#😭 പ്രിയ നടി ആത്മഹത്യ ചെയ്തു! ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചു! #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
അയാളോട് ഭാര്യയുടെ ബാക്കി ഭാഗങ്ങൾ എടുത്തുകൊണ്ടുപോകാൻ പറയൂ, അത് നാളെ മതി. ഇപ്പോൾ എന്നെ സമാധാനത്തോടെ മരിക്കാൻ അനുവദിക്കൂ' എന്നായിരുന്നു മരിക്കുന്നതിന്റെ ഒരു മണിക്കൂർ മുമ്പേ ട്വിഷ തന്റെ നാത്തൂൻ രാശി അബ്രോളിന് അയച്ച സന്ദേശം. 2025 മേയ് 12നാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ തങ്ങളുടെ അധികാരവും സ്വീധീനവും ഉപയോഗിച്ച് കേസിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായാണ് കണ്ടെത്തൽ. ഭാരതീയ ന്യായ സംഹിതയിലെ (BNS) 85, 108, 3(5) എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ട്വിഷയുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ, ഫോൺ കോളുകൾ, കുടുംബാംഗങ്ങളുടെയും ഡോക്ടർമാരുടെയും മൊഴികൾ, കൗൺസിലിങ് വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, സാമ്പത്തിക ആരോപണങ്ങൾ എന്നിവയിലൂടെ കടുത്ത സമർദ്ദം പ്രതികൾ ചെലുത്തിയിരുന്നതായും സിബിഐയുടെ 636 പേജുള്ള കുറ്റപത്രത്തിലുള്ളത്.
വിവാഹ ശേഷം നിരന്തരം മുൻകാല ബന്ധങ്ങളുടെ പേരിൽ സമർത്ഥ് മോശം ഭാഷയിലൂടെ എല്ലാഴ്പ്പോഴും അപമാനിക്കാറുണ്ടായിരുന്നെന്നും എന്നാൽ ഇത് കേട്ടുനിൽക്കുമ്പോൾ പോലും ഭർതൃമാതാവ് ഗിരിബാല മകനെ പ്രകോപിപ്പിച്ചിരുന്നതായും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
ഗർഭിണിയായിരിക്കെ പലതരത്തിലും മാനസിക സമർദങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നതായും ട്വിഷയുടെ അക്കൗണ്ടിലുള്ള പണം ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റാൻ സമർത്ഥും മാതാവും സമ്മർദം ചെലുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പണത്തിന്റെ പേരിൽ തർക്കമുണ്ടായ ദിവസം നാത്തൂനെ വിളിച്ച് താൻ തിരികെ പോവുകയാണെന്നും, ചൈനീസ് ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ പണം ആവശ്യപ്പെട്ട് സമർത്ഥ് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ട്വിഷ പറഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഗർഭഛിദ്രം നടത്തിയതിന്റെ പേരിൽ ട്വിഷയെ ഭർതൃമാതാവ് തന്നെ മൂന്ന് തവണ 'കൊലപാതകി' എന്ന് വിളിച്ചതായും തനിക്ക് പാനിക് അറ്റാക്ക് ഉണ്ടായെന്നും 'എന്റെ ജീവിതം നരകമായി മാറിയെന്നും' ട്വിഷ മാതാപിതാക്കളോട് പറഞ്ഞിരുന്നു.
2025 മേയ് 12നാണ് ട്വിഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ക്രമക്കേട് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം ഡൽഹി എയിംസിലെ മെഡിക്കൽ ബോർഡ് മെയ് 24ന് രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടത്തി. തൂങ്ങിമരണം മൂലമുള്ള ശ്വാസംമുട്ടലാണ് മരണകാരണമെന്നും മറ്റ് പരിക്കുകളൊന്നുമില്ലെന്നും ആത്മഹത്യയാണെന്നും റിപ്പോർട്ട് സ്ഥിരീകരിക്കുകയായിരുന്നു.
നിലവിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും സിബിഐ അന്വേഷണം പൂർത്തിയായിട്ടില്ല. ട്വിഷയുടെ ഐഫോണിൽ നിന്നുള്ള വിവരങ്ങൾ വീണ്ടെടുക്കൽ, സിസിടിവി ദൃശ്യങ്ങളിൽ തിരിമറി നടന്നിട്ടുണ്ടോ, പ്രതികളുടെ ശബ്ദ സാമ്പിളുകൾ ഒത്തുനോക്കൽ തുടങ്ങി നിരവധി കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്നും റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കുന്നുണ്ട്.
മുൻ മിസ് പൂനെ ആയിരുന്ന ട്വിഷ, കോർപ്പറേറ്റ് മേഖലയിലേക്ക് മാറുന്നതിന് മുമ്പ് അഭിനേത്രിയായും പ്രവർത്തിച്ചിരുന്നു. 2025 ഫെബ്രുവരിയിൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് സമർത്ഥ് സിംഗിനെ പരിചയപ്പെടുന്നത്. അതേവർഷം ഡിസംബർ 9ന് ഇരുവരും വിവാഹിതരാവുകയായിരുന്നു.