ShareChat
click to see wallet page
search
⚜️ബ്രഹ്മകമലം⚜️ Part-2 മഴ മിഴി ✍️.... മഹാദേവപുരത്തെ അന്നത്തെ പ്രഭാതം വരവേറ്റതു ആശുഭ വാർത്തയോടെ ആയിരുന്നു. കാളിയാട്ട്  മനയിലെ   ബ്രഹ്മദത്തൻ തിരുമേനി അമ്പല കുളത്തിൽ ചത്തു കിടക്കുന്നുവെന്ന വാർത്ത കാട്ടു തീ പോലെ പടർന്നു. ഒപ്പം  കള്ളൻ രായപ്പനെ  കാണാൻ ഇല്ലെന്ന വാർത്തയും കൂടി പരന്നതോടെ ആളുകൾ പല കഥയും മെനഞ്ഞു. ഈ കഥകൾ എല്ലാം കേട്ടിട്ടും  അച്യുതൻ മാത്രം ഒന്നും മിണ്ടിയില്ല. അയാളുടെ കണ്ണുകൾ ആരെയോ ഭയക്കും പോലെയായിരുന്നു അതുവരെ ക്ഷമിച്ചു നിന്നമഴ വീണ്ടും മഹാദേവപുരത്തിനു മീതെ കോരി ചൊരിയാൻ തുടങ്ങി. ആ മഴയത്തും ആളുകൾ സംഭവം അറിഞ്ഞു അമ്പലകുളത്തിനു ചുറ്റും  തടിച്ചു കൂടി കഴിഞ്ഞിരുന്നു. എന്നാലും എന്റെ  പപ്പുവേട്ട  ആരായിരിക്കും ബ്രഹ്മദത്തൻ  തിരുമേനിയെ കൊന്നിട്ട് ഉണ്ടാവുക. ഇനി കള്ളൻ രായപ്പൻ ആകുമോ? അവനു അതിനുള്ള ധൈര്യം ഉണ്ടോ? അടുത്ത   9 തീയതി ഉത്സവത്തിന് കൊടിയേറേണ്ട ക്ഷേത്രത്തിന്റെ അമ്പല കുളത്തിൽ ആണ് ഈ അനിഷ്ടങ്ങളോക്കെ സംഭവിച്ചിരിക്കുന്നത്.. ഇനി മഹാദേവർമടക്കാരൂ പറഞ്ഞത് നേരാണോ? ഭൈരമൂർത്തിയ്ക്കു ചാർത്താൻ വെച്ച  ആട ആഭരങ്ങൾ അടങ്ങിയ  ആ നിലവറയുടെ താക്കോൽ കൂട്ടാം ശെരിക്കും കളവ് പോയോ.? അതിൽ മനം നൊന്തു  തിരുമേനി അമ്പലകുളത്തിൽ  ചാടിയത് ആണോ? ഇനി എല്ലാരും പറയും പോലെ രായപ്പൻ ആവുമോ അത്‌ മോഷ്ടിച്ചിട്ട് ഉണ്ടാവുക.. നമുക്ക് ഇങ്ങാനെയൊക്കെ ഊഹിക്കാം എന്നല്ലാതെ നേര് അറിയില്ലല്ലോ പപ്പാ.. എന്തായാലും പോലീസ് എത്തിയിട്ട് ഉണ്ട്. ഇനി അവരൂ കണ്ടെത്തട്ടെ സത്യങ്ങൾ. ഈ സമയം കവലയിൽ... എന്തോ മഴയാ ഇത് രാമു. അനർതങ്ങൾ വരാൻ ഇരിക്കും പോലെ കലിച്ചു തുള്ളി അല്ലെ ഓരോ മഴത്തുള്ളിയും ഈ മണ്ണിലേക്ക് വീഴുന്നത്. പോരാത്തതിന് അന്തരീക്ഷം പോലും ഇരുട്ടി അടച്ചില്ലേ. ഈ ദുരിതപെയ്തു ഒന്ന് അവസാനിപ്പിക്കാറായില്ലേ  നിനക്കെന്റെ കാല ഭൈരവ.. തന്റെ കാലൻ കുട മടക്കി ചായക്കടയുടെ തിണ്ണയിൽ ചാരി കൊണ്ട് അകത്തേക്ക് കയറുന്നതിനു ഇടയിൽ പറഞ്ഞു കൊണ്ട് ചന്ദ്രൻ മാഷ്  തന്റെ നനഞ്ഞ കണ്ണട  ഊരി ഇട്ടിരുന്ന ഷർട്ടിൽ തുടച്ചു കൊണ്ട് ചായാ  നീട്ടി അടിക്കുന്ന  രാമുനെ നോക്കി  ഒഴിഞ്ഞ ബഞ്ചിൽ ചെന്നിരുന്നു. ഇന്ന് പത്രം വന്നില്ലേ രാമു. ബെഞ്ചിൽ ഇരുന്നു കൊണ്ട് തലേന്നത്തെ പത്ര താളുകൾ വിടർത്തി കൊണ്ട് അയാൾ ചോദിച്ചു. ഇല്ല... മാഷേ.. ഇതുവരെ.. വേലു പത്രവുമായി വന്നിട്ടില്ല. മഴ ആയിട്ട് ആവും ഓൻ താമസിക്കുന്നെ. ആയിരിക്കും അതുപോലെ അല്ലെ  മഴ പെയ്യുന്നത്.. രാമുവേട്ടാ..... രാമുവേട്ടാ.... സൈക്കിൾ ബെല്ല് നീട്ടി മുഴക്കി കൊണ്ട്  പത്രക്കാരൻ വേലു വിളിച്ചതും ചായ നീട്ടി അടിക്കുന്നതിനു ഇടയിൽ രാമു തല താഴ്ത്തി അവനെ നോക്കി. അറിഞ്ഞോ... രാമുവേട്ടാ    "അമ്പലകുളത്തിലെ "   കാര്യങ്ങൾ... ചായ നീട്ടി അടിച്ചു കൊണ്ടിരുന്ന രാമുവേട്ടൻ  അത് കേട്ടു തലയുയർത്തി വേലൂനേ നോക്കി. ഞാനും  രാവിലെ ഈ ശ്രുതി ഒന്ന് കേട്ടാരുന്നു വേലു... ഇവിടെ ഇപ്പൊ ഈ ജഡം പൊങ്ങണത് ഒന്നും വലിയ കാര്യം ഉള്ള കാര്യം അല്ലല്ലോ വേലു.. പിള്ളേര് വല്ലോം പുഴയിൽ കുളിക്കാൻ ഇറങ്ങി മുങ്ങി ചാത്തതാവും.. ഇപ്പോഴത്തെ പിള്ളേരോട് വല്ലോം പറയാൻ പറ്റുമോ. കഴിഞ്ഞ കൊല്ലം ഇതെ  നേരത്തു അല്ലെ  ആ കോളേജ് പിള്ളേര് അഞ്ചറെണ്ണം  പാറമടയിൽ വന്നു മുങ്ങി ഇവിടെ ആറ്റിൽ പൊങ്ങിയത്. ഇതിപ്പോ അതുപോലെ വല്ലതും ആവും. അപ്പോൾ രാമുവേട്ടൻ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലല്ലേ.. അമ്പലകുളത്തിൽ പൊങ്ങിയത് നമ്മുടെ ബ്രഹ്മദാത്താൻ തിരുമേനിടെ ജഡം ആണ്. വേലുന്റെ വാക്കുകൾ കേൾക്കെ ചന്ദ്രനും രാമുവും ഒരു പോലെ ഞെട്ടി. ഇന്നലെ കൂടി ഞാൻ കണ്ടതാണല്ലോ അദ്ദേഹത്തെ.. ചന്ദ്രൻ പറഞ്ഞു കൊണ്ട് ബഞ്ചിൽ നിന്നും എഴുന്നേറ്റു.. പിന്നെ മറ്റൊരു കാര്യം കൂടി ഉണ്ട്.. ഒരു മരണം അല്ല നടന്നേക്കുന്നത് കാളിയാട്ട് മനയിലെ   ദേവിക കുഞ്ഞിന്റെ ജഡം  ആറ്റിൽ അല്പം മുൻപ് പൊങ്ങിന്നു  പറഞ്ഞു എല്ലാരും അവിടേക്ക് പായണത് കണ്ടു.ഒപ്പം അവളുടെ ആറു മാസം പ്രായം ആയ കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിലും നടക്കുന്നുണ്ട്.. ഇപ്പോൾ മഹാദേവപുരം നിറയെ പോലീസ് നെ കൊണ്ടു നിറഞ്ഞു. മഹാദേവർമടത്തിന്നു   പ്രതാപവർമ്മ   തമ്പുരാൻ   ക്ഷേത്രത്തിലേക്ക് എത്തിയിട്ടുണ്ട്. ഇന്ന് ഇവിടെ എന്തേലുമൊക്കെ നടക്കും. അറിയാല്ലോ കാളിയാട്ടു മനയും മഹാദേവർമടവും തമ്മിൽ കാലങ്ങൾ ആയുള്ള ഉള്ള വൈരാഗ്യം. വൈരാഗ്യത്തിന് പുറത്തു മഹാദേവർമടക്കാര്   ആ തിരുമേനിയെയും  ആ പെങ്കൊച്ചിനെയും കൊന്നതാണോ ന്നു ആരറിഞ്ഞു . നീ ഇനി അങ്ങനെ പറയ്.. ആരേലും കേട്ടിട്ട്  അവരുടെ കാതിൽ എത്തിച്ചാൽ പിന്നെ എന്നെ ഉയിരോടെ അവര് കൊളുത്തും. എന്തായാലും ഞാൻ ഒന്ന് പോയി അറിഞ്ഞേച്ചു വരാം.. നിങ്ങൾ വരുന്നുണ്ടോ? നീ പൊയ്ക്കോ  വേലു ഞങ്ങൾ അങ്ങ് എത്തിയേക്കാം... കാളിയാട്ടു മന പ്രതാപത്തോടെ ഉയർന്നു നിൽക്കുന്ന മനയുടെ   കൂറ്റൻ  ഇരുമ്പു ഗേറ്റ് കടന്നു നിര നിരയായി ആ മഴയിൽ വാഹനങ്ങൾ  ഒന്നിന് പിറകെ ഒന്നായി ആ മുറ്റത്തു വന്നു  നിന്നു. അതിൽ നിന്നും  ആളുകൾ പുറത്തേക്ക് ഇറങ്ങി. ചിലർ ആർത്തു  കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി.. മറ്റു ചിലർ ചുറ്റും കണ്ണുകൾ ഓടിച്ചു കൂടി നിൽക്കുന്നവരോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് മനയുടെ  അകത്തളത്തിലേക്ക് നടന്നു. സുഭദ്രേ..... ആരോ വിളിച്ചതും അകത്തു നിന്നും  കരഞ്ഞു കലങ്ങിയ മിഴികളോടെ  മുണ്ടും നേരിയതും ഉടുത്ത ഒരു സ്ത്രീ അവിടേക്ക് വന്നു. എന്താ സുഭദ്രേ... ഉണ്ടായേ.. അച്ഛനും   ഒടപെറാന്നോൾക്കും എന്താ സംഭവിച്ചേ.. എനിക്ക് ഒന്നും അറിയില്ല .. ദേവ... ഇന്നലെ രാത്രി ഞാൻ പാൽ കഞ്ഞി കൊടുത്തേച്ചു പോയതാണ്.. വെളുപ്പിനെ മഴ ആയത് കൊണ്ട് ഞാൻ അല്പം താമസിച്ച എത്തിയെ...വരുമ്പോൾ  ദേവിക കുഞ്ഞിന്റെ അനക്കം ഒന്നും കണ്ടില്ല.. സാധാരണ ഞാൻ വരുമ്പോൾ ദേവിക കുഞ്ഞു ഉമ്മറത്ത് കുഞ്ഞിനെ കളിപ്പിച്ചു ഇരിക്കുണ്ടാവും. ഞാൻ വിളിച്ചിട്ട് വാതിൽ തുറക്കാഞ്ഞപ്പോൾ ഞാൻ തള്ളി നോക്കിയപ്പോൾ ആണ്  അറിഞ്ഞത്  വാതിൽ ബന്ധിച്ചിട്ടില്ലെന്നു. അകത്തു എന്തൊക്കെയോ പിടി വലി നടന്ന ലക്ഷണം ഉണ്ട്. എന്താ സംഭവിച്ചതെന്നു  നിക്ക് അറിയില്ല. എല്ലാരും പറയുന്നു അച്ഛൻ തിരുമേനിടെ ജഡം അമ്പല കുളത്തിൽ പൊങ്ങിന്നു... ദേവിക കുഞ്ഞിന്റെ ജഡം  ആറ്റിലും പൊങ്ങിന്നു. എനിക്ക് ഒന്നും അറിയില്ല ..കുഞ്ഞേ അവര് വലിയ വായിൽ നില വിളിച്ചു കൊണ്ട് സൈഡിലെ തൂണിലേക്ക് ചാരി.ഇടക്കിടെ നേര്യത്തിന്റെ കൊന്തലയിൽ വായ പൊത്തി. ബ്രഹ്മദ്ധതന്റെ മൂത്ത മകൻ  ദേവരാജൻ എന്തോ ഓർത്ത പോലെ പുറത്തേക്ക് വന്നതും മുറ്റത്തിരച്ചു വന്ന പോലീസ് ജീപ്പു കാണെ  അയാൾ തല ഉയർത്തി ജീപ്പിൽ നിന്നും ഇറങ്ങുന്ന ആളെ നോക്കി. ടോ.. അച്ചുത.. അകത്തു കേറി നോക്കെടോ? എസ്‌. ഐ.. രാജേന്ദ്രൻ പറഞ്ഞു കൊണ്ട്  ദേവനെ നോക്കി. ആഹ്ഹ്... ദേവൻ എത്തിയാരുന്നോ? അല്പം മുൻപ് എത്തി.. എന്നിട്ട് തന്നെ സംഭവം നടന്നിടത്തു കണ്ടില്ലല്ലോ.. എന്താടോ ദേവ സ്വത്തു മോഹിച്ചു താൻ തന്നെ തീർത്തേതോ പെങ്ങളെയും അച്ഛനെയും. അനാവശ്യം പറയരുത് സാറേ.. സ്വത്തുക്കൾ വേണമായിരുന്നെങ്കിൽ എനിക്ക് പണ്ടേ അത്‌ ആവാം ആയിരുന്നു. സന്തോഷത്തോടെ തന്നെയാ ഞാനും  നന്ദനും   ഈ കണ്ട സ്വത്തുക്കൾ അവൾക്ക് കൊടുത്തത്.. അതൊക്ക ബാക്കി ഉള്ളോരുടെ കണ്ണിൽ പൊടി ഇടാൻ അല്ലാന്നു ആരറിഞ്ഞു.എന്തായാലും ഇൻവെസ്റ്റിഗാഷൻ നടക്കട്ടെ. സത്യം തെളിഞ്ഞാൽ ഞാൻ ഒരു വരക്കം കൂടി വരും ദേവ. അന്ന് നിന്റെയും മറ്റവന്റെയും കയ്യിൽ ഓരോ വിലങ്ങു ഞാൻ അങ്ങ് അണിയിക്കും. എന്നാലേ സാറ് ആ വിലങ്ങു മഹാദേവർമഠത്തിലെ രാജീവ്‌ പ്രതാപന്റെ കയ്യിൽ ആവും അണിയിക്കേണ്ടി വരിക. എന്റെ അച്ഛനെയും പെങ്ങളെയും അവളുടെ കുഞ്ഞിനേയും ഇല്ലാതാക്കിയത് അവൻ ആണെന്ന് അറിഞ്ഞാൽ പിന്നെ അവനെ സാറ് ജീവനോടെ നോക്കണ്ട. ഒരിക്കൽ എന്റെ പെങ്ങടെ ഭർത്താവ് ആയിരുന്നു എന്നൊന്നും ഞാൻ നോക്കില്ല..തീർത്തു കളയും ഞാൻ. കാളിയാട്ടു മനയിലെ  ബ്രഹ്മദ്ധതന്റെ  മൂത്ത മകൻ ദേവരാജൻ ആണ് പറയുന്നത്.. ഇതുവരെ ഉണ്ടായ സകല നഷ്ടങ്ങൾക്കും ഞാൻ കണക്കു പറയിപ്പിച്ചിരിക്കും. കണ്ണുകൾ കലങ്ങി ചുവന്നു  അച്ഛനും പെങ്ങളും നഷ്ടപ്പെട്ട വേദനയിൽ  പറയുന്നവനെ എസ്‌. ഐ. രാജേന്ദ്രൻ അല്പം ഭയന്നത് പോലെ  നോക്കി. പിന്നെ ഒരു നിമിഷം അവിടെ നിൽക്കാതെ  അയാളുടെ ജീപ്പ് കാളിയാട്ടു മന കടന്നു പോയി കഴിഞ്ഞിരുന്നു. ഈ സമയം ബ്രഹ്മദ്ധതന്റെ ഇളയ മകൻ ദേവനന്ദൻ കണ്ണീരോടെ ആറ്റിൻ കരയിൽ  നിൽക്കുക ആയിരുന്നു.. പെങ്ങടെ ബോഡി വെള്ളത്തിൽ നിന്നും കരയിലേക്ക് എടുക്കുമ്പോൾ ആ വീർത്തു ഇരുന്ന ശരീരത്തിലേക്കു നോക്കാൻ കഴിയാത്ത പോലെ അവൻ കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു. അപ്പോഴും ആ കണ്ണുകൾ പ്രതീക്ഷയോടെ വെള്ളത്തിൽ കുഞ്ഞിനെ തിരയുന്നവരിലേക്ക്  നീണ്ടു. ഡാ... നന്ദ... കരഞ്ഞിട്ടോ പരിതാപിച്ചിട്ടോ കാര്യം ഇല്ല .. അവനെ ചേർത്തു പിടിച്ചു കൊണ്ട് ആത്മമിത്രമായ  സതീഷ് പറഞ്ഞു. ഇനിയും തിരഞ്ഞിട്ട് കാര്യം ഇല്ലെന്ന അവര് പറയുന്നത്.. നമ്മുടെ   ശിവന്യ മോള്     ... ബാക്കി പറയാതെ അവൻ നന്ദനെ ചുറ്റി പിടിച്ചു പൊട്ടി കരഞ്ഞു പോയി. തന്നെ നോക്കി കുഞ്ഞു മോണ കാട്ടി ചിരിക്കുന്ന കുഞ്ഞിന്റെ മുഖം ഓർത്തതും നന്ദൻ പൊട്ടി കരച്ചിലോടെ   സതീഷിനെ വട്ടം ചുറ്റി പിടിച്ചു പൊട്ടി കരഞ്ഞു. ****** ഇതാണ് മഹാദേവപുരം എന്നാ ഗ്രാമം.. പുറമെ കാണാൻ ശാന്ത സുന്ദരം ആണെങ്കിലും  അവിടുത്തെ അവസ്ഥ അങ്ങനെ അല്ല.. . ആറും കൈത്തൊടുകളും മലഞ്ചെരുവുകളും   സമൃദ്ധമായ പച്ചപ്പും നിറഞ്ഞ അതി ലോല സുന്ദരമായ പ്രകൃതി ഭംഗിയോട് കൂടിയ ഒരു  ഗ്രാമം..ഗ്രാമത്തിന് കാവലായി സാക്ഷാൽ മഹാദേവൻ തന്നെ കാല ഭൈരവനായി നിന്നു  നാടു  കാക്കുന്ന  ഈ ഗ്രാമതിനു മറ്റൊരു മുഖം കൂടി ഉണ്ട്.. ആ ഗ്രാമം ഭരിക്കുന്നത് ഇപ്പോൾ  മഹാദേവർമടക്കാരാണ്..അവരെ എതിർക്കാൻ ആർക്കും ധൈര്യം ഇല്ല.. അവരെ എതിർക്കാറുള്ളത്  കാളിയാട്ട് മനക്കാരാണ്.. ഒരിക്കൽ  ഒരേ കുടുംബം പോലെ കഴിഞ്ഞിരുന്നവർ ആയിരുന്നു  കാളിയാട്ട് മനക്കാരും മഹാദേവർമടക്കാരും..പക്ഷെ ഇന്നത് മാറി ഇരിക്കുന്നു. ഇരു കൂട്ടരും കടുത്ത ശത്രുതയിൽ ആണ്. ***** അങ്ങുന്നേ... അങ്ങുന്നേ... രാജീവൻ അങ്ങുന്നേ.. അങ്ങുന്നു കേട്ടത് നേരാണ്.. ദേവിക കുഞ്ഞു പോയി. അങ്ങുന്നിന്റെ കുഞ്ഞിനു വേണ്ടി ഉള്ള തിരച്ചിലാണ്  എല്ലാരും.. അങ്ങുന്നു അവിടേക്ക് വരണ്ട. മോനെയും കൊണ്ട് വരണ്ടാ... എന്നോട് അവിടേക്ക് വരരുതെന്നു പറഞ്ഞേൽപ്പിക്കാൻ നിന്നെയൊക്കെ അച്ഛൻ ഏർപ്പെടുത്തി അല്ലെ. എന്റെ മോനും എനിക്കും അവളെ കാണാൻ ഭ്രാഷ്ട് തന്നെ ആണോ? എന്നാൽ എനിക്ക് പോണം.!! എനിക്ക് അവസാനമായി അവളെ ഒന്ന് കാണണം. എല്ലാരും കൂടി ആ പാവത്തെ കൊന്നുതിന്നു.. ല്ലേ. എന്റെ കുഞ്ഞിന് അമ്മ ഇല്ലാണ്ട് ആക്കിയില്ലേ.. പറഞ്ഞു കൊണ്ട് അയാൾ ഉമ്മറ പടിയിൽ നിൽക്കുന്ന  രാജലക്ഷ്മി അമ്മയെയും അവർക്ക് അരികിൽ ഇതൊന്നും അറിയാതെ നിൽക്കുന്ന നാലു വയസ്സുകാരനെയും ഒന്ന് നോക്കി. പിന്നെ വേഗത്തിൽ അയാൾ കാറിലേക്ക് കയറി. അയാളുടെ  വണ്ടി ആറിന് സൈഡിൽ നിർത്തി പുറത്തേക്ക് ഇറങ്ങുമ്പോൾ   അയാളെ  കൊല്ലാനുള്ള പകയോടെ നോക്കുന്ന   നന്ദനെ കാണെ അയാളുടെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി. തുടരും.. പുതിയ സ്റ്റോറി ആട്ടോ... എത്ര ത്തോളം നന്നായിന്നു അറിയില്ല. വായിക്കുന്നവർക്ക് ഇഷ്ട്ടം ആയാൽ റിവ്യൂ തരണേ.. പിന്നെ  എന്നെയും സ്റ്റോറിയും ഇഷ്ടം ആയാൽ ഒന്ന് ഫോളോ കൂടി ചെയ്യണേ... സ്റ്റോറി പോസ്റ്റ്‌ ചെയ്യുന്ന ടൈം കറക്റ്റ് ആയി പറയില്ലാട്ടോ.. ഞാൻ ഫ്രീ ആകുന്ന ടൈം ആണ് പോസ്റ്റ്‌ ചെയ്യുന്നത്. . #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #🧟 പ്രേതകഥകൾ!
📔 കഥ - ShareChat