മകളെ പീഡിപ്പിക്കാൻ ശ്രമിച്ചവനെ കല്ല് കൊണ്ട് അടിച്ച് കൊന്ന ഒരച്ഛൻ
മകളെ പീഡിപ്പിക്കാൻ ശ്രമിച്ചവനെ കല്ല് കൊണ്ട് അടിച്ച് കൊന്ന ഒരച്ഛൻ
ഒഡീഷയിലെ ധേൻകനാൽ ജില്ലയിലുള്ള പത്രികപസി ഗ്രാമത്തിലാണ് സംഭവം. പത്തു വയസ്സുകാരിയായ മകൾ വീടിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് 22 വയസ്സുകാരനായ ഒരു കാമഭ്രാന്തൻ അവളെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഭാഗ്യവശാൽ, ആ സമയം ജോലി കഴിഞ്ഞ് തിരിച്ച് വരുകയായിരുന്ന പിതാവ് തൻ്റെ മകളുടെ നിലവിളി കേട്ടു ഓടിച്ചെല്ലുകയായിരുന്നു. മകൾ തൻ്റെ കണ്മുന്നിൽ ആക്രമിക്കപ്പെടുന്നത് അവിടെ കിടന്ന ഒരു കല്ലെടുത്തു ആ ക്രൂരനെ തലക്ക് അടിച്ച് താഴെയിട്ടു.
.
മകളെ പീഡിപ്പിക്കാൻ ശ്രമിച്ചവനെ കല്ല് കൊണ്ട് അടിച്ച് കൊന്ന ഒരച്ഛൻ
അടിയുടെ ആഘാദത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആക്രമി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ആ പിതാവ് നേരിട്ട് പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങുകയായിരുന്നു. സ്വന്തം മകളുടെ അഭിമാനം കാക്കാൻ ഒരു പിതാവ് ആയുധമെടുത്ത ഈ സംഭവം പക്ഷേ നിയമത്തിനു മുന്നിൽ അയാളെ ഒരു കൊലപാതകി ആക്കി. എന്നാലും അയാളുടെ മുഖത്ത് പരിഭവമൊന്നുമില്ല. മകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു അയാൾക്ക്.
കൈവെള്ളയിൽ വെച്ച് പൊന്നുപോലെ നോക്കി വളർത്തുന്ന മകളുടെ ദേഹത്ത് ഒരു മണൽതരി പോലും വീഴാൻ ഒരച്ഛനും കഴിയില്ല. നിയമവും നീതിയും ഒരുവശത്ത് നിൽക്കുമ്പോഴും, തന്റെ മകൾ വേട്ടയാടപ്പെടുന്നത് കാണുന്ന ഏതൊരു അച്ഛനിലും ഉണരുന്നത് സംരക്ഷകന്റെ ആ പഴയ വീര്യമാണ്. അവിടെ നിയമപുസ്‌കങ്ങളിലെ വരികളല്ല, മകളുടെ നിലവിളിയാണ് ആ അച്ഛന്റെ കാതുകളിൽ മുഴങ്ങുന്നത്..
സ്വന്തം മകളുടെ സുരക്ഷയ്ക്കായി ആ നിമിഷം പോരാടിയ ആ പിതാവ് നീതി ലഭിക്കാൻ നമുക്ക് പ്രാർഥിക്കാം.🙏🙏🥹💔❤️
#💓 ജീവിത പാഠങ്ങള്‍