സംസ്ഥാന പോലീസ് സേനയുടെ വിവിധ യൂണിറ്റുകൾക്കായി വാങ്ങിയ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.
തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ പുതുതായി വാങ്ങിയ 49 വാഹനങ്ങളാണ് സേനയുടെ ഭാഗമായത്.
മഹീന്ദ്ര ബോലേറോ ജീപ്പുകൾ, മൊബൈൽ ഫോറൻസിക് വാനുകൾ, ട്രൂപ് ക്യാരിയർ ബസുകൾ ഗൂർഖ ജീപ്പുകൾ, റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകൾ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഇന്ന് ഫ്ലാഗ്ഗ് ഓഫ് ചെയ്തത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ലോ ആൻഡ് ഓർഡർ ഡി വൈ എസ് പി, എ സി മാരുടെ ഓഫീസുകൾ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, ബറ്റാലിയനുകൾ, ക്വിക്ക് റെസ്‌പോൺസ് ടീം, ബോംബ് സ്‌ക്വാഡ്, ട്രാഫിക് എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.
19 മൊബൈൽ ഫോറൻസിക് വാഹനങ്ങൾ വളരെ വേഗത്തിൽ കൃത്യസ്ഥലത്തു എത്തിച്ചേരാനും തെളിവ് ശേഖരണത്തോടൊപ്പം ആവശ്യമായ പ്രാഥമിക പരിശോധനകൾ നടത്താനുമുള്ള ലബോറട്ടറി സംവിധാനം സജ്ജീകരിച്ചവയാണ്.
19 ബൊലേറോ വാഹനങ്ങൾ പോലീസ് പെട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ലോ ആൻഡ് ഓർഡർ സിറ്റുവേഷൻ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ഉപകരിക്കും.
ഗൂർക്ക വാഹനങ്ങൾ അതികഠിനമായ ഹില്ലി ഏരിയസിൽ പെട്രോളിങ് ശക്തിപ്പെടുത്തി പോലീസിംഗ് നടപ്പിലാക്കുന്നതിനും ഏത് ദുർഘടം പിടിച്ച സാഹചര്യത്തിലും എത്തിച്ചേരുന്നതിനും ഉപകരിക്കും
ട്രൂപ്പ് കാരിയർ വാഹനങ്ങൾ ലോ ആൻഡ് ഓർഡർ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കും.
4 ബുള്ളറ്റ് വാഹനങ്ങൾ 24*7 പെട്രോളിംഗ് കാര്യക്ഷമമാക്കുന്നതിനും സർവൈലൻസ് വർദ്ധിപ്പിക്കുന്നതിനും ഉപകരിക്കും.
#keralapolice #kerala

00:45