ShareChat
click to see wallet page
search
Part 9 " കല്യാണം കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ടേക്ക് ഉള്ള വരവും പോക്കും ഒന്നും വേണ്ട. എന്ത് തന്നെ ആണെങ്കിലും നിന്റെ വിധി ആണെന്ന് കരുതിയാൽ മതി. അത് കൊണ്ട് അവൻ പറയണത് കേട്ട് നിന്ന നിനക്ക് കൊള്ളാം. അല്ലാതെ എന്തെങ്കിലും ഒക്കെ ഒപ്പിച്ച് വെച്ചിട്ട് ഇങ്ങോട്ട് വരാം എന്നുള്ള വിചാരം മനസ്സിൽ ഉണ്ടെങ്കിൽ അത് അങ്ങ് കളഞ്ഞേക്ക് കല്യാണം കഴിഞ്ഞ നീയും ഈ വീട്ടിൽ ഉള്ളവരും ആയിട്ട് ഉള്ള എല്ലാ ബന്ധങ്ങളും അവസാനിക്കും. പിന്നെ ഒരു ആവിശ്യത്തിനും ഞങ്ങളെ നോക്കണ്ട മനസ്സിലായല്ലോ. ഇനി ഇങ്ങോട്ട് ഒരു തിരിച്ച് വരവ് ഉണ്ടാകില്ല എല്ലാം എടുത്ത് വെച്ചേരെ ഹ്മ്മ് പൊക്കോ. " : അയാൾ ഗൗരവത്തിൽ പറഞ്ഞ് കൊണ്ട് സെറ്റിയിൽ വന്ന് ഇരുന്നു. *********************** എല്ലാം കേട്ടതും ഉടഞ്ഞ മനസ്സോടെ അതിലും അതികം ഭയത്തോടെ ഗൗരി മുറിയിലേക്ക് കേറി കതക് അടച്ചു. അപ്പോഴേക്കും അവളുടെ കണ്ണുകൾ പെയ്തിരുന്നു. കരച്ചിൽ ചീള് പുറത്ത് വന്നതും അവൾ ഭയത്തോടെ കൈ കൊണ്ട് വായ മൂടി. എന്നിട്ട് ചുറ്റും കണ്ണോടിച്ചു. സ്റ്റാൻഡിൽ അവളുടെ ഷാൾ കണ്ടതും പെട്ടന്ന് അത് എടുത്ത് വായിൽ തിരുകി കേറ്റി സർവ ശക്തിയും എടുത്തു അലറി കരഞ്ഞ് കൊണ്ട് അവൾ ആ കട്ടിലിന് താഴെ ഇരുന്നു. എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അവൾക്ക് അറിയില്ലായിരുന്നു. കരച്ചിൽ ഒന്ന് ശമനം വന്നതും അവൾ വായിൽ നിന്ന് ഷാൾ എടുത്ത് മാറ്റി പതിയെ എണീറ്റ് കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നു. കണ്ണാടിക്ക് മുന്നിൽ കാണുന്ന തന്റെ പ്രതിഭിമ്പത്തിൽ തീർത്തും നിർവികരതയോടെ നോക്കി നിന്നു. മുടി ഒക്കെ ആകെ അലങ്കോലം ആയി കിടപ്പുണ്ട്, ഇന്ന് മുഴുവൻ കരഞ്ഞതിന്റെ ആവാം കണ്ണൊക്കെ ആകെ ചുമന്ന് ചീർത്ത് ഇരിപ്പുണ്ട്, കവിളും തടിത്ത് ഇരിപ്പുണ്ട്. അവൾ മൊത്തത്തിൽ ഒന്ന് നോക്കി ഇന്ന് ഒരു ദിവസം കൊണ്ട് ആകെ ക്ഷീണം പിടിച്ചത് പോലെ. അല്ലെങ്കിലും ഇന്ന് ഒരു ദിവസം കൊണ്ട് അല്ലെ തന്റെ ജീവിതം ആകെ മാറി മറിഞ്ഞത് അവൾ വേദനയോടെ ഓർത്തു. രാവിലെ എന്തോ കഴിച്ചതാണ് പിന്നെ ഈ നിമിഷം വരെ ഒരു തുള്ളി വെള്ളം ഉള്ളിൽ ചെന്നിട്ടില്ല. അല്ലെങ്കിൽ വിശപ്പും ദാഹവും എല്ലാം കെട്ട് പോയത് പോലെ. അവളുടെ കണ്ണ് കണ്ണാടിക്ക് മുന്നിൽ ഇരിക്കുന്ന അമ്മയുടെ ഫോട്ടോയിൽ പതിഞ്ഞതും ചുണ്ട് വീണ്ടും വിതുമ്പി തുടങ്ങി. അവൾ ആ ഫോട്ടോ കയ്യിൽ എടുത്ത് നിറഞ്ഞ് ഒഴുകുന്ന കണ്ണീരോടെ തന്നെ ബെഡിൽ വന്ന് ഇരുന്നു. " അ... അമ്മ " : ഒരു മകളുടെ അത്രയും ദയനീയതയോടെ അവൾ വിളിച്ചു. തന്റെ അമ്മയുടെ സംരക്ഷണം അവൾ അത്രയും ആഗ്രഹിച്ചിരുന്നു. ഒരു പക്ഷെ അമ്മ ഉണ്ടായിരുന്നു എങ്കിൽ തന്റെ ജീവിതം ഒരിക്കലും ഇങ്ങനെ ആകില്ല എന്നുള്ള തിരിച്ചറിവ് ആയിരിക്കാം ചുറ്റും ആരൊക്കെ ഉണ്ടെങ്കിലും അമ്മ ഇല്ലെങ്കിൽ നാം തീർത്തും അനാഥരാണ് എന്ന് അവൾ ഏറെ വേദനയോടെ ഓർത്തു. "" അ.. അമ്മ എ.. എ.. എന്തിനാ എ.. എന്നെ തനിച്ച് അ.. ആക്കി പൊ... പോയെ. അ.. അമ്മയ്ക്ക് എ...എന്നെ വേ..വേണ്ടായിരുന്നോ... എ.. എന്നെ അ.. അ.. അച്ഛനും വേണ്ട അമ്മ. അ.. അ.. അച്ഛൻ എ.. എന്നെ കൊ.. കൊ.. കൊല്ലും എന്ന് പ.. പറഞ്ഞ് അമ്മ. " വിതുമ്പി കൊണ്ട് അമ്മയോട് പരാതി പറഞ്ഞ് തുടങ്ങിയവൾ. സതീശൻ പറഞ്ഞ ഓരോ വാക്കുകളും ഓർത്ത് പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ അമ്മയുടെ ഫോട്ടോ നെഞ്ചിൽ അടക്കി പിടിച്ച് കൊണ്ട് പൊട്ടി കരഞ്ഞു. *********************************** ഇതേ സമയം സതീശന്റെ ഭാവ പകർച്ച കണ്ട പകപ്പിൽ നിന്ന് ഇതുവരെ മുക്തി നേടാതെ നിൽക്കുകയാണ് സരസ്വതിയും ലേച്ചുവും. ഗൗരിയോട് അത്രയും പറഞ്ഞിട്ട് തിരിഞ്ഞ സതീഷനും കാണുന്നത് ആകെ പകച്ച് നിൽക്കുന്നവരെയാണ്. അയാൾ ഒരു ആസ്വസ്ഥതയോടെ വന്ന് സെറ്റിയിൽ ഇരുന്നു. അല്പം കഴിഞ്ഞിട്ടും അനക്കം ഒന്നും കാണാതെ വന്നതും അയാളെ അവരെ രണ്ടു പേരെയും വിളിച്ചു. " സരസു, മോളെ ലെച്ചു " ആ വിളി കേട്ടതും ലെച്ചുവും സരസ്വതിയും അയാളെ നോക്കി. കുറച്ച് മുന്നേ തങ്ങൾ കണ്ട ആളെ അല്ല അയാൾ ഇപ്പൊ തീർത്തും ശാന്തം. ഗൗരി നിന്നിടം നോക്കിയതും അവിടം ശൂന്യം ആയിരുന്നു.  ഇനി തങ്ങൾ സ്വപ്നം കണ്ടതാണോ എന്ന് വരെ ഒരു നിമിഷം അവർ ചിന്തിച്ചു. " സരസു " താൻ വിളിച്ചിട്ടും അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നവരെ കണ്ടതും അയാൾ വീണ്ടും വിളിച്ചു. " എ.. എന്താ സതീഷേട്ടാ " : അവർ ഒരു പതർച്ചയോടെ വിളി കേട്ടു. അല്പം മുൻപ് സതീഷനിൽ കണ്ട ഭാവം അവരിൽ ചെറിയ പേടി ഉടലെടുത്തിട്ടുണ്ട്. ലെച്ചുവിനെ നോക്കിയതും അവിടെയും ഇതേ അവസ്ഥ തന്നെയാണ്. " നീ എന്താ സരസ്വതി എന്നെ ഇങ്ങനെ നോക്കുന്നെ? " : അവരുടെ പതറി ഉള്ള നോട്ടം കണ്ട് അയാൾ സഹികെട്ട് ഏർഷ്യത്തോടെ തന്നെ ചോദിച്ചു. " അ.. അത് പിന്നെ എങ്ങനെ നോക്കാതെ ഇരിക്കും. നേരത്തെ എന്തൊക്കെയാ ഇവിടെ നടന്നെ, നിങ്ങൾ എന്തൊക്കെയാ സതീഷേട്ടാ ആ പെണ്ണിനോട് വിളിച്ച് കൂവിയെ. അത് കേട്ടതിന്റെ വിറയൽ ഇപ്പോഴും എന്നിൽ നിന്ന് മാറിയിട്ടില്ല. " : അവർ സൗമ്യതയോടെ ചോദിച്ച് കൊണ്ട് അയാളുടെ അടുത്ത് ഇരുന്നു. അത് കണ്ട് ലെച്ചുവും അവർക്ക് ഓപ്പോസിറ് ഉള്ള നേരത്തെ സരസ്വതി ഇരുന്ന സെറ്റിയിൽ ഇരുന്നു. ( കുട്ടിക്ക് അല്പം പേടി തട്ടിയിട്ടുണ്ടന്നെ ) " അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ അവളെ ഒന്ന് പേടിപ്പിക്കാൻ. സമാധാനത്തിൽ പറഞ്ഞ അവൾ കേൾക്കും എന്ന് തോന്നുന്നില്ല അല്ലെങ്കിൽ ഉച്ചക്ക് പറഞ്ഞത് അവൾക്ക് മനസ്സിലാക്കേണ്ടത് അല്ലെ. ഇതാകുമ്പോ പേടിയോടെ ആണെങ്കിലും ഇനി വേണ്ടത്ത പണിക്ക് നിക്കില്ല. നമ്മൾ എന്തിനും കൂടെ കാണും എന്നാ ധൈര്യം ആയിരിക്കും അവൾക്ക് അതാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെ. " : അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞ് നിർത്തി. എന്നാൽ അയാൾ അറിഞ്ഞില്ല തന്റെ ആ പ്രവർത്തി കൊണ്ട് തന്റെ സ്വന്തം ചോര എന്നെന്നേക്കുമായി തന്നിൽ നിന്ന് അകന്നു എന്ന്. തന്നിലെ അച്ഛനെ അവളിലെ മകൾക്ക് ഇനി പേടിയോടെ അല്ലാതെ നോക്കാൻ കഴിയില്ല എന്ന്. തന്റെ മകൾക്ക് സ്വന്തം എന്ന് പറയാൻ താനേ ഉള്ളു എന്നും അവൾ പറഞ്ഞത് പോലെ ഏത് ഒരു അവസ്ഥയിലും താങ്ങും തണലും ആയിട്ട് താൻ കാണും എന്ന അവളുടെ ധൈര്യം ആണ് താൻ ഇല്ലാതെ ആക്കിയതും. കാലം എന്നെങ്കിലും ഒക്കെ ഇതിന് ഉള്ള തീർച്ചടി തെരും എന്ന് അറിയാതെ അയാൾ ആ നിമിഷം കിട്ടാൻ പോകുന്ന പണം ഓർത്ത് സന്തോഷിച്ചു. എന്നാൽ അയാൾ പറഞ്ഞത് കേട്ടപ്പോഴാണ് സരസ്വതിക്കും ലെച്ചുവിനും ആശ്വാസം ആയത്. " എന്തേ നി പേടിച്ച് പോയോ . മോളെ ലെച്ചു ഇങ്ങ് വാ അച്ഛൻ ചുമ്മാ അവളെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ, മോൾ പേടിച്ച് പോയോ. " : അയാൾ അത്യധികം വാത്സല്യത്തോടെ ലെച്ചുവിനെ വിളിച്ച് അടുത്ത് ഇരുത്തി. തന്റെ ഭാവം കണ്ട് പകച്ച് ഇരുന്ന മകളെ ആശ്വസിപ്പിക്കുമ്പോൾ അയാൾ തന്റെ വാക്കുകൾ കൊണ്ട് ഹൃദയമിടിപ്പ് നിന്ന മറ്റൊരു മകളെ കണ്ടില്ല. പിന്നെയും അവർ എന്തൊക്കെയോ മിണ്ടിയും പറഞ്ഞും കളിച്ച് ചിരിച്ച് കിടക്കാൻ പോയി. അന്ന് സരസ്വതിയും ലെച്ചുവും അത്യധികം സന്തോഷത്തിൽ ആയിരുന്നു. അത് കണ്ണന്റെ കയ്യിൽ നിന്ന് കിട്ടുന്ന പണം ഓർത്ത് ആണോ അതോ സതീശന്റെ ഗൗരിയോടെ ഉള്ള ഇന്നത്തെ മനോഭാവം കൊണ്ട് ആണോ എന്ന് വേർതിരിക്കാൻ കഴിഞ്ഞില്ല. റൂമിൽ എത്തിയ ലെച്ചു ഡോർ അടച്ച് ഫോണിൽ SREE❤️ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്ത് ബെഡിലേക്ക് വീണു. ******************************** ഏറെ നേരം കരഞ്ഞതിന്റെ ആശ്വാസത്തിൽ ഗൗരി മുഖം അമർത്തി തുടച്ച് കൊണ്ട് വീണ്ടും അമ്മയോട് പരാതി പറയാൻ തുടങ്ങി. " അമ്മ..... അമ്മ അറിഞ്ഞോ അച്ഛൻ എന്നെ കൊ... കൊല്ലും എന്ന് പറഞ്ഞ് അമ്മ. ഞാൻ...ഞാൻ അച്ഛന്റെ മകൾ അല്ലെ അമ്മ. എന്നെ അച്ഛൻ ഒട്ടും ഇഷ്ടം അല്ല. എനിക്ക് ഇപ്പൊ ആരും ഇല്ല അമ്മ. എനിക്ക് എനിക്ക് ജീവിക്കാഞ്ഞേ തോന്നണില്ലമ്മ. എന്നെ കൂടെ കൊണ്ട് പോയി കൂടായിരുന്നോ. ഈ... ഈ ഞായറാഴ്ച എന്റെ കല്യാണം ആണമ്മ അയാളും ആയിട്ടാ ആ കള്ള് കുടിയനും ആയിട്ട്. എനിക്ക് പേടിയാ അയാളെ. അയാൾ എല്ലാരേയും തല്ലും അടിക്കും ഒക്കെ ചെയ്യും. അ... അച്ഛൻ എന്നെ അയാൾക്ക് കെട്ടിച്ച് കൊടുക്കാൻ പോകുവാ. അയാൾക്ക് എന്നെ കെട്ടിച്ച് കൊടുക്കുവാണേൽ അയാൾ അച്ഛൻ പൈസ കൊടുക്കാന്ന് പറഞ്ഞു. അത്... അതുകൊണ്ട് അച്ഛൻ സമ്മതിച്ച് അമ്മേ. ലെച്ചു ചേച്ചി ആയിരുന്നു എങ്കിൽ അച്ഛൻ സമ്മതിക്കുവായിരുന്നോ? ഇല്ല എനിക്ക് അറിയാം. അച്ഛന് എന്നെക്കാളും ഇഷ്ടം ലെച്ചു ചേച്ചിയെയാ. പിന്നെ ലെച്ചു ചേച്ചിക്ക് അ... അമ്മ ഉണ്ടല്ലോ. എ.. എനിക്ക് അല്ലെ ഇപ്പൊ ആരും ഇല്ലാതെ. " ആദ്യം ആദ്യം കാര്യമായി പറഞ്ഞവൾ അവസാനം എത്തിയപ്പോൾ സ്വരം ഇടറി പോയി. പിന്നെയും ഇന്ന് നടന്ന ഓരോ കാര്യങ്ങൾ എണ്ണി പെറുക്കി അവൾ അമ്മയോട് പറഞ്ഞു. രാവിലെ സരസ്വതി തല്ലിയത്തും, ഉച്ചക്ക് അച്ഛൻ പറഞ്ഞതും, ആത്മഹത്യക്ക് ശ്രെമിച്ചതും, കണ്ണൻ പറഞ്ഞതും തല്ലിയത്തും ഒക്കെ. " പിന്നെ ഇല്ലേ അമ്മ അയാൾ എന്നിട്ട് പറയുവാ ഞാൻ അയാളെ കെട്ടാതെ ഇനീം ആത്മത്യ ചെയ്യാൻ ശ്രെമിച്ച അയാൾ അച്ഛനെ കൊല്ലും എന്ന്, എനിക്ക് അറിയാം അയാൾ പറഞ്ഞ അത് പോലെ ചെയ്യും. ഞാൻ അമ്മയോട് പറഞ്ഞട്ടില്ല ആ കുടിയൻ റോഡിൽ വെച്ചിട്ട് ഒക്കെ എന്തോരം ആളുകളെ അടിച്ചിട്ടുണ്ടെന്ന്. അപ്പൊ ഒന്ന് കാണണം കണ്ണും മുഖവും ചുമന്ന് താടിയും മുടിയും ഒക്കെ ആയിട്ട് മുഖത്ത് നോക്കാൻ തന്ന പേടിയാകുന്നു. അത് പോലെയാ ഇന്ന് എന്നോടും പറഞ്ഞെ എനിക്ക് പേടിയായി. അച്ഛൻ ഒക്കെ കണ്ടോണ്ട് നിന്നതെ ഉള്ള അയാളെ ഒന്നും പറഞ്ഞില്ല. അയാൾ എന്നെ അടിച്ചിട്ടും ഒന്നും പറഞ്ഞില്ല. ഞാൻ എന്തിനാ ഇങ്ങനെ ചെയ്തേ എന്ന് പോലും ചോദിച്ചില്ല അച്ഛൻ. പക്ഷേ ഇല്ലേ അമ്മ അയാൾ പറഞ്ഞതിനേക്കാളും അഅച്ഛൻ എ.. എന്നെ കൊല്ലും എന്ന് പറഞ്ഞതാ എ.. എനിക്ക് വെഷമമായേ. ഞാൻ അയാളെ കെട്ടണം എന്നും കല്യാണം കഴിഞ്ഞ എനിക്ക് അച്ഛനും ആയിട്ട് ഒരു ബന്ധവും പാടില്ല എന്നും ഒക്കെ പറഞ്ഞു അച്ഛൻ. എന്റെ കല്യാണം കഴിഞ്ഞിട്ട് വേണം അച്ഛന് ലെച്ചു ചേച്ചിയെ നല്ലൊരാൾക്ക് കെട്ടിച്ച് കൊടുക്കാൻ എന്നൊക്കെ പറഞ്ഞു അച്ഛൻ. അപ്പൊ ഞാനോ അമ്മ, ഞാൻ അല്ലെ അച്ഛന്റെ സ്വന്തം മോള്. എന്നെ അല്ലെ അച്ഛൻ ഒത്തിരി സ്നേഹിക്കേണ്ടത്. എന്നെയും നല്ല ആൾക്ക് അല്ലെ കെട്ടിച്ച് കൊടുക്കേണ്ടത്. " ഒരുപാട് ചോദ്യങ്ങൾ അമ്മയോട് ചോദിച്ച് കൊണ്ട് അവളുടെ ഓർമ്മ ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു. താനും അമ്മയും അച്ഛനും ഉള്ള സ്വർഗം പോലുള്ള നാളുകൾ, തനിക്ക് അമ്മയെ നഷ്ടപ്പെട്ട ആ ദിവസം എല്ലാം അവളുടെ ഓർമയിൽ വന്നെത്തി. തുടരും..... #നോവൽ #തുടർകഥ #പ്രണയം #viral #trending
നോവൽ #തുടർകഥ - மறOூலlo மறOூலlo - ShareChat