ShareChat
click to see wallet page
search
ആദ്യ ഭാഗത്തിന്റെ ലിങ്ക് ഉണ്ട് താഴെ https://sharechat.com/post/6XxkjG0?d=n&ui=v64j8rk&e1=c മിഷൻ എന്ന നോവൽന്റെ ബാക്കി ആണ് ഇത് രണ്ടാം ഭാഗം ലിങ്കിൽ കയറിയ നോവൽ കിട്ടും പ്രിയ കഥാ സ്നേഹികളെ, മിഷന്‍ എന്ന പേരില്‍ ഞാന്‍ രചിച്ച ആക്ഷൻ ഡ്രാമ നോവലിന്‍റെ രണ്ടാം വരവായ ബൊമ്മലാട്ടം ഇവിടെ തുടങ്ങുകയാണ്. റോ ഇന്‍റലിജന്‍റ് ഡിപ്പാര്‍ട്ട്മെന്‍റിലെ പവര്‍ഫുള്‍ ഓഫിസര്‍ മലയാളിയായ മിസ്റ്റര്‍ കരണ്‍ തന്‍റെ ഒഴിവുകാലം ചിലവഴിക്കാന്‍ സീനിയര്‍ ഓഫീസര്‍ മിസ്റ്റര്‍ പട്ടേലിന്‍റെ നിര്‍ദ്ധേശ പ്രകാരം കൊച്ചിയില്‍ എത്തുന്നു. അന്നുതന്നെയാണ് ആകസ്മികമായി കരണ്‍ അവളെ കണ്ടു മുട്ടുന്നത്. തന്‍റെ സ്വപ്നങ്ങളിലൂടെ നിരന്തരം വന്നു പോകാറുള്ള പെണ്‍കുട്ടി. പല രീതിയില്‍ ആ പെണ്‍കുട്ടി മരിക്കുന്നതായാണ് കരണ്‍ സ്വപ്നം കാണാറുള്ളത്. അതെ അശ്വിനി തന്നെ! അശ്വിനിയും താനും തമ്മില്‍ എവിടെയൊക്കെയോ കണക്ടിംഗ് ഉണ്ടെന്ന് ആദ്യമേ തന്നെ കരണ്‍ ഊഹിച്ചെടുത്തിരുന്നു. പലവിധത്തിലും അശ്വിനി കരണിനു മുന്നില്‍ വരുന്നെങ്കിലും അവിടെയൊക്കെ വളരെ വിദഗ്ദമായി അവള്‍ വഴുതി രക്ഷപ്പെടുകയാണ് പതിവ്. ഇതിലൂടെ തന്‍റെ ഊഹങ്ങള്‍ ശരിയാണെന്ന് കരണ്‍ ഉറപ്പിക്കുന്നു. അതിനിടയില്‍ വ്യക്തമല്ലാത്ത ഒരു ഗോസ്റ്റ് കരണിനെ വേട്ടയാടുകയും ആ പെണ്‍കുട്ടി അശ്വിനിയാണെന്ന് കരണിനെ അറിയിക്കുകയും ചെയ്യുന്നു. ആകെ തല പെരുത്തു കയറിയ കരണ്‍ തുടര്‍ന്ന് അശ്വിനിയെ സാഹസികമായി കണ്ടത്തി അവള്‍ ആരാണെന്നും എന്തിനാണ് തന്‍റെ സ്വപ്നങ്ങളില്‍ വേട്ടയാടുന്നതെന്നും തന്‍റെ പിന്നാലെയുള്ള ഗോസ്റ്റ് ആരാണെന്നും ചോദിച്ചറിയുന്നു. കൊല്ലം ജില്ലയിലെ വലിയൊരു തറവാടായ മേലേടത്തെ പെണ്‍കുട്ടിയാണ് അശ്വിനി. അച്ഛനും അമ്മയും നഷ്ടപ്പെട്ടവള്‍. അളവില്ലാത്ത സ്വത്തുക്കളുടെ ഏക അവകാശി. തന്‍റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനും തന്നെ വകവരുത്താനും വ്യക്തമല്ലാത്ത ചിലര്‍ ശ്രമിക്കുന്നതിനാല്‍ കൊച്ചിയിലെ ഒരു സുഹൃത്തിന്‍റെ സഹായം തേടി ഒളിച്ചു കഴിയുകയാണെന്ന് അശ്വിനി കരണിനോട് ബോധ്യപ്പെടുത്തുന്നു. എന്നാല്‍ എന്തുകൊണ്ടാണ് അവള്‍ കരണിന്‍റെ സ്വപ്നങ്ങളില്‍ നിരന്തരം വന്നു പോകുന്നത്?! തന്നെ വേട്ടയാടുന്ന ഗോസ്റ്റ് ആരാണ്?! താനും അശ്വിനിയും തമ്മിലുള്ള ബന്ധമെന്താണ്?! ഇതിനൊക്കെയുള്ള വ്യക്തമായ ഉത്തരം അശ്വിനിയുടെ പക്കല്‍ ഇല്ലായിരുന്നു. അവള്‍ ആദ്യമായാണ് കരണിനെ കാണുന്നത് തന്നെ! തന്‍റെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കാന്‍ കരണ്‍ അശ്വിനിയുമൊത്ത് ഒടുവില്‍ അവളുടെ തറവാട്ടിലേക്ക് തിരികെ ചെല്ലുന്നതോടെ കഥ മറ്റൊരു ടേര്‍ണിംഗിലേക്ക് തിരിയുകയാണ്. ത്രസിപ്പിക്കുന്ന തരത്തില്‍ ആക്ഷനും ത്രില്ലിങിനും സസ്പെന്‍സിനും വളരെ പ്രാധാന്യം കൊടുത്ത ഒരു സീറ്റ് എഡ്ജഡ് സ്റ്റോറി ആയിരുന്നു മിഷന്‍. എന്നാല്‍ മനോഹരമായ പ്രണയവും ഇതിലൂടെ കടന്നു പോകുന്നതായും കാണാം. കഥയുടെ ഒടുവിൽ അശ്വിനിയെ കരണ്‍ തന്‍റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റുകയും ഇരുവർക്കും സിഡ്നിയില്‍ വെച്ച് ഒരു പെൺകുട്ടി ജനിക്കുന്നതുമോടെ മിഷൻ അവസാനിക്കുകയായിരുന്നു. ഇരുവരെയും ബൊമ്മലാട്ടത്തിലൂടെ ഒരിക്കല്‍ കൂടി കൊണ്ടു വരികയാണ്. മിഷന്‍ പോലെ തന്നെ ആക്ഷനും ത്രില്ലിനും വളരെ പ്രാധാന്യം കൊടുത്തു തന്നെയാണ് ബൊമ്മലാട്ടവും കഥ പറഞ്ഞു പോകുന്നത്. അതില്‍ യാതൊരുവിധ കോംപ്രമൈസും ഇല്ല. എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും ഈ കഥയോടൊപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ദില്‍ഷാദ്. 🙏 #Mission part 1 link https://www.facebook.com/share/p/14F4cgS9j3/ «»«»«»«»«»«»«» കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. ഇതൊരു കോപ്പിറൈറ്റഡ് പിഡിഎഫ് പ്രോജക്ടാണ്. എഴുത്തുകാരന്‍റെ അനുവാദമില്ലാതെ രചന മോഷ്ടിച്ചു കൊണ്ടു പോവുകയോ ഏതെങ്കിലും തരത്തിലുള്ള കൈ കടത്തലുകളോ കണ്ടാല്‍ മറ്റു രചയിതാക്കളെ പോലെ വാ മൂടിയിരിക്കില്ല. ശക്തമായി പ്രതികരിക്കുകയും നിയമനടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിക്കുന്നു. സോ ഒരു ബലം പിടിത്തമില്ലാതെ മുന്നോട്ടു പോകാനാണ് എനിക്കും താല്‍പ്പര്യം. എഴുത്തുകാരന്‍റെ ഉദ്ധേശ ശുദ്ധിയെ മനസ്സിലാക്കുമെന്ന് കരുതുന്നു. ©Copyright work _ This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator's (ദിൽഷാദ്) prior permission.... «»«»«»«»«»«»«»«» #ബൊമ്മലാട്ടം ((1)) പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകമെമ്പാടും ആഘോഷത്തില്‍ അലതല്ലി. പല രാജ്യങ്ങളും തങ്ങളുടെ ആഘോഷത്തിന്‍റ വീര്യം ഒട്ടും കുറച്ചില്ല. മതിമറന്ന് ഓരോ രാജ്യവും തിമിര്‍ത്തു കൂട്ടി. നമ്മുടെ രാജ്യവും അതുപോലെ തന്നെ. പുതിയ പുതിയ രീതികളിലൂടെ ഇത്തവണത്തെ പുതുവര്‍ഷം ആഘോഷിക്കാന്‍ ജനങ്ങളോടൊപ്പം ഭരണാധികാരികളും പങ്കു ചേര്‍ന്നു. രാജ്യത്തെ പ്രധാന സിറ്റികളിലും മറ്റും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും ആഘോഷത്തിന്‍റെ തീവ്രതയില്‍ ഒട്ടും അയവുണ്ടായില്ല. സമയം രാത്രി 11.30. ഡല്‍ഹിയിലെ ക്രിസ്റ്റല്‍ മാളില്‍ പതിവിലും ധാരാളമായി തിരക്ക് അനുഭവപ്പെട്ടു. തങ്ങളിലേക്ക് ലയിച്ച് എത്തിയവര്‍ക്കു വേണ്ടി വ്യത്യസ്തമായ കലാപരിപാടികളാണ് ക്രിസ്റ്റല്‍ മാള്‍ ഒരുക്കിയിരിക്കുന്നത്. നൃത്ത പരിപാടികളും സംഗീത വിരുന്നും ചോദ്യോത്തര മത്സരങ്ങളും വിനോദങ്ങളുമായി വലിയൊരു ട്രീറ്റ് തന്നെയാണ് ക്രിസ്റ്റല്‍ മാള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലിസ് സേക്യൂരിറ്റി അലര്‍ട്ട് ആയി നിലകൊണ്ടു : "ഇവിടെ വലിയ പ്രോബ്ളമൊന്നുമില്ല സര്‍. എല്ലാം നിയന്ത്രണത്തില്‍ തന്നെയാണ്." ടീം ക്യാപ്റ്റന്‍ തന്‍റെ മേലുദ്യോഗസ്ഥനെ വിവരം ധരിപ്പിച്ചു. ഇതേ സമയം കൊച്ചിയിലെ ആഘോഷവും കൊടുമ്പിരി കൊണ്ടു. നാനാഭാഗത്തു നിന്നുപോലും ആളുകളെത്തി അവിടം വലിയൊരു ജനസാഗരം തന്നെ സൃഷ്ടിച്ചു. കൂട്ടത്തില്‍ വിദേശികളുടെ വക അര്‍മാദവും. ഇത്തവണ എല്ലാവരും കാത്തിരിക്കുന്നത് സാന്താക്ലോസിനെ കത്തിക്കുന്നത് കാണുവാനുള്ള നിമിഷത്തിനുവേണ്ടിയല്ല. അത് എയര്‍ ഫോഴ്സിന്‍റെ ലൈവ് വിഷിനു വേണ്ടിയാണ്. അവിടെയും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് എല്ലാം നിയന്ത്രണത്തിലാണെന്ന് മേലുദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. ഇനി ഏതാനും സെക്കന്‍റുകള്‍ മാത്രം. പന്ത്രണ്ടിന് പത്തു സെക്കന്‍റ് ബാക്കി നില്‍ക്കേ രാജ്യത്തെ ഓരോ വലിയ സിറ്റികളിലെയും ലൈറ്റുകള്‍ ഒരുപോലെയണഞ്ഞു. ക്രിസ്റ്റല്‍ മാളിലെ ജനങ്ങള്‍ പുറകോട്ടെണ്ണി. """10.. 9.. 8.. 7.. 6.. 5.. 4.. 3.. 2.. 1.. ഹാപ്പീീീ ന്യൂയര്‍....... 🎉🎉🎉🎊🎊🎊✨️✨️✨️ എല്ലാ വിളക്കുകളും ഒരുപോലെ തെളിഞ്ഞു. കൂടിയെത്തിയ ജനങ്ങളിലെ ഓരോ മുഖത്തും ആനന്ദവും ആഹ്ലാദവും അലതല്ലി. ഷാംപെയ്ന്‍ പൊട്ടിച്ച് വീശി വിതറി പുതുവര്‍ഷത്തെ അവരില്‍ ചിലര്‍ വരവേറ്റു. പോലീസ് സന്നാഹം തികഞ്ഞ ഗൗരവത്തോടെ കൈകള്‍ കെട്ടി അതൊക്കെയും സൂക്ഷ്മമായി നിരീക്ഷിച്ചു പോന്നു. പക്ഷെ അപ്രതീക്ഷിതമായിരുന്നു അടുത്ത രംഗം. മുഴുവന്‍ ആളുകളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് വലിയൊരു സ്ഫോടനം അവിടെ അരങ്ങേറുകയുണ്ടായി. ഭൂൂൂൂംം......!!!!!! 🔥 നിരവധി പേര്‍ തല്‍ക്ഷണം മരിച്ചു വീണു. ചിലര്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം ഛിന്നിച്ചിതറി. മിച്ചം വന്നയാളുകള്‍ അലര്‍ച്ചയോടെ കൂട്ടമായി തിരിഞ്ഞോടി. ക്രിസ്റ്റല്‍ മാളിന്‍റെ ഒരു ഭാഗം തകര്‍ന്നടിഞ്ഞു. വലിയ തീഗോളങ്ങള്‍ കറുത്ത പുകയോടൊപ്പം ആകാശത്തേക്കുയര്‍ന്നു പൊങ്ങുന്ന ഭീകര കാഴ്ച! ഒരല്‍പ്പ നേരം സെക്യൂരിറ്റി ഗാര്‍ഡ് എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയി. അവരുടെയാളുകളില്‍ ചിലരും ആ സ്ഫോടനത്തില്‍ അകപ്പെട്ടിരുന്നു. കൂട്ടനിലവിളികള്‍ ഉയര്‍ന്ന ഭീകര നിമിഷം!! എയര്‍ ഫോഴ്സിന്‍റെ മൂന്നു വിമാനങ്ങള്‍ ആകാശത്തെ വട്ടമിട്ടു പറക്കുന്ന കാഴ്ച കണ്ട് കൊച്ചിയിലെ ജനങ്ങള്‍ ആര്‍പ്പു വിളിച്ചു. പല വര്‍ണ്ണങ്ങളില്‍ തീര്‍ത്ത മനോഹരമായ പുതുവത്സരാശംസകള്‍ അവര്‍ ജനങ്ങള്‍ക്ക് ഒരുപോലെ നല്‍കി. കണ്ണുകള്‍ക്ക് ഇമ്പം പകരുന്ന കാഴ്ച! അതൊക്കെയും കണ്‍കുളിര്‍ക്കേ നോക്കി നിന്ന് വലിയൊരു കൈയ്യടി കൂടി നിന്ന ജനങ്ങള്‍ പൈലറ്റുകള്‍ക്ക് സമ്മാനിക്കാന്‍ മറന്നില്ല. തങ്ങളുടെ കടമ നിര്‍വ്വഹിച്ച് എയര്‍ ഫോഴ്സ് തിരികെ യാത്രയായി ഏതാനും നിമിഷം കഴിഞ്ഞതും കാതടിപ്പിക്കുന്ന ശബ്ദത്തിൽ അടുത്ത സ്ഫോടനം അവിടെയും അരങ്ങേറി. ഭൂൂൂൂംം......!!!!!! 🔥 നിരവധി പേര്‍ ഛിന്നഭിന്നമായി തെറിച്ചു വീണു. ആളുകള്‍ കൂട്ടമായ് അലറിയോടി. ഗാര്‍ഡുകള്‍ ഒരു നിമിഷം പകച്ചു നിന്നു. ഒരേ സമയം രണ്ടിടങ്ങളിലെ ഉഗ്ര സ്ഫോടനം രാജ്യത്തെയൊട്ടാകെ നടുക്കി. വലിയ ആഹ്ലാദത്തോടെയും ആഘോഷത്തോടെയും പുതുവര്‍ഷത്തെ സ്വീകരിച്ചവര്‍ക്ക് തിരിച്ചു കിട്ടിയത് വലിയൊരു ദുരന്തം! സ്ഫോടനം നടന്നയിടങ്ങളില്‍ ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുമൊക്കെ പാഞ്ഞെത്തി. മണിക്കൂറുകള്‍ നീണ്ടു നിന്ന റെസ്ക്യൂ ഓപ്പറേഷന്‍. ബന്ധുക്കള്‍ ഓരോരുത്തരായി നാനാഭാഗത്തു നിന്നും സംഭവ സ്ഥലത്തേക്ക് അലറി വിളിച്ച് പാഞ്ഞെത്തി. രാജ്യത്തെ എല്ലാ വാര്‍ത്താ ചാനലുകളിലും സ്ഫോടന ദുരന്തങ്ങള്‍ നിറഞ്ഞാടി. മരിച്ചവരുടെ കണക്കുകള്‍ ഇരുനൂറില്‍ കവിഞ്ഞു. ഗുരുതരമായി പരിക്കേറ്റവര്‍ വേറെയും. ഇനിയും മരണ നിരക്ക് കൂടാമെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തെ വലിയ ദുരന്തം മൂലമുണ്ടായ എല്ലാ നഷ്ടത്തിലും പ്രധാനമന്ത്രി ദുഃഖം അറിയിച്ചു. ഒരൊറ്റ രാത്രികൊണ്ട് എല്ലാം കീഴ്മേല്‍ മറിയുകയായിരുന്നു. ********************************************************************************** ഏഴു ദിവസങ്ങള്‍ക്ക് ശേഷം ന്യൂഡല്‍ഹി. രാജ്യത്തെ വിവിധ തലത്തിലെ മന്ത്രിമാരും പ്രസിഡന്‍റും സൈനിക തലവന്മാരും പങ്കെടുക്കുന്ന പ്രധാന ക്യാബിനറ്റ് മീറ്റിങായിരുന്നു അത്. റോ ഡിപ്പാര്‍ട്ട്മെന്‍റിലെ സീനിയര്‍ ഓഫീസര്‍ മിസ്റ്റര്‍ പട്ടേല്‍ ഭരണാധികാരികളുടെ നൂറായിരം ചോദ്യങ്ങളെ നേരിട്ട് തല കുനിച്ചിരുന്നു. "ഇത്രയും ഭീകരമായ ഇരട്ട സ്ഫോടനം രാജ്യത്ത് അരങ്ങേറിയിട്ടും ഒരു തുമ്പു പോലും കിട്ടിയില്ലാ എന്നത് വളരെ ലജ്ജാവഹമായ കാര്യമാണ്. നിങ്ങള്‍ക്ക് ഇതിലൊന്നും പറയാനില്ലേ മിസ്റ്റര്‍ പട്ടേല്‍?!" പ്രസിഡന്‍റ് ശ്യാം ശര്‍മ്മ കോപിതനായി. അത്രയും നേരം മൗനിയായി തുടര്‍ന്ന പട്ടേല്‍ സര്‍ പ്രസിഡന്‍റിനെ ഒന്നു നോക്കി. പാതി തോല്‍വി അറിയിച്ചതു പോലെയുള്ള നോട്ടം : "സര്‍ താലിബാന്‍, അല്‍ഖ്വയ്ദ, ഐഎസ് പോലെയുള്ള ഭീകര സംഘടനകള്‍ ഈ സ്ഫോടനം നിഷേധിച്ചിരിക്കുകയാണ്." "എന്നുവെച്ച്?! ഇതാരാണ് ഇത്തരത്തില്‍ ചെയ്തത് എന്ന് നമ്മള്‍ അറിയരുതെന്നാണോ?! പുതിയൊരു സംഘടന ചിലപ്പോള്‍ രൂപം കൊണ്ടിരുന്നെങ്കിലോ?!" "ശരിയായിരിക്കാം സര്‍. അതേ നിഗമനത്തില്‍ തന്നെയാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്." പറഞ്ഞുകൊണ്ട് പട്ടേല്‍ പ്രൊജക്ടര്‍ ഓണ്‍ ചെയ്തു. എല്ലാ കണ്ണുകളും അതിന്‍റെ വിശ്വലിലേക്ക് നിലകൊള്ളവേ പട്ടേല്‍ തുടര്‍ന്നു : "സര്‍, ക്രിസ്റ്റല്‍ മാളില്‍ സ്ഫോടനം നടക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ മുമ്പുള്ള സിസിടിവി ഫൂട്ടേജ് ആണിത്." ആളുകള്‍ക്കിടയിലൂടെ കൈയ്യിലൊരു ബാഗുമായി പോകുന്ന, കണ്ടാല്‍ ഏകദേശം ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു വിദേശ യുവാവിനെ ചൂണ്ടി പട്ടേല്‍ പ്രസിഡന്‍റിനെ നോക്കി. "സര്‍, ഞങ്ങള്‍ ആദ്യം സംശയിച്ചത് ഈ യുവാവിനെയാണ്. കാരണം വിദഗ്ദരായ ഫോറന്‍സിക് ടീം മാളില്‍ പരിശോധിച്ചതില്‍ ഇതേ ബാഗില്‍ നിന്നുമാണ് സ്ഫോടനം ഉണ്ടായിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്........ അതായത് ഇയാള്‍ തന്നെയാണ് ബാഗില്‍ ബോംബുമായി കടന്നു കയറി ക്രിസ്റ്റല്‍ മാളില്‍ വച്ചിരിക്കുന്നത്." "ഇത്ര ടൈറ്റ് സെക്യൂരിറ്റി ഉണ്ടായിട്ടും ബോംബുമായി ഇയാളെങ്ങനെ അകത്തു കടന്നു പട്ടേല്‍?!" പ്രസിഡന്‍റ് കണ്ണുരുട്ടി. "തീര്‍ച്ചയായും ഇത് സെക്യൂരിറ്റി ടീമില്‍ നിന്നും വീഴ്ച പറ്റിയതാണ് സര്‍. മാത്രമല്ല, രാത്രി ഒണ്‍പതുമണിക്ക് ശേഷമാണ് സെക്യൂരിറ്റി ടൈറ്റാക്കിയത്. ഈ യുവാവ് ഒണ്‍പതുമണിക്ക് മുന്‍പായി വിദഗ്ധമായി മാളില്‍ കടന്നിരിക്കുവാനാണ് സാധ്യത." പട്ടേല്‍ പറഞ്ഞു നിര്‍ത്തി. "ശരി, ഇയാള്‍ തന്നെയാണ് ബോംബ് വച്ചിരിക്കുന്നതെന്ന് ഇത്ര ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അയാളെ പിടികൂടാൻ ശ്രമിച്ചില്ല?!" "ഞങ്ങള്‍ ശ്രമിച്ചു സര്‍. ഇയാളെ പിടികൂടാന്‍ രാജ്യത്തെമ്പാടും വല വീശി ഒരു ടീം തന്നെ രംഗത്തിറങ്ങി. പക്ഷേ നിര്‍ഭാഗ്യവശാല്‍ ലക്നൗവിലെ ഒരു ലോഡ്ജ് മുറിയില്‍ ഇയാള്‍ മരിച്ച നിലയില്‍ അവിടെയുള്ള പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് കണ്ടെത്തുകയായിരുന്നു. അതൊരു കൊലപാതകമാണ്. He got shot..!" പ്രസിഡന്‍റ് തല ചൊറിഞ്ഞ് പുകഞ്ഞു. "ഈ ദൗത്യം കഴിഞ്ഞ് നേപ്പാളിലേക്കും അവിടെ നിന്നും ചൈനയിലേക്കും കടക്കുവാനായിരിക്കണം ഇയാള്‍ ലക്നൗവില്‍ എത്തിയതെന്ന് കരുതപ്പെടുന്നു. Whatever ഈ സ്ഫോടനത്തില്‍ പങ്കുള്ള പ്രധാന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. എനിക്ക് തോന്നുന്നത് ഈ ദൗത്യത്തിനായി ഇയാളെ നിയോഗിച്ചവന്‍ തന്നെയായിരിക്കണം ഇയാളെ കൊലപ്പെടുത്തിയിരിക്കുന്നതും." "ആര്?! ആരാണയാള്‍?!" "I don't know sir....." പട്ടേല്‍ തോളുകളുയര്‍ത്തി താഴ്ത്തി. "Alright.! What about south India's case?! I mean കൊച്ചിയിലെ സ്ഫോടനം. അതിനെ കുറിച്ച് എന്തു വിശദീകരണമാണ് നിങ്ങള്‍ക്ക് തരാനുള്ളത് മിസ്റ്റര്‍ പട്ടേല്‍?!" "പറയാം സര്‍, കൊച്ചിയിലും സമാനമായ സംശയാസ്പദമായി മറ്റൊരു യുവാവിനെയും കണ്ടെത്തി. അയാളുടെ കൈയ്യിലും ബോംബു ലെങ്ത് ഭാഗങ്ങൾ ആണ് ബാക്കി ഉടൻ തരാ കണ്ണൂർകാരൻ ❤️❤️❤️❤️❤️ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!
✍ തുടർക്കഥ - Noval starting ٥٥؟ வூஷ ItEndsWhenWeveWon Noval starting ٥٥؟ வூஷ ItEndsWhenWeveWon - ShareChat