ShareChat
click to see wallet page
search
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6dzzNg0?d=n&ui=v64j8rk&e1=c💞ദേവനന്ദിനി... Part 51💞 "ദേവേട്ടാ…ഈ വിവാഹം നടക്കാതെ എന്നെ മരണത്തിനു വിട്ടു കൊടുക്കാതെ എല്ലാറ്റിൽ നിന്നും ദൈവം എന്നെ രക്ഷിച്ചെടുത്തത് വെറൊരു വഴിയിലൂടെയായിരുന്നു…." രുദ്രൻ അത് എന്താണെന്ന് ആംഗ്യത്തിൽ കണ്ണുയർത്തി കൊണ്ട് ചോദിച്ചു… "ദൈവം എന്നെയൊരു ഭ്രാന്തിയാക്കിയാണ് എല്ലാറ്റിൽ നിന്നും രക്ഷിച്ചത് "…ഒരു വിളറിയ ചിരിയോടെ ഗൗരി മറുപടി നൽകി… രുദ്രൻ ശില പോലെ ഞെട്ടിത്തരിച്ചു നിന്നു പോയി…. "ദേവേട്ടാ…..ദേവേട്ടാ "… ഞെട്ടിത്തരിച്ചു നിൽക്കുന്ന രുദ്രന്റെ അടുത്ത് വന്നു ഗൗരി അവനെ തട്ടി വിളിച്ചു.. "ഹ്മ്….നന്ദു…എന്താ നീയിപ്പോൾ പറഞ്ഞത്" സ്ഥലകാലബോധം വീണ്ടെടുത്ത രുദ്രൻ ഞെട്ടലിൽ നിന്നും പൂർണമായും മുക്തനാവാതെ ഞെട്ടലോട് കൂടി തന്നെ ഗൗരിയോട് ചോദിച്ചു… "എനിക്ക് ഭ്രാന്ത് പിടിച്ചിരുന്നു എന്ന്. ഭ്രാന്തിയായ പെണ്ണിനെ ഒരാളും വിവാഹം കഴിക്കാൻ ധൈര്യപ്പെടില്ലല്ലോ. എന്ന് കരുതി ദേവേട്ടൻ പേടിക്കുകയൊന്നും വേണ്ട കേട്ടോ.. ഇപ്പോൾ ഭ്രാന്ത്‌ ഒന്നുമില്ല "…ഗൗരി ചിരിച്ചു കൊണ്ട് പറഞ്ഞു… "അതെ ദേവേട്ടാ…. എന്റെ കണ്മുന്നിൽ ദേവേട്ടനെ എന്നന്നേക്കുമായി നഷ്ടപ്പെടുന്നത് കണ്ട എന്റെ മനോനില തെറ്റി. ദേവേട്ടനോട് അന്ന് പിരിഞ്ഞ ആ നിമിഷം മുതൽ പിന്നെ കുറച്ചു കാലത്തേക്ക് എന്ത് നടന്നു എന്ന് എനിക്കോർമ്മയില്ല. ഇന്ദ്രൻചിറയിൽ നിന്നും എന്റെ കൊച്ചേട്ടൻ എന്നെ കാറിൽ കയറ്റിയത് ആണ് അവസാനം ഓർക്കുന്നത്. പിന്നെ തിരിച്ചു വീട്ടിലെത്തിയതും ഒന്നും എനിക്കോർമ്മയില്ല. പിന്നെ ബോധം പതിയെ തിരിച്ചു കിട്ടുമ്പോൾ ഞാനറിയുന്നത് ഒരു മെന്റൽ അസൈലത്തിൽ രണ്ട് വർഷത്തോളമായി ട്രീറ്റ്മെന്റിൽ ആയിരുന്നു എന്ന് "… ഗൗരി ചിരിയോടെ അത് പറയുമ്പോൾ രുദ്രൻ സ്തംഭനാവസ്ഥയിൽ തന്നെയായിരുന്നു.. ദേവേട്ടനെ നഷ്ടപ്പെടുന്നത് തമാശയ്ക്ക് പോലും എനിക്കോർക്കാൻ പറ്റില്ല എന്ന് പണ്ട് ഗൗരി പറഞ്ഞത് രുദ്രനോർത്തു. അക്കാര്യവും ഗൗരി ഇപ്പോൾ പറഞ്ഞതുമെല്ലാമോർത്ത രുദ്രന്റെ മിഴികൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു… "മനോനില തെറ്റിയ ആ കാലത്ത് ഞാൻ പലപ്പോഴും വയലന്റ് ആവാറുണ്ടായിരുന്നു എന്നും അക്കാലത്തു എന്റെ വായിൽ നിന്നും പറഞ്ഞു കേൾക്കുന്നത് ദേവേട്ടന്റെ പേര് മാത്രമായിരുന്നു എന്നും എന്നെ ട്രീറ്റ്‌ ചെയ്ത ഡോക്ടർമാർ പറഞ്ഞു ഞാൻ പിന്നീടറിഞ്ഞു"…ഗൗരി തുടർന്നു കൊണ്ടിരുന്നു.. "ഒരിക്കൽ ഭ്രാന്തി എന്ന് മുദ്ര കുത്തപ്പെട്ട പെണ്ണിനെ പിന്നെ അറിഞ്ഞു കൊണ്ട് ആരും വിവാഹം കഴിക്കാനോ ഒന്നും മെനക്കെടില്ലല്ലോ. ദേവേട്ടനെ മനസ്സിൽ അത് പോലെ പ്രതിഷ്ടിച്ച എനിക്ക് ഭ്രാന്ത്‌ വന്നത് ഉർവശിശാപം ഉപകാരം എന്ന പോലെയായി. പിന്നെ എന്റെ ജീവിതത്തെ നിയന്ത്രിക്കാൻ ഞാനാരെയും സമ്മതിച്ചില്ല. അല്ലെങ്കിൽ വീണ്ടും ഭ്രാന്ത്‌ വന്നാലോ എന്നൊക്കെ കരുതിയാവണം അച്ഛനും ചേട്ടന്മാരും ഒന്നും പിന്നെ എന്റെ ജീവിതത്തിൽ ഇടപെടാൻ വന്നില്ല അല്ലെങ്കിൽ ഞാനതിനു സമ്മതിച്ചില്ല"….ഗൗരിയുടെ വാക്കുകളിൽ തന്റെ വീട്ടുകാരോടുള്ള പുച്ഛം നിറഞ്ഞു നിന്നു… "പിന്നെ എന്റെ എക്കാലത്തെയും സ്വപ്നമായിരുന്ന നൃത്തപഠനത്തിനായി ഞാൻ ചെന്നൈ കലാക്ഷേത്രയിൽ ചേർന്നു. വീട്ടുകാർ എന്നെ തടയാനോ എന്റെ കാര്യത്തിൽ ഇടപെടാനോ നിന്നില്ല അതിനു ശ്രമിച്ചാലും ഒന്നും വിലപ്പോവില്ലെന്നു അറിയാവുന്നത് കൊണ്ടുമാവാം. പിന്നീടുള്ള എന്റെ ജീവിതം ഞാൻ തീരുമാനിച്ച പോലെയായിരുന്നു. വീട്ടുകാരെ സംബന്ധിച്ച് പിന്നീട് ഞാനൊരു പുകഞ്ഞ കൊള്ളിയായി. ട്രീറ്റ്മെന്റ് കഴിഞ്ഞതിനു ശേഷം എന്റെ വീട്ടിലേക്ക് ഞാനൊരിക്കലും പിന്നീട് പോയിട്ടില്ല…" "കലാക്ഷേത്രയിലെ പഠനകാലത്തും ഞാൻ ദേവേട്ടനെ എനിക്ക് പറ്റുന്ന രീതിയിൽ ഒക്കെ അന്വേഷിക്കുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയകളിൽ ഒന്നും ദേവേട്ടനെ കണ്ടെത്താൻ കഴിയാത്തത് പലപ്പോഴും ഇനി ദേവേട്ടനെ എനിക്ക് ജീവിതത്തിൽ കാണാൻ പറ്റാതെയാവുമോ എന്ന് പോലും ഞാൻ ഭയന്നു. ദേവേട്ടനെ കുറിച്ചുള്ള ഓർമ്മകളും ദേവേട്ടൻ ഏതോ ഒരു കോണിൽ ജീവിച്ചിരിപ്പുണ്ടല്ലോ എന്ന യാഥാർഥ്യം അറിയാവുന്നത് കൊണ്ടും മാത്രമാണ് മനോനില തെറ്റാതെ എനിക്ക് പിടിച്ചു നിൽക്കാനുള്ള ശക്തി പകർന്നു തന്നത്…." "ദേവേട്ടൻ എവിടെയാവുമെന്നറിയാവുന്നത് ജിജോ ചേട്ടന് മാത്രമാണ്. ദൗർഭാഗ്യവശാൽ എനിക്ക് ജിജോ ചേട്ടനെയും കോൺടാക്ട് ചെയ്യാൻ പറ്റിയില്ല. എന്റെ പഴയ ഫോൺ ഒക്കെ ട്രീറ്റ്മെന്റിന്റെ കാലത്ത് നഷ്ടപ്പെട്ടിരുന്നു. ജിജോ ചേട്ടൻ വാളകത്തു താമസിച്ചിരുന്ന വീട്ടിൽ ഒരിക്കൽ പോയപ്പോൾ അവിടെ നിന്നും ജിജോ ചേട്ടന്റെ അങ്കിളും ആന്റിയും താമസം മാറിയിരുന്നു. ജിജോ ചേട്ടനെ സോഷ്യൽ മീഡിയയിൽ കൂടെ ട്രേസ് ചെയ്യാൻ നോക്കിയെങ്കിലും നടന്നില്ല. പിന്നെ നാട്ടിൽ വന്നു അന്വേഷിക്കാൻ ചെന്നൈയിൽ നിന്നും ഇടയ്ക്ക് വരുവാനുള്ള ബുദ്ധിമുട്ടും തടസ്സമായി…." "പിന്നെ കലാക്ഷേത്രയിലെ രണ്ട് മൂന്നു വർഷത്തെ പഠനത്തിന് ശേഷം അവിടെ പഠിച്ച ഒരു കുട്ടിയുടെ കൂടെ ബാംഗ്ലൂരിൽ ഒരു ഡാൻസ് അക്കാഡമി തുടങ്ങി അതുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. അപ്പോഴും ദേവേട്ടന് വേണ്ടിയുള്ള അന്വേഷണം തുടർന്ന് കൊണ്ടിരുന്നു ഞാൻ. പലപ്പോഴും ഇനി കാണാൻ ഒരിക്കലും പറ്റാതെയാവുമോ എന്നൊക്കെ ചിന്തിച്ചു ഞാൻ ഡിപ്രെഷനിലും അകപ്പെട്ടു പോയിട്ടുണ്ട്. എല്ലാറ്റിൽ നിന്നും എനിക്ക് തരണം ചെയ്യാനുള്ള ശക്തി പകർന്നു കൊണ്ടിരുന്നത് ദേവേട്ടന്റെ ഒപ്പമുള്ള പ്രണയനിമിഷങ്ങളും, ദേവേട്ടൻ എനിക്ക് വേണ്ടിയെഴുതിയ വരികളും പിന്നെ എന്നെങ്കിലും ദേവേട്ടനെ എനിക്ക് കണ്ടുപിടിക്കാൻ കഴിയാമെന്നുള്ള പ്രതീക്ഷയും മാത്രമായിരുന്നു "….ഗൗരി ഒന്നു പറഞ്ഞു നിർത്തി… ഗൗരി പറഞ്ഞതെല്ലാം കേട്ട് കണ്ണീർ വാർത്തു കൊണ്ട് നിന്നു രുദ്രൻ… ഗൗരി പറയുന്നത് രുദ്രൻ കേട്ടു കൊണ്ടിരുന്നു… "എനിക്ക് ആകെ കോൺടാക്ട് രേഷ്മയുമായി മാത്രമായിരുന്നു. അവളും അവളുടെ വഴിയ്ക്ക് ദേവേട്ടനെ കുറിച്ചു എന്തെങ്കിലും അറിയാൻ കഴിയുമോ എന്നറിയാൻ ശ്രമിച്ചു കൊണ്ടിരുന്നു…" "അങ്ങനെയിരിക്കെ ഒരു ദിവസം രേഷ്മ എന്നെ വിളിച്ചത് എനിക്ക് സന്തോഷം പകരുന്നൊരു വാർത്തയുമായിട്ടായിരുന്നു…" ആ ദിവസം രേഷ്മ വിളിച്ചത് ഓർമയിൽ നിന്നുമെടുത്ത് കൊണ്ട് ഗൗരി രുദ്രനോട് ആ സംഭവം വിവരിക്കാൻ തുടങ്ങി…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 "ഹലോ…" "ഹലോ…. രേഷ്മേ പറ…എങ്ങനെ പോകുന്നു നിന്റെ ജോലിയും കുടുംബജീവിതവുമെല്ലാം…" (ഗൗരി) "അതൊക്കെ നന്നായി പോകുന്നു "…(രേഷ്മ) "രേഷ്മേ….നീയെപ്പോഴും ഹാപ്പിയാണല്ലോ.. അത് മതിയെടി "…(ഗൗരി) "ഗൗരിക്കുട്ടീ…ഞാനിപ്പോൾ വിളിച്ചത് നിനക്ക് സന്തോഷം പകരുന്ന ഒരു കാര്യം പറയാനാ"....ചിരിയോടെയുള്ള രേഷ്മയുടെ മൊഴികൾ ഗൗരിയുടെ ചെവിയിലേക്കൊഴുകിയെത്തി… "എനിക്ക് സന്തോഷം പകരുന്ന കാര്യമോ...അതെന്താണാവോ…എന്റെ അച്ഛനോ ആങ്ങളമാരോ ആരെങ്കിലും ചത്തോ"….ഗൗരിയുടെ വാക്കുകളിൽ പുച്ഛഭാവം കലർന്നു…. അപ്പുറത്ത് നിന്നും രേഷ്മയുടെ പൊട്ടിച്ചിരി കേട്ടു…. "എടീ ഗൗരിക്കുട്ടീ …നിന്റെ പരമശിവന്റെ ഇൻസ്റ്റഗ്രാം ഐഡി കിട്ടി "…ചിരിയോടൊപ്പം രേഷ്മയുടെ വാക്കുകൾ ഗൗരിയുടെ കർണ്ണങ്ങളിൽ വന്നലച്ചു… "ദേവേട്ടനെ കണ്ടെത്തിയെന്നോ "…ഗൗരിയുടെ മിഴികളിൽ ആശ്ചര്യവും മനസ്സിൽ ആമോദത്തിൻ അർണ്ണവവീചികളും അലയടിച്ചു… "അതെ…നിന്റെ ദേവേട്ടന്റെ ഇൻസ്റ്റഗ്രാം ഐഡി കണ്ടു പിടിച്ചു. അക്കൗണ്ട് തുടങ്ങിയിട്ട് അധികമായില്ല. ലിങ്ക് ഞാൻ ഐഡിയിലേക്ക് വിട്ടിട്ടുണ്ട് "….രേഷ്മ ചിരിച്ചു കൊണ്ട് പറയുന്നത് ഗൗരിയുടെ കാതുകളിൽ ഇറങ്ങി… "ഗൗരിക്കുട്ടീ…അപ്പോൾ ഞാൻ പിന്നെ വിളിക്കാം "….രേഷ്മയുടെ കോൾ അപ്പുറം കട്ട്‌ ആവുന്നത് ഗൗരിയറിഞ്ഞു…. കോൾ കട്ടായ നിമിഷം ഗൗരി ആവേശത്തിൽ ഇൻസ്റ്റഗ്രാം തുറന്ന് ചാറ്റ് ബോക്സിൽ രേഷ്മ അയച്ച ലിങ്കിൽ ക്ലിക്ക് ചെയ്തു. ലിങ്കിൽ നിന്നും ഓപ്പൺ ആയ പേജ് കണ്ട ഗൗരിയുടെ മുഖത്ത് ആഹ്ലാദത്തിന്റെ സപ്തവർണ്ണങ്ങൾ പെയ്തിറങ്ങി… "ദേവേട്ടാ"…..രുദ്രന്റെ പ്രൊഫൈൽ തുറന്ന് കണ്ട ഗൗരി അവന്റെ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളിൽ പരതി നടന്നു. അവന്റെയൊരു ഫോട്ടോയിലേക്ക് മുഖം താഴ്ത്തി നിറഞ്ഞ മിഴികളോടെ ചുംബനങ്ങൾ വാരിയെറിഞ്ഞു കൊണ്ടിരുന്നു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഗൗരി പറയുന്നത് കേട്ടു കൊണ്ടിരുന്ന രുദ്രൻ നിറമിഴികളുമായി ഓർക്കുകയായിരുന്നു ഗൗരിയുടെ മനസ്സിൽ താനെത്രത്തോളം ആഴത്തിൽ പതിഞ്ഞിരിക്കുന്നു എന്ന്…. ഗൗരി ബിയർ കുപ്പി എടുത്ത് ഒന്നു രണ്ട് കവിൾ കൂടി കുടിച്ചിറക്കി. രുദ്രന്റെ മനസ്സിലപ്പോൾ അവളെ വേർപിരിഞ്ഞത് മുതൽ ചില നിമിഷങ്ങളിലെങ്കിലും അവളെ മനസ്സിലാക്കാതെ പോയതിലും ഒന്നുമറിയാതെയാണെങ്കിലും പലപ്പോഴും തെറ്റിദ്ധരിച്ചതിലും നുറുങ്ങുന്ന മനസ്സോടെ പശ്ചാത്തപിക്കുകയായിരുന്നു…. ഗൗരിയുടെ നേരെ വേദനയോടെ സജലങ്ങളായ മിഴികളോടെ നോട്ടമയച്ചു കൊണ്ട് രുദ്രൻ അവൾ തുടരുന്നത് കേട്ട് കൊണ്ടിരുന്നു…. "ദേവേട്ടാ…. ദേവേട്ടന്റെ ഐഡി ഒക്കെ കണ്ടുപിടിച്ചെങ്കിലും ദേവേട്ടൻ എവിടെയാണെന്ന് കണ്ടുപിടിക്കാൻ ഒരു വഴിയുമില്ലായിരുന്നു. കാരണം പോസ്റ്റുകളിൽ ഒന്നും ദേവേട്ടൻ ഇപ്പോൾ എവിടെയാണുള്ളതെന്നു മനസ്സിലാക്കുന്നതിലേക്ക് വഴി വയ്ക്കുന്ന ഒന്നുമില്ലായിരുന്നു…" "എങ്ങനെയെങ്കിലും ദേവേട്ടന്റെ ലൊക്കേഷൻ ട്രേസ് ചെയ്യാനും ദേവേട്ടന്റെ അടുത്ത് ഓടിയെത്താനും കൊതിച്ചു കൊണ്ട് ഞാൻ നാളുകൾ പിന്നെ മാസങ്ങൾ തള്ളി നീക്കിക്കൊണ്ടിരുന്നു…" "അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് ഏതൊക്കെയോ വഴിയിലൂടെ രേഷ്മ എനിയ്ക്ക് ജിജോ ചേട്ടന്റെ നമ്പർ എനിക്ക് ഒപ്പിച്ചു തന്നു…." "അങ്ങനെ ഞാൻ ജിജോ ചേട്ടനെ വിളിച്ചു. എനിയ്ക്കെന്ത് പറ്റിയിരിക്കുമെന്നു ജിജോ ചേട്ടൻ അറിഞ്ഞിരുന്നില്ല. ഞാൻ ജീവനോടെ ഉണ്ടെന്നു പുള്ളിക്കറിയാം. പുള്ളി ഇടയ്ക്ക് നാടിനു വെളിയിൽ ആയപ്പോൾ എന്നെ കുറിച്ച് അന്വേഷിക്കാൻ കഴിയാതെ പോയത്രേ. എന്നാലും ജിജോ ചേട്ടനും ചേട്ടന്റെ പരിധിയിൽ നിന്നു കൊണ്ട് എന്നെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നത്രെ…" "എന്തായാലും ഞാൻ വിളിച്ചപ്പോൾ ജിജോ ചേട്ടന് വളരെ സന്തോഷമായിരുന്നു. ദേവേട്ടൻ ഇഘത്പുരി ഉണ്ടെന്നു ജിജോ ചേട്ടൻ പറഞ്ഞു തന്നു കൂടാതെ ദേവേട്ടന്റെ നമ്പറും…." "ദേവേട്ടൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ എത്രയും പെട്ടെന്ന് ദേവേട്ടന്റെ അടുത്ത് എത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പിറ്റേന്ന് തന്നെ ഫ്ലൈറ്റ് പിടിച്ചെത്തുകയായിരുന്നു മുംബൈയിലേക്ക്. പിന്നെ അവിടെ നിന്നും ട്രെയിനിൽ ഇഘത്പുരിയ്ക്ക്…" "ഇഘത്പുരി സ്റ്റേഷനിൽ ഇറങ്ങി എന്റെ ഫോൺ എടുത്തു ഇൻസ്റ്റഗ്രാമിൽ വിളിച്ചത്. അതിൽ ദേവേട്ടൻ ആക്റ്റീവ് ആയി കിടക്കുന്നത് കാണാമായിരുന്നു. അന്നങ്ങനെയൊക്കെ പറഞ്ഞിട്ട് ഞാൻ വീണ്ടും വിളിക്കുമ്പോൾ ദേവേട്ടന്റെ പ്രതികരണം എന്തായാലും നല്ലതാവില്ല എന്നെനിക്ക് അറിയാമായിരുന്നു. അതിനാൽ ആണ് ഫോണിൽ വിളിക്കാതെ ഇൻസ്റ്റഗ്രാമിൽ വിളിച്ചത്. ഫോണിൽ ട്രൂ കോളർ ഉണ്ടെങ്കിൽ എന്റെ പേരു കണ്ടു ദേവേട്ടൻ എടുക്കാതിരുന്നെങ്കിലോ എന്ന് ഞാൻ ഭയന്നു…." "ദേവേട്ടനെ വിളിച്ചപ്പോൾ എട്ടു വർഷങ്ങൾക്ക് ശേഷം ആ സ്വരമൊന്നു കേട്ടപ്പോൾ എനിക്ക് ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ഞാൻ വിളിച്ചപ്പോൾ ദേവേട്ടൻ സ്റ്റേഷന് പുറത്തു വന്നു എന്നെ വിളിച്ചു. വർഷങ്ങൾക്ക് ശേഷം ദേവേട്ടനെ മുൻപിൽ കണ്ടപ്പോൾ ആ നെഞ്ചിലേക്ക് വീണൊന്നു കരയാൻ ഞാൻ കൊതിച്ചു. പക്ഷെ നടക്കില്ലെന്നത് എനിക്കുറപ്പായിരുന്നു കാരണം ഞാനന്ന് പറഞ്ഞ വാക്കുകൾ അത്രയ്ക്കുണ്ടെന്നു മറ്റാരേക്കാളും എനിക്ക് നന്നായറിയാം. എന്നാലും ദേവേട്ടന് എന്നോടുള്ള പെരുമാറ്റം ഞാൻ കരുതിയ അത്ര പരുക്കനായിരുന്നില്ല. എവിടെയോ എന്നോടുള്ള ആ പഴയ സ്നേഹം അപ്പോഴും ഉള്ളിൽ ഉള്ളത് പോലെ തോന്നിയെനിക്ക്…." "ബാക്കി പിന്നെ എന്തൊക്കെയാണ് നമ്മുടെ ജീവിതത്തിൽ സംഭവിച്ചതെന്നു ദേവേട്ടന് അറിയാമല്ലോ. ദേവേട്ടന്റെ അരികിലെത്തി ദേവേട്ടന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോൾ അത് വർഷങ്ങളായുള്ള എന്റെ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരമായിരുന്നു…" എല്ലാം കേട്ട് രുദ്രൻ അസ്ത്രപ്രജ്ഞനായി നിൽക്കുകയായിരുന്നു രുദ്രൻ. അവനോർക്കുകയായിരുന്നു തനിക്കു കൂട്ടിനു ഹരിയണ്ണയും, ആയിയും, മാമുവും ഒക്കെയുണ്ടായിരുന്നു. പക്ഷെ ഇവൾക്കോ….ഇത്രയും വർഷം തന്റെ പെണ്ണ് തന്നെ മാത്രമോർത്ത് തന്നെ കണ്ടുമുട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. അവസാനം തന്നെ തേടി ഇത്രയും ദൂരം വന്നിരിക്കുന്നു. ഇവളുടെ ജീവിതത്തിൽ ഇങ്ങനൊരു ട്രാജഡി ഉണ്ടാകുമെന്ന് കരുതിയില്ല ഒരിക്കലും….. ഗൗരി മെന്റൽ അസൈലത്തിൽ ചികിത്സയിൽ കഴിഞ്ഞതിനെ കുറിച്ചോർത്തപ്പോൾ അവന്റെ മനസ്സിൽ ദുഃഖത്തിന്റെ ആഴിത്തിരമാലകൾ ആർത്തലച്ചുകൊണ്ടിരുന്നു….. "ദേവേട്ടാ….ദേവേട്ടന്റെ നന്ദു ഇപ്പോൾ ഒരു ഫ്രീ ബേർഡ് ആണ്. ഇപ്പോൾ എനിക്ക് സ്വന്തമെന്നു പറയാൻ ദേവേട്ടൻ മാത്രം. ഇപ്പോൾ നമ്മളെ തടയാൻ എന്റെ വീട്ടുകാരോ വേറെ ആരുമില്ല. എനിക്ക് ദേവേട്ടനും ദേവേട്ടന് ഞാനും മാത്രമാ ഇപ്പോൾ….." സംതൃപ്തി നിറഞ്ഞൊരു പുഞ്ചിരിയോടെ ഗൗരി പറഞ്ഞു നിർത്തി… ഗൗരി ബിയർ ബോട്ടിലിലെ ബാക്കി വന്നത് കൂടി വായിലേക്ക് കമഴ്ത്തി ബോട്ടിൽ അകലങ്ങളിലേക്ക് വലിച്ചെറിഞ്ഞു. അവളുടെ മനസ്സിൽ വർഷങ്ങളായ് മനസ്സിൽ കൊണ്ടു നടന്ന ഭാരങ്ങളെല്ലാം ഇറക്കി വച്ചതിന്റെ സംതൃപ്തിയായിരുന്നു…. പെട്ടെന്ന് ഒരു തേങ്ങൽ കേട്ട് ഗൗരി തിരിഞ്ഞു നോക്കി. രുദ്രൻ കട്ടിലിൽ തലയും താഴ്ത്തിയിരുന്നു വിതുമ്പുന്നതാണ് അവൾ കണ്ടത്. അത് കണ്ടു നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല… "ദേവേട്ടാ "….. ഗൗരിയവന്റെ ചുമലിൽ കൈ വച്ചു കൊണ്ട് വിളിച്ചു….. അവന്റെ അടുത്തു നിന്നും പ്രതികരണമൊന്നുമുണ്ടായില്ല….. ഗൗരിയവന്റെ കയ്യിൽ ബലമായി പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി. അവൻ ശിരസ്സുയർത്തി അവളെയൊന്നു നോക്കി…. "ദേവേട്ടാ…. എന്റെ ദേവേട്ടൻ ഇനി സങ്കടപ്പെടല്ലേ…മതി കരഞ്ഞത് "…അതും പറഞ്ഞു ഗൗരി രുദ്രന്റെ മിഴികൾ തുടച്ചു കൊടുത്തു… അവളുടെ വിടർന്ന നയനങ്ങളിലേക്ക് ഒരു വിതുമ്പലോടെ നോട്ടമയച്ച രുദ്രൻ കണ്ടു തന്നോടുള്ള പ്രണയത്തിൻ കല്ലോലങ്ങൾ… "എന്റെ കലിപ്പന് കണ്ണുനീർ തീരെ ചേരില്ല…എനിക്കീ ഭാവം ഇഷ്ടമല്ല കേട്ടോ…എന്റെ കലിപ്പന്റെ മുഖത്ത് പ്രണയഭാവം അല്ലെങ്കിൽ ഞാൻ വന്ന സമയത്തുള്ള കടന്നൽ കുത്തിയത് പോലുള്ള ആ ഭാവം മതി…." ചിരിച്ചു കൊണ്ട് ഗൗരി പറയുമ്പോൾ അവളുടെ വാക്കുകൾ അൽപ്പാല്പമായി കുഴയുന്നുണ്ടായിരുന്നു…. രുദ്രൻ അവളെ ആഞ്ഞു പുൽകി…… "എന്റെ കലിപ്പാ…ഇങ്ങനെ കെട്ടിപ്പിടിച്ചാൽ എന്റെ എല്ലൊടിയും. എന്റെ കലിപ്പന് ഇനിയും എന്നെ വേണ്ടതല്ലേ "….ഗൗരിയൊന്നു ചിണുങ്ങിക്കൊണ്ട് മൊഴിഞ്ഞു…. അവളുടെ അല്പം ലഹരിയിൽ കുതിർന്ന കുസൃതി നിറഞ്ഞ സംസാരത്തിൽ അവളോടുള്ള വാത്സല്യവും പ്രണയവും രുദ്രന്റെ അകതാരിൽ നിറഞ്ഞു തുളുമ്പിയപ്പോൾ അവ ചുംബനപ്പൂമഴകളായി അവളുടെ പനിമതിവദനത്തിൽ ഒഴുകി നടന്നു…… തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ
✍ തുടർക്കഥ - 51 Part BBDImn3Im 51 Part BBDImn3Im - ShareChat