ShareChat
click to see wallet page
search
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aa8PXb0?d=n&ui=v64j8rk&e1=cഋതുനന്ദനം... Part 141 മേശയ്ക്ക് അടുത്തെത്തി എന്തോ തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മനസ്സിൽ താൻ കഥയിൽ വായിച്ച സംഭാഷണ ശകലങ്ങളായിരുന്നു... "ഗോപിയേട്ടാ... ഗോപിയേട്ടനിന്ന് തന്നെ പോയി എനിയ്ക്ക് ലച്ചുവിന്റെ കല്യാണത്തിന്റെ രണ്ട് ദിവസം മുമ്പായൊരു തിയതിയിൽ ഡൽഹിക്കൊരു ടിക്കറ്റ് ബുക്ക്‌ ചെയ്യണം. ഡൽഹിയിലെത്തി എനിക്ക് ഹരിദ്വാർ, ഋഷികേഷ്, ബദരിനാഥ്, കേദാർ നാഥ് എന്നിവിടങ്ങളിലേക്കൊരു തീർത്ഥയാത്ര പോകണം".... ശോകം ആഴിത്തിരമാലയായി അലയടിക്കുന്ന വദനവുമായി ചാരുദത്തൻ ഗോപിയേട്ടനോട് മൊഴിഞ്ഞു... "കുഞ്ഞേ"... ചാരുദത്തന്റെ ആവശ്യമറിഞ്ഞ ഗോപിയേട്ടനൊരു ഞെട്ടലോടെ ചാരുദത്തനെ വിളിച്ചു.. "അതെ ഗോപിയേട്ടാ....എന്റെ കൺമുന്നിൽ വച്ചു ലച്ചു മറ്റൊരാളുടെ സ്വന്തമാകുന്നത് കാണുവാനെനിയ്ക്ക് വയ്യ. അവളുടെ വിവാഹത്തിനു മുമ്പായി എനിക്കീ നാട് വിട്ട് പോകണം"... ഗോപിയേട്ടന് മറുപടി നൽകുമ്പോൾ ചാരുദത്തന്റെ മിഴികളിൽ നിന്നും നീർക്കണങ്ങൾ ധാരയായൊഴുകി കവിളിലേക്ക് വീണു കൊണ്ടിരുന്നു... "കുഞ്ഞേ... ഈ തീരുമാനം വേണോ"...? ചാരുദത്തന്റെ മറുപടിയിൽ ശോകാർദ്രവദനനായ് മാറിയ ഗോപിയേട്ടൻ ചാരുദത്തനോട് തിരക്കി... "വേണം... ഞാൻ തീരുമാനിച്ചു കഴിഞ്ഞു"...ഉറച്ച സ്വരത്തിൽ ചാരുദത്തൻ ഗോപിയേട്ടന് മറുപടി നൽകി... അല്പനിമിഷത്തെ തെരച്ചിലിനോടുവിൽ മേശയുടെ വലിപ്പിലേക്ക് നോക്കിയ ശ്രീലക്ഷ്‌മിയുടെ കൈകളിലാ എൻവെലപ്പ് തടഞ്ഞു... രാമേട്ടൻ തീർത്ഥയാത്രയ്ക്ക് പോകുന്നതിനു മുമ്പായി ശ്രീലക്ഷ്മിയ്ക്ക് നൽകിയ എൻവെലപ്പ്.... രാമേട്ടൻ തന്ന നിമിഷം മിത്ര മുറിയിലേക്ക് കയറി വന്നപ്പോൾ താനിത് മേശപ്പുറത്ത് വച്ചെങ്കിലും പിന്നീടത് തുറന്നു നോക്കുക പോലും ചെയ്യാതെ മേശയുടെ വലിപ്പിലേക്ക് പിന്നെ നോക്കാമെന്ന് കരുതി വയ്ക്കുകയായിരുന്നു. മക്കളുടെ അവഗണന നൽകിയ വേദനയിൽ മനസ്സ് തകർന്നപ്പോൾ അതിനെ കുറിച്ച് രാമേട്ടൻ പറഞ്ഞതോ ഒന്നും താനോർത്തില്ല...എൻവെലപ്പ് കൈയിൽ പിടിച്ചതിലേക്ക് നോട്ടമയയ്ക്കവേ ശ്രീലക്ഷ്മി മനസ്സിൽ ചിന്തിച്ചു... വിറയ്ക്കുന്ന കൈകളാൽ ശ്രീലക്ഷ്മിയാ എൻവെലപ്പ് തുറന്നു നോക്കി. അതിൽ കൈയിട്ടപ്പോൽ അവളുടെ കൈവിരലുകളിൽ എന്തോ തടഞ്ഞു. ഒട്ടും അമാന്തിക്കാതെ അതവൾ പുറത്തേക്കെടുത്തു... എൻവെലപ്പിൽ നിന്നും കൈ പുറത്തെടുത്തപ്പോൾ കൈയിൽ തടഞ്ഞ ട്രെയിൻ ടിക്കറ്റിലേക്ക് ശ്രീലക്ഷ്മി ഉദ്വേഗത്തോടെ മിഴികളോടിച്ചു. ടിക്കറ്റിലെ യാത്ര പുറപ്പെടുന്ന തിയ്യതിയുടെ ഭാഗത്തേക്ക്‌ അവളുടെ മിഴികൾ പതിഞ്ഞു.... വിവാഹം നടക്കുന്നതിന്റെ രണ്ട് ദിവസം മുമ്പത്തെ തിയ്യതിയായിരുന്നു അതിൽ.... തന്റെ വിവാഹദിവസമീ നാട്ടിൽ നിന്ന് തന്നെ അകന്നു നിൽക്കാനാണ് ദേവേട്ടൻ ആഗ്രഹിച്ചത്. രാമേട്ടനും മക്കളും പറഞ്ഞത് പോലെ മനഃപൂർവം ദേവേട്ടൻ നടത്തിയ കൃത്യമല്ല.... താനിത്രയും കാലം ധരിച്ചു വച്ച കാര്യങ്ങളിലൊന്ന് തെറ്റായി മാറുന്നത് കണ്മുന്നിൽ പകർന്ന നടുക്കത്തിൽ ശ്രീലക്ഷ്മി മനസ്സിൽ ചിന്തിച്ചു... ടിക്കറ്റിൽ കാണിച്ച തിയ്യതിയ്ക്കു ഒരു ദിവസം മുമ്പാണ് രവിയുടെ മരണവാർത്ത അറിഞ്ഞത്. അപ്പോൾ ദേവേട്ടനും അവിടെയുണ്ട്. അതിന്റെ തലേദിവസമാവണം രവിയുടെ മരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ നടന്നത്. മദ്യലഹരിയിലാണെങ്കിൽ പോലും ദേവേട്ടനെ അത്തരമൊരു പ്രവൃത്തിയിലേക്ക് നയിച്ചതെന്താവും...എന്തിനാവും ദേവേട്ടനിങ്ങനെയൊരു പാതകം ചെയ്തത്...നടുക്കത്തോടെ നിന്ന ശ്രീലക്ഷ്മിയുടെ മനസ്സിലൂടെ ചിന്തകൾ കടന്നു പോയിക്കൊണ്ടിരുന്നു... "ലച്ചൂ"... പൊടുന്നനെ ദേവദത്തന്റെ വിളി കേട്ട ശ്രീലക്ഷ്മി ഞെട്ടലോടെ തന്റെ ശിരസ്സുയർത്തി.... വാതിലിനടുത്തൊരു പുഞ്ചിരിയോടെ നിൽക്കുന്ന ദേവദത്തന്റെ രൂപമവളുടെ മിഴികളിൽ പതിഞ്ഞു... ദേവദത്തനെ കണ്ട നിമിഷം ശ്രീലക്ഷ്മി തന്റെ കൈയിലിരുന്ന ടിക്കറ്റും എൻവെലപ്പും കൂടി മേശവലിപ്പിലേയ്ക്കിട്ടു... "ലച്ചൂ... ഒരു ചായ ഉണ്ടാക്കിത്തരാമോ"...? നിറഞ്ഞൊരു പുഞ്ചിരിയോടെ ദേവദത്തൻ ശ്രീലക്ഷ്‌മിയോട് തിരക്കി.... ശ്രീലക്ഷ്മി അയാളെ നോക്കി തല കുലുക്കി... ശ്രീലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിയൊരു പുഞ്ചിരിയെറിഞ്ഞ ശേഷം ദേവദത്തനവിടെ നിന്നും ഹാളിലേക്ക് നടന്നു... അധികം താമസിയാതെ ശ്രീലക്ഷ്മി കിച്ചനിൽ പോയി ദേവദത്തനായി ചായയിടാനാരംഭിച്ചു. അപ്പോഴും കഥയിലെ ഭാഗങ്ങളായിരുന്നു അവളുടെ മനസ്സിൽ... അഭിരാമി പറഞ്ഞത് പോലെ കഥയിൽ വിവരിച്ചതൊന്നും കള്ളമാണെന്ന് തോന്നുന്നില്ല. തങ്ങളുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ അതേ പടിയൊരു മാറ്റവുമില്ലാതെയാണ് കഥയിൽ വിവരിച്ചിരിക്കുന്നത്... ശ്രീലക്ഷ്മി ചിന്തിച്ചു... വൈകാതെ ദേവദത്തനായി തയ്യാറാക്കിയ ചായയുമായി ശ്രീലക്ഷ്മി ഹാളിലേക്ക് നടന്നു അവിടെ ദിവാനിൽ ഇരിക്കുന്ന ദേവദത്തന്റെ കൈയിലേക്ക് ശ്രീലക്ഷ്മി ചായ പകർന്ന കപ്പ്‌ നീട്ടി. ഒരു പുഞ്ചിരിയോടെയത് വാങ്ങിയ ദേവദത്തൻ ചായ പതിയെ മൊത്തിക്കുടിക്കുവാൻ തുടങ്ങി... ഈ മനുഷ്യൻ നിരപരാധിയായിരിക്കുമോ...നിജസ്ഥിതി അറിയുവാൻ നിൽക്കാതെയായിരുന്നു താനീ മനുഷ്യന് ശിക്ഷ വിധിച്ചതെങ്കിൽ ഏത് ഗംഗയിൽ കുളിച്ചാലും തന്റെ പാപങ്ങൾ തീരില്ല. എന്നിട്ടുമീ മനുഷ്യന് തന്നോടൊരു വെറുപ്പിന്റെ അംശം പോലുമില്ല. സ്വന്തം പ്രാണനായിരുന്നവന്റെ നിരപരാധിത്വം കഥയിലൂടെ മനസ്സിലാക്കേണ്ടി വന്ന തനിയ്ക്ക് താനിത്രയും കാലമീ മനുഷ്യനെ സ്നേഹിച്ചു എന്ന് പറയുന്നതിന് എന്തർത്ഥമാണ് അപ്പോഴുണ്ടാകുക...താൻ പകർന്ന ചായ പതിയെ കുടിച്ചു കൊണ്ടിരിക്കുന്ന ദേവദത്തനെ നോക്കി നിൽക്കവേ ശ്രീലക്ഷ്മിയുടെ മനസ്സിൽ ചിന്തകൾ ശതാംഗയാത്ര നടത്തിക്കൊണ്ടിരുന്നു... അൽപനേരം കൊണ്ട് ചായ കുടിച്ചു കഴിഞ്ഞ ദേവദത്തൻ കപ്പ്‌ ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടിയ ശേഷം അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് പോയി.... ദേവദത്തൻ മടക്കിക്കൊടുത്ത കപ്പിലേക്ക് ശ്രീലക്ഷ്മി തന്റെ നീലനയനങ്ങളയച്ചു. അതിൽ കുറച്ച് ചായ കുടിയ്ക്കാതെ വച്ചത് കണ്ട ശ്രീലക്ഷ്മിയുടെ മിഴികളിൽ ആനന്ദത്തിന്റെ സരിൽപ്പതി വീചികൾ നിറഞ്ഞു തുളുമ്പി... വിവാഹത്തിന് തൊട്ട് മുമ്പേയുള്ള ദേവദത്തന്റെ ശീലമാണ് താൻ കഴിയ്ക്കുന്നതിൽ നിന്നും കുറച്ച് തനിയ്ക്കായി ബാക്കി വയ്ക്കുന്നത്. കാലങ്ങളിത്ര കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെയാ ശീലത്തിനൊരു മാറ്റവുമില്ല....ദേവദത്തൻ കപ്പിൽ ബാക്കി വച്ച ചായ കുടിയ്ക്കുമ്പോൾ ശ്രീലക്ഷ്മിയോർത്തു. ചായ കുടിക്കുന്നതിനിടയിൽ അവളുടെ നോട്ടം പൂമുഖത്തേക്ക് നടന്നു നീങ്ങുന്ന ദേവദത്തനിൽ പതിഞ്ഞപ്പോൾ അവളുടെ ചൊടിയിലൊരു പുഞ്ചിരി വിടർന്നു. ആ ഇന്ദീവരനയനങ്ങളിൽ പ്രണയത്തിൻ അകൂപാര വീചികളും.... തുടർന്ന് രാത്രി ഭക്ഷണം തയ്യാറാക്കേണ്ടതിനാലും അച്ഛനമ്മമാരുടെ അസ്ഥിത്തറകളിൽ വിളക്ക് വയ്ക്കേണ്ടതിനാലും മറ്റും ശ്രീലക്ഷ്മിയ്ക്ക് പുസ്തകം ബാക്കി വായിക്കുവാൻ സാധിച്ചില്ല. എല്ലാം കഴിഞ്ഞു കിടക്കാൻ നേരം വായിക്കാമെന്ന് കരുതിയ അവളുടെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് അഭിരാമിയും മിത്രയുമന്ന് ശ്രീലക്ഷ്മിയുടെ കൂടെയായിരു‌ണു ഉറങ്ങാനായി വന്നത്..... ആ പുസ്തകത്തിലെഴുതിയത് ബാക്കി കൂടി വായിക്കുവാൻ അവളുടെ മനം തുടിച്ചു കൊണ്ടിരുന്നു. മക്കളിരുവരെയും പുൽകിക്കൊണ്ട് കിടക്കുമ്പോഴും ശ്രീലക്ഷ്മിയുടെ മനസ്സിലാ പുസ്തകത്തിലെന്താവുമെന്ന ജിജ്ഞാസ നിറഞ്ഞു നിന്നു.... ================================== പിറ്റേന്ന് അഭിരാമിയെ പറഞ്ഞയച്ചു പതിവ് പോലെ ദേവദത്തനും മിത്രയും പുറത്തേക്ക് പോയ സമയം ശ്രീലക്ഷ്മി ആ പുസ്തകം വീണ്ടുമെടുത്തു വായിക്കുവാനാരംഭിച്ചു.... കഥയിൽ യാത്ര പോകുന്ന വിവരം ചാരുദത്തൻ ശ്രീലക്ഷ്മിയുടെ അച്ഛനോട് പറയാൻ തീരുമാനിക്കുന്നതും തുടർന്നൊരു ദിവസം ശ്രീലക്ഷ്മിയുടെ അച്ഛന്റെ കടയിലേക്ക് യാത്ര പറയുവാനായി പോകുന്നതും മറ്റുമായ രംഗങ്ങളായിരുന്നു അവളപ്പോൾ വായിച്ചു കൊണ്ടിരുന്നത്.... ചാരുദത്തന് പകരം ദേവദത്തനെയും തന്റെ അച്ഛനെയും സങ്കൽപ്പിച്ചു കൊണ്ട് ശ്രീലക്ഷ്മി വായന തുടർന്നു. ഇരുവരുടെയും സംഭാഷണശകലങ്ങളിലൂടെ അവളുടെ മിഴികളോടിക്കൊണ്ടിരുന്നു.. "ദേവാ... ശ്രീക്കുട്ടിയുടെയും മോന്റെയും ഇടയിൽ എന്താണ് സംഭവിച്ചത്"...? താൻ യാത്ര പോകുന്നതിനെ കുറിച്ച് ചന്ദ്രശേഖരനോട്‌ പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ ചോദ്യത്തിനു മുമ്പിൽ ദേവദത്തനൊന്ന് പകച്ചു... "ഒന്നുമില്ല അങ്കിൾ.... അങ്കിളെന്താ അങ്ങനെ ചോദിച്ചത്"...? ദേവദത്തന്റെ ഒഴുക്കനായുള്ള മറുപടി ചന്ദ്രശേഖരനോടൊരു മറുചോദ്യമായവസാനിച്ചു.. "ദേവാ...മോനിപ്പോൾ ഇത് പോലൊരു യാത്ര പോകാൻ യാതൊരു സാധ്യതയുമില്ലെന്ന് എനിക്കറിയാം. പിന്നെ കുറേ ദിവസമായി ഞാനും സാവിത്രിയും ശ്രദ്ധിക്കുന്നു നിങ്ങളിരുവരും തമ്മിലുള്ള പെരുമാറ്റത്തിൽ വന്ന മാറ്റങ്ങളെ. മുമ്പെല്ലാ കാര്യത്തിനും ശ്രീക്കുട്ടിയ്ക്ക് മോൻ മതിയായിരുന്നു. മോനെ കുറിച്ച് എന്തെങ്കിലുമൊക്കെയവൾ ഞങ്ങളോട് സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ ഏതാണ്ടൊരു വർഷത്തോളമായി അതൊന്നുമില്ല. മോനിപ്പോൾ വീട്ടിൽ വരുമ്പോൾ പോലും അവൾ മോനോട് സംസാരിക്കാറ് പോലുമില്ല. നിങ്ങൾക്കിടയിലെന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞാനപ്പോഴൊക്കെ ഊഹിച്ചതാ. പലപ്പോഴും നിന്നോട് ചോദിക്കണമെന്ന് ഞാനും അവളുടെ അമ്മയും കരുതിയതാ... എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത്"....? ചന്ദ്രശേഖരന്റെ മറുപടിയും അവസാനിച്ചതൊരു മറു ചോദ്യത്തിലായിരുന്നു... ചന്ദ്രശേഖരന്റെ വാക്കുകൾ കേട്ട ഞെട്ടലിലൊരു നിമിഷമെന്ത് പറയണമെന്നറിയാതെ ദേവദത്തൻ അന്തിച്ചു നിന്നു... അൽപ്പനേരത്തെ മൗനത്തിന്റെ ഇടവേളയ്ക്ക് ശേഷം ദേവദത്തൻ ചന്ദ്രശേഖരനോട് ശ്രീലക്ഷ്മിയുമായുള്ള ബന്ധമേപ്പോഴോ തനിയ്ക്കവളോട് പ്രണയമായി മാറിയതും അതറിഞ്ഞ ശ്രീലക്ഷ്മി താനുമായുള്ള ബന്ധവും സംസാരങ്ങളുമെല്ലാമുപേക്ഷിച്ചതുമൊക്കെ ദേവദത്തൻ വിവരിച്ചു... ശ്രീലക്ഷ്മിയുടെ അവഗണന തനിയ്ക്ക് പകർന്ന നൊമ്പരങ്ങളെ പറ്റി വിവരിയ്ക്കുമ്പോൾ ദേവദത്തന്റെ സ്വരമിടറിപ്പോയിരുന്നു... എല്ലാം കേട്ട ചന്ദ്രശേഖരനും മറുപടിയൊന്നുമില്ലാതെ നിന്നു... ഇരുവർക്കുമിടയിൽ മൗനം നദിയായൊഴുകിക്കൊണ്ടിരുന്നു... "ദേവാ"... നിമിഷങ്ങൾ നീണ്ട മൗനത്തിനൊടുവിൽ ചന്ദ്രശേഖരൻ ദേവദത്തനെ വിളിച്ചു.... ദേവദത്തൻ ചന്ദ്രശേഖരനെ മുഖമുയർത്തിയൊന്ന് നോക്കി... "ദേവാ...ഞങ്ങളുടെ മരുമകനായി അല്ല മകനായി തന്നെ നീ വരുന്നതിനോടായിരുന്നു എനിയ്ക്കും സാവിത്രിയ്ക്കും താല്പര്യം. അവളൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അത് നീയായിരിക്കുമെന്നാണ് ഞങ്ങളും നിനച്ചിരുന്നത്. നിന്നെപ്പോലൊരാളെ ഏതൊരച്ഛനും അമ്മയും മരുമകനായി വരാൻ കൊതിക്കും. എന്തോ അവൾ കണ്ടെത്തിയ പയ്യനെ നിറഞ്ഞ മനസ്സോടെ അംഗീകരിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല"... ചന്ദ്രശേഖരന്റെ മറുപടിയിൽ നിരാശ നിറഞ്ഞു.. "അങ്കിൾ... രവി എന്ത് കൊണ്ടും യോഗ്യനാണ്. സാമ്പത്തികപരമായും കുടുംബപരമായും നല്ല ഉയരത്തിൽ തന്നെയാണവൻ. ലച്ചുവിന് എന്ത് കൊണ്ടും യോജിക്കുന്ന ആള് തന്നെയാണവൻ"...ദേവദത്തൻ ചന്ദ്രശേഖരന്റെ വാക്കുകളെ തടയിട്ട് കൊണ്ട് മൊഴിഞ്ഞു... "മോനെ.. അവൻ യോഗ്യനായിരിക്കാം പക്ഷേ എന്ത് കൊണ്ടോ അവനെ നിന്റെ സ്ഥാനത്ത് കാണാൻ ഞങ്ങളെ കൊണ്ട് സാധിക്കുന്നില്ല. എല്ലാം കൊണ്ടും ഞങ്ങളെക്കാൾ ഉയർന്നൊരു കുടുംബത്തിൽ നിന്നുമൊരു ബന്ധം ഞങ്ങൾക്ക് തീരെ താല്പര്യമില്ല പക്ഷേ ശ്രീക്കുട്ടിയുടെ ഇഷ്ടം അതാണെന്ന് വച്ചാൽ എന്ത് ചെയ്യാനാ മോനെ".... തീർത്തും നിരാശ നിറഞ്ഞ ഭാവത്തോടെ ചന്ദ്രശേഖരൻ ദേവദത്തനോട് മൊഴിഞ്ഞു... "അങ്കിൾ... അങ്ങനെയൊന്നും ചിന്തിക്കരുത്. ലച്ചുവിന്റെ ഇഷ്ടം എന്താണോ അതാണ് നടക്കേണ്ടത്. അവൾക്ക് സങ്കടം വരുന്ന ഒന്നുമെനിക്ക് സഹിക്കില്ല. പൂർണ്ണ സന്തോഷത്തോടെ അങ്കിളും അമ്മയുമീ വിവാഹം നടത്തികൊടുക്കണം. എന്നെയെങ്ങനെയാണോ കാണുന്നത് അത് പോലെ രവിയെയും കാണണം"...ചന്ദ്രശേഖരൻ പറഞ്ഞു നിർത്തിയ ഉടനെ തന്നെ ദേവദത്തൻ മറുപടി നൽകി... "മോനെ.. അത്"... ചന്ദ്രശേഖരനെന്തോ ദേവദത്തനോട് പറയുവാനാഞ്ഞു... ദേവദത്തനുടനെ ചന്ദ്രശേഖരനെ കൈയുയർത്തി വിലക്കി... "അങ്കിൾ.. എന്റെ അപേക്ഷയാണ്"...ദേവദത്തൻ ചന്ദ്രശേഖരന് നേരെ കൈ കൂപ്പിക്കൊണ്ട് ശബ്ദമിടറി പറഞ്ഞു.... "ദേവാ...അപ്പോൾ മോൻ പോകുവാൻ തന്നെ തീരുമാനിച്ചു അല്ലേ"...? ചന്ദ്രശേഖരൻ ദേവദത്തനോട് ചോദിച്ചു... ദേവദത്തൻ അതേയെന്ന് തലയാട്ടി... നിറഞ്ഞ മിഴികളോടെയാ രംഗങ്ങൾ മനസ്സിൽ കണ്ടു കൊണ്ട് വായിച്ച ശ്രീലക്ഷ്മി പുസ്തകത്തിൽ നിന്നും തലയുയർത്തി തന്റെ മിഴികൾ തുടച്ചു... ഇതെല്ലാം സ്ഥാപിയ്ക്കുന്നു ദേവേട്ടന് മനപ്പൂർവമാ പാതകം ചെയ്യുവാൻ സാധിക്കില്ലെന്ന്. തന്നെ നഷ്ടപ്പെടുമെന്നുറപ്പുണ്ടായിട്ടും തന്നെ സങ്കടപ്പെടുത്തരുതെന്ന് മാത്രമായിരുന്നു ആ മനസ്സിൽ. തന്നെപ്പോലെ രവിയെയും പരിഗണിയ്ക്കുവാൻ ആവശ്യപ്പെടുന്ന മനുഷ്യനൊരിക്കലും അറിഞ്ഞു കൊണ്ടാ കൊലപാതകം നടത്തുവാൻ സാധിക്കില്ല. എന്നിട്ടും ദേവേട്ടനാ ഹീനകൃത്യം നടത്തിയിരിക്കുന്നു. അതിന് മാത്രം എന്താവുമാ ബാച്‌ലർ പാർട്ടിയിൽ സംഭവിച്ചത്.... ശ്രീലക്ഷ്മിയുടെ മനസ്സിൽ ചിന്തകൾ നിറയവേ അവളുടെ മിഴികൾ വീണ്ടും നിറഞ്ഞൊഴുകി.... തുടർന്ന് മിഴികൾ തുടർച്ച ശ്രീലക്ഷ്മി കഥയുടെ ബാക്കി വായിക്കുവാനാരംഭിച്ചു... കുറച്ചധികം മുമ്പോട്ട് പോയപ്പോൾ അവളുടെ കണ്ണിൽ പതിഞ്ഞ ഭാഗം അവളെ ഞെട്ടിപ്പിക്കുന്നതായിരുന്നു... തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
✍ തുടർക്കഥ - goamn3to Part १४१ goamn3to Part १४१ - ShareChat