ ക്കുള്ളിൽ പൊതിഞ്ഞു പിടിച്ച മൃദുലമായ വിരലുകളിലേക്ക് നോക്കി ദേവിയത് ചോദിക്കുമ്പോൾ എന്തിനോ അവരുടെ ഹൃദയം ശക്തിയായി മിടിച്ചു...... ആ കണ്ണുകൾ വല്ലാതെ ചുരുങ്ങി....... കുളിച്ചു തല മുടി തൂവർത്തി കൊണ്ട് അങ്ങോട്ട് വന്ന കവിയും അവരെ ഉറ്റു നോക്കിയങ്ങനെ നിൽക്കുകയാണ്...... അഭിക്കൊരു നിമിഷം എന്ത് പറയണമെന്നറിയില്ലായിരുന്നു..... ഒരു പക്ഷെ താൻ പറയുന്ന ഉത്തരം അമ്മ വിശ്വസിക്കുമോ എന്ന ആശങ്ക യായിരുന്നു അവനിൽ മുന്നിട്ട് നിന്നിരുന്നത്....... അഭി.... നിന്നോടാ ചോദിച്ചത്..... ഇത്തവണ ദേവിയുടെ ശബ്ദം ഒന്ന് കൂടി കനത്തിരുന്നു.... അവന്റെ ഓർമകളിൽ ഒരു തീവണ്ടിയുടെ ചൂളം വിളയുയർന്നു.......... ചായ.... ചായ......കാപ്പി.... നീട്ടിയുള്ള ചൂളം വിളി അവസാനിച്ചതോടൊപ്പം കാതിലേക്ക് തുളച്ചു കയറിയ ആ ശബ്ദം കേട്ടാണ് സീറ്റിൽ ചാരി കിടന്നൊന്ന് മയങ്ങിയവൻ കണ്ണു തുറന്നത്...... തലക്ക് വല്ലാത്തൊരു കനം തോന്നിയത് കൊണ്ട് തന്നെ ഒരു ചായ വാങ്ങി അവൻ ജനലിനോരം വെച്ചു...... പോക്കറ്റിൽ നിന്നും പത്തു രൂപയുടെ നോട്ടെടുത്തു അയാൾക്ക് കൊടുത്തു..... നീണ്ട യാത്ര യുടേതെന്ന വണ്ണം തലക്ക് വല്ലാത്തൊരു ഭാരമുണ്ട്..... ചൂട് ചായ ചുണ്ടോടു ചേർക്കുമ്പോൾ എന്തെന്നില്ലാത്തൊരു സുഖം തോന്നിയിരുന്നവന്........ റെയിൽ വേ സ്റ്റേഷന്റെ തിരക്കുകളിലേക്ക് ഒരു നിമിഷം അവന്റെ കണ്ണുകൾ കടന്നു..... ഉച്ഛ വെയിൽ മാഞ്ഞു ഇളം ചൂടുള്ള അന്തരീക്ഷത്തിലേക്ക് കടന്നിട്ടുണ്ട്..... അത്യാവശ്യം ആൾ തിരക്കുള്ള സ്റ്റേഷൻ ആയത് കൊണ്ട് തന്നെ അൽപ നേരം ട്രെയിൻ അവിടെ നിർത്തിയിട്ടിട്ടുണ്ടായിരുന്നു..... ഇറങ്ങുന്നവരുടെയും കയറുന്നവരുടേയും ധൃതിക്കിടയിൽ ചായ കച്ചവടക്കാരുമൊക്കേമായുള്ള ആ ബഹളത്തിലേക്ക് നോക്കി കൊണ്ട് തന്നെ അവൻ ചായ ഊതി കുടിച്ചു....... അകത്തേക്ക് കയറിയവർ സീറ്റ് തിരഞ്ഞു നടക്കുന്നുണ്ട്....... അവൻ പുറത്തേക്ക് മിഴികൾ നട്ടു ..... ഒത്തിരി നാളുകൾക്ക് ശേഷമാണ് വീട്ടിലേക്കൊരു മടക്കം..... സിവിൽ സർവീസെന്ന സ്വപ്നം കൊണ്ട് കിട്ടിയ സർക്കാർ ജോലി പോലും വിട്ട് കളഞ്ഞു ട്രെയിൻ കയറിയ ആ ദിവസം അവനൊന്നോർത്തെടുത്തു...... ഉള്ളിൽ തന്നെ പിരിയുന്ന സങ്കടമുണ്ടെങ്കിൽ കൂടി തന്റെ സ്വപ്നങ്ങൾക്ക് എതിരായിരുന്നില്ല അമ്മയും ഏട്ടനും...... അച്ഛൻ മരിച്ച ശേഷം നല്ല ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചു ഏട്ടൻ നാട്ടിൽ തന്നെ കൂടി...... അതിരു കവിഞ്ഞൊരു ഏട്ടൻ അനിയൻ സൗഹൃദമൊന്നും തങ്ങൾക്കിടയിലില്ലെങ്കിൽ കൂടി തങ്ങൾക്കിടയിൽ നിൽക്കുന്ന വൈകാരികമായ അടുപ്പത്തിന്റെ തട്ടിനു ഏറെ ഭാരമുണ്ട്...... തങ്ങൾ ചെറിയ വയസ്സിന്റെ വ്യത്യാസമേയുള്ളൂ വെങ്കിൽ കൂടി അവനെപ്പോഴും ചേട്ടനാണ് തനിക്ക്..... ഒരു ചേട്ടന്റെ പക്വതയും കടമകളും അവനെപ്പോഴും ചെയ്യാറുണ്ട് എന്നത് തന്നെയാണ് അതിന് കാരണം..... അത് പോലെ തന്നെ താനാ വീട്ടിലെപ്പോഴും ചെറുതുമാണ്...... വീടിനെ കുറിച്ചോർത്തപ്പോൾ തന്നെ അവന്റെ ചുണ്ടിലൊരു ച്ചിരി വിരിഞ്ഞു...... വലിയ മുറ്റവും മുറ്റത്തിനൊരു വശത്തെ ചാമ്പ മരവും പൂവരഷും പൂവിട്ടു നിൽക്കുന്ന റോസാ ചെടികളുമെല്ലാം ഉള്ളിലൊരു കുളിര് നിറയ്ക്കും പോലെ....... വീണ്ടും നീട്ടിയുള്ള ചൂളം വിളി കേട്ടപ്പോഴാണ് അവനോർമകളിൽ നിന്നുണർന്നത്...... കുടിച്ചു കഴിഞ്ഞ പേപ്പർ ഗ്ലാസ്സ് പുറത്തേക്കെറിഞ് പാതി വെച്ചു നിർത്തിയ മഞ്ഞ് വീണ്ടും മറിച്ചു തുടങ്ങി...... ട്രെയിൻ ചലിക്കുന്നതിനനുസരിച്ചു എം ടി യിടെ വരികളിലൂടെ അവനങ്ങനെ ഒഴുകി കൊണ്ടിരുന്നു...... ഞാനും നിങ്ങളുമെല്ലാം കാത്തിരിക്കുക യായിരുന്നു....... പാറ ക്കെട്ടുകളിൽ മഞ്ഞു വീഴുന്നു.......ഉരുകുന്നു.... വീണ്ടും മഞ്ഞിൻ പടലങ്ങൾ തണുത്തുറഞ്ഞു കട്ട പിടിക്കുന്നു....... നാമെല്ലാം കാത്തിരിക്കുന്നു....... നൂറ് തവണ വായിച്ചത് വീണ്ടും വായിക്കുമ്പോൾ ആദ്യമായി വായിക്കുന്നവന്റെ ഭാവമായിരുന്നു അവന്റെ കണ്ണുകളിൽ...... അമ്മാ..... വെള്ളം ..... കിളി കൊഞ്ചൽ പോലെയുള്ള ആ ശബ്ദമാണ് അവന്റെ വായനയുടെ രസ ച്ചരട് മുറിച്ചത്..... അവൻ പതിയെ യൊന്നു മുഖമുയർത്തി...... പുറം തിരിഞ്ഞു നിൽക്കുന്ന ഒരു പെൺ കുട്ടി..... പാറി പറക്കുന്ന അവളുടെ തോളറ്റം വെട്ടിയ മുടിയാണ് അവൻ കണ്ടത്..... തനിക്കെതിർ വശമിരിക്കുന്ന ആ സ്ത്രീയുടെ മുമ്പിൽ അവൾ നിൽക്കുകയാണ്.... ആ സ്ത്രീ തല താഴ്ത്തി അല്പം മുഷിഞ്ഞ തുണി സഞ്ചിയിൽ നിന്നും എന്തോ തിരയുന്നുണ്ട് ..... അവൻ ചുറ്റുമോന്ന് നോക്കി..... ആ ഭോഗിയിൽ പ്രത്യേകിച്ച് തിരക്കൊന്നുമില്ല....... തന്റെ എതിർ വശത്തെ സീറ്റിൽ ആ സ്ത്രീയെയും കുട്ടിയേയും കൂടാതെ ഒരു രണ്ട് പേര് കൂടി യേയുള്ളു.... അവൻ ഇട്ടിരുന്ന മെറൂൺ കളർ ഷർട്ടൊന്ന് നേരെയാക്കി വീണ്ടും പുസ്തകത്തിലേക്ക് കണ്ണു നട്ടു...... വായിക്കുമ്പോൾ താൻ അതിലേക്ക് ആഴ്ന്നിറങ്ങുക പതിവായത് കൊണ്ട് അൽപ നേരത്തേക്ക് ചുറ്റുമുള്ളതൊന്നും അറിഞ്ഞിരുന്നില്ലെന്നതായിരുന്നു ശെരി....... അൽപ സമയം കഴിഞ്ഞതും തന്റെ കാലിലേക്ക് പെട്ടെന്ന് വന്ന് ആരോ വീണെന്ന് തോന്നിയപ്പോഴായിരുന്നു അവൻ ഞെട്ടി തിരിഞ്ഞു നോക്കിയത്...... അല്പം നീട്ടി വെച്ച തന്റെ കാലിൽ തടഞ്ഞു വീണെന്ന പോൽ കാലിനു മേൽ കിടക്കുന്ന ആ പെൺകുട്ടിയെ അവനോന്ന് നോക്കി...... ഇരു നിറമെങ്കിലും വല്ലാത്ത ഐശ്വര്യമുള്ള മുഖം..... വലിയ വിടർന്ന കണ്ണുകൾ.... തോളൊപ്പം വെട്ടി നിർത്തിയ കോലൻ മുടി..... കഴുത്തിലൊരു കറുത്ത മുത്ത് മാല.... കയ്യിലൊരു കറുത്ത ചരടും....... അവളുടെ മുഖത്തെ ഭയം കണ്ടപ്പോഴാണ് തന്റെ മുഖത്തേ ഭാവത്തെ കുറിച് അവനോർത്തു നോക്കിയത്..... പെട്ടെന്നുണ്ടായ ഞെട്ടലിൽ തന്റെ മുഖത്ത് നീരസം പടർന്നിട്ടുണ്ടാവുമെന്ന് അവൻ സ്വയമൂഹിച്ചു...... നിഷ്കളങ്ക മായ ആ മുഖത്ത് നോക്കി അവനൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചതും ആ കണ്ണുകളിൽ അത് വരെ യുണ്ടയായിരുന്ന ഭാവം നീങ്ങി തിളക്കം പരന്നത് അവനും കണ്ടിരുന്നു...... അവൻ അവളെ പിടിച്ചെഴുന്നേൽപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും അവിടേക്ക് വന്ന് ആ സ്ത്രീ അവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചിരുന്നു...... അവൻ മുഖമുയർത്തി ആ സ്ത്രീ യിലേക്ക് നോക്കി..... മുഖം അവളല്പം അങ്ങോട്ട് തിരിച്ചത് കൊണ്ട് തലയിൽ നിറഞ്ഞു നിൽക്കുന്ന നീലാബര പ്പൂക്കളാണ് അവന്റെ കണ്ണുകളിൽ ആദ്യം ഉടക്കിയത്....... അലസമായുടുത്ത ആ നീല സാരിയിൽ അവളുടെ അംഗ ലാവണ്യം എടുത്ത് കാണുന്നുണ്ട്........ അവൾ കുഞ്ഞിനെ എടുത്ത് സീറ്റിലിരുത്തിയ ശേഷം അവിടെക്കിരിക്കുമ്പോൾ ആ മുഖം കാണാൻ മനസ്സ് ധൃതി കൂട്ടുന്നത് അവനറിഞ്ഞു.... സീറ്റിലിരുന്നു കൊണ്ട് എതിർ വശത്തുള്ള വനെ അവളോന്ന് നോക്കുമ്പോൾ അവനും അവളുടെ മുഖത്ത് തന്നെ കണ്ണ് നട്ടിരിപ്പാണ്..... കറുപ്പ് നിറത്തിൽ എണ്ണ മയമുള്ള വശ്യമായ ഒരു കുഞ്ഞു മുഖം...... ചുറ്റുമുള്ള കറുപ്പ് നിറത്തിന് നടുവിലെന്ന പോൽ ചുവന്ന ഭംഗിയുള്ള അധരങ്ങൾ...... ഒരു കുഞ്ഞിന്റെ അമ്മയാണെന്നൊന്നും കണ്ടാൽ പറയാത്ത വിധം ഒരു കുട്ടിത്തമുണ്ടാ മുഖത്തിന്‌..... ഇത് വരെ ഇവിടെയിരുന്നിട്ടും തലയുയർത്തി യൊന്നു നോക്കാത്ത തിൽ അവന് സ്വയമൊരു പരിഭവം തോന്നിയിരുന്നു..... മൂക്കിൻ തുമ്പിൽ പറ്റി പിടിച്ചിരിക്കുന്ന ഒരു നീല ക്കൽ മൂക്കുത്തി ....... നീല നിറത്തിലുള്ള നാലഞ്ചു കുപ്പി വളകളുണ്ട് കയ്യിൽ....... അധികം ആരും ചൂടി കണ്ടിട്ടില്ലാത്ത നീലാംബരമാണ് തലയിൽ ചൂടിയിട്ടുള്ളത് ... ആകെ കൂടി അവളിലേക്ക് നോക്കുമ്പോൾ ഒരു നീല നിറം....... ഒരു നീലാംബരി........ ഉള്ളിലുയർന്ന വാക്കിനൊപ്പം അവന്റെ ചുണ്ടിലൊരു പുഞ്ചിരിയും ഊറി നിന്നിരുന്നു....... അവന്റെ പുഞ്ചിരി കണ്ടിട്ടോ എന്തോ അവൾ പെട്ടെന്ന് നോട്ടം തെറ്റിച്ചു..... അവനാകെ യൊരു വല്ലായ്മ തോന്നി.... ഒരു പക്ഷെ മോള് കാലിൽ വീണതിന് ക്ഷമാപണമെന്നോണം തന്നെ നോക്കിയതാവാം അവൾ .... അവന് വല്ലാത്തൊരു ജാള്യത തോന്നിയത് കൊണ്ട് തന്നെ അത് മറക്കാനെന്ന വണ്ണം അവൻ പുസ്തകത്തിലേക്ക് മിഴികൾ നട്ടു ..... അമ്മാ..... അത് നോക്ക്...... ഇത്തവണ ഹൃദയം കൊണ്ട് വായിക്കാൻ അവന് കഴിയാത്തത് കൊണ്ടാവും പെട്ടെന്ന് തന്നെ ആ ശബ്ദം അവന്റെ കാതുകൾ കേട്ടത്...... അവൻ മുഖമൊന്നുയർത്തി തനിക് നേരെ എതിര് വശമായി വിൻഡോ സീറ്റിലിരിക്കുന്ന കുഞ്ഞിപെണ്ണിലേക്ക് മിഴികൾ നീക്കി ...... അവളുടെ കണ്ണുകളിൽ നിറഞ്ഞു കണ്ട കൗതുകങ്ങൾ അവനൊരു പുഞ്ചിരിയോടെ ഒപ്പിയെടുക്കുമ്പോൾ അവളോന്ന് ചൂളിയത് പോലെ...... അവളൊരു ചിരിയോടെ അമ്മയിലേക്ക് പറ്റി ചേർന്നിരുന്നു..... അപ്പോഴാണ് അറിയാതെ വീണ്ടും അവളുടെ അമ്മയിലേക്ക് തന്റെ നോട്ടം പാറി വീണത്...... അറിയാതെയെങ്കിലും വീണ്ടും അവളെ നോക്കിയപ്പോൾ അവനൊരു പ്രയാസം തോന്നിയെന്നത് ശെരിയാണെങ്കിലും ഇത്തവണ അവളുടെ കണ്ണുകൾ ദൂരെയെവിടെയോ ആണെന്നുള്ളത് അവനിലൊരു ആശ്വാസം നൽകിയിരുന്നു ...... നോക്കിയാൽ ഒന്ന് കൂടി നോക്കാൻ തോന്നുന്ന തരം ഒരു മുഖ ശ്രീയാണ് അവൾക്കുള്ളതെങ്കിലും ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നതൊരു തരം വിഷാദമായിരുന്നു ....... ഏറെ അഗാദമായ എന്തോ ഒന്ന് ഉള്ളിൽ നിറഞ്ഞു നിൽക്കും പോലെ...... അവൻ വേഗം അവളിൽ നിന്നും നോട്ടം വെട്ടിച്ചു....... അപ്പോഴും അരികത്തായിരിക്കുന്ന കുഞ്ഞി പെണ്ണ് തന്നെ നോക്കിയിരിക്കുകയാണ്...... അഞ്ചോ ആറോ വയസ്സ് പ്രായം കാണും അവൾക്ക്...... ആരോടും പെട്ടെന്ന് ഇണങ്ങുന്ന തരമൊരു ചിരി ........ അവന്റെയ്യുള്ളിൽ ഒരു വാത്സല്യം നിറഞ്ഞു..... ഏട്ടന്റെ വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായെങ്കിലും ഇത് വരെ ഒരു കുഞ്ഞി ക്കാല് കാണാൻ കഴിഞ്ഞിട്ടില്ല....... ഏട്ടത്തിക്ക് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലെന്ന് ഡോക്ടർ മാർ പറഞ്ഞിട്ടുണ്ടെങ്കിൽ കൂടി ഏട്ടൻ ഏട്ടത്തിയെ സ്നേഹം കൊണ്ട് മുറുകെ പിടിച്ചിരിക്കുകയാണ്....... ഏട്ടത്തി അത്ര പാവമാണ്..... നമുക്കൊരു കുഞ്ഞിനെ ദൈവം തരും എന്ന് തന്നെ വിശ്വസിച്ചു കാത്തിരിപ്പണവർ രണ്ട് പേരും ........ അത് കൊണ്ട് തന്നെ തന്റെ വീട്ടിലെ ഏറ്റവും കനമുള്ള വേദനയും ഒരു കുഞ്ഞെന്നതാണ്...... അവന്റെ ഉള്ളിലെ വാത്സല്യത്തിന്റെ കെട്ടഴിഞ്ഞു .... ബാഗിൽ ഉണ്ടായിരുന്ന ഒരു പഴമെടുത്തവൻ അവൾക്ക് നേരെ നീട്ടി...... അവൾ വെപ്രാളത്തോടെ അമ്മയുടെ മുഖത്തേക്കൊന്ന് നോക്കി.... ഗൗരവം നിറഞ്ഞ ആ മുഖം കണ്ടെന്ന വണ്ണം അവൾ വേണ്ടെന്ന അർത്ഥത്തിലൊന്ന് തലയാട്ടി .... പക്ഷ തന്റെ കയ്യിൽ നിന്നത് വാങ്ങാൻ അവളാഗ്രഹിക്കുന്നുണ്ടെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു...... വീണ്ടും നിർബന്ധിച്ചു അതിനെ ബുദ്ധിമുട്ടിപ്പിക്കാൻ തോന്നാത്തത് കൊണ്ട് തന്നെ അവനത് ബാഗിലേക്ക് വെച്ചു....... അല്പം നേരം കൂടി കടന്ന് പോകുമ്പോൾ അവളുടെ ചിരികളും നോട്ടങ്ങളും തന്നിൽ മാത്രമായി ഒതുങ്ങി നിന്നത് അവനറിഞ്ഞു .. അവനും അതൊരു സുഖമുള്ള അനുഭവമായിരുന്നു...... യാത്രാ ക്ഷീണമെല്ലാം എങ്ങോ പൊയ് മറഞ്ഞത് പോലെ..... ആദ്യമായി കാണുന്ന പലതിലുമുള്ള കൗതുകം അവൾ അമ്മയോട് പങ്കു വെക്കുമ്പോൾ വിഷദം നിറഞ്ഞ അമ്മയുടെ കണ്ണുകൾ അവളിലേക്ക് നീണ്ടു വന്നതേയില്ല... അത് കൊണ്ട് തന്നെ ഒരോന്നും ചൂണ്ടി കാണിച്ചു അവൾ തന്നിലേക്ക് ഒന്ന് കൂടി അടുത്തു ....... താനും കണ്ണുകൾ കൊണ്ടും കൈകൾ കൊണ്ടും ഓരോന്ന് പറഞ്ഞു അവളുമായി കൂട്ടായിരുന്നു........ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് തന്നെ തങ്ങൾക്കിടയിൽ വല്ലാത്തൊരു അടുപ്പം വന്നിരുന്നു.... അല്പം നേരം കഴിഞ്ഞപ്പോഴാണ് നിറയെ കളിപ്പാട്ടങ്ങളുമായി രണ്ട് ഹിന്ദി ക്കാരികൾ വന്നത് ........ അമ്മാ.... എനിക്കത് വേണം...... കുട്ടി വിരൽ ചൂണ്ടി പറഞ്ഞതും അവൾ ധൃതി പ്പെട്ടു ആ പാതി കീറിയ പേഴ്സ് തുറന്നു..... അതിൽ കിടക്കുന്ന മുഷിഞ്ഞ നോട്ടുകൾ അവളുടെ കണ്ണുകളിൽ പാടെ നിരാശ പടർത്തിയത് അഭി കണ്ടിരുന്നു...... എനിക്കത് വാങ്ങിച്ചു തരുമോ അമ്മാ.... കുഞ്ഞപ്പോഴും പ്രതീക്ഷയോടെ അവളെ നോക്കുകയാണ്...... അവൾ ഒരു കയ് കൊണ്ട് കുഞ്ഞിനെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു..... കരഞ്. തീർക്കാൻ പോലും കഴിയാതെയെന്ന വണ്ണമുള്ള ഒരു കനം അവൾക്കുള്ളിൽ കെട്ടി നില്കുന്നത് അവനറിഞ്ഞു ...... അപ്പറം വാങ്ങാം ..... തമിഴ് കലർന്ന മലയാള ത്തിലുള്ള അവളുടെയാ ശബ്ദം അവൻ കേട്ടതും കുട്ടിയുടെ മുഖത്ത് പരന്ന അതേ പ്രയാസം തന്നിലും നിറഞ്ഞത് അവനറിഞ്ഞു ...... ഹേയ്........ മുജേ ഏക് ദേതോ........ അവരുടെ കയ്യിലുള്ള ഒരു കളിപ്പാട്ടത്തിലേക്ക് ചൂണ്ടി അവനത് പറയുമ്പോൾ ഒരു നിമിഷം ആ കുഞ്ഞി കണ്ണുകൾ തന്നെ ഒപ്പിയെടുത്തു ... തനിക്കാണോ എന്നൊരു ചോദ്യം അതിലുണ്ടായിരുന്നില്ല.... പകരം താൻ വാങ്ങിക്കുമ്പോൾ അത് അടുത്ത് കാണാനുള്ള കൗതുകമാണെന്ന് അവന് തോന്നി.... രു സ്പ്രിംഗ് പോലെയുള്ള സാധനമായിരുന്നു അത്.... ഒരു ബട്ടൺ പ്രെസ്സ് ചെയ്‌താൽ അതിലെ എൽ ഈ ഡി ലൈറ്റ് കത്തുകയും ചെയ്യും....... അവനത് കയ്യിലേക്ക് വാങ്ങി പേഴ്സ് തുറന്ന് അതിൽ നിന്നും പൈസ കൊടുക്കുമ്പോൾ പേഴ്സ് പെട്ടെന്ന് കയ്യിൽ നിന്നൊന്ന് താഴേക്ക് വീണു..പോയിരുന്നു .. വല്ലാത്തൊരു ആവേശത്തോടെ ആ കുഞ്ഞി കൈകൾ പേർസെടുത്തു തനിക്ക് തരുമ്പോഴും ആ കണ്ണുകൾ തന്റെ കയ്യിലുള്ള കളിപ്പാട്ടത്തിൽ തന്നെയാണ്...... അവൻ അത് അവൾക്ക് നേരെ നീട്ടുമ്പോൾ അവൾ പെട്ടെന്ന് അമ്മയെ ഒന്ന് നോക്കി...... അവന്റെ കണ്ണുകളും ഒരു വേള അവളുടെ അമ്മയിലേക്ക് പതിഞ്ഞു...... ഇത് വരെ കണ്ട ഭാവത്തിൽ നിന്നും വ്യത്യസ്തമായി എന്തോ ഒന്ന് ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കും പോലെ തോന്നി അവന്....... ഇത്തവണ എന്തോ അവൾ വിലക്കിയില്ല..... ഒരു പക്ഷെ അവളുടെ നിസ്സഹായതയാവാം അതെന്നു അവന് തോന്നി ..... ആ കുഞ്ഞി കണ്ണുകൾ വല്ലാതെ വിടരുന്നതോടൊപ്പം കൈകളിൽ അവളത് വാങ്ങി കഴിഞ്ഞിരുന്നു..... അവന്റെയുള്ളവും ഒന്ന് തണുത്തു..... അപ്പോഴും നിർവികാരമായ രണ്ട് കണ്ണുകൾ ദൂരെയെങ്ങോ നട്ടിരിപ്പായിരുന്നവൾ..... അതിലെരിയുന്ന കനലിന് ഈ ലോകം മുഴുവൻ ചുട്ടെരിക്കാൻ കഴിവുള്ള പോലെ..... ആ കണ്ണുകളിലെ ആഴിയുടെ കാരണം പലതായി മനസ്സ് ഊഹിച്ചെടുക്കുമ്പോഴും അതിലൊന്നും ഹൃദയം തൃപ്ത മല്ലെന്നതും അവൻ തിരിച്ചറിഞ്ഞിരുന്നു.... കാരണം....... തനിക്ക് ഊഹിക്കാൻ പോലും കഴിയാത്ത എന്തോ ഒന്നാണ് അവളിൽ കുരുങ്ങി കിടക്കുന്നത് ..... എന്തായിരിക്കുമത്.......... (തുടരും) #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ