Part 3
" ഇവൾ പറഞ്ഞത് പോലെ ഞാൻ ചിലവ് ചോദിക്കാൻ ആയിട്ട് തന്നെയാ പോയത് അഞ്ചോ പത്തോ കിട്ടിയ അത്രേം നല്ലത് ആയില്ലേ എന്ന് കരുതി. അതുപോലെ തന്ന അവനോടും പറഞ്ഞത്, പിന്നെ അവൻ എങ്ങാനും കല്യാണത്തിൽ നിന്ന് പിന്മാറുമോ എന്ന് പേടി ഉണ്ടായിരുന്നു. എന്നാൽ ഞാൻ കാര്യം പറഞ്ഞതും അവൻ തന്നെയാ ഇങ്ങോട്ട് അഞ്ച് ലക്ഷം തരാം എന്നും പക്ഷെ തരണം എങ്കിൽ ഒരു കണ്ടീഷൻ സമ്മതിക്കണം എന്നും പറഞ്ഞു. " : സതീശൻ അവനും ആയിട്ടുള്ള സംഭാഷണം ഓർത്തു കൊണ്ട് പറഞ്ഞു
" എന്ത് കണ്ടീഷൻ " : സരസ്വതിയും ലെച്ചുവും ഒരേ സ്വരത്തിൽ ചോദിച്ചു.
എന്നാൽ പിന്നീട് സതീശൻ പറയുന്നത് കെട്ട് സരസ്വതിയും ലെച്ചുവും കൂടാതെ ഒരു മതിലിനു അപ്പുറം നിന്ന് ഇതൊക്കെ കേട്ടു കൊണ്ട് നിന്ന ആ ഒരുവളും ഞെട്ടി.
***********************
" എ... എന്താ പറഞ്ഞെ ഇനി തി... തിരക്കി വരരുത് എന്നോ. " : ഇനിയും വിട്ടു മാറാത്ത ഞെട്ടലോടെ സരസ്വതി ആണ് ചോദിച്ചത്.
" അപ്പൊ അവനും അവളെ വേണ്ടേ. അല്ല അവൻ കല്യാണത്തിൽ നിന്ന് പിന്മാറുന്നതിന് എന്തിനാ ഇത്രെയും വലിയ തുക നമ്മൾക്ക് തരുന്നേ. " : ഉള്ളിൽ നുരഞ്ഞ് പൊന്തിയ ദേഷ്യം പുറമെ കാണിക്കാതെ ലെച്ചു പല്ല് കടിച്ച് ചോദിച്ചു.
അല്പം മുൻപ് അവളിൽ ഉണ്ടായിരുന്ന സന്തോഷം എങ്ങോ കെട്ട് അണഞ്ഞു പോയത് പോലെ. ഈ പൈസ തന്നില്ലെങ്കിലും ആ നാശത്തിനെ അവൻ കെട്ടി നരഗിപ്പിച്ച മതി എന്നാ ഭാവം ആണ് അവളിൽ.
" ഓ അവനെ തിരക്കി വരരുത് എന്ന് അല്ല, ഗൗരിയെ തിരക്കി വരാതിരിക്കാൻ ആണ് ഈ പണം. " : സതീശൻ ചോദ്യത്തിന് രണ്ടുപേരെയും മാറി മാറി നോക്കി മറുപടി കൊടുത്തു.
" നിങ്ങൾ ഇത് എന്തൊക്കെയാ മനുഷ്യ ഈ പറയുന്നേ. മനുഷ്യൻ മനസ്സിലാകുന്ന ഭാഷയിൽ പറ ഒന്ന്. " : സതീശൻ വീണ്ടും പറഞ്ഞിട്ടും ഒന്നും മനസ്സിലാക്കാതെ സരസ്വതി ഏർഷ്യത്തോടെ ചോദിച്ചു.
" എന്റെ സരസു, ഈ വരുന്ന ഞായറാഴ്ച തന്ന കണ്ണൻ ഗൗരിയുടെ കഴുത്തിൽ താലി കെട്ടും. അവൻ ഈ കല്യാണത്തിന് ഒരു എതിർപ്പും ഇല്ല. അവൻ അവളെ തന്ന മതി എന്നാ. പക്ഷെ കെട്ട് കഴിഞ്ഞ് അവൻ അവളെ കൊണ്ട് പോയാൽ പിന്നെ നമ്മൾ ആരും അവളെ തിരക്കി ചെല്ലാനോ കാണാനോ പാടില്ല എന്നാ അവൻ പറഞ്ഞെ. അതിന് സമ്മതം ആണെങ്കിൽ കല്യാണ ചിലവിനായിട്ട് അല്ല അല്ലാതെ അഞ്ച് ലക്ഷം നമ്മൾക്ക് തന്നേക്കാം എന്ന്, എനിക്ക് പിന്നെ ഒന്നും ആലോചിക്കാൻ ഇല്ലാരുന്നു, കെട്ട് കഴിഞ്ഞ പിന്നെ അവളും അവനും അല്ലെ അവൾ നിക്കേണ്ടത് അവന്റെ ഒപ്പവും. അല്ലേലും എന്ത് കാണാനാ നമ്മൾ പോകേണ്ടത് അവന്റെ ആ കാറ്റു മുക്കിലെ വീടോ. അതുകൊണ്ട് ഞാൻ അപ്പോഴേ സമതവും പറഞ്ഞ് അവൻ അഡ്വാൻസും തന്നു ബാക്കി നാളെയോ മറ്റന്നാളോ തരാം എന്നും പറഞ്ഞ്. " ആദ്യം കാര്യമായിട്ടും അവസാനം അല്പം പുച്ഛത്തോടെയും സതീശൻ പറഞ്ഞ് നിർത്തി.
താൻ ചെയ്തതിൽ ലവശേഷം പോലും കുറ്റബോധം ഇല്ലാതെയാണ് സതീശൻ ആ പ്രവർത്തിയെ വ്യാഖ്യാനിച്ചത്. തന്റെ സ്വന്തം ചോര ആണെന്നോ തന്റെ മകൾ ആണെന്നോ അവൾക്ക് താൻ അല്ലാതെ മറ്റാരും ഇല്ലെന്നോ അയാൾ അപ്പൊ ചിന്തിച്ചില്ല. താൻ അവൾക്ക് വേണ്ടി കണ്ടു പിടിച്ചവൻ നല്ലവൻ അല്ലെന്നും, അവൻ അവളെ എന്ത് ചെയ്താലും ചോദിക്കനോ കാണാനോ ചെല്ലാതിരിക്കാൻ ആണ് അവൻ തനിക്ക് പണം തന്നത് എന്നോ അയാളെ ബാധിക്കുന്നത് അല്ലായിരുന്നു. അയാൾക്ക് അപ്പൊ സ്വന്തം മകളെക്കാൾ വലുത് പണം ആയിരുന്നു.
സരസ്വതിയുടെയും ലെച്ചുവിന്റെയും ഭാവവും മറിച് അല്ലായിരുന്നു. പണവും കിട്ടി അവൾ എന്നാ ഭാരവും എന്നെന്നേക്കുമായി ഒഴിഞ്ഞു പോകുന്നെന്റെ സന്തോഷമാണ് സരസ്വതിയിൽ എങ്കിൽ, ലെച്ചുവിൽ ഇത്രേം പണം തന്നു അവൾ അവനെ കേട്ടുന്നെങ്കിൽ അല്ലല്ല വിലക്ക് വേടിച്ചെങ്കിൽ അതൊരിക്കലും അവൾക്ക് ഒരു നല്ല ജീവിതത്തിന് ആയിരിക്കില്ല എന്നാ തിരിച്ചറിവ് കൊണ്ട് ആയിരുന്നു. തങ്ങൾ ഒന്നും അവളെ അന്വേഷിച് വരാനോ അവളുടെ കാര്യത്തിൽ ഇടപെടണോ പാടില്ല എങ്കിൽ അവൾക്ക് എന്ത് സംഭവിച്ചാലും തങ്ങൾ തിരിഞ്ഞ് നോക്കരുത് എന്ന് അല്ലെ ആ ചിന്ത പോലും ലെച്ചുവിന്റെ ഉള്ളിൽ ആനന്ദം സൃഷ്ടിച്ചു.
എന്നാൽ ഇവരുടെ സംഭാഷണം ഒക്കെ കേട്ട് കരയാൻ പോലും മറന്ന് ഹൃദയം വെട്ടി നുറുക്കിയ വേദനയോടെ ഒരുവൾ ആ മതിലിനു ഇപ്പുറം ഉണ്ടായിരുന്നു. ' താൻ അച്ഛന്റെ മകൾ തന്നെയല്ലേ ' അവൾ ഒരു നിമിഷം ഓർക്കാതെ ഇരുന്നില്ല. ആ നിമിഷം മരണം വന്ന് തന്നെ ഒന്ന് പുൽകിയിരുന്നു എങ്കിൽ എന്ന് ആ ആ പാവം പെണ്ണ് ആഗ്രഹിക്കാതെ ഇരുന്നില്ല. അത് പക്ഷെ ഒരിക്കലും അയാളെ കെട്ടേണ്ടി വരുന്നത് കൊണ്ട് ആയിരുന്നില്ല, സ്വന്തം അച്ഛനിൽ തന്നെ പണത്തിന് വിറ്റു എന്നാ തിരിച്ചറിവിൽ ആയിരുന്നു. അവൾ പതിയെ ഡൈനിംഗ് ഹാളിന് അടുത്തുള്ള അവളുടെ മുറിയിലേക്ക് കേറി.
ഇതേ സമയം തങ്ങളുടെ വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ ഹൃദയം മുറിഞ്ഞ ഒരുവളെ അറിയാതെ കിട്ടിയ പണം എങ്ങനെ ഉപയോഗിക്കാം എന്ന ചർച്ചയിൽ ആണ് സതീശനും സരസ്വതിയും ലച്ചുവും.
" അച്ഛാ നമ്മൾക്ക് ആ പൈസ കിട്ടിയിട്ട് ഒരു കാർ വേടിക്കണം. " : ലെച്ചു
" ഒന്ന് പോടീ കാർ ഒക്കെ എന്തിനാ എവിടേലും പോകാൻ ഇവിടെ ഇപ്പൊ അച്ഛന്റെ ഓട്ടോ ഉണ്ടല്ലോ അത് മതി. നമ്മൾക്ക് കുറച്ചു സ്വർണ്ണം വെടിക്കാം അതാകുമ്പോൾ നിനക്ക് പിന്നെയും ഉപയോഗിക്കാല്ലോ. " : സരസ്വതി
" അല്ല അമ്മേ എന്റെ കോളേജിൽ എല്ലാരുടെയും വീട്ടിൽ കാർ ഉണ്ട് " : ലെച്ചു
" ഓ പിന്നെ കാർ ഒക്കെ വേടിച്ച് ഇട്ടിട്ട് അതിപ്പോ ആര് ഓടിക്കണം ഇവിടെ കിടന്ന് തുരുമ്പ് അടിക്കുകയെ ഉള്ളു. സ്വർണത്തിന് ഒക്കെ ഇപ്പൊ എന്താ വില ഇനീം കൂടത്താതെ ഉള്ളു. നിന്റെ കല്യാണത്തിന് എല്ലാം കൂടി ഒരുമിച്ച് വെടിക്കാൻ പറ്റൂലല്ലോ ഇപ്പൊ കുറച്ചു വെടിക്കാൻ, എന്തായാലും നിനക് ഉള്ളത് തന്നെയല്ലേ. " സരസ്വതി
അത് കേട്ടതും ലെച്ചുവിന്റെ ചുണ്ടിൽ നാണത്തിൽ കുതിർന്ന ഒരു ചിരി വിരിഞ്ഞു.
" എങ്കിൽ അങ്ങനെ ചെയ്യാം അല്ലെ അച്ഛാ " : ലെച്ചു
ലെച്ചു സതീശൻ നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു. അതുവരെ അമ്മയുടെയും മോളുടെയുടെ സംസാരം ചെറു ചിരിയോടെ കെട്ടിരുന്നെയാൽ ലെച്ചു ചോദിച്ചതും അതെ ചിരിയോടെ തന്നെ അവളുടെ തലയിൽ തലോടി സമ്മതമെന്ന പോൾ തലയാട്ടി. അതും കൂടി ആയതും സന്തോഷത്തിന്റെ കൊടു മുടി എത്തിയ പ്രതീതി ആയിരുന്നു ലെച്ചുവിന്. അത് അല്ലെങ്കിലും അങ്ങനയാ ഗൗരിയെ തഴഞ്ഞ് എന്നൊക്കെ സതീശൻ ലെച്ചുവിന് കൂട്ട് നിന്നിട്ടുണ്ടോ ആ നിമിഷം ആണ് ലെച്ചു ഏറ്റവും സന്തോഷിക്കുന്നതും.
" നിങ്ങൾ ഭക്ഷണം കഴിച്ചാരുന്നോ. " : സതീശൻ തന്നോട് ചേർന്ന് നിൽക്കുന്ന ലെച്ചുവിനോടും ഇപ്പോഴും പണം കെട്ട് തിരിച്ചും മറിച്ചും നോക്കുന്ന സരസ്വാതിയോടും ചോദിച്ചു.
" ഇല്ല അച്ഛാ ഞങ്ങൾ അച്ഛൻ വരാൻ കാത്തിരിക്കുവായിരുന്നു. " : ലെച്ചു അല്പം പൊലിപ്പിച്ച് പറഞ്ഞു.
" ഹാ എന്നാൽ വാ നമ്മൾക്ക് ഒരുമിച്ച് ഇരിക്കാം നീ അത് അകത്തു കൊണ്ട് വെച്ചിട്ട് വാ, വാ മോളെ " : സതീശൻ ആദ്യം സരസ്വതിയോട് പറഞ്ഞിട്ട് ലെച്ചുവിനെയും കൂട്ടി ഡൈനിംഗ് ഏരിയയിലേക്ക് പോയി.
അത് കേട്ടതും സരസ്വതി പണകെട്ടുമായി മുറിയിലേക്ക് പോയി. സതീശൻ നേരെ കൈ കഴുകാൻ പോയപ്പോൾ ലെച്ചുവിന്റെ നോട്ടം ഡൈനിംഗ് ടേബിൾന് ഇടത് വശത്ത് കാണുന്ന അടഞ്ഞ മുറിയിലേക്ക് നീണ്ടു, ഒന്ന് പുച്ഛിച്ചു ചിരിച്ചു പതിയെ ഒരു ആത്മസംതൃപ്തി യോടെ അവൾ കൈ കഴുകി വന്നു സതീശന്റെ അടുത്ത് വന്ന് ഇരുന്നു. അപ്പോഴേക്കും സരസ്വതിയും വന്നു.
" അവൾ എവിടെ? " : സരസ്വതി ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.
" ഓ അവൾ മുറിയും അടച്ചു ഇരിക്കുവാ. " : ലെച്ചു തെല്ലൊരു പുച്ചത്തോടെ പറഞ്ഞു
അത് കേട്ടതും സരസ്വതി എണീറ്റ് മുറിയുടെ വാതല് തട്ടി.
" ഗൗരി.. ഗൗരി ഇങ്ങോട്ട് ഇറങ്ങി വാ പെണ്ണെ ഞങ്ങൾ കഴിക്കാൻ ഇരുന്നു. " : സരസ്വതി നിർത്താദേ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു.
അല്പം കഴിഞ്ഞതും മുറി തുറക്കുന്ന ശബ്ദം കേട്ടു നോക്കിയതും തലയും കുമ്പിട്ടു നിൽക്കുന്നവളെ ആണ് കണ്ടത്. കുളിച് വസ്ത്രം ഒക്കെ മാറി, തലയിൽ തോർത്തും ചുറ്റിയിട്ടുണ്ട്. തല താഴ്ത്തി നിക്കുന്നുണ്ട് മുഖം കണ്ടില്ല.
" നീ അതിന് അകത്ത് എന്ത് ചെയ്യുവാ കഴിക്കാൻ വരുമ്പോ ഞങ്ങൾക്ക് വിളമ്പി തരണം എന്ന് നിനക്ക് അറിയില്ലേ, ഇനി നിന്റെ സൗകര്യത്തിന് വേണോ ഞങ്ങൾ കഴിക്കാൻ " : സരസ്വതി അല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു.
" അ... അത് ഞാ... ഞാൻ തുണി തുണി മടക്കുവാരുന്നു. " അവൾ ഇടാറുന്ന സ്വരത്തിൽ എങ്ങനെ ഒക്കെയോ പറഞ്ഞു
" നാളെ കെട്ടിച്ച് വിടേണ്ട പെണ്ണാ ഒരു ബോധവും ഇല്ലെന്ന് പറഞ്ഞ, ഹ്മ്മ് ഇപ്പൊ വന്ന് ഞങ്ങൾക്ക് വിളമ്പി താ " : സരസ്വതി അല്പം ഗാർവോടെ തന്നെ പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ വന്ന് എല്ലാർക്കും വിളമ്പി കൊടുത്തു തിരിച് മുറിയിലേക്ക് പോകാൻ ഒരുങ്ങിയതും.
" നീ വേണേൽ എടുത്ത് കൊണ്ട് പോയി കഴിച്ചോ " : സരസ്വതി
അത് കേട്ടതും ലെച്ചു ഒരു അതിശയത്തോടെ തന്റെ അമ്മയെ നോക്കി. സാദാരണ അവർ എല്ലാരും കഴിച്ച്, തങ്ങൾ കഴിച്ച പത്രങ്ങളും കഴുകി ഡൈനിംഗ് ടേബിളും വൃത്തി ആക്കിയിട്ടേ അവളെ കഴിക്കാൻ സരസ്വതി സമ്മതിക്കാറുള്ളു. അതാണ് ലെച്ചുന്റെ ആ നോട്ടത്തിന് അർത്ഥം. ' ഹാ ഇനി ഇവിടെ അതിക ദിവസം ഇല്ലല്ലോ അതായിരിക്കും ' ലെച്ചു തന്ന അതിന് ഉത്തരവും കണ്ടെത്തി.
" വേ... വേണ്ട എനിക്ക് ഇ.. ഇപ്പൊ വിശപ്പില്ല. " : ഗൗരി അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു മുറിയിലേക്ക് പോകാൻ ഒരുങ്ങിയതും സതീശൻ അവളെ വിളിച്ചു.
പിന്നീട് സതീശൻ പറയുന്നത് കെട്ട് എത്ര പിടിച്ചു വെച്ചിട്ടും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി. അയാൾ പറഞ്ഞതും കെട്ട് മറുപടി പോലും പറയാതെ അവൾ മുറിയിലേക്ക് കേറി കതക് അടച്ചു. അൽപ നേരം അങ്ങനെ നിന്ന് പിന്നെ എന്തോ തീരുമാനിച്ച് ഉറപ്പിച്ച പോലെ അവിടെ ഇരുന്ന കത്രികയും എടുത്തു കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന്.
കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിഭിംബംത്തെ നോക്കി ഇടത് കൈ കൊണ്ട് രണ്ട് കണ്ണും അമർത്തി തുടച്ച്, വലത് കൈയ്യിലെ കത്രിക ഇടത് കൈ പാതത്തിന് തൊട്ട് താഴെ അമർത്തി.
തുടരും.....
#pranayam #viral #നോവൽ #തുടർകഥ #പ്രണയം


