ShareChat
click to see wallet page
search
ലെങ്ത് കൂടുതൽ ഉണ്ട് രണ്ടു ഭാഗം ആയി ഇടാം ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6PPJVQx?d=n&ui=v64j8rk&e1=c Part 39 1st 💞ദേവനന്ദിനി.... Part 39💞 പെട്ടെന്ന് തലയിൽ എന്തോ പതിച്ചതും തന്റെ കാഴ്ചകൾ മങ്ങുന്ന പോലെയും രുദ്രന് തോന്നി…രണ്ടാമൻ രുദ്രന്റെ തലയിൽ റോഡ് കൊണ്ട് അടിച്ചതാണ്. രുദ്രന് ചുറ്റും കറങ്ങുന്ന പോലെയും ഒരു മരവിപ്പും ശരീരം ആടുന്നതായും അനുഭവപ്പെട്ടു…. വീണ്ടും അവൻ റോഡ് കൊണ്ട് രുദ്രനെ പ്രഹരിക്കാനായി കൈ പൊക്കുമ്പോൾ അങ്ങോട്ട് ഒരു വണ്ടിയുടെ ശക്തിയിൽ ഉള്ള വെളിച്ചം കണ്ടു… ഒരു ടൊയോട്ട ഫോർച്യുണർ അവിടെ വന്നു നിൽക്കുന്നതും മുൻവശത്തെ ഇടത് ഭാഗത്തു നിന്നും ഒരാൾ ഇറങ്ങുന്നത് മങ്ങിയ ആ കാഴ്ചയിലും രുദ്രൻ കണ്ടു. പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങി….. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രുദ്രൻ പതിയെ കണ്ണുകൾ തുറന്നു. മുകളിൽ ഫാൻ കറങ്ങിക്കൊണ്ടിരിക്കുന്നു. ഇടത് കയ്യിലേക്ക് നോക്കിയപ്പോൾ ഡ്രിപ് ഇട്ടിട്ടുണ്ട്. താനിപ്പോൾ ഏതോ ഒരു ഹോസ്പിറ്റലിൽ ആണെന്ന് അവനു മനസ്സിലായി. ഇടതു കൈമുട്ടിൽ പ്ലാസ്റ്റർ ഉണ്ട്. തലയിൽ ഒരു കെട്ടും. അവൻ തല തിരിച്ചു നോക്കിയപ്പോൾ അടുത്തു ജിജോയെയും കറുത്ത് തടിച്ച ഒരു ആഡ്യത്തം നിറഞ്ഞ എടുപ്പോട് കൂടിയ ഒരു മനുഷ്യനും നിൽക്കുന്നത് കണ്ടു. പതിയെ എഴുന്നേൽക്കാൻ നോക്കിയ അവനെ ജിജോ തടഞ്ഞു… "ജിജോ….ഞാനെങ്ങിനെ ഇവിടെയെത്തി..." രുദ്രൻ ജിജോയോട് വേദന കടിച്ചമർത്തിക്കൊണ്ട് ചോദിച്ചു… "ഇദ്ദേഹമാണ് നിന്നെ ഇവിടെ എത്തിച്ചത്. നിന്റെ ഫോണിൽ നിന്നും എന്നെ വിളിച്ചു പറഞ്ഞതും ഇദ്ദേഹമാണ് "….ജിജോ അടുത്ത് നിന്ന ആ മനുഷ്യനെ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു… ആ മനുഷ്യൻ അവനെ നോക്കിയൊന്നു പുഞ്ചിരിച്ചു….. രുദ്രൻ ആ മനുഷ്യനെ നോക്കി മിഴിച്ചു നിന്നു… "എടാ കൂവേ… താനിങ്ങനെ മിഴിച്ചു നോക്കേണ്ട.. ഇന്നലെ നിനക്കടി കിട്ടുമ്പോൾ ആണ് ഞാൻ അതു വഴി എന്റെ വണ്ടിയുമായി വന്നത്. ഞാൻ വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ നിന്നെ തല്ലിയവർ ഓടിക്കളഞ്ഞു…" "പിന്നെ നിന്നെയുമെടുത്ത് ഇവിടേക്ക് കൊണ്ട് വന്നു. നിന്റെ ഫോൺ കയ്യിലേൽപ്പിച്ചപ്പോൾ ഭാഗ്യത്തിന് ലോക്ക് അല്ലായിരുന്നു. അതിൽ അവസാനം നിന്നെ വിളിച്ചത് നിന്റെയീ കൂട്ടുകാരന്റെ നമ്പറിൽ നിന്നായിരുന്നു. അതിൽ വിളിച്ചിവനെ വിവരം പറഞ്ഞു"…..ആ മനുഷ്യനൊന്നു പറഞ്ഞു നിർത്തി.... രുദ്രൻ നന്ദിയോടെ അയാളെ നോക്കിയൊന്നു പുഞ്ചിരിച്ചു. അയാളുടെ ഒരു പാട് കാലം മുൻപേ പരിചയമുള്ള പോലെയുള്ള സംസാരരീതി രുദ്രനിഷ്ടപ്പെട്ടു… "എന്റെ പേര് മോനച്ചൻ… നാട് കോട്ടയം പാല. മുംബൈയിൽ ബിസിനെസ്സ് ആണ്. ഇവിടെ ഒരു സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് തിരികെ വരുമ്പോഴാണ് ആ സീനിലെത്തിയത്"….പിന്നെ നിന്റെ കൂട്ടുകാരൻ എന്നോടെല്ലാം പറഞ്ഞു…. രുദ്രൻ ജിജോയെ ഒന്നു നോക്കി. വേണ്ടായിരുന്നു എന്നൊരു ഭാവം അവന്റെ മിഴിയിൽ നിറഞ്ഞു നിന്നു…. "അവനെ നോക്കേണ്ട…നിന്നെ അടിച്ചവന്മാരുടെ ശരീരഭാഷ കണ്ടപ്പോൾ എനിക്ക് തോന്നി നിന്നെ പോലെയൊരു സാധാരണക്കാരനെ അവന്മാർ തല്ലണമെങ്കിൽ അത് പോലെയെന്തോ ഇഷ്യൂ ഇതിനു പുറകിൽ കാണുമെന്നു. അതാണ്‌ ചോദിച്ചത്…അത് കൊണ്ട് ഇവിടെ നിന്നാൽ നിന്നെ തല്ലിയവർ നിന്നെയിനിയും നിന്റെ പിന്നിലുണ്ടാകും. പറഞ്ഞു കേട്ടിടത്തോളം അവര് വലിയ ടീം ആണ്. നിന്റെ ജീവൻ തന്നെ അപകടത്തിൽ ആകും "…. മോനച്ചൻ ഒന്നു പറഞ്ഞു നിർത്തി.... "അങ്ങനെ പേടിച്ചു നിൽക്കാൻ കഴിയുമോ Mr.മോനാച്ചൻ. അവർക്ക് എന്റെ ജീവനാണ് വേണ്ടതെങ്കിൽ അവരെടുത്തോട്ടെ. എന്നാലും ഞാൻ പുറകോട്ടില്ല "….. രുദ്രൻ മറുപടി നൽകി.. "കൊച്ചനെ …. നീയെന്നെ പേര് വിളിച്ചു കഷ്ടപ്പെടേണ്ട ആവശ്യമില്ല. എന്നെ അടുപ്പമുള്ളവർ അച്ചായൻ എന്നാണ് വിളിക്കുന്നത്. നീയും അങ്ങനെ വിളിച്ചോ… പിന്നെ ഈ ആവേശവും ധൈര്യവും ഒക്കെ നല്ലതാ. പക്ഷെ യാഥാർഥ്യത്തിലോട്ട് പോകുമ്പോൾ കുറച്ചു പാടാ "…. മോനച്ചൻ വെളുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു…. "അച്ചായൻ പറഞ്ഞതിലും കാര്യമുണ്ട്. ഒറ്റയ്ക്ക് നിനക്ക്‌ പിടിച്ചു നിൽക്കാൻ പറ്റുക എന്ന് പറഞ്ഞാൽ നടപ്പുള്ള കാര്യമല്ല…ഒരു തവണ പിഴച്ചത് അറിഞ്ഞ സ്ഥിതിക്ക് അവരിനി കൂടുതൽ തയ്യാറെടുപ്പിലായിരിക്കും. എന്റെ അഭിപ്രായത്തിൽ നീ കുറച്ചു കാലത്തേക്ക് ഇവിടെ നിന്നും മാറി നിൽക്കുന്നതാവും നല്ലത്"….. അത് വരെ മിണ്ടാതിരുന്ന ജിജോ അവനോട് പറഞ്ഞു…. പെട്ടെന്ന് ജിജോയുടെ ഫോൺ ശബ്ദിച്ചു…. രുദ്രനോടും മോനച്ചനോടും പറഞ്ഞു അവൻ ഫോൺ അറ്റൻഡ് ചെയ്യാനായി പുറത്തേക്കിറങ്ങിപ്പോയി…. "നിന്റെ കൂട്ടുകാരൻ പറഞ്ഞത് പോലെ നിനക്ക് ഇവിടെ നിന്നു ഒന്നു മാറി നിക്കണമെന്നോ ഇനിയതല്ല ഈ നാട് വിട്ട് പുറംനാട്ടിൽ സെറ്റിൽ ചെയ്യണമെന്നോ തോന്നിയാൽ നീ മുംബൈയ്ക്ക് പോര്. നിനക്കവിടെ ഒരു ജോലി ശരിയാക്കി തരുവാൻ ഉള്ള സെറ്റ് അപ്പ് ഒക്കെ എനിക്കുണ്ടെടാ കൂവേ…..മുംബൈയിൽ എപ്പോൾ എത്തിയാലും എന്നെ വിളിക്കുക "…. അതും പറഞ്ഞു മോനച്ചൻ തന്റെ വിസിറ്റിംഗ് കാർഡ് എടുത്തവന് നേരെ നീട്ടി….. രുദ്രനത് വാങ്ങി…… "അപ്പോൾ കൊച്ചനെ ഞാൻ പോകുവാ….ഞാനും നിന്റെ കൂട്ടുകാരനും പറഞ്ഞത് ശരിക്കുമോന്നാലോചിക്ക്‌...." മോനച്ചൻ രുദ്രനോട് യാത്ര പറഞ്ഞിറങ്ങി… കുറച്ചു സമയം കഴിഞ്ഞപ്പോൾ ഫോൺ ചെയ്തു കഴിഞ്ഞ ജിജോ തിരിച്ചു വന്നു…. "ആരായിരുന്നെടാ വിളിച്ചത്. ഒരുപാട് നേരമായല്ലോ നീ പുറത്തേക്ക് പോയിട്ട്. ഇത്ര ദിവസമായിട്ടും നന്ദുവിനെ വിളിച്ചിട്ട് കിട്ടിയിട്ടില്ല. കോളേജിൽ പോയി നോക്കിയിട്ട് അവിടെയും പോയിട്ടില്ല. അവൾക്കെന്തു പറ്റിയെന്നു അറിയാൻ പറ്റാതെ ഒരു സമാധാനവുമില്ലെടാ "……(രുദ്രൻ) ജിജോ ഒന്നും മറുപടി പറഞ്ഞില്ല….. പിന്നെയും രുദ്രൻ ഗൗരിയെ പറ്റി ചോദിച്ചു കൊണ്ടിരുന്നു. ജിജോയുടെ മുഖത്ത് ഒരു നിർവികാരഭാവം നിറഞ്ഞു നിന്നു….. "ജിജോ….അളിയാ…നീയെന്താ ഒന്നും പറയാത്തത്. നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത് "….. രുദ്രൻ ജിജോയോട് ചോദിച്ചു…. "രുദ്രാ….ഞാൻ പറയാൻ പോകുന്നത് നീ ക്ഷമയോടെ കേൾക്കണം. അത് നേരിടാനുള്ള ധൈര്യം നീ കാണിച്ചേ തീരൂ "…. (ജിജോ) "നീയെന്താ ഇങ്ങനൊക്കെ പറയുന്നത്. എന്താണെങ്കിലും നീയൊന്നു തെളിച്ചു പറ"….രുദ്രൻ ആകാംഷയോടെ ജിജോയോട് ചോദിച്ചു…. "രുദ്രാ…ഗൗരിയായിരുന്നു എന്നെ വിളിച്ചത്…. അവളുടെ വിവാഹമുറപ്പിച്ചു. നിന്നോട് അവളുടെയച്ഛൻ പറഞ്ഞ ആ UK കാരനുമായി… നിന്നെ വിളിച്ചിട്ട് നിന്റെ ഫോൺ ഓഫ്‌ ആയതോണ്ട് എന്നെ വിളിച്ചത്. നാളെ നിന്നെ ഒന്നു അവൾക്ക് കാണണമെന്നു….നിന്നോടൊന്നു ഇന്ദ്രൻച്ചിറ വരെ ചെല്ലാൻ "….. ജിജോയത് പറഞ്ഞപ്പോൾ രുദ്രന് മുഖം കൊടുക്കാതെയാണ് പറഞ്ഞത്…. "ജിജോ "….രുദ്രന്റെ ശബ്ദമുയർന്നു…. "നന്ദു ഈ വിവാഹത്തിന് സമ്മതിച്ചിട്ടുണ്ടാവില്ല. അവളുടെ സമ്മതം കൂടാതെ അവളുടെ വീട്ടുകാർ തീരുമാനിച്ചതായിരിക്കും. എന്നെയല്ലാതെ വേറൊരാളെ പറ്റി ചിന്തിക്കുവാൻ ഒരിക്കലും അവൾക്ക് സാധിക്കില്ല "…..രുദ്രൻ പറഞ്ഞുകൊണ്ടിരുന്നു…. "അവളുടെ സമ്മതത്തോടെയാണോ അല്ലയോ എന്നൊന്നും അറിയില്ല. ഏതായാലും നാളെ കാണണമെന്ന് പറഞ്ഞില്ലേ. നിനക്ക് എന്തായാലും വണ്ടി ഓടിക്കുവാൻ പറ്റില്ലല്ലോ. ഞാൻ കൊണ്ട് പോകാം "…. ജിജോ രുദ്രനോട് പറഞ്ഞു…. ജിജോ എവിടെയും തൊടാതെ സംസാരിക്കുന്ന പോലെ തോന്നി രുദ്രന് … "ജിജോ…നീയെന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ എന്റെയടുത്തു നിന്ന് "…. രുദ്രൻ സംശയരൂപേണ ജിജോയോട് ചോദിച്ചു…. "എന്തൊളിപ്പിക്കാൻ…. നിനക്ക് തോന്നുന്നത.. പിന്നെ ഇപ്പോൾ ഡിസ്ചാർജ് കിട്ടും. നീ തല്ക്കാലം എന്റെ കൂടെ വാ…ആന്റിയോടും അങ്കിളിനോടും ഞാൻ പറഞ്ഞിട്ടുണ്ട്"… ജിജോ രുദ്രന് മറുപടി നൽകി… രുദ്രന് ജിജോ തന്നിൽ നിന്നും എന്തൊക്കെയോ ഒളിപ്പിക്കുന്നത് പോലെ തോന്നി. എങ്കിലും രുദ്രനതെ പറ്റിയൊന്നും അവനോട് പറയാൻ നിന്നില്ല…. അവന്റെ മനസ്സിൽ നാളെ ഗൗരിയെ കാണാൻ പോകുന്നതിനെ കുറിച്ചായിരുന്നു. എന്തിനായിരിക്കും അവൾ കാണാൻ പറഞ്ഞതെന്നും മറ്റുമോർത്തു ഉദ്വേഗത്തോടെ രുദ്രൻ ആ ദിനം തള്ളി നീക്കി…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിറ്റേന്ന് ജിജോയുടെ ബൈക്കിൽ ഇന്ദ്രഞ്ചിറയിലേക്ക് ഗൗരിയെ കാണാൻ പോകുമ്പോൾ രുദ്രന്റെ നെഞ്ചിടിക്കുകയായിരുന്നു. ഇന്ദ്രഞ്ചിറ അടുക്കുന്തോറും അതേറിക്കൊണ്ടിരുന്നു… വൈകാതെ അവർ ഇന്ദ്രഞ്ചിറ എത്തി. ജിജോ രുദ്രനോട് ഉള്ളിലേക്ക് പോയിക്കോളാൻ ആവശ്യപ്പെട്ടു. രുദ്രൻ കൂടെ വരാൻ നിർബന്ധിച്ചപ്പോൾ ജിജോ നിരസിച്ചു…. രുദ്രൻ പതിയെ അകത്തേക്ക് കയറി. അകത്തു കയറി കണ്ണോടിച്ചപ്പോൾ രുദ്രൻ കണ്ടു കുറച്ചകലത്തിൽ വെള്ളസൽവാർ കമ്മിസും ധരിച്ചു തന്നെയെന്നവണ്ണം കാത്തു നിൽക്കുന്ന ഗൗരിയെ. താൻ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞ അതെയിടത്ത്… ഗൗരിയെ കണ്ട രുദ്രന്റെ മനസ്സിൽ ആമോദത്തിൻ അലകടലിരമ്പി. അപ്പോഴേക്കും ഗൗരിയും അവനെ കണ്ടു കഴിഞ്ഞിരുന്നു. ഗൗരിയെ കണ്ട ആവേശത്തിൽ രുദ്രൻ തന്റെ ശരീരത്തിന്റെ വേദനകൾ മറന്നു. അവൻ ഗൗരിയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു….. നിമിഷങ്ങൾക്കകം രുദ്രൻ ഗൗരിയുടെ മുൻപിൽ എത്തി. ഗൗരിയുടെ മുഖത്ത് പതിവായി തന്നെ കാണുമ്പോൾ നിറയുന്ന സന്തോഷവും പ്രണയവും ഒന്നും രുദ്രന് കാണാൻ കഴിഞ്ഞില്ല. ഒരു നിർവികാരതയായിരുന്നു അവളുടെ കണ്ണുകളിൽ. അതൊന്നും വക വയ്ക്കാതെ രുദ്രൻ അവളെ കണ്ട ആമോദത്തിൽ അവളെ കെട്ടിപ്പിടിച്ചു…. "നന്ദു…എത്ര തവണ വിളിച്ചു നിന്നെ. നിന്റെ വീട്ടിൽ എല്ലാമറിഞ്ഞു നിന്റെ വിവരം അറിയാതെ ഞാനെത്ര വിഷമിച്ചു എന്നറിയാമോ. നിന്നെയൊന്നു കാണാൻ പറ്റാത്തതിൽ എന്റെ മനസ്സ് ഉഴറുകയായിരുന്നു. നിന്റെ വീട്ടുകാർ എന്നെ അപകടപ്പെടുത്താൻ നോക്കി. നിന്റെ പ്രാർത്ഥനയും സ്നേഹവും കാരണമാകാം എനിക്കധികം ഒന്നും പറ്റാതിരുന്നത്. ആരെന്തൊക്കെ ചെയ്താലും എന്നെയും നിന്നെയും പിരിയ്ക്കാൻ ആർക്കും കഴിയില്ല. നമ്മുടെ പ്രണയത്തെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല.... " "നമുക്ക് ഇവിടെ വിട്ട് എങ്ങോട്ടെങ്കിലും പോകാം നന്ദു… എന്നിട്ട് നമ്മളെ പിരിക്കാൻ നോക്കിയ നിന്റെ വീട്ടുകാരുടെ മുന്നിൽ ഒരുമിച്ചു നമുക്ക് ജീവിച്ചു കാണിച്ചു കൊടുക്കണം "….. ഗൗരിയെ കെട്ടിപ്പിടിച്ചു അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് രുദ്രൻ പറഞ്ഞു…. അപ്പോഴും അവളുടെ മുഖത്ത് നിന്നും ആ നിർവികാരഭാവം ഒഴിഞ്ഞില്ല… ആ ഭാവത്തോടെ രുദ്രനെ നോക്കി പതിയെ ഗൗരി അവന്റെ കൈകൾ തന്നിൽ നിന്നും എടുത്തു മാറ്റി…. അവളുടെ ആ പ്രവൃത്തിയിൽ രുദ്രൻ ഒന്നമ്പരന്നു…. ഗൗരി അവന്റെ മുഖത്തേക്ക് നോക്കി സംസാരിക്കാൻ തുടങ്ങി… "ദേവേട്ടൻ എന്താ പറഞ്ഞത്….നമ്മുടെ പ്രണയമെന്നോ…ദേവേട്ടന്റെ പ്രണയമെന്നു പറയൂ. ദേവേട്ടൻ എന്നെ പ്രണയിച്ചിട്ടുണ്ടാകാം പക്ഷെ ഞാനൊരിക്കലും ദേവേട്ടനെ പ്രണയിച്ചിട്ടില്ല…." "നന്ദൂ "….. ഗൗരിയുടെ വാക്കുകൾ ഉയർത്തിയ ഞെട്ടലിൽ രുദ്രനവളെ വിളിച്ചപ്പോൾ അവന്റെ ശബ്ദമുയർന്നു… "എന്താ നീ പറഞ്ഞത്….. നീയെന്നെ പ്രണയിച്ചിട്ടില്ലെന്നോ…. നിനക്കെന്താ പറ്റിയത്"… രുദ്രന്റെ ശബ്ദമുയർന്നു…. "അധികം ഒച്ച വയ്ക്കേണ്ട…. ഞാൻ സത്യമാ പറഞ്ഞത്. ഞാൻ ദേവേട്ടനെ ഒരിക്കലും പ്രണയിച്ചിട്ടില്ല. എല്ലാമെന്റെ അഭിനയമായിരുന്നു "… ഗൗരിയുടെ മുഖത്ത് അല്പം പുച്ഛം നിറഞ്ഞിരിക്കുന്നതായി രുദ്രന് തോന്നി…. "പഠിയ്ക്കുന്ന കാലത്തും, അതിനു ശേഷവും പിന്നെ എന്റെ കാര്യത്തിൽ നീ കാണിച്ചിരുന്ന ശ്രദ്ധയും, എന്നോടിഴുകി ചേർന്നുള്ള നടപ്പും അവസാനമായി ഞാൻ പോലും ആവശ്യപ്പെടാതെ സ്വന്തം കാശ് മുടക്കി എനിക്ക് ബൈക്ക് വാങ്ങിതന്നതും ഒക്കെ നിന്റെ അഭിനയമായിരുന്നെന്നു അല്ലെ….കൊള്ളാം "….. ഗൗരി പറഞ്ഞതിന്റെ ഞെട്ടലിൽ നിന്നും മുക്തനായപ്പോൾ രുദ്രൻ തിരിച്ചു ഗൗരിയോട് ചോദിച്ചു….. "നന്ദു….നിന്റെ വീട്ടുകാർ കാരണം എന്റെ ജീവൻ ഭീക്ഷണിയിൽ ആവുമെന്ന ഭയമാണോ അതോ അവര് കൊണ്ടു വന്ന ബന്ധത്തിൽ കണ്ണു മഞ്ഞളിച്ചു നിനക്ക് മറിച്ചൊരു ചിന്ത വന്നതാണോ ഇങ്ങനെയൊക്കെ പറയാൻ. ആദ്യത്തേതാണെങ്കിൽ നിനക്ക് വേണ്ടി മരിക്കാനും തയ്യാറായാണ് ഞാൻ നടക്കുന്നത്. അതിനോടെനിക്ക് ഭയമില്ല. രണ്ടാമത്തേത് ആവാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല കാരണം നീയെന്നെ പ്രണയിച്ചിട്ടില്ല എന്ന് വിശ്വസിക്കാതിരിക്കാൻ മാത്രം മണ്ടനല്ല ഞാൻ "…. രുദ്രനത് പറയുമ്പോൾ അവന്റെ ശബ്ദമിടറിയിരുന്നു…. രുദ്രൻ പറഞ്ഞു നിർത്തിയതും ഗൗരിയിൽ നിന്നുമൊരു പൊട്ടിച്ചിരിയുയർന്നു. ഗൗരിയുടെ ആ ഭാവത്തിൽ രുദ്രൻ അന്തം വിട്ടു നിന്ന് പോയി…. "ദേവേട്ടൻ എന്താ പറഞ്ഞത്….എനിയ്ക്ക് വേണ്ടി മരിയ്ക്കാൻ തയ്യാറാണെന്നു…എന്തിനു…." "ഞാൻ നിങ്ങളെ മനസ്സ് കൊണ്ട് ഒരിക്കലും പ്രണയിച്ചിട്ടില്ല…തമാശക്ക് ഒരു ടൈം പാസ്സ് ആയാണ് ഞാൻ നിങ്ങളെ ഇഷ്ടപ്പെട്ടത്. പിന്നെ ഒരുത്തനെ പ്രണയമാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കണമെങ്കിൽ അല്പം കെട്ടിപ്പിടിത്തവും ചുംബനങ്ങളും ഒക്കെ വേണ്ടി വരുമെന്ന് എനിക്ക് അറിയാം…" "പിന്നെ ബൈക്ക് വാങ്ങിത്തന്നത്…അത് അവസാനം നിങ്ങളെ 🙂 ബാക്കി next പോസ്റ്റ്‌ കണ്ണൂർകാരൻ ❤️❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
✍ തുടർക്കഥ - Ist 39 Part BBDImn3Im Ist 39 Part BBDImn3Im - ShareChat