വിഷു ആഘോഷം

🕊️✨⍣⃟ ≛⃝𝄞🅰🅳🅰🅼 ⍣⃟ ≛⃝𝄞✨🕊️
636 views
13 hours ago
പൊന്നുമോനേ, മാപ്പ്... പകരം വെക്കാനില്ലാത്ത വേദനയോടെ... കേരള മനസ്സാക്ഷിയെ ഒന്നടങ്കം ലജ്ജിപ്പിക്കുന്നതും നടുക്കുന്നതുമായ വാർത്തയാണ് ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകം. ആ പൊന്നുമോൻ അനുഭവിച്ച വേദനയുടെ ആഴം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അമ്മയുടെ സുഹൃത്ത് അഷ്‌കർ എന്ന മൃഗം ആ കുരുന്നിനോട് ചെയ്‌തത്‌ മനുഷ്യത്വരഹിതമായ ക്രൂരതയാണ്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ വിറയലോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയില്ല. ഒരു ഒന്നര വയസ്സുകാരന്റെ ശരീരത്തിൽ 51 മുറിവുകളും പരിക്കുകളുമാണ് ഉണ്ടായിരുന്നത്! ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ക്രൂരമായ മർദ്ദനമേറ്റു. കാൽപാദങ്ങളിലും വിരലുകളിലും പൊള്ളിച്ചതിന്റെ അടയാളങ്ങൾ.ക്രൂരമായ മർദ്ദനം കാരണം ആഹാരം ഛർദ്ദിച്ച കുഞ്ഞിനെ വീണ്ടും ഉപദ്രവിച്ചു. ദിവസങ്ങൾക്ക് മുൻപ് കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ടും, സൈക്കിളിൽ നിന്ന് വീണതാണെന്ന കള്ളം പറഞ്ഞ് ആ കൊടും കുറ്റവാളി ക്രൂരത മറച്ചുവെച്ചു.വേദന തിന്നാണ് ആ പൊന്നുമോൻ മരണത്തിന് കീഴടങ്ങിയത്.ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെ പ്രതിക്ക് ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ല. നിയമത്തിൻ്റെ പരമാവധി ശിക്ഷ തന്നെ ഇയാൾക്ക് ഉറപ്പാക്കണം. അധികാരികളുടെ വൻ വീഴ്‌ച പ്രകടമാണ്! കുഞ്ഞിന്റെ കൈ ഒടിഞ്ഞപ്പോൾ തന്നെ അമ്മൂമ്മ പോലീസിൽ പരാതി നൽകിയിരുന്നതാണ്. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നും ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കിൽ ആ കുരുന്നിന്റെ ജീവൻ ഇന്ന് നമുക്ക് നഷ്ടമാകുമായിരുന്നില്ല. കേരളത്തിലെ ശിശുസംരക്ഷണ സംവിധാനങ്ങളും പോലീസും ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? പരാതി കിട്ടിയിട്ടും നടപടിയെടുക്കാതിരുന്നനൽകിയിരുന്നതാണ്. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നും ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കിൽ ആ കുരുന്നിന്റെ ജീവൻ ഇന്ന് നമുക്ക് നഷ്‌ടമാകുമായിരുന്നില്ല. കേരളത്തിലെ ശിശുസംരക്ഷണ സംവിധാനങ്ങളും പോലീസും ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? പരാതി കിട്ടിയിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ അന്വേഷണം വേണം. വീഴ്ച വരുത്തിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഇനിയൊരു കുഞ്ഞിനും ഈഗതി വരാതിരിക്കാൻ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണം.ആദരാഞ്ജലികൾ #💓 ജീവിത പാഠങ്ങള്‍