കരമന ഓർമ്മദിനം 🙏🌹

𝓡𝓪𝓳𝓪𝓶𝓸𝓷𝔂
584 views
16 days ago
ഏപ്രിൽ 𝟵: കെ.എം. മാണി ഓർമ്മദിനം 𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃 കേരളത്തിലെ ധനകാര്യം, റവന്യൂ, നിയമം, ആഭ്യന്തരം എന്നീ കാബിനറ്റ് വകുപ്പുകളുടെ മന്ത്രിയായിരുന്ന കേരള കോൺഗ്രസ് (എം) പാർട്ടിയുടെ മുതിർന്ന നേതാവായിരുന്നു *കെ.എം.മാണി എന്ന കരിങ്ങോഴക്കൽ മാണി മാണി* 1965 മുതൽ 2019 വരെ പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം, ഏറ്റവും കൂടുതൽ കാലം ആകെ 18,719 ദിവസം (51 വർഷം, 3 മാസം 9 ദിവസം) നിയമസഭാംഗമായിരുന്ന വ്യക്തിയാണ്... ഏറ്റവുമധികം തവണ (13 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി* എന്ന റെക്കോർഡ് മാണിക്കാണ്... രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിലെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം 2015 നവംബർ 10-ന് ബാർ കോഴ അഴിമതി ആരോപണത്തെത്തുടർന്ന് രാജി വെച്ചു... വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ *2019 ഏപ്രിൽ 9-ന് അന്തരിച്ചു....* 𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃 #കെ. എം. മാണി ഓർമ്മദിനം 🙏 #ധനകാര്യ മന്ത്രി #🗳️ രാഷ്ട്രീയം
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
779 views
3 months ago
ജനുവരി 16: പ്രേംനസീർ ഓർമ്മദിനം 🌹➖🌹➖🌹➖🌹➖🌹 മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evertime Evergreen Hero) എന്നറിയപ്പെട്ടിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ (ജീവിതകാലം: 23 march 1929 - 16 ജനുവരി 1989) മലയാള സിനിമയിൽ അദ്ദേഹത്തിന്റെ തലമുറയിലെ പ്രമുഖരിൽ ഒരാളായി പ്രേംനസീർ അറിയപ്പെടുന്നു. അബ്ദുൾ ഖാദർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ. അനശ്വരനായ സത്യനുശേഷം മമ്മൂട്ടി-മോഹൻലാൽ ദ്വയം വരെ മലയാളചലച്ചിത്ര താരരാജാവായി അദ്ദേഹം നിലനിന്നു. ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സത്യന്റെയും നസീറിന്റെയും അരങ്ങേറ്റചിത്രം കൂടിയായിരുന്ന ത്യാഗസീമ പക്ഷേ റിലീസ് ആയില്ല. പിന്നീട് 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിൽ വന്നത്. വിശപ്പിന്റെ വിളി (1952) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റുകളിൽവച്ച് അദ്ദേഹം നസീർ എന്ന നാമം സ്വീകരിച്ചു. പിന്നീട് പൊന്നാപുരം കോട്ട എന്ന സിനിമയിൽ നസീർ എന്ന പേരിനൊപ്പം പ്രേം എന്ന് കൂടെ കുഞ്ചാക്കോ ചേർത്തു. 1950 കളിൽ ഒരു താരമായി ഉയർന്നുവന്ന അദ്ദേഹം 1950 മുതൽ 1989 ൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലത്ത് മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർതാരങ്ങളിലൊരാളായിത്തീർന്നിരുന്നു. ഒരു റൊമാന്റിക് നായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനാണ്. 1985 ന് ശേഷം, മറ്റ് കലാകാരന്മാരെപ്പോലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹിച്ചതിനാൽ നായകവേഷങ്ങളിൽ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മനപൂർവ്വം വഴിമാറി സഞ്ചരിച്ചു. മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967), കള്ളിച്ചെല്ലമ്മ (1969), നദി (1969), അനുഭവങ്ങൾ പാളിച്ചകൾ (1971), അഴകുള്ള സെലീന (1973), വിട പറയും മുൻപേ (1981) ), പടയോട്ടം (1982), ധ്വനി (1988)തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ അഭിനയത്തിലൂടെ അദ്ദേഹം നിരൂപക പ്രശംസ നേടിയിരുന്നു. വിട പറയും മുൻപേ എന്ന സിനിമയിലെ മാധവൻ കുട്ടിയെ അവതരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (പ്രത്യേക ജൂറി അവാർഡ്) നേടിയിരുന്നു. കലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവൺമെന്റ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സിവിലിയൻ ബഹുമതികളായ പത്മഭൂഷൻ, പത്മശ്രീ എന്നിവ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1989 ജനുവരി 16 ന് 62 ആമത്തെ വയസ്സിൽ അഞ്ചാംപനി ബാധിച്ച് അദ്ദേഹം അന്തരിച്ചു. 542 മലയാളം സിനിമകളിൽ നായകനായി അഭിനിയച്ചിതിന്റെ പേരിലും130 സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചിതിന്റെ പേരിലും രണ്ട് ഗിന്നസ് വേൾഡ് റിക്കാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. എൺപത് നായികമാർക്കൊപ്പം അഭിനയിച്ചതിനും ഒരേ വർഷം (1973, 77) 30 സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചതിന്റെ പേരിലും മറ്റ് രണ്ട് അഭിനയ റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.1968 ൽ റസ്റ്റ് ഹൌസ് എന്ന സിനിമയ്ക്കായി അദ്ദേഹം പാടുകയും ചെയ്തു. 1989 ജനുവരി 16-ന് 62-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. 🌹➖🌹➖🌹➖🌹➖🌹 #പ്രേംനസീർ ഓർമ്മദിനം 🙏🌹🙏 #മലയാള സിനിമകൾ ❤️💚❤️ #മലയാളം
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
6.3K views
3 months ago
ഇന്ന് എം ഒ ജോസഫ് എന്ന മഞ്ഞിലാസ് ജോസഫ് ഓർമ്മദിനം 🌹➖🌹➖🌹➖🌹➖🌹 മലയാളത്തിലെ ഒട്ടേറെ ക്ലാസ്സിക്ക്സിനിമകളുടെ നിർമ്മാതാവ്. വിട പറഞ്ഞിട്ട് ഇന്ന് ഒരു പതിറ്റാണ്ട് തികയുന്നു. തകഴി, മലയാറ്റൂർ, പാറപ്പുറത്ത്, പമ്മൻ മുതലായ പ്രഗത്ഭരായ എഴുത്തുകാരുടെ ജീവിതഗന്ധിയായ നോവലുകൾ മഞ്ഞിലാസിന്റെ ബാനറിൽ വെള്ളിത്തിരയിലെത്തി.നിർമ്മാതാ വിന്റെ സാഹിത്യാഭിരുചിയും സഹൃദയത്വവും ആണ് ഈ തെരഞ്ഞെടുക്കലുകളിൽ പ്രകടമായത്. യക്ഷി(ആദ്യം സ്വന്തമായി നിർമ്മിച്ച) നാടൻ പെണ്ണ്, തോക്കുകൾ കഥ പറയുന്നു, അടിമകൾ, അനുഭവങ്ങൾ പാളിച്ചകൾ, കടൽപ്പാലം, വാഴ് വേ മായം, ചട്ടക്കാരി, പുനർജന്മം അരനാഴിക നേരം എന്നിങ്ങനെ മുപ്പതോളം ചിത്രങ്ങൾ നിർമ്മിച്ചു. ചില ചിത്രങ്ങൾ ദേശീയ/സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഫിലിം ഫെയർ അവാർഡുകളും നേടി. കലാമൂല്യമുള്ള ഒട്ടേറെ സിനിമകളുടെ അമരക്കാരനായിരുന്ന മഞ്ഞിലാസ് ജോസഫിനെ മലയാളസിനിമയുടെ വസന്തം എന്നാണ് വിശേഷിപ്പിക്കാറ്. 2016 ജനുവരി എട്ടിന് എം ഒ. ജോസഫ് അന്തരിച്ചു! 🌹➖🌹➖🌹➖🌹➖🌹 #മഞ്ഞിലാസ് ജോസഫ് 🙏🌹🙏 #ഓർമ്മദിനം 🙏🙏
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
681 views
5 months ago
നവംബർ 6: നങ്ങേലിയുടെ ഓർമ്മദിനം 🌹➖🌹➖🌹➖🌹➖🌹 മുലക്കരം പിരിക്കാൻ വന്ന രാജകിങ്കരന‌് നിലവിളക്കു കത്തിച്ചുവച്ച‌് അരിവാൾക്കൊണ്ട‌് തന്റെ മുലകൾ അറുത്ത‌് ചേമ്പിലയിൽ നൽകിയിട്ടു നങ്ങേലി ചോദിച്ചു.. " ഇനി നിങ്ങൾക്കു മുലക്കരം വേണ്ടല്ലോ..? " ചോരവാർന്നു പിറകോട്ടു മറിഞ്ഞ‌് നങ്ങേലി മരിച്ചുവീണ സ്ഥലമാണ‌് മുലച്ചിപ്പറമ്പ‌്.. നങ്ങേലിക്കുവേണ്ടി ഒരുക്കിയ ചിതയിൽ ദുഃഖം താങ്ങാനാകാതെ ചാടിയാണ‌് ഭർത്താവ‌് ചിരുകണ്ടൻ മരിച്ചത‌്... 1803ൽ ആയിരുന്നുസംഭവം.. പിന്നോക്ക സ‌്ത്രീകൾ മുലക്കരം കൊടുക്കണമെന്ന അനാചാരത്തിനെതിരെ നങ്ങേലി സ്വന്തം മുല മുറിച്ച‌് സമരം നടത്തിയത‌് സേതു പാർവതിഭായി തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്തായിരുന്നു... സ‌്ത്രീയായിരുന്നിട്ടും ഈ സംഭവത്തിനുശേഷവും അവർ മുലക്കരം നീക്കം ചെയ‌്തില്ല.. ലോകത്തെങ്ങും ഇത്രയും വിചിത്രമായ ഒരു നികുതി ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടില്ല.. സവർണ സ‌്ത്രീകളെ ഈ നികുതിയിൽ നിന്ന്‌ ഒഴിവാക്കിയിരുന്നു.. നങ്ങേലിയുടെ വീട‌് മനക്കോടം കേശവൻ വൈദ്യരുടെ വൈദ്യശാലയുടെ പിറകിലായിരുന്നു.. ഇപ്പോൾ മനോരമക്കവലയ‌്ക്കടുത്ത‌് നങ്ങേലിയുടെ വീട‌് നിലനിന്ന സ്ഥലത്ത‌് ചേർത്തല കോ–ഓപ്പറേറ്റീവ‌് അർബൻ സൊസൈറ്റി പ്രവർത്തിക്കുന്നു.. 1810ൽ ശ്രീമൂലം തിരുനാൾ രാമവർമ രാജാവാണ്‌ മുലക്കരം പിൻവലിച്ചത്‌.. അങ്ങനെ നങ്ങേലിയുടെ ജീവത്യാഗത്തിന്റെ ഫലമായി കേരളത്തിലെ പിന്നോക്കക്കാരായ സ‌്ത്രീകൾ പിന്നീട‌് മാറുമറച്ചുതന്നെ നടന്നു.. വിദേശികളുടെ സ്വാധീനത്തിൽ കേരളത്തിൽ സ‌്ത്രീകൾ മാറുമറയ‌്ക്കാൻ തുടങ്ങിയത‌് അവസരമായി കണ്ടാണ‌് രാജഭരണം താഴ‌്ന്ന ജാതിക്കാരിലെ സ‌്ത്രീകൾക്ക് മാറുമറയ‌്ക്കുന്നതിന് നികുതി ഏർപ്പെടുത്തിയത‌്..✒️ 🌹➖🌹➖🌹➖🌹➖🌹 #നങ്ങേലി ഓർമ്മദിനം 🙏🌹🙏 #മുലക്കരം⭕⭕
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
4.6K views
6 months ago
ഒക്ടോബർ 27: വയലാർ രാമവർമ്മ ഓർമ്മദിനം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 കേരളത്തിലെ ജനകീയ വിപ്ലവകവി വയലാര്‍ രാമവര്‍മ്മയുടെ ഓർമ്മകൾക്ക് 50 വയസ്സ്.* 🎻ചന്ദനപ്പല്ലക്കിൽ വീടു കാണാൻ വന്ന.... 🎸ബലികുടീരങ്ങളേ.... 🎻പ്രവാചകൻമാരേ പറയൂ.... 🎸ദേവലോക രഥവുമായ്.... 🎻ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം.... 🎸കേരളം കേരളം.... 🎻കള്ളി പാലകൾ പൂത്തു... 🎸പ്രേമ ഭിക്ഷുകീ.... 🎻പാലാഴിമഥനം കഴിഞ്ഞു.... 🎸സന്യാസിനി.... 🎻ആമ്പൽ പൂവേ.... 🎸സംഗമം സംഗമം ത്രിവേണി സംഗമം.... 🎻കുടമുല്ല പൂവിനും.... 🎸രൂപവതീ രുചിരാംഗി.... 🎻തേടി വരും കണ്ണുകളിൽ... 🎸യവന സുന്ദരി... 🎻അകലെയകലെ നീലാകാശം..... 🎸സൂര്യകാന്തി സ്വപ്നം കാണുവതാരേ.... 🎻 അഞ്ജന കണ്ണെഴുതി.... 🎸പകൽ കിനാവിൻ സുന്ദരമാകും.... തുടങ്ങി കാല്‍പ്പനികത പൂത്തുലഞ്ഞ സംഗീതസാന്ദ്ര ഗാനങ്ങൾ മലയാളിക്ക് നല്‍കിയ പ്രിയകവി. 1956 ല്‍ കൂടപ്പിറപ്പ് എന്ന സിനിമയിലൂടെ സിനിമാജീവിതം ആരംഭിച്ച വയലാര്‍ 250 ലേറെ ചിത്രങ്ങള്‍ക്കായി എഴുതിയത് 1300 ലേറെ ഗാനങ്ങളാണ്. ജി. ദേവരാജന്‍ മാസ്റ്ററുമായുള്ള കൂട്ടുകെട്ട് മലയാള സിനിമാ ചരിത്രത്തിലെ റെക്കോഡാണ് സൃഷ്ടിച്ചത്. 135 ചിത്രങ്ങളില്‍ നിന്ന് 755 ഗാനങ്ങളാണ് വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടില്‍ നിന്ന് പിറന്നത്. എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, സലിൽ ചൗധരി തുടങ്ങിയ സംഗീതജ്ഞര്‍ ക്കൊപ്പവും വയലാര്‍ പ്രവര്‍ത്തിച്ചു. 1928 മാർച്ച് 25-ന് ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ വെള്ളാരപ്പള്ളി കേരളവർമ്മയുടെയും വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. കോവിലകങ്ങളില്‍ നിലനിന്ന ഗുരുകുല വിദ്യാഭ്യാസരീതിയില്‍ സംസ്‌കൃത വിദ്യാഭ്യാസവും ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലെ 9-ാംക്ലാസ് വരെയുള്ള പഠനവുമാണ് ഔപചാരിക വിദ്യാഭ്യാസം. 1946ല്‍ പുന്നപ്രവയലാര്‍ സമരം നടക്കുമ്പോള്‍ 18 വയസ്സായിരുന്നു. പാരമ്പര്യമായി കിട്ടിയ സഞ്ചിത സംസ്‌കാരത്തിന്റെ കേവല സൗന്ദര്യ ബോധത്തോടൊപ്പം സമരംചെയ്യുന്ന മനുഷ്യന്റെ ലക്ഷ്യബോധവും നാടിന്റെ പോര്‍വീര്യവും വയലാറിനെ സാമൂഹിക ബോധമുള്ള കവിയാക്കി. അധ്വാനിക്കുന്നവന്റെ വിയര്‍പ്പില്‍നിന്ന് ജീവിതമൂല്യങ്ങള്‍ കഴുകിയെടുത്തു ശുദ്ധീകരിച്ച കവിതകള്‍. ആദ്യ കവിത ‘സ്വരാട്ട് ‘ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ചു. ചക്രവാളം, അരുണോദയം തുടങ്ങിയ മാസികകളിലും എഴുതി. ചെറുകഥകളും നാടകങ്ങളും രചിച്ചു. 1951-ല്‍ ‘ജനാധിപത്യം’ വാരിക ആരംഭിച്ചു. അന്വേഷണം വാരികയുടെ പത്രാധിപരായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1948 ആഗസ്തിലാണ് ആദ്യ കവിതാസമാഹാരമായ ‘പാദമുദ്രകള്‍’ പ്രസിദ്ധീകരിക്കുന്നത്. ‘കൊന്തയും പൂണൂലും’ എന്ന സമാഹാരം വിപ്ലവകവിയായി വയലാറിനെ മാറ്റി. ഗാന്ധിഭക്തിയുടെ ‘പാദമുദ്ര’കളില്‍ നിന്ന് വിപ്ലവാവേശത്തിന്റെ കനല്‍ക്കാടുകള്‍ ചികഞ്ഞ് സാമൂഹികനീതിക്കായി ആ തൂലിക ചലിക്കാന്‍ തുടങ്ങിയത് 22 വയസ്സില്‍. ചങ്ങമ്പുഴയുടെ കളരിയില്‍ ചുവടുറപ്പിച്ച വയലാര്‍ കവിതകള്‍ സാമാന്യമായി വാചാലമായവയാണ്. 1950നും 1961നും ഇടയില്‍ നാടിന്റെ നാദം, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂഡാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗസംഗീതം എന്നീ സമാഹാരങ്ങള്‍ക്കൊപ്പം ‘ആയിഷ’ ചെറുകഥാസമാഹാരവും പുരുഷാന്തരങ്ങളിലൂടെ യാത്രാവിവരണവും രചിച്ചു. മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭേദചിന്തകള്‍ക്കപ്പുറമുള്ള മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ഥതലങ്ങളിലേക്ക് സംവേദനം നടക്കുന്നവയാണ് ഒട്ടുമിക്ക കവിതകളും. 1975ലെ ‘വൃക്ഷ’മാണ് അവസാന കവിത. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് രണ്ടുവർഷം മുമ്പ് 1962 ഒക്ടോബർ 27ന് വയലാറിൽ നടന്ന പതിനാറാമത് രക്തസാക്ഷി സമ്മേളനത്തിൽ ✒️ അനുസ്മരണ മനോജ്ഞ ചൈന... എന്ന ചൈനയെ പുകഴ്ത്തി കവിത ഇറങ്ങിയ സമയത്ത് ✒️ ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ.... എന്ന് തിരുത്താനുള്ള ചങ്കൂറ്റവും വയലാർ കാണിച്ചു. വിശ്വസിച്ചിരുന്ന പാർട്ടിയാണെങ്കിൽ പോലും തെറ്റിലേയ്ക്ക് പോകുമ്പോൾ അതിനെ ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം അദ്ദേഹം കാണിച്ചിരുന്നു എന്നുള്ളതാണ് രാമവർമ്മയെ മറ്റു വിപ്ലവ കവികളിൽ നിന്നും വേർതിരിച്ചു നിർത്തുന്നതും. പിന്നീട് മറ്റൊരു ഒക്ടോബർ 27-നുതന്നെ അദ്ദേഹം അന്തരിച്ചത് യാദൃച്ഛികമായി. സാമൂഹിക മൂല്യങ്ങള്‍ക്കൊപ്പം സൗന്ദര്യാത്മക തലങ്ങളും ഉയര്‍ത്തിയ കവിതകള്‍ മരണമില്ലാതെ നില്‍ക്കുന്നു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ മകനാണ്. 💐➖💐➖💐➖💐 #വയലാർ ഓർമദിനം ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി #വയലാർ രാമവർമ്മ ഓർമ്മദിനം 🌹
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
681 views
6 months ago
ഒക്ടോബർ 15: അക്കിത്തം ഓർമ്മദിനം 🌹➖🌹➖🌹➖🌹➖🌹 മനുഷ്യത്വത്തിന്റെ മഹാഗാഥകളിലൂടെ മാനവികതയ്ക്ക് പുതിയ മാനം നൽകിയ കവി ശ്രേഷ്ഠമായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി. " ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം, ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ചെലവാക്കവേ ഹൃദയത്തിലുലാവുന്നൂ നിത്യ നിർമ്മല പൗർണ്ണമി " " ഞാനില്ലാത്ത ഒരു കാലം ഭൂമിയിൽ ഉണ്ടായിരുന്നു, ഇനിയും അങ്ങനെ ഒരു കാലം ഉണ്ടാകുകയും ചെയ്യും " എന്റെയല്ലെന്റെയല്ലി ക്കൊമ്പനാനകൾ എന്റെയല്ലീ മഹാ ക്ഷേത്രവും മക്കളേ ' കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ, പത്മശ്രീ, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു 2019-ൽ ജ്ഞാനപീഠം അവാർഡ്‌ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:11 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞു🙏 ശ്രദ്ധാഞ്ജലി!🙏💐💐💐 #അക്കിത്തം ഓർമ്മദിനം 🙏🌹🙏 #കവി #മലയാളം
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
708 views
6 months ago
ഒക്ടോബർ 13:കിഷോർ കുമാർ ഓർമ്മ ദിനം 🌹➖🌹➖🌹➖🌹 കിഷോർ കുമാർ (ജനനം ആഭാസ് കുമാർ ഗാംഗുലി: 4 ഓഗസ്റ്റ് 1929 -മരണം 13 ഒക്ടോബർ 1987) ഒരു ഇന്ത്യൻ പിന്നണി ഗായകനും നടനുമായിരുന്നു. . ആഭാസ് കുമാർ ഗാംഗുലി എന്നാണ് യഥാർത്ഥ പേര്. ഹിന്ദി സിനിമാ നടൻ അശോക് കുമാർ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനായിരുന്നു. ഗായകൻ കൂടാതെ ഗാനരചയിതാവ്, സം‌ഗീത‌സം‌വിധായകൻ, നിർമ്മാതാവ്, സം‌വിധായകൻ, തിരക‌ഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂർവം ചില പിന്നണിഗായകരിൽ ഒരാളാണ് ശ്രീ കിഷോർ കുമാർ. പ്രധാനമായും ഹിന്ദി ഭാഷയിലും കൂടാതെ മാതൃഭാഷയായ ബംഗാളി, മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നട, ഭോജ്‌പുരി, മലയാളം, ഒറിയ എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. 1950 മുതൽ 1980 വരെ കാലഘട്ടത്തിൽ മുഹമ്മദ് റഫി, മുകേഷ് എന്നിവരോടൊപ്പം കിഷോർ ഒരു പ്രമുഖ ഗായകനായിരുന്നു. ഏറ്റവും കൂടുതൽ തവണ മികച്ച ഗായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച ബഹുമതിയും കിഷോർ കുമാറിന്റെ പേരിലാണ്. ത‌ന്റെ ആലാപന ജീവിതത്തിന്റെ ഉന്നതിയിലായിരുന്ന സമയത്താണ് 1987 ഒക്ടോബർ 13ന് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുന്നത്. പക്ഷേ ആ സമയം കൊണ്ട് തന്നെ അദ്ദേഹവും മകൻ അമിത് കുമാറും ചേർന്ന് ബോളിവുഡിലും ബെംഗാളിയിലും നിരവധി ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞിരുന്നു. 🌹➖🌹➖🌹➖🌹➖🌹 #കിഷോർ കുമാർ 🙏🌹🙏 #ഓർമ്മ ദിനം 🌹🌹