ShareChat
click to see wallet page
search
രുദ്രദൃഷ്ടി ഭാഗം 12 ഇന്ദ്രജിത്തിന്റെ പോരാട്ടം മരണത്തിന്റെ ലോകത്തേക്ക് നീളുന്നു…. ബാലഭൈരവന്റെ മന്ത്രശക്തിയാൽ ഇന്ദ്രജിത്തിന് മുന്നിൽ ഒരു കറുത്ത ഗർത്തം രൂപപ്പെട്ടു. രുദ്രാവതിയുടെ ജീവൻ ഓരോ നിമിഷവും ശൂന്യകൻ വലിച്ചെടുക്കുകയാണ്. അവളുടെ തിളക്കമുള്ള കണ്ണുകൾ കുഴിയിലാഴുകയും മുടി നരയ്ക്കുകയും ചെയ്യുന്നത് കണ്ട് ഇന്ദ്രജിത്തിന്റെ നെഞ്ച് പിടഞ്ഞു….. "നീ പോകുക ഇന്ദ്രജിത്ത്.. നിനക്ക് അവിടെ നിന്റെ ശാരീരിക ശക്തി ഉപയോഗിക്കാനാവില്ല ആത്മബലം മാത്രം മതിയാകും." ബാലഭൈരവൻ മുന്നറിയിപ്പ് നൽകി….. ഇന്ദ്രജിത്ത് ആ ഗർത്തത്തിലേക്ക് എടുത്തുചാടി. അവൻ ചെന്നു നിന്നത് ചാരനിറത്തിലുള്ള ഒരു വനത്തിലായിരുന്നു. അവിടെ മരങ്ങൾക്ക് പകരം മനുഷ്യരുടെ അസ്ഥികൂടങ്ങളായിരുന്നു…. ആകാശമില്ലാത്ത, വെളിച്ചമില്ലാത്ത ഒരിടം. അന്തരീക്ഷത്തിൽ ദശലക്ഷക്കണക്കിന് ആത്മാക്കളുടെ തേങ്ങലുകൾ മുഴങ്ങുന്നുണ്ടായിരുന്നു….. പെട്ടെന്ന്, അവന്റെ മുന്നിൽ ഒരു രൂപം തെളിഞ്ഞു. ഇന്ദ്രജിത്ത് ഞെട്ടിപ്പോയി.. അത് അവന്റെ അമ്മയായിരുന്നു. വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ അമ്മ…. "മകനേ... നീ എന്തിനാണിവിടെ വന്നത്.. നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. രുദ്രാവതിയെ മറക്കൂ അവൾ നിനക്ക് നാശമേ തരൂ. എന്റെ കൂടെ വരൂ..." അമ്മ കൈകൾ നീട്ടി അവനെ വിളിച്ചു…. ഇന്ദ്രജിത്ത് വികാരാധീനനായി അമ്മയുടെ അടുത്തേക്ക് നീങ്ങി. എന്നാൽ അവന്റെ നെറ്റിയിലെ മൂന്നാം കണ്ണിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. അവൻ ശ്രദ്ധിച്ചു നോക്കിയപ്പോൾ കണ്ടത് ഭീകരമായ ഒരു കാഴ്ചയായിരുന്നു… അമ്മയുടെ രൂപത്തിന് പിന്നിൽ ഒരു നിഴൽ രൂപം അവനെ വിഴുങ്ങാൻ വായ പിളർന്നു നിൽക്കുന്നു!.. "നീ എന്റെ അമ്മയല്ല.. ശൂന്യകന്റെ മായയാണ് നീ" ഇന്ദ്രജിത്ത് ഗർജ്ജിച്ചു. അവൻ തന്റെ ശൂലം ആ രൂപത്തിന് നേരെ എറിഞ്ഞു. അമ്മയുടെ രൂപം പെട്ടെന്ന് ഒരു വികൃത രൂപമായി മാറി അപ്രത്യക്ഷമായി…. രണ്ടാം നിമിഷം, അവന് ചുറ്റും മരിച്ചുപോയ ആയിരക്കണക്കിന് ആളുകൾ അലറിവിളിച്ചുകൊണ്ട് ഓടിയടുത്തു. അവരൊക്കെയും ഇന്ദ്രജിത്ത് വധിച്ച അസുരന്മാരുടെ രൂപത്തിലായിരുന്നു. അവർ അവന്റെ മാംസം കടിച്ചുപറിക്കാൻ തുടങ്ങി… ഇന്ദ്രജിത്തിന് വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു, പക്ഷേ അവന് ഒന്നും ചെയ്യാനായില്ല… അതേസമയം ഭൂമിയിൽ രുദ്രാവതി മൃതപ്രായയായി കിടക്കുകയായിരുന്നു. ശൂന്യകൻ അവളുടെ ആത്മാവിനെ ഒരു കറുത്ത ചങ്ങലയിൽ ബന്ധിച്ചു കഴിഞ്ഞു… "ഇന്ദ്രജിത്ത് തിരിച്ചുവരില്ല രുദ്രാവതീ... അവൻ എന്റെ മായക്കാഴ്ചകളിൽ കുടുങ്ങിക്കഴിഞ്ഞു"... ബോധം മറയുന്ന അവസ്ഥയിലും രുദ്രാവതി തന്റെ ഉള്ളിലെ ഗംഗാ ചൈതന്യത്തെ ഉണർത്താൻ ശ്രമിച്ചു. "മഹാദേവാ... ഇന്ദ്രജിത്തിന് വഴി കാണിക്കണേ..." അവൾ മന്ത്രിച്ചു ഇന്ദ്രജിത്ത് ഒടുവിൽ വൈതർണി നദിയുടെ തീരത്തെത്തി. രക്തവും ചലവും ഒഴുകുന്ന ആ നദി കടന്നാൽ മാത്രമേ ശൂന്യകന്റെ ഹൃദയം ഇരിക്കുന്ന കോട്ടയിൽ എത്താൻ കഴിയൂ. പക്ഷേ ആ നദി കടക്കാൻ ഒരു വഞ്ചി പോലുമില്ല… പെട്ടെന്ന് വെള്ളത്തിനടിയിൽ നിന്ന് ശൂന്യകൻ പ്രത്യക്ഷപ്പെട്ടു. അവന് മുഖമില്ലായിരുന്നു, വെറുമൊരു കറുത്ത ശൂന്യത മാത്രം…. "ഇന്ദ്രജിത്ത് നീ ഈ നദി കടന്നാൽ നിന്റെ എല്ലാ ഓർമ്മകളും നഷ്ടപ്പെടും. നീ രുദ്രാവതിയെ മറക്കും. നീ ആരാണെന്ന് പോലും നിനക്ക് അറിയാൻ കഴിയില്ല. നീ തയ്യാറാണോ".... ഇന്ദ്രജിത്ത് പുഞ്ചിരിച്ചു. "ഓർമ്മകൾ പോകുമെങ്കിലും എന്റെ ആത്മാവിൽ ഭൈരവന്റെ നാമമുണ്ടാകും. അത് മതി എനിക്ക് ശൂന്യതയെ ജയിക്കാൻ"... ഇന്ദ്രജിത്ത് ആ ഭീകരമായ നദിയിലേക്ക് എടുത്തുചാടി. അവന്റെ ചർമ്മം ആ രക്തനദിയിൽ ഉരുകാൻ തുടങ്ങി. അസഹനീയമായ വേദനയിൽ അവൻ മുങ്ങിത്താഴുമ്പോൾ, രുദ്രാവതി അവന് നൽകിയ ആ പഴയ രുദ്രാക്ഷ മാല അവന്റെ കയ്യിൽ തടഞ്ഞു….. തുടരും… ✍️സന്തോഷ്‌ ശശി…. #✍ തുടർക്കഥ #കഥ,ത്രില്ലെർ,ഹൊറർ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
✍ തുടർക്കഥ - @Gegiకి ஸரஷர் மமி @Gegiకి ஸரஷர் மமி - ShareChat