Part 8
" അ.. അച്ഛാ " : ഗൗരി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.
അവളുടെ വിളി കേട്ടതും അവരുടെ ശ്രദ്ധ അവളിലേക്ക് ആയി
" ഹാ ഗൗരി ഇവിടെ വന്ന് ഇരിക്ക് എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട്. " : സതീശൻ തന്റെ അടുത്ത് തട്ടി കൊണ്ട് പറഞ്ഞു.
ഇത് കേട്ടതും ലെച്ചുവിന്റെ മുഖം കടുത്തു. എന്നാൽ ഗൗരിയിൽ അതിശയം ആണ് സൃഷ്ടിച്ചത് കാരണം അച്ഛൻ തന്നെ ഒന്ന് അടുത്ത് പിടിച്ച് ഇരുത്തിയിട്ട് വർഷങ്ങൾ ആയി.
**********************
" ഗൗരി വാ വന്ന് ഇരിക്ക് " : എന്തോ ആലോജിച്ച് നിൽക്കുന്നവളെ സതീശൻ ഒരിക്കൽ കൂടി വിളിച്ചു.
ആ വിളി കേട്ടതും ഗൗരി സ്വബോധത്തിൽ വന്നു.
" വേണ്ട അച്ച്.. അച്ഛാ ഞാൻ ഇവിടെ നിന്നോളം. " : സതീശനെ ഒന്ന് നോക്കി അവൾ തല താഴ്ത്തി. നോക്കിയില്ലെങ്കിലും അറിയാം ലെച്ചുവിന്റെയും സരസ്വതിയുടെയും കണ്ണ് തന്നിൽ ആയിരിക്കും എന്നും തന്റെ മറുപടിയിൽ സന്തോഷിക്കുന്നുണ്ടാവും എന്നും.
" അതെന്താ നിന്റെ അച്ഛൻ അല്ലെ വിളിക്കുന്നെ നിനക്ക് എന്താ അദ്ദേഹത്തിന്റെ അടുത്ത് ഒന്ന് ഇരുന്നാല്. നിനക്ക് ഒക്കെ വേണ്ടി അല്ലെ ആ മനുഷ്യൻ രാപ്പകൽ ഇല്ലാതെ ഇങ്ങനെ നെട്ടോട്ടം ഓടുന്നെ. അതെങ്ങനാ തന്തത്തെയോട് അല്പം എങ്കിലും സ്നേഹം ഉണ്ടാകണം, അതൊക്കെ എന്റെ ലെച്ചു മോളെ കണ്ട് പടിക്ക് അവൾക്ക് സതീഷേട്ടൻ കഴിഞ്ഞിട്ടേ ഈ ഞാൻ പോലും ഉള്ളു. " :
ഗൗരിയുടെ മറുപടിയിൽ സന്തോഷം ഉണ്ടെങ്കിലും സതീശനെ കേൾപ്പിക്കാൻ വേണ്ടി ഗൗരിയെ താറ്റിയും ലെച്ചുവിനെ പൊക്കിയും പറഞ്ഞു.
സരസ്വതി പറഞ്ഞത് കേട്ടതും ലെച്ചു ഒന്നും കൂടി സതീശനോട് ഒട്ടി ഇരുന്നു.
ഗൗരിക്ക് ഇതിലും കൂടുതൽ കേട്ട് ശീലം ഉള്ളതിനാൽ അതികം വിഷമം തോന്നിയില്ല എങ്കിൽ പോലും അവൾ അയാൾക്ക് അടുത്ത് ഇരിക്കാൻ കൂട്ടാക്കിയില്ല.
ഇരിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും ഇരുന്നാല് ഉണ്ടാകുന്ന ഭവിശ്യത്ത് ഓർത്ത് അവൾ മിണ്ടാതെ മതിലിൽ ചാരി നിന്നു.
എന്നാൽ അവരുടെ മറുപടിയും ഗൗരിയുടെ അലസ്യ ഭാവവും സതീശന്റെ ഉള്ളിൽ ലെച്ചുവിനോട് അകമഴിഞ്ഞ സ്നേഹവും ഗൗരിയോട് അല്പം നീരസവും ഉടലെടുത്തു.
" എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് ഗൗരി. അറിയാല്ലോ നിന്റെ കല്യാണ കാര്യം തന്നെയാ. " : സതീശൻ
അത് കേട്ടതും അവൾ പതിയെ തല അനക്കി. അറിയാം വർഷങ്ങൾക്ക് തന്നോട് അച്ഛൻ സംസാരിക്കാൻ വന്നത് ഇതിന് ആയിരിക്കും എന്ന് എന്ത് കേൾക്കാനും അവൾ മനസ് കൊണ്ട് തയാറെടുത്തു.
" നോക്ക് ഗൗരി, എനിക്ക് ജീവൻ ഉണ്ടെങ്കിലും നിന്റെയും കണ്ണന്റെയും കല്യാണം ഞാൻ നടത്തിയിരിക്കും. നിന്റെ എന്തെങ്കിലും ആഗ്രഹം ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോ.
ഭക്ഷണത്തിനു ഭക്ഷണം, വസ്ത്രത്തിന് വസ്ത്രം വെടിച്ച് തീർന്നില്ലേ.
എട്ടിലും പതിനൊന്നിലും ഒക്കെ നിന്റെ ഇഷ്ട സ്കൂളിൽ തന്നെയല്ലേ ഞാൻ ചേർത്തെ. കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോഴും അതെ, ഇവിടുന്ന് ഇരുപത് കിലോ മീറ്റർ ദൂരം ഉണ്ടായിട്ടും നിന്നോട് ഞാൻ പോകണ്ട എന്ന് വല്ലതും പറഞ്ഞോ ഇവളെ ഒന്ന് ചോദിക്ക പോലും ചെയ്യാതെ നീ പഠിക്കുന്ന കോളേജിൽ അല്ലെ ചേർത്തെ. " :
അടുത്ത് ഇരിക്കുന്ന ലെച്ചുവിനെ ചേർത്ത് പിടിച് കൊണ്ട് അയാൾ പറഞ്ഞു.
ഗൗരിയുടെ ഉള്ളിൽ എന്നാൽ അച്ഛൻ തന്നെ വളർത്തിയ കണക്ക് പറയുവാണോ എന്നാ വേദന ആയിരുന്നു.
" എന്നിട്ടോ എന്തായി അവിടെ ചെന്ന് ഏതോ ചെറുക്കന്റെ കൂടി പ്രേമിച്ച് നടന്നേക്കുന്നു. അത് നാട്ടുകാർ അറിഞ്ഞാൽ എന്താകും ഞങ്ങളുടെ അവസ്ഥ.
' സതീശന്റെ ഇളയെ മകൾ പഠിക്കാൻ വിട്ടടുത്ത് കണ്ട ചെറുക്കൻ മാരുടെ ഒപ്പം ഉല്ലസിക്കുവാണെന്ന് ' അവർക്ക് പറഞ്ഞ് നടക്കാൻ ഒരു കഥ.
അപ്പോൾ അപ്പോൾ മാത്രം അല്ലെ ഞാൻ നിന്റെ ഇഷ്ടത്തിൻ എതിര് നിന്നട്ടുള്ളു. അതും നിനക്ക് വേണ്ടി നിന്നെ നാട്ടുകാർ അതും ഇതും പറയാതെ ഇരിക്കാൻ വേണ്ടി.
എന്നിട്ടും രാഘവൻ മാഷ് വന്ന് നിന്നെ അമ്പലനടയിൽ നൃത്തം ചെയ്യാൻ വിടണം എന്ന് പറഞ്ഞപ്പോഴും നിന്നെ ഞങ്ങൾ തടഞ്ഞോ, ഇല്ലല്ലോ അതും നിന്റെ ഇഷ്ടത്തിന് അല്ലെ വിട്ടേ.
പിന്നെ ഇപ്പൊ ഞങ്ങൾ ഒരു ആവിശ്യം പറഞ്ഞപ്പോ നിനക്ക് ഞങ്ങൾ പറയുന്നത് കേൾക്കാൻ വയ്യ, അവൾ ആത്മഹത്യ ശ്രമം നടത്തിയേക്കുന്നു. " :
സതീശൻ ഒരു ആദ്യം കാര്യം ആയിട്ടും അവസാനം ഏർഷ്യത്തോടെ പറഞ്ഞ് നിർത്തി.
ഗൗരി അപ്പോഴും മുഖം ഉയർത്തി നോക്കിയില്ല. അറിയാം അച്ഛൻ പറയാൻ പോകുന്നത് തന്നെ മുറി പെടുത്തുന്ന കാര്യങ്ങൾ ആണെന്ന്. അത് എന്ത് തന്നെ ആയാലും കേൾക്കാൻ പ്രാപ്ത്തി ആയിട്ട് ആണ് അവൾ വന്നത്.
എല്ലാം തനിക്ക് വേണ്ടി ആണത്രേ അവൾക്ക് സ്വയം പുച്‌ഛം തോന്നി.
" കണ്ണൻ നല്ലവനാ പിന്നെ കുറച്ച് അടിപിടിയും കള്ളും ഒക്കെ ഉണ്ടന്ന് ഉള്ളു. ആണുങ്ങൾ ആയ അങ്ങനെ ഒക്കെ സർവ്വ സാദാരണമാ അതൊക്കെ പെണ്ണുങ്ങൾ വേണം കണ്ടില്ലെന്ന് നടിക്കാൻ.
ചെലപ്പോ കല്യാണം കഴിയുമ്പോ അവൻ നന്നാകുമായിരിക്കും അതൊക്കെ നിന്റെ മിടുക്ക് പോലെ ഇരിക്കും.
ഇനി അതൊക്കെ പോട്ടെ നിനക്ക് വേറെ ആലോചന നോക്കിയാൽ തന്ന അവർ നിന്നെ കുറിച്ച് അന്വേഷിച്ചാൽ എന്താ അവർ കേൾക്കാൻ പോകുന്നെ ' പഠിക്കാൻ വിട്ടപ്പോ പ്രേമിച്ച് നടന്ന കഥയല്ലേ, അത് കൊണ്ട് പടുത്തം നിർത്തി ഇപ്പൊ വീട്ടിൽ ഇരുപ്പ് ആണെന്ന് അല്ലെ " അതോടെ അവരും കയ്യൊഴിയും.
ഇനി നിനക്ക് വേറെ വല്ല ആലോചന നോക്കാൻ ആണെങ്കിൽ തന്നെ എന്ത് വിദ്യാഭ്യാസം ഉണ്ട് നിനക്ക്. ഇപ്പോഴത്തെ ആൺപിള്ളേർക്ക് പഠിത്തം ഉള്ള പെൺപിള്ളേരെയാ വേണ്ടത്.
ഇനി നിന്നെ കണ്ട് ഇഷ്ടപ്പെട്ട് ആരെങ്കിലും വന്നാൽ തന്നെ കല്യാണം ആകുമ്പോ എന്തൊക്കെ ചിലവ സ്ത്രീധനം വേറെയും.
ഇവിടെ ഇപ്പൊ കണ്ണൻ നിന്നെ കണ്ട് ഇഷ്ടായിട്ട് ഇങ്ങോട്ട് ചോദിച്ച് വന്നതല്ലേ പോരാതെ അവന് സ്ത്രീധനം ഒന്നും വേണ്ട നിന്നെ മാത്രം മതി എന്നും. " : സതീശൻ ഒരു ഉത്സാഹത്തോടെ പറഞ്ഞു ഗൗരിയെ നോക്കി.
അവൾ തീർത്തും നിർവികരത്തോടെ കേട്ടു നിന്നു.
" എനിക്ക് നിന്നെ കൂടാതെ ഒരു മകൾ കൂടി ഉണ്ടെന്ന് ഓർക്കണം ഗൗരി, അവളെ പിന്നെ നിന്നെ പോലെ കെട്ടിച്ച് വിടാൻ ഒക്കത്തില്ല. ഒന്നും ഇല്ലെങ്കിലും അവൾക്ക് ഡിഗ്രി ഒക്കെ ഉള്ളത് അല്ലെ അപ്പൊ ആലോചന വരുന്നത് ചെറുത് ഒന്നും ആയിരിക്കില്ല. അപ്പൊ പിന്നെ വെറും കൈയ്യോടെ വിടാൻ ഒന്നും പറ്റത്തില്ലല്ലോ.
അവർ ചോദിക്കുന്നത് ഒക്കെ കൊടുക്കാൻ എന്നെ കൊണ്ട് ആകണം എന്നും ഇല്ല. നിനക്ക് തന്നെ അറിയുന്നതല്ലേ ഞാൻ ഈ ഓട്ടോ ഒടിച്ച് കിട്ടണത് ഇതുവരെ ഈ വീടിന് വേണ്ടി എടുത്ത ലോണിന് അടച്ചോണ്ട് ഇരുന്നെയാ, അത് കൊണ്ട് തന്നെ മിച്ച്ചം എന്ന് പറയാനായിട്ട് ഒന്നും ഇല്ല.
ഇതൊക്കെ അറിഞ്ഞ് കൊണ്ട് തന്നെയാ കണ്ണൻ നിന്നെ കെട്ടാൻ സമ്മതിച്ചേ. നിന്നെ മാത്രം മതി എന്നാ അവന് പറഞ്ഞെ പിന്നെ അമ്പലത്തിൽ വെച്ച് ചെറിയ ഒരു താലി കെട്ടും. പകരം കുറച്ച് തുക ഞങ്ങൾക്ക് തരാം എന്നും അവൻ ഏറ്റിട്ടുണ്ട്. ഇപ്പോഴത്തെ എന്റെ അവസ്ഥയിൽ എനിക്ക് അത് സ്വീകരിച്ചേ പറ്റു.
എന്തായാലും നിന്റെ കഴിഞ്ഞ ഉടനെ ലെച്ചുവിനും ഒരാളെ നോക്കണം. അപ്പൊ അച്ഛൻ പറഞ്ഞ് വന്നത്. " : അയാൾ പറഞ്ഞ് കൊണ്ട് ഇരുന്നത് ഒരു നിമിഷം ഒന്ന് നിർത്തി. എന്നിട്ട് പതിയെ അവിടെ എണീറ്റ് ഗൗരിക്ക് മുന്നിൽ വന്ന് നിന്ന് കൊണ്ട് പറഞ്ഞു.
" എന്തൊക്കെ സംഭവിച്ചാലും ഈ കല്യാണം നടന്നിരിക്കണം ഗൗരി അത് ഇപ്പൊ എന്റെ കൂടി ആവിശ്യം ആണ്, അതിന് എന്തെങ്കിലും തടസം നീ നിന്നാൽ പിന്നെ നീ മകൾ ആണെന്ന കാര്യം ഞാൻ മറക്കും, ഇരു ചെവി അറിയാതെ കൊന്ന് കെട്ടി തൂകും നിന്നെ ഞാൻ മനസ്സിലായോ. " : അയാൾ മുറുകിയ സ്വരത്തിൽ പറഞ്ഞു.
എന്നാൽ അയാൾ പറഞ്ഞ് കേട്ട് ആകെ ഞെട്ടി തരിച്ച് ഇരിക്കുവാണ് സരസ്വതിയും ലെച്ചുവും ഗൗരിയും.
സരസ്വതിയും ലെച്ചുവും ഭയത്തോടെ ഇരുന്നിടത്ത് നിന്ന് എണീറ്റു. അവരും ആദ്യമായിട്ട് ആണ് സതീശന്റെ അങ്ങനെ ഒരു ഭാവം കാണുന്നത് അതിന്റെ ഒരു നടുക്കം ഇരുവരിലും ഉണ്ട്.
ദേഷ്യപ്പെടും എങ്കിലും ഒരു പരിധിയിൽ കവിഞ്ഞ് ദേഷ്യപ്പെട്ട് ഇന്ന് വരെ കണ്ടിട്ടില്ല. ആ അയാൾ ആണ് സ്വന്തം മകൾക്ക് നേരെ ഭീഷണി മുഴക്കുന്നത്.
അല്ലെങ്കിലും മനുഷ്യൻ എന്ന് പണത്തിനെ സ്നേഹിച്ച് തുടങ്ങുന്നോ അന്ന് സ്വന്തം രക്തം പോലും മറക്കും.
ഗൗരി എന്നാൽ സ്വന്തം അച്ഛന്റെ ആ ഭാവത്തിൽ ആകെ തരിച്ച് നില്കുവാൻ ഒന്ന് ശ്വാസം എടുക്കുവാൻ പോലും അവൾ ഭയന്നു. ഒരു പക്ഷെ കണ്ണനെക്കൾ ഏറെ ആ നിമിഷം അവൾ സ്വന്തം അച്ഛനോട് ഉള്ള ഭയം മുന്നിട്ട് നിന്നു.
തനിക്ക് ജന്മം നൽകിയ, തനിക്ക് ഈ ജന്മത്തിൽ സ്വന്തം എന്ന് പറയാൻ കഴിയുന്ന ഏക വക്തിയാണ് തന്റെ ജീവൻ എടുക്കും എന്ന് പറയുന്നത്, എന്ന് ഓർക്കേ അവളുടെ ഹൃദയമിടിപ്പ് നിലച്ചത് പോലെ തോന്നി.
പൊട്ടി വന്ന കരച്ചിൽ അവളുടെ തൊണ്ട കുഴിയിൽ പിടിച്ച് നിന്നു.
" പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ ഈ ഞായറാഴ്ച ആണ് നിന്റെ കല്യാണം അതും കണ്ണന്റെ ഒപ്പം. അത് എന്തായാലും നടന്നിരിക്കണം മനസ്സിലായോ.... മനസ്സിലായോന്ന്? " : അയാൾ അതെ ഭാവത്തോടെ അവളോട് ചോദിച്ചു.
അവൾ ഭയത്തോടെ തല മനസ്സിലായി എന്ന വണ്ണം തല അനക്കി.
" ഹ്മ്മ് എന്നാ പൊക്കോ. " : സതീശൻ ഗൗരവത്തിൽ ഒന്ന് മൂളി.
അത് കേട്ടതും ആരെയും മുഖം ഉയർത്തി നോക്കാൻ പോലും നിൽക്കാതെ അവൾ തിരിഞ്ഞ് മുറിയിലേക്ക് നടന്നു. സ്വന്തം അച്ഛന്റെ ആ ഭവ പകർച്ച അവളെ അത്രത്തോളം തകർത്തു.
ഇനി ഒരിക്കലും ഭയത്തോടെ അല്ലാതെ ആ മുഖത്തേക്ക് നോക്കാത്ത വണ്ണം അവളിലെ മകൾ ആ നിമിഷം മരിച്ചു വീണു.
" ഒന്ന് നിന്നെ " : സതീശൻ പിന്നിൽ നിന്ന് വിളിച്ചു.
അത് കേട്ടതും പിടിച്ച് കെട്ടിയത് പോലെ അവൾ അവിടെ നിന്നു. എന്നാൽ തിരിഞ്ഞ് നോക്കാൻ ഉള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല.
" കല്യാണം കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ടേക്ക് ഉള്ള വരവും പോക്കും ഒന്നും വേണ്ട. എന്ത് തന്നെ ആണെങ്കിലും നിന്റെ വിധി ആണെന്ന് കരുതിയാൽ മതി. അത് കൊണ്ട് അവൻ പറയണത് കേട്ട് നിന്ന നിനക്ക് കൊള്ളാം.
അല്ലാതെ എന്തെങ്കിലും ഒക്കെ ഒപ്പിച്ച് വെച്ചിട്ട് ഇങ്ങോട്ട് വരാം എന്നുള്ള വിചാരം മനസ്സിൽ ഉണ്ടെങ്കിൽ അത് അങ്ങ് കളഞ്ഞേക്ക് കല്യാണം കഴിഞ്ഞ നീയും ഈ വീട്ടിൽ ഉള്ളവരും ആയിട്ട് ഉള്ള എല്ലാ ബന്ധങ്ങളും അവസാനിക്കും.
പിന്നെ ഒരു ആവിശ്യത്തിനും ഞങ്ങളെ നോക്കണ്ട മനസ്സിലായല്ലോ. ഇനി ഇങ്ങോട്ട് ഒരു തിരിച്ച് വരവ് ഉണ്ടാകില്ല എല്ലാം എടുത്ത് വെച്ചേരെ ഹ്മ്മ് പൊക്കോ. " : അയാൾ ഗൗരവത്തിൽ പറഞ്ഞ് കൊണ്ട് സെറ്റിയിൽ വന്ന് ഇരുന്നു.
തുടരും....
#viral #പ്രണയം #നോവൽ #തുടർകഥ #trending


