📖നേർവായന
എപ്പിസോഡ് :1375
ഇന്നത്തെ വിഷയം :
റമളാനിന് ശേഷവും പുണ്യങ്ങളുടെ പൂക്കാലം
▪️ ഭാഗം -04
➖➖➖➖➖➖➖➖➖➖
🔲وعن شدَّاد بن أوسٍ – رضي الله عنه – عن النبي – صلى الله عليه وسلم – قال: «سيدُ الاستغفار أن يقولَ العبدُ: اللهم أنت ربِّي لا إله إلا أنت، خلَقتَني وأنا عبدُك، وأنا على عهدك ووعدِك ما استطعتُ، أعوذُ بك من شرِّ ما صنعتُ، أبوءُ لك بنعمتِك عليَّ وأبوءُ بذنبي، فاغفِر لي؛ فإنه لا يغفِرُ الذنوبَ إلا أنت. من قالَها في النهار مُوقِنًا بها فمات من يومه قبل أن يُمسِي فهو من أهل الجنة، ومن قالَها من الليل وهو مُوقِنٌ بها فمات قبل أن يُصبِح فهو من أهل الجنة»؛ رواه البخاري.
ശദ്ദാദുബ്‌നു ഔസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ‘പാപമോചനത്തിന്റെ നേതാവ്, അതിങ്ങനെ പറയലാണ്; അല്ലാഹുവേ, നീയാണ് എന്റെ നാഥന്‍. നീ അല്ലാതെ ആരാധ്യനില്ല. നീ എന്നെ സൃഷ്ടിച്ചു. നിന്റെ ദാസനാണ് ഞാന്‍.എനിക്ക് സാധ്യമാവുന്നിടത്തോളം നിന്നോടുള്ള കരാറും ഉടമ്പടിയും പാലിക്കുന്നതാണ്. നീ എനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളും ഞാന്‍ ചെയ്ത പാപങ്ങളും ഞാന്‍ നിന്നോട് സമ്മതിക്കുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്ത് തരണേ! നിശ്ചയം നീ അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നവനില്ല’. ആരെങ്കിലും ഇത് കൃത്യമായി വിശ്വസിച്ചു കൊണ്ട് പ്രഭാതത്തില്‍ പറഞ്ഞ് വൈകുന്നേരമാവുന്നതിനു മുമ്പ് മരണപ്പെടുകയാണെങ്കില്‍ അവന്‍ സ്വര്‍ഗാവകാശിയാണ്, ആരെങ്കിലും ഇത് കൃത്യമായി വിശ്വസിച്ചു കൊണ്ട് വൈകുന്നേരം പറഞ്ഞ് പ്രഭാതമാവുന്നതിനു മുമ്പ് മരണപ്പെടുകയാണെങ്കില്‍ അവന്‍ സ്വര്‍ഗാവകാശിയാണ്. (ബുഖാരി).
സഹജീവികളോട് നന്മ കാണിക്കുന്നതില്‍ യാതൊരു വിധ വിമുഖതയും കാണിക്കാവതല്ല, എത്ര ചെറിയ നന്മയാണെങ്കിലും അതിനെ കുറച്ച് കാണിക്കരുത്.
يقول عديُّ بن حاتمٍ – رضي الله عنه -: سمعتُ النبيَّ – صلى الله عليه وسلم – يقول: اتَّقُوا النارَ ولو بشقِّ تمرةٍ؛ متفق عليه.
അദിയ്യുബ്‌നു ഹാതിം رضي الله عنه പറയുന്നു: നബിﷺ പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: ‘ഒരു കാരക്ക ചീളുകൊണ്ടെങ്കിലും നീ നരകത്തെ സൂക്ഷിക്കുക’ (ബുഖാരി, മുസ്ലിം)
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്:
قال رسول الله – صلى الله عليه وسلم -: «ما منكم من أحدٍ إلا سيُكلِّمُه ربُّه ليس بينه وبينه ترجُمان، فينظُر أيمنَ منه فلا يرَى إلا ما قدَّم، وينظُر أشأمَ منه فلا يرى إلا ما قدَّم، وينظُر بين يدَيه فلا يرى إلا النارَ تلقاءَ وجهه، فاتَّقوا النارَ ولو بشقِّ تمرةٍ، فمن لم يجِد فبكلمةٍ طيبةٍ».
നബി ﷺ പറഞ്ഞു: ‘നിങ്ങളില്‍ ഒരാളോടും തന്നെ ദ്വിഭാഷാ സഹായിയില്ലാതെ തന്നെ അല്ലാഹു സംസാരിക്കാതിരിക്കുകയില്ല, അങ്ങിനെ വലത് ഭാഗത്തേക്ക് നോക്കുമ്പോള്‍ അവന്‍ ചെയ്ത പ്രവര്‍ത്തനമല്ലാതെ കാണുകയില്ല, ഇടതു ഭാഗത്തേക്ക് നോക്കുമ്പോഴും അവന്‍ ചെയ്ത പ്രവര്‍ത്തനമല്ലാതെ കാണുകയില്ല, മുന്നിലേക്ക് നോക്കുമ്പോള്‍ മുഖത്തിന് അഭിമുഖമായി നരകമല്ലാതെ കാണുകയില്ല, ഒരു കാരക്ക ചീളു കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക, അത് ലഭിച്ചില്ലെങ്കില്‍ നല്ല ഒരു വാക്ക് കൊണ്ടെങ്കിലും’.
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
عن أبي موسى – رضي الله عنه – عن النبي – صلى الله عليه وسلم – قال: «على كل مسلمٍ صدقة». قال: أرأيت إن لم يجِد؟ قال: «يعملُ بيديه، فينفعُ نفسَه ويتصدَّق». قال: أرأيتَ إن لم يستطِع؟ قال: «يُعينُ ذا الحاجةِ الملهوف». قال: أرأيتَ إن لم يستطِع؟ قال: «يأمرُ بالمعروف أو الخيرِ». قال: أرأيتَ إن لم يفعل؟ قال: «يُمسِكُ عن الشرِّ؛ فإنها صدقةٌ»؛ متفق عليه.
അബൂമൂസാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ‘ഓരോ മുസ്‌ലിമിനും സ്വദഖ നിര്‍ബ്ബന്ധമാണ്’. ചോദിച്ചു: (സ്വദഖ) ചെയ്യാന്‍ സാധിച്ചില്ലെങ്കിലോ? പറഞ്ഞു: ജോലി ചെയ്ത് സ്വന്തത്തിന് ചെലവഴിച്ച് സ്വദഖ ചെയ്യുക, ചോദിച്ചു: അതിനു സാധിച്ചില്ലെങ്കിലോ? പറഞ്ഞു: ആവശ്യക്കാരെ സഹായിക്കുക. ചോദിച്ചു: അതിനു സാധിച്ചില്ലെങ്കിലോ? പറഞ്ഞു: പുണ്യമോ, നന്മയോ കല്‍പിക്കുക. ചോദിച്ചു: അങ്ങിനെ ചെയ്യാന്‍ സാധിച്ചില്ലെങ്കിലോ? പറഞ്ഞു: ഉപദ്രവിക്കാതിരിക്കുക, കാരണമത് സ്വദഖയാണ്’. (ബുഖാരി, മുസ്‌ലിം).
അല്ലാഹുവിന്റെ അടിമകളേ! സമൂഹത്തിന്റെ പരസ്‌പരമുള്ള ബന്ധത്തിൻ്റെ അനിവാര്യ ഘടകങ്ങളായ മാതാപിതാക്കൾ, ഇണകൾ, കുടുംബക്കാർ, അയൽവാസികൾ തുടങ്ങിയവരുമായി ബന്ധപ്പെട്ട സൽകർമങ്ങൾക്ക് വർദ്ധിച്ച പ്രതിഫലമാണ് ലഭിക്കുക.
➖➖➖➖➖➖➖➖
Like Our Thread page:
https://www.threads.net/@wisdom_media_channel
➖➖➖➖➖➖➖➖
عن عبد الله بن مسعودٍ – رضي الله عنه – قال: جاء رجلٌ إلى رسول الله – صلى الله عليه وسلم – فقال: يا رسولَ الله! من أحقُّ الناسِ بحُسن صحابَتي؟ قال: «أمُّك». قال: ثم مَن؟ قال: «أمُّك». قال: ثم مَن؟ قال: «أمُّك». قال: ثم مَن؟ قال: «أبوك»؛ متفق عليه.
അബ്ദുല്ലാഹ്ബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: റസൂലുല്ലാഹ്ﷺയുടെ അരികിലേക്ക് ഒരാള്‍ കടന്ന് വന്ന് ചോദിക്കുകയുണ്ടായി: അല്ലാഹുവിന്റെ തിരുദൂതരെ, എന്റെ നല്ല സഹവാസത്തിന് ജനങ്ങളില്‍ ഏറ്റവും അര്‍ഹന്‍ ആരാണ്? പറഞ്ഞു: നിന്റെ മാതാവ്. ചോദിച്ചു: പിന്നെ ആരാണ്? പറഞ്ഞു: നിന്റെ മാതാവ്. ചോദിച്ചു: പിന്നെ ആരാണ്? പറഞ്ഞു: നിന്റെ മാതാവ്. ചോദിച്ചു: പിന്നെ ആരാണ്? പറഞ്ഞു: നിന്റെ പിതാവ്’ (ബുഖാരി, മുസ്ലിം)
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്:
يا رسول الله! من أحقُّ الناس بحُسن الصُّحبَةِ؟ قال: «أمُّك، ثم أمُّك، ثم أمُّك، ثمُّ أباك، ثم أدناك أدناك».
‘അല്ലാഹുവിന്റെ തിരുദൂതരെ, നല്ല സഹവാസത്തിന് ജനങ്ങളില്‍ ഏറ്റവും അര്‍ഹന്‍ ആരാണ്? പറഞ്ഞു: നിന്റെ മാതാവ്, പിന്നെ നിന്റെ മാതാവ്, പിന്നെ നിന്റെ മാതാവ്, പിന്നെ നിന്നെ പിതാവ്, ശേഷം അതിന് താഴെ വരുന്നവര്‍’.
➖➖➖➖➖➖➖
Like Our Twitter:
https://twitter.com/WisdomMedia_
➖➖➖➖➖➖➖➖
عن أنسٍ – رضي الله عنه – أن رسول الله – صلى الله عليه وسلم – قال: من أحبَّ أن يُبسَطَ له في رِزقِه، ويُنسَأَ له في أثَره فليصِل رحِمَه.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഉപജീവന വിശാലതയും ദീർഘായുസ്സും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ കുടുംബ ബന്ധം ചേർക്കട്ടെ. (ബുഖാരി, മുസ്‌ലിം)
➖➖➖➖➖➖➖➖➖
Source: Kanzul uloom
#WisdomIslam #wisdomyouth #WisdomReels


