ShareChat
click to see wallet page
search
സ്കൂൾ വാഹനത്തിൽ ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം പൂട്ടിപ്പോയി. പുറത്തെ കഠിനമായ ചൂടിൽ മണിക്കൂറുകളോളം കാറിനുള്ളിൽ ശ്വാസംമുട്ടി ആ കുരുന്ന് ജീവൻ പൊലിയുകയായിരുന്നു.... ബഹ്‌റൈനെ നടുക്കിയ 4 വയസ്സുകാരൻ ഹസൻ അൽ മഹരിയുടെ മരണം ഒടുവിൽ കോടതിമുറിയിൽ വികാരാധീനമായ ഒരു അന്ത്യത്തിലെത്തിയിരിക്കുകയാണ്. നിയമത്തിന്റെ കർക്കശമായ വഴികളേക്കാൾ സ്നേഹത്തിനും ക്ഷമയ്ക്കും പ്രാധാന്യം നൽകിയ ഹസന്റെ മാതാപിതാക്കൾ, തങ്ങളുടെ മകന്റെ മരണത്തിന് കാരണമായ വനിത ഡ്രൈവർക്ക് മാപ്പുനൽകി. ​കഴിഞ്ഞ ഒക്ടോബർ 13ന് ആയിരുന്നു ദാരുണമായ ഈ സംഭവം. ലൈസൻസില്ലാതെ സ്കൂൾ സർവീസ് നടത്തിയതിന് വനിത ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. ​വിചാരണവേളയിൽ പ്രതിയായ സ്വദേശി വനിത തന്റെ നിസ്സഹായാവസ്ഥ കോടതിക്ക് മുന്നിൽ തുറന്നുപറഞ്ഞു. ​താൻ 3 കുട്ടികളുടെ അമ്മയാണെന്നും ഭർത്താവ് സൗദിയിൽ ജയിലിലാണെന്നും അവർ പറഞ്ഞു. ​കുടുംബം പുലർത്താൻ മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാലാണ് നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും ഈ ജോലി ചെയ്യേണ്ടി വന്നത്. ​"അറിയാതെയാണെങ്കിലും എന്റെ കൈപ്പിഴ കാരണം ആ കുഞ്ഞ് മരിച്ചല്ലോ, എനിക്ക് എന്ത് ശിക്ഷ തന്നാലും ഞാൻ സ്വീകരിക്കാം" എന്ന് അവർ പൊട്ടിക്കരഞ്ഞുകൊണ്ട് കോടതിയിൽ പറഞ്ഞു. തങ്ങളുടെ മകനെ നഷ്ടപ്പെട്ടെങ്കിലും ആ സ്ത്രീയുടെയും അവരുടെ 3 മക്കളുടെയും അവസ്ഥ ഹസന്റെ മാതാപിതാക്കളെ ചിന്തിപ്പിച്ചു. ഇനിയൊരു കുടുംബം കൂടി തകരരുത് എന്ന ഉറച്ച തീരുമാനത്തിൽ അവർ ഡ്രൈവർക്ക് നിരുപാധികം മാപ്പുനൽകി. പരാതിയില്ലെന്ന് അവർ കോടതിയെ ബോധ്യപ്പെടുത്തിയതോടെ കേസ് ഔദ്യോഗികമായി അവസാനിപ്പിച്ചു. ​മകന്റെ വേർപാടിലും അവരുടെ വേദന തിരിച്ചറിഞ്ഞ ആ മാതാപിതാക്കളുടെ മനസ്സ് ലോകത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. #അഭിപ്രായം #❤ സ്നേഹം മാത്രം 🤗
അഭിപ്രായം - Goci Goci - ShareChat