Part 23
മദ്യപിച്ച് കാല് ഉറക്കതെ ഡോർ റെസ്റ്റിൽ പിടിച്ച് നിൽക്കുന്ന കണ്ണൻ. അവന്റെ കണ്ണിലെ ഭാവം അത് അവളെ പാടെ തളർത്തി കളഞ്ഞു.
അവൻ ഒരു വഷളൻ ചിരിയോടെ അടുത്ത് വരുന്നത് അറിഞ്ഞെങ്കിലും ഒന്ന് അനങ്ങാൻ പോലും കഴിയാതെ അവൾ അവിടെ തറഞ്ഞ് നിന്നു.
__________________________________________
തന്നെ ആകെ ഉഴിഞ്ഞ് നോക്കി വരുന്നവനെ കാണുന്നുണ്ട് എങ്കിലും തല കുനിക്കാൻ പോലും തനിക്ക് കഴിഞ്ഞില്ല.
ഭയം, ഒരു ആണിന് മുന്നിൽ നിസ്സഹായായി നിൽക്കേണ്ടി വരുന്നതിന്റെ ഭയം. നിമിഷ നേരം കൊണ്ട് അവൾ വിയർത്തു.
തനിക്ക് ചുറ്റും മദ്യത്തിന്റെ രൂക്ഷ ഗന്ധം നിറയുന്നതും തന്നിലേക്ക് മുഖം അടുപ്പിച്ച് വരുന്നവനെ കണ്ടതും ഒരു അലർച്ചയോടെ അവൾ കട്ടിലിൽ നിന്ന് എണീറ്റു.
കുറച്ച് നിമിഷങ്ങൾ വേണ്ടി വന്നു അവൾക്ക് കണ്ടത് സ്വപ്നം ആണെന്ന് തിരിച്ചറിയാൻ. എങ്കിലും കണ്ട സ്വപ്നത്തിന്റെ ആഘാദത്തിൽ ശരീരം ആകെ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്.
അവൾ ചുറ്റും നോക്കി ഇപ്പോഴും താൻ അയാളുടെ മുറിയിൽ ആണെന്ന് കണ്ടതും എന്തിനോ സങ്കടം നിറഞ്ഞു അവളിൽ. ഇതുവരെ നടന്നത് എല്ലാം ഒരു സ്വപ്നം ആയിരുന്നു എങ്കിൽ എന്ന് ഒരു നിമിഷം അവൾ ആഗ്രഹിച്ചു.
ചുറ്റും നോക്കിയതും പുറത്ത് ഇരുട്ട് പടർന്ന് തുടങ്ങി എന്ന് അവൾക്ക് മനസ്സിലായി.
ഉച്ചക്ക് സാബു ഇക്ക കൊണ്ട് തന്ന ചോറിൽ നിന്ന് അല്പം കഴിച്ചിട്ട് വന്ന് കിടന്നതാണ്. ആ കിടപ്പിൽ തന്നെ ഉറങ്ങി പോയി.
അവൾ പതിയെ കട്ടിലിൽ നിന്ന് ഇറങ്ങി റൂം ചുറ്റും ഒന്ന് വീക്ഷിച്ചു. തന്റെ മുറിയെക്കാൾ കുറച്ച് കൂടി വലിപ്പം ഉണ്ട് ഈ മുറിക്ക്.
ഭിത്തിയോട് ചേർന്ന് തന്നെ വലിയ ഒരു ഷെൽഫ് ഉണ്ട് പക്ഷെ മറയില്ല അതിനാൽ തന്നെ അതിൽ വെച്ചിരിക്കുന്ന അവന്റെ വസ്ത്രങ്ങൾ എല്ലാം കാണാം.
വസ്ത്രങ്ങൾ എന്ന് പറയാൻ അധികം ഒന്നും ഇല്ല മൂന്ന് നാല് ഷർട്ടും കൈലിയും മാത്രം. പക്ഷെ അവളെ ഞെട്ടിച്ചത് എന്താണ് വെച്ചാൽ അതൊക്കെ കഴുകി നല്ല വൃത്തിക്ക് അടുക്കി വെച്ചിട്ടുണ്ട് എന്നുള്ളതാണ്.
മുറിയും അതെ തറയിൽ ഒന്നും അങ്ങനെ പൊടിയോ മറ്റോ കാണാൻ ഇല്ല എല്ലാം നല്ല വൃത്തി എന്തിന് പറയുന്നു കട്ടിലിൽ വിരിച്ചേക്കുന്ന ഷീറ്റ് പോലും താൻ കിടന്നിട്ട് എണീറ്റ ചുളിവ് ഒഴികെ നല്ല രീതിക്ക് വിരിച്ചിട്ടുണ്ട്.
ഗൗരി ആശ്ചര്യപെടാതെ ഇരുന്നില്ല, ഒരു തെരുവ് ഗുണ്ടക്ക് ഇത്രയും വൃത്തിയോ എന്ന് അവൾ ചിന്തിക്കാതെ ഇരുന്നില്ലാ.
അടുത്ത നിമിഷം തന്നെ അതിനുള്ള ഉത്തരവും അവൾക്ക് കിട്ടി ' കല്യാണം ' അല്ലായിരുന്നോ ആരെയെങ്കിലും കൊണ്ട് വൃത്തി ആകിച്ചതായിരിക്കും.
എങ്കിലും ഒരു അർത്ഥവും ഇല്ലാത്ത ഒരു വിവാഹത്തിന് ഇത്രയും പ്രഹസനമോ എന്നൊരു ചോദ്യം അവളുടെ ഉള്ളിൽ വന്നെങ്കിലും അവൾ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു.
പലതും മനസ്സിലേക്ക് തികട്ടി വരുന്നുണ്ട് എങ്കിലും എല്ലാം വിധിക്ക് വിട്ട് കൊടുത്ത് കൊണ്ട് അവൾ അതെല്ലാം മനസിന്റെ ഒരു കോണിലേക്ക് മാറ്റി.
അവൾ നേരെ ചെന്നത് ഹാളിലേക്ക് ആയിരുന്നു. അത്യാവിശം വലിയ ഒരു ഹാൾ തന്നെയാണ് അതും പിന്നെ ഉള്ളത് ഒരു ഡെയിനിങ് ഹാൾ അതിന് അപ്പുറം അടുക്കള.
ഇതൊക്കെ നേരത്തെ നോക്കി വച്ചിരുന്നത് കൊണ്ട് തന്നെ വാഷ് ബേസിനിൽ പോയി വായും മുഖവും കഴുകി. എന്നിട്ട് അവൾ ഇറങ്ങി വന്നതിന് നേരെ എതിർവശം ഉള്ള മുറിയിലേക്ക് പോയി.
വാതിൽ തുറന്നതും ഒരു കുഞ്ഞു മുറി അവൾക്ക് മുന്നിൽ പ്രത്യക്ഷമായി. എന്നാൽ തീരെ കുഞ്ഞും അല്ല ഒരാൾക്ക് കഴിയാത്തക്ക സൗകര്യം അതിന് ഉണ്ട് താനും.
ഒരാൾക്ക് കിടക്കാൻ പകത്തിന് ഉള്ള കട്ടിൽ പക്ഷെ അതിൽ മെത്ത ഇല്ല പിന്നെ അപ്പുറത്തെ മുറിയിൽ കണ്ടത് പോലെ ഉള്ള ഒരു കുഞ്ഞൻ ഷെൽഫും.
അവൾ ആ മുറി ചുറ്റും നോക്കി നിന്നിട്ട് പിന്നെ എന്തോ ഓർത്ത പോലെ അവളുടെ ബാഗ് കൊണ്ട് വന്ന് ഈ മുറിയിൽ വെച്ചു ഒന്ന് നെടുവീർപ്പ് ഇട്ടു.
ഒന്ന് കുളിക്കണം എന്ന് ഉണ്ടായിരുന്നു അവൾക്ക് പക്ഷെ അകത്തെങ്ങും ബാത്രൂം കാണാതെ വന്നതും പുറത്ത് എവിടെയെങ്കിലും ആകുമെന്ന് അവൾ ഊഹിച്ചു.
പക്ഷെ കാട് പോലെ ചുറ്റപ്പെട്ട് കിടക്കുന്നിടത്തേക്ക് ഇറങ്ങി ചെല്ലാനും അവൾ മടിച്ചു.
അവൾ പതിയെ കട്ടിലിൽ ഇരുന്ന് കൊണ്ട് ബാഗ് തുറന്ന് അതിൽ നിന്ന് അമ്മയുടെ ഫോട്ടോ എടുത്ത് പിടിച്ചവൾ.
ഏറെ നേരം ആ ഫോട്ടോയും നോക്കി ഇരുന്നെങ്കിലും അവൾക്ക് ഒന്നും പറയാനോ മിണ്ടാനോ ഇല്ലായിരുന്നു. അല്ലെങ്കിൽ തന്റെ ഈ വിധി അമ്മ കാണുന്നുണ്ട് എന്ന തോന്നൽ അവളെ മൗനത്തിൽ ആഴ്ത്തി.
സമയം മുന്നോട്ട് പോയി റൂമിൽ ഇരുട്ട് പടരുന്നത് അറിഞ്ഞതും ' കൂടെ ഉണ്ടാവാണേ അമ്മ ' എന്നും പറഞ്ഞ് ആ ഫോട്ടോയിലേക്ക് ചുണ്ടും ചേർത്ത് അത് കാട്ടിലിനോട് ചേർന്ന് ഉള്ള ജനാലക്ക് അരികിൽ വെച്ചു.
ഇനിയും ഈ സാരിയും ചുറ്റി നടക്കാൻ വയ്യെന്ന മുഷിപ്പോടെ ബാഗിൽ നിന്ന് ഒരു ചുരിദാറും എടുത്ത് ഇട്ടിരുന്ന വേഷം മാറി അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി.
മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയതും ചുറ്റും കാണുന്ന ഇരുട്ടിൽ അവൾ ഒന്ന് ഭയന്നു. പരിചയം ഇല്ലാത്ത ഇടം അതിലുപരി ഒന്ന് അലറി വിളിച്ചാൽ പോലും ആരും അറിയില്ല, ഇനി അറിഞ്ഞാൽ തന്നെ വരുവോ എന്നും അവൾ സംശയിക്കാതെ ഇരുന്നില്ല.
അവൾ പതിയെ തപ്പി തടഞ്ഞ് സ്വിച്ച് ബോർഡ് കണ്ടെത്തി ലൈറ്റ് ഇട്ടു. പിന്നെയും തപ്പി പിടിച്ച് മുറ്റത്തെയും ലൈറ്റ് ഇട്ട്. അവിടെ ഉള്ള കസേരയിൽ വന്ന് ഇരുന്നു.
ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ അവിടെ ഇരുന്നു. സമയം മുന്നോട്ട് പോകുന്നതിന് അനുസരിച്ച് അവൾ പല ചിന്തകളിലും ചേക്കേറി മണിക്കൂറുകൾ പിന്നിടുന്നത് അവൾ അറിഞ്ഞില്ല.
തന്നെ ആരോ വിളിക്കുന്നത് അറിഞ്ഞാണ് അവൾ പിന്നെ ചിന്തയിൽ നിന്ന് ഉണർന്നത്.
" ഗൗരി നന്ദ "
കണ്ണന്റെ കടുപ്പമേറിയ ശബ്ദം കേട്ടതും അവൾ ഒന്ന് ഞെട്ടി അല്പം മുൻപ് കണ്ട സ്വപ്നം അവളിൽ ഇരച്ചെത്തി.
കതക് തുറന്ന് കൊടുക്കണോ വേണ്ടായോ എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു. വീണ്ടും തന്റെ പേര് വിളിച്ച് ശക്തമായി കതകിൽ മുട്ടുന്നതറിഞ്ഞ് എന്തും വരട്ടെ എന്ന ഭാവത്തിൽ വാതിൽ തുറന്ന് കൊടുത്തു.
വീണ്ടും വാതിലിൽ മുട്ടാൻ വേണ്ടി കൈ ഉയർത്തിയവൻ അവളെ കണ്ടതും ആഞ്ഞ് ഒന്ന് ശ്വാസം വിട്ട് കൊണ്ട് കൈ താഴ്ത്തി.
എന്നിട്ട് അവളെ തുറിച്ച് നോക്കി കൊണ്ട് മെല്ലെ അകത്തേക്ക് കയറി.
അവന് ഉള്ളിലേക്ക് കയറുന്നത് അറിഞ്ഞതും അവൾ പതിയെ സൈഡിലേക്ക് പറ്റി ചേർന്ന് നിന്നു.
" ഇന്നാ നിനക്ക് ഉള്ളതാ " : രാത്രിത്തേക്ക് ഉള്ള ഭക്ഷണപൊതി അവൾക്ക് നേരെ നീട്ടികൊണ്ട് അവൻ പറഞ്ഞു.
അവിടുന്ന് അനക്കം ഒന്നും ഇല്ലെന്ന് കണ്ടതും അവൻ പതിയെ തല ചെരിച്ച് നോക്കി. ഇപ്പോഴും തലയും കുമ്പിട്ട് നില്കുവാണ് കക്ഷി.
അത് കണ്ടതും അവനും കണ്ണ് കൂർപ്പിച്ചോണ്ട് അതെ പടി നിന്നു.
ഏറെ നേരം കഴിഞ്ഞിട്ടും മുന്നിൽ നില്കുന്നവന്റെ അനക്കം ഒന്നും കാണാതെ വന്നതും ഗൗരി പതിയെ തല ഉയർത്തി നോക്കി.
അവിടെ തന്നിൽ തന്നെ നോട്ടം ഏയ്ത് പൊതിയും നീട്ടി നിൽക്കുന്നവനെ കണ്ട് അവൾ ഒന്ന് ഞെട്ടി. കാരണം രാവിലത്തെ പോലെ പറഞ്ഞിട്ട് ആ പൊതി അവിടെ വെച്ചിട്ട് ഉണ്ടാകും എന്നാണ് അവൾ കരുതിയെ പക്ഷെ ഇത്രയും നേരവും അവൻ അത് തനിക്ക് നേരെ പിടിച്ച് നിൽക്കുവാണെന്ന് അവൾ പ്രദീക്ഷിച്ച് കൂടിയില്ല.
അവൾ അവനെ നോക്കാതെ വിറയർന്ന കൈയ്യോടെ അത് വാങ്ങി. വീണ്ടും കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവൻ റൂമിലേക്ക് പോയി.
അവൻ പോയി എന്ന് കണ്ടതും അവളിൽ നിന്ന് ഒരു നിശ്വാസം ഉതിർന്ന് വീണു. ഒപ്പം താൻ വാങ്ങുന്നത് വരെ പൊതിയും നീട്ടി പിടിച്ച് നിന്നവനെ ഓർത്ത് ഒരു വല്ലയിമയും.
രാവിലെ അമ്പലത്തിൽ വെച്ചും അവൻ ഇതുപോലെ ഒക്കെ ആയിരുന്നു എന്നും അവൾ ഓർത്തു.
അപ്പോഴേക്കും അവൻ മുറിയിൽ നിന്ന് ഇറങ്ങി വന്നു. ഇപ്പോഴും താൻ പോയപ്പോൾ എങ്ങനെ ആണോ അതെ പോലെ നിൽക്കുന്നവളെ കണ്ട് അവൻ ഒന്ന് നിന്നു. പിന്നെ മെല്ലെ നെറ്റിയിൽ വിരലോടിച്ചു.
" കഴിക്കുന്നില്ലേ " : ഗൗരമാർന്ന അവന്റെ ശബ്ദം അവിടെ മുഴങ്ങി.
എന്നാൽ അവന്റെ ശബ്ദം കേട്ടതും ഗൗരി ആകെ ഒന്ന് പരുങ്ങി. മറുപടി പറയാൻ പോലും നാവു ചലിക്കാത്തത് പോലെ.
" ഗൗരി നന്ദക്ക് ഞാൻ ചോദിച്ചത് കേട്ടില്ല എന്ന് ഉണ്ടോ....? " : കൈകൾ മാറിൽ പിണച്ച് കെട്ടി അവളിൽ മാത്രം ദൃഷ്ടി പതിപ്പിച്ച് അവൻ ചോദിച്ചു.
എന്നാൽ അവളിൽ സങ്കടം ഒന്ന് ഏറി പോയി. എത്ര കരയരുത് എന്ന് കരുതി എങ്കിലും അവളുടെ കണ്ണ് നിറഞ്ഞ് പോയി. അറിയാത്ത സ്ഥലം ചുറ്റുപാടും ആരും ഇല്ല കൂടാതെ എന്തിനും പോന്ന ഒരുവനും.
തന്നെ ഈ അവസ്ഥയിൽ എത്തിച്ചവരോട് ആദ്യമായി അവൾക്ക് ദേഷ്യം തോന്നി.
" ഗൗരി നന്ദ " : കണ്ണനും ദേഷ്യം വന്ന് തുടങ്ങിയിരുന്നു. അവൻ അത്യധികം ദേഷ്യത്തോടെ തന്നെ അവളെ വിളിച്ചു.
" കെ... കെ... കേട്ടു " : അവന്റെ ദേഷ്യത്തിൽ പിടിച്ച് വെച്ച കണ്ണുനീർ ഒരു തേങ്ങളോടെ അവൾ മറുപടി പറഞ്ഞു.
അതും കൂടി ആയതും അവന്റെ ദേഷ്യം അങ്ങ് ഉചിയിൽ എത്തി. അടുത്ത് കണ്ട കസേര ഒരു തട്ടിന് നിലത്തിട്ടു.
അതും കൂടി കണ്ടതും ഗൗരിയുടെ ശരീരം വിറക്കാൻ തുടങ്ങി.
" എന്തിനാടീ ഇരുന്ന് മോങ്ങുന്നേ ഏഹ്ഹ്, ഞാൻ നിന്നെ കൊല്ലാൻ കൊണ്ട് വന്നത് ഒന്നും അല്ലല്ലോ ഏഹ്ഹ് ആണോ, അതോ ഇനി ഞാൻ നിന്നെ എന്തെങ്കിലും ചെയ്തോ ചെയ്തോന്ന്..?? " : അവൻ ദേഷ്യത്തോടെ അവളോട് ചോദിച്ചു.
അതിന് അവൾ ശബ്ദം വരാതെ കരഞ്ഞ് കൊണ്ട് കൊല്ലാൻ കൊണ്ട് വന്നതാണോ അല്ലയോ എന്ന് പോലും അറിയാതെ അല്ലെന്ന് തലയാട്ടി.
" പിന്നെ എന്തിനാടീ ഏത് നേരവും നീ ഇങ്ങനെ മോങ്ങിക്കൊണ്ട് ഇരിക്കുന്നെ ഏഹ്ഹ്. ഇനി എന്തെങ്കിലും ചോദിച്ച ഇങ്ങനെ കരഞ്ഞോണ്ട് ഇരിക്കുന്നത് ഞാൻ കണ്ട ആ കിണറ്റിൽ കൊണ്ട് ഇടും നിന്നെ കേട്ടോടീ. " : അത് കേട്ടതും കരഞ്ഞ് കൊണ്ട് തന്നെ അവളെ തലയാട്ടി. ശരീരം ഒക്കെ നന്നായി വിറക്കുന്നുണ്ടായിരുന്നു അവളുടെ.
" ഹ്മ്മ് ഞാൻ വരുമ്പോഴേക്കും അത് കഴിച്ചേക്കണം " : പിന്നെയും എന്തെല്ലാമോ പറയാൻ തോന്നിയെങ്കിലും പെണ്ണിന്റെ നിൽപ്പും വിറയലും കണ്ട് അത്ര മാത്രം പറഞ്ഞ് കൊണ്ട് മറുപടിക്ക് പോലും നിൽക്കാതെ പിറുപിറുത്ത് കൊണ്ട് അടുക്കളപ്പുറത്തേക്ക് ഇറങ്ങി.
ഗൗരി അവൻ പോയിട്ടും അതെ നിൽപ്പ് തന്നെ തുടർന്നു. പുറത്ത് വെള്ളം വീഴുന്ന ശബ്ദം കേട്ടതും അവൻ കുളിക്കാൻ പോയാതാണെന്ന് മനസ്സിലായി.
വരുമ്പോഴേക്കും കഴിക്കാൻ പറഞ്ഞത് ഓർമ്മ വന്നതും ഒരു വെപ്രാളംത്തോടെ കൈയും മുഖവും കഴുകി കഴിക്കാൻ ഇരുന്നു. അവൻ വരുന്നതിന് മുന്നേ എത്രയും പെട്ടന്ന് കഴിക്കണം എന്ന ഓർമയിൽ വാരി വലിച്ച് തിന്നാൻ തുടങ്ങി.
എന്നാൽ കുളി കഴിഞ്ഞ് വന്ന കണ്ണൻ മുന്നിൽ കാണുന്ന കാഴ്ചയിൽ ആകെ അന്തംവിട്ട് നിന്ന് പോയി.
തുടരും.......
#നോവൽ #തുടർകഥ #പ്രണയം #viral #trending


