ShareChat
click to see wallet page
search
ഒന്നാം ഭാഗം ലിങ്കിൽ ഉണ്ട് https://sharechat.com/post/6al10XQM?d=n&ui=v64j8rk&e1=c#ബൊമ്മലാട്ടം ((2)) ********************************************************************************** 𝗦𝗢𝗠𝗘𝗪𝗛𝗘𝗥𝗘 𝗢𝗙 𝗩𝗜𝗘𝗧𝗡𝗔𝗠..!! തിരക്കേറിയ ചന്ത. സൂര്യന് കീഴില്‍ എന്തും ഇവിടെ ലഭിക്കും. ചന്തയിലെ ചില ഭാഗങ്ങള്‍ മാഫിയ തലവന്മാരുടെയും പലിശക്കാരുടെയും ഗുണ്ടകളുടെയുമൊക്കെ അധീനതയിലാണ്. വലിയ പലിശയ്ക്ക് പണമെടുത്ത് കച്ചവടം തുടങ്ങിയ പാവപ്പെട്ട ചിലയാളുകളെ പലിശ മുടങ്ങിയതിന്‍റെ പേരില്‍ മര്‍ദ്ദിക്കുന്നത് ഇവിടെ സ്ഥിര കാഴ്ചയാണ്. ആണെന്നോ പെണ്ണെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ നടുറോഡിലിട്ടു പോലും കൊള്ളപലിശക്കാരുടെ ഗുണ്ടകള്‍ താണ്ഡവമാടും. ആരും അതിനെ ചോദ്യം ചെയ്യാന്‍ പോയിട്ട് കണ്ട ഭാവം പോലും നടിക്കില്ല. ആ ദിവസവും മാറ്റമില്ല. പട്ടണത്തെ കൊള്ളത്തലവനായ തിയാമോവിന്‍റെ അധീനതയില്‍ നടത്തി കൊണ്ടു പോകുന്ന ചന്തയിലെ സിംഹള ഭാഗം. കൊള്ളയും കൊലപാതങ്ങളുമുള്‍പ്പെടെ ഇരുപതോളം കേസുകള്‍ സ്വന്തമായുള്ള രാക്ഷസനാണ് തിയാമോ. പക്ഷേ ഒന്നിലും ഒരു തെളിവ് പോലുമില്ല. സാക്ഷി പറയാന്‍ ഒരാള്‍ക്കു പോലും ധൈര്യമില്ല. ദയ, കരുണ, ദീനാനുകമ്പ, സ്നേഹം ഇവയൊക്കെ എന്താണെന്നു പോലും തിയാമോയ്ക്കറിയില്ല. പതിവുപോലെ തിയാമോയുടെ വേട്ടപ്പട്ടികള്‍ അഞ്ചുപേര്‍ ചന്തയില്‍ ലക്ഷ്യമിട്ടു വന്നത് സ്ഫടിക കൂജകളും പാത്രങ്ങളും വില്‍ക്കുന്ന പാവപ്പെട്ടവനായ ദാമോയുടെ കടയില്‍. എത്തിയപാടെ തങ്ങളുടെ പലിശ തരാന്‍ ആ കൂട്ടത്തിലെ നേതാവ് അറിയിച്ചു. എന്നാല്‍ ദാമോയുടെ കൈയ്യില്‍ നയാ പൈസയില്ല. കഴിഞ്ഞ ദിവസം അസുഖക്കാരിയായ ഭാര്യയ്ക്കു വേണ്ടി കൈയ്യിലുണ്ടായ തുക മുഴുവന്‍ ആശുപത്രിയില്‍ ചിലവഴിച്ചു. അല്‍പ്പം ദയവുണ്ടാകണമെന്നും തിയാമോയുടെ പലിശ ഉടന്‍ തരാമെന്നും ആ അഞ്ചു വേട്ടപ്പട്ടികളെ നോക്കി തൊഴുകൈയ്യോടെ ദാമോ പറഞ്ഞു. തിയാമോയുടെ ശിങ്കിടികളില്‍ നിന്നും ദയ പ്രതീക്ഷിച്ച ദാമോ എന്തൊരു മഠയന്‍! കേട്ട പാതി കേള്‍ക്കാത്ത പാതി വലിയൊരു അലര്‍ച്ചയോടെ നേതാവ് ദാമോയുടെ കരണം പൊളിച്ച് ഒന്നു കൊടുത്തതും അയാള്‍ തറയില്‍ വീഴുകയുണ്ടായി. തീര്‍ന്നില്ല, തങ്ങളുടെ കനമേറിയ ബൂട്ടിലെ ലാടത്തിന്‍റെ ഉറപ്പ് ദാമോയുടെ മുതുകിലും നെഞ്ചിലുമായി അവര്‍ തൊഴിച്ച് പരീക്ഷിച്ചു. അതിനൊപ്പം രാക്ഷസ അട്ടഹാസവും. തന്‍റെ പിതാവിന്‍റെ ദയനീയമായ അവസ്ഥ കണ്ട് പതിനാലുകാരിയായ മകള്‍ അവിടേക്ക് ഓടിയെത്തി : "അരുത്.. എന്‍റെ പിതാവിനെ ഒന്നും ചെയ്യരുത്.. അദ്ധേഹത്തെ ഉപദ്രവിക്കരുത്.." നേതാവിന്‍റെ കാല് പിടിച്ച് കരഞ്ഞുകൊണ്ടവള്‍ അപേക്ഷിച്ചു. ഉടനെ പെണ്‍കുട്ടിയുടെ മുടിക്കുത്തില്‍ അയാള്‍ ബലമായി പിടിച്ച് തന്നിലേക്ക് ചേര്‍ത്തു. ബലിഷ്ടമായ ആ കരത്തില്‍ കിടന്ന് അവള്‍ പുളഞ്ഞു നിലവിളിച്ചു. "എടാ ദാമോ നീയെന്തിനാടാ ഇങ്ങനെ എരക്കുന്നതും തല്ലു കൊള്ളുന്നതും. ഈ സുന്ദരി മതിയല്ലോ നിന്‍റെ കടം മുഴുവന്‍ തീര്‍ക്കാന്‍. ഇവള്‍ ഒത്തൊരു പീസ് തന്നെ. ഇവളെ നീ എനിക്ക് ഒരാഴ്ച വിട്ടു തന്നേക്ക്. നിന്‍റെ പലിശയിനത്തില്‍ നിന്നും ഞാനത് കിഴിച്ചോളാം." ഹഹഹഹ......!!! കൂടെയുള്ളവര്‍ അട്ടഹസിച്ചു. ചന്തയിലെ മറ്റു കച്ചവടക്കാരും തൊഴിലാളികളും ഉപഭോക്താക്കളും എന്നുവേണ്ട ട്രാഫിക് പോലീസുള്‍പ്പെടെ എല്ലാവരും ആ കാഴ്ച കണ്ട് കൈ കെട്ടി നിന്നു. എല്ലാ കണ്ണുകളിലും ഒരേയൊരു വികാരം മാത്രം. അടുത്തതായി എന്താ സംഭവിക്കുക എന്ന ചോദ്യം. "അരുത്.. തിയാമോയുടെ കാശ് ഞാന്‍ എങ്ങനെയെങ്കിലും കൊടുത്തു കൊള്ളാം. എന്‍റെ കുഞ്ഞിനെ ഒന്നും ചെയ്യരുത്.." നേതാവിന്‍റെ കാല്‍ക്കീഴില്‍ കിടന്ന് ആ പിതാവ് പൊട്ടിക്കരഞ്ഞു. "അതൊന്നും വേണ്ടടാ ദാമോ..... നീ ഈ കൊച്ചിനെ എനിക്കു വിട്ടു താ. ലാളിച്ചും കൊഞ്ചിച്ചും ഞാനിവളെ ഒരാഴ്ച പൊന്നുപോലെ നോക്കിക്കൊള്ളാം." അയാള്‍ കാമപരവശമായി ആ പെണ്‍കുട്ടിയെ തന്നിലേക്ക് അല്‍പ്പം കൂടി ചേര്‍ത്തു പിടിച്ചു. കടുവയുടെ കെണിയില്‍ അകപ്പെട്ട മാന്‍ കുഞ്ഞിനെ പോലെ അവള്‍ പിടഞ്ഞു. ചുവന്നു തുടുത്ത ആ കവിളുകളില്‍ അയാള്‍ ചുണ്ടുകള്‍ അടുപ്പിച്ചതും പെട്ടെന്നായിരുന്നു മറ്റൊരു അലര്‍ച്ച : """ടാ തെണ്ടി ആ ചേച്ചിയെ വിടടാ.....""" ഒരു നിമിഷം അയാളൊന്നു ഞെട്ടി..!! ദാമോയും മകളും പരിസരത്തെ കുടി നിന്ന ജനങ്ങള്‍ മുഴുവനും ശബ്ദം വന്നിടത്തേക്ക് ഒരുപോലെ നോക്കി. ഏകദേശം പത്തു വയസ്സ് പ്രായമെങ്കിലും തോന്നിക്കുന്ന മറ്റൊരു പെണ്‍കുട്ടി കോപം മുറ്റി തന്നെ നോക്കി നിൽക്കുന്നു. നേതാവ് താന്‍ പിടിച്ചു വച്ച പെണ്‍കുട്ടിയെ സ്വതന്ത്രമാക്കി. ജീവന്‍ കൈയ്യില്‍ പിടിച്ച് അവള്‍ തന്‍റെ പിതാവിനടുത്തേക്ക് ഓടിയെത്തി. "നീയേതാടി കൊച്ചേ?! നീയുമായി എനിക്ക് കരാറൊന്നുമില്ലല്ലോ! കൊച്ച് വേഗം വീട്ടില്‍ പോയി വല്ല ഗെയിമും കളിക്ക്. വെറുതെ ഞങ്ങള്‍ക്ക് പണിയുണ്ടാക്കാതെ. പോ പോ വേഗം പോ..!" നേതാവ് മുരണ്ടു. "പോയില്ലെങ്കില്‍ നീ എന്തു ചെയ്യുമെടാ കാട്ടുമാക്കാനേ?!" അവള്‍ കോപം കൊണ്ട് ചുവന്നു തുടുത്തു. "ആഹ.. നീയാള് കൊള്ളാമല്ലോ! നിന്നെ കണ്ടിട്ട് ഈ രാജ്യത്തുള്ളവാളാണെന്ന് തോന്നുന്നില്ല. എങ്കിലും ഇംഗ്ലീഷും വിയറ്റ്നാമിയും കൂടിക്കലര്‍ത്തി നീ ഭംഗിയായി സംസാരിക്കുന്നുണ്ട്. സാരമില്ല. നോക്കു മോളേ ഞാനിപ്പോള്‍ ശാന്തമായ മൂഡിലാണുള്ളത്. അതുകൊണ്ട് നിന്നെ ഞാന്‍ വെറുതെ വിടുകയാണ്. ഉം.. പോ പോ വേഗം ഇവിടെ നിന്നും പോ." "നിന്‍റെ മൂഡ് ശാന്തമായതു കൊണ്ടാണ് നീയെന്നെ വെറുതെ വിടുന്നതെന്നോ?! എങ്കില്‍ നിന്‍റെ രൗദ്രമെന്തെന്ന് ഞാനൊന്നു കാണട്ടെ. എന്‍റെ നേര്‍ക്ക് നീയെന്തെങ്കിലും വേണ്ടാത്തത് ചെയ്യാന്‍ ഒരുങ്ങിയാല്‍ എന്‍റെ ഡാഡി നിന്നെയൊക്കെ ഇടിച്ച് ശരിയാക്കും. വെറുതെ കളിക്കാന്‍ നില്‍ക്കല്ലേ മഠയാ..!" അപ്പറഞ്ഞത് നേതാവിന്‍റെ കുറിക്കു തന്നെ കൊണ്ടു. "ഈ കുരുപ്പിനെ ഞാനിന്നു കൊല്ലും" എന്ന് ആക്രോശിച്ച് അയാള്‍ മുഷ്ടി ചുരുട്ടി കുട്ടിയുടെ നേര്‍ക്ക് പാഞ്ഞു. എന്തും സംഭവിക്കാം. ആ കൊച്ചു പെണ്‍കുട്ടിയെ അയാളിന്നു കൊല്ലും. എല്ലാ കണ്ണുകളും ഒരുപോലെ കൂടുതല്‍ വിടര്‍ന്നു. "എങ്കില്‍ നിന്‍റെ ഡാഡിയെ ഞാനൊന്നു കാണട്ടേടീ....." എന്നലറി കൊണ്ട് അയാള്‍ തന്‍റെ വലതു കൈ അവള്‍ക്കു നേരെ ആഞ്ഞു വീശിയതും മറ്റൊരു കൈ അതിനെ തടയിട്ടു നിര്‍ത്തി. നേതാവും അനുയായികളും ആ രംഗം ഒട്ടു പ്രതീക്ഷിച്ചില്ല. അവര്‍ ഒരുപോലെ നടുങ്ങി. തന്നെ ശുണ്ഠി പിടിപ്പിച്ച പെണ്‍കുട്ടി അയാളെ നോക്കി പരിഹാസത്തോടെ ഇളിച്ചുകൊണ്ട് പറഞ്ഞു : "ഡാഡിയല്ല,, നിന്നെയൊക്കെ തരിപ്പണമാക്കാന്‍ എന്‍റെ മമ്മ തന്നെ ധാരാളം....." അപ്പോഴാണ് തന്‍റെ കൈയ്യില്‍ പിടിത്തമിട്ട ആ രൂപത്തെ അയാളൊന്നു നോക്കിയത്. തെല്ലു പുഞ്ചിരിയോടെ അശ്വിനി ആയിരുന്നു അത്. വര്‍ഷങ്ങള്‍ കൊണ്ട് ഒരഴിച്ചുപണി തന്നെയുണ്ട് അശ്വിനിയില്‍. ജീന്‍സും ഷര്‍ട്ടുമാണ് വേഷം. തോളൊപ്പമുള്ള ചെമ്പന്‍ മുടി പൂച്ച വാല്‍ പോലെ പിന്നിലേക്ക് കെട്ടി വച്ചിരിക്കുന്നു. ഒരമ്മയായിട്ടും അശ്വിനിയുടെ ആ സൗന്ദര്യത്തിന് ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. അതേ സൗന്ദര്യം മകള്‍ ശിവാനിക്കും കിട്ടിയിട്ടുണ്ട്. കുസൃതിക്കാരിയാണ് ശിവാനി. അവളുടെ എല്ലാ കുസൃതികൾക്കും അവള്‍ക്ക് വളം വെച്ചു കൊടുക്കുന്നതാവട്ടെ ഡാഡിയും. "വേണ്ട സര്‍, കൊച്ചു കുട്ടിയല്ലേ,, അവള്‍ ഒന്നുമറിയാതെ പറഞ്ഞതാണ്......." നേതാവിനെ നോക്കി യാചനയെന്ന പോലെ അശ്വിനി പറഞ്ഞു. "നിങ്ങള്‍...... പാക്കിസ്ഥാനിയാണോ.....?!" അയാള്‍ അശ്വിനിയെ നോക്കി സംശയിച്ചു. "അല്ല സര്‍...... അതിനുമപ്പുറം..... ഞങ്ങള്‍ ഇന്ത്യാക്കാരാണ്....." നേതാവിന്‍റെ കൈയ്യിലെ പിടിത്തം ഒഴിവാക്കി തെല്ലഭിമാനത്തോടെ അശ്വിനി പറഞ്ഞു. "അയാളുമായി ചങ്ങാത്തം സ്ഥാപിക്കാതെ അടിച്ച് അയാളുടെ മോന്ത പൊളിക്ക് മമ്മാ....." ശിവാനി അലറിയതും നേതാവിന്‍റെ രക്തം വീണ്ടും ഇരച്ചു കയറി. "ശിവാനി.. ഡോണ്ട്.. അങ്ങനെയൊന്നും പറയരുത്. ഇദ്ധേഹം ഇവിടുത്തെ വലിയ ആളാണ്." മകളെ നോക്കി അശ്വിനി കണ്ണുരുട്ടി. "ബട്ട് മമ്മാ..!" ശിവാനി എന്തോ പറയാന്‍ ഭാവിച്ചതും ചുണ്ടിനുമേല്‍ ചൂണ്ടു വിരല്‍ വെച്ച് ശബ്ദിക്കരുതെന്ന മുന്നറിയിപ്പ് അശ്വിനി അവള്‍ക്കു കൊടുത്തു. "സോറി സര്‍...... ഒരു സീന്‍ ക്രിയേറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് തീരെ താല്‍പ്പര്യമില്ല. നിങ്ങളുടെ ജോലി എന്താണെന്നു വച്ചാല്‍ നടക്കട്ടെ. ദയവായി ഞങ്ങളെ പോകാന്‍ അനുവദിച്ചാലും." നേതാവിനെ നോക്കി കൈ കൂപ്പി പറഞ്ഞ് അശ്വിനി തിരിഞ്ഞു നടക്കാന്‍ ഒരുങ്ങിയതും അയാള്‍ കൈ ഉയര്‍ത്തി അവളെ തടഞ്ഞു : "നോ മാം.! നിങ്ങളുടെ മകള്‍ പറഞ്ഞത് അവളുടെ ഡാഡി വലിയ വീരശൂരപരാക്രമിയാണെന്നാണ്. അതുകൊണ്ടുതന്നെ ഞങ്ങളെ ഒതുക്കാന്‍ ഡാഡിയൊന്നും വേണ്ട പകരം നിങ്ങള്‍ മതിയെന്ന്. ഇക്കാണുന്ന ജനങ്ങള്‍ നോക്കി നില്‍ക്കേ ഇവള്‍ ഞങ്ങളെയൊന്നു ഉരുക്കിയതല്ലേ?! എങ്കില്‍ അതൊന്നു കാണട്ടെ. ഇവള്‍ പറഞ്ഞതുപോലെ മമ്മയുടെ ശൗര്യം എത്രത്തോളമുണ്ടെന്ന് അറിയണമല്ലോ.!" പറഞ്ഞുകൊണ്ട് നേതാവ് ഒരിക്കല്‍ കൂടി ശിവാനിയുടെ നേര്‍ക്ക് കൈ വീശി. അശ്വിനിയുടെ കണ്ണുകള്‍ രണ്ടും കൂടുതല്‍ വിടര്‍ന്നു. അവള്‍ മുഷ്ടി ചുരുട്ടി. കൂടി നിന്ന ജനങ്ങള്‍ പകച്ചു നിന്നു. കാറ്റു പോലും നിശ്ചലമായി. മിന്നല്‍ വേഗതയിലായിരുന്നു അശ്വിനിയുടെ പ്രകടനം! നേതാവിന്‍റെ കഴുത്തില്‍ മുഷ്ടി കൊണ്ട് ആഞ്ഞിടിച്ച് വായില്‍ വിരല്‍ കടത്തി അയാളെ അവൾ മലര്‍ത്തിയടിച്ചതും ഒപ്പമുള്ള ശിങ്കിടികള്‍ ഭയത്തോടെ രണ്ടടി പിന്നോക്കം വെച്ചു. തീര്‍ന്നില്ല, താഴെ മണ്ണു പറ്റി കിടക്കുന്ന നേതാവിന്‍റെ കൈ പിടിച്ചു തിരിച്ച് അശ്വിനി ദൂരേക്കെറിഞ്ഞു. മമ്മയുടെ രൗദ്രം കണ്ട് ശിവാനി കൈ കൊട്ടി ഉറക്കെ ചിരിച്ചു : "ദാറ്റ്സ് മൈ മമ്മാ.! നിനക്കൊക്കെ പറ്റുമെങ്കില്‍ എന്‍റെ മമ്മയോട് ഒന്നു ഏറ്റുമുട്ടി നോക്കടാ....!" ഒരു നിമിഷം പകച്ചു നിന്ന ശിങ്കിടികള്‍ ഓരോരുത്തരായി വെകിളി പിടിച്ച് അശ്വിനിയുടെ നേര്‍ക്ക് പാഞ്ഞടുത്തു. "ശിവാനി, പുറകോട്ട് മാറി നില്‍ക്ക്..." മകളെ ഒരിടത്തു നിര്‍ത്തി അശ്വിനിയുടെ പൊടി പാറുന്ന പ്രകടനം. മുന്നില്‍ വന്ന ആദ്യത്തെയാളുടെ കൈ പിടിച്ച് നെഞ്ചിലിടിച്ച് അയാളെ പിന്നിലേക്ക് എറിഞ്ഞു. അടുത്തയാളുടെ കണ്ണിലേക്ക് പ്രകാശ വേഗതയില്‍ വിരല്‍ കൊണ്ട് കുത്തി മൂക്കിന് ഒരിടി കൊടുത്ത് തള്ളി മാറ്റി. പിന്നീടു വന്നയാള്‍ അശ്വിനിയെ തൊഴിക്കാന്‍ കാല് പൊക്കിയതും അതേ കാല് പിടിച്ച് അടുത്ത കാലില്‍ അവൾ ആഞ്ഞു തൊഴിച്ചു. തല്‍ക്ഷണം അയാള്‍ മുഖം കുത്തി താഴെ വീഴുകയുണ്ടായി. ഇതൊക്കെ കണ്ട് അവസാനത്തെയാള്‍ ഓടണോ അതോ പോരാടണോ എന്ന മട്ടില്‍ സംശയിച്ചു നില്‍ക്കേ അയാളുടെ ഇരു ചെവികളും നോക്കി അശ്വിനി പൊത്തിയടിച്ചു. വെള്ളം തുറന്നു വിട്ടതു പോലെ മൂക്കില്‍ നിന്നും സ്വന്തം രക്തം ധാരയായി പുറത്തേക്കൊഴുകുന്നതു കണ്ട് അയാള്‍ ബോധം കെട്ടു വീണു. കൂടി നിന്ന ജനങ്ങള്‍ അശ്വിനിയുടെ പ്രകടനം രോമാഞ്ചത്തോടെ നോക്കി നിന്നു. നേതാവടക്കം താഴെ വീണവര്‍ വീണ്ടുമെഴുന്നേറ്റ് അശ്വിനിയുടെ നേര്‍ക്ക് പാഞ്ഞു വന്നു. പിന്നീട് നടന്നത് അശ്വിനിയുടെ താണ്ഡവമായിരുന്നു. എതിരാളികളെ ഒന്നുപോലും വിടാതെ അവള്‍ പറന്നടിച്ചു. ഒരാളുടെ വിരലും മറ്റൊരാളുടെ കഴുത്തും നിശ്പ്രയാസം ഒടിച്ചു തിരിക്കാന്‍ അശ്വിനിക്ക് കഴിയുകയുണ്ടായി. മമ്മയെ പിടിച്ചു കെട്ടാന്‍ സാധിക്കുന്നില്ല. അപ്പോള്‍ ആ ഡാഡി എത്ര ഭയങ്കരനായിരിക്കും എന്ന ചിന്ത അവരില്‍ ഓരോരുത്തരുടെയും ശിരസ്സില്‍ ഭയത്തോടെ പാഞ്ഞു കളിച്ചു. അശ്വിനിയുമായി പോരടിച്ചു നില്‍ക്കാന്‍ കഴിയാതെ ശിങ്കിടികളെല്ലാം ഒടുവില്‍ എങ്ങോ ഓടി മറഞ്ഞു. അപ്പോഴാണ് തന്‍റെ ശിരസ്സിനു പുറകില്‍ ഗണ്‍ ലോഡ് ചെയ്യുന്ന ശബ്ദം അശ്വിനി കേള്‍ക്കാനിടയായത്. കൂട്ടത്തിലെ നേതാവായിരുന്നു അത്. ഒരു നിമിഷം ഐസു കട്ട പോലെ അശ്വിനി മരവിച്ച് നിന്നു. "നിന്‍റെ വിളച്ചില്‍ അധിക നേരം വിലപ്പോവില്ല." ക്രൂരമായ ചിരി ചുണ്ടില്‍ വിടര്‍ത്തി അയാള്‍ പറഞ്ഞു. "മമ്മാ.?!" പതര്‍ച്ചയോടെ ശിവാനി വിളിച്ചു. "ഹാന്‍ഡ്സ് അപ്പ്!!" ഭയപ്പെടുത്തുന്ന അടഞ്ഞ ശബ്ദത്തിൽ അയാള്‍ പറഞ്ഞതും അശ്വിനി മെല്ലെ ഇരു കൈകളും മേലോട്ടുയര്‍ത്തി. "അമ്മയും മകളും ചാവാന്‍ റെഡിയായിക്കോ. നിന്നെയൊക്കെ ഇവിടെ വെച്ചു കൊന്നാല്‍ ഒരു പട്ടിയും എന്നോട് ചോദിക്കില്ല." അയാള്‍ പറഞ്ഞു തീർത്തതും അശ്വിനി ഒന്നു നെടുവീര്‍പ്പിട്ടു. കണ്ണ് ചിമ്മുന്ന വേഗതയില്‍ ഒഴിഞ്ഞു മാറി തിരിഞ്ഞ് അതേ ഗണ്‍ അവള്‍ പിടിച്ചെടുത്ത് അയാളെ തന്നെ ചൂണ്ടി നിന്നു. അമ്പരപ്പോടെ അയാളുടെ കണ്ണുകള്‍ പരമാവധി തള്ളി. ഇതെന്തൊരു വേഗതയെന്ന് അയാള്‍ ചിന്തിച്ചു പോയി. "9mm chamberings, .357 Magnum revolver, 380 ACP and 5.7x28mm. 2023 latest model... " നേതാവിനു നേരെ ഗണ്‍ ലോഡ് ചെയ്ത് അശ്വിനി അത്രയും പറയുമ്പോള്‍ അയാള്‍ വാ പൊളിച്ചു പോയി. "You Wanna Try??!" പറഞ്ഞുകൊണ്ട് അവള്‍ ആകാശത്തേക്ക് ഗൺ ഉയർത്തി രണ്ടു തവണ നിറയൊഴിച്ചു : ഠേ...!! ഠേ...!! അത്രയും മതിയായിരുന്നു ആ നേതാവിന്. ബോധം മറയുന്നതിനു മുന്നേ ആ ചന്തയില്‍ നിന്നും ജീവന്‍ കൈയ്യില്‍ പിടിച്ച് അയാള്‍ ഓടിയകന്നു. ശിവാനി അശ്വിനിയെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിച്ചു. "മമ്മ സൂപ്പറാ..! എ സൂപ്പര്‍ വുമൺ..!" മൂക്കിനുമേല്‍ മൂക്കു മുട്ടിച്ച് അവള്‍ കൊഞ്ചി. "ഉം.. ശിവാനീ, നിന്‍റെ കുരുത്തക്കേട് കുറേ കൂടുന്നുണ്ട്. അതെങ്ങനയാ ഡാഡിയുടെയല്ലേ വിത്ത്. അങ്ങേരുടെ എല്ലാ വിളച്ചിലും മോള്‍ക്കും കിട്ടിയിട്ടുണ്ട്.. വാ ഇനിയിവിടെ നില്‍ക്കുന്നത് അത്ര പന്തിയല്ല നമുക്ക് പോകാം.." അമ്മയും മകളും നടന്നു നീങ്ങുന്നത് കണ്ട് വലിയൊരു കൈയ്യടി കൊടുക്കാന്‍ കൂടി നിന്നവര്‍ മറന്നില്ല. ഇതേ സമയം മറ്റൊരിടത്ത്. ജിം എക്യുപ്മെന്‍റ്സ് വില്‍ക്കുന്ന വലിയ ഷോപ്പ്. നാല്‍പ്പതോടടുക്കെ പ്രായം തോന്നിക്കുന്ന യുവതി തനിക്ക് പോക്കാന്‍ കഴിയുന്ന ഭാരമെടുത്ത് കണ്ണാടിയുടെ മുന്നില്‍ നിന്ന് എന്തൊക്കെയോ കാണിച്ചു കൂട്ടി. "മാം.. ഈ ഡെമ്പിള്‍ യൂസ് ചെയ്യുന്നത് ഇങ്ങനെയല്ല." ആ ശബ്ദം വന്നിടത്തേക്ക് യുവതി തിരിഞ്ഞു നോക്കി. കരണ്‍ ആയിരുന്നു അത്. അവന്‍ തെല്ലു പുഞ്ചിരിയോടെ കൈ കെട്ടി നില്‍ക്കുന്നു. ഈ വര്‍ഷക്കാലം കൊണ്ട് പറയത്തക്ക മാറ്റമൊന്നും കരണില്‍ കാണുവാനില്ല. ജിം എക്യുപ്മെന്‍റ്സ് ഷോപ്പില്‍ സെയില്‍സ് ഡിപ്പാര്‍ട്ടുമെന്‍റിലാണ് കരണ്‍ ജോലി നോക്കുന്നത്. "ഏതൊരു ട്രെയിനിംഗിനും അഭ്യാസത്തിനും ശരിയായതു വേണം തിരഞ്ഞെടുക്കാന്‍. അല്ലെങ്കില്‍ അത് നമുക്ക് വിപരീതമായ റിസള്‍ട്ടായിരിക്കും തരിക. ഒരു ചെറിയ വെയിറ്റ് പൊക്കണമെങ്കില്‍ പോലും നമ്മളുടെ നില്‍പ്പും പൊസിഷനുമൊക്കെ ശരിയാണോയെന്ന് ആദ്യം ചെക്ക് ചെയ്യണം." പറഞ്ഞുകൊണ്ട് കരണ്‍ ശരിയായ രീതിയില്‍ ഡെമ്പിള്‍ യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് യുവതിക്ക് കാണിച്ചു കൊടുത്തു. "ദാ ഇതുപോലെയാണ് ചെയ്യേണ്ടത്. ഒരു കാര്യം എപ്പോഴും ഓര്‍ക്കണം മാം. ശരിയായി അഭ്യസിച്ചില്ലെങ്കില്‍ നേര്‍ വിപരീതമായി മാത്രമേ അത് എഫക്ട് ചെയ്യൂ. അത് യോഗയാണെങ്കിൽ പോലും." മനസ്സിലായതു പോലെ യുവതി ശിരസ്സാട്ടി. "എങ്കിലിത് പാക്ക് ചെയ്യട്ടേ മാം.?" ആയിക്കോട്ടെയെന്ന് യുവതി അറിയിച്ചു. അപ്പോഴാണ് കരണിന്‍റെ മൊബൈല്‍ നിർത്താതെ നിലവിളിച്ചത്. അശ്വിനിയുടെ കോള്‍ ആയിരുന്നുവത്. സംശയത്തോടെ കരണ്‍ അത് അറ്റന്‍ഡ് ചെയ്ത് ചെവിയില്‍ ചേര്‍ത്തു: "എന്തുപറ്റി?!" "ഒന്നും പറയണ്ട കരണ്‍. നമ്മുടെ മകളുടെ കുരുത്തക്കേട് കൂടിക്കൂടി വരുന്നുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ പോയ മാര്‍ക്കറ്റില്‍ എന്താണ് സംഭവിച്ചതെന്നറിയുമോ?!" അശ്വിനി തന്റെ കാറില്‍ കയറിയ നേരം എല്ലാം വിശദീകരിച്ചു കൊടുത്തു. "ഗോഡ്.! എന്നിട്ട് ശിവാനിയെവിടെ?! നിങ്ങള്‍ സേഫ് ആണോ?!" പരിഭ്രമേത്തോടെ കരണ്‍ ചോദിച്ചു. "കുഴപ്പമൊന്നുമില്ല കരണ്‍. അവള്‍ അടുത്തുണ്ട് കൊടുക്കണോ?!" "ഹേയ് മാനുവല്‍?! കച്ചവടം നടക്കുന്ന സമയത്ത് ഇതുപോലെ ഫോണ്‍ യൂസ് ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ?!" മൂന്നാള്‍ വലിപ്പമുള്ള ഡൂക്കായിരുന്നു അത്. കരണ്‍ ജോലി നോക്കുന്ന കടയുടെ ഉടമ. അയാളുടെ ഗര്‍ജ്ജനം ഫോണിലൂടെ അശ്വിനി പോലും കേട്ടു. "അശ്വിനി, ഞാന്‍ തിരിച്ചു വിളിക്കാം. നിങ്ങള്‍ സേഫ് ആയി വീട്ടിലെത്താന്‍ നോക്ക്." അത്രയും പറഞ്ഞ് കരണ്‍ കോള്‍ കട്ട് ചെയ്ത് ഡൂക്കിനെ നോക്കി. "അറിയാമല്ലോ, ആം വെരി സ്ട്രിക്ട്. ഇതുപോലെ എന്തെങ്കിലും കണ്ടാല്‍ കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ എനിക്കാവില്ല." മുന്നില്‍ നില്‍ക്കുന്നവന്‍റെ വിലയറിയാതെ അയാള്‍ പരിസരം മറന്ന് അലറി. "സോറി സര്‍, ഇനിയിതാവര്‍ത്തിക്കില്ല..." കൈ കെട്ടി കരണ്‍ ശിരസ്സു താഴ്ത്തി പറഞ്ഞു. "ഉം.. ഡോണ്‍ഡ് റിപ്പീറ്റ് ഇറ്റ്. ദിസ് ഇസ് യുവര്‍ ലാസ്റ്റ് വാര്‍ണിംഗ്." കരണിനെ നോക്കി കൈ ചൂണ്ടി പറഞ്ഞ് ഡൂക്ക് എന്ന മാംസപിണ്ഡം നടന്നകന്നു. "ദൈവമേ, അമ്മയും മോളും ഉണ്ടാക്കി വെച്ച പുകിലിന്‍റെ പുറകില്‍ ഇനിയെന്തൊക്കെയാണാവോ സംഭവിക്കാന്‍ പോകുന്നത്?!" എളിക്ക് കൈ കൊടുത്ത് കരണ്‍ ആധി പറയവേ ഡല്‍ഹി റോ ഡിപ്പാര്‍ട്ടുമെന്‍റില്‍ എന്തോ കിട്ടിയതുപോലെ സഞ്ജന, പട്ടേലിന്‍റെ ഓഫീസില്‍ കുതിക്കുകയായിരുന്നു. ((തുടരും)) രചന : കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #📔 കഥ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
✍ തുടർക്കഥ - 2 Part வ்ணஅூS ItEndsWhenWeveWoni 2 Part வ்ணஅூS ItEndsWhenWeveWoni - ShareChat