ShareChat
click to see wallet page
search
മഴയുടെ കിലുക്കം - 30 ✍🏻Ishalin muhabath കുറെ ദൂരം പോയ ശേഷം സാരഥി കാർ നിർത്തി.. കിച്ചു ന്താണ് എന്നാ അർത്ഥത്തിൽ സാരതിയെ നോക്കി.. "എടാ.. നി ഇങ്ങനെ ഡെസ്പ് ആകല്ലേ... ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്.. നിന്റെ നല്ലത് മാത്രം കണ്ടിട്ടല്ല.. അവളുടെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ചത് കൊണ്ടാണ്... നി അസിയെ കല്യാണം കഴിച്ച നിങ്ങളുടെ വീട്ടിൽ അതൊരു വലിയ പ്രശ്നം ആകും.. അത് വീട് വേറെ എടുത്തു മാറി താമസിച്ചാലും മതി.. പക്ഷെ നിന്റെ ഇൻഫെർട്ടിലിറ്റി....അത്..." "അറിയാം... നി എനിക്ക് ദോഷം വരുന്നത് ചെയ്യില്ല എന്ന്.. ഒരു പക്ഷെ വിധി ആകും.. എല്ലാർക്കും നല്ലത് വരും എന്ന് പറയാൻ പറ്റില്ലാലോ..." കിച്ചു ഇത് പറഞ്ഞു സ്‌മൃദിക്കായി ഒരു പുഞ്ചിരി നൽകി... "സാരഥി.. എടാ... ആ കരിക്ക് വാങ്ങിക്ക്.. നല്ല ദാഹം ഉണ്ട്.." അടുത്തായി കണ്ട വഴിയോഴാ കടയിൽ നിന്നും സാരഥി അത് വാങ്ങിക്കാൻ ആയി ഇറങ്ങി പോയി.. സ്‌മൃഥിക്കും മുഖത്ത് അപ്പൊ ഒരു ആശ്വാസം വന്നു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 "നരേന്ദ്രനോട് പറഞ്ഞ്ഹു എല്ലാം... ചെറിയ രീതിയിൽ മതിയെന്ന് പറഞ്ഞപ്പോ ആദ്യം കുറെ എതിർത്തു.. പിന്നെ ഞാൻ ഒരു നയതിനൊക്കെ പറഞ്ഞു വെച്ചു " നന്ദിനിയുടെ കേബിനിൽ ചെന്ന് വലിയ പ്രൗടിയോടെ ദേവദാസ് അത് പറഞ്ഞു.. നന്ദിനി ഏതൊക്കെയോ ഫയൽസ് ചെക്ക് ചെയ്യുന്ന തിരക്കിലാണ്... അപ്പോഴാണ് അവരുടെ ഫോണിലേക്കു നരേന്ദ്രന്റെ കാൾ വന്നു..ദേവദാസ് ആരാണ് വിളിക്കുന്നത് എന്ന് എത്തി വലിഞ്ഞഹ് നോക്കി.. പക്ഷെ അയാൾക്കത് കാണാൻ സാധിക്കുന്നതിനു മുന്നേ നന്ദിനി കാൾ അറ്റൻഡ് ചെയ്തു.. "ഹായ് നന്ദിനി.... സുഗാണോ??" "ഓക്കേ ആണ്... ന്താ വിളിച്ചത് " "ന്റെ സഹദർമിനിക്ക് തന്നോട് സംസാരിക്കണം എന്ന് " "ഓ ശുർ.. ഞാൻ വീട്ടിൽ പോയിട്ട് വിളിച്ച പോരെ??" "അത്.. എങ്കിൽ അത് മതി...ഡേറ്റ് നോക്കിയ കാര്യം പറയാൻ ആയിരുന്നു..." "എന്നത്തേക്ക് ആണ് നല്ലത്?" "അത്... ഈ വരുന്ന സൺ‌ഡേ.. നല്ല ദിവസം എന്നാ പറഞ്ഞത്..." "ഇന്ന് വ്യാഴം ആയില്ലേ?? അപ്പൊ ദിവസം വളരെ കുറവാണല്ലോ??? എല്ലാം കൂടി ഇനി എപ്പോ??" "അത് നമ്മുക്ക് ഓടി നടന്നു സെറ്റ് ചെയ്യാം... ഇത് കഴിഞ്ഞ നയന മോൾക് വിൻസെന്റ്സ് ഗ്രൂപ്പിന്റെ മീറ്റിങ്ങിൽ പോകേണ്ടത് ഉണ്ട്... കിച്ചു കൂടെ പോയാൽ നമ്മുക്ക് സമാധാനം ഉണ്ട്.... അത് കൊണ്ട് കല്യാണം ഈ ഡേറ്റിൽ തന്നെ നടത്താം..." നയനയുടെ അമ്മയുടെ വാക്കുകളിൽ നന്ദിനി ഒന്ന് ചിന്തിച്ചു.. ശരിയാ.. ഇനി കിച്ചു വാക്ക് മാറ്റിയ പിന്നെ ഒന്നും നടക്കുകയുമില്ല... "എങ്കിൽ ശെരി.. കല്യാണത്തിന് വേണ്ടത് ചെയ്തു തുടങ്ഗം... " നന്ദിനി പറഞ്ഞത് കേട്ടപ്പോ ചിരിയോടെ നയനയുടെ അമ്മ കാൾ കട്ടാക്കി... "ആരാ നന്ദിനി വിളിച്ചത്???" വളരെ ആകാംഷയോടെ ദേവദാസ് ചോദിച്ചു... "അത് നയന മോളുടെ അച്ഛനും അമ്മയും ആണ്..കല്യാണത്തിന് ഡേറ്റ് എടുത്തെന്നു... ഈ വരുന്ന സൺ‌ഡേ.." "അത് പെട്ടെന്ന് ആയല്ലോ.. എങ്കിലും കുഴപ്പം ഇല്ല.. കിച്ചുവിന്റെ മനസ്സ് മാറുന്നതിനു മുന്നേ ഇതാ നല്ലത്..." "അതാ ഞാനും ആലോചിച്ചത്... ഇനി കല്യാണത്തിന് വേണ്ട കാര്യം ചെയ്യാം..." നന്ദിനയും ദേവദാസും തമ്മിൽ കല്യാണ ചർച്ചക്ക് തുടക്കം കുറിച്ച്.. "രജിസ്റ്റർ മാര്യേജ് ആയത് കൊണ്ട് അതികം ആളുകൾ ഇല്ല.. പക്ഷെ വീട്ടിൽ ചെറിയ സദ്യ വേണം... രുഗ്മിണി അമ്മയെ തിരികെ വിട്ട് തരാൻ സാരതിയെ വിളിച്ചു പറയാം.. വീടൊക്കെ വൃത്തി ആക്കണം..." "അവർ മാത്രം വന്നിട്ടും കാര്യം ഇല്ലാലോ..വീട് മുഴുവനും വൃത്തി ആക്കണ്ടേ??" ദേവദാസ് കൂട്ടി ചേർത്തു.. "ആരെയെങ്കിലും വിളിക്കണം... പെട്ടെന്ന് കിട്ടുന്ന ആളെ വേണം.. ഇന്ന് കിട്ടുമെങ്കിൽ അത്രയും നല്ലത്..." നന്ദിനി പറഞ്ഞതും ദേവദാസ് ഫോണെടുത്തു ആർക്കോ വിളിക്കാൻ തുടങ്ങി... ജോലിക്ക് ആരെയോ ആണെന്ന് മനസ്സിലായി നന്ദിനിക്ക്... ഉടൻ തന്നെ നന്ദിനി കിച്ചുവിന് മെസേജ് ഇട്ടു... അത് കിച്ചു അപ്പൊ തന്നെ എടുത്ത് നോക്കുകയും ചെയിതു.. "അമ്മയാടാ മെസേജ് ഇട്ടതു... കല്യാണത്തിന് ഡേറ്റ് എടുത്തെന്നു... സൺ‌ഡേ ആണ് ഈ വരുന്ന..." സാരഥിയോടും സ്‌മൃധിയോടും പറഞ്ഞതും സാരഥി വിശ്വാസം വരാത്ത പോലെ അവനെ നോക്കി... "ഇത്രയും പെട്ടെന്ന് " "അതെന്ന ഒരു കണക്കിന് നല്ലത്.. പക്ഷെ ഞാൻ കാരണം അവളുടെ ജീവിതം.... കള്ളിന്റെ പുറത്ത് പറ്റി പോയത് ആണേലും ഞാൻ ജീവനായി കാണുവാ ..." "പോട്ടെ... ദൈവ നിശ്ചയം ആകും... രണ്ടാൾക്കും നല്ലതാകും... ഒരുമിച്ച് ജീവിക്കാൻ വിധിച്ചു കാണില്ല..." സാരഥി കിച്ചുവിനെ ആശ്വസിപ്പിച്ചു.. ശേഷം കരിക്ക് ഒന്നൂടെ വാഗിച്ചു കാറിൽ വെച് ഡ്രൈവ് ചെയ്തു തുടങ്ങി... "ഞാൻ കിച്ചുവിന് മെസ്സേജ് ഇട്ട്. ഓക്കേ ഇട്ടു അവൻ.." "നയന മോൾ വളച്ചെന്നാ തോന്നുന്ന കിച്ചുവിനെ... ന്തായാലും ഞാൻ ഹാപ്പി ആയി... സന്തോഷ വാർത്ത കമ്പനിയിൽ പറയട്ടെ എല്ലാരോടും..." ദേവദാസ് വളരെ സന്തോഷത്തിൽ ഇതും പറഞ്ഞു പോയതും നന്ദിനി പെന്റിങ് കിടന്ന ഫയൽസ് എല്ലാം നോക്കി തീർക്കാൻ തീരുമാനിച്ചു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 അല്ലുവിന്റെ മനസ്സ് രഹന ചെയിത ചതിയിൽ കുടുങ്ങി പോയിരുന്നു.. ചെയ്യുന്ന ഫയൽസ് ഒക്കെ രണ്ട് തവണ ക്ലിയർ ചെയ്യാൻ ആയി അല്ലുവിന്റെ മേശയിൽ വീണ്ടും തിരികെ എത്തി.. അവൻ എത്ര മാത്രം ശ്രേദ്ധിക്കാൻ പോയാലും ചിന്തയിൽ മുഴുവനും രഹന മാത്രം ആയിരുന്നു.... അപ്പോഴാണ് നന്ദിനിയിൽ നിന്നുമുള്ള മെസ്സേജ്.. "അല്ലു.. കിച്ചുവിന്റെ കല്യാണ ഡേറ്റ് എടുത്തു.. പക്ഷെ ഡേറ്റ് ഈ വരുന്ന സൺ‌ഡേ ആണ്... രജിസ്റ്റർ മാര്യേജ് ആണേലും വീടൊക്കെ വൃത്തി ആകണ്ടേ?? നി ഇന്ന് ഡ്യൂട്ടി കഴിഞ്ഞഹ് എപ്പോ എത്തും??" അല്ലുവിന് ആ മെസേജ് കൂടി കണ്ടപ്പോ ദേഷ്യം അരിച്ചു കയറി.. "ഓ.. കല്യാണം.. അവളെ വീട്ടിൽ കയറ്റി താമസിപ്പിക്കട്ടെ.. അപ്പൊ അറിയാം എന്താകും എന്ന്...." അല്ലുവിന്റെ മനസ്സിൽ ദേഷ്യം നിറഞ്ഞഹ് നിന്നു.. അവൻ ഫോൺ ദേഷ്യത്തിൽ മേശ പുറത്ത് വെച് വാക്കി ജോലിയിൽ ഏർപ്പെട്ടു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 അഷ്‌റഫ്‌ ക്ലാസ്സിൽ വന്നപ്പോ അസിയെ കണ്ടില്ല.. രാവിലെ തന്റോടെ വന്ന ആള് ഇപ്പൊ എവിടെ പോയി എന്നതായി അവന്റെ ചിന്ത.. വർക്ക്‌ ഇട്ട് കൊടുത്ത ശേഷം അഷ്‌റഫ്‌ ക്ലാസ്സിന് പോയി... അപ്പൊ മാഡത്തിന്റെ റൂമിൽ ബിജു സാറുമായി സംസാരിക്കുന്നത് അഷ്‌റഫ്‌ കേൾക്കാൻ ഇടയായി.. "നല്ല പഠിക്കുന്ന കുട്ടി ആയിരുന്നു.. ഫിയാൻസി ആണെന്ന് പറഞ്ഞത്തിട്ട് ഇപ്പൊ ഗാർഡിയൻ ഷിപ് മാറിയത് എന്താണോ എന്തോ??" "അവർക്കിടയിൽ ന്തോ പ്രശനം ഉണ്ട്.. റിലീജിയൻ മാറ്റമല്ലേ??? ചിലപ്പോ അത് ആകും കാരണം " ബിജു സർ പറയുന്നത് അഷ്‌റഫ്‌ ഒരു ഞെട്ടലോടെ കേട്ടു.. "ഇപ്പൊ ആ കുട്ടി തന്നെ പഠിക്കണില്ല എന്ന് പറഞ്ഞു പോയില്ലേ ബിജു സാറേ?? ഒരാളുടെ ഭാവി പോയത് തന്നെ മിച്ച്ചം... " "ആ കൊച്ചു നല്ല മാർക്കോടെ തന്നെ ക്സാമിന് പാസ്സ് ആകുമായിരുന്നു.. നമ്മുടെ കോച്ചിംഗ് സെന്ററിന് തന്നെ അതിന്റെ ഗുണവും കിട്ടുമായിരുന്നു... പക്ഷെ ഇതിപ്പോ എല്ലാം പോയി..." അഷ്‌റഫിന്റെ മനസ്സിൽ പല വിധ ചിന്തകളും ഉടലെടുത്തു.. അവൻ ഓഫീസിനുള്ളിലേക്ക് കയറി.. "ന്താ രണ്ടാളും കൂടി ഭയങ്കര ചർച്ചയിൽ ആണല്ലോ??" അഷ്‌റഫ്‌ ചോദിച്ചതും ബിജു സർ തിരിഞ്ഞു നോക്കി.. മാഡം അശ്‌റഫിനായി ഒരു പുഞ്ചിരിയും നൽകി.. "വരും അഷ്‌റഫ്‌ സാർ.. നമ്മൾ ആസിയയുടെ കാര്യം പറയുക ആയിരുന്നു..." "ആ കുട്ടിക്ക് ന്ത്‌ സാറെ??" "അത് അവളുടെ ഗാർഡിയൻ ഷിപ് അയാൾ ഒഴിഞ്ഞഹ്.. അപ്പോ അതിന്റെ കാര്യം..." അഷ്‌റഫ്‌ നെറ്റി ചുളിച്ചതും മാഡവും ബിജു സാറും എല്ലാം വിഷമായി അഷ്‌റഫ്‌ സാറിനോട് പറഞ്ഞു... "നമ്മുക്ക് ആരേലും ഏറ്റടുത്തു പഠിപ്പിച്ചു കൂടെ??" അഷ്‌റഫ്‌ സർ ചോദ്യ രൂപേനെ ചോദിച്ചു.. "അത്.. ഫീസൊക്കെ... " "മ്മ്.. അതും ശെരിയാ ബിജു സാറേ.. ഫീസ് ഒരു വിഷയം ആണ്... നമ്മുക്ക് ആലോചിച്ചു ചെയ്യാം..." അപ്പൊ തന്നെ അഷ്‌റഫ്‌ സാർ സീറ്റിൽ നിന്നും എഴുന്നേറ്റു.. "പറയാൻ വന്ന കാര്യം മറന്ന് പോയി.. എനിക്ക് ഹാഫ് ഡേ ലീവ് വേണായിരുന്നു.. ഉമ്മാക് ചെക്കപ്പ് ഉള്ളതാണെ...." "സർ എടുത്തോ.. ലീവ് കിടക്കുവല്ലേ... " മാഡം ചിരിയോടെ പറഞ്ഞതും അഷ്‌റഫ്‌ നേരെ പോയി ബാഗും ഫോണും എടുത്തു പുറത്തേക് ഇറങ്ങി.. ഉമ്മാടെ ഫോണിലേക്കു വിളിച്ചു... അപ്പോഴും അസി വന്ന കാര്യം ഒന്നും ഉമ്മ പറയാത്തെ കൊണ്ട് അവൻ ആലിസിനെ വിളിച്ചു... ജോലിയിൽ ആണ് എന്ന് പറഞ്ഞു ഫോൺ വെക്കാൻ പോയപ്പോ ആലീസ് ന്തോ ഓർത്ത പോലെ അശ്‌റഫിനോട് ഹോസ്റ്റലിൽ പോയി നോക്കാൻ പറഞ്ഞ്ഹു.. കാര്യം ചോദിച്ചപ്പോ അസിക്ക് സ്പർ കീ ഉള്ള കാര്യം പറഞ്ഞു.... കേട്ട പാടെ അഷ്‌റഫ്‌ ബൈക്കുമായി നേരെ ഹോസ്റ്റലിലേക് പോയി... ഹോസ്റ്റലിൽ ചെന്ന് വാർടനെ കണ്ട് അഷ്‌റഫ്‌ അവരുമായി അകത്തേക്കു പോയി... അവരയിൽ ഉള്ള കീ കൊണ്ട് റൂം തുറന്നു... അസി ബെഡിൽ കിടക്കുവാണ്.. അഷ്‌റഫ്‌ ഓടി പോയി അവളെ തട്ടി വിളിച്ചു.. പതിയെ അവളുടെ കണ്ണുകൾ തുറന്നു...അഷ്‌റഫിന്റെ ശ്വാസം നേരെ അപ്പോഴാണ് വീണത്.. "ആസിയ... ആസിയ... " അഷ്‌റഫ്‌ അവളെ വീണ്ടും വിളിച്ചു.. കണ്ണുകൾ പതിയെ വികസിച്ചു.. വാർഡനിലേക്കും അവളുടെ കണ്ണുകൾ ചലിച്ചു... "ആർ യു ഒകെ??" വാർഡ്ന്റെ ചോദ്യം കേട്ടതും അസി അതെ എന്ന് തല ആട്ടി പറഞ്ഞ്ഹു.. കേട്ട പാടെ അഷ്‌റഫിനെ നോക്കി അവർ പോകുക ആണെന്ന് പറഞ്ഞു.. "അതേയ്.. ഒന്നെങ്കിൽ ഇവിടെ സ്ഥിരമായി കാണണം.. അല്ലേൽ ന്താന്ന് വെച്ച ചെയ്‌തോളണം.. തോന്നുമ്പോ വരാനും പോകാനും ഇത് സത്രം അല്ല... അത് ഓർമയിൽ ഇരിക്കട്ടെ... " അസി വാഡൻ പറഞ്ഞത് പതിയെ എഴുന്നേറ്റു കേട്ടിരുന്നു.. അവർ പോയതും അസി അഷ്‌റഫിന്റെ തോളിൽ തല ചായിച്ചു.. "സർ.. ഞാൻ ഇവിടെന്ന് പോകുവാ... ഇവിടെ നിക്കുന്നത് ശെരിയല്ല... ന്റെ വീട്ടിൽ എന്റെ ഉമ്മ എന്റെ വരവിനായി കാത്തിരിക്കുക ആകും.. അനുജത്തി ഉണ്ട്.. അവളെ.. അവർ എല്ലാം കൂടി ചീത്ത ആകും... അതിനു മുന്നേ പോണം..". അസി പറയുന്നതിൽ ഒന്നും കണക്ട് ആക്കാതെ അഷ്‌റഫ്‌ അവളെ നോക്കി.. "നോക്കണ്ട.. സത്യ... ഉമ്മയും അനുജത്തിയും എല്ലാമുണ്ട്..." കേട്ടപ്പോ അഷ്‌റഫ്‌ ഒന്ന് ചിരിച്ചു.. "നമ്മുക്ക് തിരികെ പോകാം.. വേറെ വല്ലോം എടുക്കൻ ഉണ്ടേൽ എടുക്" "സർ ചിരിക്കേണ്ട.. സത്യ... ഉണ്ട്... ഞാൻ തിരികെ പോകുവാ..." "നിനക്ക് തലയിൽ അടി കിട്ടിയോ ആസിയ??" "അല്ല.. ഞാൻ.." "ന്റെ പൊന്ന് ആസിയ.. നിനക്ക് വീട്ടുകാർ ഉണ്ടെന്ന് മനസ്സിലായി... പക്ഷെ ഇന്നത്തെ പ്രോബ് അതല്ല.. എന്താ ഇനി പഠിക്കണില്ല എന്നൊക്കെ തീരുമാനം എടുത്ത് എന്ന് കേട്ടു.." അസിയുടെ തല അപ്പോഴേക്കും കുനിഞ്ഞഹ്... "ആസിയ.. തെറ്റ് ചെയ്തവർ അല്ലെ തല കുനിച്ചു നിക്കുന്നെ?? ന്തിനാ പടുത്തം നിർത്തുന്നത്??" "അത്.. അത് പിന്നെ കിച്ചു സർ.." "ഇനി മുതൽ തന്റെ ഗാർഡിയൻ ഷിപ് കിച്ചു സർ അല്ല.. വേറെ ഒരാൾ ആണ്.." "ആര്??" അസി നിഷ്കളങ്കതയോടെ അശ്‌റഫിനോട് ചോദിച്ചു... തുടരും... #📙 നോവൽ #📔 കഥ #❤ സ്നേഹം മാത്രം 🤗 #💞 പ്രണയകഥകൾ
📙 നോവൽ - Ishalin muhabath Ishalin muhabath - ShareChat