ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6gPd1md?d=n&ui=v64j8rk&e1=cഋതുനന്ദനം... Part 116
അന്നത്തെ ദിവസവും പതിവ് പോലെ ദേവദത്തൻ വരുന്നതും കാത്തിരിക്കുകയായിരുന്നു താൻ. മക്കളുടെ പ്രത്യേകിച്ച് അനുവിന്റെ കുസൃതികളുമായി എന്നുമൊരു മൽപ്പിടിത്തം തന്നെയാണ്. കണ്ണൊന്നു തെറ്റിയാൽ അവൾ പണിപ്പുരയിൽ കയറി എന്തെങ്കിലുമൊക്കെ പറ്റിക്കും. അവിടെ നിന്നും ചായങ്ങൾ എടുത്ത് കൊണ്ട് വന്നു ചുമരിലോ തന്റെയും രാമേട്ടന്റെയുമൊക്കെ വസ്ത്രങ്ങളിലോ പറ്റിക്കും. ആ മുറി പൂട്ടിയിടാൻ പറഞ്ഞാൽ ദേവദത്തൻ സമ്മതിക്കില്ല. മക്കളുടെ കുസൃതികൾക്ക് അവരുടെ അച്ഛനെപ്പോഴും സപ്പോർട്ടാണ്. മീനുമോളാണെങ്കിൽ പിടിച്ചു നിൽക്കുവാനുള്ള പ്രായമേ ആയിട്ടുള്ളൂ. ശ്രദ്ധ വിട്ടാൽ അവളും ചേച്ചിയെ പോലെ എന്തെങ്കിലും കുസൃതികൾ ഒപ്പിച്ചു വയ്ക്കും...
അന്നും രാവിലെ പതിവ് പോലെ ദേവദത്തൻ തനിയ്ക്കും മക്കൾക്കും ചുംബനങ്ങൾ പകർന്നു ബൈക്കിൽ യാത്രയായതായിരുന്നു..
അനുമോളെ ഗർഭിണിയായിരിക്കുമ്പോൾ തന്നെ ദേവദത്തനൊരു കാറ് എടുത്തിട്ടുണ്ടെങ്കിലും ഓഫീസിലേക്ക് അതിൽ പോകില്ല. താൻ മിക്കപ്പോഴും നിർബന്ധിക്കുമായിരുന്നു കാറിൽ പോയാൽ മതിയെന്ന് പറഞ്ഞു പക്ഷേ ദേവദത്തനപ്പോഴൊക്കെ ഒരു കുസൃതിച്ചിരിയോടെ തരുണീമണികൾക്ക് ദർശിക്കുവാൻ കഴിയില്ലെന്ന് പറഞ്ഞു തന്നെ ദേഷ്യം പിടിപ്പിച്ചു കൊണ്ടിരിക്കും...
ഉച്ചയ്ക്കുള്ള ഭക്ഷണം കഴിഞ്ഞു മീനുമോളെ പാല് കൊടുത്തുറക്കി അനുമോൾക്ക് ടി വിയും വച്ചു കൊടുത്തു താൻ ചില നൃത്തച്ചുവടുകൾ വച്ചു കൊണ്ട് പരിശീലനം നടത്തുകയായിരുന്നു. കിട്ടുന്ന ഒഴിവ് സമയങ്ങളിലൊക്കെ താൻ നൃത്തപരിശീലനം നടത്തുമായിരുന്നു എന്നും. മക്കൾ കൈകുഞ്ഞുങ്ങളാവുമ്പോൾ മാത്രമേ താനതിനു ശ്രമിയ്ക്കാതിരുന്നിട്ടുള്ളൂ. താൻ ചെയ്തില്ലെങ്കിൽ ദേവദത്തൻ തന്നെക്കൊണ്ട് നിർബന്ധിച്ചു ചെയ്യിക്കും. ചിലപ്പോൾതോന്നും തന്നെക്കാൾ തന്റെ നൃത്തത്തിന്റെ കാര്യത്തിൽ ശ്രദ്ധ ദേവദത്തനാണെന്ന്....
അന്ന് ദേവദത്തൻ പതിവ് പോലെ വരുന്ന സമയമായിട്ടും വരാത്തതിനാൽ താനാകെ വ്യാകുലപ്പെട്ടിരിക്കുകയായിരുന്നു. കാരണം വൈകുകയാണെങ്കിൽ തന്നോട് ഫോണിൽ വിളിച്ചു പറയുന്നതാണ്. എന്നാൽ ഇന്ന് അതൊന്നുമില്ല...
എന്തോ അകാരണമായൊരു ഭയം തന്നിലപ്പോഴേക്കും ഉടലെടുത്തു കൊണ്ടിരുന്നു...
അധികം വൈകാതെ ഫോൺ ബെൽ അടിച്ചപ്പോൾ അത് വരെ മനസ്സിൽ നിറഞ്ഞിരുന്ന ഭയം മഹാവാതമായ് അലയടിച്ചു കൊണ്ടിരുന്നു തന്റെ മനസ്സിൽ...
വിറയ്ക്കുന്ന കൈകളാൽ ഫോണെടുത്ത തന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയ വാർത്തയിൽ താൻ മോഹാലസ്യത്തിന്റെ അഗാധഗർത്തങ്ങളിലേക്ക് വീണു കഴിഞ്ഞിരുന്നു. താൻ ബോധം കെട്ട് വീഴുന്നത് കണ്ട് ലച്ചു മോളെ എന്നും വിളിച്ചു കൊണ്ട് തന്റെയടുക്കലേക്ക് ഓടിയടുക്കുന്ന രാമേട്ടന്റെ രൂപം അവ്യക്തമായി അടയുന്ന മിഴികളിൽ പതിഞ്ഞു കൊണ്ടിരുന്നു....
കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് പൂർവകാല സ്മരണകളിൽ രഥയാത്ര നടത്തിക്കൊണ്ടിരുന്ന ശ്രീലക്ഷ്മിയെ ഫോണിൽ പെട്ടെന്ന് വന്ന മെസ്സേജ് ടോൺ ഉണർത്തി....
തന്റെ ചിന്തകളിൽ നിന്നുമുണർന്ന ശ്രീലക്ഷ്‌മി ഫോണെടുത്തു നോക്കിയപ്പോൾ വാട്സ്ആപ്പിൽ അഭിരാമിയുടെ മെസ്സേജ് വന്നത് ഒരു നിർവികാര ഭാവത്തോടെ നോക്കിക്കൊണ്ട് ഇരുന്നു...
എന്താവും മെസ്സേജിൽ ഉള്ളതെന്ന് തനിയ്ക്കൂഹിക്കാവുന്നതേ ഉള്ളൂ. പണ്ടേ അഭിയ്ക്ക് അച്ഛനോടായിരുന്നു അടുപ്പം. ഇപ്പോൾ തന്റെയച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോൾ ആ അടുപ്പം അതിശക്തമായിരിക്കുന്നു. തന്റെ അച്ഛനോടൊത്തുള്ള ഓരോ നിമിഷങ്ങളും ചിത്രങ്ങളായും ശബ്ദരേഖകളായും തന്നോട് പകരം വീട്ടാനെന്ന പോലെ അവൾ അയച്ചു കൊണ്ടിരിക്കുന്നു....അഭിരാമി അയച്ച ദേവദത്തനോടൊത്തുള്ള അന്നെടുത്ത ചിത്രങ്ങളിലേക്ക് നിസ്സംഗതയോടെ മിഴികളയയ്ക്കുമ്പോൾ ശ്രീലക്ഷ്മി ചിന്തിച്ചു കൊണ്ടിരുന്നു...
മക്കളിരുവർക്കും താനിപ്പോൾ ശത്രു. ശത്രുതയുടെ നേരിയ ഒരംശം പോലുമില്ലാത്തത് ഒരാൾക്ക് മാത്രം. ദേവദത്തന്.... തന്റെ ഭർത്താവിന്...ശ്രീലക്ഷ്മി യൊന്ന് നെടുവീർപ്പിട്ടു....
ശ്രീലക്ഷ്മിയുടെ ഓർമ്മകൾ വീണ്ടും ദേവദത്തന് ആക്‌സിഡന്റ് പറ്റിയ ദിവസത്തിലേക്ക് പുഷ്പകവിമാനമേറി....
==================================
ഇന്റൻസീവ് കെയർ യൂണിറ്റിന് മുമ്പിലെ ഇരിപ്പിടത്തിലിരിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മനസ്സ് പ്രാർത്ഥനകളാൽ നിറഞ്ഞു. തന്റെ മടിയിൽ കിടന്നുറങ്ങുന്ന അനുമോളെ ഒന്ന് കൂടി ചേർത്ത് പിടിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ നീലനയനങ്ങളിൽ നിന്നും നേത്രാംബുക്കൾ ധാരയായി പെയ്തിറങ്ങിക്കൊണ്ടിരുന്നു...
വിവരങ്ങളറിഞ്ഞ രാമേട്ടൻ കാറിൽ ശ്രീലക്ഷ്മിയേയും മക്കളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് കുതിക്കുകയായിരുന്നു. ഇറങ്ങുന്നതിനു മുമ്പ് ദേവദത്തന് അപകടം പറ്റിയ വാർത്ത ദേവദത്തന്റെ അച്ഛനമ്മമാരെ രാമേട്ടൻ വിളിച്ചറിയിച്ചിരുന്നു. രാമേട്ടനും ശ്രീലക്ഷ്മിയും ഹോസ്പിറ്റലിൽ എത്തിയൽപ്പ നേരം കഴിഞ്ഞപ്പോഴേക്കും ദേവദത്തന്റെ അച്ഛനമ്മമാരുമവിടെ എത്തിച്ചേർന്നിരുന്നു...
ദേവദത്തന്റെ അമ്മ സുഭാഷിണി ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചെങ്കിലും അവളുടെ മനസ്സിലാ സമയത്ത് തനിയ്ക്ക് ചുറ്റുമപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതൊന്നും തന്നെയുണ്ടായിരുന്നില്ല. ശ്രീലക്ഷ്‌മിയുടെ മനസിലപ്പോൾ അകത്ത് ജീവനുമായി മല്ലിടുന്ന തന്റെ പ്രാണനായവന് വേണ്ടിയുള്ള പ്രാർത്ഥനകൾ മാത്രമായിരുന്നു...
ദേവേട്ടന്റെ ബൈക്കിലൊരു ട്രക്ക് പുറകിൽ നിന്നും വന്നിടിക്കുകയായിരുന്നത്രെ. ബൈക്കിൽ നിന്നും തെറിച്ചു വീണ ദേവേട്ടന്റെ തലയ്ക്കും കാലിനും പരിക്കുണ്ട്. സാധാരണ ഹെൽമെറ്റ് എടുക്കുന്ന ദേവേട്ടനിന്ന് ഹെൽമെറ്റും എടുത്തില്ല. എന്നും താനത് ശ്രദ്ധിക്കുന്നതാണ്. പക്ഷേ ഇന്ന് തന്റെ ശ്രദ്ധയിലും പെട്ടില്ലല്ലോ. ഡോക്ടർ പറഞ്ഞിരിക്കുന്നത് നാൽപ്പത്തെട്ട് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ലെന്നാണ്....നിലയ്ക്കാത്ത നീർപ്രവാഹങ്ങളണിഞ്ഞ മിഴികളോടെ തനിയ്ക്ക് പറ്റിയ അശ്രദ്ധയെ പഴിച്ചു കൊണ്ട് ശ്രീലക്ഷ്മി ചിന്തിച്ചു...
എന്നും തനിയ്ക്കാശ്രയമായവൻ...ആതങ്കത്തിന്റെ ആഴക്കടലിൽ അകപ്പെട്ടു ദിശയറിയാതെ അലയുന്ന തന്റെയരികിലേക്ക് അഭയനൗകയുമായി ആഗതനായി തന്റെ അശ്രുക്കളെ ഒപ്പിയെടുത്ത തന്റെ പ്രാണനായവനാണ് സ്വന്തം ജീവനുമായി മൽപ്പിടിത്തം നടത്തിക്കൊണ്ടിരിക്കുന്നത്. എന്റെ ജീവനെടുത്തിട്ടായാലുമെന്റെ ദേവേട്ടന്റെ ജീവനൊന്നും വരുത്തരുതേ ദേവി.... തന്റെ താലിയിൽ മുറുകെപ്പിടിച്ചു കൊണ്ട് ശ്രീലക്ഷ്മി പ്രാർത്ഥനകളോടെ ദേവദത്തനുമായുള്ള ജീവിതത്തിലെ നിമിഷങ്ങൾ ഓർത്തു കൊണ്ട് ഇരുന്നു....
സമയമിപ്പോൾ രാത്രി പതിനൊന്നിനോടടുക്കുന്നു. അതിനിടയിൽ രാമേട്ടനും നരസിംഹനും സുഭാഷിണിയും ഭക്ഷണമെന്തെങ്കിലും കഴിക്കുവാനായി ശ്രീലക്ഷ്മിയെ നിർബന്ധിച്ചപ്പോൾ അവളൊന്നും കഴിക്കുവാൻ കൂട്ടാക്കിയില്ല...
തന്റെ പ്രാണൻ ജീവന്റെ നൂൽപ്പാലത്തിൽ നിൽക്കുമ്പോൾ തനിയ്ക്കെങ്ങനെ ഭക്ഷണമിറങ്ങും...ഉള്ളിലൊരു എങ്ങലോടെ ശ്രീലക്ഷ്മി ചിന്തിച്ചു...
നിമിഷങ്ങളുടെ ഘടികാര സൂചി മണിക്കൂറുകളായി മാറി മറിഞ്ഞൊരു ദിവസമായിട്ടും ദേവദത്തന്റെ നിലയിൽ മാറ്റാമില്ലാതെ തുടർന്നപ്പോൾ ശ്രീലക്ഷ്മി ജലപാനം പോലുമില്ലാതെ ഇരിപ്പ് തുടർന്നു കൊണ്ടിരുന്നു....
ശ്രീലക്ഷ്മിയുടെ പ്രതികരണത്തിൽ ഭയവും സഹതാപവും തോന്നിയ സുഭാഷിണി മുലപ്പാൽ കുടിക്കുന്ന കുഞ്ഞുള്ളതിനാൽ ശ്രീലക്ഷ്മിയോട് ഇത്തിരി വെള്ളമെങ്കിലും കുടിക്കുവാൻ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. എന്നാൽ ശ്രീലക്ഷ്മിയതിനോടൊന്നും പ്രതികരിക്കാതെ ഇരുന്നതേയുള്ളൂ....
ഉള്ളിൽ നിറഞ്ഞു കവിഞ്ഞ സങ്കടക്കടൽ കൊടും തിരമാലകളായി മനസ്സിന്റെ തീരങ്ങളിൽ വീശിയടിച്ച വേളയിൽ തികട്ടി വന്ന കരച്ചിലടക്കുവാൻ കഴിയാതെ സുഭാഷിണിയുടെ ചുമലിലേക്ക് ചാഞ്ഞു കരഞ്ഞു കൊണ്ടിരുന്നപ്പോൾ അലിവോടെ അവർ ശ്രീലക്ഷ്മിയെ തഴുകിക്കൊണ്ടിരുന്നു...
"മോളെ ശ്രീക്കുട്ടീ... ദേവനൊന്നും സംഭവിക്കില്ല. തിരിച്ചു വരുമവൻ. എന്റെ മോളുടെ മനമുരുകിയുള്ള പ്രാർത്ഥന കേൾക്കാതിരിക്കുവാൻ ഈശ്വരന് കഴിയില്ല. എന്റെ മോളെന്തെങ്കിലുമൊന്ന് കഴിക്ക്"....ശ്രീലക്ഷ്മിയെ പുണർന്നു കൊണ്ട് അലിവ് നിറഞ്ഞ സ്വരവുമായി സുഭാഷിണി ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു...
"അമ്മേ... ദേവേട്ടന്റെ ജീവനൊരു നൂൽപ്പാലത്തിലൂടെ കടന്ന് പോകുമ്പോൾ എനിക്കെങ്ങനെ ജലപാനം പോലും നടത്തുവാൻ കഴിയും. എനിക്ക് കഴിയില്ലമ്മാ".... ശ്രീലക്ഷ്മിയൊരു പൊട്ടിക്കരച്ചിലോടെ സുഭാഷിണിയുടെ ചുമലിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് മൊഴിഞ്ഞു...
ശ്രീലക്ഷ്മിയുടെ മറുപടിയിൽ അവളെയെന്ത് പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ സുഭാഷിണി ഒരലിവോടെയും വാത്സല്യത്തോടെയും അവളെ തഴുകി കൊണ്ടിരുന്നു....
പിറ്റേന്ന് വൈകീട്ടത്തേക്ക് ശ്രീലക്ഷ്മിയെ തേടിയെത്തിയത് നല്ലൊരു വാർത്തയായിരുന്നു. ദേവദത്തൻ അപകട നില തരണം ചെയ്തു കഴിഞ്ഞെന്നും ബോധം തെളിഞ്ഞാൽ വേണ്ടപ്പെട്ടവർക്കും കാണാമെന്നും ഡോക്ടർ അറിയിച്ചതിൽ നിന്നും ശ്രീലക്ഷ്മിയുടെ മനസ്സിൽ ആമോദം ശൈലശൃംഗമേറി....
ദേവേട്ടനെ നേരിട്ടൊരു നോക്ക് കണ്ടു കഴിഞ്ഞാൽ മാത്രമേ തന്റെ മനസ്സൊന്നു ശാന്തമാകൂ... ദേവദത്തന്റെ നിലയിൽ വന്ന മാറ്റത്തിൽ താൻ വിശ്വസിക്കുന്ന ദൈവങ്ങൾക്കെല്ലാം നിറഞ്ഞ മനസ്സോടെ നന്ദിയർപ്പിച്ചു കൊണ്ട് ശ്രീലക്ഷ്‌മി മനസ്സിൽ ചിന്തിച്ചു...
അതിയായ ആഹ്ലാദത്തിൽ ശ്രീലക്ഷ്മിയ്‌ക്കരികിൽ എത്തിയ സുഭാഷിണി അവളെ ഗാഡമായി പുണർന്നു....
"മോളെ ശ്രീക്കുട്ടീ.... എല്ലാം എന്റെ മോളുടെ പ്രാർത്ഥനയുടെ ഫലമാണ്. ഇനിയെങ്കിലും എന്റെ മോളെന്തെങ്കികുമൊന്ന് കഴിയ്ക്ക്"...സുഭാഷിണി വാത്സല്യം കലർന്ന വാക്കുകളോടെ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു...
ശ്രീലക്ഷ്മിയൊരു പ്രതികരണവുമില്ലാതെ ഇരുന്നതേയുള്ളൂ അപ്പോഴും. തുടർന്ന് നരസിംഹന്റെയും സുഭാഷിണിയുടെയും രാമേട്ടന്റെയും നിരന്തരമുള്ള നിർബന്ധത്തിന് വഴങ്ങി ശ്രീലക്ഷ്മി ഭക്ഷണമൽപ്പം കഴിച്ചെന്നു വരുത്തി....
==================================
പിറ്റേന്ന് രാവിലെ ഉള്ളിൽ നിറഞ്ഞ ആകാംഷയോടെ ഐ സി യു വിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അങ്ങോട്ട് ശ്രദ്ധ തിരിഞ്ഞ ശ്രീലക്ഷ്മി പുറത്തിറങ്ങിയ ഡോക്ടറെ ഒരു പ്രതീക്ഷയോടെ നോക്കി....
എല്ലാവരുടെയും മിഴികൾ ഡോക്ടറുടെ അടുത്തേക്ക് നീണ്ടു...
ദേവദത്തന് ബോധം തെളിഞ്ഞെന്നും ഇരുപത്തിനാല് മണിക്കൂർ ഒബ്സെർവേഷൻ കഴിഞ്ഞാൽ വാർഡിലേക്ക് മാറ്റുമെന്നും ഡോക്ടറൊരു പുഞ്ചിരിയോടെ എല്ലാവരെയും അറിയിച്ചു..
ഡോക്ടർ പറഞ്ഞത് കേട്ട ശ്രീലക്ഷ്മിയുടെ മനസ്സിൽ ആമോദത്തിൻ അലകൾ മാർജ്ജാരകണ്ഠ നൃത്തമാടുവാനൊരുങ്ങി. അവളുടെ വിതുന്നകവർണ്ണ നയനങ്ങൾ നീരണിഞ്ഞു. എന്നാൽ ഇത്തവണയത് ആനന്ദത്തിന്റെതായിരുന്നു. ഉള്ളിൽ നുരഞ്ഞു പൊന്തിയ ആനന്ദനിർവൃതിയുടെ അലകൾ അവളുടെ കീലാലം തുടിക്കുന്ന അധരങ്ങളിൽ ഒളിപ്പിച്ച മുല്ലമൊട്ടുകളായി മാറി....
"ആരാ ലച്ചു"...ഡോക്ടറുടെ പൊടുന്നനെയുള്ള ചോദ്യത്തിൽ ശ്രീലക്ഷ്മി തന്റെ മുഖമുയർത്തി അദ്ദേഹത്തെ ഒന്ന് നോക്കി....
തുടർന്ന് ഡോക്ടറോട് ശ്രീലക്ഷ്മി താനാണെന്ന് അവളറിയിച്ചു...
"പേഷ്യന്റിന് ബോധം തെളിഞ്ഞു കണ്ണ് തുറന്നപ്പോൾ ആദ്യം തിരക്കിയത് ലച്ചുവിനെയാണ് "... ഡോക്ടറൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മിയോട് പറഞ്ഞു...
ആഹ്ലാദവും ആത്മസംതൃപ്തിയും കലർന്നൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മി ഡോക്ടറെയും പിന്നെ മറ്റുള്ളവരെയുമൊന്ന് നോക്കി...
എല്ലാവരുടെയും മുഖത്ത് ആനന്ദം മയൂരനൃത്തമാടുന്നത് ശ്രീലക്ഷ്മിയുടെ നയങ്ങളിൽ പതിഞ്ഞു...
തുടർന്ന് ഡോക്ടർ ശ്രീലക്ഷ്മിയോട് അകത്ത് കയറി ദേവദത്തനെ കണ്ടു കൊള്ളാൻ പറഞ്ഞു...
ശ്രീലക്ഷ്മി എല്ലാവരുടെയും മുഖത്തേക്ക് തന്റെ ഈക്ഷണങ്ങളയച്ചു. സുഭാഷിണി ശ്രീലക്ഷ്മിയോട് പൊയ്ക്കോളാൻ കണ്ണുകൾ കൊണ്ട് സംജ്ഞ നൽകി. നരസിംഹന്റെയും രാമേട്ടന്റെയും മുഖത്ത് അവൾക്ക് അകത്തേക്ക് പോകുവാനുള്ള സമ്മതഭാവങ്ങൾ അവൾ കണ്ടു....
ശ്രീലക്ഷ്മി തുടർന്ന് അകത്തേക്ക് കയറി നേഴ്സ് പറഞ്ഞു കൊടുത്ത ദേവദത്തൻ കിടക്കുന്നയിടം ലക്ഷ്യമാക്കി നടന്നു...
ദേവേട്ടന് തലയ്ക്കും കൈയ്ക്കും കാലിനും പരിക്കുണ്ടെന്ന് പറഞ്ഞു കേട്ട അറിവ് മാത്രമേയുള്ളൂ. താനും രാമേട്ടനും കൂടി എത്തുമ്പോഴേക്കും അകത്തേക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞതിനാൽ തങ്ങൾക്ക് കാണുവാൻ കഴിഞ്ഞില്ല. അധിക സമയം ചെലവഴിക്കരുതെന്നും പേഷ്യന്റിനെ കൊണ്ട് സംസാരിപ്പിക്കരുതെന്നുമാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്...ഝടിതിയിൽ അകത്തേക്ക് നടക്കുമ്പോൾ ശ്രീലക്ഷ്മി ചിന്തിച്ചു കൊണ്ടിരുന്നു...
നിമിഷങ്ങൾക്കുള്ളിൽ ശ്രീലക്ഷ്മി ദേവദത്തൻ കിടക്കുന്നതിനു അടുത്തെത്തി...
ബെഡിൽ കിടക്കുന്ന ദേവദത്തനിലേക്ക് ശ്രീലക്ഷ്മി തന്റെ നീല നയനങ്ങളയച്ചു...
ദേവദത്തന്റെ തലയിൽ കേട്ടിട്ടുണ്ട്. വലതു കൈക്കും കാലിനും ചെറുതായി പ്ലാസ്റ്ററുമുണ്ട്. ഒബ്സെർവഷനിൽ ആയതിനാൽ രക്ത സമ്മർദ്ധവും മറ്റുമൊക്കെയറിയാനായി അതിന്റെയൊക്കെ മെഷീൻസ് ശരീരത്തിലേക്ക് ഘടിപ്പിച്ചിരിക്കുന്നു...
എപ്പോഴും ചിരിച്ചു അതീവ ചുറു ചുറുക്കോടെ മാത്രം കണ്ടിട്ടുള്ള ദേവദത്തന്റെയാ കിടപ്പ് ശ്രീലക്ഷ്മിയിൽ നിറഞ്ഞ നൊമ്പരങ്ങൾ വൈശ്വാനരവർഷങ്ങളായി പെയ്തിറങ്ങിക്കൊണ്ടിരുന്നു...
ഉള്ളിൽ നിന്നും തികട്ടി വന്ന തേങ്ങലിനെ ഒരു വിധത്തിൽ അടക്കിയ ശ്രീലക്ഷ്മി തന്റെ മിഴികളിൽ നിറഞ്ഞ നീർക്കണങ്ങളെ തൂത്തെറിഞ്ഞു...
"ദേവേട്ടാ"...ദേവദത്തന്റെ അടുത്തെത്തിയ ശ്രീലക്ഷ്മി അരുമയായി അവന്റെ തലയിലൊന്ന് തഴുകിക്കൊണ്ട് പതിയെ വിളിച്ചു...
ദേവദത്തൻ പതിയെ മിഴികൾ തുറന്നു. മുമ്പിൽ തന്റെ പ്രാണനായവളെ കണ്ട ദേവദത്തന്റെ മുഖത്ത് ഹർഷഭാവങ്ങൾ സപ്തവർണ്ണങ്ങളായി പെയ്തിറങ്ങി....
"ലച്ചൂ"... ആമോദത്തിൻ സപ്തവർണ്ണങ്ങളണിഞ്ഞ വദനവുമായി ദേവദത്തൻ ശ്രീലക്ഷ്മിയേ വിളിച്ചു...
"ദേവേട്ടാ... ദേവേട്ടനധികം സംസാരിക്കേണ്ട കേട്ടോ"... ശ്രീലക്ഷ്മി ദേവദത്തന്റെ മൃദുവായി തഴുകികൊണ്ടൊരു വാത്സല്യത്തോടെ മൊഴിഞ്ഞു...
ദേവദത്തന്റെ തളർന്ന മിഴികളിൽ തന്റെ പ്രിയപ്പെട്ടവളോടുള്ള പ്രണയഭാവം നിറഞ്ഞൊഴുകി...
"ദേവേട്ടാ.... എന്റെ ദേവേട്ടനെ ഞാനാർക്കെങ്കിലും വിട്ട് കൊടുക്കുമോ. എന്റെ ദേവേട്ടന് വേണ്ടി ഞാനെന്നും പ്രാർത്ഥിക്കാറുള്ള ദൈവങ്ങൾക്ക് ദേവേട്ടനെ എന്നിൽ നിന്നുമകറ്റുവാൻ സാധിക്കില്ല. ദേവേട്ടൻ പെട്ടെന്ന് തന്നെ പൂർവസ്ഥിതിയിലാകും. ഞാനും എന്റെ പ്രാർത്ഥനകളുമില്ലേ ദേവേട്ടന്റെ കൂടെയെന്നും".... ശ്രീലക്ഷ്മി വാത്സല്യത്തോടെ ദേവദത്തനോട് മൊഴിഞ്ഞു കൊണ്ടിരുന്നു...
അല്പ നിമിഷങ്ങൾ ഇരുവരുമൊന്നുമുരിയാടാതെ പരസ്പരം തങ്ങളുടെ മിഴികളാൽ സംവദിച്ചു കൊണ്ടിരുന്നു...
"ദേവേട്ടാ"...അല്പനേരത്തെ മൗനത്തിന് ഇടവേളയിട്ട് കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനെ വിളിച്ചു...
ദേവദത്തൻ ശ്രീലക്ഷ്മിയേ ഒന്ന് നോക്കി...
"ദേവേട്ടാ.... എനിയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം തീരാറായിരിക്കുന്നു. ദേവേട്ടനൊരിക്കലും മനസ്സ് വിഷമിപ്പിക്കരുത് കേട്ടോ. എന്റെ ശരീരം ദേവേട്ടന്റെ അടുത്തുണ്ടാവില്ലെന്നേ ഉള്ളൂ മനസ്സെപ്പോഴും ദേവേട്ടന്റെ അടുത്ത് മാത്രമായിരിക്കും. ഞാൻ പോകുവാ"....അതിയായ വാത്സല്യം കലർന്ന വാക്കുകളോടെ ദേവദത്തന്റെ തലയിൽ തഴുകിക്കൊണ്ട് മൊഴിഞ്ഞ ശ്രീലക്ഷ്മി മുഖം താഴ്ത്തി അവന്റെ നെറ്റിയിലൊന്ന് ചുംബിച്ചു.....
തുടർന്ന് മനസ്സില്ലാമനസ്സോടെയെങ്കിലും ശ്രീലക്ഷ്മി ദേവദത്തനോട് പുറത്തേക്ക് പോകുവാണെന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കുവാൻ തുടങ്ങി....
ശ്രീലക്ഷ്മി നടന്നു പോകുന്നത് പ്രണയം നിറഞ്ഞ ഭാവത്തോടെ എന്നാലൊരു ചെറു നോവോടെയും ദേവദത്തൻ നോക്കിക്കൊണ്ട് കിടന്നു.....
തുടരും
കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ


