കുടുംബം

Rafseena Namaf
4.8K views
22 days ago
പിറ്റേന്ന് രാവിലെ കോവിലകത്ത് പതിവിലും നേരത്തെ ലക്ഷ്മിയമ്മ ജോലിക്കെത്തി.... പക്ഷേ കൂടെ ഉണ്ണിമായ ഉണ്ടായിരുന്നില്ല. അടുക്കളയിൽ പാത്രങ്ങൾ കഴുകുന്നതിനിടയിൽ ലക്ഷ്മിയമ്മയുടെ മുഖം വാടിയിരിക്കുന്നത് സരസ്വതി തമ്പുരാട്ടി ശ്രദ്ധിച്ചു..... എങ്കിലും വിഷ്ണുവിനാണ് അവളുടെ അഭാവം ഏറ്റവും കൂടുതൽ അസ്വസ്ഥതയുണ്ടാക്കിയത്.... മുകളിലെ മാളികപ്പുറത്ത് നിന്ന് അവൻ താഴേക്ക് പലവട്ടം നോക്കി. ഉണ്ണിമായയെ കാണാതായപ്പോൾ അവന്റെ ഉള്ളിൽ ഒരു കാളൽ തോന്നി. അവൻ പതുക്കെ താഴേക്ക് വന്ന് അടുക്കളഭാഗത്തേക്ക് ചെന്നു..... നാണിയമ്മയും മറ്റുള്ളവരും ഇല്ലാത്ത സമയം നോക്കി വിഷ്ണു ലക്ഷ്മിയമ്മയുടെ അടുത്തു ചെന്നു... "ലക്ഷ്മിയമ്മേ... ഉണ്ണിമായ വന്നില്ലേ?" വിഷ്ണു പതുക്കെ ചോദിച്ചു..... ലക്ഷ്മിയമ്മ പണി നിർത്തി വിഷ്ണുവിനെ നോക്കി. ആ കണ്ണുകളിൽ ഭയവും സങ്കടവും നിറഞ്ഞിരുന്നു. അവർ കൈകൾ കൂപ്പി വിഷ്ണുവിന്റെ മുന്നിൽ നിന്നു..... "മോനെ... അവൾ പാവമാണ്. നിങ്ങളെപ്പോലെയുള്ള വലിയവരുടെ മനസ്സ് ഒന്നും അവൾക്കറിയില്ല. മോൻ അവളെ സഹായിക്കാൻ നോക്കുന്നത് നല്ല കാര്യമായിരിക്കാം പക്ഷേ അത് അവൾക്ക് വലിയ ദോഷം ചെയ്യും. എനിക്ക് അവൾ മാത്രമേയുള്ളൂ മോനെ..." ലക്ഷ്മിയമ്മ വിങ്ങിപ്പൊട്ടി.... വിഷ്ണു ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവർ തുടർന്നു... "ഇന്നലെ രേവതി കൊച്ചു വീട്ടിൽ വന്ന് ഒരുപാട് വഴക്ക് പറഞ്ഞു. അത് കണ്ടപ്പോൾ എന്റെ ശ്വാസം നിലച്ചുപോയി. നാളെ ഈ കോവിലകത്തെ പടി ഇറങ്ങേണ്ടി വന്നാൽ ഞങ്ങൾ എങ്ങോട്ട് പോകും? അതുകൊണ്ട് അവൾ ഇനി ഇങ്ങോട്ട് വരണ്ട എന്ന് ഞാൻ പറഞ്ഞു. അവൾ കോളേജിൽ പോയി പഠിച്ചോട്ടെ. പണിക്കാരുടെ മക്കൾ പണിക്കാരായി തന്നെ ഇരിക്കണം മോനെ..." വിഷ്ണുവിന്റെ മുഖം മങ്ങി. താൻ കാറിൽ കൊണ്ടുവിട്ടത് അവൾക്ക് ഇത്ര വലിയ പ്രശ്നമാകുമെന്ന് അവൻ കരുതിയിരുന്നില്ല.... "പിന്നെ മോനെ... കോളേജിലെ ആ വിനയൻ സാറിനെ പറ്റി മോൻ പറഞ്ഞത് അവൾ എന്നോട് പറഞ്ഞു. സാർ അവളെ സഹായിക്കാൻ നോക്കുന്നുണ്ടെന്ന് അവൾ പറഞ്ഞു. പക്ഷേ ആര് സഹായിച്ചാലും ഞങ്ങളെപ്പോലെയുള്ളവർക്ക് അത് ആപത്താണ്. മോൻ ഇനി അവളെപ്പറ്റി ഒന്നും ആലോചിക്കേണ്ട..." ലക്ഷ്മിയമ്മയുടെ വാക്കുകൾ വിഷ്ണുവിനെ വല്ലാതെ തളർത്തി. തന്റെ അധികാരം ഉണ്ണിമായയെ സന്തോഷിപ്പിക്കുന്നതിന് പകരം അവളെ കരയിപ്പിക്കുകയാണ് ചെയ്തതെന്ന് അവൻ തിരിച്ചറിഞ്ഞു.... "ശരി ലക്ഷ്മിയമ്മേ... അവൾ വരണ്ട. അവൾ നന്നായി പഠിക്കട്ടെ. രേവതിയെ ഞാൻ നോക്കിക്കോളാം. അമ്മ വിഷമിക്കണ്ട" വിഷ്ണു ഇത്രയും പറഞ്ഞ് അവിടെ നിന്നും നടന്നു നീങ്ങി... അവൻ നേരെ തന്റെ മുറിയിലേക്ക് പോയി കതകടച്ചു. വിനയൻ സാർ അവളെ സഹായിക്കാൻ നോക്കുന്നത് കേട്ടപ്പോൾ അവന്റെ ഉള്ളിൽ വീണ്ടും ദേഷ്യം ഇരച്ചു കയറി. താൻ അകന്നു നിന്നാൽ വിനയൻ സാർ അവളിലേക്ക് കൂടുതൽ അടുക്കുമോ? എന്ന ചിന്ത അവനെ അലട്ടി കൊണ്ട് ഇരുന്നു.... മറുവശത്ത് കോളേജിൽ എത്തിയ ഉണ്ണിമായയ്ക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കണ്ണാടിയിൽ നോക്കുമ്പോൾ തലേദിവസം അമ്മ നൽകിയ ആ അടിയുടെ പാട് മാഞ്ഞെങ്കിലും അവളുടെ ഹൃദയത്തിലെ മുറിവ് ഉണങ്ങിയിരുന്നില്ല.... ക്ലാസ് കഴിഞ്ഞ് ലൈബ്രറിയിലേക്ക് പോകുമ്പോൾ വിനയൻ സാർ വീണ്ടും അവളുടെ മുന്നിൽ വന്നു. "ഉണ്ണിമായേ... നിനക്ക് ഇന്ന് വല്ലാത്തൊരു ക്ഷീണം തോന്നുന്നുണ്ടല്ലോ. എന്തെങ്കിലും പ്രശ്നമുണ്ടോ?" വിഷ്ണുവിന്റെ താക്കീതും ലക്ഷ്മിയമ്മയുടെ കണ്ണുനീരും അവളുടെ മനസ്സിൽ തെളിഞ്ഞു. അവൾ ഒന്നും മിണ്ടാതെ സാറിനെ കടന്നു പോകാൻ നോക്കി... "നിൽക്കൂ ഉണ്ണിമായേ... ഞാൻ ചോദിച്ചത് കേട്ടില്ലേ?" വിനയൻ സാർ അവളുടെ വഴി തടഞ്ഞു. ഈ സമയം കോവിലകത്ത് വിഷ്ണു തന്റെ പഴയ ഡയറി തുറന്നു. അതിൽ വർഷങ്ങൾക്ക് മുമ്പ് താൻ കുറിച്ചു വെച്ച ചില കാര്യങ്ങൾ അവൻ വീണ്ടും വായിച്ചു. ഉണ്ണിമായയോടുള്ള തന്റെ ബന്ധം വെറുമൊരു തോന്നലല്ലെന്ന് അവൻ ഉറപ്പിച്ചു. അവളെ സ്വന്തമാക്കാൻ താൻ ഇനിയും ഒരുപാട് പോരാടേണ്ടി വരുമെന്ന് അവന് തോന്നി. കോളേജ് ലൈബ്രറിയുടെ ആ ഒഴിഞ്ഞ ഇടനാഴിയിൽ അപ്പോൾ മരണതുല്യമായ ഒരു നിശബ്ദതയായിരുന്നു.... ജനാലയ്ക്കൽ തട്ടി തെന്നിമാറുന്ന ഉച്ചവെയിൽ ഉണ്ണിമായയുടെ വിളറിവെളുത്ത മുഖത്ത് വന്ന് പതിക്കുന്നുണ്ട്. വിനയൻ സാർ തന്റെ മുന്നിൽ ഒരു വഴിത്തടസ്സമായി നിൽക്കുമ്പോൾ എങ്ങോട്ടെന്നില്ലാതെ ഓടിപ്പോകാനാണ് അവൾക്ക് തോന്നിയത്.... "എന്താ ഉണ്ണിമായേ... നീ എന്നെ കണ്ടിട്ട് കണ്ടില്ലെന്ന് നടിക്കുന്നത്?" വിനയൻ സാറിന്റെ ശബ്ദം പതിവിലും താഴ്ന്നതായിരുന്നു എന്നാൽ അതിലൊരു വല്ലാത്ത ഉറപ്പുണ്ടായിരുന്നു.... "സാർ... എനിക്ക് വീട്ടിൽ പോകണം. അമ്മ എന്നെയും കാത്ത് വീട്ടിൽ നിൽക്കുന്നുണ്ടാകും" അവൾ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.. "നിന്റെ അമ്മയെയും കുടുംബത്തെയും കുറിച്ച് എനിക്ക് എല്ലാം അറിയാം ഉണ്ണിമായേ. ആ കോവിലകത്ത് പണിയെടുത്താണല്ലോ നീ വളർന്നത്? പക്ഷേ എനിക്ക് നിന്നെ ആ അവസ്ഥയിൽ കാണാൻ വയ്യ." വിനയൻ സാർ ഒരടി കൂടി അവളിലേക്ക് അടുത്തു. "ഞാൻ ഒരുപാട് ആലോചിച്ചു. നിന്നെപ്പോലെ ഒരു പെൺകുട്ടിക്ക് വേണ്ടത് ഒരു സുരക്ഷിതമായ ജീവിതമാണ്. ഞാൻ എന്റെ വീട്ടിൽ സംസാരിച്ചു. എന്റെ അച്ഛനും അമ്മയും സമ്മതിച്ചിട്ടുണ്ട്. നിന്റെ വീട്ടിൽ വന്ന് ആലോചിക്കാനാണ് എന്റെ തീരുമാനം." ആ വാക്കുകൾ കേട്ടതും ഉണ്ണിമായയുടെ ചെവിയിൽ ഒരു ഇടിമുഴക്കം ഉണ്ടായതുപോലെ തോന്നി. അവൾ വിശ്വസിക്കാനാവാതെ സ്തംഭിച്ചു നിന്നുപോയി. ശ്വാസം പോലും എടുക്കാൻ മറന്നതുപോലെ അവൾ ഒരു കൽപ്രതിമയെപ്പോലെ നിശ്ചലയായി... വിനയൻ സാർ തന്നോട് ഇങ്ങനെ സംസാരിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല... "എന്താ... നീ ഒന്നും മിണ്ടാത്തത്? നിനക്ക് ഇതിൽ സന്തോഷമില്ലേ?" വിനയൻ സാർ അവളുടെ മുഖത്തേക്ക് നോക്കി... ഉണ്ണിമായയുടെ ഉള്ളിൽ ആ നിമിഷം വിനയൻ സാറിന്റെ മുഖമല്ല തെളിഞ്ഞത്. മറിച്ച് കടുംദേഷ്യത്തോടെ നിൽക്കുന്ന വിഷ്ണു തമ്പ്രാന്റെ ആ ജ്വലിക്കുന്ന കണ്ണുകളായിരുന്നു. 'ആ വിനയൻ സാർ നിന്റെ അടുത്ത് വരുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്' എന്ന് വിഷ്ണു പറഞ്ഞ ആ താക്കീത് അവളുടെ കാതുകളിൽ മുഴങ്ങി.... തമ്പ്രാൻ കുട്ടി ഇത് അറിഞ്ഞാൽ... ആലോചിക്കുമ്പോൾ തന്നെ അവളുടെ ഉള്ളം കാളി. കോവിലകത്തെ തമ്പ്രാന്റെ അധികാരത്തിന് മുന്നിൽ ഈ പ്രൊഫസർക്ക് എന്ത് ചെയ്യാൻ കഴിയും? വിഷ്ണുവിന്റെ ദേഷ്യം വിനയൻ സാറിന് താങ്ങാൻ കഴിയില്ലെന്നും അതിന്റെ പേരിൽ തന്റെയും അമ്മയുടെയും ജീവിതം എന്നെന്നേക്കുമായി ഇരുട്ടിലാകുമെന്നും അവൾക്ക് ഉറപ്പായിരുന്നു... "സാർ... അരുത്..." അവൾ വിക്കി വിക്കി പറഞ്ഞു. "സാർ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ. എന്റെ വീട്ടിലേക്ക് സാർ വരരുത്. അത്... അത് വലിയ ആപത്താണ്." "ആപത്തോ? ആരെ പേടിച്ചിട്ടാ നീ ഈ പറയുന്നത്? ആ കോവിലകത്തെ ആൾക്കാരെയാണോ? നീ പേടിക്കണ്ട നിനക്ക് ഞാൻ കാവലുണ്ടാകും" വിനയൻ സാർ ആത്മവിശ്വാസത്തോടെ പറഞ്ഞു.... ഉണ്ണിമായയ്ക്ക് തല കറങ്ങുന്നതുപോലെ തോന്നി. തന്റെ ജീവിതം ഒരു വശത്ത് വിഷ്ണുവിന്റെ പ്രണയവും അധികാരവും മറുവശത്ത് വിനയൻ സാറിന്റെ ഈ അനാവശ്യമായ താല്പര്യവും ചേർന്ന് ശ്വാസം മുട്ടിക്കുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു. മറുപടി പോലും പറയാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അവൾ അവിടെ നിന്നും ഓടി..... ലൈബ്രറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവൾ കണ്ടത് ദൂരെ നിൽക്കുന്ന മാനസിയെയാണ്. മാനസിയുടെ മുഖത്ത് വല്ലാത്തൊരു പരിഭ്രമമുണ്ടായിരുന്നു.... "ഉണ്ണിമായേ... നീ എന്തിനാ കരയുന്നത്? സാർ നിന്നോട് എന്തെങ്കിലും പറഞ്ഞോ?" മാനസി ഓടിവന്നു ചോദിച്ചു. "എല്ലാം കഴിഞ്ഞു മാനസീ... എല്ലാം തീർന്നു. വിനയൻ സാർ എന്റെ വീട്ടിൽ വരാം എന്ന് പറഞ്ഞിരിക്കുന്നു. ഇത് തമ്പ്രാൻ കുട്ടി അറിഞ്ഞാൽ... അദ്ദേഹം സാറിനെ വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? എന്റെ അമ്മയുടെ ഗതി എന്താകും?" ഉണ്ണിമായ വിങ്ങിപ്പൊട്ടി... മാനം കറുത്തു തുടങ്ങിയിരുന്നു. മഴ പെയ്യാൻ വെമ്പുന്ന ആ അന്തരീക്ഷം പോലെ അവളുടെ ജീവിതവും ഒരു വലിയ കൊടുങ്കാറ്റിലേക്ക് നീങ്ങുകയായിരുന്നു. വിഷ്ണു തമ്പ്രാൻ തന്റെ മുറിയിൽ ഇരുന്ന് എന്തോ തീരുമാനങ്ങൾ എടുക്കുകയാണെന്ന് അവൾ അറിഞ്ഞില്ല. ഒരു യുദ്ധത്തിന്റെ തുടക്കമായിരുന്നു അത്.... കോളേജ് വിട്ട് വീട്ടിലേക്കുള്ള വഴിയിലുടനീളം ഉണ്ണിമായയുടെ ഉള്ളിൽ വിനയൻ സാറിന്റെ വാക്കുകൾ ഒരു ഭയമായി വേട്ടയാടിക്കൊണ്ടിരുന്നു.... 'നിന്റെ വീട്ടിൽ വന്ന് ആലോചിക്കാനാണ് എന്റെ തീരുമാനം' ആ വാചകം കേട്ട നിമിഷം മുതൽ അവളുടെ ലോകം കീഴ്മേൽ മറിഞ്ഞതുപോലെയാണ് തോന്നിയത്.... ഇടവഴിയിലെ കരിയിലകൾ കാറ്റിൽ പറന്നുയരുന്നത് നോക്കി നിൽക്കുമ്പോൾ തന്റെ ജീവിതവും ഇതുപോലെ ഒരു കൊടുങ്കാറ്റിൽ അകപ്പെടാൻ പോവുകയാണെന്ന് അവൾ ഭയപ്പെട്ടു... വീട്ടിലെത്തിയപ്പോൾ അമ്മ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന തിരക്കിലായിരുന്നു. അമ്മയുടെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് ധൈര്യം വന്നില്ല. വിഷ്ണു തമ്പ്രാന്റെ ദേഷ്യവും.. രേവതിയുടെ പരിഹാസവും.. ഇപ്പോൾ വിനയൻ സാറിന്റെ ഈ പ്രഖ്യാപനവും... എല്ലാം കൂടി ആലോചിച്ചപ്പോൾ അവളുടെ തല പുകയുന്നുണ്ടായിരുന്നു.... "നീ എന്താ ഉണ്ണിമായേ... അവിടെ തറഞ്ഞു നിൽക്കുന്നത്? കൈകാലുകൾ കഴുകി വന്ന് ആ കഞ്ഞി കുടിക്കാൻ നോക്ക്" ലക്ഷ്മിയമ്മ വിളിച്ചു പറഞ്ഞു. അവൾ ഒന്നും മിണ്ടാതെ മുറിയിൽ കയറി. ജനാലയ്ക്കൽ നിൽക്കുമ്പോൾ ദൂരെ കോവിലകത്തെ ആ വലിയ മാളികപ്പുറം കാണാമായിരുന്നു. അവിടെ ആ ജനാലയ്ക്കൽ വിഷ്ണു നിൽക്കുന്നുണ്ടാകുമോ? വിനയൻ സാർ വീട്ടിൽ വരുന്ന കാര്യം വിഷ്ണു അറിഞ്ഞാൽ... ആ ചിന്ത വന്നപ്പോഴേക്കും അവളുടെ ശരീരം വിറച്ചു. വിഷ്ണുവിന്റെ ആ ജ്വലിക്കുന്ന കണ്ണുകൾ അവൾക്ക് ഓർമ്മ വന്നു. തന്നെ മറ്റൊരാൾ സ്വന്തമാക്കാൻ നോക്കുന്നത് വിഷ്ണുവിനെപ്പോലൊരാൾക്ക് സഹിക്കാൻ കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു.... പെട്ടെന്നാണ് മുറ്റത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടത്. ഉണ്ണിമായ ഞെട്ടിപ്പോയി. വിനയൻ സാർ ഇപ്പോൾ തന്നെ വന്നോ? അവൾ പേടിയോടെ ജനാലയിലൂടെ പുറത്തേക്ക് നോക്കി. പക്ഷേ അത് വിനയൻ സാറായിരുന്നില്ല. കോവിലകത്തെ കാര്യസ്ഥൻ പപ്പേട്ടനായിരുന്നു.... "ലക്ഷ്മീ... ഒന്ന് പുറത്തേക്ക് വന്നേ" പപ്പേട്ടൻ ഉമ്മറത്ത് നിന്ന് വിളിച്ചു. ലക്ഷ്മിയമ്മ വേഗം പുറത്തേക്ക് ചെന്നു. "എന്താ പപ്പേട്ടാ? ഈ നേരത്ത്?" "അത്... തമ്പ്രാട്ടി പറഞ്ഞു വിട്ടതാ. നാളെ കോവിലകത്ത് ചെറിയൊരു വിശേഷമുണ്ട്. വിഷ്ണു തമ്പ്രാന്റെ ബാംഗ്ലൂരിലെ കൂട്ടുകാർ വരുന്നുണ്ട്. അതുകൊണ്ട് ഉണ്ണിമായയും നാളെ കുറച്ചു നേരെത്തെ വരണമെന്ന് തമ്പ്രാട്ടി പ്രത്യേകം പറഞ്ഞു. ലക്ഷ്മി മാത്രം വന്നാൽ പണി തീരില്ലത്രേ" പപ്പേട്ടൻ അറിയിച്ചു... ഉണ്ണിമായ മുറിക്കുള്ളിലിരുന്ന് ഇത് കേട്ടു. സരസ്വതി തമ്പുരാട്ടി പറഞ്ഞതാണോ അതോ വിഷ്ണു തമ്പ്രാൻ പറയിപ്പിച്ചതാണോ? തന്നെ കാണാൻ വേണ്ടിയുള്ള വിഷ്ണുവിന്റെ തന്ത്രമാണോ ഇത്? "അത്... പപ്പേട്ടാ... അവൾക്ക് നാളെ കോളേജിൽ പോകേണ്ടതാണ്" ലക്ഷ്മിയമ്മ മടിച്ചു മടിച്ചു പറഞ്ഞു... "തമ്പുരാട്ടി പറഞ്ഞാൽ പിന്നെ മറുവാക്കുണ്ടോ ലക്ഷ്മീ? നീ അവളെയും കൂട്ടി നാളെ രാവിലെ തന്നെ അങ്ങോട്ട് വന്നേക്ക്" ഇത്രയും പറഞ്ഞ് പപ്പേട്ടൻ നടന്നു നീങ്ങി... ലക്ഷ്മിയമ്മ ഉണ്ണിമായയുടെ മുറിയിലേക്ക് വന്നു. "നീ കേട്ടല്ലോ? നാളെ കോവിലകത്ത് പോകണം. വിഷ്ണു തമ്പ്രാന്റെ കൂട്ടുകാർ വരുന്നത് കൊണ്ട് വലിയ തിരക്കായിരിക്കും. അവിടെ പോയാൽ അധികം ആരുടെയും കണ്ണിൽ പെടാതെ പണികൾ തീർത്ത് വരണം. പ്രത്യേകിച്ച് തമ്പ്രാന്റെ മുന്നിൽ പെടാൻ നിൽക്കണ്ട." ഉണ്ണിമായ ഒന്നും മിണ്ടിയില്ല. ഒരു വശത്ത് കോവിലകത്തേക്ക് പോകാനുള്ള ഭയം മറുവശത്ത് വിനയൻ സാർ വീട്ടിൽ വരുമോ എന്ന ആധി. അവൾ തന്റെ പഴയ ഡയറി തുറന്നു. പേനത്തുമ്പിൽ മഷിയേക്കാൾ കൂടുതൽ അവളുടെ കണ്ണീരാണ് പടർന്നത്... 'ദൈവമേ... എന്നെ എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത്? വിഷ്ണു തമ്പ്രാന്റെ പ്രണയം എനിക്ക് താങ്ങാൻ കഴിയില്ല വിനയൻ സാറിന്റെ ഇഷ്ടം എനിക്ക് വേണ്ട... എനിക്കൊന്ന് സമാധാനമായി ജീവിച്ചാൽ മതി' അവൾ ഡയറിയിൽ കുറിച്ചു... അന്ന് രാത്രി ഉണ്ണിമായയ്ക്ക് ഉറക്കം വന്നില്ല. ജനാലയ്ക്ക് പുറത്ത് പെയ്യാൻ തുടങ്ങിയ മഴയുടെ ശബ്ദം കേട്ട് അവൾ കിടന്നു. മഴത്തുള്ളികൾ മണ്ണിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന ആ ഗന്ധം പോലും അവളിൽ വല്ലാത്തൊരു വിങ്ങലുണ്ടാക്കി. നാളെ കോവിലകത്ത് വെച്ച് വിഷ്ണുവിനെ കാണുമ്പോൾ എന്ത് സംഭവിക്കും? വിനയൻ സാറിന്റെ കാര്യം വിഷ്ണു ഇതിനോടകം അറിഞ്ഞു കാണുമോ? മറുവശത്ത് കോവിലകത്തെ തന്റെ മുറിയിൽ വിഷ്ണുവും ഉറങ്ങാതെ ഇരിക്കുകയായിരുന്നു. അവന്റെ കയ്യിൽ ഒരു സിഗരറ്റ് കത്തുന്നുണ്ടായിരുന്നു. ജനാലയിലൂടെ പെയ്യുന്ന മഴ നോക്കി നിൽക്കുമ്പോൾ അവന്റെ മനസ്സിൽ ഉണ്ണിമായയുടെ ആ ഭയന്ന മുഖമായിരുന്നു. വിനയൻ സാർ അവളുടെ പിന്നാലെ നടക്കുന്നത് തന്റെ പണികൾ തടസ്സപ്പെടുത്തുന്നുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു.... "ഉണ്ണിമായേ... നീ എന്റേതാണ്. അത് തടയാൻ നോക്കുന്നവൻ ആരായാലും വിഷ്ണുദേവ് അവനെ വെറുതെ വിടില്ല" അവൻ സ്വയം മന്ത്രിച്ചു. അവന്റെ കണ്ണുകളിൽ വല്ലാത്തൊരു നിശ്ചയദാർഢ്യം നിഴലിച്ചു.... തുടരും..... പ്രണയ_തൂലിക...... ❣️ #📔 കഥ #💌 പ്രണയം #📝 ഞാൻ എഴുതിയ വരികൾ #കുടുംബം
𝑺𝒉𝒂𝒃𝒖𝑽𝒃𝒂𝒔𝒉𝒆𝒆𝒓
12.4K views
1 months ago
AI indicator
കൈ പിടിച്ച് നോക്കിയപ്പോ മരവിപ്പ് ആയിരുന്നു 😢 #ഉപ്പ #മരണം #കുടുംബം #ഇസ്ലാം #viral