ShareChat
click to see wallet page
search
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6alvmn4b?d=n&ui=v64j8rk&e1=cദേവനന്ദിനി... Part 81 ഹരിയണ്ണയുടെ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങിയ രുദ്രൻ ഗൗരിയെയും കൂട്ടി ബൈക്കിൽ സിന്നർ പാട്ടയിലെ ഉഡുപ്പി റെസ്റ്റോറന്റിൽ എത്തിച്ചേർന്നു. അവിടെയൊരു സീറ്റിലിരുന്നു കഴിക്കുവാനുള്ളത് ഓർഡർ ചെയ്തു ഇരുവരും മുഖത്തോട് മുഖം നോക്കിയിരുന്നു... "ദേവേട്ടാ".... പ്രണയാതുരയായ ഗൗരി രുദ്രനെ വിളിച്ചു.. രുദ്രനൊരു മന്ദഹാസത്തോടെ വിളി കേട്ടു... "ദേവേട്ടാ... ഏതെങ്കിലും രജിസ്റ്റർ ഓഫീസിൽ വച്ചു നടക്കുമെന്ന് കരുതി പിന്നെയൊരിക്കലും നടക്കില്ലെന്നു വിചാരിച്ച നമ്മുടെ വിവാഹം തീരുമാനമായല്ലേ"..? ഗൗരിയൊരു പുഞ്ചിരിയോടെ രുദ്രനോട് തിരക്കി... "അതെ നന്ദൂ... നമ്മൾ പോലുമറിയാതെ നമ്മുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു"... രുദ്രൻ മറുപടി നൽകി.. "ദേവേട്ടാ...പാജിയും ബേബേയും നമ്മുടെ വിവാഹം തീരുമാനിക്കുവാനായി ഇവിടെയെത്തിച്ചേരുമെന്ന് ഞാനൊരിക്കലും കരുതിയില്ല. ബന്ധുക്കളാരുമില്ലാത്ത നമ്മുടെ വിവാഹം നടത്തുവാൻ എല്ലാവരുടെയും സ്ഥാനത്ത് നിന്ന് അത് നടത്തിത്തരുവാനും ആളുകൾ. എല്ലാം ഒരത്ഭുതമായിരിക്കുന്നു"...നയനങ്ങളിൽ നിറഞ്ഞു തുളുമ്പിയ അത്ഭുതത്തോടെ ഗൗരി മൊഴിഞ്ഞു... "എനിക്കും അത്ഭുതമാണ് നന്ദൂ...മൊയ്തൂട്ടിക്കയോ ആയിയോ പാജിയോ ബേബേയോ ആരുമൊരു സൂചന പോലും തന്നില്ല അവരുടെ വാക്കുകളിൽ ഇതിനെ കുറിച്ച് "....രുദ്രന്റെ മുഖത്തും അത്ഭുതം പ്രകടമായിരുന്നു.... "അത് ശരിയാ.... ഉറ്റബന്ധുക്കൾ പോലും മടിക്കുന്നിടത്താ നമ്മൾ രണ്ട് പേരുടെയും അച്ഛനമ്മമാരുടെയും മറ്റു ബന്ധുക്കളുടെയും സ്ഥാനത്ത് നിന്ന് കൊണ്ട് വിവാഹം നടത്തിത്തരുവാൻ എല്ലാവരും മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇവരെയൊക്കെ കിട്ടിയത് ഏതോ മുജ്ജന്മ സുകൃതമായിട്ടാണെനിക്ക് തോന്നിയിട്ടുള്ളത്"...ഗൗരിയുടെ സരോരുഹനയനങ്ങളിൽ ആനന്ദനിർവൃതിയുടെ മകരാങ്കവീചികൾ അലയടിച്ചു കൊണ്ടിരുന്നു... "അങ്ങനെ തന്നെ കരുതിയാൽ മതിയെടോ...ഒരിക്കലും നടക്കില്ലെന്നു കരുതിയിടത്ത് നിന്നും ഇത് വരെയെത്തിയില്ലേ.. എല്ലാം താൻ പറഞ്ഞ മുജ്ജന്മസുകൃതമാടോ"... രുദ്രൻ ആഹ്ലാദത്തിന്റെ പാലാഴിയിലാറാടിക്കൊണ്ട് ഗൗരിയോട് മൊഴിഞ്ഞു.... അപ്പോഴേക്കും അവർ ഓർഡർ ചെയ്തത് വന്നു. ആ റെസ്റ്റോറന്റിലെ പ്രധാന ഐറ്റം ദോശയും ഉഴുന്ന് വടയുമായിരുന്നു. ഉഴുന്ന് വടയായിരുന്നു ഇരുവരും ഓർഡർ ചെയ്തത്. രണ്ട് പ്ളേറ്റുകളിലായി വന്ന ഉഴുന്ന് വട ഇരുവരും കഴിച്ചു തുടങ്ങി.... ഉഴുന്ന് വട കഴിക്കുമ്പോൾ രുദ്രൻ ഗൗരിയെ ഒന്നിടംകണ്ണിട്ട് നോക്കി. അവളുടെ കുസുമവദനമാകെ തങ്ങളുടെ ജീവിതത്തിൽ നടക്കുവാൻ പോകുന്ന സുപ്രധാന ചടങ്ങിനെ കുറിച്ചുള്ള ചിന്തകളുടെ പ്രതിഫലനം നിറഞ്ഞു നന്നിരുന്നു.... രുദ്രന്റെ മനസ്സിലേക്ക് ഗൗരി തന്നെ കാണുവാനായി വന്ന ദിവസമോർമ്മ വന്നു.... അന്നൊരിക്കലും കരുതിയില്ല തന്റെ നന്ദു ഇവിടെ എത്തിച്ചേർന്നത് തന്റെ ജീവിതത്തിലേക്ക് എന്നെന്നേക്കുമായി കൂടൊരുക്കാനായിരുന്നുവെന്ന്. ഇപ്പോൾ ഇവിടെ വരെയെത്തി ചേർന്നിരിക്കുന്നു...രുദ്രൻ ഉള്ളിലൂറി വന്നൊരു ചിരിയോടെ ചിന്തിച്ചു.... "ദേവേട്ടാ... ആചാരപരമായി സ്വന്തമാകുവാൻ പോകുവാണെന്നു ഉറപ്പിച്ചിട്ടും എന്റെ കലിപ്പന് ഇത് വരെ നിർത്തുവാനായിട്ടില്ലേ ഈ ഒളിഞ്ഞു നോട്ടം"....? പവിഴാധരങ്ങളിൽ കേസരപുഷ്പങ്ങൾ വിരിയിച്ചു കൊണ്ട് ഗൗരി രുദ്രനോട് തിരക്കി... "നന്ദൂ... നീയറിയാതെ നിന്നെയും നോക്കികൊണ്ടിരിക്കുമ്പോൾ അനിർവചനീയ മായൊരനുഭൂതിയെപ്പോഴും മനസ്സിൽ നിറയുന്നു"... രുദ്രൻ ഗൗരിയെ നോക്കിയൊന്ന് കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് മറുപടി നൽകി... "കൊള്ളാം.. കൊള്ളാം... എപ്പോഴും ഒളിഞ്ഞു നോക്കിയിട്ട് ഇത് പോലത്തെ സാഹിത്യം കൂട്ടിയെന്തെങ്കിലും പറഞ്ഞാൽ മതിയല്ലോ"...ഗൗരി ഉറക്കെച്ചിരിച്ചു കൊണ്ട് രുദ്രനോട് മൊഴിഞ്ഞു.... "ഹ ഹ.... എന്നാൽ വേറെയൊരു കാര്യം പറയാം"... (രുദ്രൻ) "എന്താണാവോ എന്റെ കലിപ്പന് പറയാനുള്ളത് "....? ഗൗരിയൊന്ന് ചിരിച്ചു കൊണ്ട് തിരക്കി... "എനിക്ക് പറയാനുള്ളത് നമ്മുടെ ആദ്യരാത്രി അജ്മീറിലെ രാത്രി പോലെ കപ്പിൾ ഡാൻസ് വേണമെന്നാണ് ".... രുദ്രാനത് മൊഴിയുമ്പോൾ ചിരിച്ചു പോയി... "കൊള്ളാമല്ലോ... എന്റെ പഞ്ചാരകവിയ്ക്ക് അത്രക്കങ്ങട് പിടിച്ചു പോയോ അത്"...? ഗൗരിയൊരു കള്ളച്ചിരിയോടെ രുദ്രനോട് തിരക്കി... "പിന്നില്ലാതെ... പിന്നെ കപ്പിൾ ഡാൻസ് നമ്മൾ മൈഥുനവേളകൾക്ക് മുമ്പ് നടത്തണോ അതോ ശേഷം മതിയോ എന്നൊരു ചിന്താകുഴപ്പം മാത്രമാണ് ഇപ്പോഴുള്ളത്"...രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് ഗൗരിയ്ക്ക് മറുപടി നൽകി... "പോടാ കൊരങ്ങാ"... വദനത്തിലാകെ അഭ്യുത്ഗമയാദിത്യന്റെ ലോഹിതചന്ദനഛവിയണിഞ്ഞു കൊണ്ട് മൊഴിഞ്ഞു.... രുദ്രൻ മറുപടിയായുറക്കെ ചിരിച്ചു... അവളുടെ വിടർന്ന നയനങ്ങളിൽ തൈജസകീടങ്ങൾ തിളക്കത്തോടെ പ്രവഹിക്കുന്നത് പോലെയുളവായി രുദ്രന്... ഇരുവരും കുറച്ച് ദിവസങ്ങൾക്കകം തങ്ങളുടെ ജീവിതത്തിൽ നടക്കുവാൻ പോകുന്ന ശുഭമുഹൂർത്തത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് റെസ്റ്റോറന്റിൽ ചെലവിട്ടു അൽപനേരം.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രുദ്രനും ഗൗരിയും തിരിച്ചു വരുമ്പോൾ എല്ലാവരും അവരെ കാത്തെന്നവണ്ണം ഇരിപ്പുണ്ടായിരുന്നു. ബേബേ ഗൗരിയെ തന്റെയരികിൽ പിടിച്ചിരുത്തി. മറ്റൊരു സെറ്റിയിൽ രുദ്രനെ ആയിയും തന്റെ അരികിലായിരുത്തി.... രുദ്രനും ഗൗരിയും അമ്പരപ്പോടെ എല്ലാവരെയും നോക്കി. എല്ലാവരുടെയും മുഖത്ത് കുടുംബത്തിൽ ഒരു വിവാഹലോചന നടത്തുന്നതിന്റെ പ്രതീതി നിറഞ്ഞിരിക്കുന്നത് രുദ്രനും ഗൗരിയും ശ്രദ്ധിച്ചു. ഇരുവരും ഒന്നും മനസ്സിലാക്കാതെ പരസ്പരമൊന്ന് നോട്ടമയച്ചു..... ഇരുവരും ഏതാണെന്നു മിഴികളാൽ തിരക്കുന്നതിനിടെ പാജി സംഭാഷണങ്ങൾക്ക് തുടക്കമിട്ടു.... "നിങ്ങളുടെ ചെറുക്കന്റെ ജോലിസംബന്ധമായ കാര്യങ്ങളും മറ്റും കണക്കിലെടുത്ത് അധികം നീട്ടാതെ അടുത്ത ആഴ്ച തന്നെ നല്ലൊരു മുഹൂർത്തത്തിൽ ഞങ്ങളുടെ മകളെ അവന്റെ കൈയിൽ പിടിച്ചേൽപ്പിക്കുവാനാണ് ഞങ്ങൾ ആലോചിക്കുന്നത്".... പാജിയൊരു പുഞ്ചിരിയോടെ എല്ലാവരെയും നോക്കിക്കൊണ്ട് മൊഴിഞ്ഞു... മുതിർന്ന ഒരു കാരണവരെ പോലെയുള്ള പാജിയുടെ സംഭാഷണം രുദ്രനെയും ഗൗരിയേയും ഒരുപോലെ അത്ഭുതപ്പെടുത്തി.... "ഞങ്ങളും എത്രയും പെട്ടെന്ന് നടത്തുവാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. എന്റെ മോനും നിങ്ങളുടെ മകളും നേരത്തെ തന്നെ ഇഷ്ടമായ സ്ഥിതിയ്ക്ക് ഇനിയങ്ങ് വച്ചു താമസിപ്പിക്കേണ്ട എന്നാണ് ഞങ്ങളുടെയും തീരുമാനം".... ആയി രുദ്രനെ തഴുകിക്കൊണ്ടൊരു ചിരിയോടെ അല്പം അധികാരമനോഭാവത്തോടെ പാജിയ്ക്ക് മറുപടി നൽകി... ആയിയുടെ മറുപടി കൂടി കേട്ടപ്പോൾ രുദ്രനൊന്ന് കൂടി അമ്പരന്നു... എല്ലാവരും കൂടി കുടുംബത്തിൽ സാധാരണ നടത്തുന്നത് പോലെ വിവാഹാലോചനരംഗം ആവിഷ്‌കരിക്കുകയാണോ എന്ന് രുദ്രൻ ചിന്തിച്ചു. ഞങ്ങളുടെ മകൾ, എന്റെ മകൻ എന്നൊക്കെ അഭിസംബോധന ചെയ്തത് രുദ്രനിൽ അമ്പരപ്പുളവാക്കി. ഗൗരിയുടെ മനസ്ഥിതിയും സമാനമായിരുന്നു.... "വിവാഹച്ചടങ്ങ് രാവിലെയും വൈകീട്ട് റിസപ്ഷനുമാണ് ഞങ്ങളുടെ മനസ്സിലുള്ളത്. ഇഘത്പുരിയിലെ പ്രധാനപ്പെട്ട ഹാൾ അന്നത്തേക്ക് പറഞ്ഞു വച്ചിട്ടുണ്ട്. അവിടെ വച്ചു കേരളീയ രീതിയിൽ വിവാഹവും വൈകീട്ട് മഹാരാഷ്ട്ര രീതിയിൽ സൽക്കാരവും. അതാണ് ഞങ്ങളുടെ തീരുമാനം".... മൊയ്‌തൂട്ടിക്ക പാജിയോടും ബേബേയോടുമായി പറഞ്ഞു.... തങ്ങൾ പുറത്ത് പോയപ്പോഴേക്കും ഹാൾ വരെ ബുക്ക്‌ ചെയ്തു കഴിഞ്ഞിരിക്കുന്നു...അമ്പരപ്പോടെ രുദ്രനും ഗൗരിയും ചിന്തിച്ചു... "മൊയ്‌തൂട്ടിക്ക.... ഞാനും നന്ദുവും ഒന്ന് പുറത്ത് പോയി വന്നപ്പോഴേക്കും നിങ്ങളെല്ലാവരും കൂടി കല്യാണത്തിയ്യതിയും ഹാളും വരെ ബുക്ക് ചെയ്ത് കഴിഞ്ഞോ"...എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിൽ രുദ്രൻ അമ്പരപ്പോടെ തിരക്കി... "സാബ് ... ഞങ്ങളെല്ലാം തീരുമാനിച്ചു കഴിഞ്ഞു. അടുത്ത ആഴ്ച സാബ് നന്ദുമോളുടെ കഴുത്തിൽ താലിയണിയിച്ചാൽ മാത്രം മതി"... രുദ്രന്റെ ചോദ്യം മൊയ്‌തൂട്ടിക്കയോടായിരുന്നെങ്കിലും ഒരു ചിരിയോടെ ഹരിയാണ് മറുപടി നൽകിയത്... "ഹരിയണ്ണ... അടുത്തയാഴ്ച്ചയെന്ന് പറയുമ്പോൾ ഇനി ദിവസമധികമില്ലല്ലോ. എന്നാലും വിവാഹമെന്നൊക്കെ പറയുമ്പോൾ അതിന് തിയ്യതി കണ്ടാൽ മാത്രം പോരല്ലോ. വേറെയും ചില സംഗതികൾ ഏർപ്പാടാക്കേണ്ടേ"...? രുദ്രൻ തന്റെ സംശയം നിരത്തുമ്പോഴും അവനിലെ അമ്പരപ്പ് വിട്ട് മാറിയിരുന്നില്ല... "രുദ്രാ... നീ പറഞ്ഞ സംഗതികളെന്നു പറഞ്ഞാൽ താലിയും കല്യാണപ്പുടവയും പിന്നെ റിസപ്ഷന് വേണ്ട വസ്ത്രങ്ങളുമൊക്കെ എടുക്കുന്ന കാര്യമല്ലേ. അതൊക്കെ നാളെ നമുക്ക് മുംബൈയിൽ പോയെടുക്കാം. അതിന് മാത്രം ദൂരമൊന്നുമില്ലല്ലോ അവിടേക്ക്. പിന്നെ ഏത് സമയത്താണെങ്കിലും അവിടെ കിട്ടാത്തത് ഒന്നുമില്ലല്ലോ".... രുദ്രന്റെ സംശയത്തിന് മൊയ്‌തൂട്ടിക്ക മറുപടി നൽകി... രുദ്രന് പിന്നെയൊന്നും പറയാനില്ലായിരുന്നു.... "രുദ്രാ... നാളെ വണ്ടി വിളിച്ചു നീയും നന്ദുമോളും ഹരിയും മൊയ്‌തുവും കൂടി മുംബൈക്ക് പോകുന്നു. എല്ലാം വാങ്ങി തിരിച്ചു വരുന്നു...കേട്ടല്ലോ"....അത് വരെ നിശബ്ദനായിരുന്നു എല്ലാമൊരു പുഞ്ചിരിയോടെ ശ്രവിച്ചു കൊണ്ടിരുന്ന മാമു രുദ്രനോടായി മൊഴിഞ്ഞു... രുദ്രന്റെയും ഗൗരിയുടെയും ഒഴിച്ചുള്ളവരുടെ മുഖത്ത് ഒരു സമ്മതഭാവമായിരുന്നു... രുദ്രനപ്പോഴുമൊരു സംശയഭാവത്തോടെ എല്ലാവരുടെയും നേരെ തന്റെ ചക്ഷുസുകളെറിഞ്ഞു കൊണ്ടിരുന്നു.... "സാബ്.... സാബിനു സംശയം വണ്ടിയുടെ കാര്യത്തിലല്ലേ. അതെനിക്ക് വിട്ടേക്ക്. ഈ ഹരി നിനച്ചാൽ ഘോട്ടിയിൽ കിട്ടാത്ത ഒരു വണ്ടിയുമില്ല"... ഹരിയണ്ണ ഒരു ചെറു ചിരിയോടെ രുദ്രനെ നോക്കിക്കൊണ്ട് മൊഴിഞ്ഞു... "ഞാനും ഗുർമീതും ഇന്ന് രാത്രി തിരിച്ചു പോകും. പിന്നെ കല്യാണത്തിന് രണ്ട് ദിവസം മുമ്പ് എത്തും അവിടെ ചെന്നിട്ട് കുറച്ച് കാര്യങ്ങൾ ഏർപ്പാടാക്കാനുണ്ട്" .... പാജി ചിരിയോടെ എല്ലാവരോടുമായി മൊഴിഞ്ഞു.... എല്ലാവരുടെയും മുഖത്ത് സമ്മതം നിറഞ്ഞ ഭാവങ്ങൾ നിറഞ്ഞു തുളുമ്പി... കുറച്ച് മുമ്പ് നടന്ന സംഭവങ്ങളെല്ലാമൊരു സ്വപ്നമാണോയെന്ന സംശയമായിരുന്നു അപ്പോൾ രുദ്രനും ഗൗരിയ്ക്കും.... തുടർന്ന് വിവാഹത്തെ കുറിച്ചുള്ള മറ്റ് ചർച്ചകളിലേക്ക് ആ സദസ്സ് നീങ്ങി..... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. പിറ്റേ ദിവസം തന്നെ രുദ്രനും ഗൗരിയ്ക്കും പർച്ചേസിനും മറ്റും പോകുവാനായി തലേന്ന് തന്നെ ഏർപ്പാടാക്കിയ കാറുമായി വന്നു. ഘോട്ടിയിൽ നിന്നും നൂറ് കിലോമീറ്റർ അപ്പുറമുള്ള കല്യാണിലെ പ്രശസ്തമായൊരു ജ്വല്ലറിയിലേക്കാണ് ഇരുവരും പോയത്. രുദ്രനെയും ഗൗരിയെയും ഹരിയണ്ണയേയും കൂടാതെ മൊയ്‌തൂട്ടിക്കയും കൂടെയുണ്ടായിരുന്നു.... ജ്വല്ലറിയിൽ നിന്നും മംഗല്യസൂത്രം നോക്കിക്കൊണ്ടിരിക്കുമ്പോൾ ഗൗരി രുദ്രനോട് പല ഡിസൈനുകളെ പറ്റി പറയുമ്പോഴും രുദ്രൻ ആലിലത്താലിയിലെ പല വെറൈറ്റികളും നോക്കിക്കൊണ്ടിരുന്നു.... "ദേവേട്ടാ... ആലിലത്താലി അല്ലാതെ വേറെ ഏതെങ്കിലും ഡിസൈനും നോക്കിക്കൂടെ ഇനിയതല്ല ആലിലത്താലി തന്നെ തെരെഞ്ഞെടുക്കുന്നതിന്റെ പിന്നിൽ എന്തെങ്കിലും സംഗതി ഉണ്ടോ"....? "ആചാരപരമായെന്തെങ്കിലും"....? ഗൗരി തനിക്ക് തോന്നിയ സംശയങ്ങൾ രുദ്രന്റെ മുമ്പിൽ ഉണർത്തിച്ചു... "നന്ദൂ...ഞാൻ വായിച്ചറിഞ്ഞ ചില കാര്യങ്ങളുണ്ട് നമ്മുടെ ഹൈന്ദവ സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ടത്. അത് കൊണ്ടാണ് ആലിലത്താലി തെരെഞ്ഞെടുക്കാമെന്ന് ഞാൻ വിചാരിക്കുന്നത് "....രുദ്രനൊരു മന്ദഹാസത്തോടെ ഗൗരിയ്ക്ക് മറുപടി നൽകി... "കൊള്ളാമല്ലോ.... അങ്ങനെയും ചിലതുണ്ടോ..? ദേവേട്ടൻ പറ... ഞാൻ കേൾക്കട്ടെ"...രുദ്രന്റെ മറുപടി കേട്ട് ജിജ്ഞാസുവായ ഗൗരി അതിനെ കുറിച്ച് അറിയുവാൻ ഉത്സാഹത്തോടെ രുദ്രനോട് തിടുക്കം കൂട്ടി... രുദ്രനവളെ നോക്കിയവൾക്കൊരു മന്ദഹാസം സമ്മാനിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി... "നന്ദൂ....ആലിലയുടെ ആകൃതിയില്‍ തയാറാക്കുന്ന സ്വര്‍ണത്താലിയില്‍ ത്രിമൂർത്തീകളായ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും ശിവന്റെയും സാന്നിധ്യമുണ്ടെന്നാണു പുരാണ ഹൈന്ദവസങ്കല്‍പം. ഇതു വ്യക്തമാക്കാനായി ആലിലത്താലിയില്‍ ഓംകാരം കൊത്തിവയ്ക്കുന്നു. ആലിലയാകുന്ന പ്രകൃതിയില്‍ ഓംകാരമാകുന്ന പരമാത്മാവ് അന്തര്‍ലീനമായിരിക്കുന്നു എന്നു സങ്കല്‍പം. അങ്ങനെ, സ്ത്രീയും പുരുഷനും ഒറ്റമനസ്സായി നിന്നാലേ കുടുംബബന്ധം നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നു താലി എന്ന സങ്കല്‍പം നമ്മോടു പറയുന്നു. വലിയൊരു തത്ത്വശാസ്ത്രത്തിന്റെ ചെറിയൊരു പ്രതീകമാണ് താലി. താലിയുടെ തുമ്പിൽ ബ്രഹ്മാവും, താലിമദ്ധ്യത്തിൽ വിഷ്ണുവും, താലിമൂലത്തിൽ മഹേശ്വരനും സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം"....രുദ്രൻ ഗൗരിയോട് വിവരിച്ചു.... "നന്ദൂ... പിന്നെ താലിയ്ക്ക് മംഗല്യസൂത്രം എന്നൊരു പേര് കൂടി താൻ കേട്ടിരിക്കുമല്ലോ അല്ലെ"....? രുദ്രൻ ഗൗരിയോട് ചോദിച്ചു.... ഗൗരി ഉണ്ടെന്ന് തലയാട്ടി.... "അതിനെ കുറിച്ചും ചെറിയൊരു വിവരണമുണ്ട്... തനിയ്ക്ക് അറിയണോ"....? രുദ്രൻ ഗൗരിയുടെ അംബോജിനിനയനങ്ങളിലേക്ക് പ്രണയപുരസരമുറ്റ് നോക്കിക്കൊണ്ട് തിരക്കി.... "അതെന്ത് ചോദ്യമാ ദേവേട്ടാ....ദേവേട്ടനറിയില്ലേ എനിക്ക് അത്തരം കാര്യങ്ങളെപ്പറ്റിയറിയുവാനൊക്കെ ഒരുപാടിഷ്ടമാണെന്ന്. ദേവേട്ടൻ പറ"... ഗൗരി രുദ്രന്റെ കൈയിൽ പിടിച്ചു കൊണ്ടൊരു മന്ദഹാസത്തോടെ അവനെ പ്രോത്സാഹിപ്പിച്ചു.... "നന്ദൂ....മംഗളം എന്ന വാക്കില്‍ നിന്നാണ് മാംഗല്യം എന്ന വാക്കുണ്ടായത്. സൂത്രമെന്നാല്‍ ചരട് എന്നാണ് അര്‍ത്ഥം. നേരത്തെ ഞാൻ പറഞ്ഞല്ലോ താലിയിൽ ത്രിമൂർത്തികൾ കുടികൊള്ളുന്നുവെന്ന കാര്യം അത് പോലെ ഇതിന്റെ ചരട് മൂന്നു ഗുണങ്ങളായ സത്വം, രജസ്സ്, തമസ്സ് എന്നിവയുടെ പ്രതീകമാണ്. താലിയുടെ കെട്ടില് അല്ലെങ്കിൽ കൊളുത്തിൽ സർവ്വലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്.അപ്പോൾ പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു ഗുണങ്ങൾ ചരടിലൂടെയോ അല്ലെങ്കിൽ മാലയിലൂടെയോ വന്നു ചേരുന്നു. ത്രിമൂർത്തികൾ താലിയിലൂടെയും മായാശക്തി കെട്ട് അല്ലെങ്കിൽ കൊളുത്തിലൂടെ ഒന്നിച്ചു ചേരുമ്പോൾ താലിച്ചരട് അല്ലെങ്കിൽ താലി മാല പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നു. അങ്ങനെയാണ് നമ്മുടെ പുരാണഹൈന്ദവ സങ്കൽപ്പം".... രുദ്രൻ വിവരിച്ചു നിർത്തിക്കൊണ്ട് ഗൗരിയുടെ മിഴികളിലേക്ക് ഒന്ന് നോട്ടമയച്ചു... ഗൗരിയെല്ലാം ശ്രവിച്ചു അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു. രുദ്രന്റെ ഇത്തരം കാര്യങ്ങളിൽ ആഴത്തിലുള്ള അറിവിനോടുള്ള ബഹുമാനത്തിന്റെ അംബുരാശി വീചികൾ ഗൗരിയുടെ നയനങ്ങളിൽ നിറഞ്ഞു തുളുമ്പി..... "നന്ദൂ... അത് പോലെ താലികെട്ടിയ പുരുഷന്‍ പരമാത്മാവും സ്ത്രീ ജീവാത്മാവും ആണ്. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനിലാണെന്ന് പറയുന്നത്. പുരുഷനെന്ന ആ പരമാത്മാവിന്റെ ശക്തിയാണു പ്രകൃതി അഥവാ സ്ത്രീ. ഈ പ്രകൃതിയും പരമാത്മാവും തമ്മിലുള്ള സംഗമമാണു താലി കൊണ്ടു സൂചിപ്പിക്കുന്നത്. പ്രപഞ്ചത്തിന്റെ നിലനില്‍പു തന്നെ പ്രകൃതിപുരുഷ സംഗമത്തിലാണ്. പ്രകൃതിയാകുന്ന സ്ത്രീയില്ലെങ്കില്‍ പുരുഷൻ അശക്തനാണെന്നാണ് സങ്കൽപ്പിക്കുന്നത്. അത് പോലെ തിരിച്ചും".... രുദ്രൻ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് നിർത്തി.... "ദേവേട്ടാ... അപ്പോൾ ഒരു താലി ചാർത്തലിന്റെ പിന്നിൽ ഇത്രയും സങ്കൽപ്പങ്ങൾ നിറഞ്ഞിട്ടുണ്ടല്ലേ"....? അത്ഭുതം നിറഞ്ഞ മിഴികളോടെ ഗൗരി തിരക്കി.... രുദ്രൻ ഉണ്ടെന്ന് പുഞ്ചിരിയോടെ തലയാട്ടി... "ദേവേട്ടാ....ഇത് പോലെ ഒരിക്കലും നടക്കില്ലെന്നു ചിന്തിക്കുക പോലും ചെയ്യാത്തിടത്ത് നിന്നും നമ്മൾ താലിയുടെ സങ്കൽപ്പം പറയുന്നത് വരെയെത്തി അല്ലെ"...ഗൗരി ആനന്ദഭരിതയായി കൊണ്ട് തിരക്കി... "അതേടോ... ആയിയും മൊയ്‌തൂട്ടിക്കയും പാജിയും ബേബേയുമൊക്കെ ബന്ധുക്കളുടെ സ്ഥാനത്ത് നിന്ന് കൊണ്ട് നമ്മുടെ കല്യാണം നടത്തുവാൻ ഇത് പോലെ മുൻകയ്യെടുക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല. ഇന്നലെ എല്ലാവരും കൂടി തീരുമാനിക്കുമ്പോൾ അത് സ്വപ്നമായിരുന്നോ യാഥാർഥ്യമായിരുന്നോ എന്ന് ഞാൻ ശങ്കിച്ചു പോയി"... രുദ്രൻ മറുപടി നൽകി... അല്പ സമയം ജ്വല്ലറിയിൽ ചെലവിട്ട് അവിടെ നിന്നും താലിയും മോതിരവും നോക്കിയതിന് ശേഷം വസ്ത്രങ്ങളെടുക്കുവാനായി എല്ലാവരുമിറങ്ങി.... കല്യാണിൽ തന്നെയുള്ള പ്രശസ്തമായൊരു ഷോപ്പിൽ അവർ വസ്ത്രങ്ങൾ നോക്കുവാനായി കയറി. വസ്ത്രങ്ങൾ നോക്കുമ്പോൾ രുദ്രന് വേണ്ട കേരളീയ രീതിയിലുള്ള മുണ്ട് കിട്ടുവാനില്ലായിരുന്നു. അതൊരു പ്രശ്നമായി എല്ലാവർക്കും തോന്നിയപ്പോൾ ഗൗരി ഇടപെട്ടു.... "ദേവേട്ടാ.... ദേവേട്ടനുള്ള മുണ്ട് എന്റെ കൈയിൽ ഉണ്ട് ".... ഗൗരിയൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു..... രുദ്രനമ്പരപ്പോടെ ഗൗരിയെ നോക്കി... "നന്ദൂ.... അതൊക്കെ എപ്പോൾ"....? അമ്പരപ്പ് വിട്ട് മാറാതെ രുദ്രൻ തിരക്കി... "അതൊക്കെയുണ്ട്... എല്ലാം ചടങ്ങ് കഴിഞ്ഞിട്ട് പറയാം"... ഗൗരി ശബ്ദം താഴ്ത്തിക്കൊണ്ട് മറുപടി നൽകി.... "രുദ്രാ... ഇനി അതിനെ കുറിച്ച് എന്തിനു ചിന്തിക്കണം. നന്ദു മോളിതിനൊരു പരിഹാരം കണ്ടിട്ടുണ്ടല്ലോ".... മൊയ്‌തൂട്ടിക്ക ഒരു വാത്സല്യത്തോടെ ഗൗരിയുടെ തലയിൽ ഒന്ന് തഴുകിക്കൊണ്ട് മൊഴിഞ്ഞു.... തുടർന്ന് റിസപ്ഷന് ധരിക്കുവാനും എല്ലാവർക്കും സമ്മാനിക്കുവാനുമുള്ള വസ്ത്രങ്ങൾ അവർ തിരഞ്ഞു തുടങ്ങി.... ഒരുപാട് സമയത്തെ തിരച്ചിലിന് ശേഷം അവർ എല്ലാം തെരെഞ്ഞെടുത്ത് പാക്ക് ചെയ്തു... സമയമൊരുപാട് എടുത്തെങ്കിലും രുദ്രനും ഗൗരിയും എല്ലാം നന്നായി ആസ്വദിച്ചു. ജീവിതത്തിൽ ഒരിക്കലും ഇത് പോലെയൊക്കെ നടക്കുന്നത് ഇരുവരും ചിന്തിച്ചിട്ടുണ്ടായിരുന്നില്ലല്ലോ... ഇറങ്ങാൻ നേരം രുദ്രൻ പേ ചെയ്യുവാൻ നോക്കിയപ്പോൾ മൊയ്‌തൂട്ടിക്ക അവനെ കൊണ്ട് മുഴുവനും പേ ചെയ്യുവാൻ സമ്മതിച്ചില്ല. പകുതി അദ്ദേഹം പേ ചെയ്തു. ഗൗരിയും രുദ്രനും തടഞ്ഞെങ്കിലും മൊയ്‌തൂട്ടിക്ക അതൊന്നും ചെവി കൊണ്ടില്ല.... "മൊയ്‌തൂട്ടിക്ക... രണ്ട് കല്യാണമൊക്കെ നടത്തുവാനുള്ളത് എന്റെയും ദേവേട്ടന്റെയും പക്കലുണ്ടായിരുന്നു. മൊയ്‌തൂട്ടിക്ക എന്തിനാ ബുദ്ധിമുട്ടിയത് ".... എല്ലാം വാങ്ങി തിരിച്ചു വണ്ടിയിൽ പോകുമ്പോൾ ഗൗരി അല്പം വിഷമത്തോടെ മൊയ്‌തൂട്ടിക്കയോട് തിരക്കി... "മക്കളെ.... നിങ്ങളെനിക്ക് മക്കൾ തന്നെയാണ്. പിന്നെ രുദ്രന് വേണ്ടി ഇതൊക്കെ ചെയ്യുവാനെനിക്ക് സന്തോഷമേ ഉള്ളൂ അതൊരു കടമയായിട്ടാണ് ഞാൻ കാണുന്നത്" ... മൊയ്‌തൂട്ടിക്ക വാത്സല്യപൂർവ്വം ഗൗരിയ്ക്ക് മറുപടി നൽകി... പിന്നെ രുദ്രനും ഗൗരിയും ഇതിനെ കുറിച്ചൊന്നും സംസാരിക്കുവാൻ നിന്നില്ല... അടുത്തയാഴ്ച്ച നടക്കുവാൻ പോകുന്ന സ്വപ്നമുഹൂർത്തത്തെ കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി രുദ്രനും ഗൗരിയും കണ്ണോട് കണ്ണിൽ നോക്കിക്കൊണ്ട് ഘോട്ടിയിലേക്കുള്ള മടക്കയാത്ര ആസ്വദിച്ചു കൊണ്ടിരുന്നു..... തുടരും NB : ഈ പാർട്ട്‌ പോസ്റ്റാൻ ഒരുപാട് സമയമെടുത്തെന്ന് അറിയാം. കാരണം സത്യത്തിൽ ഈ കഥ എഴുതാൻ എന്റെ മനസ്സ് മടുത്തു പോയിട്ടുണ്ട്. ഏറ്റവും കൂടുതൽ effort എടുത്തു എഴുതിയ കഥ ഇതാണ് പക്ഷെ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അങ്ങേയറ്റം നിരാശപ്പെടുത്തുന്നതും…. യാത്രകൾ തീരെ ചെയ്യാത്ത വലിയ വീട് വച്ചു പൊട്ടക്കിണറ്റിലെ തവളകളേ പോലെ ജീവിയ്ക്കുന്ന മലയാളികളുടെ ഇടയിലേക്ക് ഈ കഥയുമായി വരരുതായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ കഥ ഹിന്ദിയിലോ ഇംഗ്ലീഷിലോ എഴുതിയിരുന്നെങ്കിൽ ഇതിലും നന്നായി അവിടെ സ്വീകരിച്ചേനെ കാരണം മലയാളികൾ പുച്ഛം വാരി വിതറുന്ന നോർത്തിന്ത്യക്കാർ തീർത്ഥാടനം എന്ന് പറഞ്ഞെങ്കിലും വർഷത്തിലൊരിക്കൽ യാത്ര ചെയ്യുന്നവരാണ്…. ഈ കഥ രണ്ട് മൂന്ന് പാർട്ടിൽ തീരും. ഇത് പോലത്തെ കഥകൾ എഴുതാൻ അനുഭവങ്ങൾ ഉണ്ടെങ്കിലും ഇനിയിത് പോലൊരു genure ഇൽ ഞാൻ കഥ എഴുതിയേക്കില്ല. ഈ genure ഇൽ അവസാനത്തെ കഥയായിരിക്കും മിക്കവാറും ഇത്… കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ
✍ തുടർക്കഥ - 81 Part BBDImn3Im 81 Part BBDImn3Im - ShareChat