ദിണ്ടിഗൽ ജില്ല, തമിഴ്നാട്

𝓡𝓪𝓳𝓪𝓶𝓸𝓷𝔂
573 കണ്ടവര്‍
10 ദിവസം
*വിജയിക്ക് ആഭ്യന്തരം ഉൾപ്പെടെ മൂന്ന് വകുപ്പുകൾ; തമിഴ്‍നാട്ടിൽ വകുപ്പുവിഭജനം പൂർത്തിയായി..* 📡 ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രി ജോസഫ് വിജയ് പൊതുഭരണം, ആഭ്യന്തരം (പൊലീസ്), വനിതാ-യുവജന ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. മുഖ്യമന്ത്രി സ്ഥാനമേറ്റ് ഒരു ആഴ്ചയ്ക്ക് ശേഷമാണ് വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി പി. സെന്തിൽകുമാർ ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ ശിപാർശപ്പട്ടിക കൈമാറുകയായിരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിലെ തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി നഗരസഭ-തദ്ദേശ ഭരണ വകുപ്പുകൾ കൂടി തന്റെ കീഴിൽ നിലനിർത്തുന്നത് എന്ന പ്രത്യേകതയും ഈ വകുപ്പുവിഭജനത്തിനുണ്ട്. മുഖ്യമന്ത്രി ജോസഫ് വിജയ് തന്നെയാണ് ആഭ്യന്തര വകുപ്പും പൊതുഭരണവും കൈകാര്യം ചെയ്യുന്നത്. പൊലീസ്, പൊതുഭരണം, വനിതാ-യുവജന ക്ഷേമം, നഗരസഭ ഭരണവിഭാഗം, അർബൻ & വാട്ടർ സപ്ലൈ, സ്പെഷ്യൽ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി തന്റെ പക്കൽ തന്നെ നിലനിർത്തിയിരിക്കുകയാണ്. മന്ത്രിസഭയിലെ രണ്ടാമനായി കണക്കാക്കപ്പെടുന്ന എൻ. ആനന്ദിന് ഗ്രാമീണ വികസന, ജലവിഭവ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. പഞ്ചായത്തുകൾ, ദാരിദ്ര്യനിർമാർജനം, ഗ്രാമീണ കടാശ്വാസം, ചെറുകിട ജലസേചനം ഉൾപ്പെടെയുള്ള ജലസേചന പദ്ധതികൾ എന്നിവയും ആനന്ദിന്റെ കീഴിലായിരിക്കും. മുതിർന്ന മന്ത്രിസഭാംഗമായ കെ.എ. സെങ്കോട്ടയ്യനാണ് ധനകാര്യ വകുപ്പിന്റെ ചുമതല. ധനകാര്യം, പെൻഷൻ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ അദ്ദേഹം നിയന്ത്രിക്കും. ആർ. നിർമൽകുമാറിന് ഊർജ-നിയമ വകുപ്പുകളാണ് നൽകിയിട്ടുള്ളത്. വൈദ്യുതി, ഊർജ വികസനം, നിയമം, കോടതികൾ, ജയിലുകൾ, അഴിമതി നിരോധനം, നിയമസഭ, ഗവർണർ, തെരഞ്ഞെടുപ്പ്, പാസ്‌പോർട്ട് എന്നിവ നിർമൽകുമാറിന്റെ കീഴിൽ വരുന്ന വകുപ്പുകളാണ്. വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി എസ്. കീർത്തനയെ നിയമിച്ചു. പൊതുമരാമത്ത്, കായിക വികസന വകുപ്പുകളാണ് ആദവ് അർജുനയ്ക്ക് നൽകിയിരിക്കുന്നത്. കെട്ടിടങ്ങൾ, ഹൈവേകൾ, ചെറുകിട തുറമുഖങ്ങൾ, കായിക വികസനം എന്നിവ അദ്ദേഹം മേൽനോട്ടം വഹിക്കും. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി കെ.ജി. അരുൺരാജ് ചുമതലയേൽക്കുമ്പോൾ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണം, വിലനിയന്ത്രണം എന്നിവയടങ്ങുന്ന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് പി. വെങ്കട്ടരമണന് നൽകി. സ്കൂൾ വിദ്യാഭ്യാസം, തമിഴ് വികസനം, വിവര-പൊതുജനസമ്പർക്കം എന്നീ വകുപ്പുകൾ രാജ്മോഹൻ കൈകാര്യം ചെയ്യും. സ്കൂൾ വിദ്യാഭ്യാസത്തിന് പുറമെ പുരാവസ്തു വകുപ്പ്, തമിഴ് ഔദ്യോഗിക ഭാഷാ-സാംസ്കാരിക വകുപ്പ്, ഫിലിം ടെക്നോളജി, സ്റ്റേഷനറി & പ്രിന്റിങ് എന്നിവയും രാജ്മോഹന്റെ കീഴിലാണ്. പ്രകൃതിവിഭവ വകുപ്പിന്റെ ചുമതല ലഭിച്ച ഡോ. കെ.ജി. പ്രഭു ഖനികളും ധാതുക്കളും സംബന്ധിച്ച കാര്യങ്ങൾക്ക് നേതൃത്വം നൽകും. 📡💢 #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #NEWS TODAY💢💢💢 #ഇന്നത്തെ പ്രധാന വാർത്തകൾ #വിജയ് മന്ത്രിസഭ #തമിഴ്നാട്
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
561 കണ്ടവര്‍
18 ദിവസം
തമിഴ്നാട്ടിൽ മുഖ്യമന്ത്രിയാകാൻ വിജയ്; സത്യപ്രതിജ്ഞ ഉടനെന്ന് സൂചന 💢⭕💢⭕💢⭕💢⭕ ടിവികെക്ക് 119 എം എൽ മാരുടെ പിന്തുണ ലഭിച്ചതോടെ തമിഴ്നാട്ടിൽ മുഖ്യമന്ത്രിയാകാൻ വിജയ്. 118 എംഎൽഎമാരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കൂ എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിലാപാടെടുത്തതിന് പിന്നാലെ ആശങ്ക നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെക്ക് നീണ്ട ചർച്ചകള്‍ക്ക് ശേഷം 119 എം എൽ മാരുടെ പിന്തുണ ലഭിച്ചത്. സത്യപ്രതിജ്ഞ മെയ് 10ന് എന്നാണ് സൂചന. ഇടതുപാർട്ടികൾ അടക്കം പിന്തുണച്ചേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. വൈകുന്നേരം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. തമിഴ്നാട്ടിലെ രാഷ്ട്രീയവികാസങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ക‍ഴിഞ്ഞ ദിവസം സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ടിവികെക്ക് പിന്തുണ നല്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ യോഗം ചേരുമെന്ന് അറിയിച്ചിരുന്നു. അതേസമയം ടിവികെ ജോയിന്റ് സെക്രട്ടറി നിർമൽ കുമാർ പിന്തുണ അഭ്യർത്ഥിച്ച് ഇടത് പാർട്ടികളുടെ ഓഫീസുകളിൽ നേരിട്ടെത്തിയിരുന്നു. എൻ‌ഡി‌എ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യപ്പെടില്ല എന്നും, അധികാരം പങ്കുവെക്കാം എന്നും നേതാക്കൾക്ക് ഉറപ്പുനൽകി. 💢⭕💢⭕💢⭕💢⭕ #NEWS TODAY💢💢💢 #ഇന്നത്തെ പ്രധാന വാർത്തകൾ #💪മോട്ടി വേഷൻ #തമിഴ്നാട്
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
1.3K കണ്ടവര്‍
21 ദിവസം
*അന്ന് സ്റ്റാലിനുമായുള്ള സ്വര ചേർച്ചയിൽ പാർട്ടി വിട്ടു, ഇന്ന് വിജയ്‌യുടെ കൈ പിടിച്ച് ഡിഎംകെ കോട്ട തകർത്തു; ആരാണ് ടിവികെയുടെ വി എസ് ബാബു ?* 📡 തമിഴ്നാട്ടിലെ ചുട്ടുപൊള്ളുന്ന വെയിലിനേക്കാൾ വലിയൊരു തീ തിങ്കളാഴ്ച കൊളത്തൂരിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് എരിയുന്നുണ്ടായിരുന്നു. 2021 ൽ 70,000 ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിന് കാലിടറിയത്. ആഘോഷവും ആരവവും ഉയരേണ്ട ദിവസം തന്നെ വലിയൊരു നിശബ്ദതയിലേക്ക് ഡിഎംകെ പ്രവർത്തകർക്ക് ഒതുങ്ങേണ്ടി വന്നു. ഒരുവശത്ത്, മുഖ്യമന്ത്രിയുടെ വോട്ടുകൾ കുറയുമ്പോൾ മറുവശത്ത് തമിഴക വെട്രി കഴകത്തിന്റെ കൊടികളേന്തിയ പ്രവർത്തകരുടെ ആവേശം ഉയരുകയായിരുന്നു. രാഷ്ട്രീയത്തിലുള്ള അട്ടിമറികളും പരാജയവുമൊന്നും പുതിയ കഥയല്ല. എന്നാൽ ഈ വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പ് തമിഴ്നാടിന്റെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്താൻ പോകുന്നത് വി എസ് ബാബുവിന്റെ അവിശ്വസനീയമായ ഒരു പോരാട്ടത്തിന്റെ പേരിലാണ്. യാതൊരുവിധ പബ്ലിസിറ്റിയുടെയും പിന്നാലെ പോകാതെ, ചെന്നൈയിലെ തെരുവുകളിൽ സാധാരണക്കാരുടെ കുടിവെള്ളത്തിനും പാർപ്പിട പ്രശ്നങ്ങൾക്കുമൊക്കെ വേണ്ടി വർഷങ്ങളോളം പ്രവർത്തിച്ച ഒരു മനുഷ്യന്റെ പോരാട്ടമാണത്. ഡിഎംകെയിൽ ആയിരുന്നു വി എസ് ബാബു തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പാർട്ടി പ്രവർത്തകനിൽ നിന്ന് നേതൃനിരയിലേക്കുള്ള ബാബുവിന്റെ വളർച്ചയും ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. 2006 ൽ പുരസൈവാക്കത്ത് നിന്ന് അസംബ്ലിയിലെത്തിയ വി എസ് ബാബു, ഇന്ന് വിജയിയുടെ പടത്തലവനായി കൊളത്തൂരിലും അവതരിച്ചപ്പോൾ ഡിഎംകെയുടെ കോട്ടകളും അടവുകളുമെല്ലാം ഓരോന്നായി തകർന്നടിയുകയായിരുന്നു. ചെന്നൈയിലെ നഗര രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് 75 വയസുകാരനായ വി എസ് ബാബു. മുൻപ് ഡിഎംകെയിലും എഐഎഡിഎംകെയിലും പ്രധാന പദവികൾ വഹിച്ചിട്ടുണ്ട് അദ്ദേഹം. 2006 മുതൽ 2011 വരെ പുരസൈവാക്കം എംഎൽഎ ആയിരുന്ന അദ്ദേഹം, ഉത്തര ചെന്നൈയിലെ ഡിഎംകെയുടെ കരുത്തുറ്റ ജില്ലാ സെക്രട്ടറിയുമായിരുന്നു. സാധാരണക്കാരുമായി നേരിട്ട് ഇടപഴകിയും മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുമാണ് അദ്ദേഹം ജനകീയനായി മാറിയത്. അടിസ്ഥാന വികസനങ്ങളിൽ ഊന്നിയുള്ള അദ്ദേഹത്തിന്റെ ശൈലി കൊളത്തൂരിലെ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തി. ബാബുവും സ്റ്റാലിനും തമ്മിലുള്ള ബന്ധത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. 2011ൽ കൊളത്തൂർ മണ്ഡലത്തിൽ സ്റ്റാലിൻ ആദ്യമായി മത്സരിക്കുമ്പോൾ അവിടുത്തെ തെരഞ്ഞെടുപ്പ് ചുമതല വി എസ് ബാബുവിനായിരുന്നു. അന്ന് സ്റ്റാലിന്റെ ഭൂരിപക്ഷം 2,700 ആയി കുറഞ്ഞതോടെ ബാബുവിനെ ചോദ്യം ചെയ്യുകയും പിന്നാലെ അദ്ദേഹം പാർട്ടി വിടുകയും ചെയ്തു. പിന്നീട് എഐഎഡിഎംകെയിൽ ചേർന്ന അദ്ദേഹം, ഈ വർഷം ഫെബ്രുവരിയിലാണ് നടൻ വിജയ്‌യുടെ ടിവികെയിൽ (തമിഴക വെട്രി കഴകം) ചേരുന്നത്. നിലവിൽ പാർട്ടിയുടെ ജോയിന്റ് ജനറൽ സെക്രട്ടറിയായ അദ്ദേഹം തന്റെ പതിറ്റാണ്ടുകളുടെ രാഷ്ട്രീയ തന്ത്രങ്ങൾ മുഴുവൻ ഈ ഒറ്റ മണ്ഡലത്തിൽ പ്രയോഗിക്കുകയായിരുന്നു. സ്റ്റാലിനെതിരായ തകർപ്പൻ വിജയത്തിലൂടെ മധുരപ്രതികാരം വീട്ടിയാണ് ബാബു ഇപ്പോൾ നിയമസഭയിലേക്ക് നടന്നു കയറുന്നത് 📡 #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #NEWS TODAY💢💢💢 #ഇളയദളപതി വിജയ് ഭക്തൻ #തമിഴ്നാട്