ഹിന്ദുവംശഹത്യാസ്മൃതിദിനത്തോടനുബന്ധിച്ച് ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ മനോജ് ജി നൽകുന്ന സന്ദേശം. ഈ പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.-ആർഷവിദ്യാസമാജം
സാദരനമസ്കാരം !!!! 🙏
ഇന്ന് 2025 സെപ്റ്റംബർ 25 :ഹിന്ദുവംശഹത്യാസ്മൃതിദിനം
സെപ്തംബർ 25 ൻ്റെ പ്രസക്തി:
ഹൈദരാലിയുടെയും ടിപ്പുവിൻ്റെയും നീചമായ മലബാർ ആക്രമണങ്ങൾക്ക് ശേഷം നടന്ന നിരവധി മാപ്പിളലഹളകളിൽ ഏറ്റവും ഭീകരവും വ്യാപകവുമായിരുന്നത് 1921-ലെ കുപ്രസിദ്ധ ഹിന്ദുവംശഹത്യയാണ്. ഈ ലഹളയിൽ അരങ്ങേറിയ മനസാക്ഷി മരവിപ്പിക്കുന്ന അസംഖ്യം കൊടുംക്രൂരതകളുടെ ഭാഗമായ ഒരു ദുരന്തമായിരുന്നു 1921 സെപ്തംബർ 25-ന് തുവ്വൂരിൽ സംഭവിച്ചത്. അവിടെ അതിക്രമങ്ങളഴിച്ചുവിട്ട മൂവ്വായിരം മാപ്പിളലഹളക്കാരുടെ നേതാവ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണോ ചെമ്പ്രശേരി തങ്ങളാണോ എന്ന വിഷയത്തിൽ രണ്ടു പക്ഷമുണ്ട്. ഏതായാലും തുവ്വൂരിൽ നിരപരാധികളായ നൂറിലേറെ ഹിന്ദുക്കൾ അന്ന് കൊല്ലപ്പെട്ടു. ഇതിൽ അമ്പതോളം പേരെ രണ്ടു കൈകളും പുറകിലേക്ക് കെട്ടി തുവ്വൂരിലെ കൂളിക്കാവ് മലപ്പറമ്പ് എന്ന പലർക്കുഴിപ്പറമ്പിലെ കിണറിനരികിലേയ്ക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യുക, മതം മാറാൻ ആക്രോശിക്കുക, ഉപദ്രവിക്കുക തുടങ്ങിയ "സ്ഥിരം അതിക്രമകാര്യപരിപാടികൾ"ക്ക് ശേഷം ആ ഹതഭാഗ്യരുടെ കൈകാലുകളും കഴുത്തും നിഷ്കരുണം വെട്ടി കിണറിലേയ്ക്ക് ചവിട്ടിയിടുകയായിരുന്നു, അട്ടഹസിക്കുന്ന ജിഹാദി ഭീകരർ! പാതി മുറിയ്ക്കപ്പെട്ട കഴുത്തും കൈകാലുകളുമായി അർദ്ധ പ്രാണനോടെ മൂന്നു ദിവസത്തോളം അലറിയ അമ്പതോളം നിഷ്കളങ്കർ!
ഹിന്ദുരക്തത്താൽ ചുവന്നതും നിലവിളികളുടെ മുഴക്കം പ്രതിധ്വനിക്കുന്നതുമായ ഇത്തരം കിണറുകൾ മലബാറിൽ ഏറെയുണ്ട്. ടിപ്പുവും ഇങ്ങനെ ചെയ്തിട്ടുണ്ട്. മാപ്പിളലഹളയിൽ മാത്രം തുവ്വൂരിന് പുറമേ നാഗാളിക്കാവ് കിണർ ( 1921 ഒക്ടോബർ 31 ന് 96 ഹിന്ദുക്കളുടെ തലവെട്ടിയിട്ട കിണർ )ചോക്കൂർ ശ്രീരാമസ്വാമി ക്ഷേത്ര തീർത്ഥക്കിണർ, വെള്ളിമുക്ക് കിണർ, ഊരകം കിളിനക്കോട്ടു കിണർ എന്നിവ ചരിത്രത്തിൽ രേഖപ്പെടുത്തിയ ചിലത് മാത്രം!
മാസങ്ങൾ നീണ്ട കലാപത്തിൽ മനസാക്ഷിയുള്ളവരെ വിറങ്ങലിപ്പിക്കുന്ന ഭീകരാക്രമണങ്ങൾ അനവധിയുണ്ടെന്നറിയാം. എങ്കിലും മാപ്പിളലഹളയുടെ യഥാർത്ഥ ചരിത്രം വരും തലമുറകളെ ഓർമ്മിപ്പിക്കാൻ , അഭിശപ്തമായ ദിനങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാൻ , ഈ ദിവസം തന്നെ നാം ഹിന്ദുവംശഹത്യാസ്മൃതിദിനമായി ആചരിക്കുന്നു. മതം മാറാൻ വിസമ്മതിച്ചതിൻ്റെ പേരിൽ അറുകൊല ചെയ്യപ്പെട്ട പതിനായിരങ്ങളുടെ ദു:ഖസ്മരണയ്ക്കായി ഒരു ദിനം !
മാപ്പിളലഹളയെന്ന ഹിന്ദുവംശഹത്യ:
മലബാർ കലാപമെന്നും, ഖിലാഫത്ത് പ്രക്ഷോഭമെന്നും, മാപ്പിളലഹളയെന്നുമെല്ലാം അറിയപ്പെടുന്ന 1921-ലെ കുപ്രസിദ്ധമായ ഹിന്ദുവംശഹത്യയുടെ രക്തപങ്കിലമായ യഥാർത്ഥചരിത്രം ഇന്നത്തെ തലമുറയിൽ എത്രപേർക്കറിയാം..?!
നിരവധി മാപ്പിളലഹളകൾ ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എടുത്തു പറയേണ്ട ഒന്നാണ് 1921 - ലെ ഏകപക്ഷീയമായ ഹിന്ദുവംശഹത്യ. ആസൂത്രിതവും സംഘടിതവും വ്യാപകവും ഞെട്ടിത്തരിച്ച് രക്തം കട്ടപിടിക്കുന്ന തരത്തിൽ അതിഭീകരവുമായ ക്രൂരകൃത്യങ്ങൾ നടമാടിയ നരഹത്യയായിരുന്നു അത്!!!
അക്രമങ്ങൾക്ക് തെരഞ്ഞെടുത്ത ദിവസത്തിൻ്റെ പ്രത്യേകത:
1921 ജൂലൈ 20ന് ആരംഭിച്ച ഖിലാഫത്ത് പ്രക്ഷോഭങ്ങൾ അമുസ്ലീങ്ങൾക്കെതിരെ കൃത്യമായ വർഗീയാക്രമണമായി മാറിയത് ആഗസ്ത് 20 നായിരുന്നു. ആ ദിവസത്തിൻ്റെ പ്രാധാന്യം എന്തായിരുന്നു എന്ന് ഇന്നും പലർക്കുമറിയില്ല. റംസാൻ മാസം പതിനേഴാം ദിനം. എന്താണ് റംസാൻ 17 ൻ്റെ പ്രത്യേകത ? എന്നാൽ ഇസ്ലാംമതവിശ്വാസികൾക്ക് അത് നന്നായറിയാം. “കാഫിറുകൾക്കെതിരെ മുസ്ലീങ്ങൾ ആദ്യവിജയം നേടിയ ബദർയുദ്ധം “ ആരംഭിച്ചത് അന്നായിരുന്നു. ഇക്കാര്യം വിശ്വാസികളോട് മതാവേശത്തോടെ വിശദീകരിച്ചാണ് മതമൗലികവാദികളായ കലാപകാരികൾ “കാഫിറുകൾക്കെതിരെ നേരിട്ട് ആക്രമണം (ജിഹാദ്) “ നടത്തിയത്. ഇത് മാപ്പിളലഹളകളുടെ മതസ്വഭാവവും ഉദ്ദേശവും വ്യക്തമാക്കുന്നു.
ചരിത്രസമാനതകൾ:
ഭാരതവിഭജനത്തിന് ദേശീയനേതാക്കളെ ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കാൻ മുഹമ്മദാലി ജിന്ന 1946 ആഗസ്ത് 16 ന് പ്രത്യക്ഷനടപടിദിനം പ്രഖ്യാപിച്ചു. കൃത്യം ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ഒരു റംസാൻ 17 ന്. ഇക്കാര്യം മുസ്ലീം ലീഗ് നേതാക്കൾ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുപ്രസിദ്ധമായ Direct Action Day യിൽ ഏകപക്ഷീയമായി ആരംഭിച്ച കലാപങ്ങളിൽ കൽക്കത്തയിലും നവഖാലി, തിപ്പേരയിലും പതിനായിരങ്ങൾ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേർ ഭവനരഹിതരാകുകയും ചിന്തിക്കാൻ പോലുമാവാത്ത വിധമുള്ള പീഡനങ്ങൾ അരങ്ങേറുകയും ചെയ്തു. അതാണ് വിഭജനം യാഥാർത്ഥ്യമാക്കിയത്.
ഇതരരാജ്യങ്ങളിൽ:
ഇസ്ലാമിക ഭൂരിപക്ഷരാജ്യങ്ങളിൽ ഇപ്പോഴും ഈ ദിനം ഭീകരപ്രവർത്തനത്തിനായി ചിലർ ഉപയോഗപ്പെടുത്താറുണ്ട്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, സിറിയ, പാലസ്തീൻ, ഈജിപ്റ്റ്,അൽജിരീയ, സുദാൻ, തുനീഷ്യ മുതലായവ ഉദാഹരണങ്ങൾ. ഇസ്ലാമിക ലോകത്തിലെ പല യുദ്ധങ്ങളും റംസാൻ മാസത്തിലായിരുന്നു. ഭീകരവാദികൾ മതത്തെ നിർബാധം ഉപയോഗപ്പെടുത്തുന്നു.
മുദ്രാവാക്യങ്ങൾ:
“അള്ളായല്ലാതൊരു ദൈവം മലയാളത്തിലില്ലാതാക്കീടുക “എന്നായിരുന്നു മാപ്പിളലഹളയിലെ പ്രമുഖമുദ്രാവാക്യങ്ങളിലൊന്ന്.(“അള്ളായല്ലാതൊരു ദൈവം മലയാളത്തില്ലാതാക്കീടുവിനേതു ചെയ്തും “ ദുരവസ്ഥ - 292- കുമാരനാശാൻ )
വളരെ ആസൂത്രിതമായ ഗൂഢാലോചനയോടു കൂടിയാണ് കലാപങ്ങൾ തുടങ്ങിയതെന്ന് ഇവയെല്ലാം തെളിയിക്കുന്നു.
ലഹളക്കാർ സ്ഥാപിച്ചത് "അൽദൗള "യെന്ന മാപ്പിളരാജ്യമാണ്.
മതം തിരിച്ചുള്ള കൊല, കൊള്ള, നിർബന്ധിത മതംമാറ്റം, അതിക്രമങ്ങൾ:
പതിനായിരങ്ങളെ കൂട്ടക്കൊല ചെയ്ത, പതിനായിരങ്ങളെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മതം മാറ്റിയ, ഗർഭിണികൾക്കൊപ്പം ഗർഭസ്ഥശിശുക്കളെയും ക്രൂരമായി കുത്തിക്കൊന്ന ദാരുണ സംഭവങ്ങൾ! കഴുത്ത് വെട്ടി താഴേക്ക് ചവുട്ടിയെറിയപ്പെട്ട നൂറുകണക്കിന് നിർഭാഗ്യവാൻമാരുടെ നിലവിളികൾ മുഴങ്ങുന്ന കിണറുകൾ! സ്ത്രീകളെയും പിഞ്ചുകുഞ്ഞുങ്ങളെയും അതിക്രൂരമായി പിച്ചിച്ചീന്തിയ ഭീതിജനകമായ ദിനരാത്രങ്ങൾ...!!
ഹിന്ദുവായി എന്ന ഒറ്റക്കാരണത്താൽ ജീവിക്കാനുള്ള അവകാശം തന്നെ നിഷേധിക്കപ്പെട്ടവർ! പിറന്ന മണ്ണും വീടും വിട്ട് കൂട്ടമായി പലായനം ചെയ്യേണ്ടിവന്ന ഹതഭാഗ്യരുടെ നീറുന്ന ഓർമ്മകൾ !
മലമൂത്രവിസർജനത്താൽ അപമാനിക്കപ്പെട്ട പൂജാവിഗ്രഹങ്ങൾ , തകർക്കപ്പെട്ട നൂറുകണക്കിന് കാവുകൾ, ആരാധനാസ്ഥലങ്ങൾ, പീഠങ്ങൾ, കൊളളകൾക്ക് ശേഷം അഗ്നിയ്ക്കിരയായ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ!!
മതാന്ധത മൂലം മനുഷ്യത്വം മരവിച്ച, ഒരു വിഭാഗം മുസ്ലീം മതമൗലികവാദികളുടെ കണ്ണുകളിൽ അന്ന് മലബാറിലെ ഹിന്ദുജനത കണ്ടത് രക്തദാഹികളായ നരഭോജികളുടെ ക്രൗര്യമായിരുന്നു. അന്നുവരെ തോളോടുതോൾ ചേർന്നുനിന്നവർ, അയൽപക്കക്കാർ, കാര്യസ്ഥർ, ജോലിക്കാർ - ഇവരെല്ലാം ഒറ്റരാത്രികൊണ്ട് ഘാതകരായപ്പോൾ നിസ്സഹായതയോടെ തളർന്നിരിക്കാനും അമ്പരപ്പോടെ മരണത്തെ പുൽകാനുമേ അവർക്ക് സാധിച്ചുള്ളൂ.
മാപ്പിളലഹളയുടെ മതപരമായ സ്വഭാവം തെളിയിക്കാൻ എത്രയോ ചരിത്രരേഖകൾ, അനുഭവസാക്ഷ്യങ്ങൾ, റിപ്പോർട്ടുകൾ, ദേശീയ നേതാക്കളുടെ ഉദ്ധരണികൾ എന്നിവ ഉണ്ട്. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല.
ചരിത്രം ചികയുന്നു എന്ന ആരോപണം ഉയർത്തുന്നവരോട്:
"പഴയ കാര്യങ്ങൾ കുത്തിപ്പൊക്കുന്നതെന്തിന് " എന്ന സ്ഥിരം പല്ലവിയായിരിക്കും ഒരു കൂട്ടർ ഉയർത്തുക !
ആരാണിത് പറയുന്നത് എന്നറിയുന്നത് കൗതുകകരമാണ്.
ചരിത്രത്തിൽ ഇവിടെ നടന്ന അനാചാരങ്ങളെപ്പറ്റി ( ജാതി, അയിത്തം മുതലായവ) നിരന്തരം പറഞ്ഞു കൊണ്ട് ഹിന്ദുക്കളിൽ കുറ്റബോധവും അപകർഷതാബോധവും കുത്തിവയ്ക്കാൻ ശ്രമിക്കുന്നവർ!
സനാതനധർമ്മാചാര്യന്മാർ മുൻകൈയെടുത്ത് സവർണാവർണഭേദമില്ലാതെ ഹിന്ദുക്കൾ ഒരുമിച്ച് പരിഹരിക്കുകയും, പൂർവ്വികരിൽ ചിലർ ചെയ്ത തെറ്റുകൾക്ക് ഇപ്പോഴത്തെ തലമുറകളോട് പ്രായശ്ചിത്തം പോലും ചെയ്തു കൊണ്ടിരിക്കുന്നതുമായ ഒരു സമൂഹത്തെ അന്യായമായി കുറ്റപ്പെടുത്തുവാൻ പക്ഷേ ഇവർക്ക് മടിയില്ല.
ദുരന്തദിനങ്ങൾ ആചരിക്കുന്നതെന്തിന് എന്നാണ് ചിലരുടെ അടുത്ത സംശയം!:
ദുരന്തങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാനാണ് ലോകം ചില ദിവസങ്ങൾ ജാഗ്രതാദിനങ്ങളായി പ്രഖ്യാപിക്കുന്നത്!
രോഗങ്ങൾ പരിസ്ഥിതിപ്രശ്നങ്ങൾ, ദുരന്തങ്ങൾ എന്നിവക്കെതിരെ ജനങ്ങൾക്ക് അവബോധം നൽകുവാനായി എത്രയോ സ്മൃതിദിനങ്ങൾ നാം അന്താരാഷ്ട്ര - ദേശീയ- സംസ്ഥാനതലങ്ങളിൽ ആചരിക്കുന്നു? നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു. ഉദാഹരണങ്ങളായി ജനുവരി 27 ഹോളോകാസ്റ്റ് ഓർമ്മദിനം, ജനുവരി 30- രക്തസാക്ഷി ദിനം, മാർച്ച് 23-ജാലിയൻവാലാബാഗ് കൂട്ടക്കൊല,ഡിസംബർ 6- ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനം,ഡിസംബർ 1 എയ്ഡ്സ് ദിനം, ഒന്നാം ലോകമഹായുദ്ധം (1914- 1918) Nov 11, രണ്ടാം ലോകമഹായുദ്ധം (1939–1945) Victory in Europe Day (May 8), Victory over Japan Day (Aug 15)ഹിരോഷിമ ദിനം (Aug 6) നാഗസാക്കി ദിനം (Aug 9 )
ഇവിടെ ചിലർക്ക് വിഭജനദുരന്തസ്മൃതിദിനം (August 14),വംശഹത്യാസ്മൃതിദിനം (Sept 25) എന്നിവ ആചരിക്കുമ്പോൾ മാത്രമാണ് പ്രശ്നം! എന്നാൽ "ഡിസംബർ 6 ഉം, ഗുജറാത്ത് കലാപവും. മറക്കാതിരിക്കുക എന്ന് ഇവർ തന്നെ പ്രചരിപ്പിക്കും.
എന്നാൽ ഇവിടുത്തെ രാഷ്ട്രീയക്കാർ മാപ്പിളലഹളയെ സ്വാതന്ത്ര്യസമരവും കർഷകസമരവുമാക്കി ചിത്രീകരിച്ച് പെൻഷൻ നൽകിയിട്ടുണ്ട്. ചരിത്രസത്യങ്ങളെ കീഴ്മേൽമറിച്ച് അവർ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നു! കലാപവാർഷികങ്ങൾ ആഘോഷിക്കുന്നു.!
മാപ്പിളകലാപസ്മൃതിമന്ദിരങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 2023 നവംബർ 14 ന് ഉദ്ഘാടനം ചെയ്യപ്പെട്ട മലപ്പുറം ഹെറിറ്റേജ് മ്യൂസിയത്തിലും, പൂക്കോട്ടൂർയുദ്ധസ്മാരകത്തിലും മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമാക്കി, കലാപകാരികളെ വീരനായകരുമാക്കി വരും തലമുറകൾക്ക് പരിചയപ്പെടുത്തുന്നു!
വാരിയൻകുന്നനെപ്പോലെയുള്ള വർഗീയഭീകരവാദികളുടെ പേരിൽ സ്മാരകങ്ങളും ഓഡിറ്റോറിയങ്ങളും സ്ഥാപിക്കുന്നു. ചരിത്രത്തെ വളച്ചൊടിച്ച്, യഥാർത്ഥ ഇരകളെ വേട്ടക്കാരാക്കി സിനിമകൾ നിർമ്മിക്കുന്നു. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. വിപുലമായ പരിപാടികൾ നടത്തുന്നു!
ഇവയൊക്കെ ചെയ്യുന്നവരും ഈ നടപടികളിലൊന്നും
തെറ്റ് കാണാത്തവരുമാണ് “ചരിത്രം ചികയുന്നു “വെന്ന വിമർശനം ഉന്നയിക്കുന്നത്!
ഇവരുടെ ഗൂഢതന്ത്രങ്ങളും ജനങ്ങളെ വഞ്ചിക്കുന്ന സ്ഥിരം തട്ടിപ്പുകളും, നഗ്നമായ ഇരട്ടത്താപ്പും തിരിച്ചറിയുക.
ചരിത്രം അട്ടിമറിക്കപ്പെട്ടാൽ:
ചരിത്രവസ്തുതകൾ അട്ടിമറിക്കാൻ ശ്രമിച്ചാൽ ഭൂതകാല ദുരന്തങ്ങളിൽ നിന്ന് പാഠം പഠിച്ച് ഭാവിയെ അഭിമുഖീകരിക്കാനാവില്ല.
വിവരണാതീതമായ അതിക്രമങ്ങൾക്ക് ഇരയായവരോടും അവരുടെ പിൻഗാമികളോടും കാണിക്കുന്ന കൊടും ക്രൂരത കൂടിയാണത്.വരുംതലമുറയും ചരിത്രവും അവർക്ക് ഒരിക്കലും മാപ്പ് കൊടുക്കില്ല എന്ന തിരിച്ചറിവ് കൂടി വേണമെന്ന് ഓർമ്മിപ്പിക്കുന്നു.
ദുരവസ്ഥ വീണ്ടും!:
പഴയ ചരിത്രങ്ങൾ കുത്തിപ്പൊക്കി ആരെയെങ്കിലും വേദനിപ്പിക്കാനോ, പകരം ചോദിക്കാനോ, മതവിദ്വേഷം പടർത്താനോ ഹിന്ദുക്കൾ ഇതുവരെ ശ്രമിച്ചിട്ടില്ല. പൂർവികരോട് ചെയ്ത അതിക്രമങ്ങൾ എല്ലാം സഹിച്ചും ക്ഷമിച്ചും മറന്നും അവർ കഴിയുന്നു. വേട്ടക്കാരുടെ പിൻതലമുറക്കാരെ ഇരു കൈകളും നീട്ടി സ്വീകരിക്കാൻ പോലും ഈ ജനത വീണ്ടും തയ്യാറായി. എന്നാൽ ഈ നാടിൻ്റെ സഹിഷ്ണുതയെ ചൂഷണം ചെയ്തും മാപ്പിളലഹളയെ മഹത്വവത്കരിച്ചും കലാപകാരികളെ വെള്ളപൂശാനും ഇന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ ചരിത്ര നിഷേധം കാണാതിരിക്കാനാവില്ല.
"ഞങ്ങളുടെ പൂർവികരുടെ ദാരുണാന്ത്യത്തെ ആഘോഷിക്കരുതേ" എന്ന് കൈകൂപ്പി യാചിക്കേണ്ട ദുരവസ്ഥ ഇന്നും ഇവിടെ നിലനിൽക്കുന്നു. സ്വധർമ്മത്തിന് വേണ്ടി ബലിദാനികളായ ധീരജനതയെ നോക്കി പല്ലിളിക്കുകയാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിക്കാരും മുഖ്യധാരാമാധ്യമങ്ങളും. ക്ഷമയുടെ എല്ലാ അതിർവരമ്പുകളും നശിക്കും വിധം ഇവർ ഈ "മുറിവുകളിൽ ഉപ്പും മുളകും തേച്ച്, വാൾമുനയാൽ കുത്തി രസിക്കുമ്പോൾ "നിശ്ബദരായിരിക്കാൻ ഒരു നിഷ്പക്ഷമതിയ്ക്കും സാധിക്കില്ല!!!
രാഷ്ട്രീയക്കാർ - മാധ്യമങ്ങൾ - സാംസ്കാരികനായകർ:
നാല് വോട്ടിന് വേണ്ടി യാഥാർത്ഥ്യം മറച്ചു പിടിക്കുന്ന രാഷ്ട്രീയക്കാർ, തങ്ങളുടെ പൂർവ്വികരെ നിർദ്ദയം വധിച്ചവരെ വീരപുരുഷന്മാരായി വാഴ്ത്തുവാൻ വിധിക്കപ്പെട്ട, ബ്രെയിൻ വാഷിംഗിനാൽ തെറ്റിദ്ധരിക്കപ്പെട്ട പതിനായിരങ്ങൾ, ദുരന്തസ്മരണകൾ കുഴിച്ചുമൂടുകയും കലാപ കുറ്റവാളികൾക്ക് സ്മാരകങ്ങൾ നിർമ്മിക്കുകയും ചെയ്യാൻ തിരക്ക് കൂട്ടുന്നവർ! ശ്രീ രാമസിംഹൻ ജി യുടെ"പുഴ മുതൽ പുഴ വരെ "യ്ക്ക് നേരെ കത്രികയുമായി കുതിച്ച പ്രത്യേക ജനുസിൽപ്പെടുന്ന സെൻസർബോർഡ് അധികാരികൾ ! ഇവരെയൊക്കെ സ്വാധീനിക്കുന്ന ഒരു സംവിധാനം! "ഭരണാധികാരികൾ ആരായാലും സിസ്റ്റം നമ്മുടെയാണ് " എന്നഭിമാനിക്കുന്ന "കാശ്മീർ ഫയൽസ് "സിനിമയിലെ കപടമതേതരബുദ്ധിജീവികൾ !
ദി കേരളാസ്റ്റോറി, ദി കാശ്മീർ ഫയൽസ്, ബസ്തർ, റസാക്കർ, ആർട്ടിക്കിൾ 370, സ്വതന്ത്ര്യ വീർ സാവർക്കർ, ദി ബംഗാൾ ഫയൽസ് എന്നീ സിനിമകൾക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിക്കുന്ന ഈ വിഭാഗം അവരുടെ “ആവിഷ്കാരസ്വാതന്ത്ര്യവാദം “ തത്കാലം ഉപേക്ഷിച്ചു!
യഥാർത്ഥത്തിൽ ഇക്കൂട്ടർ ആരെയാണ് പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത്? സാംസ്കാരിക നായകർ എന്ത് കൊണ്ട് ഈ വിഷയത്തിൽ മൗനം പാലിക്കുന്നു??!!
രാഷ്ട്രവിരുദ്ധർ ഇന്നും പ്രബലരാണ്. അതിനാൽ നാം ഏറെ പ്രയത്നിക്കേണ്ടിയിരിക്കുന്നു!
അതേ സാഹചര്യം ഇന്നും :
"സ്വാതന്ത്ര്യത്തിന് മുമ്പ് പലതും നടന്നിരിക്കാം. അതെല്ലാം മറന്നേക്കൂ" എന്നായിരിക്കും ഒരു വിഭാഗം പറയുക!
സ്വാതന്ത്ര്യത്തിന് ശേഷം ഉണ്ടായ സംഭവങ്ങളെപ്പറ്റി മാത്രമാണോ ഇവർ പറയുന്നത്.?
എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ കാശ്മീർ കൂട്ടക്കൊലകൾ, ബംഗാളിൽ ഇപ്പോൾ നടക്കുന്നവ- ഇവയെക്കുറിച്ച് സംസാരിക്കാമോ?
അന്താരാഷ്ട്ര പ്രശ്നങ്ങൾ ഉയർത്തി സമ്മേളനങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നവർ ബംഗ്‌ളാദേശിലെ ന്യൂനപക്ഷ വേട്ട, ലക്ഷക്കണക്കിന് കാശ്മീർ പണ്ഡിറ്റുകളെ പിറന്ന നാട്ടിൽ പുനരധിവസിപ്പിക്കാൻ കഴിയാത്ത സാഹചര്യം, ആഗോള ഇസ്ലാമികഭീകരവാദത്തിൻ്റെ അപകടം എന്നിവയെക്കുറിച്ച് ഇക്കൂട്ടർ ഒരക്ഷരം പോലും ശബ്ദിക്കാറില്ല.
മാപ്പിളലഹളയിലേയ്ക്ക് വഴിതെളിച്ച സാഹചര്യങ്ങൾ ഇന്നുമുണ്ട്. അന്ധമായ മതബോധനം, അസഹിഷ്ണുത,അന്യമതവിദ്വേഷം, ജിഹാദ്, ഗസ്വാ-ഇ -ഹിന്ദ് ആഹ്വാനങ്ങൾ, കാഫിറുകളെ കൊന്നാൽ പാപമോചനം നേടി സ്വർഗം നൽകുമെന്ന വാഗ്ദാനം, ജിഹാദിൽ രക്തസാക്ഷിയായാൽ കിട്ടുന്ന ഹൂറിമാരെക്കുറിച്ചുള്ള നിറം പിടിപ്പിച്ച വർണനകൾ, അജ്മൽ കസബിനും യാക്കൂബ് മേമനും അഫ്സൽ ഗുരുവിനും വേണ്ടി നടന്ന മയ്യത്ത് നിസ്കാരങ്ങൾ, “ഇസ്ലാമോഫോബിയ -മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നു” എന്നീ നറേറ്റീവുകളുടെ വ്യാപകപ്രചരണം, തങ്ങളുടെ "സാധുനേതാക്കന്മാരെ " അന്യായമായി അറസ്റ്റ് ചെയ്തുവെന്ന ചില പള്ളികളിലെ പ്രബോധനങ്ങൾ ,അതിക്രമ ഹർത്താലുകൾ, പ്രകടനങ്ങൾ, “അവിലും മലരും കുന്തിരിക്കവും കരുതി വയ്ച്ചോ,വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിൻ്റെയൊക്കെ കാലന്മാർ” "അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും" എന്നീ ഭീഷണികൾ, 2047 ലെ ഇസ്ലാമികരാജ്യമെന്ന ലക്ഷ്യം, പലസ്തീൻ അനുകൂല -ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭങ്ങളിലെ ചില പ്രസംഗങ്ങൾ, എൻ.ഐ.എ റിപ്പോർട്ടുകളിൽ കാണുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ......... ഇവയെല്ലാം അപായസൂചനകളാണ്.
ഈയിടെ "മതേതരരാഷ്ട്രീയപാർട്ടികൾ " നടത്തിയ പൗരത്വപ്രക്ഷോഭങ്ങളിലും “ലാ ഇലാഹ ഇല്ലല്ലാഹ്”, “അല്ലാഹു അക്ബർ “ തുടങ്ങിയ മതമുദ്രാവാക്യങ്ങളും “ആസാദി” എന്ന വിഭജനാക്രോശങ്ങളും മുഴങ്ങിയിരുന്നു. ഇത് തന്നെയായിരുന്നു 1921 ലെ ഖിലാഫത്ത് - കോൺഗ്രസ് സംയുക്തറാലിയിലും നടന്നത്. എന്നാൽ ഇവയെല്ലാം അന്നത്തെ നേതാക്കൾ അവഗണിച്ചതിൻ്റെ ഫലമായിരുന്നു മാപ്പിളകലാപങ്ങൾ, മുസ്ലീംവർഗീയവാദികളുടെ ശാക്തീകരണം, ഡയറക്ട് ആക്ഷൻ, കൊലപാതകങ്ങൾ,വിഭജനം എന്നിവ. വിഭജനത്തിനു ശേഷവും മതം നോക്കിത്തന്നെയാണ് അവർ ജനങ്ങളെ കൊന്നത്. പാകിസ്ഥാനിലും ബംഗ്ലാദേശിലും പശ്ചിമബംഗാളിലും കമ്മ്യൂണിസ്റ്റ് നേതാക്കളെപ്പോലും അവർ വെറുതെ വിട്ടില്ല എന്ന് ഓർമ്മിക്കുക.
ഇവയെപ്പറ്റി ചർച്ച ചെയ്യാൻ കഴിയുമോ ?!
സത്യത്തിൽ നമ്മുടെ നേതാക്കൾക്ക് ഇവയൊന്നും മനസിലാകാത്തതാണോ? അതോ ഒരു വിഭാഗത്തിന് അനിഷ്ടകരമെന്ന് കരുതി കണ്ടില്ലെന്ന് നടിക്കുന്നതോ? മനസിലാകുന്നില്ല. ഏതായാലും മതമൗലികവാദ -തീവ്രവാദ ശക്തികൾക്ക് ഇവയെല്ലാം നന്നായറിയാം. മാപ്പിളകലാപകാരികളുടെ വേഷവും വാളും ധരിച്ച് പ്രകടനം നടത്തി “മാപ്പിള ലഹളയിൽ ഊരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല” എന്ന് മുദ്രാവാക്യം മുഴക്കിയത് ആർക്കെതിരെയുള്ള ഭീഷണിയും മുന്നറിയിപ്പുമായിരുന്നു? ബ്രിട്ടീഷുകാർക്കെതിരെയോ ?!
ചരിത്രത്തിൽ ഉണ്ടായ പാളിച്ചകൾക്ക് ആരും (ഇന്നുള്ള മുസ്ലീങ്ങൾ) ഉത്തരവാദികളല്ല. മാപ്പിളലഹളക്കെതിരെ പ്രവർത്തിച്ച, അക്രമത്തെ എതിർത്ത നല്ലവരായ മുസ്ലീങ്ങളുമുണ്ട്. എന്നാൽ ഈ കലാപത്തെ മഹത്തരമായി ചിത്രീകരിക്കുമ്പോൾ മാപ്പിളക്കലാപകാരികളെ 'റോൾ മോഡലാക്കി' പിന്തുടരണമെന്ന് ചിലർക്കെങ്കിലും തോന്നാം. അതാണ് അപകടം.
അന്താരാഷ്ട്രഭീകരശക്തികളുടെ സാമ്പത്തിക-സായുധ സഹായങ്ങൾ ലഭിക്കുന്ന സംഘങ്ങൾ ഇന്ന് സ്ലീപ്പർ സെല്ലുകളിലായി പലയിടങ്ങളിൽ - രാഷ്ട്രീയ പാർട്ടികളിൽ മാത്രമല്ല, രക്ഷകരാകേണ്ട ഉദ്യോഗസ്ഥരിൽ പോലും പതുങ്ങിയിരിക്കുന്നു. വേണ്ടത് കടുത്ത ജാഗ്രത തന്നെ!
കുറ്റകരമായ നിലപാട്:
മാപ്പിള ലഹളയ്ക്കിരയായ ഹതഭാഗ്യരോട് അതിക്രൂരമായ ചതിയും നെറികേടും അവഗണനയും പുച്ഛവുമാണ് കേരളീയ മുഖ്യധാരാസമൂഹം കാട്ടിയത് എന്ന് പറയാതിരിക്കാനാവില്ല.
ഇത് ദു:ഖകരമായ യാഥാർത്ഥ്യമാണ്. ഇരകളെ കൊല്ലപ്പെടേണ്ടവരായി വിലയിരുത്തിയും അക്രമികളെ വാഴ്ത്തിക്കൊണ്ടും ചരിത്രം അട്ടിമറിക്കുവാനുള്ള സംരംഭങ്ങളിൽ പങ്കെടുക്കുവാനും, പുസ്തകങ്ങൾ പ്രചരിപ്പിക്കുവാനും പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും സിനിമകൾ കാണാനും നമ്മുടെ ജനത ഉത്സാഹിച്ചു!
കലാപകാരികൾക്ക് പെൻഷൻ അനുവദിക്കുക, വംശഹത്യയ്ക്ക് സ്വാതന്ത്ര്യ സമരപദവി നൽകി ആക്രമണകാരികളാക്കി വിശുദ്ധരാക്കുക, വേട്ടക്കാരുടെ പേരിൽ സർക്കാർ പിന്തുണയോടെ സ്മാരകങ്ങൾ നിർമ്മിക്കുക...!! ഈ നീചകൃത്യങ്ങൾ പോലും ഇവിടെ ശക്തമായി ചോദ്യം ചെയ്യപ്പെട്ടില്ല !!!
ഹിന്ദു വംശഹത്യയ്ക്ക് കാരണക്കാരായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും, ആലി മുസലിയാരെയും സ്വാതന്ത്ര്യസമര നേതാക്കളായി വാഴ്ത്തി അവർക്ക് സ്മാരകങ്ങളും ഹാളുകളും പണിതുയർത്താൻ ശ്രമിച്ചപ്പോൾ പോലും ആരും ശബ്ദിച്ചില്ല!! ഹിന്ദുക്കൾ കൂടി നികുതിയടയ്ക്കുന്ന സർക്കാർ ഖജനാവിൽ നിന്ന് പണം അനുവദിച്ച് ഇതിനെല്ലാം മുൻകൈ എടുത്തവർക്കെല്ലാം വരിയായി നിന്ന് നാം വോട്ടുകൾ ചെയ്തു.! കൃത്യമായി അവർക്ക് മനസിലാകുന്ന ഭാഷയിൽ പ്രതികരിച്ചിരുന്നുവെങ്കിൽ രാഷ്ട്രീയ പാർട്ടികളും ശരിയായ നിലപാട് സ്വീകരിച്ചേനെ. ഇവിടെ കുറ്റവാളികൾ ഹിന്ദുക്കൾ തന്നെയാണ്!
AVS - ചെയ്യുന്നത്:
തുവ്വൂർ കൂട്ടക്കൊലയുടെ വാർഷികമായ സെപ്തംബർ 25-ന് ഹിന്ദുവംശഹത്യാസ്മൃതിദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത് 2020-ൽ ആർഷവിദ്യാസമാജമാണെന്നത് അഭിമാനത്തോടെ സ്മരിക്കുന്നു !!! ഈ സന്ദേശം 2021 മുതൽ ഹൈന്ദവസമൂഹം ഏറ്റെടുത്തുവെന്നതും ചാരിതാർത്ഥ്യം നൽകുന്നു. മാപ്പിളലഹളയുടെ നൂറാം വാർഷികത്തിൽ നിരവധി ധിഷണാശാലികളെയും ചരിത്രകാരൻമാരേയും അണിനിരത്തിക്കൊണ്ട് സെമിനാറുകൾ സംഘടിപ്പിച്ച് ആർഷവിദ്യാസമാജം (AVS) അതിൻ്റെ കർത്തവ്യം നിർവ്വഹിച്ചു. AVS-ൻ്റെ സഹോദരപ്രസ്ഥാനമായ മനീഷ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഭാരതീയസംസ്കൃതി കോഴ്സിൻ്റെ സിലബസിൽ കേരളചരിത്രം വിവരിക്കുന്ന ഭാഗങ്ങളിൽ മാപ്പിള ലഹളയെക്കുറിച്ചും സത്യസന്ധമായി വ്യക്തമായ തെളിവുകളോടെ വിശദമായി പഠിപ്പിക്കുന്നുണ്ട്.( എല്ലാ വ്യാഴാഴ്ചയും വൈകിട്ട് 7 - 8:30 വരെ മലയാളത്തിലും ഇംഗ്ലീഷിലും ) ഈ വിഷയത്തിൽ ബോധവൽക്കരണ-വിദ്യാഭ്യാസ സംരംഭങ്ങൾ സംഘടിപ്പിക്കാൻ പറ്റുന്ന വിധം പ്രഭാഷകരേയും, സംവാദകരേയും അധ്യാപകരേയും ഗവേഷകരേയും വാർത്തെടുക്കുന്ന പ്രവർത്തനങ്ങളും AVS നടത്തുന്നു !!!
അനിഷേധ്യമായ തെളിവുകളും ആധികാരികമായ വസ്തുതകളും ചൂണ്ടിക്കാട്ടി ചരിത്രനിഷേധമെന്ന നെറികേടിനെതിരെ ശക്തമായ ജനജാഗരണം സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.
ആരോടും പകവീട്ടുവാനോ വിദ്വേഷം പുലർത്തുവാനോ അല്ല ഈ ദിനാചരണം. ദുരന്തങ്ങൾക്ക് കാരണങ്ങൾ കണ്ടെത്തി ശരിയായി പരിഹരിക്കുവാനുള്ള വിവേകം ഉള്ള തലമുറകളെ സൃഷ്ടിക്കുവാനാണിത്.
ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആർക്കും (ഹിന്ദുക്കൾക്കും ക്രിസ്ത്യാനിക്കും മുസ്ലീങ്ങൾക്കും നിരീശ്വരവാദിവാദികൾക്കും) സംഭവിക്കാതിരിക്കാനായുള്ള യഥാർത്ഥ പ്രതിരോധം കൂടിയാകും ഈ ബോധവത്കരണം!!! എല്ലാവർക്കും നന്മ ലഭിക്കുവാനുള്ള മഹത്തായ സംരംഭം!
സ്വധർമ്മത്തിൽ ഉറച്ചു നിൽക്കുവാനായി വേദനാനിർഭരമായ മരണം സ്വീകരിച്ച പൂർവ്വികരുടെ ദീപ്ത സ്മരണകൾക്ക് മുൻപിൽ ശിരസ് നമിക്കുന്നു!!! ആ സ്വാഭിമാനികൾക്ക് വേണ്ടി പ്രാർത്ഥിച്ചും സനാതനധർമ്മസംരക്ഷണത്തിനായി ജീവൻ പോലും അർപ്പിച്ചു പോരാടുമെന്ന് ശ്രീപരമേശ്വരൻ്റേയും ഗുരുപരമ്പരകളുടെയും സനാതനധർമ്മത്തിൻ്റെയും പവിത്രനാമങ്ങളിൽ പ്രതിജ്ഞ ചെയ്തും ഈ ദിനം ആചരിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം.
#1921 മലബാർ കലാപം#മാപ്പിള #കലാപം #കലാപം #Aacharya Sri Manoj ji #aarshavidyasamajam
