ShareChat
click to see wallet page
search
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6Bpr0lG?d=n&ui=v64j8rk&e1=cMISSION ((7)) ഒരു പുതിയ അങ്കത്തിന് കരണ്‍ മനസ്സുകൊണ്ട് തയ്യാറായി. തന്‍റെ ബൂട്ട് ലേസ് മുറുക്കി കെട്ടി കരണ്‍ അടുത്ത ദിവസം തന്നെ പുറപ്പെട്ടു. എവിടെക്കാണെന്ന് ഒരു കൃത്യവുമില്ലാതെ. കടവന്ത്രയിലെ രേണുകയുടെ വീടിന് മുന്നിൽ കരൺ ക്ഷമയോടെ കാത്തു നിന്നു. ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി വരുന്ന അവൾ കരണിനെ കാണാനിടയായി : "ഹ താന്‍ വീണ്ടും വന്നോ?? എടോ തന്നോട് ഞാന്‍ അന്നേ പറഞ്ഞതല്ലേ എനിക്കൊന്നും തന്നോട് പറയാനില്ലയെന്ന്. പിന്നെന്താ...??" "രേണുക പ്ലീസ്.. ഒരു തര്‍ക്കത്തിന് വന്നതല്ല ഞാന്‍. ഒരുപാട് ചോദ്യങ്ങള്‍ എനിക്കു ചുറ്റും പാറി പറക്കുന്നുണ്ട് . അതിനൊക്കെയുള്ള ഉത്തരം അറിയാവുന്ന ഒരേയൊരാള്‍ അശ്വിനി മാത്രമാണ് . എനിക്കവളെ കണ്ടെത്തിയേ തീരൂ." കരൺ തന്റെ നിസ്സഹായത പറഞ്ഞു. "എടോ ഞാന്‍ പറഞ്ഞല്ലോ , അവള്‍ എവിടെയാണെന്ന് എനിക്കറിയില്ല. അന്ന് ഷോപ്പ് വിട്ട് പോയിട്ട് അവളെ ഞാന്‍ കണ്ടിട്ട് പോലുമില്ല. താന്‍ ചെല്ല്.." അത്രയും പറഞ്ഞ് രേണുക പോകാന്‍ തുനിഞ്ഞതും കരണ്‍ അവളെ തടഞ്ഞു : "നില്‍ക്ക് . ഇതും കൂടി കണ്ടിട്ടു പോയാല്‍ മതി താന്‍.." അശ്വിനി എഴുതിയ ആ കുറിപ്പ് കരണ്‍ രേണുകയ്ക്ക് കാണിച്ചു കൊടുത്തു. സംശയത്തോടെ അവളത് വായിച്ചു നോക്കി. "ഇപ്പോൾ താനെന്ത് പറയുന്നു രേണുക . ഞാന്‍ അശ്വിനിയുടെ ശത്രുവല്ലായെന്ന് അവള്‍ പോലും പറയുന്നുണ്ട് . ഇത് അവളുടെ കൈയ്യക്ഷരമല്ലേ. ഇത് അവളെനിക്കെഴുതിയ കുറിപ്പാണ് . പക്ഷേ അവള്‍ വീണ്ടും എന്നില്‍ നിന്നും അകന്ന് എങ്ങോ പോയി . . ഇനിയെങ്കിലും പറയൂ രേണുക . അശ്വിനി എവിടെയാണെന്ന് ??" "എടോ ഞാന്‍ പറയുന്നത് നേര് തന്നെയാ . അവളിപ്പോൾ എവിടെയാണെന്ന് സത്യമായും എനിക്കറിയില്ല. അവള്‍ ഈ കുറിപ്പിൽ പറഞ്ഞതുപോലെ താന്‍ അവളുടെ പുറകേ ഇങ്ങനെ അലയരുത് . അത് തനിക്കും കൂടി വലിയ അപകടമാണ്. ദയവ് ചെയ്ത് താന്‍ പോ. പ്ലീസ് ഇതെന്‍റെ അപേക്ഷയാണ്..." കരണിനെ നോക്കി കൈ കൂപ്പി അത്രയും പറഞ്ഞ് ആ കുറിപ്പ് തിരികെ കൊടുത്ത് രേണുക വണ്ടി സ്റ്റാർട്ട് ചെയ്തു പോയി. നിരാശയോടെ കരണ്‍ തിരിഞ്ഞു നടന്നു. ********************************************************************************** കരൺ വീണ്ടും മാർജിൻ ഫ്രീ മാർക്കറ്റിൽ ചെന്നു. അവിടെയുള്ള ഒരു സ്റ്റാഫിന് കൈ കൂലി കൊടുത്ത് ഏതാനും സിസിടിവി ക്ലിപ്പുകൾ കരൺ ആവശ്യപ്പെട്ടു. "ഉം.. കുറച്ച് പ്രയാസ്സമാണ് എന്നാലും ഞാനൊന്ന് ശ്രമിക്കാം..." കരണിന് ഉറപ്പ് കൊടുത്ത് അയാള്‍ പോയി. അന്നു വൈകീട്ട്.., അതായത് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഫൂട്ടേജ് കോപ്പി അയാള്‍ കരണിന് കൈമാറി . താമസിച്ചില്ല , അടുത്തുള്ള ഇന്‍റര്‍നെറ്റ് കഫേയിലേക്ക് കരണ്‍ ചെന്നു . അശ്വിനിയെ അന്ന് അയാള്‍ ബന്ദിയാക്കുന്ന വീഡിയോ റീപീറ്റ് പ്ലേ ചെയ്ത് കരണ്‍ കാണുകയായിരുന്നു . ഒരുപാട് നേരത്തെ നീരീക്ഷണം വെറുതേയായി . പ്രത്യേകിച്ചൊന്നും അവന് ലഭിച്ചില്ല! ബാക്കിയുള്ള വീഡിയോകള്‍ , അതായത് അശ്വിനി അബദ്ധത്തില്‍ ക്യാമറയില്‍ പതിയുന്ന ക്ലിപ്പുകളും കരണ്‍ പരിശോധിച്ചു. നോ രക്ഷ...!! നിരാശയോടെ അവൻ അവിടെ നിന്നും ഇറങ്ങി. അശ്വിനിയെ കുറിച്ചറിയാവുന്നയാള്‍ രേണുകയാണ് . അവളാണേല്‍ എന്തേലും ചോദിച്ചാല്‍ പട്ടി ചാടും പോലെയാ കേറുന്നത്. ഇനിയെന്തു ചെയ്യും...?? കരണ്‍ ആലോചനയില്‍ പൂണ്ട് ഓരോ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ തുടങ്ങി. താന്‍ എന്തോ എവിടെയോ മിസ്സ് ചെയ്തിരിക്കുന്നു . അതെന്താണെന്ന് കണ്ടെത്തിയാല്‍ ഒരുപക്ഷേ അശ്വിനിയിലേക്ക് അത് വഴിയൊരുക്കും . എന്തായിരിക്കും അത്...?? വീണ്ടും വീണ്ടും കരണ്‍ ഓര്‍ത്തെടുക്കാന്‍ തുടങ്ങി. എന്‍റെ സ്വപ്നങ്ങളില്‍ സ്ഥിരമായി വരാറുള്ള അശ്വിനി . മിയാമിയില്‍ വെച്ചാണ് എനിക്കീ അനുഭവങ്ങള്‍ ഉണ്ടായത് . ഏകദേശം ഒരു വര്‍ഷത്തോളമായി അവളെന്നെ സ്വപ്നങ്ങളില്‍ വന്ന് വേട്ടയാടാന്‍ തുടങ്ങിയിട്ട് . ആ ഒരു വര്‍ഷത്തിന് മുമ്പ് എനിക്ക് ഈ അവസ്ഥ ഉണ്ടായിട്ടേ ഇല്ല . അതായത് അശ്വിനിക്ക് എന്തോ ഒരു ആപത്ത് സംഭവിക്കുന്നത് അല്ലെങ്കില്‍ അശ്വിനി വീടും നാടും വിട്ട് ഈ ഒളിച്ചു കളി നടത്തുന്നത് ഈ ഒരു വര്‍ഷം മുമ്പാണ് . ആ സമയം എനിക്ക് ബന്ധമുള്ള ഏതോ ഒരു പുരുഷന്‍ മരിക്കുന്നുണ്ട് . അയാളാണ് ഒരു അദൃശ്യ ശക്തിയായി എനിക്ക് ചില സൂചനകൾ തരുന്നത് . ഇതിനു ശേഷമായിരിക്കാം അശ്വിനി എന്‍റെ സ്വപ്നങ്ങളില്‍ വരുന്നത് . അപ്പോള്‍ ഈ അദൃശ്യ ശക്തി എനിക്ക് ബന്ധമുള്ളതു പോലെതന്നെ അശ്വിനിക്കും വളരെ ബന്ധപ്പെട്ടതാണ് . അതാണ് അശ്വിനിയെ ഞാന്‍ രക്ഷിക്കണമെന്ന് അദൃശ്യ ശക്തി ആവശ്യപ്പെടുന്നതും.... അശ്വിനിക്ക് എന്നെ അറിയില്ല . എനിക്ക് അശ്വിനിയേയും അറിയില്ല . പക്ഷേ ഞങ്ങള്‍ രണ്ടു പേരേയും അറിയാവുന്നയാളാണ് അദൃശ്യ ശക്തി.. ഈ അദൃശ്യ ശക്തി ആരാണെന്ന് അശ്വിനിക്കറിയാം . പക്ഷേ എനിക്കറിയില്ല. എന്‍റെ ദൈവമേ ഇതൊരുമാതിരി തലയിലെ മുടി പൊങ്ങുന്ന കണക്കേയുള്ള കേസാണല്ലോ..!! സ്വയം അമര്‍ഷം കൊണ്ട് കരണ്‍ വീണ്ടും തല പുകഞ്ഞ് ചിന്തിക്കാൻ തുടങ്ങി. """മിയാമിയില്‍ നിന്ന് ഞാന്‍ ഡല്‍ഹിയിലേക്ക് വരുന്നു . തുടര്‍ന്ന് സാവൂദിന്‍റെ മിഷന്‍ ഏറ്റെടുക്കുന്നു . അത് സക്സസ് ആവുന്നു.. ശേഷം എന്നെ ഒരു പെണ്‍കുട്ടി വേട്ടയാടുന്ന കാര്യം പട്ടേല്‍ സാബിനോട് ഞാന്‍ അവതരിപ്പിക്കുന്നു . സര്‍ എന്നെ കൊച്ചിയിലേക്ക് അതായത് ഇങ്ങോട്ട് അയക്കുന്നു.... വന്ന അന്നു തന്നെ അശ്വിനിയെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ വെച്ച് തികച്ചും യാദൃശ്ചികമായി കാണുന്നു . അതും ബന്ദിയാക്കപ്പെട്ട അവസ്ഥയില്‍. അവളെ ഞാന്‍ രക്ഷിക്കുന്നു . പോലീസ് വരുന്നു . ഞങ്ങളോട് സ്റ്റേഷനിലേക്ക് വരാന്‍ എസ് ഐ ആവശ്യപ്പെടുന്നു . പിറ്റേന്ന് ഞാന്‍ സ്റ്റേഷനില്‍ ചെല്ലുന്നു . പക്ഷേ അശ്വിനി വന്നില്ല . എന്താ കാര്യമെന്ന് തിരക്കി മാര്‍ജിന്‍ ഫ്രീയില്‍ ചെന്നപ്പോള്‍ അവള്‍ ജോലി നിര്‍ത്തിയെന്ന് അറിയാന്‍ സാധിച്ചു. അന്ന് രാത്രി എന്‍റെ മുറിയില്‍ അദൃശ്യ ശക്തി വീണ്ടും വരുന്നു . അവള്‍ സുനൈനയല്ലെന്നും അശ്വിനിയാണെന്നും അദൃശ്യ ശക്തി മുഖേനെ എനിക്കറിയാന്‍ സാധിക്കുന്നു . അവളെ രക്ഷിക്കണമെന്ന് അത് എന്നോട് അപേക്ഷിക്കുന്നു. വീണ്ടും ഞാന്‍ മാര്‍ജിന്‍ ഫ്രീയില്‍ ചെന്ന് അശ്വിനിയെ കുറിച്ചറിയാന്‍ ശ്രമിക്കുന്നു. സ്റ്റാഫുകളുടെ മൊഴിയില്‍ നിന്നും രേണുകയാണ് മാര്‍ജിന്‍ ഫ്രീയില്‍ അശ്വിനിക്ക് ജോബ് വാങ്ങി കൊടുത്തതെന്ന് അറിയാന്‍ കഴിഞ്ഞു... """ ആ രംഗം കരണ്‍ തന്‍റെ തലച്ചോറിൽ റിപ്പീറ്റടിച്ചു. ""രേണുകയാണ് ഇവിടെ അവള്‍ക്ക് ജോബ് വാങ്ങി കൊടുത്തത്..."" കരണ്‍ കണ്ണുകളടച്ച് വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്തു. ""ഷോപ്പിലെ മുതലാളിയുടെ മകള്‍ രേണുകയാണ് ഇവിടെ അവള്‍ക്ക് ജോബ് വാങ്ങി കൊടുത്തത് ."" പെട്ടെന്ന് അവൻ തന്റെ കണ്ണുകൾ വലിച്ചു തുറന്നു. "യെസ് ഇറ്റ്സ് ഹിം...!! രേണുകയുടെ അച്ഛന്‍...!!" കരൺ വിരൽ ഞൊടിച്ചു. "അയാള്‍ക്ക് എന്തേലും അശ്വിനിയെ കുറിച്ചറിയാന്‍ സാധിക്കും . ഇതാണോ എന്‍റെ കൈയ്യീന്ന് മിസ്സായ ആ തുമ്പ്...??!! ചിലപ്പോള്‍ ഇത് തന്നെ ആയിരിക്കും..." സമയം കളയാതെ കരണ്‍ മാര്‍ജിന്‍ ഫ്രീയിലേക്ക് പാഞ്ഞു. അത് പൂട്ടി കിടക്കുന്നു!! ശ്ശേ...!!! അവൻ സ്വയം തുടയിലിടിച്ച് അവിടെ നിന്നും പിൻവാങ്ങി. അന്ന് മറ്റൊരു ഹോട്ടലില്‍ തങ്ങി പിറ്റേന്ന് ബുധനാഴ്ച കരണ്‍ രേണുകയുടെ വീട് വീണ്ടും ലക്ഷ്യമാക്കി. രേണുക പോയി എന്നറിഞ്ഞപ്പോള്‍ പതിയെ ഗേറ്റ് തുറന്ന് അവൻ അകത്തേക്ക് പ്രവേശിച്ചു. കോളിംഗ് ബെല്ലമര്‍ത്തി കതകിനു മുന്നിൽ അക്ഷമനായി കാത്ത് നിന്നു. അകത്തു നിന്നും കണ്ണട ധരിച്ച ഒരാള്‍ ഇറങ്ങി വന്ന് കരണിനെ സംശയത്തോടെ ഒന്നു നോക്കി : "ആരാ ?! മനസ്സിലായില്ല..!" "സര്‍ , എന്നെ സറിനറിയാന്‍ സാധ്യതയില്ല . ഞാന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും വരുന്നു. ഇപ്പോൾ മഫ്തി ഡ്യൂട്ടിയാലാണ് . എനിക്ക് സറില്‍ നിന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട് . അതിനു വന്നതാ.." കരൺ അടുത്ത പ്രയോഗം നടത്തി. സംശയത്തോടെ അയാള്‍ കരണിനെ അടിമുടി ഒന്നു നോക്കി. "പേടിക്കണ്ട സര്‍.. സറിന് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലയത്.." "ഉം ഇരിക്കൂ..." മുന്‍വശത്തെ കസേരയില്‍ ചൂണ്ടി അയാള്‍ പറഞ്ഞു. കരണ്‍ ആ കസേരയിലിരുന്നു , തൊട്ടുള്ള കസേരയില്‍ അയാളും. "ഉം ചോദിക്കൂ , താങ്കള്‍ക്കെന്താ അറിയേണ്ടത് ?? " "സര്‍ , പാലാരിവട്ടത്തെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് സറിന്‍റെ ഉടമസ്ഥതയിലുള്ളതല്ലേ...??" "അതെ.. അത് എന്‍റെ ഉടമസ്ഥതയിലുള്ളത് തന്നെയാണ്.. പക്ഷേ ഇപ്പോൾ അവിടെ കാര്യങ്ങളൊക്കെ നോക്കുന്നത് എന്‍റെ മകളാണ്.." "എത്ര കാലമായി സര്‍ മകള്‍ ഈ ഷോപ്പ് നടത്താന്‍ തുടങ്ങിയിട്ട് ??" "ഏതാണ്ടിപ്പോൾ രണ്ട് വര്‍ഷത്തിലധികമായി കാണും. എന്താ കാര്യം? ഷോപ്പിന്‍റെ ലൈസന്‍സും ഫിറ്റ്നസുമൊക്കെ ക്ലിയറാണല്ലോ.." നെടുതായി സംശയിച്ച് അയാൾ കരണിനെ ഒന്നു നോക്കി. "അതല്ല സര്‍. എനിക്കറിയേണ്ടത് അവിടെ ജോലി ചെയ്തിരുന്ന ഒരു അശ്വിനിയെ കുറിച്ചാണ്..." കരൺ വ്യക്തമാക്കി. "അശ്വിനി..??!! അതാരാ...??" "സറിന്‍റെ ഷോപ്പില്‍ ജോലി ചെയ്തിരുന്നതാ . അവള്‍ കഴിഞ്ഞ കുറച്ചു ദിവസമായി മിസ്സിംഗാണ് . അവളെ കുറിച്ച് സറിന് എന്തേലും അറിയാമോ എന്നറിയാന്‍ വന്നതാണ് ഞാന്‍.." "ഓ സോറി.. എന്‍റെ മകളാണിപ്പോൾ ഷോപ്പിലെ നിയമനവും മറ്റു കാര്യങ്ങളുമെല്ലാം നോക്കുന്നത്. ചിലപ്പോള്‍ അവളുടെ തീരുമാനത്തിലുള്ള ന്യൂ അപ്പോയിന്‍റ്മെന്‍റായിരിക്കാം താങ്കള്‍ പറയുന്ന ഈ അശ്വിനി." "പുതിയ അപ്പോയിന്‍റ്മെന്‍റ് നടത്തുമ്പോള്‍ സറിനോട് സറിന്‍റെ മകള്‍ ചര്‍ച്ച ചെയ്യാറില്ലേ..?!" പ്രതീക്ഷയോടെ കരൺ അയാളെ നോക്കി. "ഉണ്ട് , തീര്‍ച്ചയായും ഉണ്ട്. പക്ഷേ ഈ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. ഈ പേര് മാത്രമല്ല ഒട്ടുമിക്ക ന്യൂ അപ്പോയിന്‍റ്മെന്‍റിന്‍റെ പേര് എനിക്കോര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഇനി താങ്കൾക്ക് അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ എന്‍റെ മകളോട് നേരിൽ ചോദിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം." 'ഉം തന്റെ മകളോട് ചോദിച്ചിട്ട് ഒന്നും കിട്ടാത്തത് കൊണ്ടല്ലേടോ ഞാന്‍ ഇങ്ങോട്ട് എഴുന്നള്ളിയത്..' കരണ്‍ പതിയെ പിറുപിറുത്തത് അയാൾ കേട്ടില്ല. "ങ്ഹാ ദേ വരുന്നു എന്‍റെ മകള്‍ . എന്താന്ന് വെച്ചാ നേരിട്ട് ചോദിച്ചോളൂ." ഗേറ്റ് തുറന്നു വരുന്ന രേണുകയെ കണ്ടതും കരണ്‍ പതിയെ കസേരയില്‍ നിന്നെഴുന്നേറ്റു നിന്നു. "ശ്ശോ ഇയാളെ കൊണ്ട് വല്ലാത്ത പൊല്ലാപ്പായല്ലോ. എടോ തനിക്ക് മലയാളം പറഞ്ഞാല്‍ മനസിലാവില്ലേ...??" വന്ന് കേറിയതും അവള്‍ കരണിനോട് തട്ടി കയറാൻ തുടങ്ങി. "എന്താ മോളേ , എന്താ കാര്യം ?? ഇതൊരു പോലീസ് ഓഫീസറാണ്...!!" കരണിനെയും മകളെയും മാറി മാറി നോക്കി അയാൾ പറഞ്ഞു. "മണ്ണാങ്കട്ട!!! അച്ഛന് വല്ല വട്ടുണ്ടോ ?? ഇയാള്‍ പോലീസൊന്നുമല്ല. എടോ മര്യാദക്ക് താന്‍ ഇറങ്ങി പോകുന്നുണ്ടോ അതോ ഞാന്‍ ശരിക്കുമുള്ള പോലീസിനെ വിളിക്കണോ...??" കോപത്തോടെ രേണുകയെ നോക്കുകയായിരുന്നു കരണ്‍ അപ്പോൾ. അവൻ മുഷ്ടി ചുരുട്ടി തന്റെ കോപത്തെ പാടുപെട്ട് നിയന്ത്രിച്ചു. "എടോ തന്നോടാണ് ഇറങ്ങി പോകാനാ പറഞ്ഞത്..." രേണുകയുടെ ശബ്ദം ഉയർന്നു വന്നു. "ആട്ടണ്ട.. ഒച്ച വെക്കണ്ട.. ഞാന്‍ പോകാം..." അത്രയും പറഞ്ഞ് കരണ്‍ പടിയിറങ്ങി രേണുകയുടെ അടുത്തെത്തിയതും അവൻ അവളെയൊന്നു നോക്കി : "രേണുക , ഒരു കാര്യം താന്‍ മനസ്സിലാക്കണം . ഈ അശ്വിനി എന്ന് പറയുന്നവള്‍ എന്‍റെ ആരുമല്ല . എന്‍റെ പെങ്ങളോ കാമുകിയോ എന്തിന് പറയുന്നു നേരില്‍ കണ്ട് പരിചയം പോലുമില്ല എനിക്കവളെ . എന്നിട്ടും ഞാനവളുടെ പുറകേ പിന്‍തുടരുന്നത് മനുഷ്യത്വം എന്നൊന്ന് എനിക്കുള്ളത് കൊണ്ടാണ്.." അത്രയും പറഞ്ഞ് കരണ്‍ തിരിഞ്ഞ് നടന്നതും ഒന്നു നിന്ന് അവളെ വീണ്ടും നോക്കി : "അശ്വിനി എന്ന തന്‍റെ കൂട്ടുകാരിക്ക് ഇനി എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ , അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്ക് മാത്രമായിരിക്കും.. അതോർത്തു വെച്ചോ..." അല്‍പ്പം നിസ്സാഹതയോടെ കരണ്‍ അവിടെ നിന്നും ഇറങ്ങി. ആകെ കിട്ടിയ തുമ്പും നഷ്ടപ്പെട്ട് അവിടെ നിന്നിറങ്ങുമ്പോള്‍ കരണിന് തന്നോട് തന്നെ സ്വയം പുച്ഛം പോലും തോന്നി. ********************************************************************************** അന്നു രാത്രി കുടിച്ച് ലക്കില്ലാതെ ക്വീന്‍ ലോഡ്ജിലെ തന്‍റെ മുറിയില്‍ കരണ്‍ ആടിയാടി പ്രവേശിച്ചു. കക്ഷത്തിൽ മദ്യത്തിന്‍റെ കുപ്പിയുമായി ഉറക്കാത്ത കാലുകളോടെ അവൻ മുറിക്ക് ചുറ്റും ഒന്നു നടന്ന് നോക്കി. "ആഹ ഇപ്പോൾ കാ . . കാണുന്നില്ലല്ലോ നിങ്ങളെ . . എ . . എന്തൊക്കെ ആയിരുന്നു ബഹളം , അവള്‍ സു . . സുനൈനയല്ല അശ്വിനിയാണ് . അവളെ രക്ഷിക്കണം . . മണ്ണാങ്കട്ട...!! ഈ രച്ചിക്കണം രച്ചിക്കണം എന്നു പറയുമ്പോള്‍ രക്ഷപ്പെടണമെന്ന് അവള്‍ക്കും കൂടെ ആഗ്രഹം വേണം . . അല്ലാതെ ഞാന്‍ എന്ത് മാങ്ങാത്തൊലി ചെയ്തിട്ടും കാര്യമില്ല . . " കരണ്‍ തനിക്ക് ചുറ്റും നോക്കി അലറുകയായിരുന്നു . . ആ അലര്‍ച്ച കേട്ടതു കൊണ്ടോ എന്തോ ജനലിന്‍റെ വാതിലുകള്‍ കാറ്റിലാടാന്‍ തുടങ്ങി. "ഇത് പോലെ എന്റെയടുത്ത് വന്ന് ആകാശഗംഗ കാണിക്കാനല്ലാതെ തന്നെയൊക്കെ എന്തിനു കൊള്ളാം?! ജനലിന്‍റെ വാതിലടച്ച് ഒണ്ടാക്കാന്‍ വന്നേക്കുന്നു . . I need a clue . . അല്ലാതെ ആകാശഗംഗയല്ല.. You Got It..?" മറുപടിക്കായി അല്‍പ്പ നേരം കരണ്‍ കാത്തു നിന്നു. "ഇല്ല മറുപടിയില്ല അല്ലേ . . ശരി , ഇനി എന്‍റെ തീരുമാനം ഞാ . . ഞാന്‍ പറയാം . ഈ അശ്വിനി എന്നു പറയുന്നവള്‍ എനിക്കാരുമല്ല .. ഞാ . . ഞാനെന്തിന് അവളുടെ പു . . പുറകേ അലയണം ?? അവളുടെ പുറകേ നടന്ന് മറ്റുള്ള അവളുമാരുടെ ആട്ട് കേള്‍ക്കാന്‍ എന്‍റെ തലയ്ക്ക് ഓട്ടയൊന്നുമില്ല . I'm a superiour officer of My department . . You know that ?? ആ അങ്ങനെയുള്ള എനിക്ക് ഒ . . ഒരു നരുന്ത് പെ . . പെണ്ണിന്‍റെ പുറകേ നടക്കാന്‍ തീർത്തും താല്‍പ്പര്യമില്ല . ." അത്രയും കേട്ടപ്പോള്‍ ജനലിന്‍റെ വാതിലുകള്‍ ശക്തിമായി അടയാന്‍ തുടങ്ങി . . "ഓ പിന്നേ ഇതൊക്കെ കണ്ടാല്‍ ഞാന്‍ ഇവിടെയൊക്കെ പേടിച്ചു തൂറുമെന്ന് കരുതിയെങ്കില്‍ തനിക്ക് തെറ്റി . . കരൺ ആണെടോ ഞാൻ.. ഇമ്മാതിരി ഉമ്മാക്കി കണ്ടാൽ ഭയപ്പെടുന്നവൻ അല്ല.. ഞാന്‍ ദാ ഒരിക്കല്‍ കൂടി പറയുന്നു , പട്ടേല്‍ സാബ് എനിക്കു തന്ന സമയം നാളെ രാത്രി പത്തുമണിയോടെ അവസാനിക്കും . . അത് കഴിഞ്ഞാല്‍ എനിക്കവളെ ഒരിക്കല്‍ പോലും കാണാന്‍ സാധിക്കില്ല.. ഇനി നമ്മള്‍ തമ്മിലാണ് ഡീല് . നാളെ രാത്രി പത്തുമണിക്ക് മുമ്പായി എനിക്കെന്തേലും ക്ലൂ നിങ്ങള്‍ കൊണ്ടു തരണം . . പത്തുമണി കഴിഞ്ഞാല്‍ എനിക്കതിന്‍റെ ആവശ്യമില്ല . . അപ്പോള്‍ മേലില്‍ അശ്വിനിയെ എന്‍റെ സ്വപ്നങ്ങളില്‍ നിങ്ങള്‍ വിടരുത് . . ഞാന്‍ എന്‍റെ പാടും നോക്കി ഡല്‍ഹിയിലേക്ക് പറന്നോളാം . . Thats Our Deal . . " ജനലിന്‍റെ വാതിലുകള്‍ ഒന്നൂടെ ശക്തിയായി ആടാന്‍ തുടങ്ങി. "സൈലന്‍റായി വാതിലടക്കൂ . . ഇ . . ഇവിടെ മനുഷ്യന് കിടന്നുറങ്ങണം . . ഇനി ഈ ഡീല് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഉറക്കത്തില്‍ വന്ന് നിങ്ങള്‍ക്കെന്നെ കൊല്ലാവുന്നതാണ് . . അതിനുള്ള പെര്‍മിഷന്‍ ഞാന്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്നു . . വോക്കെ...??!" കട്ടിലിലേക്ക് കരണ്‍ അലച്ച് വീണു . . "അ . . അപ്പോള്‍ ഡീലിന്‍റെ കാര്യം മ . . മറ . . മറക്കണ്ട.." പതിയെ ലക്ക് കെട്ട് അവന്റെ ബോധം മറഞ്ഞു . . അപ്പോഴും ജനല്‍ വാതില്‍ ശക്തിയായി ആടുന്നുണ്ടായിരുന്നു. ********************************************************************************** അടുത്ത ദിവസം രാവിലെ ഏറെ വൈകിയാണ് കരണ്‍ ഉറക്കമുണര്‍ന്നത് . എഴുന്നേറ്റപ്പോള്‍ തന്നെ ഇന്നലെ വീശിയ * തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
✍ തുടർക്കഥ - 6 Part MZ227 @N 6 Part MZ227 @N - ShareChat