🏚️ അടച്ചിടാത്ത വീട് ഭാഗം 2
ജോസുട്ടിയുടെ അമ്മ ഗ്രാമത്തിലെ എല്ലാവരുടെയും അടുത്ത് ചെന്ന് കരഞ്ഞു...
"മോൻ ആ വീടിന്റെ ഉള്ളിൽ പെട്ട് പോയിട്ടുണ്ട്... ആരേലും ഒന്ന് എന്റെ മോനെ രക്ഷിക്കോ... കാലിൽ വീണ് ഞാൻ യാചിക്കുവാ..."
നാട്ടുകാർ ആ അമ്മയുടെ കണ്ണീർ വേദനയോടെ കണ്ട് നിന്നതല്ലാതെ അവരെ സഹായിക്കാൻ മുതിർന്നില്ല... അവർക്കൊക്കെ ആ വീടും ആ വാതിലും പേടിയാണ്...
"ചേച്ചി പോലീസുക്കാരെ അറിയിക്ക്... ഞങ്ങൾക്ക് അങ്ങോട്ട് വരാൻ പേടിയാ..."നാട്ടുകാർ ഒരേ സ്വരത്തിൽ പറഞ്ഞു...
ആ പാവം അമ്മ പൊട്ടി കരഞ്ഞു കൊണ്ട് ആ വീടിന് മുന്നിൽ ചെന്ന് നിൽക്കും.. ഉറക്കെ ജോസുറ്റിനെ വിളിക്കും.. അവർക്കും അകത്തേയ്ക്ക് കയറാൻ പേടിയാണ്...
ആ വീടിന് അപ്പോൾ ഒരു ഭീകരത നിറഞ്ഞിരുന്നു...
അകത്തു നിന്നും അമ്മയെ നിറകണ്ണോടെ ഒരാൾ നോക്കുന്നതും വിളിക്കുന്നതും അവർ കണ്ടില്ല...
ആ ദിവസത്തിന് ശേഷം തച്ചോത്തിലെ ആളുകൾ ഒരു കാര്യം ശ്രദ്ധിച്ചു…
രാത്രി 12 മണിക്ക് ആ വീട്ടിലെ ക്ലോക്ക് മുഴങ്ങുന്നു... ഇത് വരെ ഇല്ലാത്ത ഒരു കാര്യം... അവിടെ വർഷങ്ങളായി ആൾതാമസം ഇല്ല... പിന്നെ എങ്ങനെ...
അതെ അവിടെ പ്രേതം ഉണ്ട്... ജോസുട്ടിനെ പ്രേതം പിടിച്ചു കാണുമെന്നു വിധി എഴുതി...
പിന്നെയും വിചിത്ര സംഭവങ്ങൾ ഉണ്ടായി കൊണ്ടിരുന്നു ആ ഗ്രാമത്തിൽ...
അത് കഴിഞ്ഞ് കൃത്യം 12:05 ന്
ആ വഴിയിലൂടെ പോകുന്നവർക്ക് ഒരേ ശബ്ദം കേൾക്കാൻ സാധിക്കും..
“വാതിൽ അടയ്ക്കരുത്…”
ആദ്യം അത് കാറ്റിന്റെ ശബ്ദമെന്ന് കരുതിയവർ,
പോകെ പോകെ അത് പ്രേതത്തിന്റെ ശല്യം ആണെന്ന് ആളുകൾക്ക് മനസിലായി...
ദിവസങ്ങൾക്ക് ശേഷം ഒരു രാത്രി...
ജോസുട്ടിയുടെ വീട്ടിൽ
അമ്മ ഉറങ്ങാതെ കണ്ണുകൾ തുറന്ന് കിടക്കുകയാണ്...
പെട്ടന്നാണ് വാതിലിൽ നിർത്താതെ ഉള്ള മുട്ട് കേൾക്കുന്നത്... അമ്മ എണീറ്റ് ചെവിയോർത്തു...
അതെ പുറത്ത് ആരോ വാതിൽ മുട്ടുന്നു...
ജോസുട്ടിക്ക് അമ്മ മാത്രെ ഒള്ളു...
അമ്മ വാതിലിന്റെ അടുത്തെത്തി... സംശയത്തോടെ അങ്ങനെ നിന്നു... ഈ 12 മണി കഴിഞ്ഞപ്പോ ആരാണ് വന്നത്...
അവരുടെ ഉള്ളിൽ ഭയത്തിന്റെ അമ്പുകൾ...
അവരുടെ ഉള്ളിൽ പകലൊക്കെ നാട്ടുകാർ പറഞ്ഞ കാര്യങ്ങൾ ഓർമയിലേയ്ക്ക് വന്നപ്പോൾ ആലില പോലെ വിറായ്ക്കാൻ തുടങ്ങി...
എന്തോ ആപത്താണ് തന്റെ വാതിലിന് അപ്പുറത്തെന്ന് അവർ കരുതി....
"വാതിൽ തുറക്ക്... ഞാൻ വന്നു.. ജോസുട്ടി വന്നു...."
പുറത്ത് നിന്നും കേട്ട ശബ്ദം അമ്മയുടെ ചെവിയിൽ പതിഞ്ഞതും.. അമ്മ മകന്റെ ശബ്ദം മനസ്സിലാക്കി...
അവർ ഒന്നും ആലോചിക്കാതെ വാതിൽ തുറന്നു...
മുന്നിൽ ജോസുട്ടി.... ചിരിക്കാത്ത സന്തോഷം ഇല്ലാത്ത ഒരു ജോസുട്ടി...
ജോസുട്ടിയെ കണ്ടതും അമ്മ അവനെ കെട്ടിപിടിച്ചു...
അവരുടെ സങ്കടം മുഴുവൻ കരഞ്ഞു തീർത്തു...
" മോനെ നീ എവിടെയായിരുന്നു... ഞാൻ എന്തോരം പേടിച്ചു... "
അമ്മ മകന്റെ മുഖത്തേയ്ക്ക് നോക്കി വിങ്ങി പൊട്ടി കൊണ്ട് പറഞ്ഞു...
“ജോസുട്ടി…?”അമ്മ ഉറക്കത്തിൽ നിന്നും എണീറ്റ് ഉറക്കെ വിളിച്ചു.
മുറിയിൽ ആരുമില്ല.താൻ കണ്ടത് സ്വപ്നമാണോ... അവർ എണീറ്റ് ലൈറ്റ് ഇട്ട് കൂജയിൽ നിന്നും വെള്ളം എടുത്ത് വായിലേയ്ക്ക് കമഴ്ത്തി...
പെട്ടന്നാണ് അമ്മ അത് ശ്രദ്ധിക്കുന്നത്...
ആ മുറിയിലെ നിലത്ത് ആരുടെയോ കാലടി പതിഞ്ഞ പാടുകൾ…
പുറത്ത് നിന്നും ആരോ അകത്തേയ്ക്ക് വന്നിരിക്കുന്നു...
അമ്മ വിറച്ച് വാതിൽ അടക്കാൻ പോയപ്പോൾ
വാതിലിന്റെ പുറത്തു നിന്നൊരു കൈ അതിനെ തടഞ്ഞു.
ചൂടില്ലാത്ത…
ജീവനില്ലാത്ത…
പൊള്ളലേറ്റ കൈ.
അവൾ അലറി കൊണ്ട് താഴേയ്ക്ക് വീണു പോയി...
തുടരും...
എന്റെ ശ്രീയ്ക്ക് വേണ്ടി എഴുതുന്നതാണ്...Horror പ്രേമിക്ക് വേണ്ടി... 🥰
#novel #നോവൽ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ


