ShareChat
click to see wallet page
search
📖നേർവായന എപ്പിസോഡ് : 1307 ഇന്നത്തെ വിഷയം: ആത്മാവിന്റെ സംസ്കരണം : പത്ത് നിയമങ്ങൾ ▪️ ഭാഗം - 09 ➖➖➖➖➖➖➖➖➖ 🔲അബൂ സുലൈമാൻ അൽ-ഖത്താബി رحمه الله പറയുന്നു: “‘മനുഷ്യൻ തന്റെ കൂട്ടുകാരന്റെ മതത്തിലാണ്’ എന്നതിന്റെ അർത്ഥം: നീ ആരുടെയാണോ ദീനിലും (മതനിഷ്ഠയിലും) വിശ്വസ്തതയിലും തൃപ്തിപ്പെടുന്നത്, അവനുമായല്ലാതെ നീ കൂട്ടുകൂടരുത്. കാരണം നീ അവനുമായി കൂട്ടുകൂടിയാൽ അവൻ നിന്നെ അവന്റെ മതത്തിലേക്കും മാർഗ്ഗത്തിലേക്കും നയിക്കും. നിന്റെ ദീൻ കൊണ്ട് നീ വഞ്ചിക്കപ്പെടരുത്. ദീനിലും മാർഗ്ഗത്തിലും തൃപ്തികരമല്ലാത്തവരുമായി കൂട്ടുകൂടിക്കൊണ്ട് നീ നിന്റെ ആത്മാവിനെ അപകടപ്പെടുത്തരുത്.” [അൽ ഉസ്‌ല: പേജ് 46]. അതുകൊണ്ടാണ് ഇബ്‌നു മസ്ഊദ് رضي الله عنه ഇപ്രകാരം പറഞ്ഞത്: “നിങ്ങൾ ജനങ്ങളെ അവരുടെ കൂട്ടുകാരെക്കൊണ്ട് വിലയിരുത്തുക. കാരണം, ഒരു മനുഷ്യൻ തനിക്ക് ഇഷ്ടപ്പെട്ടവരുമായല്ലാതെ കൂട്ടുകൂടുകയില്ല.” [ഇബ്‌നു ബത്ത ‘അൽ ഇബാനത്തുൽ കുബ്‌റ’യിൽ (376) ഉദ്ധരിച്ചത്]. قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَثَلُ الجَلِيسِ الصَّالِحِ وَالسَّوءِ، كَحَامِلِ المِسْكِ وَنَافِخِ الكِيرِ، فَحَامِلُ المِسْكِ: إِمَّا أَنْ يُحْذِيَكَ، وَإِمَّا أَنْ تَبْتَاعَ مِنْهُ، وَإِمَّا أَنْ تَجِدَ مِنْهُ رِيحًا طَيِّبَةً، وَنَافِخُ الكِيرِ: إِمَّا أَنْ يُحْرِقَ ثِيَابَكَ، وَإِمَّا أَنْ تَجِدَ رِيحًا خَبِيثَةً നബിﷺ പറഞ്ഞു: നല്ല കൂട്ടുകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉദാഹരണ കസ്തൂരി വാഹകനെപ്പോലെയും ഉലയിൽ (തീ) ഊതുന്നവനെപ്പോലെയുമാണ്. കസ്തൂരി വാഹകൻ; ഒന്നുകിൽ അവൻ നിനക്ക് അത് സൗജന്യമായി നൽകിയേക്കാം (അല്ലെങ്കിൽ സമ്മാനിച്ചേക്കാം). അല്ലെങ്കിൽ നിനക്ക് അവനിൽ നിന്ന് അത് വിലയ്ക്ക് വാങ്ങാം. അതുമല്ലെങ്കിൽ അവനിൽ നിന്ന് നല്ല സുഗന്ധമെങ്കിലും നിനക്ക് ലഭിക്കും. ഉലയിൽ ഊതുന്നവൻ; ഒന്നുകിൽ അവൻ നിന്റെ വസ്ത്രം കരിച്ചുകളയും. അല്ലെങ്കിൽ നിനക്ക് (അവനിൽ നിന്ന്) ദുഷിച്ച നാറ്റം അനുഭവപ്പെടും). [സ്വഹീഹുൽ ബുഖാരി: 5534, സ്വഹീഹു മുസ്ലിം: 2628. പദങ്ങൾ ബുഖാരിയുടേതാണ്]. ഈ ഹദീസിന്റെ വിശദീകരണത്തിൽ ഖാദി ഇയാദ് رحمه الله പറയുന്നു: “ചീത്ത കൂട്ടുകാർ, തിന്മ ചെയ്യുന്നവർ, ബിദ്അത്തുകാർ (പുത്തൻ ആചാരക്കാർ), ജനങ്ങളെക്കുറിച്ച് പരദൂഷണം പറയുന്നവർ എന്നിവരുമായുള്ള സഹവാസം ഉപേക്ഷിക്കണമെന്നതിലുണ്ട്. കാരണം ഇവരുടെയെല്ലാം സ്വാധീനം അവരുടെ കൂടെയിരിക്കുന്നവരിലേക്ക് പകരും. അതുപോലെ നല്ലവരുമായി സഹവസിക്കുവാനും, അറിവ്, മര്യാദ (അദബ്), നല്ല മാർഗ്ഗം, ഉത്തമ സ്വഭാവങ്ങൾ എന്നിവ തേടുവാനും ഇതിൽ പ്രോത്സാഹനമുണ്ട്.” [ഇക്മാലുൽ മുഅ്ലിം: 8/108]. അതുകൊണ്ട്, നന്മ ചെയ്യാൻ തന്നെ സഹായിക്കുന്ന കൂട്ടുകാരെ തിരഞ്ഞെടുക്കുക എന്നത് അടിമയുടെ ബാധ്യതയാണ്. കാരണം തന്റെ ആത്മാവിന്റെ സംസ്കരണത്തിനും (തസ്‌കിയ) നന്മയ്ക്കും (സ്വലാഹ്) ഉള്ള ഏറ്റവും വലിയ കാരണങ്ങളിലൊരാണവർ. അതുപോലെ തിന്മയുടെ കൂട്ടുകാരെയും നാശത്തിന്റെ വക്താക്കളെയും അവൻ സൂക്ഷിക്കേണ്ടതുണ്ട്. കാരണം അവർ ചൊറിയേക്കാൾ (പകർച്ചവ്യാധിയേക്കാൾ) അവന് അപകടകാരികളാണ്. (9) സ്വയം മതിപ്പിനെയും (ഉജ്ബ്) ആത്മവഞ്ചനയെയും സൂക്ഷിക്കുക فَلَا تُزَكُّوٓا۟ أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ ‎ അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍. (ഖു൪ആന്‍:53/31-32) ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ ആത്മാവിന്റെ പരിശുദ്ധിയെയും നന്മയെയും അറിയിക്കുന്ന രൂപത്തിൽ സ്വന്തത്തെ പുകഴ്ത്തുന്നതിനെ അല്ലാഹു വിരോധിച്ചിരിക്കുന്നു. കാരണം, തഖ്‌വയുടെ (സൂക്ഷ്മതയുടെ) സ്ഥാനം ഹൃദയമാണ്. ആരിലാണ് തഖ്‌വ ഉള്ളതെന്ന് ഏറ്റവും നന്നായി അറിയുന്നവൻ അല്ലാഹു ആകുന്നു. മാത്രമല്ല, ഇത്തരം ആത്മപ്രശംസ ആത്മാവിൽ ‘ഉജ്ബ്’ (സ്വയം മതിപ്പ് / അഹങ്കാരം) കടന്നുകൂടാൻ കാരണമാകും. അത് കർമ്മങ്ങളെ നിഷ്ഫലമാക്കിക്കളയുന്ന ‘രിയാഅ്’ (ലോകമാന്യം) ഉണ്ടാവാനും കാരണമാകും. ഒരു മുഅ്മിൻ സൽക്കർമ്മങ്ങൾ ചെയ്യുന്നതിലും ഹറാമുകൾ വെടിയുന്നതിലും എത്രതന്നെ പരിശ്രമിച്ചാലും, അവൻ വീണ്ടും വീഴ്ച വരുത്തുന്നവനും സ്വന്തത്തോട് അക്രമം പ്രവർത്തിക്കുന്നവനും (ദാലിം) ആയിരിക്കും. ഈ ഉമ്മത്തിലെ സിദ്ദീഖും, പ്രവാചകന്മാർക്ക് ശേഷം ജനങ്ങളിൽ ഏറ്റവും ഉത്തമനുമായ അബൂബക്കർ رضي الله عنه, തനിക്ക് നമസ്കാരത്തിൽ പ്രാർത്ഥിക്കാൻ ഒരു ദുആ പഠിപ്പിച്ചുതരാൻ നബി ﷺ യോട് ആവശ്യപ്പെട്ടപ്പോൾ, നബിﷺ അദ്ദേഹത്തെ പഠിപ്പിച്ചത് ഇപ്രകാരം പറയാനായിരുന്നു: اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ، فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ، وَارْحَمْنِي إِنَّكَ أَنْتَ الغَفُورُ الرَّحِيمُ അല്ലാഹുവേ, നിശ്ചയമായും ഞാൻ എന്റെ ആത്മാവിനോട് ധാരാളം അക്രമം പ്രവർത്തിച്ചിരിക്കുന്നു. നീയല്ലാതെ പാപങ്ങൾ പൊറുക്കുകയില്ല. അതിനാൽ നിന്റെ പക്കൽ നിന്നുള്ള പാപമോചനം കൊണ്ട് എനിക്ക് നീ പൊറുത്തുതരേണമേ. എന്നോട് നീ കരുണ കാണിക്കേണമേ. തീർച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. [സ്വഹീഹുൽ ബുഖാരി: 834, സ്വഹീഹു മുസ്ലിം: 2705]. ➖➖➖➖➖➖➖➖ Like Our Pinterest: https://in.pinterest.com/Wisdom_Media/_created/ ➖➖➖➖➖➖➖➖ അദ്ദേഹത്തേക്കാൾ താഴെയുള്ളവരുടെ അവസ്ഥ പിന്നെ എന്തായിരിക്കും?! ഉമ്മുൽ മുഅ്മിനീൻ ആഇശ رضي الله عنها, അല്ലാഹുവിന്റെ ഈ വചനത്തെക്കുറിച്ച് നബിﷺ യോട് ചോദിച്ചു: وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരാണവ൪. (ഖു൪ആന്‍:23/60) قالت عائشة : أهم الذين يشربون الخمر ويسرقون ؟ قال : لا يا بنت الصديق ولكنهم الذين يصومون ويصلون ويتصدقون وهم يخافون ألا يقبل منهم. അവർ ചോദിച്ചു: ‘അവർ മദ്യപിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നവരാണോ?’ നബിﷺ പറഞ്ഞു: ‘അല്ലയോ സിദ്ദീഖിന്റെ മകളേ, അങ്ങനെയല്ല. മറിച്ച് അവർ നോമ്പ് അനുഷ്ഠിക്കുകയും, നമസ്കരിക്കുകയും, ദാനധർമ്മം നൽകുകയും ചെയ്യുന്നവരാണ്. (എന്നിട്ടും) അവരിൽ നിന്ന് അത് സ്വീകരിക്കപ്പെടുമോ എന്ന് അവർ ഭയപ്പെടുന്നു’. (തിർമിദി: 3175. സിൽസിലത്തു സ്വഹീഹ:162) ➖➖➖➖➖➖➖ Like Our ShareChat: https://sharechat.com/profile/wisdommedia?d=n ➖➖➖➖➖➖➖➖ قَالَ ابْنُ أَبِي مُلَيْكَةَ أَدْرَكْتُ ثَلاَثِينَ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلُّهُمْ يَخَافُ النِّفَاقَ عَلَى نَفْسِهِ، അബ്ദുല്ലാഹി ബിൻ അബീ മുലൈക (رحمه الله പറഞ്ഞു: “നബിﷺയുടെ സ്വഹാബികളിൽ മുപ്പതുപേരെ ഞാൻ കണ്ടിട്ടുണ്ട്. അവരെല്ലാവരും സ്വന്തം കാര്യത്തിൽ നിഫാഖിനെ (കാപട്യത്തെ) ഭയപ്പെടുന്നവരായിരുന്നു.” [സ്വഹീഹുൽ ബുഖാരി (48)ആം നമ്പറിന് മുമ്പായി ‘മുഅല്ലഖ്’ ആയി ഉറപ്പിച്ച് (ജസ്മ്) ഉദ്ധരിച്ചത്]. ഹസൻ അൽ-ബസ്വരി رحمه الله പറഞ്ഞു: “നിശ്ചയമായും ഒരു മുഅ്മിൻ നന്മയെയും (ഇഹ്‌സാൻ) ഭയത്തെയും (ശഫഖത്ത്) ഒരുമിച്ച് കൂട്ടുന്നു. എന്നാൽ മുനാഫിഖ് (കപടവിശ്വാസി) തിന്മയെയും (ഇസാഅത്ത്) നിർഭയത്വത്തെയും (അംന്) ഒരുമിച്ച് കൂട്ടുന്നു.” ശേഷം ഹസൻ رحمه الله ഈ ആയത്ത് പാരായണം ചെയ്തു: إِنَّ ٱلَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ ‎ തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവര്‍. (ഖു൪ആന്‍:23/57) [ത്വബ്‌രി തഫ്സീറിൽ (17/68) ഉദ്ധരിച്ചത്]. (10) ആത്മാവിനെക്കുറിച്ചുള്ള അറിവ് ആത്മസംസ്കരണത്തിന്റെ (തസ്‌കിയ) വിഷയത്തിൽ അനിവാര്യമായ കാര്യമാണ് ഈ ആത്മാവിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുക എന്നത്. അതുപോലെ അതിന്റെ വിശേഷണങ്ങൾ അറിയലും. എങ്കിൽ മാത്രമേ അതിനെ പരിഗണിക്കുവാനും, സംരക്ഷിക്കുവാനും, അതിൽ സംഭവിക്കുന്ന വിപത്തുകളിൽ നിന്ന് അതിനെ ചികിത്സിക്കുവാനും എളുപ്പമാവുകയുള്ളൂ. ➖➖➖➖➖➖➖➖➖ Source: Kanzul uloom #WisdomIslam #wisdommedia #wisdomwomen #wisdomyouth
WisdomIslam - 1307 WISDOM (00০[000 @0nulum ஸoஸ00 @000]0n00300 09 0000 1307 WISDOM (00০[000 @0nulum ஸoஸ00 @000]0n00300 09 0000 - ShareChat