*പുതിയ വികസനമാതൃകകൾഅനിവാര്യം;വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ മുഖഛായ മാറ്റും: മന്ത്രി കെ. എൻ. ബാലഗോപാൽ*
പുതിയ കാലത്തെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞുള്ള വികസന മാതൃകകൾ സൃഷ്ടിക്കണമെന്നും വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ മുഖഛായ മാറ്റുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. വിഷൻ 2031 ന്റെ ഭാഗമായി ധനകാര്യ വകുപ്പ് എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിൽ ‘കേരളം@2031 : ഒരു പുതിയ ദർശനം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള വികസനത്തിലെ നാഴികക്കല്ലാണ് വിഴിഞ്ഞം പോർട്ട്. മൂന്നരലക്ഷം ടൺ ഭാരമുള്ള കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന സ്വാഭാവിക തുറമുഖം എന്ന രീതിയിൽ വിഴിഞ്ഞത്തിന് വലിയ വികസന സാധ്യതകളുണ്ട്. സംസ്ഥാന സർക്കാരും വിഴിഞ്ഞം കപ്പൽശാല യാഥാർഥ്യമാക്കുന്നതിനായി നിക്ഷേപം നടത്തിയത് അനുബന്ധമായി രൂപപ്പെടുന്ന വ്യാവസായിക വാണിജ്യ വളർച്ച കൂടി മുൻകൂട്ടി കണ്ടാണ്. ലോകത്തെ മികച്ച സമ്പദ്‌വ്യവസ്ഥകളിൽ ഭൂരിഭാഗവും തുറമുഖങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതാണെന്ന് മനസിലാക്കാം.
ഇറക്കുന്ന കണ്ടെയ്നറുകൾ, അതിലുള്ള ഉത്പന്നങ്ങൾ എന്നിവ കൈമാറ്റം ചെയ്യുന്നതിനൊപ്പം ഇവയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങളടക്കം നിർമിക്കുന്നതിനുള്ള ആവശ്യമായ സാഹചര്യം കേരളത്തിൽ ഉണ്ടാകും.
മുൻപ് വിദേശങ്ങളിലടക്കം തൊഴിലിനായി കുടിയേറിയ പലരും നാട്ടിലേക്ക് തിരിച്ചുവരുന്ന സാഹചര്യമുണ്ട്. പ്രായമുള്ള മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും കുടുംബവുമായി ഒന്നിച്ച് താമസിക്കുന്നതിനും സഹായിക്കുന്ന രീതിയിൽ വീടിനടുത്ത് തന്നെ തൊഴിൽ ലഭിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. സുൽത്താൻ ബത്തേരിയിലും ചാലക്കുടിയിലും കൊട്ടാരക്കരയിലുമടക്കം ഇത്തരത്തിൽ ഐ.ടി സ്ഥാപനങ്ങൾ ആരംഭിച്ചത് ശ്രദ്ധേയമാണ്. സ്വന്തം വീട് തന്നെ ഓഫീസുകളാക്കി മാറ്റിയ സംരംഭക മാതൃകളും ഉണ്ട്.
പരമ്പരാഗത വ്യവസായങ്ങൾ വെല്ലുവിളികൾ നേരിടുന്ന ഗ്രാമപ്രദേശങ്ങളിൽ കെ-ഡിസ്ക് അടക്കമുള്ള സ്ഥാപനങ്ങളെ സഹകരിപ്പിച്ചുകൊണ്ട് കൃത്യമായ നൈപുണ്യ പരിശീലനം യുവജനങ്ങൾക്കടക്കം നൽകി പുതുതായി സൃഷ്ടിക്കപ്പെടുന്ന മേഖലകളിലേക്ക് അവരെ എത്തിക്കണം.
പ്രായമാകുന്നവരുടെ എണ്ണം ഗണ്യമായി കൂടുന്ന സാഹചര്യത്തിൽ അതിനനുസൃതമായ പദ്ധതികളും പശ്ചാത്തല സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കുന്നുണ്ട്. യുവസംരംഭകർക്ക് അവസരം നൽകുന്നതുപോലെ ‘ന്യൂ ഇന്നിംഗ്സ്’ എന്ന പേരിൽ അൻപത് വയസിൽ മുകളിൽ പ്രായമുള്ളവരുടെ ആശയങ്ങൾ സംരംഭങ്ങളാക്കി മാറ്റാനും അവരെ സമൂഹത്തിൽ ക്രിയാത്മകമായി ഉപയോഗിക്കുവാനും സർക്കാർ തുടക്കം കുറിച്ചു.
ജി.എസ്.ടി നിലവിൽ വന്നതോടെ നികുതി വിഹിതം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലും കേരളം തനതു വരുമാനം നിലനിർത്തിയും കൃത്യമായ ആസൂത്രണത്തിലൂടെയും മെച്ചപ്പെട്ട വളർച്ച നേടി. വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളടക്കമുള്ള സേവന മേഖലകളിൽ യാതൊരു കുറവും വരുത്താൻ സർക്കാർ തയ്യാറായില്ല.
വിജ്ഞാനത്തെ ഒരു മൂലധനമെന്ന രീതിയിൽ കരുതിയുള്ള വികസന മാതൃകയാണ് കേരളം സൃഷ്ടിക്കുന്നത്.
വ്യവസായ, കാർഷിക, വാണിജ്യ മേഖലകളിൽ വളർച്ചയും അവസരങ്ങളും സൃഷ്ടിക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ലോഹങ്ങളുടെയും ഉപലോഹങ്ങളുടെയും സാധ്യതകൾ, ചെലവു കുറഞ്ഞ ആരോഗ്യ, സുഖചികിത്സാ സൗകര്യങ്ങൾ, പുതിയ നിക്ഷേപ സാധ്യതകൾ എന്നിവയടക്കം സമൃദ്ധമായ ഭാവികേരളത്തിനുള്ള ചർച്ചകൾ വിഷൻ 2031 ലൂടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ഏറ്റവും മികച്ച ധനകാര്യ നിർവഹണമാണ് കഴിഞ്ഞ നാലര വർഷം കേരളത്തിൽ നടന്നതെന്ന് വിഷൻ 2031 ന്റെ ഭാഗമായി ധനകാര്യവകുപ്പിന്റെ നേട്ടങ്ങളും കാഴ്ചപ്പാടുകളും ചർച്ചചെയ്ത സെമിനാറിന്റെ സമാപന സമ്മേളനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
#vision2031 #keralagovernment #kerala
![kerala - '10 ٥ a 031 మన மப்ப Omunmar Uر llul 0 |203] Tim]nn6]ನ a cளாஸ்பற்த diua W انن٨ل ٥9 MGTI 84 @pa Muuuu 2001 மபையலை '10 ٥ a 031 మన மப்ப Omunmar Uر llul 0 |203] Tim]nn6]ನ a cளாஸ்பற்த diua W انن٨ل ٥9 MGTI 84 @pa Muuuu 2001 மபையலை - ShareChat kerala - '10 ٥ a 031 మన மப்ப Omunmar Uر llul 0 |203] Tim]nn6]ನ a cளாஸ்பற்த diua W انن٨ل ٥9 MGTI 84 @pa Muuuu 2001 மபையலை '10 ٥ a 031 మన மப்ப Omunmar Uر llul 0 |203] Tim]nn6]ನ a cளாஸ்பற்த diua W انن٨ل ٥9 MGTI 84 @pa Muuuu 2001 மபையலை - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_226273_16de53b2_1760373223420_sc.jpg?tenant=sc&referrer=pwa-sharechat-service&f=420_sc.jpg)