ദുഖ വാർത്തകൾ താങ്ങാൻ പറ്റുന്നില്ല ല്ലോ റബ്ബേ 🤦🏻‍♀️cn

soora cn റബ്ബേനീമാത്രമാണ്തുണ നിനക്കാണ് സർവ്വവും
1.1K views
11 days ago
ജന്മം നല്കിയ സ്വന്തം ബാപ്പയുടെ അനുജന്റെ കൊടും ക്രൂരത സ്വന്തം മകൻ തന്നെ അല്ലെ 🤦🏻‍♀️എങ്ങനെ തോന്നുന്നു ഇങ്ങനെ എല്ലാം ചെയ്യാൻ മനുഷ്യത്വം ലെവ ലേശം പോലും ഇല്ലാത്തവർ ഈ വേദന എത്രത്തോളം ണ്ടെന്ന് അവരെ കൂടി അറിയിക്കണം അതാണ്‌ വേണ്ടത് ☝🏻💯 കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിൽ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. കൊടുവള്ളി സ്വദേശി ഉവൈസ് ആണ് ദുബായിലേക്ക് കടന്നുകളഞ്ഞത്. ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവർക്കായി അന്വേഷണം ഇപ്പോൾ ഊർജിതമാക്കി. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആവിലോറ സ്വദേശിയായിട്ടുള്ള 12 വയസ്സുകാരന് പിതാവിന്റെ ബന്ധുക്കളിൽ നിന്ന് അതിക്രൂരമായിട്ടുള്ള മർദനമേറ്റത്. അതായത്, മോഷണക്കുറ്റം ആരോപിച്ചിട്ടായിരുന്നു മർദിച്ചത്. ഈ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആദ്യമായി കൈകാലുകൾ ബന്ധിച്ച് മുറിക്കുള്ളിൽ അടയ്ക്കുകയായിരുന്നു. ശേഷം കുട്ടിയുടെ ശരീരത്തിലെ മുറിവുകളിൽ മുളകുപൊടി വിതറുകയും, കണ്ണിൽ മുളകുവെള്ളം ഒഴിക്കുകയും, കാലിന്റെ നഖത്തിനടിയിൽ ഈർക്കിലി കയറ്റുകയും ചെയ്തു എന്നാണ് ആ കുട്ടി പോലീസിന് നൽകിയിരിക്കുന്ന മൊഴി. അവിടെനിന്ന് അർദ്ധരാത്രിയോടുകൂടിയാണ് കുട്ടി രക്ഷപ്പെടുന്നത്. ​പിന്നീട് കൊടുവള്ളി പോലീസിൽ ചെന്ന് പരാതി നൽകുകയായിരുന്നു. വിഷയത്തിൽ സി.ഡബ്ല്യു.സി അടക്കം ഇടപെട്ടിട്ടുണ്ട്. റൂറൽ എസ്.പിക്ക് അന്വേഷണം നടത്തിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ പ്രതിയായിട്ടുള്ള കൊടുവള്ളി സ്വദേശി ഉവൈസ് വിദേശത്തേക്ക് കടന്നുകളഞ്ഞതായിട്ടാണ് ഇപ്പോൾ അന്വേഷണസംഘം അറിയിക്കുന്നത്. 'കേസ് പിൻവലിച്ചാൽ എന്ത് വേണമെങ്കിലും വാങ്ങിത്തരാം'; കേസിൽ ഒത്തുതീർപ്പിന് സമ്മർദംചെലുത്തുന്ന പ്രതികളുടെ ശബ്ദസന്ദേശം പുറത്തു വന്നിരുന്നു. ദുബായിലേക്കാണ് ഈ ഉവൈസ് കടന്നിരിക്കുന്നത്. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാൾ രാജ്യം വിട്ടിരിക്കുന്നത്. മാത്രമല്ല, ഈ പ്രതിയുടെ മാതാപിതാക്കളായിട്ടുള്ള റസാഖ്, സീനത്ത് എന്നിവർക്കായിട്ടും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. #ദുഖ വാർത്തകൾ താങ്ങാൻ പറ്റുന്നില്ല ല്ലോ റബ്ബേ 🤦🏻‍♀️cn #ഇനിയും കണ്ടില്ലെന്ന് നടിക്കല്ലേ പ്ലീസ് scn🙏🏻 #ഇതാണ് സത്യം 💯☝🏻അനുഭവം ഗുരു എന്നാണല്ലോ അത് 💯%ശെരിയാണെന്നെ ☝🏻💯scn🙏🏻 #ഹായ് ഗുഡ്മോർണിംഗ് കൂട്ടുകാരെ scn🥰🙏🏻
soora cn റബ്ബേനീമാത്രമാണ്തുണ നിനക്കാണ് സർവ്വവും
1.2K views
13 days ago
കുടിച്ച് വന്ന് എന്നും അടിയും,ഇടിയും, തൊഴിയും..ഈ പെണ്ണ് ജോലിക്ക് പോയിട്ടാണ് രണ്ട് മക്കളേ പോറ്റിയിരുന്നത്.. മക്കൾക്ക് വേണ്ടി എനിക്ക് ജീവിക്കണമെന്ന് അയൽവാസികളോട് പറയാറുണ്ടായിരുന്നൊരു പെണ്ണ്..ഇവൻ വീട്ടിൽ വന്നാൽ പിന്നെ അതിൻ്റെ കരച്ചിൽ ആ പരിസരത്തുള്ളവർക്കെല്ലാം കേൾക്കാം..അത്ര ദുഷ്ട്ടനായിരുന്നൂ..വിശ്വസിച്ച് കൂടെയിറങ്ങിയ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തി പുഴയിൽ തള്ളിയവൻ.. "കടൽത്തീരത്ത് മീൻ അടിഞ്ഞിട്ടുണ്ട്, അത് എടുക്കാൻ പോകാം..."പാതിരാത്രിയിൽ ഒരു വാക്കും വിശ്വസിച്ച് കൂടെയിറങ്ങിയ ആ പാവം സ്ത്രീ ചിന്തിച്ചിട്ടുണ്ടാകുമോ, താൻ ചെന്നുപതിക്കുന്നത് സ്വന്തം ഭർത്താവ് ഒരുക്കിയ മരണക്കെണിയിലേക്കാണെന്ന്..? മദ്യത്തിനും ലഹരിക്കും അടിമപ്പെട്ട് വഴക്കുണ്ടാക്കുന്ന ഭർത്താവിന്റെ ക്രൂരതകൾ സഹിച്ചും, അയൽവീടുകളിൽ ജോലിക്ക് പോയി മക്കളെ വളർത്തിയ ഒരു പാവം അമ്മ... ഫൗസിയയേ ഒടുവിൽ കഴുത്ത് ഞെരിച്ച് കൊന്ന്, ഒരു ചാക്കിൽ കെട്ടി തിരൂർ പുഴയുടെ ആഴങ്ങളിലേക്ക് താഴ്ത്തുമ്പോൾ ആ മൃഗത്തിന് ഒരു തരി പോലും മനസ്താപം തോന്നിയില്ലേ..?പുഴയിൽ നങ്കൂരം വലിച്ച് കയറ്റിയ മത്സ്യത്തൊഴിലാളികളുടെ കയ്യിലേക്ക് ആ ചാക്ക് ഉടക്കി വന്നത് ഒരു നിമിത്തമാകാം.. ആ ക്രൂരത മറച്ചുവെക്കാൻ കാലം അനുവദിച്ചില്ല..!മക്കളുടെ കണ്ണീരും, ആ പാവം സ്ത്രീയുടെ ആത്മാവും നീതിക്കായി നിലവിളിക്കുന്നുണ്ട്...ബസിൽ കയറി നാടുവിടാൻ നോക്കിയപ്പോൾ പോലീസിന്റെ കയ്യിൽ അകപ്പെട്ടത് നന്നായി...പക്ഷെ, ഇത്തരം നരാധമന്മാർക്ക് നിയമം നൽകുന്ന ശിക്ഷ നാളെ മറ്റൊരു സ്ത്രീക്കും ഈ ഗതി വരാതിരിക്കാൻ പോന്ന മാതൃകാപരമായ ഒന്നായിരിക്കണം...ലഹരിയും ക്രൂരതയും വിഴുങ്ങുന്ന കുടുംബബന്ധങ്ങൾക്ക് ഇനിയെങ്കിലും ഒരു അവസാനമുണ്ടായെങ്കിൽ.. പ്രണാമം ഫൗസിയ...മക്കളുടെ കണ്ണീരിന് കാലം മറുപടി നൽകട്ടെ..നീതീദേവത കണ്ണ് തുറക്കട്ടേ.. #ദുഖ വാർത്തകൾ താങ്ങാൻ പറ്റുന്നില്ല ല്ലോ റബ്ബേ 🤦🏻‍♀️cn #😔Sad Status #😔സങ്കടം #ഇനിയും കണ്ടില്ലെന്ന് നടിക്കല്ലേ പ്ലീസ് scn🙏🏻 #ഇതാണ് സത്യം 💯☝🏻അനുഭവം ഗുരു എന്നാണല്ലോ അത് 💯%ശെരിയാണെന്നെ ☝🏻💯scn🙏🏻
soora cn റബ്ബേനീമാത്രമാണ്തുണ നിനക്കാണ് സർവ്വവും
1.5K views
1 months ago
ജനങ്ങളുടെ ശ്രദ്ധയ്ക്ക് കടം വാങ്ങുന്നുണ്ടെങ്കിൽ തിരിച്ചു കൊടുക്കണം അതിന് മാർഗ്ഗം ഇല്ലെങ്കിൽ കടബാധ്യത ഉണ്ടാക്കാൻ ശ്രമിക്കരുത് ഹൃദയം നൊന്ത മരണം 😔 കടബാധ്യതയുടെ ഭാരം... ഒരൊറ്റ രാത്രിയിൽ ഇല്ലാതായത് നാല് ജീവനുകൾ; മൈസൂരുവിൽ ഹൃദയം തകർക്കുന്ന കുടുംബദുരന്തം കർണാടകയിലെ മൈസൂരു ജില്ലയിലെ ഹുൻസൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വലിയ ദുഃഖമാണ് സൃഷ്ടിച്ചത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഹരീഷ് (49), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (14), എട്ട് വയസ്സുകാരി രക്ഷ എന്നിവരാണ് മരിച്ചത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും കടുത്ത കടബാധ്യതയും കുടുംബത്തെ വലിയ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്. മരണത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ അന്വേഷണത്തിലൂടെയാണ് സ്ഥിരീകരിക്കേണ്ടത്. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഹരീഷ് തന്റെ അമ്മയെ ബന്ധുവീട്ടിലേക്ക് അയച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ വീട്ടിൽ ബാക്കിയായ നാല് ജീവനുകളാണ് ഈ ദുരന്തത്തിന് ഇരയായത്. മുറ്റത്ത് കളിച്ചിരുന്ന കുട്ടികളുടെ ചിരിയും, കുടുംബത്തിന്റെ സ്വപ്നങ്ങളും ഒരു നിമിഷം കൊണ്ട് നിലച്ചുപോയി. കടബാധ്യതയും ജീവിതസമ്മർദ്ദങ്ങളും ചിലപ്പോൾ എത്ര വലിയ ദുരന്തങ്ങളിലേക്ക് നയിക്കാമെന്നതിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. മരണത്തിന്റെ യഥാർഥ സാഹചര്യങ്ങൾ വ്യക്തമാക്കാൻ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. #ഇനിയും കണ്ടില്ലെന്ന് നടിക്കല്ലേ പ്ലീസ് scn🙏🏻 #ഇതാണ് സത്യം 💯☝🏻അനുഭവം ഗുരു എന്നാണല്ലോ അത് 💯%ശെരിയാണെന്നെ ☝🏻💯scn🙏🏻 #ദുഖ വാർത്തകൾ താങ്ങാൻ പറ്റുന്നില്ല ല്ലോ റബ്ബേ 🤦🏻‍♀️cn #😔സങ്കടം #😔Sad Status
soora cn റബ്ബേനീമാത്രമാണ്തുണ നിനക്കാണ് സർവ്വവും
896 views
1 months ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ ആറുപേരെ കസബ പോലീസ് അറസ്റ്റ് ചെയ്തു. കുന്നമംഗലം സ്വദേശിനിയായ യുവതിയാണ് ഈ ക്രൂരമായ ആക്രമണത്തിന് ഇരയായത്. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ക്ലീനിങ് ജോലി ചെയ്യുന്ന ഇവർ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി സ്റ്റാൻഡിനോട് ചേർന്നുള്ള മിൽമ ബൂത്തിന് സമീപം നിൽക്കുമ്പോഴാണ് സംഭവം നടക്കുന്നത്. ഈ സമയം യുവതിക്ക് മുൻപരിചയമുള്ള മറ്റൊരു സ്ത്രീ അവിടെയെത്തുകയും, പെരിങ്ങളത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇവരെ ഓട്ടോറിക്ഷയിൽ കയറ്റുകയുമായിരുന്നു. പരിചയക്കാരിയായതിനാൽ യുവതി യാതൊരു സംശയവുമില്ലാതെ ഒപ്പം പോയി. എന്നാൽ, സ്വർണ്ണാഭരണങ്ങൾ ധരിച്ച് വരുന്ന സ്ത്രീകളെ കണ്ടെത്തി അവരുമായി ചങ്ങാത്തം കൂടി സ്വർണ്ണം കവരുന്ന സ്ഥിരം സംഘമായിരുന്നു ഇവർ. ഈ കവർച്ചയും സംഘം വളരെ മുൻകൂട്ടിത്തന്നെ ആസൂത്രണം ചെയ്തിരുന്നു. യാത്ര തുടങ്ങിയതിന് പിന്നാലെ പ്രതികൾ യുവതിയെ ആക്രമിക്കാൻ തുടങ്ങി. യുവതിയുടെ മുഖത്തും വായയുടെ ഭാഗത്തും ഇവർ ചുരുട്ടിയ മുഷ്ടികൊണ്ട് അതിക്രൂരമായി ഇടിച്ചു. ഈ മർദ്ദനത്തിൽ യുവതിയുടെ മുൻവശത്തെ നാല് പല്ലുകൾ കൊഴിഞ്ഞുപോവുകയും മുഖത്ത് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് യുവതി ധരിച്ചിരുന്ന ഒന്നേകാൽ പവന്റെ മാലയും, രണ്ടര പവന്റെ പാദസരവും, ഒരു പവന്റെ ബ്രേസ്ലെറ്റും സംഘം ബലമായി പൊട്ടിച്ചെടുത്തു. ഇതിനുശേഷം അവശയായ യുവതിയെ വഴിയിൽ ഇറക്കിവിട്ട് പ്രതികൾ കടന്നുകളയുകയായിരുന്നു. കാക്കൂർ സ്വദേശിനി റഹ്മത്ത്, എറണാകുളം സ്വദേശി അനിൽ കുമാർ, അന്നശ്ശേരി സ്വദേശിനി സുഹറ, കല്ലായി സ്വദേശിനി ആയിഷ, വെള്ളയിൽ സ്വദേശിനി സൗദ, മുക്കം സ്വദേശി സുബിരാജ് എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. രണ്ട് ഓട്ടോറിക്ഷകളിലായാണ് ഇവർ കവർച്ചയ്ക്കായി സഞ്ചരിച്ചിരുന്നത്. അപഹരിച്ച സ്വർണ്ണം ആദ്യം രാമനാട്ടുകരയിലെ ഒരു ജ്വല്ലറിയിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും അവർ വാങ്ങാൻ തയ്യാറായില്ല. പിന്നീട് കമ്മത്ത് ലൈനിലുള്ള മറ്റൊരു കടയിൽ മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപയ്ക്കാണ് ഇവർ ഈ സ്വർണ്ണം വിറ്റത്. ഇതിൽ മൂന്ന് ലക്ഷത്തി മുപ്പതിനായിരം രൂപ പ്രതികൾ പരസ്പരം വീതിച്ചെടുത്തു. പോലീസ് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്താല്ലേ സ്വർണ്ണം ഇട്ട് പോകുന്നവർ ശ്രദ്ധിക്കുക 🤦🏻‍♀️ #ഹായ് ഗുഡ്മോർണിംഗ് കൂട്ടുകാരെ scn🥰🙏🏻 #ഇനിയും കണ്ടില്ലെന്ന് നടിക്കല്ലേ പ്ലീസ് scn🙏🏻 #ദുഖ വാർത്തകൾ താങ്ങാൻ പറ്റുന്നില്ല ല്ലോ റബ്ബേ 🤦🏻‍♀️cn #😔സങ്കടം #😔Sad Status