നോവൽ #ഫാന്റസി

അമ്പിളി 🌝
2K views
14 hours ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋21 അഭിമന്യുവിന്റെ കൂടെ അവന്റെ കയ്യിൽ തൂങ്ങി മധു അവിടം മുഴുവൻ നടന്നു. ഇഷ്ട്ടപെട്ട ഒരുപാട് ഡ്രസ്സ്‌ എടുത്തു. അവൾക്കിഷ്ടപ്പെട്ടത് മാത്രമല്ല, അഭിക്ക് ഇഷ്ട്ടപെട്ടതും എടുത്തു. ചില ഡ്രസ്സ്‌ എടുത്തു അവളുടെ മേലെ വച്ചു നോക്കി ' ഇത് നിനക്ക് നന്നായി ചേരുമെന്ന്'  പറഞ്ഞു അഭി നാലഞ്ച് ടോപ്പുകൾ എടുത്തു വച്ചു.  രണ്ടു മൂന്നു കളറിൽ ജീൻസും കൊറച് ചുരിദാറും എല്ലാം എടുത്തു വച്ച് മൂന്ന് നാലു സാരിയും വാങ്ങി. Bill പേ ചെയ്യാൻ പോയപ്പോൾ അഭി കാർഡ് എടുത്തതും മധു അവനെ കൊടുക്കാൻ സമ്മതിച്ചില്ല.. " എന്റെ കയ്യിൽ കാശുണ്ട് മനു .. ഞാൻ കൊടുത്തോളം... " ഇതും പറഞ്ഞു മധു ചാടി കേറി പണം googlepay ചെയ്തു.  മൂന്ന് നാല് വലിയ കവർ ഡ്രസ്സ്‌ കണ്ട് രണ്ടു പേരും പരസ്പരം നോക്കി പോയി. മധു എല്ലാംകൂടി വാരി പെറുക്കി രണ്ടുകയ്യിലുമായി എടുത്തുകൊണ്ടു നടന്നു. " ഇങ് താ... കുറച്ചു ഞാൻ പിടിക്കാം...."എന്നും പറഞ്ഞു അഭി ഓടി വന്നവളുടെ കയ്യിൽ നിന്നും കുറച്ചു കവർ വാങ്ങി പിടിച്ചു. മധു നന്ദിയോടെ ഒന്നവനെ നോക്കി പുഞ്ചിരിച്ചു. എല്ലാം കൂടെ ബൈക്കിൽ ഒരു വിധം അഡ്ജസ്റ്റ് ചെയ്തു വച്ചു, അവളെയും കയറ്റി അവനും കയറി. ബൈക്ക് മുന്നോട്ട് പോയി തുടങ്ങിയതും മധു അവന്റെ കഴുത്തിലേക്ക് മുഖം കൊണ്ടു വന്നു. " മനു... നമുക്ക് വേറെ എങ്ങോട്ടേലും പോയാലോ? "  അവൾ ഒറ്റകണ്ണ് ചിമ്മി ചിരിയോടെ റിക്വസ്റ്റ് ചെയ്തു. "എവിടേക്ക് പോവും?" " എനിക്കറിയില്ല... ഞാൻ ഇവിടെ ആദ്യമായിട്ടല്ലേ... എങ്ങോട്ട് വേണേലും പൊക്കോ. പക്ഷെ അവസാനം sunset കാണാൻ ബീച്ചിൽ കൊണ്ടുപോകണം.." മധു പറഞ്ഞു. " ബാല മോള് എന്തും പറഞ്ഞാ എന്നെ വിളിച്ചോണ്ട് വന്നത്?" അവൻ ബൈക്ക് സൈഡ് ഒതുക്കി തിരിഞ്ഞവളോട് ചോദിച്ചു. " ആവോ... ഞാൻ ഓർക്കുന്നില്ല.. " എന്താ ആ മുഖത്തെ നിഷ്കളങ്കത. അത് നോക്കി പിന്നവന് ഒന്നും പറയാൻ തോന്നിയില്ല. എത്ര നിഷ്കളങ്കമായാണ് മധു ഓരോ നിമിഷവും ആസ്വദിക്കുന്നത്.  റോഡിൽ കാണുന്ന ഓരോ കുഞ്ഞ് കാര്യങ്ങളും അത്രയും കൗതുകത്തോടെ നോക്കിയും കണ്ടും ചോദിച്ചറിഞ്ഞും അവളിരുന്നു. അഭിക്ക് അതൊക്കെ കാണുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. അഭി നേരെ അവളെയും കൊണ്ട് പോയത് അവിടെ  പുതുതായി ഉത്ഘാടനം കഴിഞ്ഞ മാളിലേക്ക് ആയിരുന്നു. മധു കൊച്ചു കുട്ടികളെ പോലെ തുള്ളിച്ചാടി നടന്നു. ബാംഗ്ലൂരിൽ ഇങ്ങനെ ഒരുപാട് മാളുകൾ ഉള്ളതായി പലരും പറഞ്ഞു കേട്ടവൾക്ക് അറിയാം. പക്ഷെ ഇതുവരെ പോയിട്ടില്ല. രാവിലെ അവരുടെ നിരീക്ഷണ പരിധിയിൽ എവിടെ വേണേലും പോവാൻ അനുവാദമുണ്ടായിരുന്നു. പക്ഷെ അവൾക്ക് അതിനൊന്നുമുള്ള ആഗ്രഹമുണ്ടായിരുന്നില്ല. ഇന്നിപ്പോൾ സ്വാതന്ത്ര്യത്തോടെ ഇതൊക്കെ കാണുമ്പോൾ മധുവിന് സന്തോഷം സഹിക്കാൻ വയ്യായിരുന്നു. അവിടെ കാണുന്ന കാര്യങ്ങൾക്കൊക്കെ ഇത്രത്തോളം കൗതുകപ്പെടാൻ ഉണ്ടോന്ന് പോലും അഭി ആലോചിച്ചു. ഇടക്കെപ്പോഴോ മധു ഓരോ വഴിക്ക് തിരിഞ്ഞു പോകുന്നത് കണ്ട് അഭി അവളുടെ കയ്യിൽ പിടിച്ചു. " വാ പൊളിച് നടന്ന് എവിടേം പോയി വീഴണ്ട.... എന്റെ കൂടെ വാ..." ഇങ്ങനെ പറഞ്ഞവൻ പിന്നെയാ കൈ വിട്ടില്ല. രണ്ടു പേരും എസ്‌കേലേറ്ററിന്റെ മുന്നിൽ എത്തി. അഭി അതിലേക്ക് കയറാൻ തുനിഞ്ഞതും അവന്റെ പുറകിൽ ബലം പിടുത്തം. താഴെ നിന്ന് മുകളിലേക്ക് ഒഴുകി നീങ്ങുന്ന എസ്‌കേലേറ്ററിലേക്ക് തുറിച്ചു നോക്കി നിൽക്കുകയാണ് മധു. പേടിയോടെ അവന്റെ കൈകളെ പുറകിലേക്ക് പിടിച്ചു വലിച്ച് നിൽപ്പാണ്. " എന്തേ? " അഭി സൗമ്യമായി ചോദിച്ചു. " ഞാനിതിലൊന്നും ഇത് വരെ കയറിയിട്ടില്ല... പേടിയാവുന്നു. " കുറച്ചു നാണക്കേടാണെങ്കിലും മധു സത്യം പറഞ്ഞു. "അത്രേ ഉള്ളോ... എന്റെ അടുത്തേക്ക് നിന്ന് കയ്യിൽ പിടിക്ക്..." അഭി അവളെ നേരെ നിർത്തി.  എന്നിട്ടവൻ എങ്ങനെ അതിൽ കയറണമെന്ന് പറഞ്ഞു കൊടുത്തു. മധു അഭിയോടൊപ്പം അതുപോലെ തന്നെ എസ്‌കേലേറ്ററിൽ കയറി. അത് മുകളിലേക്ക് ഒഴുകി നീങ്ങുമ്പോൾ എന്തൊക്കെയോ നേടിയെടുത്തൊരു ഭാവമായിരുന്നു മധുവിന്. അങ്ങനെ കാണാത്തതും കേൾക്കാത്തതുമായ പലതും മധു അതിശയത്തോടെ കണ്ടു. ഒരു നേരം പോലും അഭി അവളുടെ കൈ വിട്ടിരുന്നില്ല. ഉച്ചക്ക് പുറത്തു നിന്ന് ഫുഡും കഴിച്ചു രണ്ടുപേരും. മധു വർഷങ്ങൾക്ക് ശേഷം നല്ലൊരു ചിക്കൻ ബിരിയാണി കഴിച്ചു. അഭിക്ക് ഭക്ഷണത്തിൽ നിയന്ത്രണം ഉള്ളത്കൊണ്ട് അവൻ ചോറാണ് പറഞ്ഞത്. പുറത്തിന്ന് കഴിക്കാൻ പാടില്ലെങ്കിലും മധു ആസ്വദിച്ചു കഴിക്കുന്നത് കണ്ടിട്ടോ എന്തോ അഭിയും നന്നായി കഴിച്ചു. ശേഷം മധു പറഞ്ഞത് പോലെ ബീച്ചിലേക്ക് പോയി. വൈകുന്നേരം ആകുന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ബീച്ചിൽ വല്ല്യ തിരക്കില്ലായിരുന്നു.  മധു വെയിലേറ്റ് തിളങ്ങുന്ന പൊടി മണലിലേക്ക് ഇഷ്ടത്തോടെ കാലെടുത്തു  വച്ചു. " മനൂ...... " മണലിലൂടെ കുറച്ചു നേരം ചെരിപ്പില്ലാതെ നടന്നതിന് ശേഷം മധു അഭിയിരിക്കുന്നിടത്തേക്ക് ചെന്ന് വിളിച്ചു. ഫോണിൽ വെറുതെ റീൽ കണ്ടോണ്ടിരുന്ന അഭി തലയുയർത്തി. മധു അഭിയുടെ അടുത്തേക്കിരുന്നു. " താങ്ക്സ്...." അത് പറയുമ്പോൾ മധുവിന്റെ കണ്ണുകളിൽ അത്രയും ആത്മാർത്ഥ ഉണ്ടായിരുന്നു. " എന്തിന്? " അഭി ഫോൺ പോക്കറ്റിലേക്ക് വച്ച് അതിശയത്തോടെ ചോദിച്ചു. " ആദ്യമായി ബീച് കാണിച്ചു തന്നതിന്....." അഭി ശരിക്കും ഞെട്ടി. ഈ പ്രായം വരെയവൾ ബീച് കണ്ടിട്ടില്ലേ എന്നോർത്തായിരുന്നത്. അവനെന്തോ പറയാൻ തുടങ്ങിയതും മധു ചാടി എണീറ്റ് അവന്റെ കയ്യിൽ പിടിച്ചു. " വാ.... അതിലൂടെ നടക്കാം... " കടലിലേക്ക് ചൂണ്ടി മധു പറഞ്ഞുകൊണ്ട് അവനെ വലിച്ചു. അഭി എണീറ്റ് ബാക്കിലെ മണൽ തട്ടി, അപ്പോഴേക്കും മധു കടലിലേക്ക് നടന്നിരുന്നു. നല്ല ചൂടുകാറ്റടിക്കുന്ന കടൽ തീരെത്തൂടെ നടക്കുമ്പോൾ അഭി ചിന്തിച്ചിരുന്നത് മധുവിനെ കുറിച്ചായിരുന്നു. പാറി പറക്കുന്ന സാരി ഒതുക്കി പിടിച്ചു അവനോടൊട്ടി നടക്കുന്ന അപരിചിതയായ ഒരു പെൺകുട്ടി. എത്ര പെട്ടന്നാണ് അവൾ തനിക്കൊരു സുഹൃത്തും സംരക്ഷണ വലയവുമായത്. എന്ത് കാരണം കൊണ്ടായാലും അവളീ ജീവിതത്തിലേക്ക് വന്നത് നന്നായെന്നവന് തോന്നി. ഇപ്പോൾ ജീവിതത്തിൽ  വെളിച്ചമുള്ള പോലൊരു തോന്നൽ. " മനു... ഇങ്ങോട്ടിരിക്കാം... " നടന്നു നടന്നു ഒരുപാട് ദൂരം പിന്നിട്ടപ്പോൾ അൽപ്പം തണൽ ഉള്ളിടത്തായി കാണുന്ന സിമന്റ്‌ ബെഞ്ചിലേക്ക് ചൂണ്ടി മധു പറഞ്ഞു. രണ്ടു പേരും അങ്ങോട്ടിരുന്നു. " മനൂന് ഐസ് ക്രീം വേണോ?" മധു ചോദിച്ചു. " വേണ്ട.... കഴിക്കാൻ പാടില്ല..." " എന്നാൽ ഞാനൊരെണ്ണം മേടിച്ചിട്ട് വരാം..'' ഇതും പറഞ്ഞവൾ എണീറ്റ് കുറച്ചു മാറി കാണുന്ന ഐസ്ക്രീം ഷോപ്പിലേക്ക് നടന്നു. അഭി അവൾ പോകുന്നതൊന്ന് നോക്കി കടലിലേക്ക് മിഴികളൂന്നി ഇരുന്നു. അവന്റെ മനസിപ്പോൾ ആ സാഗരം പോലെയാണ്. ഒരറ്റം തിരകൾ ആർത്തിരമ്പുമ്പോഴും മറ്റൊരറ്റം വളരെ ശാന്തമായി കിടക്കുകയായിരുന്നു. " ആ... ആരിത് അഭിമന്യുവോ.... " പരിചിതമായൊരു സ്ത്രീ സ്വരം കേട്ട് അഭി കടലിൽ നിന്നും മിഴികൾ പിൻവലിച്ചു. മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ട് അഭി ഇരുന്നിടത്തു നിന്ന് അറിയാതെ എണീറ്റ് പോയി. " നയന..... " അഭി അതിശയത്തോടെ പറഞ്ഞു. അത് കേട്ടതും നയന അവനെ പുച്ഛത്തോടെ നോക്കി. അവളുടെ കൂടെയുണ്ടായിരുന്ന രണ്ടു കൂട്ടുകാരികളും അതേ ഭാവത്തിൽ ആയിരുന്നു നിന്നിരുന്നത്. " നീ ഇപ്പോഴും ജീവനോടെ തന്നയുണ്ടോ... ഞാൻ വിചാരിച്ചു മരിച്ചുകാണുമെന്ന്...." നയനയുടെ വാക്കുകളിൽ  അത്രത്തോളം വെറുപ്പുണ്ടായിരുന്നു. അഭി നിസ്സഹായതയോടെ ഒന്ന് ചിരിച്ചു. " ഭാഗ്യം അന്നേ രക്ഷപെട്ട് ഓടിയത്... അല്ലെങ്കി നിന്നേം നോക്കി ജീവിതം തീർന്നേനെ.. " അഭി അവൾ പറയുന്നത് കേട്ട് സ്ഥിരമായുള്ള ചിരിയോടെ തന്നെ നിന്നു. ആ നേരം അഭിയേട്ടാ എന്നും വിളിച്ചു കൊഞ്ചലോടെ പിന്നാലെ നടന്നിരുന്നൊരു നയനയായിരുന്നു അവന്റെ ഉള്ള് നിറയെ. അവനെ സ്നേഹിക്കാൻ പഠിപ്പിച്ച ജീവിക്കാൻ പഠിപ്പിച്ച സ്വപ്നം കാണാൻ പഠിപ്പിച്ച അവന്റെ നയന. ഒരു രോഗിയാവുന്നതിന്റെ തൊട്ട് മുന്നേവരെ അവന്റെ ശബ്ദം കേൾക്കാതെ എണീക്കാതിരുന്നവൾ.... അവന്റെ ചുംബനമില്ലാതെ ഉറങ്ങാതിരുന്നവൾ.... അവളാണീ മുന്നിൽ നിൽക്കുന്നതെന്ന് അവിശ്വസനീയമായിരുന്നു അഭിക്ക്. " ഇതറിഞ്ഞപ്പോ തന്നെ ഞങ്ങള് നിന്നോട് പറഞ്ഞതല്ലേ നിർത്തുന്നതായിരിക്കും നല്ലതെന്ന്... ആ വാക്ക് കേട്ടത്കൊണ്ട് ഇപ്പോൾ ഉപകാരപ്പെട്ടില്ലേ.... നോക്കവന്റെ കോലം.... മെലിഞ്ഞു കുറ്റി മുടിയൊക്കെയായി... ആര് കണ്ടാലും ഒരു രോഗിയാണെന്ന് പറഞ്ഞു പോകുന്ന പോലെ..." നയനയുടെ ഒരു കൂട്ടുകാരി പറഞ്ഞ് കൊണ്ട് നയനയുടെ തോളിലേക്ക് കൈചേർത്തു. " സത്യം.... " നയന പറഞ്ഞു. അഭിക്ക് അവരുടെ സംസാരം കേട്ട് നിൽക്കാനുള്ള ശേഷിയില്ലായിരുന്നു. ഒന്ന് തെളിഞ്ഞു തുടങ്ങിയ മനസ്സിനെ വീണ്ടുമവർ കീറിമുറിച്ചു തുടങ്ങിയിരുന്നു. "ഒരു കണക്കിന് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഇവിടെ വരാൻ തോന്നിയത് നന്നായി... അത്കൊണ്ട് നിന്നെയൊന്നു കാണാൻ പറ്റി. വീട്ടിലേക്ക് ഫ്രൂട്ട് ഒക്കെയായിട്ട് വരണമെന്ന് വിചാരിച്ചതാ പിന്നെന്തോ മൂഡ് വന്നില്ല. ഇന്ന് കണ്ടത് നന്നായി ഇനിപ്പോ കാണാൻ പറ്റോ എന്നൊന്നും അറിയില്ലല്ലോ..." നയന വീണ്ടും വാക്കുകൾ കൊണ്ട് അവന്റെ മുറിവിന്റെ ആഴം കൂട്ടി. "നീ ഒരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ലല്ലേ...?" അത്രയും കേട്ടപ്പോൾ നിരാശ്ശയോടെ അഭി ചോദിച്ചു പോയി. " ഹാ... അത് നല്ലൊരു ചോദ്യമാണ് അഭിമന്യു.... ഉത്തരം വളരെ സിംപിൾ ആണ്. നിന്നെ സ്നേഹിച്ചിരുന്നതിനേക്കാൾ നിന്റെ പണത്തെ ഞാൻ സ്നേഹിച്ചിരുന്നു. നിന്റെ കുടുംബപേരിനെ സ്നേഹിച്ചിരുന്നു. എന്തിന് നിന്റെ ശരീര സൗന്ദര്യത്തെ പോലും സ്നേഹിച്ചിരുന്നു. പക്ഷെ ഇതിലപ്പുറം എനിക്കെന്റെ ജീവിതം വലുതായിരുന്നത്കൊണ്ടാണ് അന്നെല്ലാം അവസാനിപ്പിച്ചതും.." അവൾ വല്ലാത്ത വെറിയോടെ പറഞ്ഞു. അഭിക്ക് സങ്കടം സഹിക്കാൻ പറ്റാത്ത പോലെ തോന്നി. എന്ത് പ്രശ്ങ്ങളെയും ചിരിച്ചുകൊണ്ട് നേരിട്ടിരുന്ന പണ്ടത്തെ അഭിയായിരുന്നില്ലവൻ. ഒന്നിനെയും നേരിടാൻ വയ്യാത്ത... ജീവിതം തന്നെ മടുത്തുപോയ ഒരു സാധു മനുഷ്യനായിരുന്നു. "നിന്റെ ജീവിതം തീർന്നെടാ... ആ നിനക്ക് എന്നെപോലൊരു പെണ്ണിനെ വേണമെന്ന് ചിന്തിക്കാനുള്ള അർഹതയെങ്കിലും ഉണ്ടോ?" അവൾ അഭിക്ക് നേരെ വിരൽചൂണ്ടി പറഞ്ഞു. അത് കേട്ടതും അവളുടെ കൂട്ടുകാർ പൊട്ടിച്ചിരിച്ചു. അഭിയുടെ തല താഴ്ന്നു പോയി. " ആരാ മനു ഇതൊക്കെ? "പെട്ടന്ന് ആ മധുരമുള്ള ശബ്ദത്തോടൊപ്പം ഒരു ഐസ്ക്രീം പിടിച്ച മെലിഞ്ഞ കൈ അഭിയുടെ കൈകുഴയിലൂടെ കടന്നു അവനെ ചേർത്തു പിടിച്ചിരുന്നു. തുടരും..... എവിടെയാണ് dears 🫂🫂... മിസ്സ്‌ ചെയ്തോ.
butterfly
1.3K views
15 hours ago
AI indicator
🥀🥀ഒരു കോൺട്രാക്ട് കല്യാണം🥀🥀5️⃣3️⃣ ഞാൻ... ഞാൻ.. എന്തിനാ അയാളെ അങ്ങെനെ വിളിച്ചത്?? കർത്താവെ ഞാൻ.. ഞാൻ അയാളെ സ്നേഹിക്കുന്നില്ലേ??? ഞാൻ അയാളെ ആഗ്രഹിക്കുന്നില്ലേ?? പക്ഷെ ശ്രീ കുട്ടി പറഞ്ഞത് കർത്താവെ ഞാൻ കാരണം അയാൾ... അവൾ ഒന്നും ആലോചിക്കാതെ തന്റെ ഫോൺ എടുത്തു.. എന്നിട്ട് അതിൽ ശ്രീ എന്ന് സേവ് ചെയ്ത നമ്പർ എടുത്തിട്ട് കോൾ ബട്ടൺ പ്രെസ്സ് ചെയ്തു... പക്ഷെ അവൻ കോൾ അറ്റൻഡ് ചെയ്തില്ല.... ഇവ നിരാശയോടെ ആ ഫോൺ കട്ടിലിലേക്ക് ഇട്ടു... എന്നിട്ട് വെറുതെ മുകളിലേക്ക് നോക്കി കിടക്കുമ്പോഴാണ് ആരോ ഡോർ കനോക് ചെയ്യുന്ന ശബ്ദം കേട്ടത്... ഡോർ തുറന്നു നോക്കുമ്പോൾ ശ്രീ കുട്ടി ആയിരുന്നു.... കൂടെ അനൂപും ഉണ്ടായിരുന്നു... എന്താ?? ഇവ ചോദിച്ചു.... ഞങ്ങൾ ഒന്ന് അകത്തേക്ക് വന്നോട്ടെ?? മ്മ്.. വാ.. ഇവ സത്യത്തിൽ സോറി പറയാനാ ഞാൻ വന്നത്... അനൂപേട്ടൻ പറഞ്ഞപ്പോഴാ എനിക്ക് സത്യാവസ്ഥ ബോധ്യം വന്നത്.... പിന്നെ അരുണി പിരി കേറ്റിയപ്പോൾ ഞാനും അതിൽ വീണുപോയി... അത് കൊണ്ട അമ്മയെ തള്ളിയിട്ടത് കണ്ടു എന്നൊക്കെ പറഞ്ഞത്താ...ഞാൻ..... എന്നോട് ക്ഷമിക്കണം.... പണ്ടേ ഞാനും ശ്രീയേട്ടനും ആണ് കൂട്ട്... ഏട്ടന് സങ്കടം വന്നാൽ എനിക്ക് സഹിക്കില്ല.... അത് കൊണ്ട എന്റെ ഏട്ടനെ കരയിച്ച ആളോട് എനിക്ക് അത്രക്ക് ദേഷ്യം തോന്നിയത്... സോറിയെട... ഇനി നമ്മൾ ഫ്രണ്ട്സ് ആണൂ ട്ടോ... ശ്രീ കുട്ടി അവൾക്ക് നേരെ കൈ നീട്ടി.... ഇവ ഒന്നും ആലോചിക്കാതെ ആ കൈയിൽ തന്റെ കൈ ചേർത്തു... പിന്നെ ഇവ നാളെ അമ്മയുടെ കുടുംബ ക്ഷേത്രത്തിൽ പൂജ ഉണ്ട്‌... പൂജ.... എനിക്ക് അതിനെ കുറിച്ചൊന്നും.... അറിയില്ല അല്ലെ.... ഞാൻ എല്ലാം പഠിപ്പിക്കാം കേട്ടോ... അതും പറഞ്ഞു ശ്രീ കുട്ടി അവളെയും കൊണ്ട് താഴേക്ക് നടന്നു.... ഹാളിൽ ചെല്ലുമ്പോൾ അവരുടെ വരവ് കണ്ട് രാഘവനും സരസ്വതി യും ഞെട്ടി പോയി... എടാ അനൂ ഇവിടെ എന്താ സംഭവിച്ചത്??? ഞാൻ ഇപ്പോൾ എന്താ കണ്ടത്?? കണ്ടതൊക്കെ സത്യം തന്നെ... ഇങ്ങനെ ഒന്നു ആക്കി എടുക്കാൻ പെട്ട പാട്... ആഹാ... എന്റെ പണി കഴിഞ്ഞു ഞാൻ എന്നാൽ ഇറങ്ങുവാ... അനൂപ് പറഞ്ഞു... എന്താടാ ധൃതി??? നാളെ രാവിലെ പോകാൻ ഉള്ളതല്ലേ....?? അത് ശരിയാ.... എടാ കൃത്യം നാലു മണിക്ക് തന്നെ എത്തിയേക്കണേ.... ശരി അമ്മ... അതും പറഞ്ഞു അനൂപ് തന്റെ വീട്ടിലേക്ക് പോയി... ശ്രീ കുട്ടിയുടെ ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ നേരം സന്ധ്യ ആയിരുന്നു... ഇവ റൂമിലേക്ക് വന്നു ആദ്യം തന്റെ ഫോൺ ആണ് എടുത്തു നോക്കിയത്... ശ്രീയുടെ കോളുകൾ ഒന്നും കാണാതെ വന്നപ്പോൾ അവൾക്ക് വല്ലാത്ത നിരാശ ആണ് തോന്നിയത്.... ഞാൻ അങ്ങോട്ട് വിളിച്ചതല്ലേ തിരക്കാണെങ്കിൽ കാണുമ്പോൾ ഒന്നു തിരികെ വിളിച്ചാൽ എന്താ?? അവൾക്ക് സങ്കടവും ദേഷ്യവും ഒന്നിച്ചു വന്നു... അവൾ ആ ഫോൺ നെറ്റ് ഓഫ്‌ കട്ടിലേക്ക് ഇട്ടു എന്നിട്ട് താഴേക്ക് പോയി... 🥀🥀തുടരും 🥀🥀 "🥀🥀ഒരു കോൺട്രാക്ട് കല്യാണം 1️⃣", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:, https://malayalam.pratilipi.com/series/ഒരു-കോൺട്രാക്ട്-കല്യാണം-9mamjhegtbqj?language=MALAYALAM&utm_source=android&utm_medium=content_series_share ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #💞 നിനക്കായ് #പ്രതിലിപി കഥകൾ## #📙 നോവൽ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.2K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _127 ✍️ രചന - ജിഫ്ന നിസാർ.. 💥 ഒരു മാസം.. അത്രയും നാളത്തെ കാര്യമല്ലേ ഡാ.. നീയൊന്ന് അഡ്ജസ്റ്റ് ചെയ്യൂ.. " ഗൂഢമായൊരു ചിരിയോടെയാണ് അശോകൻ പറയുന്നത്. അയാൾക്കൊപ്പിച്ചു തുളസിയും. എന്തായാലും തനിക്കൊന്നുമില്ല.. ഞാൻ നിങ്ങളുടെ രണ്ട് പേരുടെയും ടീമിലില്ല എന്നൊരു ഭാവത്തിലാണ് കാർത്തുവിന്റെ നിൽപ്പ്. ഒക്കെക്കൂടി കാശിയാകെ ധർമ്മസങ്കടത്തിൽ പെട്ടത് പോലെയാണ്. ചെയ്യാമെന്ന് പറയാനും ചെയ്യില്ലെന്ന് പറയാനും വയ്യ. കാര്യം അത്ര നിസാരവുമല്ല. ഒരു മാസം എന്നൊക്കെ പറയുമ്പോൾ.. അശോകനും തുളസിയും കൂടിയൊരു ട്രിപ്പ്‌.. വെറുമൊരു ട്രിപ്പ്‌ അല്ലത്. എണ്ണം പറഞ്ഞ വിദേശ രാജ്യങ്ങളിൽ കൂടിയൊക്കെ ഒന്ന് വിസിറ്റ് ചെയ്തു വരാൻ അയാൾക്കുള്ള മോഹം. പക്ഷേ എന്ന് തിരികെ വരുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. പ്രശ്നം അതല്ല.. അത്രയും ദിവസം അയാളുടെ ബിസിനസ് സാമ്രാജ്യം ആരെ ഏല്പിക്കും എന്നതാണ്. ഒടുവിൽ കാശിക്കാണ് അതിന്റെ ഇൻചാർജ് വന്നു ചേർന്നതും. അവനെ കൊണ്ടത് കഴിയുമോ എന്ന് തുളസിക്കൊരു സംശയമുണ്ടായിരുന്നു. ഇത് വരെയും ബിസിനസ് മേഖലയിലൊന്നും ജോലി ചെയ്യാത്ത കാശിയുടെ കാര്യത്തിൽ അവരുടെ ആ ആശങ്ക ന്യായവുമാണ്. പക്ഷേ അശോകന് ഉറപ്പുണ്ട്.. വളരെ പെട്ടന്ന് തന്നെ അവനത് പഠിച്ചേടുക്കുമെന്ന്. കാശിനാഥൻ എന്താണെന്നും എങ്ങനെ ആണെന്നും അയാളോളം അറിഞ്ഞത് വേറെ ആരുണ്ട്.! അത് കൊണ്ട് തന്നെ ആ കാര്യത്തിൽ അശോകന് ആശങ്ക ലവലേശം പോലുമില്ല. അതുമല്ല.. ഒരുപാട് പ്രാവശ്യം.. ഒരുപാട് രീതിയിൽ പറഞ്ഞു നോക്കിയിട്ടും കാശി അനുകൂലമായൊരു മൂളൽ പോലും കൊടുക്കാത്ത ഒരു കാര്യം.. അതവന്റെ കയ്യിലെക്ക് ഏല്പിക്കാൻ ഇതിനോളം നല്ലൊരു സാഹചര്യം ഇനി വരാനുമില്ല. തിരക്കുകളും ഓട്ടവും.. ഒന്ന് വിശ്രമിക്കാൻ അയാളും കൊതിച്ചു പോകുന്നുണ്ട്. എല്ലാം മഹേഷിന് ഏല്പിച്ചു കൊടുത്തു കൊണ്ടൊന്നു സ്വസ്ഥമാകണം എന്നുള്ള പ്ലാൻ.. അത് പല വഴിക്കായി ചിതറി പോയിരിക്കുന്നു. ഇനിയിപ്പോ കാശിയെ തന്റെ വഴിയിൽ കൊണ്ട് വരാനുള്ള അയാളുടെ ഐഡിയ കൂടിയാണ് ഈ യാത്രക്ക് പിന്നിൽ.. പക്ഷേ അശോകേട്ടാ. ഞാൻ എങ്ങനെ.. അതും ഇത്രയും വലിയൊരു കാര്യം. എനിക്കിതിൽ യാതൊരു പരിചയവും ഇല്ലെന്ന് നിങ്ങൾക്കറിയാലോ.. എന്നിട്ടും.. എനിക്കിത് ശെരിയാവും എന്ന് തോന്നില്ല. " കാശി അവന്റെ എതിർപ്പ് തുറന്നു പറയുക തന്നെ ചെയ്തു. പക്ഷേ ആദ്യത്തെ പോലൊരു കടുപ്പമില്ലതിനും. കാരണം എല്ലാത്തിൽ നിന്നും ഒന്നൊഴിഞ്ഞു ഫ്രീ ആക്കാൻ കൊതിക്കുന്ന അശോകന്റെ മനസ്സ്. അതവന് അറിയാമല്ലോ. അവനും കാണുന്നതാണ് അയാളുടെ ആ ഓട്ടം.. അതിൽ നിന്നൊരു മോചനം വേണമെന്ന് ആഗ്രഹം.. അതൊരു നിസ്സാരതയല്ല. പക്ഷേ അതൊന്നുമല്ല അവന്റെ പ്രശ്നം. താനാ വലിയ ബിസിനസ് സാമ്രാജ്യം എങ്ങനെ മാനേജ് ചെയ്യുമെന്നാണ്. "അതിന് നീ ഒറ്റക്കല്ലല്ലോ.. അവിടെ എത്രയോ സ്റ്റാഫ് ഉണ്ട്.. അതും എക്സ്പീരിയൻസ് ഉള്ളവർ തന്നെ.പിന്നെ എന്റെ മാനേജർ.. അവരെല്ലാം നിന്നെ ഹെല്പ് ചെയ്യും. എന്നോട് എങ്ങനെ ആണോ അങ്ങനെ തന്നെയാവും ഇനി മുതൽ നിന്നോടും. ഞാനെല്ലാം വിശദമായിട്ട് തന്നെ അവരോട് പറഞ്ഞു കഴിഞ്ഞു. ഇനി നീയങ്ങോട്ട് ചെന്നാൽ മതി.. കാര്യമായ ജോലിയൊന്നും ഇല്ലെടാ.. എല്ലാത്തിനും നിന്റെ ഒരു മേൽനോട്ടം മാത്രം മതിയാവും. പിന്നെ അതൊന്നും ചെയ്ത് നിനക്കൊരു പരിചയവുമില്ല എന്നൊന്നും പറയേണ്ട.. എന്റെ കൂടെ ഉണ്ടായിരുന്ന ടൈമിലും ബസ് ട്രാൻസ്പോർട്ട് ഏരിയ മൊത്തം നീയല്ലേ കൊണ്ട് നടന്നിരുന്നത്. എക്സ്പീരിയൻസ് ആയിട്ടുള്ള ഒരാളെ പോലെ.. എനിക്കൊരിക്കലും ഒന്നും പറഞ്ഞു തരാനില്ലാത്ത വിധം പെർഫെക്ട് ആയിട്ട് തന്നെ.. അപ്പോൾ ഇതും നിന്നെ കൊണ്ട് പറ്റും കാശിനാഥ.. നീയൊന്ന് ട്രൈ ചെയ്ത് നോക്കെടാ.. എനിക്ക് നിന്നെ എന്നോളം വിശ്വാസമാണ്. എന്റെ ശേഷം ഞാനായിട്ട് നീയുണ്ടാവും.. എനിക്കുറപ്പുണ്ട്.." അതീവ സ്നേഹത്തോടെ അശോകൻ അവനെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ടാണത് പറയുന്നത്. കേൾക്കുന്ന ആർക്കും അത് തള്ളി കളയാൻ കഴിയാത്ത വിധത്തിൽ സ്നേഹം നിറഞ്ഞൊരു ആക്ഞ്ഞ കൂടി അതിൽ നിറഞ്ഞു നിൽപ്പുണ്ട്. ഞാനെന്ത് വേണം എന്നൊരു നോട്ടം അവൻ കാര്ത്തുവിന് നേരെ നോക്കി. അവളൊന്നും മിണ്ടാതെ കൈ വിരൽ ഉയർത്തി കാണിക്കുക മാത്രം ചെയ്തു. കാരണം കാശ്ശിക് ഇഷ്ടമല്ലങ്കിൽ പോലും അശോകൻ അത്രയും കാര്യമായി പറയുമ്പോൾ അതെങ്ങനെ കണ്ടില്ലെന്ന് നടിക്കും എന്നത് തന്നെയായിരുന്നു അവളുടെ മനസിലും. അതല്ലങ്കിൽ ഒരിക്കലും കാശ്ശിക്കിഷ്ടമില്ലാത്തൊരു കാര്യം ചെയ്യാൻ അവൾ കൂട്ട് നിൽക്കില്ല. "നീ ടെൻഷൻ ആവാതെടോ.. കാശി. എല്ലാം നിനക്കൊന്ന് പരിചയപ്പെടുത്തിയിട്ട് മാത്രമേ ഞാൻ പോകൂ അത് പോരെ.." കാശിയുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അശോകൻ ചിരിയോടെ പറയുമ്പോൾ അവനും ചിരിക്കുക മാത്രം ചെയ്തു. എങ്കിലും എതിർപ്പൊന്നും പറഞ്ഞില്ലല്ലോ എന്നൊരു ആശ്വാസമുണ്ടായിരുന്നു അയാൾക്ക്. 💜💜 നിന്റച്ഛൻ നൈസ് ആയിട്ടെനിക്കൊരു പണി തന്നതാടി കുഞ്ഞാറ്റ കിളി.. " അന്ന് രാത്രി കിടക്കുമ്പോൾ കാർത്തുവിനെ അടക്കി പിടിച്ചു കൊണ്ട് തന്റെ മനസ്സിൽ തോന്നിയത് കാശി തുറന്നു പറഞ്ഞു. "അതെനിക്കറിയാലോ.." അവൾക്കും ഒരു കുറുമ്പ്.. "എന്നിട്ടാണോടീ പിശാച്ചെ അപ്പൊ ഒന്നും മിണ്ടാതെ നിന്നത് നീ.." അവൻ കണ്ണുരുട്ടി. "നിങ്ങളെ പോലെ തന്നെ എന്റച്ഛനേം എനിക്കൊരുപാട് ഇഷ്ടമാണെന്റെ കാശി നാഥാ." അതിലുണ്ടായിരുന്നു എല്ലാം. "അച്ഛനും മോളും കണക്കാ. രണ്ടും എനിക്കെങ്ങനെ പണി തരാം എന്നോർത്ത് നടപ്പാണ്.. അവനൊരു ചൊടിയോടെ പറഞ്ഞു കൊണ്ട് അവളിൽ നിന്നും അകന്നിരുന്നു. "സ്നേഹം കൊണ്ടല്ലേ മുത്തേ.." കാർത്തു അവനിലേക്ക് തന്നെ പറ്റി ക്കൂടി. "എന്നെ കൊണ്ട് പറ്റും ന്ന് തോന്നുന്നില്ല ടീ.. റിസ്ക്കാണ്.." അവനൊരു നെടുവീർപ്പോടെ പറഞ്ഞു. "റിസ്ക് എടുത്തവരെ ലൈഫിൽ വിജയിച്ചിട്ടുള്ളു.. അവളോർമ്മിപ്പിച്ചു. ഒടുക്കം എല്ലാം കുളമായി എന്നെ കുറ്റം പറഞ്ഞാലാണ്.. അച്ഛനും മോളും എന്റെ തനി കൊണം കാണുന്നത്.." കാർത്തു ഒന്നും പറയാതെ ഗൂഡമായൊരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു. അതല്ലെടി.. എനിക്കൊരു സംശയം.. " കാശി അവളുടെ മുഖം പിടിച്ചിയർത്തി കൊണ്ട് പറഞ്ഞു. എന്ത്.. നമ്മളല്ലേ ശെരിക്കും ഹണിമൂൺ ട്രിപ്പ്‌ പോണ്ടത്.. ഇതിപ്പോ നമ്മുക്ക് പകരം നിന്റച്ഛനും അമ്മയും പോണതാണോ. അതോ മോളെ ലോകം ചുറ്റി കാണിക്കാത്ത കെറുവ് അങ്ങേര് എന്നോട് കാണിക്കുന്നതാണോ.. ഒരു മാതിരി മധുരപ്രതികാരം എന്നൊക്കെ പറയാറില്ലേ.. അത് പോലെ.. " ഇത്പ്പോ ഒരു സംശയം എന്ന് പറഞ്ഞിട്ട് ഒത്തിരി ആയല്ലോ.. " കാർത്തുവിന് അപ്പോഴും ചിരിയാണ്. അത് കണ്ടിട്ട് അവനും ചിരി വന്നു.. "നിനക്കങ്ങനെ വല്ല മധുരപ്രതികാരവുമുണ്ടോ.. ഇനി.." കാശി ഒന്ന് കൂടി മുറുക്കത്തോടെ അവളെ പുണർന്നു കൊണ്ടൊരു ഈണത്തിൽ ചോദിച്ചു. "ഉണ്ടെങ്കിൽ... ഉണ്ടെങ്കിൽ പറഞ്ഞോ.. നിന്റച്ഛൻ ഹണിമൂൺ കഴിഞ്ഞു വന്നിട്ട് ഞാൻ നിന്നെ കൊണ്ടോവാം.." അതുടനെ നടക്കുമെന്ന് തോന്നുന്നില്ല.. കാർത്തു കള്ളത്തരത്തോടെ അവനെ നോക്കി. അതെന്താണാവോ.. അച്ഛൻ പെട്ടന്നൊന്നും നിങ്ങളെ ഇനി ഫ്രീ ആക്കില്ലെന്റെ കാശി നാഥാ.. ഇതന്റെ മോന് അറിഞ്ഞു കിട്ടിയ ട്രാപ്പാ.. " അവളവന്റെ നെഞ്ചിൽ വിരൽ കൊണ്ട് കുത്തിയാണ് പറയുന്നത്. "പിന്നെ.. ട്രാപ്പ്. കോപ്പാണ്. അങ്ങേര് നാട്ടിൽ കാലു കുത്തുന്ന ആ നിമിഷം ഞാൻ എസ്‌കേപ്പ് ആവും.. എനിക്കാ ബസ് മതി.. അതിന്റെ ഡ്രൈവിംഗ് സീറ്റിൽ കിട്ടുന്ന സുഖം.. സമാധാനം. അതൊന്നും വേറെ എവിടെയും കിട്ടില്ല.." കാശി അവന്റെ മനസ്സിലുള്ളത് പറഞ്ഞു. അതിന് കാർത്തു മറുപടി പറഞ്ഞതുമില്ല. അച്ഛന്റെ മനസ്സിൽ എന്താണെന്ന് അവൾക്കറിയാം.. നല്ലത് പോലെ അറിയാം.. ഇനിയെല്ലാം വരും പോലെ വരട്ടെ എന്നായിരുന്നു അവൾക്കുള്ളിലും. അച്ഛനും കാശിയേട്ടനും വേദനിക്കരുത്.. ബുദ്ധിമുട്ട് ആവരുത്.. അത്രയുമേ അവൾകൊള്ളു.. 💜💜 എനിക്ക് പറ്റാഞ്ഞിട്ടാ അച്ഛാ.. അത് പറയുമ്പോൾ ഗായത്രിക്ക് കരച്ചിൽ വന്നു. കല്ലു മോൾക്ക് മേൽ അവളുടെ കൈകൾ ബലത്തിൽ മുറുകി. വളരെ കുറച്ചു നാളുകളായി താൻ അനുഭവിക്കുന്ന സമാധാനം. സന്തോഷം.. അതെല്ലാം അവസാനിക്കാൻ പോകുകയാണോ എന്നൊരു ഭയം അവൾക്കുള്ളിൽ ചിറകടിച്ചു തുടങ്ങി. മാലിനിയുടെ മകന്റെ കാര്യം.. അതിനെ കുറിച്ച് അവരുടെ ഇടയിലൊരു സംസാരം നടന്നു കഴിഞ്ഞതാണ്. അർജുനെ കുറിച്ച് രാജശേഖരൻ നന്നായി അന്വേഷിച്ചു നോക്കിയതുമാണ്. തെറ്റൊന്നും പറയാനില്ലാത്ത.. തന്റേതല്ലാത്ത കാരണം കൊണ്ട് ഒറ്റപ്പെട്ട വേദനിക്കുന്ന ഒരു ചെറുപ്പക്കാരൻ. തന്റെ മകൾക്കവൻ ഒക്കെയാണ് എന്നുറപ്പായ ശേഷമാണ് അയാളാ കാര്യം അവളോട് പറയുന്നത് തന്നെ. പ്രതീക്ഷിച്ചത് പോലെ തന്നെ അവളത് എതിർത്തു. "ഒരിക്കൽ ഒരു തെറ്റ് പറ്റി.എന്നും കരുതി ജീവിതം മുഴുവനും ഇങ്ങനെ അതോർത്തു കൊണ്ട് ഉരുകി തീരാൻ നിന്നെ ഞാൻ വിടുമെന്നാണോ " രാജാശേഖരൻ അവളെ അടക്കി പിടിച്ചു കൊണ്ട് ചോദിച്ചു. "അച്ഛനറിയില്ല ഞാൻ അനുഭവിച്ചതൊന്നും " ഓർക്കാൻ പോലും ഭയമുള്ള ആ ഇരുണ്ട കാലം അവൾക്കുള്ളിലൂടെ ഒരു മിന്നലായി പാഞ്ഞു.. "അങ്ങനല്ല ഗായൂ.. അച്ഛനറിയില്ലായിരുന്നു.. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്നറിയാം. അതുണ്ടാവും എന്നും അറിയാം.. ആ അറിവ് കൊണ്ട് തന്നെയാണല്ലോ ഞാൻ അവനെ എതിർത്തത്.." അത് പറയുമ്പോൾ അപ്പോഴും അയാളുടെ മുഖം കടുത്തു.. "പക്ഷേ ഇത്രയും നീയാ വീട്ടിൽ അനുഭവിച്ചത് അച്ഛൻ അറിഞ്ഞില്ല.. അറിഞ്ഞ ആ നിമിഷം മുതൽ അതിനൊരു മാറ്റം വന്നില്ലേ.. അച്ഛൻ നിന്റെ കൂടെ നിന്നില്ലേ.. അവന്റെ കൈയിൽ നിന്നും നിന്റെ ജീവിതവും ജീവനും ഞാൻ തിരികെ മേടിച് തന്നില്ലേ. ഇന്നിപ്പോ അവന്റെ ഭാര്യ പദവി പോലും നിനക്കില്ല.. നിയമപരമായി തന്നെ അച്ഛൻ അതും നിന്നിൽ നിന്നും വേർപ്പെടുത്തി തീരുമാനമാക്കി തന്നില്ലേ.. ഇനി നീ എനിക്കൊരു ചാൻസ് താ.. നിന്റെ ജീവിതത്തിനെ കുറിച്ച് ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു. അതെല്ലാം നടന്നു കാണാൻ ഇപ്പോഴും എനിക്കടക്കം ഈ വീട്ടിൽ എല്ലാവരും കൊതിക്കുന്നുണ്ട്. അർജുൻ നല്ല ആളാണ്‌.. ഇന്നോ നാളെയോ കെട്ടണം എന്നല്ല അച്ഛൻ പറയുന്നത്. നിന്റെ മനസ്സ് എന്ന് അവനെ അംഗീകരിക്കാൻ പാകപ്പെടുന്നോ അന്ന്.. അത് വരെയും അവനെ നീയും നിന്നെ അവനും അറിയാൻ ശ്രമിക്ക്.. നല്ല കൂട്ട്ക്കാരായിരിക്കാൻ ശ്രമിക്ക്..അത്രയുമേ ഇപ്പൊ വേണ്ടൂ.. നിന്റെ മനസിലൊരു മുറിവുണ്ട്.. അച്ഛനും അമ്മയ്ക്കും ഒരു പരിധി വരെയുംമേ അതിന് കൂട്ടിരിക്കാൻ കഴിയൂ.. പക്ഷേ എനിക്കുറപ്പുണ്ട് ഗായൂ.. നിന്റെയാ മുറിവിന് മരുന്നാവാൻ അർജുന് സാധിക്കുമെന്ന്.." രാജ ശേഖരൻ അവളെ പറഞ്ഞു മനസിലാക്കി.. "ഞാൻ.. എന്റെ മോള്.. അവളില്ലാതെ എനിക്ക് വയ്യ..ഞാനില്ലാതെ അവൾക്കും. ഞങ്ങൾക്ക് ഞങ്ങൾ മാത്രമായിരുന്നു..ജീവിതത്തിൽ ഒരു സുഖവും അറിയാത്ത കുഞ്ഞാ അച്ഛാ എന്റെ മോള്.. അച്ഛൻ ഉണ്ടായിട്ടും ഇല്ലാത്ത പോലെ.. അവരുടെ ക്രൂരത മുഴുവനും സഹിച്ചു കൊണ്ട്.. ഇവിടെ വന്ന ശേഷമാണ് എന്റെ കുഞ്ഞോന്ന് ചിരിച്ചു കണ്ടത്. അവൾക്ക് ഞാനല്ലാതെ ആരാ വേറെ.. എന്റെ കുഞ്ഞിന് അമ്മ കൂടി വേണ്ടന്നാണോ.." ഗായത്രി മകളെ നെഞ്ചോട് ചേർത്ത് കൊണ്ട് വിങ്ങി കരഞ്ഞു.. "എന്നാണോ കുഞ്ഞേ അച്ഛൻ പറഞ്ഞത്.." നെഞ്ച് വിങ്ങിയൊരു ചിരിയോടെ അയാൾ മകളെ ഒന്ന് കൂടി അണച്ചു പിടിച്ചു. "അർജുന്.. നിന്നെക്കാൾ നിന്റെ മോളെയാണ് വേണ്ടത്..അതവൻ എന്നോട് പറയേം ചെയ്തു.." ഒട്ടൊരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അയാൾ പറയുമ്പോൾ ഗായത്രി അയാളെ പകച്ചു നോക്കി. "സത്യം.. ജന്മം നൽകാതെയും അച്ഛനാവും.. അമ്മയാവും.അതിന് നല്ലൊരു മനസ്സ് മതി.. നിനക്കത് മനസ്സിലാവും.. അർജുൻ അച്ഛന്റെ സെലക്ഷനാണ്.. എന്റെ മക്കൾക്ക് ഞാനെപ്പോഴും ബെസ്റ്റ് തന്നെയേ നൽകൂ.. " അയാൾ വീണ്ടും ഉറപ്പ് പറഞ്ഞു. "എനിക്ക്.. എനിക്ക് കാശ്യോടൊന്നു സംസാരിക്കണം.." ഏറ്റവും ഒടുവിൽ ഗായത്രി വീർപ്പുമുട്ടലോടെ പറഞ്ഞു. രാജ ശേഖരൻ തലയാട്ടി സമ്മതിച്ചു. കാരണം വിഷ്ണു എന്നൊരു ഏട്ടന്റെ പറ്റില്ലല്ലോ കാശി അവന്റെ ഏട്ടത്തിയേ എഴുതി ചേർത്തത്. അവൾ അവനു ശെരിക്കും ഏട്ടത്തി തന്നെയാണ്. കൂടെപ്പിറക്കാത്ത കൂടപ്പിറപ്പ്. അതയാൾക്കും നന്നായി അറിയാമല്ലോ..! തുടരും.. അച്ഛൻ... അച്ഛൻ.. അച്ഛൻ... അതിൽ കൂടുതൽ ഇന്നൊന്നും പറയാനില്ല.. റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ ജിഫ് 🥰🥰 #💞 പ്രണയകഥകൾ #📔 കഥ
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.4K views
1 days ago
#📙 നോവൽ മിത്രയെ ഇഷ്ടമാണ്... കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്." അവളുടെ കൈകൾ കവർന്ന് കൊണ്ട് അഖിൽ അത് പറയുമ്പോ മിത്ര ഞെട്ടലോടെ അവനെ നോക്കി. അവൾ കൈകൾ പിന്നോട്ട് വലിക്കാൻ ശ്രമിച്ചെങ്കിലും അതിനായില്ല. "അഖിൽ... എന്റെ കയ്യീന്ന് വിട്." മിത്ര നീരസത്തോടെ പറഞ്ഞു. അവളുടെ ആ പ്രതികരണം അഖിൽ തീരെ പ്രതീക്ഷിച്ചിരുന്നില്ല. പതർച്ചയോടെ മിത്രയെ നോക്കിയിട്ട് അവനവളുടെ കയ്യിൽ നിന്നും പിടിവിട്ടു. "അഖിൽ ഇപ്പോ ഈ കാണിച്ചത് ഇനിയെങ്കിലും ആവർത്തിച്ചേക്കരുത്. ഞാൻ അഖിലിനെ അങ്ങനെ കണ്ടിട്ടില്ല. താൻ എനിക്കൊരു സഹപ്രവർത്തകൻ മാത്രമാണ്." മിത്രയുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞു. അവളുടെ മറുപടി കേട്ട് അഖിലിന് ആകെ നാണക്കേട് തോന്നി. തനിക്ക് മിത്രയോട് തോന്നിയ ഇഷ്ടം അവൾക്കും തിരിച്ചു തന്നോട് ഉണ്ടാവുമെന്നാണ് അഖിൽ കരുതിയത്. അതുകൊണ്ട് താൻ ഇഷ്ടമാണെന്ന് പറയുമ്പോ മിത്ര അത് കേട്ട് സന്തോഷിക്കുമെന്നും തിരിച്ച് തന്നോട് അവളും ഇഷ്ടം പറയും എന്നൊക്കെ ആയിരുന്നു അഖിൽ ധരിച്ചു വച്ചിരുന്നത്. പക്ഷേ കാര്യങ്ങൾ അതിന് വിപരീതമായി നടന്നപ്പോ അവൻ ശരിക്കും പകച്ചു പോയി. "ഐആം സോറി മിത്ര... എനിക്ക് തന്നോട് തോന്നിയ പോലൊരു ഇഷ്ടം ഇങ്ങോട്ടും ഉണ്ടാവുമെന്ന് കരുതി പറഞ്ഞു പോയതാ. വീട്ടിൽ അമ്മ കല്യാണം ആലോചിച്ചു തുടങ്ങി. അപ്പോ എനിക്ക് ആരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ നേരത്തെ തന്നെ പറഞ്ഞേക്കണമെന്ന് പറഞ്ഞപ്പോ പെട്ടെന്ന് മനസ്സിൽ വന്നത് തന്റെ മുഖമാണ്. അതാ ഞാൻ അങ്ങനെ പറഞ്ഞത്. സോറി മിത്ര.... ഞാൻ ഇങ്ങനെ എടുത്തു ചാടി പ്രവർത്തിക്കരുതായിരുന്നു. ഒരു ആവേശത്തിന്റെ പുറത്ത് പറ്റി പോയതാ. ഞാൻ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന് കരുതിയ മതി. ഐആം റിയലി സോറി." അഖിൽ ആത്മാർത്ഥമായിട്ടാണ് ക്ഷമാപണം നടത്തിയത്. "അത് സാരമില്ല അഖിൽ..." മിത്ര പതിയെ പറഞ്ഞു. "ഞാനൊരു കാര്യം ചോദിച്ച ഒന്നും വിചാരിക്കരുത് മിത്ര. തനിക്ക് 27 വയസ്സായില്ലേ. എന്നിട്ടും ഇതുവരെ എന്താ വിവാഹം കഴിക്കാത്തത്. നമ്മുടെ ബാങ്കിൽ തന്റെ age ഉള്ള ലേഡീസ് മിക്കവരും കല്യാണം കഴിഞ്ഞവരോ എൻഗേജ്മെന്റ് കഴിഞ്ഞവരോ ആണ്. ഈ കൂട്ടത്തിൽ പെടാത്തത് മിത്ര മാത്രമാ." അഖിൽ പറഞ്ഞത് കേട്ട് മിത്ര ചെറുതായി ഒന്ന് പുഞ്ചിരിച്ചു. "കോളേജിൽ പഠിക്കുമ്പോ ഒരു അഫയർ ഉണ്ടായിരുന്നു എനിക്ക്. അത് ബ്രേക്ക്‌അപ്പ് ആയി പോയെങ്കിലും എനിക്കിത് വരെ ആളെ മറക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ടാണ് ഒരു വിവാഹത്തേ കുറിച്ച് ചിന്തിക്കാത്തത്. മനസ്സിൽ ഒരാളെ വച്ചിട്ട് മറ്റൊരാളോട് സ്നേഹം അഭിനയിക്കുന്നത് ചതിയല്ലേ." മിത്രയുടെ വാക്കുകൾ കേട്ടപ്പോൾ അവൾ പറയുന്നതിലും ശരിയുണ്ടെന്ന് അവന് തോന്നി. "ഇപ്പഴും കോളേജ് കാലത്തെ റിലേഷനും ആലോചിച്ചു ഇരുന്ന് ലൈഫ് കളയാതെ എല്ലാം മറന്നിട്ട് പറ്റിയ ഒരാളെ കണ്ട് പിടിച്ചു കല്യാണം കഴിക്കാനേ ഞാൻ പറയു." അഖിൽ പറഞ്ഞു. "അതിന് ശ്രമിക്കുന്നുണ്ട് ഞാൻ." മിത്ര പുഞ്ചിരിച്ചു. ആ സംഭാഷണം അധികം നീട്ടി കൊണ്ട് പോകാൻ അവൾക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. "മഴ കുറച്ചു കുറഞ്ഞില്ലേ. നമുക്കിനി പൊയ്ക്കൂടേ." മിത്ര ചോദിച്ചു. അത് കേട്ട് അഖിൽ പുറത്തേക്കൊന്ന് നോക്കി. റോഡ് കുറച്ചൊക്കെ കാണാൻ പറ്റുന്ന അവസ്ഥയിൽ ആണെന്ന് കണ്ടതും അഖിൽ കാർ സ്റ്റാർട്ട്‌ ചെയ്തു. വണ്ടി മുന്നോട്ട് നീങ്ങി തുടങ്ങുമ്പോ മിത്ര പഴയ പോലെ സീറ്റിലേക്ക് ചാരി പുറത്തേക്ക് നോക്കി ഇരുന്നു. അഖിൽ ഇടയ്ക്കിടെ അവളെ നോക്കി നോക്കിയാണ് വണ്ടി ഓടിച്ചത്. ********** മഴ ആയത് കൊണ്ട് വൈകുന്നേരം നാല് മണി ആയപ്പോഴാണ് അവർ ട്രിവാൻഡ്രം എത്തിയത്. മിത്രയെ അവളുടെ വീട്ടിൽ ഡ്രോപ്പ് ചെയ്ത ശേഷം അഖിൽ അവന്റെ വീട്ടിലേക്ക് പോയി. മിത്ര വരുമ്പോ വീട്ടിൽ അമ്മയും അനിയത്തിയും ഉണ്ടായിരുന്നില്ല. അമ്മ ജോലിക്ക് പോയതിനാൽ 6 മണി ആകും എത്താൻ. മാളു കോളേജ് കഴിഞ്ഞു ട്യൂഷൻ കൂടെ പോയിട്ട് എത്തുമ്പോ അഞ്ചര ആകും. വീട്ടിൽ ആരുമില്ലാത്തത് കൊണ്ട് മിത്ര അഖിലിനെ വീട്ടിലേക്ക് ക്ഷണിച്ചിരുത്തിയില്ല. അവനും അതിനോട് താല്പര്യം ഇല്ലാതിരുന്നത് കൊണ്ട് അവളെ വീട്ടിൽ ഇറക്കിയ ഉടനെ തന്നെ അഖിൽ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. താക്കോൽ സ്ഥിരം വയ്ക്കുന്നിടത്തു ഉണ്ടായിരുന്നതിനാൽ അതെടുത്തു വാതിൽ തുറന്ന് മിത്ര അകത്തേക്ക് കയറി. മേൽ കഴുകി ഡ്രസ്സ്‌ ഒക്കെ മാറി അവളൊരു ചായ ഇട്ട് കുടിച്ച് കൊണ്ടിരിക്കുമ്പോ മാളു വന്നു. അവൾ വന്ന് കുറച്ചു കഴിഞ്ഞപ്പോൾ വിമലയും എത്തി. അതോടെ ആ വീട് അമ്മയുടെയും രണ്ട് മക്കളുടെയും ചിരികളികൾ കൊണ്ട് ബഹളമയമായി മാറി. മിത്രയ്ക്ക് ട്രാൻസ്ഫർ കിട്ടിയത് വിമലയ്ക്ക് സന്തോഷം നൽകുന്ന വാർത്തയായിരുന്നു. മക്കൾ എപ്പോഴും കണ്മുന്നിൽ ഉണ്ടായിരിക്കണം എന്നതാണ് അവരുടെ ആഗ്രഹം. ******** പിറ്റേന്ന് രാവിലെ സ്റ്റാച്യു ഉള്ള എസ് ബി ഐ ബാങ്കിന്റെ ബ്രാഞ്ചിൽ മിത്ര എത്തി. ഇനി മുതൽ അവൾക്ക് ജോലി ചെയ്യേണ്ടത് സ്റ്റാച്യു ബ്രാഞ്ചിൽ ആണ്. രാവിലെ ജോലിക്ക് ജോയിൻ ചെയ്തപ്പോ തന്നെ അവളുടെ മനസ്സിൽ വന്നത് രാഹുലിന്റെ മുഖമാണ്. അവൾ ജോലി ചെയ്യുന്ന ബാങ്കിന് തൊട്ടടുത്തു തന്നെയാണ് അവനും ജോലി ചെയ്യുന്നത്. ഒരേ സ്ഥല പരിധിക്കുള്ളിൽ ജോലി ചെയ്യുന്നത് കൊണ്ട് തമ്മിൽ കാണാനുള്ള ചാൻസ് കൂടുതലാണെന്ന് മിത്ര ചിന്തിച്ചു. അതവൾക്ക് ഒരേ സമയം സന്തോഷവും സങ്കടവും നൽകുന്ന കാര്യമാണ്. ******** ഒരാഴ്ച കടന്ന് പോയി. ഈ ദിവസങ്ങളിൽ ജോലിക്ക് പോകുമ്പോഴും വരുമ്പോഴുമൊക്കെ മിത്ര വെറുതെ അടുത്തൂടെ പോകുന്ന വണ്ടികളെയും നടന്ന് പോകുന്ന ആളുകളെയുമൊക്കെ ശ്രദ്ധിക്കും. ആ കൂട്ടത്തിൽ എവിടെയെങ്കിലും രാഹുൽ ഉണ്ടെങ്കിൽ ഒരു നോക്ക് കാണാലോ എന്ന ചിന്തയിലാണ് അവളങ്ങനെ നോക്കുന്നത്. കാറിലാണ് മിത്രയുടെ ബാങ്കിലേക്ക് ഉള്ള യാത്ര. ഈ പുതിയ കാർ അവൾ എടുത്തിട്ട് കഷ്ടിച്ച് ഒരു വർഷം ആവേ ഉള്ളു. സ്കൂട്ടർ എടുക്കാനായിരുന്നു മിത്രയ്ക്ക് ഇഷ്ടം. പക്ഷേ വിമലയ്ക്ക് അവൾ സ്കൂട്ടർ ഓടിക്കുന്നത് പേടിയായത് കൊണ്ട് അതെടുക്കാൻ സമ്മതിച്ചില്ല. പകരം കാർ എടുത്താൽ മതിയെന്ന് വിമല തറപ്പിച്ചു പറഞ്ഞു. അങ്ങനെയാണ് മിത്ര കാർ വാങ്ങുന്നത്. ഇടയ്ക്കൊക്കെ കൊല്ലത്തേക്ക് അതിൽ പോവുകയും വരുകയും ചെയ്യും. അവൾ ഇല്ലാത്തപ്പോ മാളു അത്യാവശ്യം കാർ എടുത്തു കുറച്ചു ദൂരമൊക്കെ ഓടിക്കും. തിരുവനന്തപുരത്തേക്ക് സ്ഥല മാറ്റം കിട്ടിയപ്പോ ദിവസവും ബസ്സിൽ ഉന്തിത്തള്ളി പോകാൻ മടിച്ചാണ് മിത്ര കാർ എടുത്തു ബാങ്കിൽ പോയി തുടങ്ങിയത്. വെയിലും മഴയും കൊള്ളാതെ പോകാൻ അത് തന്നെയാണ് നല്ലതെന്ന് അവൾക്കും തോന്നാതിരുന്നില്ല. ******* ഒരു ദിവസം രാവിലെ പതിവ് പോലെ മിത്ര കാർ ഓടിച്ച് ബാങ്കിലേക്ക് വരുമ്പോഴാണ് പെട്ടെന്ന് അവളുടെ കാറിന് മുൻപിൽ കൂടി പോയ ഒരു പ്രൈവറ്റ് ബസ്സ്, മുന്നിലുള്ള വണ്ടിയെ ഓവർ ടേക്ക് ചെയ്ത് പോകുന്നതിനിടെ ഒരു ബൈക്കിനെ തട്ടി വീഴ്ത്തിയത്. അതോടെ അവിടെ ആകെ ബ്ലോക്കായി. ഓഫീസ് ടൈം ആയതിനാൽ റോഡ് മൊത്തം ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. മിത്ര കാർ സൈടാക്കി നിർത്തിയിട്ട് വണ്ടിയിൽ നിന്നിറങ്ങി ആക്‌സിഡന്റ് നടന്ന ഭാഗത്തേക്ക് ചെന്നു. കാത്തിരിക്കൂ....
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.4K views
2 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്‌ 125 ✍️രചന - ജിഫ്ന നിസാർ 🥰 ഇത് എന്തിനുള്ളതാണെന്ന് മനസ്സിലായോ നിനക്ക്,..? " കൈ കുടഞ്ഞു കൊണ്ട്...കണ്ണിൽ കലി നിറച്ചു കൊണ്ട് കാശി ചോദിക്കുമ്പോൾ അവശതയോടെ പിന്നിലേക്കൊന്നു കൂടി നിരങ്ങിയിട്ട് ഉല്ലാസ് അതേ എന്ന് തലയാട്ടി കാണിച്ചു. അവന്റെ ചുണ്ടിൽ ചോര ഒലിച്ചിറങ്ങിയ പാടുകൾ.. അതാണ്‌.. ഒരറിവും ചെറുതല്ല.. " അവർക്കരികിൽ നിന്നിരുന്ന ശിവയൊരു ചിരിയോടെ തലയാട്ടി കൊണ്ട് പറഞ്ഞു. ഉല്ലാസിനെക്കാൾ ഭയത്തോടെ വിറച്ചു നിൽക്കുന്ന അവന്റെ അമ്മയെ നോക്കുമ്പോഴും കാശിയുടെ കണ്ണിൽ കനലാണ്. നിനക്കെന്റെ പെങ്ങളോടുള്ള മനോഭാവം.. അതെനിക്ക് മനസ്സിലായിട്ട് കുറെ കാലമായി. പിന്നെ അവളായിട്ട് എന്നോടൊന്നും പറയാഞ്ഞിട്ട് ഞാനൊന്നും കണ്ടില്ലെന്ന് നടിച്ചതാ.. അല്ലാതെ കാശി നാഥൻ എല്ലാം മറന്നെന്നും പൊറുത്തെന്നും നീ കരുതിയോടാ.. അളിയാ.. " നാവ് ചുരുട്ടി കടിച്ചു കൊണ്ട് കാശി വീണ്ടും അരികിലേക്ക് വരുന്നത് കണ്ടതും ഉല്ലാസ് ഒന്ന് കൂടി പതുങ്ങി. ജീവിതത്തിൽ ഒരിക്കലും ഇത് പോലൊരു വേദന അവൻ അനുഭവിച്ചിട്ടില്ല. കാവ്യക്ക് വേണ്ടി ആരും ചോദിക്കാനും പറയാനും വരില്ലെന്നുള്ള അഹങ്കാരം.. ഉണ്ടായിരുന്നവൻ ഇനിയടുത്ത കാലത്തൊന്നും പുറം ലോകം കാണാത്ത വിധം ലോക്കായി കൊണ്ട് ലോക്കപ്പിലും. എന്നാൽ ഉല്ലാസിന്റെ ആ അഹങ്കാരം.. അഹന്ത..കാശി അവന്റെ വീട്ടിലേക്ക് കയറി ചെല്ലുന്നത് വരെയും മാത്രമായിരുന്നു അതിന്റെ ആയുസ്സ്. നിനക്കെന്റെ പെങ്ങളെ തല്ലണം അല്ലേടാ.. എന്നൊരു ചോദ്യത്തോടെ അകത്തേക്കിരച്ചു കയറി വന്നവൻ തല്ലി പതം വരുത്തിയത് പോലെ ഉല്ലാസ് നിലത്ത് കിടന്നു പുളഞ്ഞു. മകന് വക്കാലത്തു പറയാൻ ഓടി വന്ന അമ്മക്കുള്ളത് കൂടി മകൻ തന്നെ ഏറ്റു വാങ്ങേണ്ടിയും വന്നു. ആ വീട്ടിൽ കാവ്യ അനുഭവിച്ച ഓരോന്നിനും കാശി പകരം ചോദിക്കുക തന്നെ ചെയ്തു. തന്നെ ഭയത്തോടെ നോക്കുന്ന രണ്ടു കുഞ്ഞി കണ്ണുകൾ ഓർത്തതും അവന് പിന്നെ ഭ്രാന്ത് പിടിച്ചത് പോലായിരുന്നു. ഉല്ലാസ് തടുക്കാൻ പോലും ആവതില്ലാതെ തളർന്നു കൊണ്ടത് മുഴുവനും ഏറ്റു വാങ്ങി. കൊടുത്ത് മിടുക്ക് കാണിച്ച ഉശിരൊന്നും അടി വാങ്ങാൻ അവനുണ്ടായിരുന്നില്ല.. വിഷ്ണുവിന്റെ പേരിലും അവളെ കുറച്ചൊന്നുമല്ല നരകിപ്പിച്ചത്. കാര്യം അവനോളം തന്നെ വൃത്തികേട് കയ്യിൽ ഉണ്ടേൽ കൂടിയും ഏട്ടന്റെ തോന്നിവാസം പറഞ്ഞു കൊണ്ടവളെ കുത്തുമ്പോൾ കിട്ടുന്ന ഒരു മനസുഖം.. വിഷ്ണുവിന്റെ കയ്യിൽ നിന്നും എണ്ണി വാങ്ങിയിരുന്നു കണക്കില്ലാത്ത കാശിനെ പോലും സൗകര്യപ്പൂർവ്വം അവനപ്പോൾ മറന്നു കളഞ്ഞിരിന്നു. കാവ്യ പിണങ്ങി പോയപ്പോഴും വീട്ടിൽ അവൾക്കുള്ള സ്ഥാനം നന്നായി അറിയാമായിരുന്നത് കൊണ്ടാണ് അവനും അവന്റെ അമ്മയ്ക്കും യാതൊരു കൂസലും തോന്നാഞ്ഞത്. പോയത് പോലിങ്‌ വരും എന്നൊരു ധൈര്യമായിരുന്നു. അപ്പോഴും കാശിനാഥൻ വന്നിട്ട് പെങ്ങൾക്ക് വേണ്ടി ഇത് പോലൊരു താണ്ടവം നടത്തി കളയുമെന്ന് അവനോ അവന്റെ അമ്മയോ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. വേദനിക്കാത്ത ഒരിടം പോലും കാശി ഉല്ലാസിന്റെ മേൽ ബാക്കി വെച്ചിട്ടില്ല. കൂടെ വന്ന ശിവ അവനെ പിടിച്ചു മാറ്റിയതുമില്ല. കാരണം ഇവനൊരുവൻ കാരണം.. അന്നാ അച്ഛൻ മരിച്ചത്.. അന്ന് മുതൽ കാശി അനുഭവിച്ച വേദനകളും യാഥനകളും.. ഉല്ലാസിനു കിട്ടുന്നത് പോരാ എന്നായിരുന്നു ശിവയുടെ മനസ്സിലും. "അപ്പഴേ.. അളിയാ... കാശി വീണ്ടും വിളിക്കുമ്പോൾ ഉല്ലാസ് വിറച്ചു.. കാവ്യ എന്റെ പെങ്ങളാ.. നിനക്ക് ഭാര്യയാണ് എന്ത് ചെയ്യാനും അവകാശം ഉണ്ട് എന്നൊക്കെ ഒരു തോന്നൽ വരുമ്പോൾ എന്റെ പെങ്ങളെ വേദനിപ്പിച്ചവനെ എനിക്കും ഇങ്ങനൊക്കെ ചെയ്യാനുള്ള അവകാശമുണ്ടെന്ന് നീയും മറക്കരുത്.. നിന്റമ്മയും.." പറയുന്നതിനൊപ്പം തന്നെ അവൻ അവരെയും നോക്കുന്നുണ്ട്. "നിനക്കുള്ള അടി.. അത് ഞാനെന്റെ അച്ഛൻ നെഞ്ച് പൊട്ടി മരിച്ചു വീണ അന്ന്.. അന്ന് കരുതി വെച്ചതാ.. പിന്നത് ചെയ്യാഞ്ഞത് എന്റെ പെങ്ങളുടെ സമ്മതത്തോടെ ആണല്ലോ നീയെന്റെ കുടുംബത്തിലോട്ട് കെട്ടി എടുത്തത് എന്നുള്ള ഒറ്റ കാരണം കൊണ്ടാ.." കാശിയുടെ നോട്ടം കാണുമ്പോൾ അവൻ വീണ്ടും തന്നെ തല്ലിയെക്കുമോ എന്നൊരു ഭയം ഉല്ലാസിന് അപ്പോഴുമുണ്ട്. "എനിക്കവളോട് ദേഷ്യം തന്നെയാണ്.. ഇപ്പോഴും ഇനി എപ്പോഴും. പക്ഷേ അവളെന്റെ കൂടപ്പിറപ്പ് ആകാതെ ആവുന്നില്ല. ഒരിക്കലും. അവൾക്ക് വേദനിച്ചാ ഞാൻ ഇടപെടും. വേണ്ടി വന്ന ഇത് പോലെ പൊട്ടിക്കേം ചെയ്യും എപ്പഴും.. അതിനി ജീവിതത്തിൽ ഒരിക്കലും നീ മറക്കരുത്.. ഇനിയൊരിക്കൽ കൂടി നീയും നിന്റമ്മയും എന്നെയിങ്ങോട്ട് വരുത്തരുത്. അത് നിങ്ങൾക്കത്ര നല്ലതിനാവില്ല. കേട്ടോടാ.. അളിയാ..കാരണം നീ എന്താണെന്നും എത്രയുണ്ടെന്നും എനിക്ക് നന്നായി അറിയാം.. എനിക്കെതിരെ എന്തിനിറങ്ങി പുറപ്പെടുമ്പോഴും അത് നീ മറക്കരുത്.. സ്വന്തം ഏട്ടനായിട്ട് കൂടി വിഷ്ണുവിനോട്‌ കാണിക്കാത്ത കരുണ.. അത് ഞാൻ ഒട്ടും നിന്നോട് കാണിക്കില്ല.. കാരണം നിന്നോടെനിക്ക് അത്രയും വെറുപ്പാണ്.. ദേഷ്യമാണ്.." മനസ്സിലായി.. ഇനി.. ഇനി ഞാനൊന്നും ചെയ്യില്ല.. എന്നോട് ക്ഷമിക്കണം.. " ഉല്ലാസ് അറിയാതെ തന്നെ കൈ കൂപ്പി പോയയി. "എന്തായാലും കുറെ നാള് കൂടി അവൾ വീട്ടിലോട്ട് വന്നതാണ്. നാല് ദിവസം അവിടെ നിൽക്കട്ടെ. അത് കഴിഞ്ഞു അവളെ വിളിച്ചോണ്ട് പോകാൻ നീ തന്നെ വരണം.. നിന്റെയും നിന്റമ്മേടെയും ചീഞ്ഞ സ്വഭാവം മാറ്റി.. നന്നായിട്ട് അവളേം മോളേം നോക്കാനുള്ള മനസ്സോടെ സ്നേഹത്തോടെ തന്നെ വരണം.. " വരും.. വരാം.. " ഉല്ലാസ് അതും സമ്മതിച്ചു കൊടുത്തതോടെ കാശിയുടെ മുഖത്തൊരു തൃപ്തി തെളിഞ്ഞു. അതിന്റെ തിളക്കത്തോടെ തന്നെയാണ് ശിവയുടെ കൂടെ അവൻ അവിടെ നിന്നും തിരിച്ചിറങ്ങിയതും. 💥💥 ഓർക്കാൻ കൂടി ഇഷ്ടമില്ലാത്തൊരു കാഴ്ച.. മഹേഷിന്റെ മനസിലേക്ക് അതിങ്ങനെ തികട്ടി തികട്ടി വരുമ്പോൾ അവൻ കൂടുതൽ തളർന്നു പോകുന്നുണ്ട്. രക്ഷപ്പെട്ടു പോകാൻ ഇനിയൊരു പഴുതും അവശേഷിക്കുന്നില്ല. മറ്റാരേക്കാളും അത് അവന് നന്നായി അറിയാം. അതുമല്ല രക്ഷപ്പെടുത്തി കൊണ്ട് പോകേണ്ടവർ അവനൊപ്പം തന്നെ തടവിലാണ്. കാശിനാഥൻ.. പല്ല് കടിച്ചു കൊണ്ടാണ് മഹേഷ്‌ ആ പേര് ഓർക്കുന്നത് പോലും. അശോകന്റെ വലം കൈ.. അതൊന്ന് തകർത്തു കളയാൻ നോക്കിയിട്ടോടുവിൽ പാടെ തകർന്ന് പോയത് താൻ. അതും പാതാളത്തോളം.. ഇരുട്ടിൽ ഒട്ടുമേ ഉറക്കമില്ലാതെ തുറിച്ചു നോക്കി ഇരിക്കുന്നവന്റെ മനസ്സിൽ നിരാശയുടെ നീർ കുമിളകൾ മുളച്ചു പൊന്തി തുടങ്ങുന്നുണ്ട്.. അതവൻ അറിയുന്നുമുണ്ട്.. 💥💥 ഒത്തിരി നേരം വൈകി ചെന്നിട്ടും എല്ലാവരും തന്നെ കാത്തിരിക്കുന്നു. കാശിയുടെ നെഞ്ചോന്ന് തുടിച്ചു തുള്ളി. "കിടന്നില്ലേ ആരും.." ഉള്ളിലെ സന്തോഷത്തോടെ തന്നെ അവൻ ചോദിച്ചു. നിന്നെ കാത്തിരുന്നതാണ് എന്ന് തുറന്നു പറയാനുള്ള ചളിപ്പുണ്ട് സുഗന്തിക്കും ഭവ്യക്കും കാവ്യക്കുമൊക്കെ. അതവൻ പെട്ടന്ന് മനസ്സിലാക്കി. കഴിച്ചോ നിങ്ങള്.. " എങ്കിലും അതറിഞ്ഞത് പോലൊന്നും ഭാവിക്കാതെ കാശി ചിരിയോടെ ചോദിച്ചു. ഇല്ല.. സുഗന്ധി പതിയെ പറയവേ അവനൊരു ശാസനയോടെ അവരെ നോക്കി. പത്തു മണി കഴിഞ്ഞിരിക്കുന്നു.. എന്നിട്ടും. അതവരുടെ സ്നേഹമാണ്.. കുറ്റബോധവും പ്രായശ്ചിത്തവും കൂടിയാണ്. അതും അവന് മനസ്സിലാവും. പക്ഷേ ഇത്രയും നേരം വിശന്നു കൊണ്ടുള്ള ആ ഇരിപ്പ്. അത് തനിക്ക് വേണ്ടി. അതവനൊട്ടും ഇഷ്ടമായിട്ടില്ല. "കഴിക്കാൻ എടുത്തു വെക്കമ്മേ.. നേരം പോയി.." അവനെ നോക്കി.. അവന്റെ ഉള്ളിലെ സന്തോഷവും സമാധാനവും അപ്പാടെ ഒപ്പി എടുത്തു മനസ്സിലാക്കി കൊണ്ടുള്ള നിറഞ്ഞ ചിരിയോടെ നിൽക്കുന്ന കാർത്തുവിനെ കൂടി നോക്കി കണ്ണ് ചിമ്മി കൊണ്ടാണ് കാശി അത് പറഞ്ഞത്.. ഒരിക്കൽ ഒരുപാട് കൊതിച്ചൊരു കാര്യം.. കാത്തിരിക്കാനുള്ള ക്ഷമ ഉള്ളവന് ദൈവം കനകം തന്നെ തിരികെ കൊടുക്കുമെന്ന് ഒരിമിച്ചിരുന്നു കൊണ്ട് അന്നത്തെ അത്തായം കഴിക്കുമ്പോൾ കാശി മനസ്സിലോർത്തു. കാരണം ഒറ്റയ്ക്ക്.. ആ വലിയ വീടിന്റെ മടുപ്പിക്കുന്ന ശൂന്യതയിൽ ഒറ്റക്കായി പോയ എന്തൊക്കെയോ നിമിഷങ്ങളിൽ ഇത് പോലൊക്കെ അവനോത്തിരി കൊതിച്ചു പോയതാണ്. തിരിച്ചു കിട്ടില്ലേ എന്നോർത്ത് നെഞ്ച് പിടഞ്ഞതാണ്. അതാണിപ്പോ അതിന്റെ ഏറ്റവും മനോഹരമായ ഭാവത്തിൽ.. ലഹരിയിൽ അവനിലേക്ക് തിരിച്ചു വന്നു ചേർന്നത്.. അവനത് അളവോട്ടും കുറയാതെ നെഞ്ചിലേക്ക് ആവാഹിച്ചു പിടിച്ചു.. "നിനക്ക് നല്ലതേ വരൂ മോനെ.. കാരണം നിന്റെ മനസ്സിൽ അത്രേം നന്മയുണ്ട്. അവനോളം സന്തോഷത്തോടെ കണ്ണ് നിറച്ചു കൊണ്ടാണ് അച്ഛമ്മയത് പറഞ്ഞത്. അവരുടെയും ഏറ്റവും വലിയൊരു മോഹമാണ് സഫലമായത്. ഒറ്റ പെട്ടു പോയ കാശി നാഥൻ ആ വൃദ്ധയുടെ എന്നത്തേയും നോവായിരുന്നു.. 💥💥 ഇനി ചോദിക്ക്.. " കുളിയൊക്കെ കഴിഞ്ഞു കാശി കാർത്തുവിന്റെ വിചാരണക്കിരുന്നു കൊടുത്തു. വന്നപ്പോൾ മുതൽ പെണ്ണിന്റെ സംശയങ്ങളോടെയുള്ള നോട്ടങ്ങൾ. അതവനും അറിയുന്നുണ്ട്. "അയാളിപ്പോ ബാക്കിയുണ്ടോ..?" കണ്ണ് ചുരുക്കി കൊണ്ട് അവളതാണ് ആദ്യം ചോദിച്ചത്. കാരണം കാശിക്ക് ഉല്ലാസിനോട് എന്ത് മാത്രം ദേഷ്യമുണ്ടെന്ന് അവൾക്കറിയാലോ. അവനത് എത്രയോ പ്രാവശ്യം പറഞ്ഞതാണ്. പിന്നില്ലാതെ. എന്റെ ചേച്ചിയെ വിധവയാക്കാൻ ഒക്കുമോ ടീ.. "കാശി അവളുടെ കവിളിൽ നുള്ളി കൊണ്ടാണത് പറഞ്ഞത്. അവരോടൊക്കെ വല്ല്യ ദേഷ്യമായിരുന്നില്ലേ.." കാർത്തുവൊരു ചിരിയോടെ ചോദിച്ചു. എന്ന് കരുതി എന്റെ പെങ്ങളല്ലാതെ ആകുന്നില്ലല്ലോ.. അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.. എങ്ങനുണ്ടാരുന്നു..ഇന്നത്തെ ദിവസം.. ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നുണ്ടോ കുഞ്ഞാറ്റ കിളിക്ക്.. ഒറ്റക്കൊരു കൂട്ടിൽ വളർന്നു വന്നതല്ലേ.." കാശി അവളെ അവനരികിലേക്ക് വലിച്ചു നീക്കി. അവനതൊരു ടെൻഷൻ തന്നെയാണ്. കൊള്ളായിരുന്നു.. കാവ്യച്ചീടെ മോള് പൊളിയാണ്. എന്നോട് കൂട്ടായി.. ആന്റി ന്നൊക്കെ വിളിച്ചോണ്ട്.." കാർത്തു സന്തോഷത്തോടെ തന്നെയാണ് പറയുന്നത്. നമ്മളോറ്റക്കുള്ള വൈബ് പോയെന്ന് തോന്നുന്നുണ്ടോ നിനക്ക് " ആ സന്തോഷം മനസ്സിലായത് പോലോരു ചിരിയോടെ അവനാ കവിളിൽ അരുമയോടെ തലോടി. ഏയ്.. അങ്ങനൊന്നുമില്ല.ഞാൻ ഹാപ്പിയാണ്. ആളുണ്ടേലും ഇല്ലേലും കാശി നാഥനിപ്പോ എന്റെയാണല്ലോ.. അതെനിക്കറിയാലോ.. പിന്നെ ഇങ്ങനൊക്കെ എല്ലാരും കൂടി കൂടെ വേണമെന്നെന്റെ കാശി നാഥനും ഒത്തിരി മോഹിച്ചതല്ലേ. എന്നിട്ടിപ്പോ അതിനൊക്കെ ഒരു അവസരം കിട്ടിയപ്പോ..." അവനോടുള്ള അടക്കാൻ കഴിയാത്ത സ്നേഹത്തോടെ കാർത്തു പറയുമ്പോൾ കാശിയുടെ മനസ്സും തെളിഞ്ഞു.. നിറഞ്ഞു.. തുടരും.. ഓനുള്ളതും ഒട്ടും കുറച്ചില്ല... ഹാപ്പി അല്ലേ 😆 സ്നേഹത്തോടെ jif🥰 #💞 പ്രണയകഥകൾ #📔 കഥ
𝄟⃝✍️ ഇഫാർ 𝄟⃝🌷
2.6K views
6 days ago
💔എഗ്രിമെന്റ് 💘 മാര്യേജ് 💔                                           𝄟⃝✍️ ഇഫാർ 𝄟⃝🌷 Part 15 "ഓയ് വാധ്യരെ.... " സഞ്ജു പതിവ് പോലെ കോളേജിലേക്ക് പോകുമ്പോൾ പിറകിൽ നിന്നും വിളി കേട്ടത്.... അവൻ തിരിഞ്ഞു പോലും നോക്കാതെ പോയി... പിന്നിൽ അടക്കിപിടിച്ച ചിരി കേട്ട് മൗനി തിരിഞ്ഞു നോക്കി... പ്രണവ്.... "വാധ്യർ ഇന്നും തിരിഞ്ഞു നോക്കിയില്ല അല്ലേ... ആക്കി ചിരിച്ചു അവൻ." "എന്താണ് മോനെ ഒരു ആക്കിചിരി... ഇവിടിപ്പോ ചിരിക്കാൻ മാത്രം എന്താണാവോ... മൗനി മുഖം ചുളിച്ചു..." "അല്ല ഡെയിലി പിറകെ നടക്കുന്നെ കാണാം തിരിച്ചു ആണെങ്കിൽ ഒടുക്കത്തെ അവോയ്ഡ്... ഒരു പ്രേമം കരിഞ്ഞ സ്മെൽ അടിക്കുന്ന പോലെ... തോന്നിയത് ആവും അല്ലേ ദീദി..." "കരിഞ്ഞ മണമല്ല മോനെ.... അസ്സൽ പ്രണയം പൂവിട്ട മണമാ..." പ്രണവിന് അവളെ കളി കണ്ടു സംശയം തോന്നിയിരുന്നുവെങ്കിലും മൗനി സമ്മതിക്കുന്നു അവൻ കരുതിയിരുന്നില്ല. അവൻ വായും പൊളിച്ചു നിന്നു... "വാ പൂട്ടെടാ പ്രാണി... അത് പറഞ്ഞു താടിക്ക് ഒരു തട്ട് കൊടുത്തു..." "വല്യേട്ടനോട് ദീദിക്ക് പ്രേമം ആണോ..." "പ്രണയം വിടർന്നുകഴിഞ്ഞാൽ പ്രണയിക്കപ്പെടുന്നയാൾ അരികിലെത്തുകയോ അവരെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുമ്പോൾ തന്നെ ഹൃദയമിടിപ്പ് കൂടുക,​തൊണ്ടയിടറുക,​കൈകൾ വിയർക്കുക,​തീവൃമായ ആഹ്ലാദം തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും എന്ന കേട്ടിട്ടുള്ളെ... അങ്ങനെ ആണെങ്കിൽ എനിക്ക് നിന്റെ വല്യേട്ടനോട് അസ്ഥിക്ക് പിടിച്ച പ്രണയം ആണ് മുത്തേ... എന്നും പറഞ്ഞു അവന്റെ രണ്ട് കവിളും വലിച്ചു പിടിച്ചു വിട്ടു..." "സത്യം.... അവന്റെ കണ്ണുകൾ വിടർന്നു..." "സത്യം.... പക്ഷെ അങ്ങേര് മൈന്റ് ആക്കുന്നില്ലെടാ... അവളിൽ നിരാശ പടർന്നു." "നമുക്ക് പിടിച്ചു ഒടിച്ചു കുപ്പിയിൽ ആക്കന്നെ... ഞാൻ ഉണ്ടാവും കൂട്ടിന്... അവൻ അവളുടെ കയ്യിൽ പിടിച്ചു ആഹ്ലാദത്തോടെ പറഞ്ഞു." "നിനക്ക് എന്താടാ ഇത്ര സന്തോഷം.... പിറകിൽ എന്തോ ഉണ്ടല്ലോ..." മുഴുവൻ പാർട്ടും വായിക്കുവാൻ 👉🏼👉🏼 💔എഗ്രിമെന്റ് 💘 മാര്യേജ് 💔COMPLETED STORY 🔥 https://malayalam.pratilipi.com/series/ton0qvmsdrvz?language=malayalam&utm_source=android&utm_medium=content_share 🔥 "ഞങ്ങളെ വല്യേട്ടൻ ഇങ്ങനെ ഒന്നും അല്ലാരുന്നു... എപ്പോഴും തമാശയും കളിയും ചിരിയും ഒക്കെ ആയി ഈ വീട്ടിൽ വലിയ സന്തോഷത്തിൽ ആയിരുന്നു എല്ലാരും. കല്യാണം ഉറപ്പിച്ച ശേഷം ആണ് ഇങ്ങനെ ആരോടും മിണ്ടാതെ ഗൗരവത്തിൽ... എല്ലാരോടും ദേഷ്യം പോലെ ഒക്കെ... ഒന്ന് ചിരിച്ചിട്ട് പോലും പിന്നെ ആരും കണ്ടിട്ടില്ല... പ്രണവിന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടു..." "നമുക്ക് അങ്ങേരെ പഴയ പോലെ ആക്കന്നെ... നിന്റെ പഴയ വല്യേട്ടനെ തിരിച്ചു തന്നിരിക്കും ഞാൻ..." അവൻ കണ്ണ് തുടച്ചു... "മൗനിചേച്ചിക്ക് പറ്റും... ഞാനും ഉണ്ടാവും കൂടെ.." "നോക്കാം.... അവൻ പോയ വഴിയേ നോക്കി അവൾ പറഞ്ഞു... " "നീ ഇറങ്ങുന്നില്ലേ മൗനി.... അതോ ഇന്നും പോകുന്നില്ലേ കോളേജിൽ....പ്രസാദ് അങ്ങോട്ട് വന്നു പറഞ്ഞു... "പ്രസാദ് മാറ്റിയിറങ്ങിയിട്ട് തന്നെ വന്നത്... "ഫൈവ് മിനുറ്റ് അങ്കിൾ.... അത് പറഞ്ഞു അവൾ അകത്തേക്ക് ഓടി..." ഒരു ബാഗ് എടുത്തു വരുന്നത് കണ്ടു... വേഷം ഇട്ടത് തന്നെ ആണ്.. ഒരു പാന്റ് ഷർട്ട് ആയിരുന്നു... ഒരുക്കം എന്ന് പറയാൻ ഒന്നും കണ്ടില്ല... "സഞ്ജുനോട് പറഞ്ഞിരുന്നോ കോളേജിൽ പോകുന്നെ.... പ്രസാദ് അവളോട് ചോദിച്ചു." "പറയാൻ വിളിച്ചിരുന്നു കേൾക്കാൻ നിന്നില്ല... ഇനി വന്നിട്ട് പറയാം.." അവൾ പ്രസാദിന്റെ കൂടെ കാറിൽ കയറി. കോളേജിന് മുന്നിൽ എത്തിതും അവൾ ചുറ്റും നോക്കി... അവൾ പ്രസാദിനെ നോക്കി.... "അങ്കിൾ ഞാൻ അന്ന് ഗിരിയേട്ടന്റെ കൂടെ വന്നത് ഈ കോളേജിൽ ആണ്... അത് പൊളിച്ചു....കേറും മുന്പേ ഫ്രെണ്ട്സിനെ കിട്ടിയില്ലെങ്കിലും ശത്രുക്കൾ ഉറപ്പായി... അവൾ ചെറു ചിരിയോടെ പറഞ്ഞു..." അയാൾ അപ്പോൾ ആലോചിച്ചത് മൗനിക്ക് അപ്പോൾ ഇത് സഞ്ജുന്റെ കോളേജ് ആണെന്ന് അറിയില്ലേ എന്നായിരുന്നു. അവർ അത്ര പോലും പരസ്പരം സംസാരിക്കാറില്ലേ... അയാളിൽ ഒരു ദീർഘ നിശ്വാസം ഉതിർന്നു അയാൾ സഞ്ജുന്റെ കാര്യം പറയാൻ പോകുമ്പോഴാണ് ഒരാൾ അങ്ങോട്ട് വന്നത്... "ഹെലോ പ്രസാദ്...." " ഹരി..." "മൗനി ഇത് ഹരി.... ഇവിടുത്തെ പ്രിൻസിപൽ സാർ ആണ്... എന്റെ ഫ്രണ്ടും ആണ്." "മോർണിംഗ് സാർ... "മൗനി വേഗം പറഞ്ഞു പ്രസാദ്ന്റെ പ്രായം ആണ് അയാൾക്കും... അയാളെ അന്ന് തല്ലുമ്പോൾ സംസാരിച്ചത് അവൾക്ക് ഓർമ വന്നു... "ഇത് ആണോ നിന്റെ മരുമകൾ.... " "മരുമകൾ അല്ല മകൾ തന്നെ ആണ്... മൗനിയെ ചേർത്ത് പിടിച്ചു പറഞ്ഞു... അവളിലും ഒരു പുഞ്ചിരി വിരിഞ്ഞു...." "പിന്നെ അന്നത്തെ പോലെ ഒരു ഇഷ്യു ഉണ്ടാകാൻ പാടില്ല.. ഞാൻ സ്ട്രിക്ട് ആണ്... അന്ന് തന്റെ ഭാഗത്ത്‌ ന്യായം ഉള്ളോണ്ട പ്രോബ്ലം ആക്കാഞ്ഞത്... ഇവിടെ റൂൾസ് എല്ലാർക്കും ബാധകം ആണ്...അയാൾ ഗൗരവത്തോടെ പറഞ്ഞു..." മൗനി പ്രസാദിനെ നോക്കി... അയാൾ കണ്ണടച്ച് കാണിച്ചു... "എന്ന അച്ഛനും മകളും അങ്ങോട്ട് ചെല്ല് ക്ലാസ്സ്‌ തുടങ്ങാറായി...അത് പറഞ്ഞു പുഞ്ചിരിയോടെ അയാൾ പോയി..." മൗനിയെയും കൂട്ടി അയാൾ ക്ലാസ്സ്‌ ഒക്കെ കാണിച്ചു കൊടുത്തു... "എന്താവശ്യം ഉണ്ടായാലും വിളിക്കണം പറഞ്ഞു പോയി..." അവൾക്ക് ആദ്യ ദിവസം ആയോണ്ടുള്ള ടെൻഷൻ ഉണ്ടായിരുന്നു. അവൾ സങ്കോജത്തോടെ അകത്തേക്ക് കേറിയത്... അവളെ കണ്ടതും സംസാരമുഖം ആയിരുന്ന ക്ലാസ്സ്‌ ഒരു നിമിഷം സൈലന്റ് ആയി... അവൾ എല്ലാരേം  ഒന്ന് പുഞ്ചിരിച്ചു കൊണ്ടു നോക്കി... ലാസ്റ്റ് ബെഞ്ചിൽ ബോയ്സിന്റെ അടുത്ത് സീറ്റ് കണ്ടു... ആ റോയിൽ രണ്ട് പേരെ ഉള്ളൂ... അവൾ അങ്ങോട്ട് ചെന്നു... അടുത്തെത്തിയപ്പോൾ അതിൽ ഒരാളെ കണ്ടു അവൾക്ക് അത്ഭുതവും സന്തോഷം തോന്നി... നിവിൻ.... "ഹായ് നിവിൻ.... "അവൾ കൈ കൊടുത്തു "ഹായ്.... ഇനി കണ്ടുമുട്ടുമെന്ന് കരുതിയെ ഇല്ല... "അവനും സന്തോഷം തോന്നി. അവൾ അവിടെ ഇരുന്നു... പെട്ടന്ന് അവൾ സംശയത്തോടെ നിവിനെ നോക്കി... "സഞ്ജു അപ്പോൾ ഇവിടെ ആണോ പഠിപ്പിക്കുന്നെ...." "ബെസ്റ്റ് കെട്ടിയോൾ.... അത് അറിയില്ലേ നിനക്ക്... നിവിന്ന് അത്ഭുതം തോന്നി..." "അത്... ഞാൻ പരിജയപെട്ടു വരുന്നേ ഉള്ളൂ... അവൾക്ക് എന്തോ ചമ്മൽ തോന്നി... ഒന്നും ഇത് വരെ അന്വേഷിച്ചിട്ട് പോലും ഇല്ല...." ഗുഡ്മോർണിംഗ് സർ.... കൊറസ് പോലെ പറഞ്ഞു എല്ലാവരും എഴുന്നേറ്റു. മൗനിയും... സഞ്ജുവിനെ കണ്ടു അവൾ ഞെട്ടലോടെയും അത്ഭുതത്തോടെയും സന്തോഷത്തോടെയും നോക്കിയേ.... മനസ്സിൽ ലഡു പൊട്ടിയെന്ന ഭാവം ആയിരുന്നു അവൾക്ക്... തന്നെ തന്നെ നോക്കി നിൽക്കുന്ന മൗനിയെ കണ്ടു അവനും ഒന്ന് ഞെട്ടി... അവളുടെ മുഖത്ത് തന്നെ കണ്ടപ്പോൾ ഉണ്ടായ തിളക്കവും പ്രണയം വിടർന്ന കണ്ണുകളും അവനിൽ അസ്വസ്ഥത പടർത്തി.... "sit down "അവൻ പെട്ടന്ന് തന്നെ മുഖത്ത് ഗൗരവം പടർത്തി... അവൾ അത് കേട്ടത് പോലും ഇല്ലായിരുന്നു... എല്ലാരേം നോട്ടം അവളിൽ എത്തി... sit down ഉറക്കെ പറഞ്ഞു കയ്യിലെ പുസ്തകം ടേബിളിൽ അടിച്ചു... അവൾ ഒരു പകപ്പോടെ അവനെ നോക്കി. sit down ... അവന്റെ ഘനഗംഭീരം ആയ സൗണ്ടിൽ അവളെ കിളികൾ മൊത്തം പോയിരുന്നു.. അവൾ ഇരുന്നു... അവൾ അവനെ കണ്ണെടുക്കാതെ നോക്കി അവന്റെ നോട്ടം പിന്നെ ആ ഭാഗത്തു പോലും ഉണ്ടായില്ല... സഞ്ചുവിനും താൻ ഈ കോളേജിൽ ആണെന്ന് അറിയില്ലെന്ന് ആ ഞെട്ടലിൽ അവൾക്ക് മനസ്സിലായിരുന്നു. മുഖത്ത് ഗൗരവവും കർക്കശക്കാരനും ആയ ഒരു അധ്യാപകൻ ആണ് സഞ്ജു എന്ന് കുറച്ചു നേരം കൊണ്ടു തന്നെ അവൾക്ക് മനസ്സിലായി... നവിനോട് എന്തോ ചോദ്യം ചോദിച്ചു... അവൻ കിട്ടാതെ തല താഴ്ത്തി... കോട്ട പൊട്ടിക്കുന്ന പോലെ എന്തൊക്കെ പറയുന്നതും 100 പ്രാവശ്യം ഇമ്പോസിഷ്യൻ കൊടുത്തു... മൗനിയുടെ കിളികൾ പാതിയും പോയതോണ്ട് അവൾ എല്ലാം നോക്കിനിന്നെ ഉള്ളൂ... വെറുതെ അല്ല ഹിറ്റ്ലർ എന്ന് വിളിക്കുന്നെ എന്ന് അവൾക്ക് മനസ്സിലായി.... ക്ലാസ്സ്‌ കഴിഞ്ഞതും അവൻ പോയി... ഒരു നോട്ടം പോലും മൗനിക്ക് നേരെ വന്നില്ല.. അവൾ അവന്റെ പിറകെ ഇറങ്ങി... "ഓയ് വാധ്യരേ...." സഞ്ജു ഞെട്ടി പകച്ചു അവളെ നോക്കി.. അവൾ വീണ്ടും വിളിക്കും മുന്നേ അവളുടെ അടുത്ത് അവൻ എത്തിയിരുന്നു. "കാൾ മി സാർ.... പരിജയം ബന്ധം ഒക്കെ പുറത്ത് മൗനിക സാൻവി നിരഞ്ജൻ ..." അവളെ രൂക്ഷമായി നോക്കി കടുപ്പിച്ചു പറഞ്ഞു അവൻ പോയി... വല്ലാത്തൊരു സങ്കടം അവളെ പൊതിഞ്ഞു... വാടിയ മുഖത്തോടെ ക്ലാസ്സിലേക്ക് പോയത്... എല്ലാവരും അവളുടെ പോക്ക് കണ്ടു അവളെ നോക്കി നില്കുന്നുന്നത് കണ്ടു. അവൾ നവീന്റെ അടുത്ത് പോയി ഇരുന്നു. അവളെ സങ്കടം നിറഞ്ഞ മുഖം കണ്ടു അവന്ന് എന്തൊക്കെ സംശയം തോന്നിയിരുന്നു... അവൻ പക്ഷെ ഒന്നും ചോദിച്ചില്ല... അവൻ കുറെ പേരെ പരിജയപെടുത്തി കൊടുത്തു... സഞ്ജുവിന്റെ വൈഫ്‌ ആണെന്ന് ആരോടും പറഞ്ഞില്ല... കോളേജ് കഴിഞ്ഞു പുറത്ത് ഇറങ്ങി.... "എങ്ങനെ പോകുന്നെ മൗനി.... "(നിവി) "രാവിലെ അങ്കിൾ കൊണ്ടു വിട്ടത്... സഞ്ജുവുണ്ടല്ലോ കൂടെ പോകാം...." "എന്ന വാ  പാർക്കിങ്ങിൽ ഉണ്ടാവും. ഞാൻ കാണിച്ചു തരാം പറഞ്ഞു പാർക്കിങ്ങിലേക്ക് പോയി..." സഞ്ജുന്റെ ബൈക്ക് അവൾ കണ്ടു... "ദാ ഹിറ്റ്ലർ... "അവൻ കൈ ചൂണ്ടി.... സഞ്ജു വരുന്നത് അവൾ കണ്ടു... "എന്ന പിന്നെ ഞാൻ പോട്ടെ... ബസ്സിന് ടൈം ആയി പറഞ്ഞു അവൻ പോയി..." അവൾ സഞ്ജുന്റെ അടുത്തേക്ക് പോയി. "സഞ്ജു.... "അവൾ വിളിച്ചു... "ഞാൻ ടാക്സി വിളിച്ചിട്ടുണ്ട്... "അത് പറഞ്ഞു ഒരു കാറിന് നേരെ കൈ ചൂണ്ടി. എനിക്ക് പരിജയം ഉള്ള ആളാണ്‌. വീട്ടിൽ കൊണ്ടു വിടും... "ഒന്നിച്ചു പോകാലോ.... സഞ്ജു വീട്ടിലേക്ക് അല്ലേ...." അവൻ അതിന്ന് മറുപടി പറയാതെ അവന്റെ ബൈക്കിന്ന് നേരെ നടന്നു... "സഞ്ജു ഞാനും ഉണ്ട്.... എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യണേ "പറഞ്ഞു ഒരു പെൺകുട്ടി അടുത്തേക്ക് പോകുന്നത് അവൾ കണ്ടു... സഞ്ജുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നത് അവൾ കണ്ടു... ഇതിന്ന് ചിരിക്കാനും അറിയോ... മൗനി സഞ്ജുനെ തന്നെ നോക്കി നിന്നു... അവളെ പാസ്സ് ചെയ്തു പോയിട്ടും ഒരു നോട്ടം പോലും അവളെ നേർക്ക് ഉണ്ടായിരുന്നില്ല... അതിനേക്കാൾ സങ്കടം തോന്നിയത് സഞ്ജുന്റെ കൂടെ ഇരുന്നവൾ അവനോട് ചേർന്ന് ഇരുന്നു തോളിൽ കൈ വെച്ചു ഇരുന്നത് ആയിരുന്നു... ചിരിച്ചു സംസാരിച്ചോണ്ട് അവർ ഗെറ്റ്‌ കടന്നു പോകുന്നത് വരെ അവളുടെ മിഴികൾ അവരെ പിന്തുടർന്നിരുന്നു... അവന്റെ അവഗണനയിൽ ആദ്യമായി നെഞ്ചിൽ ഒരു നീറ്റൽ പടരുന്നതും കണ്ണുകൾ നനവൂറുന്നതും അവൾ അറിഞ്ഞു.... എന്നെ പറ്റി ചിന്തയുണ്ടല്ലോ അതോണ്ടാണല്ലോ ടാക്സി ഏർപ്പാടാക്കിയത് വേദനക്കിടയിലും അവൾ സമാധാനിക്കാൻ ശ്രമിച്ചു....                                  ..... തുടരും മുഴുവൻ പാർട്ടും വായിക്കുവാൻ 👉🏼👉🏼 💔എഗ്രിമെന്റ് 💘 മാര്യേജ് 💔COMPLETED STORY 🔥 https://malayalam.pratilipi.com/series/ton0qvmsdrvz?language=malayalam&utm_source=android&utm_medium=content_share #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ 🔥
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.4K views
7 days ago
#📙 നോവൽ പെണ്ണ് 💐💐 പാർട്ട് 92 ജിഫ്ന നിസാർ 💥 "നിന്റെ കൂടെ നിഴൽ പോലെ നടന്നവൻ തന്നെ ഇത് പോലൊരു പണി തരുമെന്ന് നീ ഓർത്തില്ല.. അല്ലേലും സ്വന്തം നിഴലിനെ പോലും വിശ്വസിച്ചു കൊണ്ട് നടക്കാൻ പറ്റാത്ത കാലമല്ലേ അശോക. നീ ശ്രദ്ധിക്കണമായിരുന്നു.. " രക്തം പടർന്ന വെറും നിലത്ത് അവശതയോടെ കിടക്കുമ്പോൾ അകലെ എവിടെ നിന്നോ എന്നത് പോലെയാണ് അശോകൻ ആ ശബ്ദം കേൾക്കുന്നത്. മുഖം തിരിച്ചൊന്നു നോക്കാൻ പോലും അയാൾക്ക് കഴിയുന്നില്ല. ശ്വാസമെടുക്കുമ്പോൾ പോലും വല്ലാത്ത വേദന.. ശരീരം മൊത്തം.. "നീയല്ല ലക്ഷ്യം.. നിന്റെ മകളും അവൾക്കൊപ്പം കിട്ടുന്ന കോടികളും. കൂടെ നടന്നു കൊണ്ട് നിന്നെ എന്നോ സ്കെച് ചെയ്യാൻ തുടങ്ങിയ ആ ശത്രുവിനെ.. ഇത്രയും ബുദ്ധിയും വിവേകമുള്ള നീയെന്താ അശോക അറിയാതെ പോയത്. അത് കൊണ്ടല്ലേയിപ്പോ.. നിനക്കിത് പോലൊരു ഗതി വന്നത്.. ജീവനോടെ നിന്നെ വേണമെന്നില്ല എന്നാണ് ഞങ്ങൾക്ക് കിട്ടിയ നിർദേശം.. അത്രയും പകയൊക്കെ തോന്നാൻ മാത്രം കൂടെ ഉള്ള ശത്രു വളർന്നിട്ടും നീ അറിഞ്ഞില്ലേന്ന് പറയുമ്പോ.. താനെന്തൊരു തോൽവിയാണ് അശോകാ..താനൊക്കെ മരിക്കുന്നത് തന്നെയാ നല്ലത്. " തനിക്കു പിറകിൽ നിൽക്കുന്ന ആ ആള് വിളിച്ചു പറയുന്ന ഓരോ വാക്കും.. മരണം പ്രതീക്ഷിക്കുന്ന ആ സമയത്തും അശോകന്റെ മുഖം വല്ലാതെ മുറുകി.. മുഷ്ടികൾ ചുരുട്ടി പിടിക്കേ..അയാളിലെ മുറിവുകളിൽ നിന്നും രക്തം കുതിച്ചോഴുകി. കണ്ണുകൾക്ക് മങ്ങൽ.. തല പൊക്കാൻ പോലും വയ്യാത്ത ക്ഷീണം.. തന്റെ മരണം തന്നെ അയാൾ ഉറപ്പിച്ചു കഴിഞ്ഞു. അത്രക്കുണ്ട് ശരീരത്തിലെ പരിക്ക്. പക്ഷെ അതിനേക്കാൾ ദയനീയമായി അയാളുടെ ഹൃദയം തകർക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനിയൊരു മടങ്ങി വരവിനു പോലും സാധ്യമല്ലാത്ത വിധം അതയാളെ ഒന്നാകെ പിടിച്ചടക്കി കഴിഞിട്ടുണ്ട്.. ചെയ്ത് കൂട്ടിയ പലതും അയാൾക്ക് ഒരു തിര ശീലയിലെന്ന പോലെ കാണാൻ കഴിഞ്ഞു. അതിൽ പലതും അനീതി തന്നെയായിരുന്നു. തനിക്കു മുന്നിൽ തടസ്സങ്ങൾ ഒന്നും പാടില്ലെന്നുള്ള വാശി.. അങ്ങനെ തകർക്കപ്പെട്ട എത്രയോ കുടുംബങ്ങൾ.. ആളുകൾ.. ഇന്നിപ്പോ ആ കിടപ്പിൽ അയാൾക്കറിയാൻ കഴിയുന്നുണ്ട് ഒരു മനുഷ്യന്റെ നിസ്സഹായത.. വേദന.. എന്നിട്ടും തീരാതൊരു ധാർഷ്ഢ്യം അയാളിൽ അപ്പോഴും ബാക്കിയുണ്ട്. "കൂടെ നിഴൽ പോലെ നടന്നവൻ.. തന്നെ കൊന്ന് കളയണമെന്ന് ചിന്തിക്കാൻ മാത്രം വളർന്നു കഴിഞ്ഞിട്ടും അത് അറിയാത്ത തോൽവി തന്നെ ആയി പോയല്ലോ അശോകൻ. പല്ല് കടിച്ചു കൊണ്ടത് ഓർക്കുമ്പോഴും ആ മനസ്സിൽ കാശിയുടെ മുഖമായിരുന്നു. തന്റെ മകളിലൂടെ തന്നെ നശിപ്പിച്ചു കൊണ്ട് അശോകൻ ഉണ്ടാക്കിയ സ്വത്തും പേരും പെരുമായും ചുളുവിൽ സ്വന്തമാക്കാൻ ശ്രമിച്ച കാശി നാഥൻ.... അശോകൻ വെറുപ്പോടെ അവനെ ഓർത്തു.. 💥💥 ദൈവം കഴിഞ്ഞാ പിന്നെ.. ഏറ്റവും മനക്കരുത്തു വേണ്ടത് ഒരു ഡോക്ടർക്കാ.. കാർത്തൂ.കാരണം.. ദൈവത്തെ പോലെ തന്നെ ഒരു ജീവൻ കാക്കാൻ ഒരു ഡോക്ടർക്ക് കഴിയും.." കാശി ഉറപ്പോടെ... പറഞ്ഞു കൊടുക്കുമ്പോൾ കാർത്തു ദയനീയമായി അവനെ നോക്കി. "പക്ഷെ നീയിങ്ങനെ ഇത്രയും ചെറിയ പ്രശ്നങ്ങൾക്കൊക്കെ ഈ വിധം ഒടിഞ്ഞു തൂങ്ങിയ എങ്ങനെ ശരിയാവും ന്റെ പെണ്ണേ..എങ്ങനെ മുന്നോട്ട് പോകും " അവനൊരു ചിരിയോടെ തന്നെ അവളോട് ചോദിച്ചു. നാട്ടിലേക്ക് തിരികെ എത്തിയിരിക്കുന്നു. അത് വരെയുമുള്ള യാത്രയിൽ ഒരു പോള കണ്ണടച്ചുറങ്ങാൻ കൂടി കഴിയാതെ കാശിയെ മാത്രം നോക്കി കൊണ്ടിരിക്കുകയായിരുന്നവൾ. അങ്ങനെ ഒരുവളോട് അവനൊന്നും പറഞ്ഞു കൊടുക്കാനും തോന്നിയില്ല. അവന്റെ മനസ്സിൽ സങ്കടവും ടെൻഷനും ഉണ്ടെങ്കിൽ കൂടിയും സാഹചര്യങ്ങളോട് ഏറെക്കുറെ പൊരുത്തപ്പെടാൻ കഴിഞ്ഞു. മനസിനെ ബാലപ്പെടുത്താൻ കഴിഞ്ഞു.. കാത്തിരിക്കുന്നത് ഇനി എന്തായാലും അതിൽ നിന്നും ഒളിച്ചോടാതെ നേരിടാൻ തന്നെ ഉറപ്പിച്ചു. അവനെ കൊണ്ടാവും പോലൊക്കെ കാർത്തുവിനെ പറഞ്ഞു ചാർജ് ചെയ്യിക്കാൻ ശ്രമിച്ചിട്ടും അത് മാത്രം നടന്നതുമില്ല. ഏറ്റവും അടുത്ത ടൗണിൽ എത്തും മുൻപ് ഒരു റെസ്റ്റോറന്റിൽ കയറിയതാണ്. വേണ്ടന്ന് അവളാവതും പറഞ്ഞിട്ടും കാശി നിർബന്ധിച്ചു കൊണ്ട് പോയി.വീട്ടിലെത്തിയാൽ സ്ഥിതി എന്താവുമെന്ന് അവനൊരു ഊഹമുണ്ട്. "കഴിക്ക്.. സമയം പോണെടി.. ഇടയ്ക്കിടെ അവനോർമിപ്പിച്ചിട്ടും അവൾക്കതിൽ നിന്നും അൽപ്പം പോലും കഴിക്കാൻ കഴിഞ്ഞില്ല. ചങ്കിലൊരു വെപ്രാളം താങ്ങി നിൽക്കും പോലാണ്. യാതൊരു മടിയും കൂടാതെ അവളുടെ ഭക്ഷണം തനിക്കരികിലേക്ക് നീക്കി വെച്ചിട്ട് കാശി തന്നെ അത് വാരി നീട്ടുബോൾ കണ്ണ് നിറച്ചു കൊണ്ടവൾ അത് മുഴുവനും കഴിച്ചു തീർത്തു. അത് മുഴുവനും കഴിച്ചു തീരുവോളം അവനൊന്നും പറഞ്ഞതുമില്ല. "പോയി കാറിലിരിക്ക്.. ഞാൻ ബില്ല് കൊടുത്തു വരാം.." കൈ കഴുകി തിരിച്ചു വരുമ്പോൾ അവൻ പറഞ്ഞിട്ടും കാർത്തു വിട്ട് പോകാതെ അവന്റെ കയ്യും ചുറ്റി പിടിച്ചു കൊണ്ടാവിടെ തന്നെ നിന്നു. "ഇനി എന്തേലും വേണോ നിനക്ക്..?" കാശി ചോദിച്ചു. കാർത്തു വേണ്ടന്ന് തലയാട്ടി. രണ്ടു പേരും കൂടി ഒരുമിച്ചാണ് കാറിലേക്ക് കയറിയത്.. "നമ്മളിറങ്ങി പോന്നതിനെക്കാൾ രൂക്ഷമാവും കാര്യങ്ങൾ നമ്മളങ്ങോട്ട് കയറി ചെല്ലുമ്പോൾ.. കാർത്തുവിന്റെ കയ്യെടുത് ഗിയറിയിൽ വെച്ച് അതിനൊപ്പം അവന്റെ കയ്യും ചേർത്ത് കൊണ്ട് കാശി തുടങ്ങി വെച്ചു. വീട്ടിലേക്ക് ഇനിയൊരു പത്തു പതിനഞ്ചു മിനിറ്റ് കൂടിയേ കാണൂ. "കരയരുത് എന്നല്ല.. നിന്റെ കൺട്രോൾ പോകരുത് എന്നാ ഞാൻ പറയുന്നത്..നിന്റെ അച്ഛൻ ചെന്ന് ചാടിയ ചതി.. അത് നമ്മുക്കുള്ളതാ.. കൊണ്ട് പോയതാരായാലും അത് നമ്മുടെ കൂടി ശത്രുവാണ്. പക്ഷേ എന്ത് വന്നാലും.. ഈ ലോകം തന്നെ എതിര് നിന്നാലും നിന്നെ പ്രാണനെ പോലെ കൊണ്ട് നടക്കുന്ന ഈ ഞാൻ നിന്റെ കൂടെയുണ്ടാകും.. അതോർമ വേണം.." ഹൃദയം നിറച്ചുള്ള ആ വാക്തനം.. കാർത്തു അവന്റെ തോളിലേക്ക് ചാഞ്ഞു. "തുളസി ചേച്ചി... നമ്മൾ കരുതുന്നതിന്റെ എത്രയോ ഇരട്ടി ആള് തകർന്ന് പോയി കാണും.നീ കൂടെ ഇല്ലല്ലോ.ഒറ്റക്കായി പോയത് പോലെ തോന്നി കാണും..നിന്റെ അച്ഛൻ അങ്ങനെ കൊണ്ട് നടന്നതാണെന്ന് നിനക്കും അറിയാല്ലോ.. ല്ലേ.." അവനെന്താണ് പറഞ്ഞു വരുന്നതെന്ന് മനസിലാവാത്തൊരു പകപ്പുണ്ട് കാർത്തുവിന്റ മുഖം നിറയെ. "അമ്മ.... അമ്മ വിളിച്ചു പറയുന്ന വാക്കുകൾ ചിലപ്പോൾ നമ്മളെ നോവിക്കും. വല്ലാതെ വേദനിപ്പിക്കും.പക്ഷെ തിരിച്ചൊന്നും പറഞ്ഞു കൊണ്ട് അമ്മയെ നീ വേദനിപ്പിക്കരുത്. കാരണം അതവരുടെ സങ്കടം കൊണ്ട് വിളിച്ചു പറയുന്നതാ.. നിന്റച്ഛനെ കാണാൻ കഴിയാത്ത വേദനയോടെ വിളിച്ചു പറയണതാ.. അതെല്ലാം ആ സെൻസിലെ എടുക്കാവൂ.. കേട്ടോ." മ്മ്.. അവളൊന്ന് കൂടി അവനിലേക്ക് ചേർന്നിരുന്നു. "അഞ്ചു മിനിറ്റ് കൊണ്ട് നമ്മൾ വീട്ടിലെത്തും. അറിയുന്നതും അറിയാത്തതുമായ ഒരുപാട് പേര് കാണും. ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തലും പരിഹാസങ്ങളും ഒക്കെ ഉണ്ടാവും അതിനെയെല്ലാം സ്വീകരിക്കാനുള്ള മനസ്സോടെ വേണം അങ്ങോട്ട്‌ നമ്മൾ ചെല്ലാൻ.. നിന്റെ അച്ഛനെയും അമ്മയെയും കാണാൻ വന്നതാ നമ്മള്.. ഇതൊരു ചെറിയ പ്രശ്നമാണ്.. ഇതിന്റെ ഈ ഇരുണ്ട മുഖമൂടി ഞാൻ പറിച്ചു കളയും.. അതിന്റെ അവസാനം നമ്മള് പ്രതീക്ഷിക്കുന്നൊരു വെളിച്ചമുണ്ട്.. അത് കണ്ടു കിട്ടും വരെയും കുറച്ചൊക്കെ വേദന കാണും.. പക്ഷേ എന്ത് വന്നാലും നിനക്കൊപ്പം.. ഞാനുണ്ട്.. കേട്ടോ.." ഏറ്റവും മൃദുവായി അവനത് പറഞ്ഞവസാനിപ്പിച്ച നിമിഷം തന്നെ അവരുടെ കാർ അമ്പലപറമ്പിൽ എന്നെഴുതി തൂക്കിയ വലിയ പഠിപ്പുര കടന്ന് കൊണ്ട് അകത്തേക്ക് കയറിയിരുന്നു.. 💥💥 നീയെങ്ങോട്ടാ ഡീ... " പിന്നിൽ നിന്നും വിഷ്ണുവിന്റെ ശബ്ദം കേട്ടതും ഗായത്രി ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി. അവനവിടെ നിൽക്കുന്നത് അവൾ കണ്ടില്ലായിരുന്നു. "ഞാൻ.. ഭവ്യക്ക് മരുന്ന്.." അവനെ എപ്പോ എവിടെ വെച്ച് കണ്ടാലും കയറി വരുന്നൊരു വിക്കൊടെ തന്നെയാണ് ഗായത്രി മറുപടി പറഞ്ഞത്. "നിന്നോട് ഞാൻ മര്യാദക്കല്ലെടി പറഞ്ഞത്.. എന്റെ കുടുംബത്തിന്റെ കാര്യം നോക്കാൻ എനിക്കറിയാം.അതിന് നിന്റെ സഹായം വേണ്ടന്ന്.. അത് നിനക്ക് മനസ്സിലായില്ലേ.." യാതൊരു ആവിശ്യവുന്നില്ലാതെ അവൻ വെറുതെ ഒച്ചയിട്ടു. ഗായത്രി പിന്നിലേക്ക് മാറി. ആ കൂടെ വന്ന കല്ലു മോള് അവൾക്ക് പിറകിലൊളിച്ചു. ഗായത്രിയോടെന്ന പോലെ കല്ലു മോളോടും ഭവ്യയിപ്പോ കാര്യമായിട്ടാണ് ഇടപെടുന്നത്.. അത് കൊണ്ട് തന്നെ ഗായത്രിക്കൊപ്പം കല്ലു മോൾക്ക് കൂടി മുകളിലേക്ക് വരാനിപ്പോ നല്ല ഉത്സാഹമാണ്. "അവൾക്കൊട്ടും വയ്യ.ഇന്നലെ പിന്നെയും പനി കൂടിയിട്ടുണ്ട്. നേരത്തിനു മരുന്ന് കൊടുത്തില്ലേൽ ...." ഗായത്രിക്ക് പിന്നെയും എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ മുന്നിൽ നിൽക്കുന്നവന്റെ നോട്ടവും ഭാവവും കാണുമ്പോൾ അവൾക്കതിനു പറ്റുന്നില്ല. "നീയല്ലേ മരുന്ന് കൊടുത്തു കൊണ്ടവളെ പരിചരിക്കുന്നത്.. പനിയൊക്കെ മാറിയാ പേടിച്ചാ മതി.. എന്തേലും കാര്യം മര്യാദക്ക് ചെയ്യാൻ നിനക്കറിയുമോ.." വിഷ്ണുവിന്റെ ദേഷ്യം എന്തെന്നു പോലും ഗായത്രിക്ക് മനസ്സിലായില്ല. വീണ്ടും അവനെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. അതിലേറെയും അവളോടുള്ള വെറുപ്പ് തന്നെയാണ്. "മരുന്ന് ഇങ്ങ് തന്നിട്ട് നീ നിന്റെ പാട് നോക്കി പോ.. ഇനി ഇതൊക്കെ ഞാൻ നോക്കി കൊള്ളാം.നീയാവളെ കൊല്ലാനും മടിക്കില്ല.. എത്രയൊക്കെ ആയാലും നിന്നെ ദ്രോഹിച്ച ദേഷ്യമൊന്നും അത്രയും പെട്ടന്ന് നിന്റെ മനസ്സിൽ നിന്നും പോകില്ല.. അത് കൊണ്ട് എനിക്കെന്റെ അനിയത്തിയുടെ ജീവൻ നോക്കണം.." വരാനിരിക്കുന്ന വലിയൊരു വിപത്തിന് തിരി കൊളുത്തി കൊണ്ട്.. ഒരു മുഴം മുന്നോടിയായി കൊണ്ടാണ് അവനാ വാക്കുകൾ പറഞ്ഞതെന്നോ.. തനിക്കൊരു ഉഗ്രൻ വാരി കുഴി കുഴിച്ചു കൊണ്ടാണ് അവനാ മരുന്ന് വാങ്ങിച്ചു കൊണ്ട് ഭവ്യയുടെ മുറിയിലെക്ക് പോയതെന്നോ അപ്പോഴൊന്നും ഗായത്രി അറിഞ്ഞതുമില്ല.. 💥💥 കാശി പറഞ്ഞത് പോലെ തന്നെ.. വീട്ടിൽ ഒരുപാട് ആളുണ്ടെന്ന് അകത്തേക്ക് കാർ കയറി ചെന്നപ്പോൾ തന്നെ കാർത്തുവിന് മനസ്സിലായി. അവളൊന്ന് വിറച്ചു പോയി. ഇനിയിങ്ങോട്ട് എന്നെങ്കിലും കയറി വരുമ്പോൾ ഈ സിറ്റൗട്ടിൽ കാണുമെന്നു കരുതിയ ആള് മാത്രമില്ല.. "ഇറങ്ങി വാ.." കണ്ണ് നിറച്ചു നോക്കുന്നവൾക്ക് നേരെ അവളിരിക്കുന്ന ഭാഗത്തെ കാറിന്റെ ഡോർ തുറന്നു കൊണ്ട് കാശി കൈ നീട്ടി.. അവളെ ചേർത്തു പിടിച്ചു കൊണ്ട് തന്നെയാണ് അവൻ മുന്നോട്ട് നടന്നതും. കണ്ടു നിൽക്കുന്നവർക്കെല്ലാം ഒരു അമ്പരപ്പ്. എന്ത് പറയണം എന്നറിയാത്തൊരു പകപ്പ്. രണ്ട് പേരും ആരെയും നോക്കാതെ ആദ്യം സിറ്റൗട്ടിലേക്കും പിന്നെ ഹാളിലേക്കും കടന്നു. കാർത്തുവിന്റെ വിറയലു കൂടുമ്പോ കാശി അവളെ കൂടുതൽ മുറുക്കത്തിൽ അടക്കി പിടിക്കും.. അത്രയും ആളുകൾ പുറത്തും അകത്തുമുണ്ടായിട്ടും വല്ലാത്തൊരു കനമുള്ള മൗനമാണ് അവിടെ. ഹാളിലേക്ക് കയറി ചെന്ന അവരെ കണ്ടതും അവിടെ ഉള്ളവർ പൊള്ളിയത് പോലെ ഞെട്ടി എഴുന്നേറ്റ് തുറിച്ചു നോക്കുന്നുണ്ട്. "തുളസി ചേച്ചി എവിടെ.." ശാന്തമായി കാർത്തുവിനെ നെഞ്ചോട് ചേർത്ത് തന്നെയാണ് കാശി അത് ചോദിച്ചത്. അവളപ്പോഴും ആരെയും നോക്കാതെ മുഖം കുനിച്ചു നിൽപ്പാണ്. "ഇനിയെന്ത് വേണം നിനക്ക്.. ഏഹ്.." ആദ്യത്തെ പകപ്പും ഞെട്ടലും മാറിയതും ആദ്യം ശബ്ദമുയർത്തിയത് തുളസിയുടെ ആങ്ങളമാർ തന്നെയാണ്. "ആ മനുഷ്യൻ എങ്ങനെ വളർത്തിയതാടി നിന്നെ. എന്നിട്ട് നീ ചെയ്തതോ.. എന്നിട്ടും അവൾ വന്നിരിക്കുന്നു.. നിനക്കെങ്ങനെ ധൈര്യം വന്നെടി ഇത് പോലൊരു ചെറ്റത്തരം ചെയ്തിട്ടും ഇത് പോലെ മുന്നിൽ വന്നു നിവർന്നു നിൽക്കാൻ.." ചെറിയച്ഛന് ഏട്ടനെ കാണുന്നില്ല എന്നതിനേക്കാൾ സങ്കടം അവള് പോയതാണോ എന്ന് പോലും തോന്നി പോകുന്നത് പോലൊരു പ്രകടനം. വീണ്ടും ആരൊക്കെയോ എന്തൊക്കെയോ പറയുന്നു. അതെല്ലാം കേട്ട് ഒരു ശില പോലെ നിന്ന് കണ്ണീർ വാർക്കുന്നവളെ അവൻ തന്നിലെക്കടക്കി പിടിച്ചു നിന്നു.. "അശോകൻ ഇവിടില്ല എന്നുള്ള ധൈര്യം കൊണ്ട് വന്നതാ നീ.. അല്ലേടി.." പറഞ്ഞിട്ടും തീരാത്ത ദേഷ്യത്തോടെ അവരിൽ ആരോ ഒരാൾ കാർത്തുവിനെ അവനിൽ നിന്നും വലിച്ചു മാറ്റി മുഖം നോക്കി അടിക്കാൻ കൈ നിവർത്തിയതും ഞൊടിയിട കൊണ്ട് കാശിയാ കൈകളിൽ കയറി പിടിച്ചു.. "വാക്കുകൾ കൊണ്ട് പറയ്യ്.. ഞങ്ങള് കേൾക്കും. അതിനുള്ള തെറ്റ് ഞങ്ങൾ ചെയ്തു എന്നത് കൊണ്ട് മാത്രം..അല്ലാതെ എന്റെ മുന്നിലിട്ടെന്റെ പെണ്ണിനെ എങ്ങാനും തൊട്ടാ.." അവളെ വീണ്ടും തന്റെ നെഞ്ചിലൊതുക്കി പല്ല് കടിച്ചു കൊണ്ടവൻ വിരൽ ചൂണ്ടി. ആ ഭാവം കണ്ടിട്ട്.. കണ്ണിലെ രോഷം കണ്ടിട്ട്.. കാർത്തുവിനെ അടിക്കാൻ ഓങ്ങിയവൻ അറിയാതെ തന്നെ പിന്നിലേക്ക് മാറി.. "കാർത്തു അവളുടെ അമ്മയെ കാണാൻ വന്നതാ.. കാണിക്കാമെന്ന് ഞാനവൾക്ക് വാക്കും കൊടുത്തു.. കണ്ടിട്ടേ പോകൂ.." വാക്കുകൾക്കൊപ്പം അവന്റെ നോട്ടം കൂടി ഹാളിൽ കൂടി ആകെയൊന്നു വട്ടം കറങ്ങി. അതോടെ അത് നടക്കില്ലെന്നും ഇവൾക്കിനി ഇവിടെ ആരുമില്ലെന്നും വന്ന വഴി തന്നെ രണ്ടും കൂടി തിരിച്ചു വിട്ടോ ഇല്ലെങ്കിൽ വന്നത് പോലെ പോകില്ല എന്നൊക്കെയുള്ള ഭീക്ഷണിയുടെ സ്വരം.. അതും അത്യാവശ്യം ഉറക്കെ തന്നെ. ഒരു കൈ കൊണ്ട് കാർത്തുവിനെ ചേർത്ത് പിടിച്ചു.. ഒരു കൈ പോക്കറ്റിലിട്ട് കാശി അതേ നിൽപ്പ് തന്നെയാണ്. കണ്ടിട്ടേ ഞാൻ പോകൂ.. " ആ വാക്കുകൾ അവന്റെ മുഖത്തുള്ള ഭാവം പോലെ തന്നെ കടുത്തു പോയിരിക്കുന്നു. "ഒന്ന് നിർത്തുന്നുണ്ടോ.." വീണ്ടും മുറുകിയ ശബ്ദകോലാഹലങ്ങൾക്കൊപ്പം തന്നെ അതിനേക്കാൾ ഉച്ചത്തിൽ തുളസിയുടെ ശബ്ദം. കാർത്തു ഞെട്ടി കൊണ്ട് മുഖമുയർത്തി നോക്കി.. തുടരും.. ഒരടിയുടെ ശബ്ദമല്ലേ നിങ്ങളിപ്പോ കേട്ടത്.. 🫣 എന്താവും എന്നത് വിട്ട് വരുന്നിടത്തു വെച്ച് കാണാം ന്നുള്ള മൈന്റിലേക്ക് വാ പിള്ളേരെ.. പിന്നെ എല്ലാം രസാണ്.. പുതിയൊരു കഥ.. അതെന്നെ വല്ലാണ്ട് ശ്വാസം മുട്ടിക്കുന്നു.. എപ്പോഴത്തെയും പോലെ.. ജസ്റ്റ്‌ ഒന്ന് എഴുതി തുടങ്ങി.. ഒന്നിട വിട്ട് ഇടാനുള്ള പരുവത്തിൽ ആകുമ്പോ.. ഇട്ട് തുടങ്ങിയാ.. കൂടെ ണ്ടാവുമല്ലോ ല്ലേ... 🥰🥰 സ്നേഹത്തോടെ jif💥
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3.5K views
12 days ago
#📙 നോവൽ മാറാനുള്ള ഡ്രെസ്സും ഡിവോഴ്സ് പേപ്പർസ് വച്ചിരിക്കുന്ന ഫയലും എടുത്ത് കൊണ്ട് ശ്രീഹരി ഹോസ്പിറ്റലിലേക്ക് പോയി. അവൻ റൂമിൽ എത്തുമ്പോ മീര ബെഡിൽ എഴുന്നേറ്റ് ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് തളം കെട്ടി നിൽക്കുന്ന വിഷാദം കണ്ടപ്പോ ശ്രീഹരിക്ക് ഒരു വല്ലായ്മ തോന്നി. എങ്കിലും ഒരു തരി സഹതാപം പോലും അവൾ അർഹിക്കുന്നില്ല എന്ന കാര്യവും അവനപ്പോൾ ഓർത്തു. തന്റെ ജീവിതം ഇങ്ങനെ ആയി പോകാൻ കാരണക്കാരി ആയവളാണ് മീര എന്ന ചിന്ത ശ്രീഹരിക്ക് അവളോട് തോന്നിയ ഇത്തിരി സഹതാപം പോലും ഇല്ലാതാക്കി. "സമയം പോലെ ഒപ്പിട്ട് വച്ചോ." ഫയൽ മേശപ്പുറത്ത് വച്ചിട്ട് ശ്രീഹരി അവളെ നോക്കി. താൻ ഡിവോഴ്സ് ന് സമ്മതം പറഞ്ഞ ഉടനെ തന്നെ അവനീ പേപ്പറുകളും കൊണ്ട് വരുമെന്ന് മീര പ്രതീക്ഷിച്ചില്ല. അതിനാൽ അവൾ ഒരു നിമിഷം ഞെട്ടലോടെ അവനെ നോക്കി. "നിന്റെ മനസ്സ് മാറുന്നതിനു മുൻപ് ഒപ്പിട്ട് വാങ്ങണ്ടേ. ഇന്ന് ഡിവോഴ്സ് തരാമെന്ന് പറഞ്ഞ നീ നാളെ ചിലപ്പോ വാക്ക് മാറ്റിയാലോ." ശ്രീഹരി ആ പറഞ്ഞതിന് മീര മറുപടി ഒന്നും പറഞ്ഞില്ല. പകരം അവൾ ഫയലിൽ നിന്നും പേപ്പറുകൾ എടുത്ത് ശ്രീഹരി മാർക്ക്‌ ചെയ്ത സ്ഥലത്ത് സൈൻ ചെയ്തു. "ഞാൻ പോയി നിനക്കുള്ള ഭക്ഷണം വാങ്ങി വരാം." മീര സൈൻ ചെയ്യുന്നത് കണ്ട് സന്തോഷത്തോടെ അവനിറങ്ങി പോയി. മീര വേണ്ടെന്ന് പറഞ്ഞില്ല. കാരണം അവൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. തലേന്ന് ഉച്ച മുതൽ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല അവൾ. തലേ ദിവസത്തെ കാര്യങ്ങൾ ഓർത്തപ്പോ ആ കൂട്ടത്തിൽ ദീപ്തിയും ശ്രീഹരിയും ഒരുമിച്ചുള്ള രംഗങ്ങൾ കൂടി അവളുടെ മനസ്സിലേക്ക് കടന്ന് വന്നു. അസ്വസ്ഥതയോടെ മീര മുഖം വെട്ടിച്ചു. താൻ മരിക്കുന്ന വരെ ഈ രംഗം മനസ്സിൽ നിന്നും പോകില്ലെന്നവൾ ഓർത്തു. എത്രയൊക്കെ അത് ഓർക്കേണ്ട എന്ന് വിചാരിച്ചാലും ആ കാഴ്ച്ച അവളുടെ ഉള്ളുലച്ചു കൊണ്ട് മനസ്സിലേക്ക് കടന്ന് വരും. അതോടെ മീര അസ്വസ്ഥയാകാൻ തുടങ്ങും. ശ്രീഹരി അപ്പവും കടല കറിയുമാണ് അവൾക്ക് വാങ്ങി കൊണ്ട് വന്നത്. മീര സാവധാനം അതെടുത്തു കഴിക്കാൻ തുടങ്ങി. ആ ദിവസം മൊത്തം ശ്രീഹരി ഹോസ്പിറ്റലിൽ മീരയ്ക്കൊപ്പം ചിലവഴിച്ചു. ഇരുവരും പരസ്പരം എന്തെങ്കിലും മിണ്ടുകയോ പറയുകയോ ചെയ്തില്ല. ശ്രീഹരിയും ഒത്തുള്ള തന്റെ ജീവിതം അവസാനിച്ചുവെന്ന സത്യം മനസ്സിനെ പറഞ്ഞ് അംഗീകരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അവൾ. പിറ്റേന്ന് ഡോക്ടർ റൗണ്ട്സിന് വന്നപ്പോ മീരയ്ക്ക് നല്ല പനി ഉണ്ടായിരുന്നു. അത് കാരണം മൂന്നു ദിവസം കൂടി അഡ്മിറ്റ്‌ ചെയ്ത് പനി ഒക്കെ ഒന്ന് കുറഞ്ഞ ശേഷമാണ് ഡിസ്ചാർജ് നൽകിയത്. ശ്രീഹരി അവളേം കൂട്ടി ഒരു ടാക്സി വിളിച്ച് വീട്ടിലേക്ക് പോന്നു. വീട്ടിൽ വന്ന് ഒരാഴ്ചയോളം മീര പുറത്തേക്ക് ഇറങ്ങിയില്ല. കൂടുതൽ സമയവും മുറിയിൽ തന്നെ ചിലവഴിച്ചു. എങ്കിലും തന്റെ ആരോഗ്യം കണക്കിലെടുത്ത്‌ അവൾ ഭക്ഷണം സമയത്തിന് ഉണ്ടാക്കി കഴിക്കാൻ ശ്രമിച്ചു. ശ്രീഹരി തനിക്കുള്ളത് സ്വന്തമായി ഉണ്ടാക്കി കഴിക്കുകയോ അല്ലെങ്കിൽ ദീപ്തി ഉണ്ടാക്കുന്നത് പോയി കഴിക്കുകയാ ചെയ്ത് പോന്നു. ****** ഒരാഴ്ച കഴിഞ്ഞപ്പോ പഴയ പോലെ ആരോഗ്യം വീണ്ടെടുത്ത മീര ശ്രീഹരിയോട് യാത്ര പറഞ്ഞ് അവിടേക്ക് ഒരു ടാക്സി വിളിച്ചു വന്നത് പോലെ തന്നെ തിരികെ സ്വന്തം വീട്ടിലേക്ക് പോയി. ബന്ധം പിരിയാനുള്ള ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടാണ് മകൾ വന്നിരിക്കുന്നതെന്ന് അറിഞ്ഞ മീരയുടെ അമ്മ പത്മിനി അവൾ ശരിയായ തീരുമാനം എടുത്തല്ലോ എന്ന് കരുതി ആശ്വസിച്ചു. മീര വീട്ടിലെത്തിയ പിറ്റേ ദിവസമാണ് അന്ന് അവൾ അറ്റൻഡ് ചെയ്ത ഇന്റർവ്യൂ പാസ്സ് ആയെന്നും അവൾക്ക് ജോലി കിട്ടിയെന്നുമുള്ള കൺഫേംമേഷൻ മെയിൽ വന്നത്. ജീവിതത്തിലേക്ക് തിരികെ വരാനുള്ള ഒരു കച്ചിത്തുരുമ്പ് ആയിരുന്നു മീരയ്ക്ക് ആ ജോലി. ശ്രീഹരിയുടെ അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അവൾ ആത്മഹത്യയെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്. മുന്നോട്ട് ജീവിക്കാനുള്ള അവളുടെ ഏക പ്രതീക്ഷ ആയിരുന്നു അവൻ. അത് നഷ്ടപ്പെട്ടപ്പോ അവൾക്ക് മുന്നിൽ അവശേഷിച്ചത് ഒരു ശൂന്യത മാത്രമായിരുന്നു. എന്നാൽ ജോലി കിട്ടിയപ്പോ ഇനിയും തനിക്ക് എന്തൊക്കെയോ നേടാനുണ്ട് എന്നൊരു ആത്മവിശ്വാസം അവളിൽ ഉടലെടുത്തു. ******* ദിവസങ്ങൾ മാറ്റമില്ലാതെ ഓടി മറഞ്ഞു കൊണ്ടിരുന്നു. മ്യൂച്ചൽ ഡിവോഴ്സ് പെറ്റിഷൻ ആയിരുന്നെങ്കിലും കൗൺസിലിംഗ് സെക്ഷനും മറ്റുമായി ഒരു വർഷത്തോളം നീണ്ടു പോയ ശേഷമാണ് ശ്രീഹരിക്കും മീരയ്ക്കും ഡിവോഴ്സ് അനുവദിച്ചു കിട്ടിയത്. അവസാന ദിവസവും മീര ഒറ്റയ്ക്കാണ് കോടതിയിൽ വന്നത്. എന്നാൽ അന്ന് അവർക്ക് ഡിവോഴ്സ് കിട്ടുന്ന ദിവസമായത് കൊണ്ട് ശ്രീഹരിക്ക് ഒപ്പം ഇത്തവണ ദീപ്തിയും വന്നിരുന്നു. മീര അവളെ കണ്ടെങ്കിലും കണ്ട ഭാവം കാണിച്ചില്ല. എല്ലാം കഴിഞ്ഞു ഒരു ഓട്ടോ വിളിച്ചു അവൾ വീട്ടിലേക്ക് പോയി. ******* ഈ ഒരു വർഷം വേണിയുടെയും മാധവിന്റെയും ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ വരുത്തിയിരുന്നു. തമ്മിൽ തമ്മിൽ ഇഷ്ടമാവുകയും ഒന്നിച്ചു ചേരാൻ മറ്റ് തടസ്സങ്ങൾ ഒന്നും ഇല്ലാത്തതിനാലും വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹ നിശ്ചയം നടത്താമെന്ന ആലോചനയിലാണ് ഇപ്പോ അവർ. രണ്ട് വർഷത്തിനു ശേഷം കല്യാണം മതി എന്ന തീരുമാനമാണ് ഇരുവർക്കും. അപ്പോ കുറച്ചു കൂടി പക്വത വരുമല്ലോ എന്നാണ് അവർ ചിന്തിച്ചത്. മാത്രമല്ല പരസ്പരം മനസ്സിലാക്കാൻ കൂടുതൽ സമയവും കിട്ടും. ********* മീരയെ വിവാഹ നിശ്ചയത്തിന് ക്ഷണിക്കാൻ വേണി അവളുടെ വീട്ടിൽ വന്നു. "എന്റെയും മാധവിന്റെയും നിശ്ചയത്തിന് നീ വരണം." മീരയുടെ കൈയ്യിൽ പിടിച്ചു വേണി പറഞ്ഞു. "എന്നോട് ഇപ്പോഴും ദേഷ്യമുണ്ടോ വേണി നിനക്ക്?" നിറ കണ്ണുകളോടെ മീര ചോദിച്ചു. "നീയും കൂടി കാരണമാണ് നല്ല മനസ്സുള്ള സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാളെ എനിക്ക് ജീവിത പങ്കാളിയായി കിട്ടുന്നത്. അതുകൊണ്ട് നിന്നോട് എനിക്ക് യാതൊരു ദേഷ്യവുമില്ല. കിഷോറിനോടും ഇല്ല. അതുകൊണ്ട് കിഷോറിനേം ഞാൻ നിശ്ചയത്തിന് വിളിക്കുന്നുണ്ട്." വേണി സന്തോഷത്തോടെ പറഞ്ഞു "ശ്രീയേട്ടനെ വിളിക്കുന്നില്ലേ?" "നാട്ടിൽ ഇല്ലാത്തോണ്ട് ഫോണിൽ വിളിച്ചു ക്ഷണിച്ചിരുന്നു. വരാൻ നോക്കാമെന്നു പറഞ്ഞു." "എന്റെ പ്രാർത്ഥന ഉണ്ടാവും വേണി നിനക്ക്. പക്ഷേ ഞാൻ വരുന്നില്ല നിശ്ചയത്തിന്. ചെയ്തു പോയ തെറ്റുകൾ ഇപ്പോഴും മനസ്സിനെ കാർന്ന് തിന്നുന്നുണ്ട്. അതിന്റെ കുറ്റബോധം മായാതെ മനസ്സിൽ കിടക്കുന്നത് കൊണ്ട് നിന്റെ നിശ്ചയത്തിന് വരാനോ ആരെയും ഫേസ് ചെയ്യാനോ എനിക്ക് കഴിയില്ല." മീര വിഷമത്തോടെ വേണിയെ നോക്കി. "വരുന്നതും വരാത്തത്തും നിന്റെ ഇഷ്ടം. വിളിക്കണമെന്ന് തോന്നിയത് കൊണ്ട് ഇവിടെ വരെ വന്ന് വിളിച്ചു. വിവാഹം 2 വർഷം കഴിഞ്ഞേ കാണു. അന്നും വരും ഞാൻ ക്ഷണിക്കാൻ." പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു. മീര നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ പോകുന്നത് നോക്കി നിന്നു. ********* നന്ദവനം ഓഡിറ്റോറിയത്തിൽ വച്ച് ചിങ്ങം പത്തിന് വേണിയുടെയും മാധവിന്റെയും വിവാഹ നിശ്ചയം നടന്നു. കിഷോറും മീരയും ശ്രീഹരിയും അതിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ടായിരുന്നില്ല. അവൾ അവരുടെ വരവ് പ്രതീക്ഷിക്കുകയും ചെയ്തിരുന്നില്ല. പക്ഷേ വന്നില്ലെങ്കിലും മൂവരും വേണിക്ക് ഫോണിൽ മെസ്സേജ് അയച്ച് ആശംസകൾ നേർന്നിരുന്നു. അങ്ങനെ ആ ചടങ്ങ് കഴിഞ്ഞ് മാധവും വേണിയും വീണ്ടും അവരുടേതായ തിരക്കുകളിൽ മുഴുകി. ********* ആരോഗ്യം ശരിയായി പഴയ പോലെ നടക്കാൻ കഴിയാൻ തുടങ്ങിയപ്പോ മുതൽ കിഷോർ വീണ്ടും പഴയ പോലെ കോളേജിൽ പോയി തുടങ്ങിയിരുന്നു. അവിടെ വച്ച് വേണിയെ ഫേസ് ചെയ്യേണ്ടി വരുന്നത് അവനൊരു ബുദ്ധിമുട്ട് തന്നെ ആയിരുന്നു. ഇടയ്ക്ക് മാധവ് അവളെ കാണാൻ കോളേജിൽ വരുന്നതും വേണിയെ കാറിൽ കയറ്റി അവൻ കൊണ്ട് പോകുന്നത് കാണുമ്പോഴൊക്കെ കിഷോർ വല്ലാതെ അസ്വസ്ഥനാകും. തനിക്ക് ഇനിയൊരിക്കലും കിട്ടാത്ത കനിയാണ് വേണി എന്ന് കിഷോർ സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അവന്റെ മനസ്സിന് ആ സത്യം ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. വേണിയെ നഷ്ടമായത് ഓർത്ത് നീറി പുകയുന്ന മനസ്സുമായിട്ടാണ് കിഷോർ ഓരോ ദിവസവും തള്ളി നീക്കിയത്. ******** ഈ ദിവസങ്ങളിൽ ശ്രീഹരി ദീപ്തിയും ഒരുമിച്ച് താമസം തുടങ്ങിയിരുന്നു. പക്ഷേ അവർ തമ്മിലുള്ള അടുപ്പത്തെ കുറിച്ച് ദീപ്തിയുടെ വീട്ടിലോ അവർ ജോലി ചെയ്യുന്ന ഓഫീസിലോ ആർക്കും അറിയില്ലായിരുന്നു. ദീപ്തി ഇക്കാര്യം വീട്ടിൽ പറയാൻ ഇരിക്കുകയാണ്. ശ്രീഹരി ഇക്കാര്യത്തിൽ സ്വന്തം വീട്ടിൽ സമ്മതം ചോദിക്കുന്നില്ല. അവന്റെ ഇഷ്ടം എന്തായാലും വീട്ടുകാർ അംഗീകരിക്കും എന്നൊരു വിശ്വാസം അവനുണ്ട്. ഒരു ശനിയാഴ്ച ദിവസം ഹാഫ് ഡേ ലീവ് എടുത്ത് ദീപ്തി വീട്ടിലേക്ക് വണ്ടി കയറി. തിങ്കളാഴ്ചയെ അവളിനി എത്തു. അനുകൂലമായൊരു മറുപടി പ്രതീക്ഷിച്ച് ശ്രീഹരി ദീപ്തിയുടെ വരവിനായി കാത്തിരുന്നു. തുടരും
അമ്പിളി 🌝
7.6K views
1 months ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋1  വർഷങ്ങൾ  പഴക്കം തോന്നിക്കുന്ന പ്രേതാലയം പോലെയുള്ള മൂന്നു നില കെട്ടിടത്തിലേക്കവൾ പതുക്കെ കയറി. ബാംഗ്ലൂരിന്റെ മധ്യത്തിലായുള്ള വൃത്തിഹീനമായ ആ തെരുവിലെ അടുപ്പിച്ചു പണിതു വച്ച നിരവധി കെട്ടിടങ്ങൾക്കിടയിലുള്ള ഈ കെട്ടിടവും അതിന്റെ ദുർബലത വിളിച്ചു പറയുന്നുണ്ടായിരുന്നു. പുറമെ കാണുന്ന പഴക്കമൊന്നും അതിനകത്തു ഉണ്ടായിരുന്നില്ല. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരുപാടു അലങ്കാരപ്പണികൾ ചെയ്ത അതിനകം മുഴുവൻ ഒരു മഞ്ഞ വെളിച്ചമായിരുന്നു. അവളെ പോലെ അണിഞ്ഞൊരുങ്ങിയ ഒരുപാടു സുന്ദരികൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു. കുറച്ചു പുരുഷന്മാരെയും അവിടിവിടായി കാണാം. അപ്പോഴാണവൾ കയ്യിലുള്ള വാച്ചിലേക്ക് നോക്കിയത്.സമയം 7 കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ ഇവിടം പുരുഷകേസരികളെ കൊണ്ട് നിറയും. തലയിൽ മുണ്ടിട്ടും മുണ്ടിടാതെയും പല കോലത്തിലുള്ള പുരുഷന്മാർ.  ചിലർ പക്കാ സാധാരണക്കാരായിരിക്കും മറ്റു ചിലരോ വല്ല ബിസിനെസ്സ്കാരോ വലിയ ഉദ്യോഗസ്ഥരോ അങ്ങനെ പല മേഖലയിലുള്ള പ്രമുഖന്മാരായിരിക്കും.സ്ത്രീജനങ്ങൾ പലരും ഒരുങ്ങി ഇറങ്ങി തുടങ്ങി . കാശുകാരെ ചാക്കിട്ടു പിടിക്കാനാണ് നേരത്തെ ഉള്ള ഈ ഒരുക്കം.പ്രമുഖൻമാരെ കണ്ടു പിടിച്ചു അവർക്കു നമ്മളെ ബോധിച്ചു കൂടെ വന്നാൽ പൂത്ത കാശു കിട്ടും. പ്രായം കുറഞ്ഞവരോടാണ് അങ്ങനെയുള്ളവർക്ക് പ്രിയം. അത് കൊണ്ട് 25 നു താഴെ ഉള്ളവർ മിക്കവരും താഴേക്ക് വരാറില്ല . ആവശ്യക്കാർ അവർക്കടുത്തെത്തും. ഇറങ്ങി വന്നിരിക്കുന്ന സ്ത്രീജനങ്ങൾ മിക്കവാറും 25 കഴിഞ്ഞവരും സൗന്ദര്യം കുറഞ്ഞവരും ആയിരിക്കും. പല സ്ത്രീകളും പല ഭാഷക്കാരാണ്. കൂടുതലും കന്നഡ സംസാരിക്കുന്നവർ. പിന്നെ തമിഴിൻമാർ . കുറച്ചു മലയാളികളും. പരസ്പര അടിസ്ഥാനപരമായ സംസാരങ്ങൾ പോലും ആ സ്ത്രീകൾക്കിടയിൽ ഇല്ലെന്ന് എല്ലാവരുടെയും മുഖത്തെ നിർവികാരത കാണിച്ചു തരുന്നുണ്ടായിരുന്നു. അവരിലെ പലരെയും നോക്കി പരിചയത്തോടെ ചിരിച്ചു കൊണ്ടവൾ മുകളിലേക്കുള്ള സ്റ്റെപ് കയറി. മുകളിലെ നിലയിലുള്ള നാലാമത്തെ മുറിക്കു മുന്നിലെത്തി. തോളിലുള്ള കറുപ്പ് ലെതർ ബാഗിൽ നിന്നും താക്കോൽ എടുത്തു വാതിൽ തുറന്ന് അകത്തു കയറി. അനേകം ചെറിയ മുറികളിൽ ആ മുറി അവളുടേതായിരുന്നു. ലൈറ്റിട്ടു.ചെരുപ്പഴിച്ചു ഒരു ഓരത്തേക്കു നീക്കിയിട്ട് ബാഗ് കട്ടിലിലേക്കിട്ടു. രണ്ടു പേർക്ക് കിടക്കാൻ പാകത്തിലുള്ള ഒരു കട്ടിൽ ആയിരുന്നത് . ചുറ്റും കൊതുകുവലയിട്ട് മൂടിയിട്ടുണ്ട്.  ബാഗു തുറന്നു ഫോൺ എടുത്തു ബ്ലൂടൂത്ത് ഓൺ ചെയ്തു. ഭിത്തിക്കറ്റത്തായി ഇട്ടിരിക്കുന്ന ചെറിയ ടേബിളിൽ ഇരിക്കുന്ന ബ്ലൂടൂത്ത് സ്പീക്കർ ഓൺ ചെയ്തു , ഫോണുമായി കണക്ട് ആക്കി.  സ്പീക്കർ ടേബിളിലേക്ക് വച്ച് ഫോണിൽ " ധം മാരെ ധം.........." എന്ന പഴയ ഹിന്ദി സോങ് പ്ലേയ് ചെയ്ത ഫോണും ടേബിളിൽ വചു. പാട്ട് നല്ല ശബ്ദത്തിൽ പാടി തുടങ്ങി. അതിനൊപ്പം കൈകൾ കൊണ്ടും ഇടുപ്പ് കൊണ്ടും കാലു കൊണ്ടും ചുവടുകൾ വച്ചവൾ ധരിച്ചിരിക്കുന്ന ചുവന്ന സാരിയുടെ പിന്നഴിച്ചു. സാരി വലിച്ചൂരി ബാത്രൂം ഡോറിനു സൈഡിൽ ഉള്ള ബിന്നിലേക്കിട്ടു. അപ്പോഴും ശരീരം പാട്ടിനൊപ്പം ആടി കൊണ്ടിരുന്നു. ഇട്ടിരിക്കുന്ന ചുവന്ന സ്ലീവ്‌ലെസ് ബ്ലൗസും ഊരി ബിന്നിലേക്കെറിഞ്ഞു. ബാത്രൂം ഡോർ ലക്ഷ്യമാക്കി നൃത്ത ചുവടുകളോടെ അതിനകത്തേക്ക് കയറി.  കുളി കഴിഞ്ഞിറങ്ങിയപ്പോഴേക്കും പാട്ട് മാറിയിരുന്നു. മുട്ടൊപ്പം എത്തുന്ന ടവൽ കൊണ്ട് കച്ച കെട്ടി ഈറൻ മുടി ഉച്ചിയിൽ കെട്ടിവച്ചു അവൾ പുറത്തിറങ്ങി. മുറിയിലുള്ള വലിയ അലമാരയുടെ വാതിലിലുള്ള വലിയ കണ്ണാടിക്കു മുന്നിൽ പോയി നിന്നു.  കണ്ണാടിയിൽ കാണുന്ന സൗന്ദര്യ ധാമത്തെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു കൊണ്ടവൾ  അലമാര തുറന്നു വസ്ത്രങ്ങളെടുത്തു. അടി വസ്ത്രങ്ങൾ ധരിച്ചു . പിങ്ക് അടിപാവാടയും അതേ കളർ ബ്ലൗസും ധരിച്ചു . അതിനു മുകളിലായി പിങ്ക് കളർ സാരി വൃത്തിയിൽ ഞൊറിഞ്ഞുടുത്തു. ഈറൻ മുടി അഴിച്ചു നന്നായി തുടച്ചു വെള്ളം കളഞ്ഞു വിടർത്തി ഇട്ടു. മുഖത്തായി കുഞ്ഞു മേക്കപ്പ് ചെയ്തു. ഒരു കറുത്ത പൊട്ട് വച്ചു.  കടും ചുവപ്പു ലിപ്സ്റ്റിക്ക് കൂടെ ഇട്ട് മേക്കപ്പ് അവസാനിപ്പിച്ചു.  വീണ്ടും കണ്ണാടിയിൽ നോക്കി . 24 വയസ്സിന്റെ എല്ലാ സൗന്ദര്യവും തുളുമ്പി നിൽക്കുന്ന ഒരു വെണ്ണക്കൽ ശിൽപ്പം പോലെ അവൾ ഉദിച്ചു നിന്നു. ഉയർന്നു നിൽക്കുന്ന അവളുടെ മാറിടങ്ങളും ആ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടി..അത് തന്നെയാണല്ലോ രാത്രിയിൽ തന്നെ മാത്രം ചോദിച്ചു പലരും വരുന്നതിന്റെ കാരണവും...ഇടുപ്പ് മുഴുവൻ കാണും വിധത്തിൽ ഉടുത്ത സാരിയിൽ അവളുടെ അംഗലാവണ്യം എടുത്തു അറിയാമായിരുന്നു..... അതിലേക്ക് ഒന്ന് കൂടി നോക്കി ഇടുപ്പ് വരെയുള്ള മുടിയെടുത്തു മുന്നിലേക്കിട്ടവൾ. അവൾക്ക് മറ്റുള്ളവരെ പോലെ താഴെ പോയി നിൽക്കേണ്ടി വരാറില്ല .. ആവശ്യക്കാർ അവളെ തേടി വന്നോളും. അന്നത്തെ ആദ്യത്തെ കസ്റ്റമർക്കു വേണ്ടി കാത്തിരിക്കുകയെന്നോണം മൊബൈൽ എടുത്തവൾ ബെഡിലേക്കിരുന്നു. " മധു............" വാതിൽ തുറന്നു മെലിഞ്ഞു നീളം കുറഞ്ഞൊരു പെൺകുട്ടി അകത്തേക്ക് കടന്നു വന്നു വിളിച്ചു. അവളും ഒരുക്കമെല്ലാം കഴിഞ്ഞു സാരി ഉടുത്താണ് നിൽക്കുന്നത്. " എന്നെടി....." മധു സംശയത്തോടെ ചോദിച്ചു. " ഉന്നെ അക്ക കൂപ്പിട്ടു കിട്ടേ ഇറുക്ക്(നിന്നെ ചേച്ചി വിളിച്ചു കൊണ്ടിരിക്കുകയാണ്.)"  അവൾ അൽപ്പം കടുപ്പത്തിൽ പറഞ്ഞു. " എതുക്ക്....( എന്തിന്) ??" മധു കട്ടിലിൽ നിന്നെണീറ്റു ചോദിച്ചു. " എനക് എപ്പടി മ്മ തെരിയും. നീയേ പോയി കേള്...( എനിക്ക് എങ്ങനെ അറിയാം നീ തന്നെ പോയി ചോദിച്ചു നോക്ക്.)"  കടുപ്പത്തിൽ പറഞ്ഞു അവൾ ധൃതിയിൽ ഇറങ്ങി പോയി. മധു വേഗത്തിൽ എണീറ്റ് ചെരുപ്പിട്ടു. വാതിൽ ചാരി താഴേക്ക് നടന്നു.  അക്ക എന്തിനാവും വിളിപ്പിച്ചിട്ടുണ്ടാവുക എന്നായിരുന്നു മധുവിന്റെ  മനസ്സ് മുഴുവൻ. സാദാരണ ആരെയും അക്ക വിളിപ്പിക്കാറില്ല . എന്തെങ്കിലും ഉടായിപ്പു കാണിച്ചു പിടിച്ചാലോ അല്ലെങ്കിൽ സമ്പാദിച്ച പണത്തിന്റെ പങ്കു എത്തിച്ചില്ലെങ്കിലോ ആണ് അവർ വിളിപ്പിക്കാറുള്ളു. ഇതിപ്പോൾ അവൾ ദിവസവും കറക്റ്റ് ആയിട്ട് പണം എത്തിക്കാറുള്ളതാണ്. വേറെ ഉടായിപ്പൊന്നും കാണിച്ചിട്ടും ഇല്ല...... ആശയകുഴപ്പത്തോടെ അവൾ അക്കയുടെ മുറിക്ക് മുന്നിലെത്തി. ഉള്ളിലുള്ള സംസാരത്തിൽ അക്കയും അക്കയുടെ വിശ്വസ്ഥൻ സെൽവനും അല്ലാതെ മറ്റാരൊക്കെയോ അകത്തുണ്ടെന്നവൾക്കു മനസിലായി. മധു വാതിലിൽ രണ്ടു പ്രാവശ്യം മുട്ടി. " അകത്തേക്ക് വാ...." ഗാംഭീര്യമുള്ള പെൺശബ്ദം കേട്ടതും മധു അകത്തേക്ക് കയറി. അവിടുള്ള മറ്റു മുറികളെക്കാൾ വലിയൊരു മുറിയായിരുന്നത്. ac അടക്കം എല്ലാ സൗകര്യങ്ങളും അതിനകത്തുണ്ട്. അവർ വിളിപ്പിക്കുമ്പോഴല്ലാതെ മറ്റാർക്കും അങ്ങോട്ട് പ്രവേശനം അനുവദിക്കില്ല . കയറി ചെല്ലുന്നിടത്തായി ഇട്ടിരിക്കുന്ന സോഫയിൽ രണ്ടു പേർ ഇരിക്കുന്നുണ്ടായിരുന്നു. അവർക്കു അഭിമുഖമായി വലിയൊരു കസേരയിൽ രാജ്ഞിയെ പോലെ അക്ക ഇരിക്കുന്നു. വെളുത്തു തടിച്ചു നന്നായി മേക്കപ്പ് ചെയ്തു നീളൻ മുടി പിന്നിയിട്ട് വയറു മുഴുവൻ പുറത്തു കാണിക്കും വിധം സാരി ധരിചിരിക്കുന്ന ആ നാൽപതുകാരിയെ കണ്ടാൽ വലിയ ഏതോ വീട്ടിലെ ആണെന്ന് തോന്നും. അത്രത്തോളം പ്രൗഢി ഉണ്ടായിരുന്നവർക്ക്. അക്ക എന്ന് വിളിക്കുന്നുണ്ടെങ്കിലും അവർ ഒരു മലയാളിയാണ്. അവരുടെ അമ്മ നടത്തിക്കൊണ്ടിരുന്ന സ്ഥാപനം അമ്മയുടെ കാല ശേഷം അവർ ഏറ്റെടുക്കുകയായിരുന്നു. അത് കൊണ്ട് തന്നെ അവിടെ എത്തിപ്പെടുന്ന മലയാളി പെൺകുട്ടികളോട് അവർക്ക് ഒരു ചായ്‌വ് കൂടുതൽ ആണ്. അക്ക  ഇരിക്കുന്ന കസേരക്ക് പുറകിലായി ഭവ്യതയോടെ സെൽവൻ നിൽപ്പുണ്ട്. മധു സോഫയിൽ ഇരിക്കുന്നവരെ ശ്രദ്ധിച്ചു. ഒരാളെ അവൾക്ക് മനസിലായി. അത് രാജപ്പൻ ആണ്. വേശ്യാലയത്തിലേക്ക് പുതിയ പെൺ കുട്ടികളെ എത്തിക്കുന്ന ബ്രോക്കർ. അയാൾ തന്നെയാണ് മധുവിനെയും ഇവിടെ എത്തിച്ചത്. അയാളൊരു തമിഴൻ ആണ്. എന്നാൽ അയാളുടെ കൂടെ ഇരിക്കുന്ന ആളെ അവൾ ആദ്യമായ് കാണുകയാണ്. ധരിച്ചിരിക്കുന്ന വേഷവും രൂപവും അയാളെ ഒരു മലയാളിയെ പോലെ തോന്നിച്ചു. ഏകദേശം 50 വയസോളം തോന്നിക്കുന്ന ആ അപരിചിതന്റെ കണ്ണുകൾ ആ സൗന്ദര്യ ദേവതയെ കണ്ടതും ഒന്ന് തിളങ്ങി.ഇരുവരും അവളെ നോക്കി ചിരിച്ചു.  തിരിച്ചും ഒരു ചിരി നൽകി കൊണ്ടവൾ അക്കയെ നോക്കി. " മധു ............ ഇതാണ് സജീവൻ. ഇയാൾ നമുക്ക്‌ ഉപകാരമുള്ള ഒരു കാര്യവുമായി വന്നതാണ്. അതിനെ കുറിച്ച് സംസാരിക്കാനാണ് നിന്നെ ഇങ്ങോട്ടു വിളിപ്പിച്ചത്..." അക്ക മുന്നിലിരുന്ന് ചിരിക്കുന്ന ആളെ നോക്കി പറഞ്ഞു. " ആമ..... മധു. ഇവനാലെ നമ്മ എല്ലാവരും പെരിയ പണക്കാരാവാപൊറോം ...( അതേ .. മധു , ഇയാളെ കൊണ്ട് നമ്മളെല്ലാവരും വലിയ പണക്കാരാവാൻ പോവുകയാണ്.) മുറിയൻ മലയാളം കൂട്ടി കലർത്തി തമിഴിൽ പറഞ്ഞു കൊണ്ട് രാജപ്പൻ ചുവപ്പു കറ പിടിച്ച ആ വൃത്തികെട്ട പല്ലു കാട്ടി ചിരിച്ചു.  മധുവിനതു കണ്ടു ഓക്കാനിക്കാൻ തോന്നി.  " ഇതൊക്കെ എന്നോടെന്തിനാ പറയുന്നത്...." അക്കയെ നോക്കി സംശയത്തോടെ അവൾ ചോദിച്ചു. അക്ക എണീറ്റ് വന്നവളുടെ കയ്യിൽ പിടിച്ചു. " സജീവൻ മലയാളിയാണ്. അയാൾ ചില കാര്യങ്ങളൊക്കെ പറഞ്ഞു തരും. എനിക്ക് സമ്മതമാണ്. നിനക്ക് കൂടെ സമ്മതമാണെങ്കിൽ നിന്റെയും എന്റെയും ജീവിതം മാറി മറിയും മധു ." അൽപ്പം താഴ്ന്ന സ്വരത്തിൽ അക്ക പറയുന്നത് കേട്ട് മധു ഞെട്ടി പോയി. ആജ്ഞാപിച്ചും അടിച്ചേൽപ്പിച്ചും ഉപദ്രവിച്ചും മാത്രം ശീലമുള്ള സ്ത്രീയാണ് തന്റെ മുന്നിൽ ഇത്രയും താഴ്ന്നു സംസാരിക്കുന്നത്. അപ്പോൾ എന്തോ വലിയ കാര്യമാണ് താൻ കേൾക്കാൻ പോകുന്നതെന്ന് അവൾക്ക് ഉറപ്പായി. ഇത് പറഞ്ഞവർ കസേരയിലേക്ക് തന്നെ പോയിരുന്നു. " സോഫയിലേക്കിരിക്ക് മധു." അക്ക പറഞ്ഞതും മധു സജീവന്റെ അപ്പുറം കുറച്ചു അകലമിട്ടിരുന്നു. " കുഞ്ഞേ.... ഞാൻ ഒരു തറവാട്ടിലെ കാര്യസ്ഥനാണ്. കേരളത്തിൽ അത്യാവശ്യം അറിയപ്പെടുന്നൊരു തറവാടാണ്. മാളിക്കൽ തറവാടെന്നു പറയും. അവിടെ മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളും ഒക്കെ ആയി 10 ഓളം ആളുകൾ ഉണ്ട്. അവിടുത്തെ കാരണവർക്ക് ഒരു മോൾ ഉണ്ടായിരുന്നു. ലക്ഷ്‌മി..... അവർ മരിച്ചിട്ടിപ്പോ വർഷം രണ്ടായി. അവർക്കൊരു മകനുണ്ട് അഭിമന്യു. അവന് കുറച്ചു സീരിയസ് ആയൊരു രോഗം പിടിപെട്ടിട്ടുണ്ട്. ചികിത്സ തുടങ്ങിയിട്ടിപ്പോൾ 6 മാസം ആയി. ഡോക്ടർ അവനു വിധിച്ച ആയുസ്സ് ഏറി പോയാൽ ഇനി ഒരു വർഷം ആണ്............"  സജീവൻ പറയുന്നതൊന്ന് നിർത്തി. മധു ഒരു കഥ കേൾക്കുന്ന കൗതുകത്തോടെ ബാക്കി കേൾക്കാൻ ആകാംഷയോടെ ഇരുന്നു.  സജീവൻ ഒന്ന് ശ്വാസം ആഞ്ഞ് വലിച്ചു. " അഭിമോന് ആ ഒരു വർഷത്തേക്ക് ഭാര്യയായി ഒരു പെൺകുട്ടിയെ വേണം. അവന്റെ അമ്മാവന്മാർ പറഞ്ഞേൽപ്പിച്ചതാണെന്നെ . എന്തോ സ്വത്തിന്റെ ഭാഗം വെക്കൽ ഒക്കെ നടക്കണമെങ്കിൽ അബിമോൻ കല്യാണം കഴിക്കണം എന്നാണത്രെ. ഒരുപാടു അന്വേഷങ്ങൾക്കൊടുവിലാണ് ഞാൻ രാജപ്പ വഴി ഇവിടെ ഒരു പെൺകുട്ടി ഉണ്ടെന്ന് അറിയുന്നത്. മോൾ അഭിമോനെ കല്യാണം കഴിക്കാൻ തയാറാണോ? "  ആ ചോദ്യത്തോടെ അയാൾ പറഞ്ഞു നിർത്തിയതും അവിശ്വാസത്തോടെ അവൾ ചുറ്റുമുള്ളവരെ നോക്കി.  അക്ക ആകാംഷയോടെ അവളെ നോക്കിയിരുന്നു.  അവൾക്ക് വല്ലാത്ത വെപ്രാളം തോന്നി. ഇതായിരിക്കും അയാൾ പറയാൻ പോകുന്നതെന്ന് അവൾ സ്വപനത്തിൽ പോലും ചിന്തിച്ചിരുന്നില്ല.  " സജീവൻ പറഞ്ഞത് നിനക്ക് മനസിലായില്ലേ മധു?" അവൾ ഒന്നും പറയാതിരിക്കുന്നത് കണ്ടതും അക്ക ഉറക്കെ ചോദിച്ചു. " മനസിലായി....." വെപ്രാളത്തോടെ മധു പറഞ്ഞു. " അപ്പൊ നീ അതിനു തയ്യാറല്ലേ? "  അക്കയുടെ ചോദ്യത്തിനൊപ്പം ആ മുറിയിലുണ്ടായിരുന്നവരുടെ നോട്ടം മുഴുവൻ തന്നിലാണെന്ന് കണ്ടതും മധുവിന് തല കറങ്ങുന്നത് പോലെ തോന്നി. " എനിക്ക് പറ്റില്ല..." തല താഴ്ത്തി ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു.  സജീവന്റെ മുഖം വാടി. അക്ക അവിശ്വാസത്തോടെ ഇരുന്നു.  " സജീവണ്ണാ.... ഉങ്കളോടെ ഓഫർ അവ കിട്ടെ സൊല്ലവേ ഇല്ലേ.... അത് സൊല്ലി പാർ അവ കണ്ടിപ്പ ഒത്തുക്കുവേ...( സജീവണ്ണാ.... നിങ്ങളുടെ ഓഫർ അവളോട് പറഞ്ഞില്ലല്ലോ. അത് പറയു , അവൾ സമ്മതിക്കും.)"  രാജപ്പൻ താടി ചൊരിഞ്ഞു നിസ്സാരമായി പറഞ്ഞു. അത് കേട്ടതും സജീവൻ ഒന്ന് ചിരിച്ചു. " 50 ലക്ഷം നിനക്ക്. 50 ലക്ഷം അക്കക്ക് . 50 ലക്ഷം രാജപ്പന്....."  സജീവൻ പറഞ്ഞത് കേട്ടതും മധുവിന്റെ കണ്ണുകൾ അത്ഭുത്താൽ വിടർന്നു. അക്കയും രാജപ്പനും അത് കണ്ട് ചുണ്ടുകോട്ടി ചിരിച്ചു. തുടരും........ രണ്ടാമത്തെ സ്റ്റോറി തുടങ്ങി വച്ചിട്ടുണ്ടേ... സപ്പോർട്ട് ചെയ്യണം 🫂